18
MAR 2021
THURSDAY
1 GBP =105.50 1INR
1 USD =82.95 INR
1 EUR =90.16 INR
breaking news : തിരുമ്പി വന്തിട്ടേന്ന് സൊല്ല്!!! കുഞ്ഞിന്റെ വരവോടെ ഇടവേളയെടുത്ത് മാറി നിന്ന വിരാട് കൊഹ്ലി വീണ്ടും പൊതുവേദിയില്‍ >>> കേരളത്തില്‍ ചൂടിന് മാറ്റമില്ല, പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പ് നാളെവരെ നിലനില്‍ക്കും >>> ഉപേക്ഷിക്കപ്പെട്ട കാറിനുള്ളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം, മകനെ അജ്ഞാതര്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്ന് ആരോപിച്ച് കുടുംബം >>> ആരാധന അതിരു കടക്കുമ്പോള്‍, ദളപതി വിജയ്യുടെ കാറിന്റെ ചില്ലുകള്‍ തിക്കിലും തിരക്കിലും പെട്ട് തകര്‍ന്നു, വന്‍ സ്വീകരണമായിരുന്നു താരത്തിന് തലസ്ഥാനത്ത് >>> സ്തനാര്‍ബുദത്തെ നിരീക്ഷിക്കാന്‍ മോണിറ്റര്‍ ഘടിപ്പിച്ച ബ്രാ രൂപകല്‍പ്പന ചെയ്ത് യുകെ ശാസ്ത്രജ്ഞര്‍; ട്യൂമറുകള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ നേരത്തേ തുടങ്ങാനാകുമെന്ന് പ്രതീക്ഷ >>>
Home >> കലാ / സാഹിത്യം

കലാ / സാഹിത്യം

പുസ്തകങ്ങള്‍ വിരല്‍തുമ്പിലെത്തുന്ന ലോകത്ത് അകത്ത് കത്തിയും പുറത്ത് പത്തിയുമായി നടക്കുന്നവരെ എഴുത്തുകാര്‍ മാത്രമല്ല എല്ലാവരും സുക്ഷിക്കുക

