HOT NEWS
എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കണമെന്ന് ഉത്തരവ്; ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ അയ്യാരത്തോളം പൗണ്ടാണ് തിരിച്ചടയ്‌ക്കേണ്ടത്
3>ഡിപ്ലീഷന്‍ സിന്‍ഡ്രം എന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയില്‍ അമരുമ്പോളും ജീവിക്കാന്‍ കൊതിച്ച്, ജീവിക്കാന്‍ പോരാടി മരണം വരിച്ച 19 കാരിയായ ഇന്ത്യന്‍ വംശജ സുദിക്ഷ തിരുമലേഷിന്റെ കുടുംബത്തോട് ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കാന്‍ ഉത്തരവ്. അപൂര്‍വ്വമായ ഡീജനറേറ്റീവ് രോഗം സുദിക്ഷ കഴിഞ്ഞ സെപ്റ്റംബറിലാണ്മരണത്തിന് കീഴടങ്ങിയത്. ഇപ്പോള്‍ കുടുംബത്തിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉത്തരവ് ഇറങ്ങിയത്. ആറ് മാസത്തിലേറെ ആശുപത്രിയില്‍ ചെലവഴിച്ചത് മൂലം മരണത്തിന് മുന്‍പ് നല്‍കിയ ചൈല്‍ഡ്കെയര്‍ വിഭാഗത്തിലെ യൂണിവേഴ്സല്‍ ക്രെഡിറ്റിന് പെണ്‍കുട്ടിക്ക് അര്‍ഹതയില്ലെന്നാണ് ഡിഡബ്യുപി പറയുന്നത്.
മകളുടെ ജീവന്‍ നിലനിര്‍ത്താന്‍ എന്‍എച്ച്എസിനെതിരായ നിയമപോരാട്ടത്തിന് മാതാപിതാക്കള്‍ തങ്ങളുടെ ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് കഴിഞ്ഞു. ഈ ഘട്ടത്തിലാണ് വീണ്ടും 5000 പൗണ്ടോളം തിരിച്ചടയ്ക്കാന്‍ ആവശ്യം നേരിടുന്നത്. മകളുടെ അവസ്ഥയെ കുറിച്ച് ഡിപ്പാര്‍ട്ട്മെന്റിനെ അതാത് സമയങ്ങളില്‍ കൃത്യമായി അറിയിച്ച ശേഷമാണ് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്. 'കുടുംബത്തിന് ഇത് കനത്ത ആഘാതമാണ്. ഞങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ സിസ്റ്റം ഞങ്ങളെ അടിച്ച് വീഴ്ത്തുകയാണ്. നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു, അതിനുള്ള ശിക്ഷയാണ്', പിതാവ് തിരുമലേഷ് ഹേമചന്ദ്രന്‍ പ്രതികരിച്ചു.
ജീവന്‍ രക്ഷാ ഉപാധികളുടെ സഹായത്തോടെയായിരുന്നു സുദിക്ഷ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അവരുടെ കാര്യത്തില്‍ എല്ലാ പ്രതീക്ഷയും അസ്തമിച്ച എന്‍എച്ച്എസ് ട്രസ്റ്റ് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ ഉറച്ചപ്പോള്‍, അവസാനം വരെ അതിനെതിരെ നിയമ പൊരാട്ടം നടത്തിയ ഈ 19 കാരി അവസാനം ഹൃദയാഘാതത്താല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജീവിതത്തിലെക്ക് തിരിച്ചു വരുന്നതിനുള്ള എല്ലാ സാധ്യതയും അവസാന നിമിഷം വരെ തന്റെ മകള്‍ക്ക് ഉണ്ടായിരുന്നു എന്ന് സുദിക്ഷയുടെ പിതാവ് തിരുമലേഷ് ഹേമചന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. 2012ല്‍ കോവിഡ് 19 ബാധിച്ചതിനെ തുടര്‍ന്ന് സുദിക്ഷക്ക് കൃത്രിമ മാര്‍ഗ്ഗത്തിലൂടെയായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. മാത്രമല്ല, കൃത്യമായ ഇടവേളകളില്‍ അവര്‍ ഡയാലിസിസിനും വിധേയയായിരുന്നു.
മലയാളിയായ മുന്‍കാമുകിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി; ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞത് ആഴ്ചകളോളം
3>മലയാളിയായ മുന്‍ കാമുകിയെ പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന ജോലി ചെയ്യുന്ന ഈസ്റ്റ് ലണ്ടനിലെ ഹോട്ടലില്‍ വെച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിയ്ക്ക് ജയില്‍ ശിക്ഷ. 25-കാരന്‍ ശ്രീറാം അംബര്‍ലയ്ക്ക് ആണ് ഓള്‍ഡ് ബെയ്ലി കോടതി 16 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. 2016-ല്‍ ഹൈദരാബാദിലെ കോളേജ് പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. എഞ്ചിനീയറിംഗ് പഠിക്കവെ തനിക്കൊപ്പം താമസിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ശാരീരികമായി അക്രമിക്കുകയും ചെയ്തതോടെ 2019-ല്‍ യുവതി പ്രണയം അവസാനിപ്പിച്ചു. ഇതിന് ശേഷം 2022 ഫെബ്രുവരിയില്‍ മാസ്റ്റേഴ്സ് പഠനത്തിനായി ലണ്ടനിലെ യൂണിവേഴ്സിറ്റിയിലേക്കാണ് ഇവര്‍ എത്തിയത്. ഇവിടെ ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് എത്തുകയായിരുന്നു.
