18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.44 INR
1 EUR =88.98 INR
breaking news : ചിചെസ്റ്ററിലെ ആദ്യകാല മലയാളി ജോണിക്ക് ഉറക്കത്തിനിടെ ആകസ്മിക നിര്യാണം; ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ജോണിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏകമകള്‍ >>> നോര്‍ത്ത് ഈസ്റ്റ ലണ്ടനില്‍ വാള്‍ ആക്രമണം; 14 വയസ്സുകാരനായ ആണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു, പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് മുറിവ്, ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ >>> നഴ്‌സുമാരുടെ ന്യൂ സീലാൻഡ്, ഓസ്‌ട്രേലിയ സ്വപ്നങ്ങൾ വ്യാമോഹമാകുമോ? ന്യൂ സീലാൻഡിൽ ജോലിയില്ലാതെ വലയുന്നത് അഞ്ഞൂറോളം മലയാളി നഴ്‌സുമാർ! സിറ്റി സ്‌ക്വയറിൽ റാലി നടത്തി നഴ്‌സുമാർ! മലയാളികൾക്കൊപ്പം പ്രതിഷേധിക്കാൻ ന്യൂസീലൻഡ് നഴ്സസ് അസോസിയേഷനും >>> ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ പ്രഖ്യാപനം ആഘോഷമാക്കാന്‍ വിശ്വാസികള്‍; യൗസേപ്പിതാവിന്റെ തിരുനാളും മിഷന്‍ പ്രഖ്യാപനവും മെയ് 5 ന് >>> ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ക്ക് സൗത്താം പ്ടണില്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു, ഈ മാസം 19ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം >>>
Home >> HOT NEWS

HOT NEWS

ചിചെസ്റ്ററിലെ ആദ്യകാല മലയാളി ജോണിക്ക് ഉറക്കത്തിനിടെ ആകസ്മിക നിര്യാണം; ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ജോണിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏകമകള്‍

ചിചെസ്റ്റര്‍ മലയാളിയ്ക്ക് ഉറക്കത്തിനിടെ അപ്രതീക്ഷിത വിയോഗം. ചിചെസ്റ്ററിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയെയാണ് ഉറക്കത്തിനിടെ മരണം തേടിയെത്തിയത്. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഉച്ച ഭക്ഷണം കഴിച്ച് 2.30ഓടെ പതിവുപോലെ ഉറങ്ങാന്‍ പോയ ജോണി വൈകിട്ട് 7.30 ആയിട്ടും പുറത്തേക്ക് ഇറങ്ങിവന്നില്ല. തുടര്‍ന്ന് മകള്‍ മുറിയിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് ചലനമറ്റ നിലയില്‍ ജോണിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ എമര്‍ജന്‍സി സംവിധാനങ്ങള്‍ പാഞ്ഞെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.  ജോണിയുടെ ഭാര്യ റെജി കഴിഞ്ഞ വര്‍ഷമാണ് കാന്‍സര്‍ ബാധിതയായി മരണത്തിനു കീഴടങ്ങിയത്. അമ്മയുടെ മരണത്തിനു പിന്നാലെ പിതാവും പോയപ്പോള്‍ 20-ാം വയസില്‍ തനിച്ചായിരിക്കുകയാണ് അവരുടെ ഏക മകള്‍ അമ്മു. 2023 ഏപ്രിലിലാണ് നഴ്സായിരുന്ന റെജിയുടെ മരണം സംഭവിച്ചത്. ചിചെസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ബാന്‍ഡ് 7 നഴ്സായിരുന്നു റെജി. 2022 മേയില്‍ യുകെയിലെ ഹോസ്പിറ്റലില്‍ വച്ച് ജോലി ചെയ്യവെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യ സഹായം തേടിയിരുന്നു. തുടര്‍ പരിശോധനയിലാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ എത്തുന്നതിന് മുന്‍പ് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്സായിരുന്നു. അമ്മയുടെ അകാല മരണത്തിന്റെ വേദനയില്‍ നിന്നും മോചിതയാകും മുന്‍പാണ് അമ്മുവിനെ തേടി പിതാവിന്റെ വിയോഗവും എത്തിയത്. ജോണിയുടെ അപ്രതീക്ഷിത നിര്യാണത്തില്‍ ബ്രിട്ടീഷ്പത്രം അനുശോചനം നേരുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വേര്‍പ്പാട് താങ്ങാനാകട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

നോര്‍ത്ത് ഈസ്റ്റ ലണ്ടനില്‍ വാള്‍ ആക്രമണം; 14 വയസ്സുകാരനായ ആണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു, പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് മുറിവ്, ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

വടക്കുകിഴക്കന്‍ ലണ്ടനില്‍ വാളുമായി അക്രമി നടത്തിയ ആക്രമണത്തില്‍ 14 വയസ്സുള്ള ആണ്‍കുട്ടി മരിച്ചു. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ഹൈനോള്‍ട്ടില്‍ ഒരു കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറുകയും ആളുകള്‍ക്ക് കുത്തേള്‍ക്കുകയും ചെയ്തു റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഇതിനെ തുടര്‍ന്ന് ഉടന്‍തന്നെ പോലീസ് സ്ഥലത്ത് എത്തി ചേര്‍ന്ന് അക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പൂന്തോട്ട വേലികള്‍ക്ക് മുകളിലൂടെ ചാടിക്കയറിയ പ്രതിയെ കീഴടക്കുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. 36 കാരനായ ഇയാളെ അറസ്റ്റ് ചെയ്തു, ഇയാള്‍ സഞ്ചരിച്ച വാഹനം വീട്ടിലേക്ക് ഇടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. ഇയാളെ ഇതുവരെ ചോദ്യം ചെതിട്ടില്ലെന്ന് പോലീസ് അറിയിച്ചു.  പരിക്കു പറ്റിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന മുറിവുകള്‍ ഉണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റു രണ്ടുപേരുടെ ആരോഗ്യസ്ഥിതി സാരമുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