ലോകമെങ്ങുമുള്ള മാനുഷരുടെ വീടിനുള്ളില്‍ ആമസോണ്‍ പുസ്തകങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍പോലെ യാതൊരു തടസ്സവുമില്ലാതെയെത്തുമ്പോള്‍ മലയാള പുസ്തകങ്ങള്‍ നമ്മുടെ വീടുകളിലെത്താത്തത് എന്താണ്? രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയും പിടിച്ച് കുഴലൂത്തുകാരും കുടപിടിക്കുന്നവരും കാത്തുനില്‍ക്കുന്നത് കണ്ടാല്‍ അല്ലെങ്കില്‍ സാഹിത്യത്തിന്റ സൗന്ദര്യ സംവിധാനങ്ങള്‍ കണ്ടാല്‍ 'ഈശ്വര-മുകുന്ദ-മുരാരേ' എന്ന് വിളിച്ചുപോകും. മലയാള ഭാഷ സാഹിത്യ രംഗത്ത് അടുക്കളപ്പെണ്ണിന് അഴക് വേണമോ എന്നൊരു ചോദ്യം കുറെ കാലങ്ങളായി ചിലരൊക്കെ ചോദിക്കുന്നുണ്ട്. അല്‍പം കൊണ്ട് ആശാനാകാന്‍ സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. ചില സര്‍ഗ്ഗപ്രതിഭകള്‍ ചിന്തിക്കുന്നത് സര്‍ഗ്ഗരചനയില്‍ ഒന്നുമല്ലാത്തവരെ പൊടിപ്പുംതൊങ്ങലും കൊടുത്ത് അധികാരികളും മാധ്യമങ്ങളും മഹാകവിപ്പട്ടം ചാര്‍ത്തുമ്പോള്‍ സാഹിത്യ രചന ഒരു വ്യഥാവ്യായാമമെന്ന് തെറ്റിധരിക്കുന്നു.   കേരളത്തില്‍ എഴുത്തുകാരുടെ തലച്ചോറ് തിന്ന് ജീവിക്കുന്ന പ്രസാധകര്‍ക്ക് ചുട്ട മറുപടിയുമായിട്ടാണ് ആമസോണ്‍ പുസ്തകങ്ങള്‍ എഴുത്തുകാരുടെ രക്ഷകരായി ലോകമെങ്ങുമെത്തിയിരിക്കുന്നത്. ഇംഗ്ലീഷ് പുസ്തകങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത്. ആമസോണില്‍ കാമക്കയങ്ങളില്‍ കയ്യിട്ടടിച്ചു നീന്തിപ്പുളക്കുന്ന വാസവദത്തമാരില്ല. കൊടിയുടെ നിറത്തിലോ പണത്തിലോ ആരെയും താലോലിക്കുന്നില്ല. ആമസോണ്‍ നോക്കുന്നത് അക്ഷരങ്ങള്‍ മാത്രമാണ്. ആരെയും അവഗണിക്കുന്നില്ല. സര്‍ഗ്ഗ പ്രതിഭകളെ അവരുടെ സംഭവനകളെമാനിച്ച് അംഗീകരിക്കുന്നു. അങ്ങനെ എനിക്കും ഒരു ഇന്റര്‍നാഷണല്‍ എഴുത്തുകാരന്‍ എന്ന അംഗീകാരം കിട്ടി. ഇങ്ങനെ ലിമ വേള്‍ഡ് ലൈബ്രറി വഴി ആമസോണ്‍ ബുക്കിന് പലര്‍ക്കും ലഭിച്ചിട്ടുണ്ട്.   വര്‍ത്തമാനകാല സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ എഴുത്തുകാര്‍ക്ക് ഒരാശ്രയമായിട്ടാണ് ആമസോണ്‍ കടന്നുവന്നിരിക്കുന്നത്. പാശ്ചാത്യ സാഹിത്യലോകം അതിന്റ മാധുര്യം അനുഭവിക്കുന്നുണ്ട്. നല്ലൊരു പറ്റം മലയാളി എഴുത്തുകാരും ആമസോണില്‍ നിന്ന് വളരെയകലത്തില്‍ സഞ്ചരിക്കുന്നു. അതിന്റ പ്രധാന കാരണം പല എഴുത്തുകാരും പ്രസാധക ചങ്ങലയില്‍ ബന്ധിക്കപ്പെട്ടവരാണ്. മറ്റൊരു കൂട്ടര്‍ക്ക് ഇതിനെപ്പറ്റി കുടുതലൊന്നുമറിയില്ല.  പ്രമുഖരായ എഴുത്തുകാരുടെ വിലപിടിപ്പുള്ള നല്ല നല്ല പുസ്തകങ്ങള്‍ പൊടിപിടിച്ചു കിടക്കുന്നു. അതൊന്നും ആമസോണില്‍ കാണാറില്ല. അഥവ ഉണ്ടെങ്കിലും ആമസോണില്‍ നിന്ന് കിട്ടുന്ന പണം അവരുടെ കൈകളില്‍ എത്താറില്ല. ചോദിക്കുമ്പോള്‍ പറയും ആമസോണിലുണ്ട്. ആമസോണ്‍ എല്ലാം മാസവും സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നതു പോലും പലര്‍ക്കുമറിയില്ല. ഈ രംഗത്ത് എഴുത്തുകാരോട് കാട്ടുന്ന ചൂക്ഷണം മനസ്സിലാക്കിയാണ് ലിമ വേള്‍ഡ് ലൈബ്രറി എഴുത്തുകാരുടെ അധ്വാന ഫലം മറ്റുള്ളവര്‍ തട്ടിയെടുക്കാന്‍ ഇടവരാത്ത വിധം മലയാളം ഇംഗ്ലീഷ് ബുക്കുകള്‍ പ്രസിദ്ധികരിക്കാന്‍ തീരുമാനിച്ചത്. മറ്റുള്ളവരെപോലെ ഇടക്ക് നിന്ന് കമ്മീഷന്‍ എടുക്കുന്നില്ല. എഴുത്തുകാരന്‍ മരിച്ചാലും പുസ്തകങ്ങള്‍ വിറ്റഴിക്കുന്ന പണം അതെ ആളിന്റെ അക്കൗണ്ടിലെത്തുന്നു. പുസ്തകങ്ങള്‍ ഒരു സ്മരണിക പോലെ എക്കാലവും ആമസോണില്‍ ജീവിക്കുന്നു. ലിമ വേള്‍ഡ് ലൈബ്രറി വഴി പുസ്തകങ്ങള്‍ ഇറക്കിയവരെല്ലാം അതിന്റ ഗുണങ്ങള്‍ ഇന്നനുഭവിക്കുന്നു. മാത്രവുമല്ല ആമസോണ്‍, പൊത്തി, നോഷ്യന്‍, ലുലു തുടങ്ങിയ ആഗോള പുസ്തക വിതരണക്കാര്‍ വഴി പുസ്തകങ്ങള്‍ ലോകത്തിന്റ ഏത് ഭാഗത്തിരുന്നും വാങ്ങാം. ഇന്റര്‍നെറ്റില്‍ വായിക്കാം. കൂടുതല്‍ പുസ്തകങ്ങള്‍ വേണ്ടവര്‍ക്ക് അതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മാത്രവുമല്ല ആമസോണ്‍ സാഹിത്യ സംഭാവനകളെ മാനിച്ചുകൊണ്ട് പുരസ്‌കാരങ്ങളും നല്‍കുന്നു.     