വിദ്യാര്‍ത്ഥിനി താമസിച്ച സ്ഥലത്ത് അപ്രതീക്ഷിതമായി എത്തുകയും, ബ്ലാക്ക്മെയില്‍ ചെയ്ത് വിവാഹത്തിനായി നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. ഈസ്റ്റ് ലണ്ടനിലെ റെസ്റ്റൊറന്റില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യവെയാണ് അമ്പര്‍ല യുവതിയെ അക്രമിച്ചത്. സംഭവത്തില്‍ ഒരു മാസത്തോളം വിദ്യാര്‍ത്ഥിനി അത്യാഹിത വിഭാഗത്തിലായിരുന്നു. അക്രമത്തിന് മുന്‍പ് 'കത്തി ഉപയോഗിച്ച് മനുഷ്യനെ എങ്ങനെ എളുപ്പം കൊല്ലാമെന്നും', 'യുകെയില്‍ വെച്ച് വിദേശിയായ വ്യക്തി ഒരാളെ കൊന്നാല്‍ എന്ത് സംഭവിക്കുമെന്നും' അംബെര്‍ല ഗൂഗിളില്‍ തിരഞ്ഞു. രണ്ട് വര്‍ഷത്തോളമായി ഇയാളുടെ അക്രമം നേരിട്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. ശാരീരികമായി ഉപദ്രവിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് വെളിപ്പെടുത്തല്‍.
റസ്റ്റോറന്റിലെ ഉപഭോക്താക്കളുടെ മുന്നില്‍ വെച്ച് ഒന്‍പത് തവണയാണ് ഇയാള്‍ യുവതിയെ കുത്തിയത്. കുത്തേറ്റ് നിലത്ത് വീണ യുവതിയെ അക്രമി വീണ്ടും കുത്തുകയായിരുന്നു. രക്ഷിക്കാന്‍ എത്തിയ മറ്റു ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം, കത്തി സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കഴുത്തിലെ 10 ഇഞ്ച് ആഴത്തിലുള്ള മുറിവുള്‍പ്പടെ നിരവധി മുറിവുകള്‍ ഏറ്റ യുവതിക്ക് ആറ് ശസ്ത്രക്രിയകള്‍ക്ക് വിധേയയാകേണ്ടി വന്നു. നെഞ്ചിലും, കൈകളിലും വയറിലും മുതുകിലും കുത്തേറ്റിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ തന്നെ വധശിക്ഷ വിധിച്ച് ഇന്ത്യയിലേക്ക് അയയ്ക്കുവാനായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്.
കുളികഴിഞ്ഞ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന വാഗ്ദാനം ചെയ്തു; പിന്നാലെ കഴുത്തില്‍ കുത്തികൊന്നു; നോര്‍ത്താംപ്ടണില്‍ പങ്കാളിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ അധ്യാപിക കുറ്റം സമ്മതിച്ചു
3>പങ്കാളിയെ കുത്തി കൊലപ്പെടുത്തി തോട്ടത്തില്‍ കുഴിച്ചിട്ട സംഭവത്തില്‍ പ്രതിയായ പ്രൈമറി സ്‌കൂള്‍ അധ്യാപിക ഫിയോണ ബീല്‍ (50)കുറ്റം സമ്മതിച്ചു. നോര്‍ത്താംപ്ടണിലാണ് സംഭവം. 42 കാരനായ നിക്കോളാസ് ബില്ലിംഗ്ഹാമിനെ കാണാതായി നാല് മാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ കുഴിച്ചിട്ട ശരീരാഅവശിഷ്ടങ്ങള്‍ നോര്‍ത്താംപ്ടണില്‍ 2022 മാര്‍ച്ചില്‍ കണ്ടെത്തിയത്. പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം കേസ് വഴിതിരിച്ചു വിടാന്‍ അവര്‍ നിക്കോളാസിന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും സന്ദേശം അയക്കുകയും ചെയ്തുവെന്ന് വിചാരണയില്‍ തെളിഞ്ഞു.
ബില്‍ഡറായ ബില്ലിംഗ്ഹാമിന്റെ കഴുത്തില്‍ ബീല്‍ കത്തി കുത്തി ഇറക്കിയന്നെ് തെളിയിക്കുന്നതില്‍ പ്രോസിക്യൂട്ടര്‍ ഹ്യൂ ഡേവീസ് കെസി പുനര്‍വിചാരണയില്‍ വിജയിച്ചു. കുളി കഴിഞ്ഞ് ഫിയോണ ബീല്‍ അദ്ദേഹത്തിന് ലൈംഗികബന്ധം വാഗ്ദാനം ചെയ്തു, തുടര്‍ന്ന് സ്ലീപ്പ് മാസ്‌ക് ധരിച്ചിരുന്ന അദ്ദേഹത്തിന്റെ കഴുത്തില്‍ അവര്‍ കുത്തുകയായിരുന്നു. ഒരുപക്ഷേ അവരുടെ കട്ടിലില്‍ കേബിളില്‍ അദ്ദേഹത്തെ ബന്ധിപ്പിച്ച ശേഷമായിരിക്കാം കൃത്യം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ബീല്‍ അവളുടെ പങ്കാളിയെ കോണിപ്പടികളിലൂടെ വലിച്ചിറക്കി മൂര്‍ സ്ട്രീറ്റിലെ അവരുടെ വീട്ടിലെ തോട്ടത്തില്‍ അടക്കം ചെയ്തു.
കഴിഞ്ഞ വര്‍ഷം നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ നടന്ന മുന്‍ വിചാരണയെ തുടര്‍ന്ന് 10 ആഴ്ചയ്ക്ക് ശേഷം ജൂറി ഡിസ്ചാര്‍ജ്ജ് ചെയ്ത പുനരന്വേഷണത്തിന്റെ തുടക്കത്തില്‍ നരഹത്യ ഭാഗികമായി അവര്‍ സമ്മതിച്ചിരുന്നു. നോര്‍ത്താംപ്ടണിലെ ഈസ്റ്റ്ഫീല്‍ഡ് അക്കാദമിയില്‍ ആറാം വര്‍ഷം അദ്ധ്യാപികനായി ജോലി ചെയ്തിരുന്ന പ്രതി 2021 നവംബര്‍ 1 നും 12 നും ഇടയില്‍ ജോലിക്ക് ഹാജരായിരുന്നില്ലെന്നാണ് ആ ട്രയല്‍ രേഖകള്‍ പറയുന്നത്.