'ഒരു രാത്രി 35 പൗണ്ട് മാത്രം';  പ്രീമിയര്‍ ഇന്നിന്റെ  പരസ്യത്തിന് വിലക്കുമായി അഡ്വറ്റൈസിങ്ങ് അതോറിറ്റി, നടപടി ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി

ഹോട്ടല്‍ ശൃംഖലയായ പ്രീമിയര്‍ ഇന്നിന്റെ  'ഒരു രാത്രിക്ക് 35 പൗണ്ട് മുതല്‍' എന്ന പരസ്യം പ്രദര്‍ശിപ്പിക്കുന്നത് വിലക്കി അഡ്വറ്റൈസിങ്ങ് അതോറിറ്റി. 'പ്രീമിയര്‍ ഇന്‍ എഡിന്‍ബര്‍ഗ് - ഒരു രാത്രിക്ക് £35 മുതല്‍ മുറികള്‍' എന്ന് പറയുന്ന നവംബറില്‍ പുറത്തു വിട്ട  ഓണ്‍ലൈന്‍ പരസ്യമാണ് ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നതാണെന്ന് വിലയിരുത്തി അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി വിലക്കിയത്.  പരസ്യം പ്രചരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സ്‌കോട്ടിഷ് നഗരത്തില്‍ ഒരു രാത്രിക്ക് £35 എന്ന നിരക്കില്‍ 377 മുറികളുണ്ടെന്ന് പ്രീമിയര്‍ ഇന്നിന്റെ ഉടമ വിറ്റ്‌ബ്രെഡ് വാച്ച്‌ഡോഗിനെ കാണിച്ചു. എന്നാല്‍ വരും വര്‍ഷത്തില്‍ ആ വിലയില്‍ ഗണ്യമായ എണ്ണം മുറികള്‍ ലഭ്യമാണെന്ന് പരസ്യം അര്‍ത്ഥമാക്കുമെന്ന് ഉപഭോക്താക്കള്‍ വിശ്വസിക്കുമെന്ന് എഎസ്എ പറഞ്ഞു. വാസ്തവത്തില്‍, ഒരു ചെറിയ ശതമാനം മാത്രമേ 35 പൗണ്ടിന് ഇത്തരത്തില്‍ ലഭ്യമായിരുന്നുള്ളൂ. 35 പൗണ്ടിന് മുറികളൊന്നും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കാട്ടി ഒരു വായനക്കാരന്‍ എഎസ്എയ്ക്ക് പരാതി നല്‍കി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ റെഗുലേറ്റര്‍ പരസ്യം അതിന്റെ നിലവിലെ രൂപത്തില്‍ വീണ്ടും പ്രദര്‍ശിപ്പി്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുകയായിരുന്നു.  തീരുമാനത്തോട് പ്രതികരിച്ച് പ്രീമിയര്‍ ഇന്‍ പറഞ്ഞു: 'യുകെയിലെ ഏറ്റവും പ്രിയപ്പെട്ട ബജറ്റ് ഹോട്ടല്‍ ബ്രാന്‍ഡ് എന്ന നിലയില്‍, ഞങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ലക്ഷക്കണക്കിന് മികച്ച മൂല്യമുള്ള മുറികള്‍ ലഭ്യമാണ്, എന്നാല്‍ ഈ നിര്‍ദ്ദിഷ്ട ഡിജിറ്റല്‍ കാമ്പെയ്ന്‍ ഞങ്ങളുടെ സാധാരണ ഉയര്‍ന്ന നിലവാരത്തിലുള്ളതല്ലെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു. തെറ്റിദ്ധരിപ്പിക്കുക എന്നതല്ല ഞങ്ങളുടെ ഉദ്ദേശം. നിര്‍ഭാഗ്യവശാല്‍, £35 ഓഫറിന്റെ ഫലമായാണ് ഈ പ്രശ്നം ഉടലെടുത്തത്, ഇത് ആദ്യം പ്രതീക്ഷിച്ചതിലും അല്‍പ്പം കൂടുതല്‍ പ്രചാരം നേടി.  മുറികള്‍ വേഗത്തില്‍ വിറ്റു, ലഭ്യമായ ഇന്‍വെന്ററിക്കെതിരെ ഞങ്ങളുടെ പണമടച്ചുള്ള പരസ്യങ്ങളിലെ മുന്‍നിര വില വേണ്ടത്ര വേഗത്തില്‍ അപ്ഡേറ്റ് ചെയ്യാന്‍ ഞങ്ങള്‍ക്കായില്ല. ഈ പ്രശ്‌നം വീണ്ടും ഉണ്ടാകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്'.  ഒരു വക്താവ് പറഞ്ഞു.

ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം സീബ്രാലൈനില്‍ വയോധികനെ ഇടിച്ച് കൊലപ്പെടുത്തി; മലയാളി വിദ്യാര്‍ത്ഥിക്ക് യുകെയിലെ 6 വര്‍ഷം ജയില്‍ ശിക്ഷ, ഷാരോണ്‍ എബ്രഹാമിന് 8 വര്‍ഷം കാര്‍ ഓടിക്കുന്നതിനും വിലക്ക്

ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം സീബ്രാലൈനില്‍ വയോധികനായ കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച യുകെയിലെ മലയാളി വിദ്യാര്‍ത്ഥിക്ക് ജയില്‍ ശിക്ഷ. ഷാരോണ്‍ എബ്രഹാം എന്ന 27 കാരനാണ് അപകടകരമായ ഡ്രൈവിംഗ് മരണത്തിന് ഇടയാക്കിയതിനെ ജയിലിലായത്. ആറ് വര്‍ഷത്തെ തടവിനും എട്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കുമാണ്  ലൂയിസ് ക്രൗണ്‍ കോടതി ഷാരോണിന് വിധിച്ചത്.  2023 ജൂലൈ 26 ന് ഈസ്റ്റ്ബോണിലെ അപ്പര്‍ടണ്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഷാരോണ്‍ ഓടിച്ചിരുന്ന ലെക്‌സസ് കാര്‍ 75 കാരനായ ആന്‍ഡ്രൂ ഫോറെസ്റ്റിനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ആ സമയം കാറിന്റെ വേഗത 52 മൈല്‍ (83.6 കിലോമീറ്റര്‍) ആയിരുന്നു.  അപകടം സംഭവിച്ച ശേഷം ഷാരോണ്‍ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും പിന്നീട് തന്റെ വാഹനത്തിന്റെ കേടുപാടുകള്‍ മറയ്ക്കാന്‍ കാറിന് ഒരു കവര്‍ വാങ്ങി ഇടുകയും ചെയ്തു. കേസ് വിചാരണയ്ക്ക് പോയിരുന്നെങ്കില്‍ ശിക്ഷ ഒമ്പത് വര്‍ഷം തടവ് അനുഭവിക്കാമായിരുന്നു, എന്നാല്‍ കേസില്‍ ആദ്യം തന്നെ ഷാരോണ്‍ കുറ്റസമ്മതം നടത്തിയതിനാല്‍ ശ്ിക്ഷാ കാലവധി 6 വര്‍ഷമായി കുറയുകയായിരുന്നു. എട്ടു വര്‍ഷത്തെ വിലക്കിന് ശേഷം ഷാരോണ്‍ എബ്രഹാമിന് വീണ്ടും ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് ഒരു വിപുലമായ റീ-ടെസ്റ്റ് നടത്തേണ്ടി വരും. കൂട്ടിയിടി നടന്ന് 16 മണിക്കൂറിന് ശേഷമാണ് ഷാരോണ്‍ എബ്രഹാമിനെ പിടികൂടിയത്. ഷാരോണിന് ഒമ്പത് വര്‍ഷമായി വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നുവെങ്കിലും യുകെ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കേണ്ടി വന്നു. ടെസ്റ്റ് പാസായ ദിവസം വൈകിട്ട്  ഏകദേശം 7.45 ന് വോക്കിംഗ് കോളേജിലെ മുന്‍ ചരിത്ര മേധാവിയായ ഫോറസ്റ്റിനെ ഷാരോണിന്റെ കാര്‍ ഇടിക്കുകയായിരുന്നു.  അപകടത്തിന് ശേഷം ഷാരോണ്‍ എബ്രഹാം തന്റെ മൊബൈല്‍ ഫോണില്‍ 'ഹിറ്റ് ആന്‍ഡ് റണ്‍ കൊളിഷന്‍ യുകെ നിയമം' തിരഞ്ഞതായി പോലീസ് പറഞ്ഞു. ഏപ്രില്‍ 25 ന് ലൂയിസ് ക്രൗണ്‍ കോടതിയില്‍, അപകടകരമായ തന്റെ ഡ്രൈവിംഗ് മരണത്തിന് കാരണമായെന്ന് ഷാരോണ്‍ എബ്രഹാം സമ്മതിച്ചു.  കഴിഞ്ഞ വര്‍ഷം ജൂലൈ 26 ന് രാത്രി 7.45 ന് ഈസ്റ്റ്‌ബോണിലെ അപ്പര്‍ടണ്‍ റോഡില്‍ സംഭവം നടക്കുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. അപകട വിവരം തന്റെ വാഹനത്തില്‍ യാത്ര ചെയ്തിരുന്നവരെ ഷാരോണ്‍ എബ്രഹാം അറിയിച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ കുറ്റകൃത്യം മറയ്ക്കുന്നതിനായി പ്രതി തന്റെ വീടി്‌ന് പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ വാഹനത്തിന് ഒരു കവര്‍ വാങ്ങി ഇടുകയും ചെയ്തു.  സംഭവത്തിന്റെ സിസിടിവി ഫുട്ടേജുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ച സീരിയസ് കൊളിഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെയും റോഡ്സ് പോലീസിംഗ് യൂണിറ്റിലെയും ഉദ്യോഗസ്ഥര്‍ 16 മണിക്കൂറുകള്‍ക്കകം ഷാരോണിനെ പിടികൂടുകയായിരുന്നു.  ചോദ്യം ചെയ്യലില്‍ താന്‍ അമിത വേഗതയില്‍ വാഹനമോടിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട പ്രതി, അപകടം തന്റെ തെറ്റല്ലെന്ന് ഉറപ്പുണ്ടെന്നും അവകാശപ്പെട്ടു. എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന മറ്റൊരു വാഹനം സീബ്രാ ക്രോസിംഗില്‍ കൊല്ലപ്പെട്ട ഫോറസ്റ്റിനെ കടത്തിവിടാന്‍ കൃത്യമായി നിര്‍ത്തിയിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് കാണിക്കുന്നത് ഷാരോണ്‍ അമിത വേഗതയിലായിരുന്നു എന്നാണ്. 30mph സോണില്‍ 45mph നും 52mph നും ഇടയില്‍ പ്രതി ഡ്രൈവ് ചെയ്തതായാണ് കണക്കാക്കുന്നത്. ഷാരോണ്‍ എബ്രഹാം നിര്‍ദ്ദിഷ്ട വേഗപരിധിയിലായിരുന്നെങ്കില്‍ കൂട്ടിയിടി ഉണ്ടാകുമായിരുന്നില്ല..നിലവിലുള്ള റോഡിനും കാലാവസ്ഥയ്ക്കും വളരെ അനുചിതമായ വേഗതയിലും ശ്രദ്ധക്കുറവോടെയുമാണ് പ്രതി വാഹനമോടിച്ചതെന്നും അവസാനത്തെ ഒന്നോ രണ്ടോ സെക്കന്‍ഡില്‍ മാത്രമാണ് ബ്രേക്ക് ഇട്ടതെന്നും ജഡ്ജി ക്രിസ്റ്റീന്‍ ലെയിംഗ് കെസി പറഞ്ഞു. ഡ്രൈവിംഗിന് മുമ്പ് പ്രതി ഒരു നിമിഷം മാത്രം കാര്‍ നിര്‍ത്തിയതാണ് ഈ കേസ് കൂടുതല്‍ വഷളാക്കുന്നതെന്നും ജഡ്ജി പറയുന്നു. ഇരയ്ക്ക് ഭയങ്കരമായ പരിക്കുകള്‍ ഉണ്ടായിട്ടുണ്ടാകണം എന്ന് മനസ്സിലായിട്ടും പ്രതിയുടെ ചിന്തകള്‍ അയാളെയും അയാളുടെ കാറിനെയും കുറിച്ച് മാത്രമായിരുന്നുവെന്നും ജഡ്ജി വിലയിരുത്തി. 

