എന്‍ എച്ച് എസ്സില്‍ അടിയന്തിര കാന്‍സര്‍ പരിശോധനകള്‍ക്ക് വിധേയരാകുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം മൂന്നു ദശലക്ഷമായിരുന്നു എന്ന കണക്കുകള്‍ കഴിഞ്ഞ ആഴ്ചയാീണ് പുറത്തു വന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍, കാന്‍സര്‍ പരിശോധനക്ക് വിധേയരാകുന്നവരുടെ എണ്ണം ഇരട്ടിയായി. 2023 മാര്‍ച്ച് മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ 30,35,698 പേര്‍ അടിയന്തിര കാന്‍സര്‍ പരിശോധനക്ക് വിധേയരായതായി എന്‍ എച്ച് എസ്സ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-23 കാലഘട്ടത്തേക്കാള്‍ 1,50, 000 പേരാണ് കൂടുതലായി പരിശോധനകള്‍ക്ക് വിധേയരായത്. 2013 മാര്‍ച്ച് മുതല്‍ 2014 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ 13,35,350 പേരായിരുന്നു പരിശോധനക്ക് വിധേയരായത്.
അതേസമയം, കാന്‍സര്‍ രോഗം തിരിച്ചറിയലിന് വേഗത കുറവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും ഇതിനൊടൊപ്പം പുറത്തുവന്നു. മുന്‍കൂട്ടി കാന്‍സര്‍ തിരിച്ചറിയാനുള്ള സാധ്യതകളാണ് പലപ്പോഴും രാജ്യത്തെ രോഗികള്‍ക്ക് നഷ്ടമാകുന്നത്. ഏകദേശം 40 ശതമാനം രോഗികള്‍ക്കും തങ്ങള്‍ക്ക് കാന്‍സറുണ്ടെന്ന് മനസ്സിലാക്കാന്‍ രോഗം ശരീരം മുഴുവന്‍ പടരേണ്ട സ്ഥിതിയാണ്. രാജ്യം നേരിടുന്ന കാന്‍സര്‍ ദുരിതത്തിന് ശമനം വരുത്താന്‍ ആദ്യ ഘട്ടത്തില്‍ തന്നെ 75% രോഗികള്‍ക്കും രോഗം തിരിച്ചറിയാന്‍ അവസരം നല്‍കുമെന്നാണ് 2019-ല്‍ എന്‍എച്ച്എസ് പ്രഖ്യാപിച്ചത്. 2028-ഓടെ ഇത് നടപ്പിലാക്കുമെന്നായിരുന്നു വാഗ്ദാനം. കാന്‍സര്‍ ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ചികിത്സിക്കാനും, രക്ഷപ്പെടുത്താന്‍ എട്ട് മടങ്ങ് അധിക സാധ്യതയും ലഭിക്കും.
എന്നാല്‍ എന്‍എച്ച്എസില്‍ നേരത്തെയും ഡയഗനോസിസുകള്‍ നിലവില്‍ കേവലം 60 ശതമാനത്തിലാണെന്നാണ് മുന്നറിയിപ്പ്. 'നമ്മുടെ നിലവിലെ പോക്ക് ലക്ഷ്യത്തില്‍ നിന്നും ഗുരുതരമായ തോതില്‍ അകന്ന് നില്‍ക്കുന്നു', മുന്നറിയിപ്പ് പറയുന്നു. അടുത്ത വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ച തോതില്‍ നടന്ന സ്‌ക്രീനിംഗ് പ്രോഗ്രാമുകള്‍ നന്മയേക്കാള്‍ ദോഷമാണ് സൃഷ്ടിച്ചതെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.
താന്‍ കാന്‍സര്‍ രോഗിയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട്, കഴിഞ്ഞമാസം രംഗത്തുവന്ന കെയ്റ്റ് രാജകുമാരിയുടെ നടപടി, ഇപ്പോള്‍ കൂടുതല്‍ പേരെ കാന്‍സര്‍ പരിശോധനക്ക് എത്താന്‍ പ്രേരിപ്പിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയില്‍ മാത്രം, വിവിധ കേന്ദ്രങ്ങളിലായി രണ്ടര ലക്ഷത്തോളം പേര്‍ പരിശോധനയില്‍ പങ്കെടുത്തു. തൊട്ട് മുന്‍പത്തെ വര്‍ഷം ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ പരിശോധനക്ക് വിധേയരായവരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞയാഴ്ച്ച ഇതാദ്യമായി എന്‍ എച്ച് എസ്സിന്റെ 28 ദിന പരിശോധന ലക്ഷ്യം പ്രതീക്ഷിച്ചതിലും കൂടുതല്‍ പേര്‍ പങ്കെടുത്തതിലൂടെ റെക്കോര്‍ഡില്‍ ഇടം നേടി. പരിശോധനക്ക് വിധേയരാകുന്നവരില്‍ 78 ശതമാനം പേര്‍ക്കും നാല് ആഴ്ച്ചയ്ക്കുള്ളില്‍ ഫലങ്ങള്‍ ലഭ്യമാക്കുന്ന പ്രക്രിയയാണിത്. ചില അടയാളങ്ങളും ലക്ഷണങ്ങളും കാണുമ്പോള്‍ കൂടുതല്‍ കൂടുതല്‍ പേര്‍ പരിശോധനയ്ക്ക് മുതിരുന്നു എന്നാണ് ഈ വര്‍ദ്ധന കാണിക്കുന്നതെന്ന് കാന്‍സര്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ പീറ്റര്‍ ജോണ്‍സണ്‍ പറയുന്നു.
നേരത്തെ കണ്ടെത്തിയാല്‍, കൂടുതല്‍ മെച്ചപ്പെട്ടതും കാര്യക്ഷമമായതുമായ ചികിത്സ നേടാന്‍ സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് ആളുകളിലേക്ക് കൂടുതലായി എത്തിച്ചേരാനും അവരെ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനും പരിശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലം എന്തായിരിക്കും എന്ന ആശങ്കയിലാണ് കൂടുതല്‍ ആളുകളും പരിശോധനക്ക് മുതിരാത്തതെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ അവര്‍ക്ക് ആവശ്യമായ ധൈര്യം നല്‍കി പരിശോധനക്ക് സന്നദ്ധരാക്കുകയാണ്.