BP SPECIAL NEWS
ശാസ്ത്രലോകത്തെ തന്നെ ഞെട്ടിച്ച് നാലിഞ്ച് നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു, അപൂര്‍വമായ ജനിതക വൈകല്യവുമായി കുഞ്ഞ് പിറന്നത് ചൈനയില്‍
3>വൈദ്യ ശാസ്ത്രത്തെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചില കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ചൈനയില്‍ ആശുപത്രിയില്‍ നടന്ന സംഭവം ഞെട്ടിച്ചിരിക്കുകയാണ്. ഹാംഗ്ഷൗ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ഒരു കുഞ്ഞ് വളരെ പ്രത്യേകതകളോടെ ജനിച്ചതാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്.
നാലിഞ്ച് നീളമുള്ള വാലുമായാണ് കുഞ്ഞിന്റെ ജനനം. അപൂര്‍വമായ ജനിതക വൈകല്യമാണ് ഇതിന് പിന്നിലെന്ന് പീഡിയാട്രിക് ന്യൂറോ സര്‍ജറിയിലെ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ ഡോ. ലി ഈ വ്യക്തമാക്കി.
കുഞ്ഞിന്റെ വാലിന് ഏകദേശം 10 സെന്റീമീറ്റര്‍ (3.9 ഇഞ്ച്) നീളമുണ്ട്. വളരെ മൃദുവായ ദശയോടു കൂടിയ വാലാണ് കുഞ്ഞിന്. എല്ലില്ലാത്ത ദശ നിറഞ്ഞ മുഴയായ ടെതര്‍ഡ് സ്പൈനല്‍ കോഡ് എന്നറിയപ്പെടുന്ന അവസ്ഥയില്‍ നിന്നാണ് ഇത് ഉടലെടുത്തത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സാധാരണയായി നട്ടെല്ലിന്റെ അടിഭാഗത്തിന് ചുറ്റുമുള്ള കലകളുമായി സുഷുമ്നാ നാഡി അസാധാരണമായി ബന്ധപ്പെട്ടിരിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. സുഷുമ്നാ കനാലിനുള്ളില്‍ സുഷുമ്നാ നാഡി അനിയന്ത്രിതമായി ചലിക്കുന്നുണ്ട്. ചലനവും പ്രവര്‍ത്തനവും സുഗമമാക്കുന്നത് ഇപ്രകാരമാണ്. എന്നാല്‍ സുഷ്മന നാഡിയുടെ ചലനത്തിലുണ്ടാകുന്ന വ്യതിചലനങ്ങള്‍ നാഡി സംബന്ധമായ പ്രശ്നങ്ങളിലേക്കും വൈകല്യങ്ങളിലേക്കും നയിക്കുന്നു.
നേരത്തെ അമേരിക്കയിലും സമാന രീതിയില്‍ വാലുമായി കുഞ്ഞ് ജനിച്ചിരുന്നു. പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന്റെ വാല് വിജയകരമായി നീക്കം ചെയ്തിരുന്നു. എന്നാല്‍ ചൈനയില്‍ ജനിച്ച കുട്ടിയുടെ വാല് നീക്കം ചെയ്യാന്‍ മാതാപിതാക്കള്‍ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ആരോ?ഗ്യത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയാണ് ഇതിന് പിന്നില്‍.
ചിലവ് ചുരുക്കലിന്റെ ഭാഗമായി എല്ലാ സാധനങ്ങളും സെക്കന്റ് ഹാന്റായി വാങ്ങി, കുഞ്ഞിനുള്ള മുലപ്പാല്‍ പോലും സെക്കന്റ് ഹാന്റായി വാങ്ങിയ ഒരമ്മ
3>എന്തും വില കുറച്ച് ലഭിക്കുകയാണെങ്കില്‍ അത് ചിലവ് ചുരുക്കി പണം സേവ് ചെയ്യാന്‍ സഹായിക്കും. എന്നാല്‍ ഇവിടെ ഒരമ്മ നടത്തുന്ന ചിലവ് ചുരുക്കല്‍ അല്പം കടന്നു പോയെന്നാണ് സോഷ്യല്‍ മീഡിയ തന്നെ പറയുന്നത്.
ആപ്പിള്‍ മെലിസിയോ എന്ന യുവതിയാണ് ചിലവ് ചുരുക്കാന്‍ വളരെ വ്യത്യസ്തമായ മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്. സെന്റ് ഹാന്റ് സാധനങ്ങള്‍ വാങ്ങിയാണ് ഇവര്‍ ചിലവ് ചുരുക്കുന്നത്. ഇതിലെന്താ ഇത്രയും പ്രത്യേകത അങ്ങനെ ചെയ്യുന്നത് സ്വാഭാവികമല്ലേ എന്ന് ആരും ചിന്തിക്കും. പക്ഷെ ഈ അമ്മ ചെയ്യുന്നത് അല്പം കടന്നു പോയില്ലേ എന്ന് സംഭവം മുഴുവന്‍ കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകും.
ഈ സ്ത്രീ സെക്കന്റ്ഹാന്റായി വാങ്ങുന്നത് അടിവസ്ത്രങ്ങളും, കുഞ്ഞിന് വേണ്ടി മറ്റ് ആളുകളില്‍ നിന്നും മുലപ്പാല്‍ വരെയാണ്. കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ പോലും ഇവര്‍ വാങ്ങാറില്ലത്രേ. പകരം പാര്‍ക്കുകളില്‍ ആരെങ്കിലും ഉപേക്ഷിച്ച കളിപ്പാട്ടങ്ങളെടുത്ത് അത് കുട്ടികള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. അതില്‍ തകര്‍ന്നിരിക്കുന്ന കളിപ്പാട്ടങ്ങള്‍ അവള് ശരിയാക്കിയെടുക്കും എന്നാണ് ഭര്‍ത്താവ് തന്നെ പറയുന്നത്.