തങ്ങളുടെ കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന കുറ്റസമതവുമായി   അസ്ട്രസെനക; രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍

കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഷീല്‍ഡിന് പാര്‍ശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്. കോവിഷീല്‍ഡ്, വാക്സ്സെവ്റിയ തുടങ്ങിയ പല ബ്രാന്‍ഡ് നാമങ്ങളില്‍ ആഗോളതലത്തില്‍ ഉപയോഗിച്ച വാക്‌സിനാണിത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായിച്ചേര്‍ന്നാണ് അസ്ട്രസെനക്ക ഇതു വികസിപ്പിച്ചത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളും മരണവുംവരെയുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ അസ്ട്രസെനക്കയ്‌ക്കെതിരേ കോടതിയിലും പോയി. വാക്സിന്‍ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലില്‍ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്.  അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കോവിഷീല്‍ഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കോടതിയില്‍ നല്‍കിയ രേഖകളില്‍ അസ്ട്രസെനക്ക സമ്മതിച്ചു. സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് അസ്ട്രസെനക്ക-ഒക്സ്ഫഡ് വാക്സിന്റെ ഉപയോഗം ബ്രിട്ടന്‍ അവസാനിപ്പിച്ചിരുന്നു. യുകെ ഹൈക്കോടതിയില്‍ ഏകദേശം 51 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 100 മില്ല്യണ്‍ പൗണ്ടിലേറെ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. 

ബ്രിട്ടനിലെ ശരാശരി വാടക നിരക്ക് റെക്കോര്‍ഡ് ഉയര്‍ന്നതിലേക്ക് കുതിയ്ക്കുന്നു; ശരാശരി മാസവാടക 1291 പൗണ്ടും ഡെപ്പോസിറ്റ് തുക ,633 പൗണ്ടുമായി, രാജ്യത്തെ 'വാടക ഹോട്ട്‌സ്‌പോട്ടുകള്‍' ഏതൊക്കെയെന്ന് നോക്കാം....

ബ്രിട്ടനിലെ ശരാശരി വാടക പുതിയ ഉയരങ്ങള്‍ താണ്ടു്‌നു എന്ന് കണക്കുകള്‍. റീഡിംഗ്, കവന്‍ട്രി തുടങ്ങിയ സ്ഥലങ്ങളിലെ വാര്‍ഷിക വാടക വളര്‍ച്ച ഏകദേശം 20 ശതമാനം ആണ്. 2024-ന്റെ ആദ്യ പാദത്തില്‍ ലണ്ടന് പുറത്ത് പരസ്യപ്പെടുത്തിയ ശരാശരി വാടക ഒരു കലണ്ടര്‍ മാസത്തില്‍ റെക്കോര്‍ഡ് £1,291 ആയി ഉയര്‍ന്നുവെന്ന് പ്രോപ്പര്‍ട്ടി വെബ്സൈറ്റ് റൈറ്റ് മൂവില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു. അത് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 8.5% കൂടുതലാണ്.  പണപ്പെരുപ്പത്തേക്കാള്‍ വളരെ മുന്നിലുള്ള വളര്‍ച്ചാ നിരക്കാണിത്.  ലണ്ടനിലെ ശരാശരി വാടകയും £2,633 എന്ന പുതിയ ഉയരത്തിലെത്തി. തലസ്ഥാനത്തെ ശരാശരി ചെലവ് 12 മാസം മുമ്പത്തേതിനേക്കാള്‍ 5.3% കൂടുതലാണ്. ലണ്ടനിലെ വാര്‍ഷിക വാടക വളര്‍ച്ച 2022 വേനല്‍ക്കാലത്ത് 16.1% ആയി ഉയര്‍ന്നിരുന്നു.  മൊത്തത്തിലുള്ള കണക്കുകള്‍ കാണിക്കുന്നത് പ്രാദേശികമായ വ്യത്യാസങ്ങള്‍ വാടകയിലും പ്രതിഫലിക്കുന്നു എന്നാണ്. ചില പ്രദേശങ്ങളില്‍ വാടക ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം വര്‍ദ്ധിച്ചു. റൈറ്റ്മൂവ് പറയുന്നതനുസരിച്ച്, സറേയിലെ വാള്‍ട്ടണ്‍-ഓണ്‍-തേംസിലെ വാര്‍ഷിക വാടക വളര്‍ച്ച 34.6 ശതമാനവുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. കവന്‍ട്രിയുടെയും റീഡിംഗിന്റെയും കണക്കുകള്‍ യഥാക്രമം 19.5% ഉം 19.1% ഉം ആയിരുന്നു. 17% നും 19% നും ഇടയില്‍ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് മേഖലകളില്‍ മെഴ്സിസൈഡിലെ ബൂട്ടില്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ ഹെര്‍ട്ട്ഫോര്‍ഡ്, സതാംപ്ടണ്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ വാറ്റ്ഫോര്‍ഡ്, റെന്‍ഫ്രൂഷയറിലെ പെയ്സ്ലി എന്നിവ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, വിപണിയില്‍ വരുന്ന പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായുള്ള സാധാരണ പരസ്യം ചെയ്യപ്പെട്ട സ്വകാര്യ വാടകകള്‍ പുതിയ റെക്കോര്‍ഡുകള്‍ നേടുന്നത് തുടരുമ്പോള്‍, റൈറ്റ്മൂവിന്റെ കണക്കുകള്‍ അനുസരിച്ച്, വാടക വളര്‍ച്ചയുടെ മൊത്തത്തിലുള്ള വേഗത മന്ദഗതിയിലാണ് എന്നാണ്.  കൂടുതല്‍ ഭൂവുടമകള്‍ക്ക് അവര്‍ തുടക്കത്തില്‍ പരസ്യപ്പെടുത്തിയ വാടക വെട്ടിക്കുറയ്‌ക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വാടക വളര്‍ച്ചയുടെ വേഗത കുറയുന്നത് വാടകക്കാര്‍ സ്വാഗതം ചെയ്യുമെങ്കിലും, സ്വകാര്യ വാടക വിപണി ഇപ്പോഴും വളരെ സജീവമാണ് എന്ന് റൈറ്റ്മൂവ് പറഞ്ഞു. കോവിഡിന് മുമ്പുള്ള നിലയിലേക്ക് സപ്ലെ തിരികെ കൊണ്ടുവരാന്‍ ഏകദേശം 50,000 പ്രോപ്പര്‍ട്ടികള്‍ ആവശ്യമാണെന്ന് ഇത് കണക്കാക്കുന്നു. സപ്ലെയെ മറികടക്കുന്ന ഡിമാന്‍ഡാണ് വാടക വര്‍ദ്ധനയ്ക്ക് കാരണമായത് എന്നും റൈറ്റ് മൂവ് വ്ക്തമാക്കി. 

പലിശനിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അനിശ്ചിതത്വം തുടരവേ മോര്‍ട്ട്ഗേജ് പലിശ നിരക്ക് ഉയര്‍ത്തി ബ്രിട്ടനിലെ പ്രമുഖ ബാങ്കുകള്‍; വീട് വാങ്ങിയവരെ കൂടുതല്‍ ഞെരുക്കത്തിലാക്കി ഫിക്‌സ്ഡ് മോര്‍ട്ട്ഗേജ് നിരക്കുകളില്‍ വര്‍ധനവ്

കുതിച്ചുയര്‍ന്ന പലിശ നിരക്ക് സാവധാനം താഴാന്‍ തുടങ്ങിയതോടെ മോര്‍ട്ട്ഗേജിന് ആവശ്യക്കാരേറിയിരുന്നു. എന്നാല്‍, വീണ്ടും പലിശ നിരക്ക് കുറക്കുന്ന കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ചാഞ്ചാട്ടം തുടര്‍ന്നതോടെ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് പ്രമുഖ വായ്പാ ദാതാക്കള്‍. നേഷന്‍വൈഡ്, സാന്റാന്‍ഡര്‍, നാറ്റ്വെസ്റ്റ് എന്നീ മൂന്ന് പ്രധാന വായ്പ ദാതാക്കളാണ് ചൊവ്വാഴ്ച പുതിയ ഫിക്‌സഡ് ഡീല്‍ മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്.  ഒരു ഫിക്‌സഡ് മോര്‍ട്ട്‌ഗേജിന്റെ പലിശ നിരക്ക് സാധാരണയായി രണ്ടോ അഞ്ചോ വര്‍ഷത്തിന് ശേഷം ഡീല്‍ അവസാനിക്കുന്നതുവരെ മാറില്ല, പകരം പുതിയത് തിരഞ്ഞെടുക്കപ്പെടും. എന്നാല്‍ ഒന്നും ചെയ്യാത്തത് ആളുകളെ ഒരു വേരിയബിള്‍ നിരക്കില്‍ വിടും. അത് വളരെ ചെലവേറിയതാണ്. നിലവിലുള്ള ഏകദേശം 1.6 ദശലക്ഷം വായ്പക്കാര്‍ക്ക് താരതമ്യേന വിലകുറഞ്ഞ ഫിക്‌സഡ്-റേറ്റ് ഡീലുകള്‍ ഈ വര്‍ഷം അവസാനിക്കും.  മുമ്പത്തെ വര്‍ദ്ധനവിനെ തുടര്‍ന്ന് പുതിയ ഡീലുകളുടെ നിരക്കുകള്‍ ഈ വര്‍ഷം സ്ഥിരമായി കുറയുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. കുത്തനെ ചില ഇടിവോടെയാണ് വര്‍ഷം ആരംഭിച്ചതെങ്കിലും, ഇത് പിന്നീട് സ്ഥിരത കൈവരിക്കുകയും അടുത്തിടെ നിരക്കുകള്‍ വീണ്ടും ഉയരുകയും ചെയ്തു. ഉദാഹരണത്തിന് യുകെയിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയായ നേഷന്‍വൈഡ് ചൊവ്വാഴ്ച ഡീലുകളുടെ നിരക്കുകള്‍ 0.25 ശതമാനം വരെ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക വിവര സേവനമായ മണിഫാക്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലിന്റെ  ശരാശരി നിരക്ക് ഇപ്പോള്‍ 5.87% ആണ്. അത് ഇപ്പോഴും കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിനേക്കാള്‍ ഒരു ശതമാനം കുറവാണ്. പലിശ നിരക്കുകളിന്‍ മേല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മെയ് 9 ന് അടുത്ത തീരുമാനം എടുക്കും. എന്നാല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ഇപ്പോള്‍ വിപണി വിദഗ്ധര്‍ വച്ചുപുലര്‍ത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 

ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേക്ക് മടങ്ങിയെത്തി ചാള്‍സ് രാജാവ്; ഇന്ന് കാമിലയ്‌ക്കൊപ്പം ആശുപത്രിയും സ്‌പെഷ്യലിസ്റ്റ് കാന്‍സര്‍ സെന്ററും സന്ദര്‍ശിച്ച് പൊതു പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കും