രണ്ടുപേര്‍ക്കും കോവിഡ് -19 ബാധിച്ചിട്ടുണ്ടെന്നും ഒറ്റപ്പെടേണ്ടതുണ്ടെന്നും പറയാന്‍ നവംബര്‍ ആദ്യം ബില്ലിംഗ്ഹാമിന്റെ ഫോണില്‍ നിന്ന് ബീല്‍ നിരവധി ആളുകള്‍ക്ക് സന്ദേശം അയച്ചു. കൂടാതെ താനും ബില്ലിംഗ്ഹാമും വേര്‍പിരിഞ്ഞതായി ബീല്‍ തന്റെ സഹോദരിമാര്‍ക്ക് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു.
ബില്ലിംഗ്ഹാം മറ്റൊരു സ്ത്രീയുമായി ഒളിച്ചോടിയെന്ന വാദം 'തികച്ചും തെറ്റാണ്' എന്ന് പ്രോസിക്യൂട്ടര്‍മാര്‍ ജൂറിമാരോട് പറഞ്ഞു.
2020ലെ ആദ്യ കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് തങ്ങളുടെ ബന്ധം വഷളായതായി ആദ്യ വിചാരണയില്‍ തെളിവ് നല്‍കി ബീല്‍ പറഞ്ഞു. കൊലപാതകത്തെക്കുറിച്ചോ അതിന് ശേഷമുള്ള മാസങ്ങളെക്കുറിച്ചോ തനിക്ക് കൂടുതല്‍ ഓര്‍മ്മയുണ്ടായിരുന്നില്ലെന്നും എന്നാല്‍ ബില്ലിംഗ്ഹാം കൊല്ലപ്പെടുന്നതിന് മുമ്പ് 'വളരെയധികം കഞ്ചാവ്' പുകവലിച്ചിരുന്നതായും അവര്‍ പറഞ്ഞു. അവരുടെ ആദ്യ വിചാരണയില്‍ ജൂറിമാരോട് ലൈംഗികവേളയില്‍ ഇര തന്നെ തുപ്പുകയും ഭീഷണിപ്പെടുത്തുകയും ക്രൂരവും നിന്ദ്യവുമായ പെരുമാറ്റത്തിന് വിധേയനാകുകയും ചെയ്തു എന്ന അവകാശവാദം ഉണ്ടായിരുന്നു.
പുനര്‍വിചാരണയില്‍, ജഡ്ജി മാര്‍ക്ക് ലുക്രാഫ്റ്റ് പ്രതിയോട് പറഞ്ഞു: 'ഇന്ന് രാവിലെ നിങ്ങള്‍ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി, നിങ്ങള്‍ക്ക് മുമ്പ് പറഞ്ഞതുപോലെ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും.' ജൂറി അംഗങ്ങള്‍ കോടതിമുറി വിട്ടപ്പോള്‍ കണ്ണീരണിഞ്ഞ ബീലിനോട് മെയ് 29 മുതല്‍ രണ്ട് ദിവസത്തെ ശിക്ഷാവിധി കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയ ശേഷം ചാള്‍സ് രാജാവ് പൊതു ചുമതലകള്‍ പുനരാരംഭിക്കുമെന്ന് കൊട്ടാരം; വരാന്‍ പോകുന്ന വലിയ ഇവന്റുകളില്‍ രാജാവ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍
3>ട്രൂപ്പിംഗ് ദി കളര്‍, ഡി-ഡേ അനുസ്മരണങ്ങള്‍, സമ്മര്‍ ഗാര്‍ഡന്‍ പാര്‍ട്ടികള്‍, റോയല്‍ അസ്‌കോട്ട്, ശരത്കാല വിദേശ യാത്രകള്‍ എന്നിങ്ങനെ അടുത്ത് വരുന്ന ചില വലിയ ഇവന്റുകളില്‍ ചാള്‍സ് രാജാവ് പങ്കെടുക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തില്‍. കാന്‍സര്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇക്കാര്യത്തില്‍ വൈദ്യോപദേശം അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുമെന്നാണ് കൊട്ടാരം പറയുന്നത്. എന്നാല്‍ ഇത് ഒരു 'പൂര്‍ണ്ണ വേനല്‍ക്കാല പരിപാടി' ആയിരിക്കില്ലെന്നും കൊട്ടാരം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരിയില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തെ തുര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായതും തുടര്‍ന്ന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചതിനും പിന്നാലെ രാജാവ് പതിവ് പൊതു പരിപാടികള്‍ ഭാഗികമായി നിര്‍ത്തി വച്ചിരുന്നു. കാമില രാജ്ഞിയുമായി അദ്ദേഹം അടുത്ത ആഴ്ച ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം സന്ദര്‍ശിക്കുകയും രോഗികളെയും ജീവനക്കാരെയും കാണുകയും കാന്‍സര്‍ ഗവേഷണത്തിനുള്ള തന്റെ പിന്തുണ അറിയിക്കുകയും ചെയ്യും.
പ്രധാനമന്ത്രിയുമായുള്ള പതിവ് കൂടിക്കാഴ്ചകള്‍ ഉള്‍പ്പെടെ, രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ സ്വകാര്യ ജോലികള്‍ ചെയ്യുന്നുണ്ടെങ്കിലും, ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക പൊതു ഇടപഴകലായിരിക്കും ഈ സന്ദര്‍ശനം.
വിന്‍ഡ്സറിലെ ഒരു ഈസ്റ്റര്‍ സണ്‍ഡേ ചര്‍ച്ചില്‍, അഭ്യുദയകാംക്ഷികളെ അഭിവാദ്യം ചെയ്തും ആളുകളുടെ കൈ കുലുക്കിയും അദ്ദേഹം ജനക്കൂട്ടത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ജൂണ്‍ അവസാനത്തോടെ, രാജാവ് രാഷ്ട്രത്തലവന്റെ റോളില്‍ ജപ്പാനിലെ ചക്രവര്‍ത്തിയെ സ്വീകരിക്കും. 1998 ന് ശേഷം ജപ്പാന്റെ ആദ്യത്തെ ഔദ്യോഗിക ബ്രിട്ടീഷ് സന്ദര്‍ശനമായിരിക്കും ഇത്.