ഇവരുടെ ഭര്‍ത്താവ് ഭര്‍ത്താവ് വിക്ടര്‍ പറയുന്നത് മകളായ ക്ലോയി ജനിച്ച ശേഷം ആണ് ഇവര്‍ക്ക് ഈ ചെലവ് ചുരുക്കല്‍ കൂടുതല്‍ വര്‍ധിച്ചത് എന്നാണ്. കടയില്‍ നിന്നും ഡയപ്പര്‍ വാങ്ങുന്നതിന് പകരം സ്വന്തമായി പഴയ തുണികളില്‍ നിന്നും ഡയപ്പറുണ്ടാക്കുക, ആളുകള്‍ സംഭാവന ചെയ്യുന്ന മുലപ്പാല്‍ ക്ലോയിക്ക് വേണ്ടി വാങ്ങി നല്‍കുക തുടങ്ങിയത് അവയില്‍ ചിലത് മാത്രമാണ്.
എന്നാല്‍ കുഞ്ഞിന് മുലപ്പാല്‍ വാങ്ങുന്നതിന് ഇവര്‍ പറയുന്ന കാരണ തനിക്ക് മുലപ്പാലില്ലാതായതോടെ മറ്റെന്തെങ്കിലും വാങ്ങി നല്‍കുന്നതിന് പകരം താന്‍ മകള്‍ക്ക് സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും മുലപ്പാല്‍ വാങ്ങി നല്‍കുന്നത് എന്നാണ്. അതില്‍ തന്റെ മകള്‍ ക്ലോയിക്ക് കൂടുതലിഷ്ടം തന്റെ സുഹൃത്ത് ജസീക്കയുടെ മുലപ്പാലാണ് എന്നും അവള് സമ്മതിക്കുന്നു. ഇങ്ങനെ ഇവര്‍ ഒരു വര്‍ഷം സമ്പാദിച്ചത് ഒരുലക്ഷം രൂപയോളം ആണത്രേ.
'കുറച്ച് ഓവറായാലല്ലേ ആളുകള്‍ ശ്രദ്ധിക്കൂ' വിവാഹത്തിന്റെ അന്ന് കുതിരപ്പുറത്ത് നില്‍ക്കുന്നത് പോലെ കാറിന് പുറത്ത് നിന്ന് വരന്റെ യാത്ര, കൈയ്യോടെ പൊക്കി പൊലീസ്
3>വടക്കേ ഇന്ത്യയിലെ പ്രധാന കാഴ്ചകളില്‍ ഒന്നാണ് വധൂഗൃഹത്തിലേക്ക് കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന വരന്. പലകാര്യങ്ങള്‍ക്കും മാറ്റം സംഭവിച്ചപ്പോള്‍ കുതിരപ്പുറത്തുള്ള യാത്രയ്ക്കും മാറ്റമുണ്ടായി. ഇപ്പോള്‍ കാറിലാണ് യാത്രകള്‍ ഏറെയും. എന്നാല്‍ വളരെ വ്യത്യസ്തമായ മറ്റൊരു കാഴ്ചയാണ് ഇപ്പോള്‍ യുവിപയില് നിന്നും പുറത്ത് വരുന്നത്.
കുറച്ച് ഓവറായാലല്ലേ ആളുകള്‍ ശ്രദ്ധിക്കൂ എന്ന് പറയുന്നത് പോലെ കുതിരപ്പുറത്തെന്ന ആശയവും കാറും ചേര്‍ത്ത് കാറിന്റെ പുറത്ത് (കാറിനുമുകളില്‍) നിന്നു കൊണ്ട് യാത്ര ചെയ്യുകയാണ് വരന്. ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഡ്രോണ്‍ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
നാഷണല്‍ ഹൈവേയില്‍ രാജകീയ പ്രൗഡിയില്‍ അണിഞ്ഞൊരുങ്ങി ഒരു പ്രതിമയെ പോലെ എസ്യുവിക്ക് മുകളില്‍ കയറി നില്‍ക്കുകയാണ് അങ്കിത്. പക്ഷേ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് എസ്യുവി പിടിച്ചെടുത്തു.