ക്യാന്‍സര്‍ ചികിത്സയില്‍ വന്‍ പുരോഗതി നേടിയതിനെ തുടര്‍ന്ന് ചാള്‍സ് രാജാവ് പൊതു പരിപാടികളിലേയ്ക്ക് സജീവമായി മടങ്ങിയെത്തുന്നു. ഇതിന്‍രെ തുടക്കമെന്നോണം ചൊവ്വാഴ്ച  രാജാവും രാജ്ഞി കാമിലയും ഒരു ആശുപത്രിയും സ്‌പെഷ്യലിസ്റ്റ് കാന്‍സര്‍ സെന്ററും സന്ദര്‍ശിക്കും. കാന്‍സര്‍ സെന്ററിലെത്തി അദ്ദേഹം ജീവനക്കാര്‍ക്കും രോഗികള്‍ക്കും നിലവിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പിന്തുണയും പ്രകടിപ്പിക്കും.  ഈസ്റ്റര്‍ ഞായറാഴ്ച പള്ളിയിലെ ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനു പിന്നാലെ പൊതു പരിപാടികളില്‍ നിന്നും ജനക്കൂട്ടങ്ങളില്‍ നിന്നും രാജാവ് വിട്ടുനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച ബക്കിംഗ്ഹാം കൊട്ടാരം രാജാവിന്റെ ആരോഗ്യ പുരോഗതിയെക്കുറിച്ച് പോസിറ്റീവായ സന്ദേശവുമായി ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു.  കൂടുതല്‍ പൊതു പരിപാടികളിലേയ്ക്ക് മടങ്ങിവരാന്‍ രാജാവിന് ആഗ്രഹമുണ്ടെന്നാണ് കൊട്ടാര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഫെബ്രുവരിയില്‍ ആരംഭിച്ച രാജാവിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്.  അദ്ദേഹത്തിന്റെ ചികിത്സ എത്രകാലം തുടരും എന്നതിനെ കുറിച്ച് നിലവില്‍ പറയാന്‍ സാധിക്കില്ലെന്നാണ് കൊട്ടാരം അറിയിച്ചിരിക്കുന്നത്. രാജാവിന് ക്യാന്‍സര്‍ രോഗമാണെങ്കിലും ഏതുതരം ക്യാന്‍സര്‍ ആണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.  ഫെബ്രുവരിയില്‍ രോഗനിര്‍ണയം നടത്തിയ രാജാവിന്റെ സമീപകാല കാന്‍സര്‍ അനുഭവം, ആശുപത്രിയിലേക്കുള്ള അദ്ദേഹത്തിന്റെ ഇന്നത്തെ സന്ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. നേരത്തെയുള്ള കാന്‍സര്‍ രോഗനിര്‍ണ്ണയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താനുള്ള രാജാവിന്റെ ദൗത്യത്തിന്റെ കൂടി ഭാഗമായാണ് ഈ സന്ദര്‍ശനം.  രാജാവിന്റെ കാന്‍സര്‍ ചികിത്സ തുടരുകയാണെങ്കിലും ഇത് എന്ന് പൂര്‍ത്തികരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ജൂണ്‍ അവസാനത്തില്‍ ജപ്പാനിലെ ചക്രവര്‍ത്തിയുടെ സന്ദര്‍ശനത്തിന്  രാഷ്ട്രത്തലവന്റെ റോളില്‍ ആതിഥേയത്വം വഹിക്കാന്‍ അദ്ദേഹം വേണ്ടത്ര സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഖം പ്രാപിച്ചെങ്കിലും അടുത്തിടെ പ്രധാനമന്ത്രിയുമായുള്ള പതിവ് സ്വകാര്യ കൂടിക്കാഴ്ചകള്‍ ഉള്‍പ്പെടെ, രാജാവ് തന്റെ ഭരണഘടനാപരമായ പങ്ക് വഹിച്ചു വരികയാണ്. 

പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും ഒറ്റയ്ക്കാക്കി മടങ്ങിയ ബിനോയിക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക്