അത്തരം സന്ദര്‍ശനങ്ങളില്‍ സാധാരണയായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ഒരു വിരുന്നും ഒരു വാഹന പരേഡും ഉണ്ടാകും. എന്നാല്‍ രാജാവിന്റെ അപ്പോളത്തെ ആരോഗ്യ അവസ്ഥയെ ആശ്രയിച്ച് ഈ സന്ദര്‍ശനത്തിന് ചില മാറ്റങ്ങള്‍ ഉണ്ടാകാം.
രാജകുടുംബത്തിന് ഈ വര്‍ഷത്തിന്റെ തുടക്കം ദുഷ്‌കരമായിരുന്നു. വെയില്‍സ് രാജകുമാരിയും ക്യാന്‍സറിന് ചികിത്സയിലാണ്. അതേസമയം, തന്റെ കാന്‍സര്‍ രോഗനിര്‍ണയം മുതല്‍, തനിക്ക് രോഗമുക്തി ആശംസിക്കുന്ന എല്ലാ സന്ദേശങ്ങളും കാര്‍ഡുകളും തന്നെ എത്രമാത്രം ആശ്വസിപ്പിക്കുന്നുവെന്ന് രാജാവ് പറഞ്ഞിട്ടുണ്ട്.
കാന്‍സര്‍ പ്രതിരോധ രംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പുമായി യുകെ.; സ്‌കിന്‍ ക്യാന്‍സെറിനെതിരായ ലോകത്തിലെ ആദ്യ വാക്സിന്‍ കണ്ടുപിടിച്ച് ശാസ്ത്രജ്ഞര്‍, നൂറുകണക്കിന് രോഗികളില്‍ പരീക്ഷണം തുടങ്ങി
3>സ്‌കിന്‍ ക്യാന്‍സറിനെതിരായ ലോകത്തിലെ ആദ്യത്തെ വ്യക്തിഗതമായ എംആര്‍എന്‍എ കാന്‍സര്‍ വാക്സിന്‍ നൂറുകണക്കിന് രോഗികളില്‍ യുകെ ഡോക്ടര്‍മാര്‍ പരീക്ഷിക്കാന്‍ തുടങ്ങി. ക്യാന്‍സറിനെ ശാശ്വതമായി സുഖപ്പെടുത്താനുള്ള നിര്‍ദ്ദിഷ്ട വാക്‌സിന്റെ സാധ്യതയെ ഈ രംഗത്തെ വിദഗ്ധര്‍ വാനോളം പ്രശംസിച്ചു. ആഗോളതലത്തില്‍ സ്‌കിന്‍ ക്യാന്‍സര്‍ പ്രതിവര്‍ഷം 132,000 ആളുകളെ ബാധിക്കുന്നതായാണ് കണക്കുകള്‍. റേഡിയോ തെറാപ്പി, മരുന്നുകള്‍, കീമോതെറാപ്പി എന്നിവയും ചിലപ്പോള്‍ ഉപയോഗിക്കാറുണ്ടെങ്കിലും നിലവില്‍ ശസ്ത്രക്രിയയാണ് പ്രധാന ചികിത്സ.
ഇപ്പോള്‍ വിദഗ്ധര്‍ ഓരോ രോഗിക്കും ഇഷ്ടാനുസൃതമായി നിര്‍മ്മിച്ച പുതിയ ജാബുകള്‍ പരീക്ഷിക്കുകയും രോഗം തിരികെ വരാതിരിക്കാന്‍ കാന്‍സര്‍ കോശങ്ങളെ വേട്ടയാടാന്‍ അവരുടെ ശരീരത്തിന് കരുത്ത് പകരുകയും ചെയ്യുകയാണ്. രണ്ടാം ഘട്ട പരീക്ഷണത്തില്‍ വാക്‌സിനുകള്‍ മെലനോമ രോഗികളില്‍ വീണ്ടും ക്യാന്‍സര്‍ വരാനുള്ള സാധ്യത ഗണ്യമായി കുറച്ചതായി കണ്ടെത്തി. ഇപ്പോള്‍ അവസാന ഘട്ടം 3, ട്രയല്‍ ആരംഭിച്ചിരിക്കുകയാണ്.
യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് (UCLH) ഡോക്ടര്‍മാര്‍ ഇത് പെംബ്രോലിസുമാബ് അല്ലെങ്കില്‍ കീട്രൂഡയ്ക്ക് തുടങ്ങിയ മരുന്നുകള്‍ക്കൊപ്പം നല്‍കാറുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
മോഡേണ, മെര്‍ക്ക് ഷാര്‍പ്പ്, ഡോം (MSD) എന്നീ രണ്ട് കമ്പനികള്‍ ചേര്‍ന്ന് തയാറാക്കിയ വാക്‌സിന്‍ എന്‍എച്ച്എസില്‍ വൈകാതെ ലഭ്യമായി തുടങ്ങും എന്നാണ് പ്രതീക്ഷ. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളിലെ വിദഗ്ധരും ഇത് രോഗികളില്‍ പരീക്ഷിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. വൈകാതെ ഇവ വ്യാപകമായി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.
വാക്‌സിന്‍ ഒരു വ്യക്തിഗത നിയോആന്റിജന്‍ തെറാപ്പി ആണ്. ഒരു രോഗിയുടെ പ്രത്യേക തരം ക്യാന്‍സറിനും ട്യൂമറിനുമെതിരെ പോരാടാന്‍ ഇത് രോഗപ്രതിരോധ സംവിധാനത്തെ പ്രേരിപ്പിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.mRNA-4157 (V940) എന്നറിയപ്പെടുന്ന വാക്‌സിന്‍ ട്യൂമര്‍ നിയോആന്റിജനുകളെ ലക്ഷ്യമിടുന്നു, ഇത് രോഗിയില്‍ മുഴകള്‍ പ്രകടിപ്പിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തിന് തിരിച്ചറിയാന്‍ കഴിയുന്ന ട്യൂമറിലെ അടയാളങ്ങളാണിവ.