മീററ്റിലെ കുശാവാലി ഗ്രാമത്തിലുള്ള വധുഗൃഹത്തിലേക്ക് സഹാറന്‍പൂരിലെ ഭൈല ഗ്രാമത്തില്‍ നിന്നും പോകുകയായിരുന്നു വരനായ അങ്കിത്. ദില്ലി ഡറാഡൂണ്‍ ഹൈവേയില്‍ നടന്ന ഈ പ്രകടനത്തെ കുറിച്ചുള്ള വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചതെന്നാണ് വിവരം. ഇതോടെ മാന്സൂര്പൂര് പൊലീസ് എന്‍എച്ച് 58 നടന്ന ബാരാത്ത് എന്ന ചടങ്ങ് തടയുകയും കാര്‍ പിടിച്ചെടുക്കുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കുഞ്ഞിനെ പ്രസവിക്കണോ? ഗര്‍ഭകാലത്തെ വേദനകള്‍ സൗജന്യമായി സഹിക്കാന്‍ സാധിക്കില്ല, ഭര്‍ത്താവിനോട് ഭാര്യ പകരം ആവശ്യപ്പെട്ടത് ചില 'അപൂര്‍വ്വ ആവശ്യങ്ങള്‍'
3>ഗര്‍ഭിണിയാകുന്നതും കുഞ്ഞിന് ജന്മം നല്‍കുന്നതും എല്ലാം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളായാണ് കണക്കാക്കുന്നത്. എന്നാല്‍ നിരവധി വേദനങ്ങളും ബുദ്ധിമുട്ടികളും ആണ് ഈ കാലയളവില്‍ ഒരു സ്ത്രീ സഹിക്കുന്നത്. അതിനാല്‍ തന്നെ അങ്ങനെ സൗജന്യമായി ഈ ബുദ്ധിമുട്ടികളും സഹിക്കാന്‍ തയ്യാറല്ലെന്നാണ് ഒരു യുവതി പറയുന്നത്. അതിനായി യുവതി നടത്തിയ ആവശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പ്രസവിക്കണമെങ്കില്‍ ഭര്‍ത്താവ് രണ്ടു കോടി രൂപയും വില കൂടിയ സമ്മാനങ്ങളും നല്‍കണമെന്നടക്കമുള്ള നിബന്ധനകള്‍ ആണ് യുവതി വെച്ചിരിക്കുന്നത്. ദുബായിയിലെ ഒരു കോടീശ്വരന്റെ ഭാര്യയാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ജമാല്‍ എന്ന കോടീശ്വരന്റെ ഭാര്യയായ സൗദിയാണ് ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന് ചില കാര്യങ്ങള്‍ തനിക്ക് നല്‍കണമെന്ന് പറഞ്ഞത്. ഗര്‍ഭിണിയാകുമ്പോള്‍ തന്റെ ശരീരം വളരെയധികം വേദനകളിലൂടെ കടന്നുപോകേണ്ടി വരുമെന്നും അത്രയും വേദന സൗജന്യമായി അനുഭവിക്കാന്‍ താന്‍ ഒരുക്കമല്ലെന്നും ആണ് ഇവര്‍ പറയുന്നത്.
അതില്‍ ഒന്ന്, സ്റ്റാറ്റസ് സിംബലായി ലോകം കാണുന്ന സെവന് സ്റ്റാര്‍ ഹോട്ടല്‍ ബുര് അല്‍ അറബില്‍ പോകണം എന്നതാണ്. കുട്ടി പെണ്കുഞ്ഞാണെങ്കില് പുതിയ ഡിയോര്‍ ബാഗ് ശേഖരം വേണം. ആണ്കുഞ്ഞാണെങ്കില് ഒരു ആഡംബര നൗക വേണമത്രെ. പ്രസവസമയത്ത് ഒരു മേക്കപ്പ് ആന്‍ഡ് ഹെയര്‍ ടീം സമീപമുണ്ടായിരിക്കണമെന്നതാണു മറ്റൊരു ആവശ്യം. അതും അമേരിക്കയില്‍ നിന്നുള്ളവര്‍. തനിക്കും കുഞ്ഞിനും ഇരിക്കാന്‍ 20 കിടപ്പുമുറിയുള്ള ഒരു കൊട്ടാരം വേണം; പരിചാരകരും.
തീര്‍ന്നില്ല, ഒരു കാര്‍ സമ്മാനമായി വേണം. കുഞ്ഞുണ്ടായി കുറച്ചു ദിവസത്തിനുള്ളില്‍ 1000 -2000 പേരെങ്കിലും സന്ദര്‍ശനത്തിനായി ഉണ്ടാകും. അവര്‍ക്കായി വിഐപി റൂമുകള്‍ ബുക്ക് ചെയ്യണം. തെറാപ്പി സെഷന്, ഫിസിയോ തെറാപ്പി, പേഴ്സണ്‍ ട്രെയിനിംഗ്, കുഞ്ഞിന് മസാജ് എന്നിവയെല്ലാം വേണം. ഭര്‍ത്താവിന്റെ ക്രെഡിറ്റ് കാര്‍ഡ് തനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കാന്‍ സാധിക്കണം. വീട്ടിലെ ജോലിക്കാരുടെ എണ്ണം ഇരട്ടിയാക്കണം. ഇതിനെല്ലാം പുറമേയാണു കുഞ്ഞ് ഒന്നിനു രണ്ടു കോടി രൂപ.
മനഃസുഖത്തിലിരിക്കുകയും നല്ലപോലെ ഉറങ്ങുകയും മറ്റും ചെയ്താലേ തനിക്കു നല്ലൊരു അമ്മയും ഭാര്യയും ആയിരിക്കാന്‍ സാധിക്കൂവെന്നും അതുകൊണ്ടാണ് ഇവയൊക്കെ ആവശ്യപ്പെടുന്നതെന്നും യുവതി പറയുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവയായ സൗദിക്ക് അനേകം ഫോളോവേഴ്സുണ്ട്. ആഡംബരപൂര്‍ണമായ ജീവിതം നയിക്കുന്ന യുവതി ഒരുദിവസത്തെ ഷോപ്പിംഗിന് 70 ലക്ഷം രൂപയൊക്കെയാണു ചെലവഴിക്കാറുള്ളത്.