തിരിച്ചറിവ് പോലുമെത്താത്ത മൂന്നു കുഞ്ഞുങ്ങളേയും ഭാര്യയേയും തനിച്ചാക്കി അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയ ബിനോയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി പ്രിയപ്പെട്ടവര്‍. ക്ലാക്ടണ്‍ ഓണ്‍ സീയിലെ ഔര്‍ ലേഡി ഓഫ് ലൈറ്റ് ആന്റ് സെന്റ് ഒസ്യത്ത് റോമന്‍ കാത്തലിക് ചര്‍ച്ചില്‍ നടന്ന പൊതുദര്‍ശന ശുശ്രൂഷകളില്‍ പ്രിയപ്പെട്ടവരും കൂട്ടുകാരും സഹപ്രവര്‍ത്തകരും അടക്കം നൂറുകണക്കിനു പേരാണ് പങ്കെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ബിനോയിയുടെ മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് ബിനോയ് സജീവമായി പങ്കെടുത്തിരുന്ന ക്ലാക്ടണ്‍ റോയല്‍സ് എന്ന ക്രിക്കറ്റ് ടീമിലെ അംഗങ്ങളില്‍ രണ്ടുപേര്‍ ബിനോയിയുടെ 27-ാം നമ്പര്‍ ജേഴ്‌സി മുന്നില്‍ പിടിച്ചു നടക്കുകയും പിന്നാലെ ജേഴ്‌സിയണിഞ്ഞ മറ്റുള്ളവര്‍ തങ്ങളുടെ പ്രിയകൂട്ടുകാരന്റെ മൃതദേഹം തോളിലേറ്റി ദേവാലയത്തിനകത്തേക്ക് എത്തിക്കുകയും ആയിരുന്നു. തുടര്‍ന്നു ഒന്നരയോടെ കുര്‍ബ്ബാന ആരംഭിച്ചത്. ഫാ. ടോമി മണവാളനാണ് കുര്‍ബ്ബാന ചൊല്ലിയത്. ചടങ്ങിലുടനീളം വിങ്ങിപ്പൊട്ടിയാണ് ബിനോയിയുടെ ഭാര്യയും മക്കളും മൃതദേഹത്തിനരികെ നിന്നത്. ആശ്വസിപ്പിക്കാന്‍ എത്തിയവരുടേയും കണ്ണുനിറയിച്ച നിമിഷങ്ങള്‍ക്കായിരുന്നു ദേവാലയത്തിലെത്തിയവര്‍ സാക്ഷ്യം വഹിച്ചത്. ക്ലാക്ടണിലെ ക്‌നാനായ യാക്കോബൈറ്റ് ചര്‍ച്ചിലെ ഫാ. മാത്യൂസ് എബ്രഹാം, ബിനോയിയുടെ കൂട്ടുകാരെ പ്രതിനിധീകരിച്ച് അനൂപ്, ബിനോയ് ജോലി ചെയ്തിരുന്ന ഹാവെന്‍ ലോഡ്ജ് നഴ്‌സിംഗ് ഹോമിലെ ഡെപ്യൂട്ടി മാനേജര്‍ ചിത്രാ റോയ്, ക്ലാക്ടണ്‍ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച് അരവിന്ദ്, ബിനോയിയുടെ സഹോദരന്‍ ബെന്നി തോമസ് എന്നിവര്‍ ബിനോയിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.  ഞായറാഴ്ചയാണ് ബിനോയിയുടെ ഭാര്യ രഞ്ജിയും മക്കളും നാട്ടിലേക്ക് തിരിച്ചത്. ചൊവ്വാഴ്ചയാണ് ബിനോയിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുക. തുടര്‍ന്ന് മറ്റന്നാള്‍ ഒന്നാം തീയതി മൃതദേഹം നാട്ടിലെത്തിക്കുകയും പൊതുദര്‍ശനവും ശുശ്രൂഷകള്‍ക്കും ശേഷം മെയ് രണ്ടാം തീയതി സംസ്‌കരിക്കുകയും ചെയ്യും. ഉറക്കത്തില്‍ മരണത്തിലേക്ക് വീണ ബിനോയ് മരണത്തിനു മണിക്കൂറുകള്‍ മുന്‍പും നാട്ടില്‍ ഉള്ളവരുമായി സംസാരിച്ച ഓര്‍മ്മകളാണ് പ്രിയപ്പെട്ടവരുടെ മനസുകളില്‍ നിറയെ ഇപ്പോഴുമുള്ളത്. കെയര്‍ ഹോമില്‍ കെയര്‍ അസിസ്റ്റന്റ് ആയി ജോലി തേടി എത്തിയ രഞ്ജിക്കൊപ്പം മൂന്നു മക്കളുമായി ജീവിക്കാന്‍ ബിനോയ് തോമസ് എത്തിയിട്ട് ഒരു വര്‍ഷം പിന്നിടുന്നതേയുള്ളൂ. ഹൃദയത്തിന്റെ പിടച്ചില്‍ ഒരു മാത്ര നിലച്ചപ്പോഴേക്കും പറന്നെത്തിയ എയര്‍ ആംബുലന്‍സില്‍ നിമിഷ വേഗത്തില്‍ ബസില്‍ഡണ്‍ ആശുപത്രിയില്‍ എത്തിച്ച ബിനോയിയെ ഒരാഴ്ചയോളം ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചു ജീവിതത്തിലേക്ക് മടക്കി വിളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുക ആയിരുന്നു. ഒടുവില്‍ മസ്തിഷ്‌ക മരണം പോലും ഭാര്യ രഞ്ജിയെ ബോധ്യപ്പെടുത്താനും ഡോക്ടര്‍മാര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു. ഒടുവില്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു പ്രിയപ്പെട്ടവന്‍ തന്നെയും മൂന്നു പിഞ്ചോമനകളെയും തനിച്ചാക്കി പറന്നകന്നുവെന്ന് മനസിലാക്കിയപ്പോള്‍ ഏവരുടെയും ആഗ്രഹത്തോടെ ബിനോയിയുടെ ആന്തരിക അവയവങ്ങള്‍ നാല് പേരുടെ ജീവിതത്തിനായി ദാനം ചെയ്യാനും രഞ്ജി തയ്യാറായി.

ഈ ആഴ്ച മുതല്‍ ബ്രിട്ടന്‍ വീണ്ടും അഭിമുഖീകരിക്കാന്‍ പോകുന്നത് ഉയര്‍ന്ന ഭക്ഷണ വിലയും ക്ഷാമവും; ബ്രെക്സിറ്റിനു ശേഷം ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അതിര്‍ത്തി ഫീസും കര്‍ശന പരിശോധനകളും പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് സാരം