ജബ് 34 നിയോആന്റിജന്‍സ് വരെ കോഡിംഗ് വഹിക്കുകയും ഒരു രോഗിയുടെ ക്യാന്‍സറിലെ തനതായ മ്യൂട്ടേഷനുകളെ അടിസ്ഥാനമാക്കി ആന്റിട്യൂമര്‍ രോഗപ്രതിരോധ പ്രതികരണം സജീവമാക്കുകയും ചെയ്യും.
തൃശൂര്‍ പൂരത്തിനിടെ ചുംബിക്കാനും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാനും ശ്രമം; ബ്രിട്ടീഷ് വ്‌ളോഗറുടെ വെളിപ്പെടുത്തല്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ, നാണംകെട്ട് മലയാളികള്‍
3>ബ്രിട്ടീഷ് വംശജയായ വ്ളോഗര്‍ക്കെതിരേ തൃശ്ശൂര്‍ പൂരത്തിനിടെ ലൈംഗിക അതിക്രമം നടന്നതായി പരാതി. സ്ത്രീയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും കൂടെയുള്ള അമേരിക്കാരനായ യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. ബ്രിട്ടനില്‍നിന്നുള്ള യുവാവും യുവതിയുമാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതിന്റെ വീഡിയോയും വ്ളോഗര്‍മാര്‍ പുറത്തുവിട്ടു.
പൂരത്തിനിടെ വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ഒരാള്‍ വനിതയെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി യുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.
കുടമാറ്റം കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ദൃശ്യങ്ങളില്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം. എന്നാല്‍, കേസെടുത്തിട്ടില്ല. സംഭവത്തില്‍ ഇരുവരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. ഒട്ടേറെ മലയാളികള്‍ വീഡിയോയ്ക്കടിയില്‍ കമന്റിട്ട് യുവതിയോട് സംഭവത്തില്‍ മാപ്പു പറയുന്നുണ്ട്. യുവതിയും സുഹൃത്തും ഇന്ത്യയിലെ ഒട്ടേറെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഇന്‍സ്റ്റയില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
വെയില്‍സിലെ സ്‌കൂളില്‍ നടന്ന കത്തി കുത്തില്‍ 13 കാരിയായ പെണ്‍കുട്ടിക്ക് പിന്നാലെ 15 കാരനും അറസ്റ്റില്‍; പെണ്‍കുട്ടിക്കെതിരെ ചുമത്തിയത് മൂന്ന് വധശ്രമ കുറ്റങ്ങള്‍
3>തെക്കന്‍ വെയില്‍സിലെ സ്‌കൂളില്‍ നടന്ന കത്തിയാക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ടു 13 കൗമാരക്കാരിയെ 3 വധശ്രമ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 11 നും 18 നും ഇടയിലുള്ള 1800 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ നടന്ന സംഭവം യുകെയിലുടനീളം ഞെട്ടലുളവാക്കി. ഫിയോണ എലിയസ്, ലിസ് ഹോപ്കിന്‍ എന്നീ അധ്യാപകര്‍ക്കും ഒരു വിദ്യാര്‍ത്ഥിനിക്കുമായിരുന്നു കത്തിക്കുത്തില്‍ പരിക്കേറ്റത്. ചികിത്സ പൂര്‍ത്തിയാക്കി ഇവരെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചതായി പോലീസ് അറിയിച്ചു.
ഒരു 13 കാരിയെയായിരുന്നു ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നത്. ഈ പെണ്‍കുട്ടിക്കെതിരെ മൂന്ന് വധശ്രമ കേസുകള്‍ റെജിസ്റ്റര്‍ ചെയ്തതായി ഡൈഫെഡ്- പോവിസ് പോലീസ് സൂപ്രണ്ട് റോസ്സ് ഇവാന്‍സ് അറിയിച്ചു. അതേസമയം, ഈ കേസ് സമൂഹമാധ്യമങ്ങളില്‍ ഏറെ വിവാദം ഉണ്ടാക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ ഒരു 15 കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അമന്‍ വാലി സ്‌കൂളില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നു എന്ന പരാതി ലഭിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു അറസ്റ്റ്.
ആശാസ്യമല്ലാത്ത രീതിയില്‍ ഉള്ള പോസ്റ്റിന്റെ നിര്‍മ്മാതാവ് ഈ 15 കാരനാണ് എന്ന സംശയത്തിലാണ് ഈ 15 കരനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ട കൗമാരക്കാരന്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
സംഭവത്തിനോട് ബന്ധപ്പെട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തി കുത്ത് നടന്നതായുള്ള വാര്‍ത്തകളെ തുടര്‍ന്ന് ആശങ്കാകുലരായ രക്ഷിതാക്കള്‍ സ്‌കൂള്‍ ഗേറ്റിന് പുറത്ത് തിങ്ങി കൂടി നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
സംഭവത്തില്‍ പ്രധാനമന്ത്രി റിഷി സുനക് കടുത്ത ഞെട്ടല്‍ രേഖപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് അടിയന്തിര സേവനം നടത്തിയവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു . സ്‌കൂള്‍ നിലവില്‍ കോഡ് റെഡ് വിഭാഗത്തില്‍ പെടുത്തിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍ ആംബുലന്‍സ് സ്‌കൂളില്‍ എത്തിയിരുന്നു. അച്ചടക്കവും മികച്ച കുട്ടികള്‍ പഠിക്കുന്ന സ്‌കൂളും ആണ് ഇതെന്നും എന്നതാണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ഒരു രക്ഷിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍; ഇംഗ്ലണ്ടിലെ നഴ്സുമാര്‍ ശരാശരി ഒരാഴ്ച സിക് ലീവ് എടുത്തുവെന്ന് കണക്കുകള്‍, ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുന്നു
3>ജോലി സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കാരണം ഇംഗ്ലണ്ടിലെ നഴ്സുമാര്‍ കഴിഞ്ഞ വര്‍ഷം ശരാശരി ഒരാഴ്ച അവധി എടുത്തിരുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. കുറഞ്ഞ വേതനവും ജീവനക്കാരുടെ കുറവും ഉള്‍പ്പെടെയുള്ള നഴ്സുമാര്‍ അവരുടെ ജോലിയില്‍ അഭിമുഖീകരിക്കുന്ന തീവ്രമായ ബുദ്ധിമുട്ടുകള്‍ അവരുടെ മാനസികാരോഗ്യത്തെ തകരാറിലാക്കുകയും പലരും ജോലി ഉപേക്ഷിക്കാന്‍ കാരണമാവുകയും ചെയ്യുന്നു എന്ന ആശങ്കയും ഇതൊടൊപ്പം സജീവമാകുകയാണ്.