ദിവസവും മൂന്ന് തവണയുള്ള കഞ്ചാവ് ഉപയോഗം തന്നെ നല്ല ഒരു അമ്മയായി മാറാന്‍ സഹായിക്കുന്നു എന്ന് യുവതി, സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഒരു പരാമര്‍ശം
3>പലതരം ലഹരി ഉപയോഗങ്ങള്‍ മനുഷ്യ ശരീരത്തിന് ഹാനീകരമാണ്. എന്നാല്‍ പലയിടങ്ങളിലും ഇത് ഒളിഞ്ഞും മറഞ്ഞും നടക്കുന്നുമുണ്ട്. പുരുഷന്മാരെ പോലെ സ്ത്രീകളും ലഹരി ഉപയോഗിക്കുന്നുണ്ട്. ഇവിടെയിതാ ഒരു അമ്മ തന്റെ ലഹരി ഉപയോഗത്തെ കുറിച്ച് പറഞ്ഞ കാര്യം കേട്ട് സോഷ്യല്‍ മീഡിയില്‍ നിന്ന് തന്നെ വലിയ വിമര്‍ശനങ്ങളാണ് വരുന്നത്.
മിഷിഗണില്‍ നിന്നുള്ള ഒരു യുവതിയാണ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന പരാമര്‍ശവുമായി എത്തിയത്. ബ്രിറ്റ് ഹിബ്ബിറ്റ്സ് എന്നാണ് യുവതിയുടെ പേര്. ആറ് വയസ്സുള്ള ഒരു മകളുടെ അമ്മ കൂടിയാണ് ബ്രിറ്റ് ഹിബ്ബിറ്റ്സ്.
ബ്രിറ്റ് പറയുന്നത് ദിവസവും മൂന്ന് തവണ കഞ്ചാവ് ബ്രിറ്റ് കഞ്ചാവ് ഉപയോഗിക്കും എന്നാണ്. എന്നാല്‍ അത് തന്നെ നല്ല ഒരു അമ്മയായി മാറാന്‍ സഹായിക്കുന്നു എന്നാണ്. തനിക്ക് കഞ്ചാവ് ഉപയോഗിക്കുന്നതിലൂടെ കുട്ടിയെ നോക്കാനുള്ള കഴിവ് കൂടുകയാണ് ചെയ്യുന്നത് എന്നാണ് ബ്രിറ്റ് പറയുന്നത്. അമ്മയുടെ കഞ്ചാവ് ഉപയോഗം ആറ് വയസ്സുകാരിയും കാണുന്നുണ്ട്. എന്നാല്‍ അത് മുതിര്‍ന്നവര്‍ കഴിക്കുന്ന മരുന്നാണ് എന്നും അതാണ് അമ്മ കഴിക്കുന്നത് എന്നാണ് ബ്രിറ്റ് മകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്.
മിഷിഗണില്‍ 2018 നവംബറിലാണ് കഞ്ചാവ് നിയമവിധേയമാക്കുന്നത്. അന്നുമുതല്‍ താന്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. ഉറക്കമില്ലായ്മ, പിസിഒഡി, വിഷാദം, ആങ്സൈറ്റി എന്നിവയെല്ലാം ഇല്ലാതാക്കി തന്നെ നന്നായി ഉറങ്ങാന്‍ കഞ്ചാവിന്റെ ഉപയോഗം സഹായിച്ചു എന്നാണ് ബ്രിറ്റ് പറയുന്നത്. മാത്രമല്ല നല്ല ക്ഷമാശീലമടക്കം സകലതും വര്ദ്ധിച്ചുമെന്നുമാണ് ബ്രിറ്റ് വാദിക്കുന്നത്. ഇതിനെല്ലാം കഞ്ചാവിനോട് നന്ദി പറയുന്നു എന്നും ബ്രിറ്റ പറയുന്നു. ഏതായാലും ബ്രിറ്റിന്റെ വെളുപ്പടത്തലിന് പിന്നാലെ നിരവധി ആളുകളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
വിമാനം പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാരന് നാണയം എഞ്ചിനിലേക്ക് വലിച്ചെറിഞ്ഞു, എഞ്ചിനിലെ തകരാറ് കാരണം വിമാനം നാല് മണിക്കൂറിലധികം വൈകുകയായിരുന്നു
3>വിമാനയാത്രയില്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. പാലിക്കേണ്ട ചില കാര്യങ്ങളും ഉണ്ടാകും. എന്നാല്‍ ചില യാത്രക്കാരുടെ അശ്രദ്ധ കാരണം ചില അബദ്ധങ്ങള്‍ സംഭവിച്ച കാര്യങ്ങള്‍ വാര്‍ത്തയാകാറുണ്ട്. അത്തരത്തില്‍ ഒരു സംഭവത്തിന്റെ ഒരു വീഡിയോ ആണ് പുറത്ത് വരുന്നത്.
വിമാനയാത്ര ആരംഭിക്കുന്നതിന് മുന്‍പ് എഞ്ചിനിലേക്ക് യാത്രക്കാരന് നാണയം ഇട്ടതോടെ വിമാനത്തില്‍ പിന്നീടുണ്ടായത് വലിയ പ്രശ്നങ്ങളായിരുന്നു. മാര്‍ച്ച് ആറിന് സന്യയില് നിന്ന് ബെയ്ജിംഗിലേക്കുള്ള ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ആരും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം നടന്നത്.