ബ്രെക്സിറ്റിനു ശേഷമുള്ള അതിര്‍ത്തി ഫീസ് ഈ ആഴ്ച പ്രാബല്യത്തില്‍ വരുന്നതിനാല്‍ ബ്രിട്ടീഷുകാരെ കാത്തിരിക്കുന്ന ഉയര്‍ന്ന ഭക്ഷണ വിലയും കാലിയായ സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ പോര്‍ട്ട് ഓഫ് ഡോവര്‍, യൂറോടണല്‍ എന്നിവയിലൂടെ യുകെയിലേക്ക് പ്രവേശിക്കുന്ന ചീസ്, മത്സ്യം തുടങ്ങിയ സസ്യ, മൃഗ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് പരമാവധി 145 പൗണ്ട് വരെ ഈടാക്കും. ബോര്‍ഡര്‍ ടാര്‍ഗെറ്റ് ഓപ്പറേറ്റിംഗ് മോഡല്‍ (ബിടിഒഎം) എന്നറിയപ്പെടുന്ന പുതിയ നിയമങ്ങള്‍ 'ഇടത്തരം' അപകടസാധ്യത ഉള്ളതായി കണക്കാക്കുന്ന സസ്യങ്ങളുടെയും മൃഗങ്ങളുടെയും ഉല്‍പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ജൈവ സുരക്ഷയെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. കട്ട് ഫ്‌ളവേഴ്‌സ്, ചീസ്, മറ്റ് പാലുല്‍പ്പന്നങ്ങള്‍, ശീതീകരിച്ച മാംസം, മത്സ്യം എന്നി  അഞ്ച് വിഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.  ജനുവരി 31 മുതല്‍, ഓരോ കയറ്റുമതിക്കും മൃഗങ്ങളുടെ ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഒരു പ്രാദേശിക മൃഗഡോക്ടര്‍ നല്‍കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ചൊവ്വാഴ്ച മുതല്‍ ഷിപ്പ്മെന്റുകള്‍ ബ്രിട്ടീഷ് അതിര്‍ത്തിയില്‍ ഫിസിക്കല്‍ പരിശോധനകള്‍ക്ക് വിധേയമായിരിക്കും. തെറ്റായ പേപ്പര്‍വര്‍ക്കുകളുടെ പരിശോധനകള്‍ മൂലമുണ്ടാകുന്ന കാലതാമസത്തിന് സാധ്യതയുണ്ട്. ഇത് ചരക്കുകളുടെ വേഗത്തിലുള്ള നീക്കത്തെ താളം തെറ്റിക്കും. അതിര്‍ത്തി സംവിധാനങ്ങള്‍ പൂര്‍ണ്ണമായി തയ്യാറാകാത്തതിനാല്‍ നയം ഒന്നിലധികം തവണ വൈകിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഈ ആഴ്ച പരിശോധനകള്‍ തുടങ്ങില്ലെന്ന് ഈ മാസം ആദ്യം ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ശരിയല്ലെന്ന പറഞ്ഞ സര്‍ക്കാര്‍, എന്നാല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള ഉല്‍പ്പന്നങ്ങളില്‍ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൂചിപ്പിച്ചു. ഇറക്കുമതി ചെയ്യുന്ന ഓരോ ഉല്‍പ്പന്നത്തിനും ഫീസ് ഈടാക്കും. ഇത് നിലവിലുള്ള അപകടസാധ്യതയുള്ള ഉല്‍പ്പന്നങ്ങളെ ആശ്രയിച്ച് 10 പൗണ്ട് മുതല്‍ പൗണ്ട് 29 വരെ വ്യത്യാസപ്പെടും. മിക്‌സഡ് കണ്‍സൈന്‍മെന്റുകള്‍ക്ക് ഇത് ക്ഷ145 ആയി പരിമിതപ്പെടുത്തും. എന്നാല്‍ വ്യക്തിഗത ഉപയോഗത്തിനായി യുകെയിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് ഫീസ് ബാധകമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

More Articles

യുകെ മലയാളികള്‍ നിര്‍മിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിന് ലണ്ടനിലെത്തിയ നടന്‍ ജോജു ജോര്‍ജ്ജ് മോഷണത്തിനിരയായി; പാസ്‌പോര്‍ട്ടും പണവും നഷ്ടപ്പെട്ടു
ലണ്ടനില്‍ വാടകക്കാരെ അനധികൃതമായി പുറത്താക്കുകയോ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്ന ഭൂവുടമകള്‍ക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്ക് പോലീസിന് നിര്‍ദ്ദേശം
നിങ്ങളറിയുമോ ഈ തസ്‌കര ദമ്പതികളെ? ഹോട്ടലില്‍ മുറിയെടുത്ത് അടിച്ചുമാറ്റിയത് കെറ്റിലും തോര്‍ത്തും ഫാനും ലൈറ്റും വരെ! പോലീസില്‍ പരാതി നല്‍കി ഹോട്ടലുടമ
മോര്‍ട്ട്ഗേജ് നിരക്കുകളില്‍ വീണ്ടും വെട്ടിക്കുറവ് വരുത്തി ലെന്‍ഡര്‍മാര്‍; രണ്ടും അഞ്ചും വര്‍ഷ ഫിക്സുകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നു, നിരക്കുകളില്‍ 0.70 ശതമാനം വരെ കുറവ്
ഭീകരമായ കൊലപാതകങ്ങള്‍ നടത്തുന്ന കുറ്റവാളികളെ ജീവിതാവസാനം വരെ അഴിക്കുള്ളിലാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍; ശിക്ഷാ വിധികളിന്‍മേല്‍ രാഷ്ടീയ ആരോപണ പ്രത്യാരോപണങ്ങളും മുറുകുന്നു
എന്‍ഫീല്‍ഡില്‍ ക്യാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് അന്തരിച്ചു; മുളന്തുരുത്തി സ്വദേശിനിയായ മലയാളികളുടെ പ്രിയപ്പെട്ട 'മേരി ആന്റി'ക്ക് രോഗം സ്ഥിരീകരിച്ചത് രണ്ട് മാസം മുമ്പ്
അയര്‍ലന്‍ഡില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി ബാലിക അന്തരിച്ചു; വിടപറഞ്ഞത് പത്തനംതിട്ട സ്വദേശിനിയായ 8 വയസ്സുകാരി ലിയാന മോള്‍
സ്പയിനിലേക്കുള്ള യാത്രയ്ക്കിടെ ജെറ്റ്2 എയര്‍ ഹോസ്റ്റസിനെ ലൈംഗികമായി അതിക്രമിച്ചും മേലധികാരിയെ തുപ്പിയും ബ്രിട്ടീഷുകാരന്റെ പരാക്രമം; 42 കാരന്‍ അറസ്റ്റില്‍

Most Read

British Pathram Recommends