സമ്മര്‍ദ്ദത്തിന്റെയും സമാന സാഹചര്യങ്ങളുടെയും ഫലമായി 2023-ല്‍ നഴ്സുമാരും ഹെല്‍ത്ത് വിസിറ്റേഴ്‌സും ആകെ 1,675,275 ദിവസം രോഗബാധിതരായി അവധിയെടുത്തുവെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ കാണിക്കുന്നു. അതിനര്‍ത്ഥം, ഇംഗ്ലണ്ടിലെ 352,125 റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും ഇക്കാരണത്താല്‍ ശരാശരി 4.95 ദിവസത്തെ ജോലി നഷ്ടമായി എന്നാണ്.
മൊത്തത്തില്‍, നഴ്സുമാരും ഹെല്‍ത്ത് വിസിറ്റേഴ്‌സും കഴിഞ്ഞ വര്‍ഷം 6.9 മില്ല്യണ്‍ ദിവസം അസുഖം ബാധിച്ച് അവധിയെടുത്തിരുന്നു. എന്നാല്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കാരണം അവര്‍ക്ക് നഷ്ടമായ 1.68 ദശലക്ഷം ദിവസങ്ങളാണ് ഇതിലെ ഏറ്റവും വലിയ അളവ്. അത് മൊത്തം 24.3 ശതമാനം ആയിരുന്നു. ഇത് മുന്‍ വര്‍ഷത്തെ 21 ശതമാനത്തില്‍ നിന്നുള്ള വര്‍ദ്ധനവാണ്. ജലദോഷവും പനിയുമാണ് കഴിഞ്ഞ വര്‍ഷം അസുഖമുള്ള ദിവസങ്ങളുടെ രണ്ടാമത്തെ വലിയ കാരണം, 12 ശതമാനം.
ഇംഗ്ലണ്ടില്‍ നികത്തപ്പെടാത്ത 34,709 നഴ്സുമാരുടെ ഒഴിവുകളാണ് നിലവിലെ നഴ്‌സുമാര്‍ക്ക് ഈ ദുരിതം സമ്മാനിക്കുന്നത്. വെസ്റ്റ് മിഡ്ലാന്‍ഡിലെ ഒരു ഹോസ്പിറ്റല്‍ നഴ്സ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗിനോട് പറഞ്ഞു, ''സേവനങ്ങളുടെ ആവശ്യകതയ്ക്കൊപ്പം ജീവനക്കാരുടെ അഭാവവും നിരന്തരമായ ആശങ്കയാണ്. ഇത് നഴ്‌സുമാരില്‍ സമ്മര്‍ദ്ദത്തിനും ഉറക്കക്കുറവിനും കാരണമാകുന്നു. ഈ സിസ്റ്റത്തില്‍ എനിക്ക് നിരാശ തോന്നുന്നു. '
മറ്റൊരു നഴ്സ് പറഞ്ഞു: ''വരുമാനമില്ലായ്മയെയും സാമ്പത്തിക സമ്മര്‍ദ്ദങ്ങളെയും കുറിച്ച് ഞാന്‍ വളരെ സമ്മര്‍ദത്തിലും ആശങ്കയിലുമാണ്. രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയും ദീര്‍ഘകാല സിക് ലീവ് എടുക്കുന്ന തരത്തിലേക്ക് എന്റെ മാനസികാരോഗ്യം ഗുരുതരമായി വഷളായി.''
ജോലിയുടെ തീവ്രമായ സമ്മര്‍ദ്ദം പല നഴ്സുമാരെയും മിഡ്വൈഫുമാരെയും അവരുടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ജോലി ഉപേക്ഷിക്കുന്നതിലേക്ക് നയിക്കുകയാണ്. സെപ്റ്റംബറില്‍ നഫീല്‍ഡ് ട്രസ്റ്റ് ഹെല്‍ത്ത് തിങ്ക്ടാങ്ക് പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, എട്ട് നഴ്സിംഗ് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ അവരുടെ പരിശീലന സമയത്ത് കൊഴിഞ്ഞുപോകുന്നു. ഒമ്പതില്‍ ഒരാള്‍ ബിരുദം നേടിയ ശേഷം പ്രൊഫഷനില്‍ ചേരുന്നില്ല, അഞ്ച് നഴ്സുമാരില്‍ ഒരാള്‍ എന്‍എച്ച്എസില്‍ ചേര്‍ന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ പോകുന്നു.
2010-11 നും 2023-24 നും ഇടയില്‍ നഴ്സുമാരുടെ ശമ്പളം ശരാശരി 25% കുറഞ്ഞതായി RCN കമ്മീഷന്‍ ചെയ്ത് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഒരു സ്വതന്ത്ര വിശകലനം കണ്ടെത്തി.
സമീപ വര്‍ഷങ്ങളില്‍ വീടുകളെ ബാധിച്ച കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ നേരിടാന്‍ പല നഴ്സുമാരും പാടുപെടുകയാണെന്നാണ് അവരുടെ ശമ്പള നിലവാരത്തെ അര്‍ത്ഥമാക്കുന്നതെന്ന് RCN പറഞ്ഞു.
2022-23 കാലയളവില്‍, യുകെയില്‍ രജിസ്റ്റര്‍ ചെയ്ത 12,000-ലധികം നഴ്സുമാര്‍ നിലവിലെ പ്രൊഫഷണല്‍ സ്റ്റാറ്റസിന്റെ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചു, ഇത് നഴ്സിംഗ് വേതനം കൂടുതലുള്ള യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ അവരെ അനുവദിക്കുന്നു. അത് കഴിഞ്ഞ വര്‍ഷം അങ്ങനെ ചെയ്തതിന്റെ ഇരട്ടിയിലേറെയും 2018-19 നെ അപേക്ഷിച്ച് നാലിരട്ടി കൂടുതലുമാണ്.