ഒരു യാത്രക്കാരന് വിമാനത്തിന്റെ എഞ്ചിനിലേക്ക് നാണയങ്ങള്‍ വലിച്ചെറിഞ്ഞതോടെ വിമാനം തന്നെ വൈകുകയായിരുന്നു. നാണയം എഞ്ചിനില്‍ വീണതോടെ രാവിലെ 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം നാല് മണിക്കൂറിലധികം വൈകി. വിമാനം പുറപ്പെടാന്‍ അസ്വാഭാവികത തോന്നിയപ്പോള്‍ നടത്തിയ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് എഞ്ചിനിലെ തകരാറ് കണ്ടത്താന്‍ ജീവനക്കാര്‍ക്ക് സാധിച്ചത്. നാണയങ്ങള്‍ എറിഞ്ഞതായി സംശയിക്കുന്ന ഒരു യാത്രക്കാരനെ ഫ്ലൈറ്റ് അറ്റന്‍ഡന്റ് ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നുകഴിഞ്ഞു. എന്നാല്‍, ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.
ഇയാള്‍ ഭാഗ്യം വരുന്നതിനായിട്ടാണ് എഞ്ചിനിലേക്ക് നാണയങ്ങള്‍ ഇട്ടതെന്നും പിന്നീട് സമ്മതിച്ചു. ഒടുവില്‍ മെയിന്റനന്‍സ് ജീവനക്കാരുടെ സമഗ്രമായ സുരക്ഷാ പരിശോധനയ്ക്കിടെ നാണയങ്ങള്‍ കണ്ടെത്തിയതായി എയര്‍ലൈന്‍ സ്ഥിരീകരിച്ചു, എന്നാല്‍, എഞ്ചിനില്‍ നിന്നും എത്ര നാണയങ്ങള്‍ ലഭിച്ചെന്ന് വ്യക്തമാക്കിയിട്ടില്ല. സംഭവം ചൈന സതേണ്‍ എയര്‍ലൈന്‍സിന്റെ ശക്തമായ പ്രതികരണത്തിന് കാരണമായി.
ചൈനീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ വെയ്ബോയില്, എയര്‍ലൈന്‍സിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ ഇത്തരം അപരിഷ്കൃതമായ പെരുമാറ്റങ്ങള്‍ നിരാശജനകമാണന്നും യാത്രക്കാര്‍ ആവര്‍ത്തിക്കരുതെന്നും കുറിച്ചു. വിമാന എഞ്ചിനിലേക്ക് ഇത്തരം വസ്തുക്കള്‍ എറിയുന്നതിന്റെ അപകടങ്ങളെക്കുറിച്ച് എയര്‍ലൈന്‍ ഊന്നിപ്പറഞ്ഞു. ഇത് വ്യോമയാന സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും തക്കതായ ശിക്ഷ അനുഭവിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ആഡംബര ലോകത്തെ ഒരു 'നായ ജീവിതം', ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രങ്ങളും വില കൂടിയ സ്യൂട്ടുകളും കൂളിംഗ് ഗ്ലാസുകളും, സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഒരു നായയുടെ ജീവിതം
3>ഒരു മനുഷ്യന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും സൗഭാഗ്യകരമായ ജീവിതത്തിലൂടെയാണ് ബാവോ ചിഹ്വാഹ്വ ഇനത്തില്‍ പെട്ട ഒരു നായ ജീവിക്കുന്നത്. ആഡംബരത്തിന്റെ അവസാനവാക്കാണ് ഇന്ന് ഈ നായയുടെ ജീവിതം. ആഡംബര ജീവിതം മാത്രമല്ല അത്യാഡംബര യാത്രകളും എല്ലാം കൊണ്ട് ആരും കൊതിച്ച് പോകുന്ന ഒരു ജീവിതം.
ഒരു ഇന്‍ഫ്ലുവന്‍സര്‍ ആയ ബാവോയുടെ ജീവിതമാണ് ആരും കൊതിച്ച് പോകുന്നത്. തന്റെ ഉടമയായ സാ തി ങോക് ട്രാനിനൊപ്പമാണ് അവന് കഴിയുന്നത്. ഇയാള്‍ എവിടെ പോയാലും ബാവോ ഉണ്ടാകും കൂടെ. അങ്ങനെ ഇവര്‍ ഒരുമിച്ച് കറങ്ങിയത് പാരിസ് മുതല്‍ മെക്സിക്കോ വരെ അനേകം അനേകം സ്ഥലങ്ങള്‍.
യാത്രകളിലെല്ലാം ഇവര്‍ താമസിക്കുന്നത് ആഡംബര ഹോട്ടലുകളിലാണ്. കാനഡയിലെ ടൊറന്റോയില്‍ നിന്നുള്ള 37 -കാരിയായ ട്രാന്, കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ സമയത്താണ് ബാവോയെ തന്റെ ജീവിതത്തിലേക്ക് കൂട്ടുന്നത്. 2022 -ലാണ് ഇവരുടെ യാത്രകള്‍ ആരംഭിക്കുന്നത്. ബാവോയെ താന്‍ തന്റെ കുഞ്ഞായിട്ടാണ് കാണുന്നത്. അവനില്ലാത്ത യാത്രകള്‍ തനിക്ക് സങ്കല്പിക്കാന് പോലും സാധിക്കില്ല എന്നാണ് ട്രാന് പറയുന്നത്.
ബാവോയ്ക്ക് 166,000 ഫോളോവേഴ്സുണ്ട് ഇന്‍സ്റ്റഗ്രാമില്‍. ഇവന്റെ വസ്ത്രങ്ങള്‍ പോലും പ്രോലും പ്രത്യേകത നിറഞ്ഞതാണ്. രണ്ട് ലക്ഷം രൂപ വില വരുന്ന വസ്ത്രങ്ങള്‍ വില കൂടിയ സ്യൂട്ടുകളും കൂളിംഗ് ഗ്ലാസുകളും അടക്കം ധരിച്ചാണ് ബാവോ നടക്കുക. ഓരോ സന്ദര്‍ഭത്തിലും ഓരോ വസ്ത്രങ്ങളാണ് ബാവോ ധരിക്കുന്നത്. വീട്ടിലിരിക്കുമ്പോള്‍ വളരെ സിംപിളായിട്ടുള്ള ഷര്‍ട്ടുകളാണ് അവന് ധരിക്കാനിഷ്ടപ്പെടുന്നത്. എന്നാല്‍, യാത്രകളിലും പുറത്തിറങ്ങുമ്പോഴും അത് മാറും.
അതിമനോഹരമായ പാരിസ് മുതല്‍ അനേകം നഗരങ്ങള്‍ ബാവോയും ട്രാനും സന്ദര്‍ശിച്ച് കഴിഞ്ഞു. എന്നാല്‍, മെക്സിക്കോയാണ് അവള്‍ക്കും ബാവോയ്ക്കും ഇഷ്ടപ്പെട്ട നഗരം എന്നും അവിടം ഇനിയും സന്ദര്‍ശിക്കണം എന്നുമാണ് ട്രാന് പറയുന്നത്.
ഭാര്യയ്ക്ക് വൃക്കദാനം ചെയ്യാന്‍ തയ്യാറെടുത്ത് ഭര്‍ത്താവ്, പക്ഷെ നടത്തിയ ടെസ്റ്റുകളില്‍ ഭാര്യ തന്റെ സഹോദരി ആണെന്ന ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി ഭര്‍ത്താവ്!!!
3>തനിക്കൊപ്പം വര്‍ഷങ്ങളോളം ജീവിച്ച് തന്റെ കുഞ്ഞിനെ പ്രസവിച്ച ഭാര്യ തന്റെ സഹോദരിയാണെന്ന് മനസ്സിലാക്കിയാല്‍ എന്തായിരിക്കും അവസ്ഥ? സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള വലിയൊരു ട്വിസ്റ്റ് ആണ് ഒരു യുവാവിന്റെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്.
തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടായ ശേഷം ഭാര്യയ്ക്ക് ഉണ്ടായ ബുദ്ധിമുട്ടുകളിലൊടുവില് വൃക്ക തകരാറിലാവുകയും വൃക്കമാറ്റിവയ്ക്കലിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ ആണ് യുവാവ് ആ സത്യം മനസ്സിലാക്കുന്നത്. ഒപ്പമുള്ള ഭാര്യ സഹോദരി ആണെന്ന്.
യുവാവിന്റെ ജീവിതം സോഷ്യല്‍ മീഡിയയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് ഒരു മകനുണ്ടായ ശേഷമാണ് ഭാര്യയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. പിന്നാലെ വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഇതിന് തയ്യാറായി മുന്നോട്ട് വന്നത് സ്വന്തം ഭര്‍ത്താവ് തന്നെയായിരുന്നു. ഇതിനായി യുവതി ബന്ധുക്കളെ സമീപിച്ചിരുന്നു എങ്കിലും ആര്‍ക്കും അതിന് സാധിക്കാതെ വന്നതോടെയാണ് ഭാര്‍ത്താവ് തന്നെ ഇതിനിറങ്ങിയത്. പക്ഷെ അതിനുവേണ്ടിയുള്ള ടെസ്റ്റുകള്‍ക്കിടയില്‍ ജീവിതത്തെ തന്നെ ഞെട്ടിക്കുന്ന ഒരു സത്യം അറിയുമെന്ന് രണ്ടു പേരും ചിന്തിച്ചില്ല.
ഭര്‍ത്താവ് ഒരു അടഞ്ഞ ദത്തെടുക്കലിന്റെ ഭാഗമായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവശാസ്ത്രപരമായ കുടുംബത്തെക്കുറിച്ച് അറിയില്ലായിരുന്നു, ജനിച്ച് രണ്ട് മിനിറ്റിന് ശേഷമാണ് അദ്ദേഹം ദത്തെടുക്കപ്പെട്ടത്. ഇത്തരം ദത്തെടുക്കലില്‍, ജീവശാസ്ത്രപരമായ മാതാപിതാക്കള്‍ക്ക് ദത്തെടുക്കുന്ന കുടുംബവുമായി നേരിട്ട് ബന്ധമുണ്ടാകില്ല.
വൃക്ക ദാനം ചെയ്യുന്നതിന് മുന്നോടിയായി നടന്ന ഹ്യൂമന്‍ ല്യൂക്കോസൈറ്റ് ആന്റിജന്‍ ടിഷ്യു (എച്ച്എല്‍എ) പരിശോധനയിലൂടെയാണ് ഭാര്യയുമായുള്ള ജീവശാസ്ത്രപരമായ ബന്ധം ഇയാള്‍ തിരിച്ചറിഞ്ഞത്. പരിശോധന ഫലത്തില്‍ ഇക്കാര്യം മനസിലായതോടെ താന്‍ ഞെട്ടിപ്പോയെന്ന് യുവാവ് പറഞ്ഞു. ഈ പരിശോധന ഫലങ്ങളില്‍ ഒരു കുട്ടിയുടെ രക്ഷിതാവിന് കുറഞ്ഞത് 50 ശതമാനവും സഹോദരങ്ങള്‍ക്ക് 0 മുതല്‍ 100 ശതമാനവും പൊരുത്തപ്പെടാന്‍ സാദ്ധ്യതയുണ്ട്. എച്ച്എല്‍എ ഫലങ്ങള്‍ വഴി താനും ഭാര്യയും തമ്മില്‍ രക്ത ബന്ധമുണ്ടെന്ന് അപ്പോഴാണ് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലും ഇദ്ദേഹം ഈ കഥ പങ്കുവെച്ചിട്ടുണ്ട്. കുട്ടികള്‍ ആരോഗ്യവാനായിരിക്കുന്നതിനാലും അവര്‍ക്ക് അസ്വാഭാവികതകളൊന്നും ഇല്ലാത്തതിനാലും മറ്റ് ടെന്‍ഷനൊന്നും വേണ്ടെന്ന് സോഷ്യല്‍ മീഡിയ അദ്ദേഹത്തെ ഉപദേശിച്ചു.
ഭര്‍ത്താവ് വാങ്ങി നല്കിയ ലിപ്സ്റ്റിക്കിന്റെ വില 30 രൂപ, വിലകൂടിയ സാധനങ്ങള്‍ വാങ്ങി ചെലവാക്കിയാല്‍ കുടുംബ ബജറ്റ് താളം തെറ്റുമെന്ന് പറഞ്ഞ് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ
3>പ്രതീക്ഷിക്കുന്നതിലും വിലകൂടിയ സാധനം ഭര്‍ത്താവ് സമ്മാനമായി നല്കിയാല് എന്തായിരിക്കും ഒരു ഭാര്യയുടെ പ്രതികരണം? അതില്‍ സന്തോഷിക്കാത്ത ഒരു ഭാര്യയും ഉണ്ടാകില്ലെന്ന് തന്നെ പറയാം. പക്ഷെ വിലകൂടിയ സാധനം വാങ്ങി എന്നാരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ കുറിച്ച് കേട്ടിട്ടുണ്ടോ?
സംഭവം ആഗ്രയിലാണ്. ആഗ്രയിലെ ഫാമിലി കൗണ്‍സിലിംഗ് സെന്ററില്‍ എത്തിയ വളരെ വ്യത്യസ്തമായ ഒരു വിവാഹമോചന കേസ് എല്ലാവരയെും അമ്പരപ്പെടുത്തി. 30 രൂപയുടെ ലിപ്സ്റ്റിക്ക് ഭര്‍ത്താവ് വാങ്ങി നല്‍കിയത് അധിക ചിലവാണെന്ന് ആരോപിച്ച ഭാര്യയും ഭര്‍ത്താവും ഒടുവില്‍ വാക്കേറ്റവും കയ്യാങ്കളിയും ആയതാണ് ഇവരുടെ വിവാഹ മോചനത്തിനുള്ള കാരണം.
ആഗ്രയിലെ ഫാമിലി കൗണ്‍സിലിംഗ് സെന്ററിലെ കൗണ്‍സിലര്‍ സതീഷ് ഖിര്‍വാര്‍ ആണ് തന്റെ മുന്നിലെത്തിയ ഈ അപൂര്‍വ വിവാഹമോചന പരാതിയുടെ വിവരങ്ങള്‍ പുറത്തു വിട്ടത്. പരാതിക്കാരിയായ യുവതി എത്മാദ്പൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ളയാളാണ്. ഭര്‍ത്താവാകട്ടെ മഥുര സ്വദേശിയും. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. തനിക്കൊരു ലിപ്സ്റ്റിക്ക് വേണമെന്ന് ഭാര്യ ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യയുടെ ആവശ്യപ്രകാരം ഭര്‍ത്താവ് അവര്‍ക്കായി ഒരു ലിപ്സ്റ്റിക്ക് വാങ്ങുന്നു.
തുടര്‍ന്ന്് ലിപ്സ്റ്റിക്കുമായെത്തിയ ഭര്‍ത്താവിനോട് ഭാര്യ അതിന്റെ വില ചോദിക്കുന്നു. 30 രൂപയുടെ ലിപ്സ്റ്റിക്ക് ആണതെന്ന് അറിഞ്ഞതും തനിക്ക് 10 രൂപയുടെ ലിപ്സ്റ്റിക്ക് മതിയായിരുന്നുവെന്നും ഇത്രയും വിലകൂടിയ ലിപ്സ്റ്റിക് എന്തിന് വാങ്ങി എന്നുമായി ഭാര്യ. 30 രൂപയില്‍ കുറഞ്ഞ ലിപ്സ്റ്റിക്ക് ഇല്ലെന്ന് ഭര്‍ത്താവും മറുപടി നല്കി. എന്നാല്‍, ഇത്തരത്തില്‍ പണം ചെലവാക്കിയാല്‍ കുടുംബ ബജറ്റ് താളം തെറ്റുമെന്നായി ഭാര്യ. ഒടുവില്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി. ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി പോകുകയായിരുന്നു.