ഞാന്‍ ആദ്യം ആമസോണ്‍ വഴി ഒരു പുസ്തകമിറക്കിയപ്പോള്‍ അതിലെ ഭാരവാഹികള്‍ പറഞ്ഞത് എനിക്ക് മുപ്പത് ശതമാനം റോയല്‍റ്റി കിട്ടുമെന്നാണ്. സത്യത്തില്‍ ഇതിന്റ പിന്നിലെ കച്ചവട തന്ത്രങ്ങള്‍ എനിക്കറിയില്ലായിരുന്നു. പുസ്തക  വിപണിയിലും ഇതെ കുതന്ത്രങ്ങളാണ് നടത്തുന്നത്. നൂറുരൂപയുടെ ഒരു പുസ്തകത്തിന് എനിക്ക് പ്രമുഖ പ്രസാധകരില്‍ നിന്ന് കിട്ടുന്നത് പത്തു ശതമാനം റോയല്‍റ്റിയാണ്. ബാക്കി തൊണ്ണൂറ് രൂപ അവരുടെ പോക്കറ്റില്‍. ഇന്നും അതിനൊരു മാറ്റം വന്നിട്ടില്ല. ആമസോണ്‍ ഇ-പേപ്പര്‍ ആയും പുസ്തകരൂപത്തിലും ലോകത്തിന്റ ഏത് ഭാഗത്തു നിന്നും വായിക്കാനും പുസ്തകം വാങ്ങാനും സംവിധാനങ്ങളുള്ളപ്പോള്‍ മലയാളി ഇപ്പോഴും പരപരാഗത വിശ്വാസംപോലെ പുസ്തകപ്രസാധനത്തിന്റ പിറകെ സഞ്ചരിക്കുന്നു.   മറ്റൊരു പ്രധാനപ്പെട്ട കാര്യം, ആമസോണില്‍ സെല്‍ഫ് പബ്ലിഷിംഗ് പണച്ചിലവില്ലാതെ നടത്താം. അതിന് യാതൊരു നീലയോ വിലയോ അംഗീകാരമോ ഇല്ലെന്നുള്ളത് പലര്‍ക്കുമറിയില്ല. അതിന് മറ്റൊരു ദോഷമുണ്ട്. മറ്റുള്ളര്‍വര്‍ക്ക് അത് സ്വന്തം പേരിലാക്കി പുസ്തകമിറക്കാം. നമ്മള്‍ എവിടെ പോസ്റ്റ് ചെയ്തുവോ അവിടെയത് കുളത്തിലെ താവളപോലെ കിടക്കും. പുസ്തകങ്ങള്‍ ലോകമെങ്ങും എത്തിക്കണമെങ്കില്‍ മാര്‍ക്കറ്റിങ് നടത്തണം. അതിന് പ്രമുഖരായ ആമസോണ്‍ പ്രൊഫഷണല്‍ തന്നെ വേണം. നമ്മുടെ സാഹിത്യ സാംസ്‌കാരിക രംഗത്ത് നടക്കുന്ന അപമാനകരമായ പല സംഭവങ്ങള്‍പോലെയാണ് മൂല്യശോഷണം ഈ രംഗത്ത് നടക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖരായ സാഹിത്യകാരന്മാര്‍, കവികളുടെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പുറത്തിറക്കി കാശുണ്ടാക്കുന്നത് നമ്മള്‍ കാണാറുണ്ട്. ഞാനും അത്തരത്തിലുള്ള പുസ്തകങ്ങള്‍ വാങ്ങിയിട്ടുണ്ട്. അതൊരു നല്ല കാര്യമാണ്. എന്നാല്‍ കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകം വിറ്റ് കാശുണ്ടാക്കി തടിച്ചുകൊഴുത്തവര്‍ അവരുടെ പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് എത്രയെണ്ണം മൊഴിമാറ്റം നടത്തിയിട്ടുണ്ട്? പാശ്ചാത്യ എഴുത്തുകാരെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രസാധകര്‍ കേരളത്തിലെ എത്ര എഴുത്തുകാരെ കയറ്റുമതി ചെയ്തിട്ടുണ്ട്?   ഈ രംഗത്തുള്ളവര്‍ സ്വയം വളരുന്നതിനൊപ്പം മറ്റുള്ളവരെ വളര്‍ത്താനും ശ്രമിക്കണം. സ്വയം പൊങ്ങി നടക്കുകയും ഒപ്പം നടക്കുന്നവരെ പൊക്കിയിരിത്തുന്ന ചുമടുതാങ്ങികളെയല്ല മലയാള ഭാഷയ്ക്ക് വേണ്ടത്. സ്വദേശ വിദേശ എഴുത്തുകാരന്റെ എഴുത്തിന് അംഗീകാരവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സാധിക്കാത്തവര്‍ക്ക് എന്ത് സാഹിത്യ സാംസ്‌കാരിക സംസ്‌കാരമാണുള്ളത്? സ്ത്രീത്വത്തെ അപമാനിക്കുന്നതുപോലെ, ചൂക്ഷണം ചെയ്യുന്നതുപോലെ സര്‍ഗ്ഗധനരായ എഴുത്തുകാരെ ചൂക്ഷണം ചെയ്യരുത്. അപമാനിക്കരുത്. അക്ഷരങ്ങള്‍ വിരല്‍ത്തുമ്പിലുണ്ട്. അക്ഷരങ്ങള്‍ അടിക്ക മാത്രമല്ല പുളിയും കുടിപ്പിക്കും. അകത്ത് കത്തിയും പുറത്ത് പത്തിയുമായി നടക്കുന്നവരെ എഴുത്തുകാര്‍ മാത്രമല്ല എല്ലാവരും സുക്ഷിക്കുക.

More Articles

Most Read

British Pathram Recommends