എന്‍എച്ച്എസിന്റെ കാന്‍സര്‍ ലക്ഷ്യങ്ങള്‍ ബഹുദൂരം പിന്നില്‍; അടിയന്തിര കാന്‍സര്‍ പരിശോധനക്ക് വിധേയരാകുന്നവരുടെ എണ്ണം 30 ലക്ഷമായപ്പോളും 40% കേസുകളും തിരിച്ചറിയുന്നത് രോഗം വഷളായ ശേഷം
3>എന്‍ എച്ച് എസ്സില്‍ അടിയന്തിര കാന്‍സര്‍ പരിശോധനകള്‍ക്ക് വിധേയരാകുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം മൂന്നു ദശലക്ഷമായിരുന്നു എന്ന കണക്കുകള്‍ കഴിഞ്ഞ ആഴ്ചയാീണ് പുറത്തു വന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍, കാന്‍സര്‍ പരിശോധനക്ക് വിധേയരാകുന്നവരുടെ എണ്ണം ഇരട്ടിയായി. 2023 മാര്‍ച്ച് മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ 30,35,698 പേര്‍ അടിയന്തിര കാന്‍സര്‍ പരിശോധനക്ക് വിധേയരായതായി എന്‍ എച്ച് എസ്സ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-23 കാലഘട്ടത്തേക്കാള്‍ 1,50, 000 പേരാണ് കൂടുതലായി പരിശോധനകള്‍ക്ക് വിധേയരായത്. 2013 മാര്‍ച്ച് മുതല്‍ 2014 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ 13,35,350 പേരായിരുന്നു പരിശോധനക്ക് വിധേയരായത്.
അതേസമയം, കാന്‍സര്‍ രോഗം തിരിച്ചറിയലിന് വേഗത കുറവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും ഇതിനൊടൊപ്പം പുറത്തുവന്നു. മുന്‍കൂട്ടി കാന്‍സര്‍ തിരിച്ചറിയാനുള്ള സാധ്യതകളാണ് പലപ്പോഴും രാജ്യത്തെ രോഗികള്‍ക്ക് നഷ്ടമാകുന്നത്. ഏകദേശം 40 ശതമാനം രോഗികള്‍ക്കും തങ്ങള്‍ക്ക് കാന്‍സറുണ്ടെന്ന് മനസ്സിലാക്കാന്‍ രോഗം ശരീരം മുഴുവന്‍ പടരേണ്ട സ്ഥിതിയാണ്. രാജ്യം നേരിടുന്ന കാന്‍സര്‍ ദുരിതത്തിന് ശമനം വരുത്താന്‍ ആദ്യ ഘട്ടത്തില്‍ തന്നെ 75% രോഗികള്‍ക്കും രോഗം തിരിച്ചറിയാന്‍ അവസരം നല്‍കുമെന്നാണ് 2019-ല്‍ എന്‍എച്ച്എസ് പ്രഖ്യാപിച്ചത്. 2028-ഓടെ ഇത് നടപ്പിലാക്കുമെന്നായിരുന്നു വാഗ്ദാനം. കാന്‍സര്‍ ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ചികിത്സിക്കാനും, രക്ഷപ്പെടുത്താന്‍ എട്ട് മടങ്ങ് അധിക സാധ്യതയും ലഭിക്കും.
എന്നാല്‍ എന്‍എച്ച്എസില്‍ നേരത്തെയും ഡയഗനോസിസുകള്‍ നിലവില്‍ കേവലം 60 ശതമാനത്തിലാണെന്നാണ് മുന്നറിയിപ്പ്. 'നമ്മുടെ നിലവിലെ പോക്ക് ലക്ഷ്യത്തില്‍ നിന്നും ഗുരുതരമായ തോതില്‍ അകന്ന് നില്‍ക്കുന്നു', മുന്നറിയിപ്പ് പറയുന്നു. അടുത്ത വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ച തോതില്‍ നടന്ന സ്‌ക്രീനിംഗ് പ്രോഗ്രാമുകള്‍ നന്മയേക്കാള്‍ ദോഷമാണ് സൃഷ്ടിച്ചതെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.
താന്‍ കാന്‍സര്‍ രോഗിയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട്, കഴിഞ്ഞമാസം രംഗത്തുവന്ന കെയ്റ്റ് രാജകുമാരിയുടെ നടപടി, ഇപ്പോള്‍ കൂടുതല്‍ പേരെ കാന്‍സര്‍ പരിശോധനക്ക് എത്താന്‍ പ്രേരിപ്പിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയില്‍ മാത്രം, വിവിധ കേന്ദ്രങ്ങളിലായി രണ്ടര ലക്ഷത്തോളം പേര്‍ പരിശോധനയില്‍ പങ്കെടുത്തു. തൊട്ട് മുന്‍പത്തെ വര്‍ഷം ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ പരിശോധനക്ക് വിധേയരായവരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞയാഴ്ച്ച ഇതാദ്യമായി എന്‍ എച്ച് എസ്സിന്റെ 28 ദിന പരിശോധന ലക്ഷ്യം പ്രതീക്ഷിച്ചതിലും കൂടുതല്‍ പേര്‍ പങ്കെടുത്തതിലൂടെ റെക്കോര്‍ഡില്‍ ഇടം നേടി. പരിശോധനക്ക് വിധേയരാകുന്നവരില്‍ 78 ശതമാനം പേര്‍ക്കും നാല് ആഴ്ച്ചയ്ക്കുള്ളില്‍ ഫലങ്ങള്‍ ലഭ്യമാക്കുന്ന പ്രക്രിയയാണിത്. ചില അടയാളങ്ങളും ലക്ഷണങ്ങളും കാണുമ്പോള്‍ കൂടുതല്‍ കൂടുതല്‍ പേര്‍ പരിശോധനയ്ക്ക് മുതിരുന്നു എന്നാണ് ഈ വര്‍ദ്ധന കാണിക്കുന്നതെന്ന് കാന്‍സര്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ പീറ്റര്‍ ജോണ്‍സണ്‍ പറയുന്നു.