വിവാഹമോചനത്തിന് മുന്നോടിയായുള്ള കൗണ്‍സിലിംഗിനാണ് ഇരുവരും സതീഷ് ഖിര്വാറിന്റെ കൗണ്‍സിലിംഗ് സെന്ററില്‍ എത്തിയത്. ഇരുഭാഗങ്ങളും കേട്ട അദ്ദേഹം അവരെ അനുനയിപ്പിച്ചു. ഭാര്യയുടെ ആശങ്കകള്‍ ഭര്‍ത്താവിനെ പറഞ്ഞു മനസ്സിലാക്കി. ഭര്‍ത്താവിന്റെ ഭാഗം ഭാര്യയേയും ബോധ്യപ്പെടുത്തി. ഒടുവില്‍ ഭാര്യയ്ക്ക് ഇഷ്ടമുള്ള ലിപ്സ്റ്റിക്ക് വാങ്ങി നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിക്കുകയും വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നും സതീഷ് ഖിര്‍വാര്‍ പറഞ്ഞു.
'വല്ലഭനു പുല്ലും ആയുധം'!!! ഏഴ് മണിക്കൂറോളം ബാത്ത്റൂമില്‍ കുടുങ്ങിയ യുവതിക്ക് രക്ഷയായത് ഐലൈനര്‍ പെന്‍സിലും ഇയര്‍ പിക്കും, ബുദ്ധപരമായ രക്ഷപ്പെടല്‍
3>ബാത്ത്റൂമിലെ പൂട്ട് കേടാണെന്ന് വിവരം അറിയാതെ അതിനുള്ളില്‍ കയറിയ യുവതിക്ക് ആ സമയം രക്ഷയായത് എന്താണെന്നോ ഒരു ഐലൈനര്‍ പെന്‍സിലും ഇയര്‍ പിക്കും!!! ഏഴ് മണിക്കൂറത്തെ ബാത്ത്റൂമിലെ 'പെട്ടുപോവലിന്' ശേഷം യുവതി പുറത്ത് വന്നത് ബുദ്ധിപരമായി.
ലണ്ടനിലെ ക്വീന്‍സ് കോളേജിലെ ജൂനിയര്‍ റിസര്‍ച്ച് ഫെലോയായ ഡോ.ക്രിസ്റ്റീന ഇല്കോയാണ് വളരെ ബുദ്ധിപരമായ ഇടപെടലിലൂടെ ഏഴ് മണിക്കൂറിന് ശേഷം ബാത്ത്റൂമില്‍ നിന്നും പുറത്ത് വന്നത്. ഇവരെ പുറത്ത് കടക്കാന്‍ സഹായിച്ചത് ഐലൈനര്‍ പെന്‍സിലും ഇയര്‍ പിക്കും ആണ്. താന്‍ നേരിട്ട ദുരുനുഭവം ബിബിസിയോട് പങ്കുവച്ചതോടെയാണ് ഇത് ലോകമാകെ അറിഞ്ഞത്. ഒടുവില്‍ താന്‍ എങ്ങനെയാണ് രക്ഷപ്പെട്ടതെന്നും അവര്‍ വിവരിച്ചു.
സ്വന്തം ബാത്ത്റൂമിലെ പൂട്ട് കേടാണെന്ന് പ്ലംബര്‍ ക്രിസ്റ്റീനയോട് പറയാന്‍ മറന്നതാണ് കുടുങ്ങിപോകാന് കാരണമായത്. തടി കൊണ്ടുള്ള വാതിലായിരുന്നു ബാത്ത്റൂമിന്റേത്. ബാത്ത് റൂമില്‍ കുടുങ്ങിയ വിവരം മനസിലായതോടെ അവര്‍ ഉറക്കെ നിലവിളിക്കുകയും ആരെങ്കിലും തന്നെ രക്ഷപ്പെടുത്തണമെന്ന് ഉറക്കെ വിളിച്ച് പറയുകയും ചെയ്തെങ്കിലും അതെല്ലാം വിഫലമാകകുകയായിരുന്നു.
ബാത്ത്റൂമിന് ചുറ്റും മതിലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കാരണം ആരും ആ ശബ്ദം കേട്ടില്ല. പക്ഷെ ബുദ്ധിപൂര്‍വ്വമായ നീക്കം അവരെ പുറത്തെത്തിച്ചു.
ബാത്ത്റൂമില്‍ ഉണ്ടായിരുന്നതെല്ലാം ഉപയോഗിച്ച് അവര്‍ പൂട്ട് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ കൈയില്‍ കിട്ടിയത് ഒരു ഐലൈനര്‍ പെന്‍സിലും ഇയര്‍ പിക്കുമായിരുന്നു. ഇത് ഉപയോഗിച്ച് വാതിലിന്റെ പൂട്ട് തുറക്കാനുള്ള ശ്രമം ഭാഗ്യവശാല്‍ വിജയിക്കുകയായിരുന്നു.
'വാതില്‍ തടികൊണ്ടുള്ളതായതിനാല് എത്ര തകര്‍ക്കാന്‍ ശ്രമിച്ചിട്ടും അത് പൊട്ടിയില്ല. ഞാന്‍ ഏഴ് മണിക്കൂറോളം അതിനുള്ളില്‍ കുടുങ്ങി. ആരും തന്റെ വിളി കേള്‍ക്കാത്തതിനാല്‍ ദിവസങ്ങളോളം ഞാന്‍ അവിടെ കിടക്കേണ്ടി വരുമെന്ന് തന്നെയാണ് കരുതിയത്. എന്നാല്‍ ഒടുവില്‍ ഭാഗ്യം കൊണ്ട് ഒരു ഐലൈനറും ക്യൂ ടിപ്പും ഉപയോഗിച്ച് ലോക്ക് തുറക്കാനായി' യുവതി എക്സില്‍ കുറിച്ചു.