നേരത്തെ കണ്ടെത്തിയാല്‍, കൂടുതല്‍ മെച്ചപ്പെട്ടതും കാര്യക്ഷമമായതുമായ ചികിത്സ നേടാന്‍ സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് ആളുകളിലേക്ക് കൂടുതലായി എത്തിച്ചേരാനും അവരെ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനും പരിശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലം എന്തായിരിക്കും എന്ന ആശങ്കയിലാണ് കൂടുതല്‍ ആളുകളും പരിശോധനക്ക് മുതിരാത്തതെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ അവര്‍ക്ക് ആവശ്യമായ ധൈര്യം നല്‍കി പരിശോധനക്ക് സന്നദ്ധരാക്കുകയാണ്.
വൈ ഷുഡ് ബോയ്‌സ് ഹാവ് ഓള്‍ ദി ഫണ്‍ ..? യുകെയിലെ പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതും എന്ന് പഠനം, 'കുട്ടി കുടിയന്‍'മാരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാമത് ഇംഗ്ലണ്ടിലെ കുട്ടികള്‍!
3>\യുകെയിലെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ മദ്യപിക്കുകയും പുകവലിക്കുകയും വേ്പ്പ് ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് പഠനം. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 44 രാജ്യങ്ങളില്‍ നടത്തിയ ഗവേഷണമനുസരിച്ച്, കുട്ടികളുടെ മദ്യപാനത്തിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ ഇംഗ്ലണ്ട് ഒന്നാമതാണ്. ഇത്തരത്തില്‍ ഇതുവരെ നടത്തപ്പെട്ട ഏറ്റവും വലിയ ഈ പഠനത്തില്‍, 11, 13, 15 വയസ്സുള്ള 280,000 കുട്ടികളുടെ ഡാറ്റയാണ് ഗവേഷകര്‍ പരിശോധിച്ചത്..
യുകെയില്‍ 13-ഉം 15-ഉം വയസ്സുള്ള പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ മദ്യപാനവും പുകവലിയും വാപ്പിംഗും ചെയ്യുന്നതായി പഠനത്തില്‍ കണ്ടെത്തി. ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇംഗ്ലണ്ടിലെയും സ്‌കോട്ട്ലന്‍ഡിലെയും പെണ്‍കുട്ടികളില്‍ അഞ്ചില്‍ രണ്ട് പേരും 15 വയസ് പ്രായമാകുമ്പോള്‍ തന്നെ മദ്യപാനവും പുകവലിയും വാപ്പിംഗും ചെയ്യുന്നതായി പഠനം പറയുന്നു.
ഇംഗ്ലണ്ടിലെ 15 വയസ്സുള്ള പെണ്‍കുട്ടികളില്‍ 30% പേരും 15 വയസ്സുള്ള ആണ്‍കുട്ടികളില്‍ 17% പേരും കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ മദ്യപിച്ചതായി ഗവേഷകര്‍ കണ്ടെത്തി. ഇത് അയര്‍ലന്‍ഡ്, കാനഡ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഡെന്മാര്‍ക്ക് എന്നിവയുള്‍പ്പെടെ മറ്റ് പല രാജ്യങ്ങളിലെയും കുട്ടികളേക്കാള്‍ കൂടുതലായിരുന്നു.
പഠന വിധേയമാക്കിയ 44 രാജ്യങ്ങളിലെ ശരാശരിയേക്കാള്‍ 15 പേര്‍ പെണ്‍കുട്ടികള്‍ വാപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. വാപ്പിംഗ് ഇപ്പോള്‍ പുകവലിയെ മറികടന്നിരിക്കുന്നു എന്നാ സാരം.
മറ്റെല്ലാ രാജ്യങ്ങളിലെയും യുവാക്കളെ അപേക്ഷിച്ച് ഇംഗ്ലണ്ടിലെ 11-ഉം 13-ഉം വയസ്സുള്ള കുട്ടികളാണ് ഏറ്റവും കൂടുതല്‍ മദ്യപിച്ചിട്ടുള്ളത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, യുകെയില്‍ മദ്യപാന നിരക്ക് കൂടുതലാണ്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍.
ലോകാരോഗ്യ സംഘടനയുടെ ഗവേഷണമനുസരിച്ച്, 34% പെണ്‍കുട്ടികളും 35% ആണ്‍കുട്ടികളും 11 വയസ്സുള്ളപ്പോള്‍ തന്നെ മദ്യപിച്ചപ്പോള്‍ ഇംഗ്ലണ്ട് ആഗോള ചാര്‍ട്ടില്‍ ഒന്നാമതായി. 13 വയസ്സുള്ളപ്പോള്‍, ഇത് 57% പെണ്‍കുട്ടികളിലേക്കും 50% ആണ്‍കുട്ടികളിലേക്കും ഉയരുന്നതായും പഠനം പഠനം പറയുന്നു.
39% ആണ്‍കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ 15 വയസ്സുള്ളപ്പോള്‍, 53% പെണ്‍കുട്ടികള്‍ കഴിഞ്ഞ 30 ദിവസങ്ങളില്‍ മദ്യപിച്ചതായി പറഞ്ഞു. ഇംഗ്ലണ്ടിലെ 4,000-ത്തിലധികം കുട്ടികളും സ്‌കോട്ട്ലന്‍ഡിലെ അതേ എണ്ണം കുട്ടികളും സര്‍വേയില്‍ പങ്കെടുത്തു.
കൂടാതെ സ്‌കോട്ട്ലന്‍ഡിലെയും വെയില്‍സിലെയും കുട്ടികള്‍ മറ്റ് പല രാജ്യങ്ങളിലെയും കുട്ടികളേക്കാള്‍ കഞ്ചാവ് വലിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇവ ആഗോളതലത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടി.