18
MAR 2021
THURSDAY
1 GBP =105.50 1INR
1 USD =82.95 INR
1 EUR =90.16 INR
breaking news : ജനിച്ചതും വളര്‍ന്നതുമെല്ലാം യുകെയില്‍; 28 കാരനെ മാതാപിക്കാളുടെ സ്വദേശമായ പോര്‍ച്ചുഗലിലേക്ക് നാടുകടത്താനുള്ള ഹോം ഓഫീസ് ശ്രമം നിയമവിരുദ്ധമാണെന്ന് വിധിച്ച് കോടതി >>> 94കാരനോട് മലയാളി കെയര്‍ വര്‍ക്കര്‍ ചെയ്തത് കൊടും ക്രൂരത! കാല്‍ മിനിറ്റുകളോളം തലയ്ക്ക് മുകളിലേക്ക് മടക്കിപ്പിടിച്ച് വേദനിപ്പിച്ചു; കരഞ്ഞിട്ടും പിടിവിട്ടില്ല; എക്‌സ്റ്റര്‍ കെയര്‍ ഹോം പീഡനക്കേസ് പ്രതിയ്ക്ക് ജയില്‍ ശിക്ഷ >>> സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വംശീയമായി അധിക്ഷേപിക്കുകയും വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്ത കേസ്; നാല് കൗമാരക്കാര്‍ അറസ്റ്റില്‍ >>> 'പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി തനിക്ക് ഒരുത്തരത്തിലുള്ള ബന്ധവുമില്ല, കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല': ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി >>> ചാവക്കാട് നഗരമധ്യത്തില്‍ കെട്ടിടത്തിന് തീപിടിച്ചു, കടകള്‍ കത്തി നശിച്ച് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം, തീപിടുത്തം ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ >>>
Home >> FEATURED ARTICLE

FEATURED ARTICLE

ബ്രിട്ടനിലെ തൊഴില്‍ നിയമസംരക്ഷണത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രസവകാല അവകാശങ്ങള്‍

ബ്രിട്ടനില്‍ പ്രസവവും പ്രസവാനന്തര അവകാശങ്ങളും സംരക്ഷിക്കപ്പെട്ടിരിക്കുന്നത് സത്രീകള്‍ തൊഴിലിടങ്ങളില്‍ യാതൊരു തരത്തിലുള്ള അവഗണനകളും അനുഭവിക്കരുതെന്ന തത്ത്വത്തില്‍ നിന്നുമാണ്, ഈ തത്ത്വത്തിന്റെ ഉടവിടം തന്നെ ഒരു യൂറോപ്യന്‍ കോടതിവിധിയാണ്. യൂറോപ്യന്‍ യൂണിയന്‍ വിധിയെന്ന് പറയുമ്പോള്‍ ബ്രിക്സിറ്റ് എന്തായി എന്ന ഒരു സംശയം സ്വഭാവികം. ബ്രിട്ടീഷ് നിയമങ്ങള്‍' Continues to apply as retained case law unless modified intentionally'  അതായത് നിലവില്‍ നില്‍ക്കുന്ന നിയമങ്ങള്‍ ജഡജ്മെന്റുകള്‍ ഡൊമസ്റ്റിക് നിയമത്തില്‍ മാറ്റം വരുത്തി മറ്റ് നിയമനിര്‍മാണം നടത്തുന്നത് വരെ ബ്രിട്ടീഷ് നിയമത്തില്‍ EU നിയമങ്ങള്‍, കോടതി വിധികള്‍ ബാധകമായിരിക്കൂ. തൊഴിലാളിയ്ക്കു നല്‍കിയിരിക്കുന്ന നിര്‍വചനം ഒരു സ്ഥാപനത്തില്‍ പണിയെടുക്കുന്ന വ്യക്തി എന്നത് മാത്രമാണ്. അതായത് ഒരു സ്ഥാപനത്തിലെ തൊഴിലാളിയുടെ ഗ്രേഡ് അല്ലെങ്കില്‍ പദവി എന്നതിനെ ആസ്പദമാക്കിയല്ല തൊഴിലാളി എന്ന പദം നിര്‍വചിച്ചിരിക്കുന്നത് എന്ന് ചുരുക്കം. ഒരു തൊഴില്‍ സ്ഥാപനത്തില്‍ പണിയെടുക്കുന്ന മാനേജരും ആ സ്ഥാപനത്തിലേതന്നെ ക്ലീനറും തൊഴിലാളി എന്ന പദത്തിന്റെ പരിധിയിലാണ് വരുന്നത്. കുറച്ചുകൂടി വിശദീകരിച്ചാല്‍, ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മാനേജര്‍ സ്ത്രീയാണെങ്കില്‍ അവര്‍ക്കു ലഭിക്കുന്ന അവകാശങ്ങളും അതേ സ്ഥാപനത്തിലെ ക്ലീനിംഗ് തൊഴിലില്‍  ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളിക്കു ലഭിക്കുന്നതും തുല്യ അവകാശമായിരിക്കും. ഒരു ബ്രിട്ടീഷ്‌സ്ത്രീ തൊഴിലാളിക്ക് എപ്പോഴാണ് Pregnancy and maternity നിയമസംരക്ഷണം ലഭിക്കുക?  1. ഒരു തൊഴിലാളി താന്‍ ഗര്‍ഭണിയാണ് എന്ന് തന്റെ തൊഴില്‍ ദാതാവിനെ അറിയിക്കുക;2. കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്ന അവധിയുടെ ആഴ്ച (EWC);3. ഏത് സമയത്താണ് തൊഴില്‍ അവധിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നത്. താന്‍ ഗര്‍ണിയാണ് എന്ന് തൊഴിലാളിയെ അറിയിക്കുക.തൊഴിലാളി തന്റെ തൊഴില്‍ ദാതാവിനെ താന്‍ ഗര്‍ണിയാണെന്ന് അറിയിക്കുക എന്നത് തൊഴിലാളിയുടെ അവകാശങ്ങള്‍ മൊത്തമായോ ഭാഗികമായോ നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ കോടതിയിലൂടെ ചലഞ്ച് ചെയ്താല്‍ തൊഴില്‍ ദാതാവ് തൊഴിലാളിയുടെ നിയമപരമായ കടമയില്‍ വീഴ്ച വരുത്തിയെന്നും അതുമൂലമാണ് നിയമലംഘനം ഉണ്ടായതെന്നും വാദിക്കാന്‍ സാധ്യതയുണ്ട്. ഏത് സമയത്താണ് തൊഴിലാളി തന്റെ ഗര്‍ഭകാല അവധിയിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്നതെന്ന് തൊഴില്‍ ദാതാവിനെ അറിയിക്കേണ്ടതും തൊഴിലാളിയുടെ നിയമപരമായ ബാധ്യതയാണ്. കുട്ടിയുടെ ജനനത്തിന് പ്രതീക്ഷിക്കുന്ന ആഴ്ച (Notification of Expected Date of Child Birth) ഏതാണ്ട് എല്ലാ തൊഴില്‍ സ്ഥാപനവും Maternity Certificate ചോദിക്കാന്‍ സാധ്യതയുണ്ട്. Maternity Certificate എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്നും കുഞ്ഞിന്റെ പ്രതീക്ഷിക്കപ്പെടുന്ന ജനന സമയം (Expected child birth date) ഇന്നതായിരിക്കുമെന്ന് ഒരു മിഡ് വൈഫ് അല്ലെങ്കില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്നതാണ്. ഇത്തരത്തില്‍ Maternity Certificate issue ചെയ്യേണ്ടത് ഡോക്ടറുടെ നിയമപരമായ ഉത്തരവാദിത്തമാണ്.  മേല്‍പറഞ്ഞ EWC 15th weeks മുമ്പ് തന്നെ ഇത്തരത്തിലുള്ള നോട്ടിഫിക്കേഷന്‍ നല്‍കിയിരിക്കണം, എന്നിരുന്നാലും ഒരു തൊഴിലാളിക്ക് ന്യായമായ കാരണത്താല്‍ ഇപ്രകാരമുള്ള notification നല്‍കാന്‍  സാധ്യതമല്ലെങ്കിലും നിയമപരിരക്ഷ ലഭിക്കും. ഉദാ: ഗര്‍ഭണിയായ തൊഴിലാളി ഈ സമയത്ത് ഹോസ്പിറ്റലിലാണെങ്കില്‍, മറ്റെന്തെങ്കിലും അസുഖബാധിതയായി അവധിയില്‍ ആണെങ്കില്‍ തുടങ്ങിയവ. എന്നിരുന്നാല്‍ തന്നെയും കഴിയുന്നത്ര വേഗത്തില്‍ തൊഴില്‍ ദാതാവിന് ഈ Notification നല്‍കാന്‍ തൊഴിലാളിയ്ക്കും ബാധ്യതയുണ്ട്. ഇത്തരത്തില്‍ notification നല്‍കാതിരിക്കാന്‍ തൊഴിലാളിക്ക് ഉചിതമായ കാരണം ഉണ്ടെങ്കില്‍ അത് പരിഗണിക്കപ്പെടും. മാത്രമല്ല, വളരെ പ്രമാദമായ ഒരു കേസില്‍ തൊഴിലാളിയുടെ അജ്ഞതകൊണ്ട് notification നല്‍കാതിരുന്നാലും അത് വേണ്ട വിധം തൊഴിലാളിക്ക് തെളിയിക്കാനായാല്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കപ്പെടും. എന്നിരുന്നാലും മനപ്പൂര്‍വ്വം notification നല്‍കാതിരിക്കുന്നത് സ്വീകാര്യമല്ല. ഇത്തരത്തില്‍ notification കൈപ്പറ്റിയ തൊഴില്‍ദാതാവ് എന്നു മുതലാണ്  തൊഴിലാളി അവധിയില്‍ പ്രവേശിക്കുന്നതെന്ന നോട്ടിഫിക്കേഷനും നല്‍കിയിരിക്കണം. 24 ആഴ്ചത്തെ ഗര്‍ഭാവസ്ഥക്ക് ശേഷം കുട്ടി ജനിക്കുന്നതിനെയാണ് Child Birth ആയി ബ്രിട്ടീഷ് നിയമം നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ കുട്ടി ജീവനോടെയോ അല്ലാതയോ എന്നത് പ്രസക്തമല്ല. അതായത് 24 ആഴ്ച ഗര്ഭിണിയായിരിക്കുകയും അതിനുശേഷം ജീവനോടെയോ അല്ലോതെയോ ഒരു കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്യുന്ന ഒരു സ്ത്രീ തൊഴിലാളിക്ക് ബ്രിട്ടീഷ് നിയമം പ്രകാരം എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും യോഗ്യതയുണ്ട്. എന്നാല്‍ ഒരു തൊഴിലാളി മേല്‍പറഞ്ഞ കാലാവധിക്കുള്ളില്‍, അതായത് 24 ആഴ്ച പൂര്‍ത്തീകരിക്കും മുന്‍പ് പ്രസവിച്ചാല്‍, നിയമപമായ പല അവകാശങ്ങള്‍ക്കും നിയന്ത്രണമുണ്ട്. അതായത് പ്രസവാനന്തര അവധി, നിയമപരമായ പ്രസവ സമാനമായ വേതനം മുതലായവ ഇല്ലാതായായി പോവുകയാണ്. ഇത്തരത്തില്‍ notification നല്‍കാതിരിക്കാന്‍ തൊഴിലാളിക്ക് ഉചിതമായ കാരണം ഉണ്ടെങ്കില്‍ അത് പരിഗണിക്കപ്പെടും. മാത്രമല്ല, വളരെ പ്രമാദമായ ഒരു കേസില്‍ തൊഴിലാളിയുടെ അജ്ഞതകൊണ്ട് notification നല്‍കാതിരുന്നാലും അത് വേണ്ട വിധം തൊഴിലാളിക്ക് തെളിയിക്കാനായാല്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കപ്പെടും. എന്നിരുന്നാലും മനപ്പൂര്‍വ്വം notification നല്‍കാതിരിക്കുന്നത് സ്വീകാര്യമല്ല. ഇത്തരത്തില്‍ notification കൈപ്പറ്റിയ തൊഴില്‍ദാതാവ് എന്നുമുതലാണ് തൊഴിലാളി അവധിയില്‍ പ്രവേശിക്കുന്നതെന്ന നോട്ടിഫിക്കേഷനും നല്‍കിയിരിക്കണം. ഒരു തൊഴിലാളിയുടെ Maternity അവധി 52 ആഴ്ച വരെ അനുവദിച്ചിരിക്കുന്നു. തൊഴിലാളിയുടെ Maternity അവധിയുടെ ആദ്യഭാഗത്തെ Ordinary Maternity leave(OML)ആയി കണക്കാക്കപ്പെടുന്നു. OML ആരംഭിക്കുന്നത് താഴെപ്പറയുന്ന വിധത്തിലാണ്: 1) ഒരു തൊഴില്‍ ദാതാവിനെ തൊഴിലാളി തന്റെ Maternity leave ആരംഭിക്കാന്‍ ആഗ്രഹിച്ച് അറിയിച്ച ദിവസം മുതല്‍ (ഏത് ദിവസം മുതലാണ് തന്റെ Maternity Leave എടുക്കുവാന്‍ ആഗ്രഹിക്കുന്നതെന്ന് തൊഴില്‍ ദാതാവിനെ അറിയേക്കണ്ടത് തൊഴിലാളിയുടെ നിയമപരമായ ബാധ്യതയാണ്); 2) തൊഴിലാളി Pregnancyയുമായി ബന്ധപ്പെട്ട രോഗ കാരണത്താല്‍ അവധിയില്‍ ഇരിക്കുകുയും പ്രസ്തുത അവധി EWCക്ക് നാലാഴ്ച മുമ്പുള്ള ആദ്യ ദിവസം വരെ അവധി തുടരുകയും ചെയ്താല്‍; 3) മേല്‍പറഞ്ഞ ദിവസങ്ങള്‍ (OML) തീയതിക്കു മുമ്പ് കുട്ടി ജനിച്ചാല്‍, കുട്ടി ജനിക്കുന്ന ദിവസത്തിന്റെ അടുത്തദിവസം(from the Following Day) പ്രസവ അവധിയുടെ രണ്ടാം ഭാഗം(Second part of the maternity Leave) ആണ് Additional maternity leave(AML). AML അവസാനിക്കുന്നതിന്റെ അടുത്തദിവസം മുതലാണ്. പ്രസവ അനന്തര അവധി 52 ആഴ്ചവരെ എടുക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. 52 ആഴ്ചയില്‍ 2 ആഴ്ച നിര്‍ബന്ധിത പ്രസവ അവധിയാണ്. Compulsory maternity Leave കുട്ടി ജനിക്കുന്നുന്നത് മുതല്‍ തുടങ്ങുന്നു. Additional maternity Leave 26 ആഴ്ച വരെയാണ്. Maternity leave Vs Employment ContractMaternity Leave എടുക്കുന്ന അവധി കാലയളവില്‍ തൊഴില്‍ കരാറിന്റെ നിയമപരമായ positioning  പ്രസവ അവധിയിരിക്കുന്ന തൊഴിലാളിയുടെ അവധി absent ആയി കണക്കാക്കപ്പെടുന്നില്ല. അതായത് ഒരു തൊഴിലാളി തന്റെ പ്രസവകാല അവധിയില്‍ ഇരിക്കുമ്പോള്‍ തൊഴില്‍ കരാര്‍ അവസാനിക്കുന്നില്ല, മറിച്ച Employment contract തുടരുന്നു. ഈ കാലയളവില്‍ തൊഴിലാളി എല്ലാവിധി ആനുകൂല്യങ്ങള്‍ക്കു അവകാശമുണ്ട്. ഈ കാലയളവില്‍ തൊഴിലാളി തൊഴില്‍ നിന്ന് അവധി ആയി കണക്കാക്കപ്പെടുന്നതല്ല. മാത്രമല്ല ഈ കാലയളവില്‍ തൊഴിലാളിയോട് less favorable ആയി പെരുമാറിയാല്‍ Maternity discrimination ആയി കണക്കാക്കപ്പെട്ടു. തൊഴിലാളി Maternity അവധിയില്‍ ഇരുക്കുന്ന സമയത്ത് തൊഴിലാളിക്കോ തൊഴില്‍ ദാതാവിനോ തൊഴില്‍ കരാര്‍ അവസാനിപ്പിക്കണമെങ്കില്‍, കരാര്‍ പ്രകാരമുള്ള notice period ല്‍ നോട്ടീസ് നല്‍കി കരാര്‍ അവസാനിപ്പിക്കണമെങ്കില്‍, കരാര്‍ അവസാനിപ്പിക്കാവുന്നതാണ്. അവധിയില്‍ ഇരിക്കുന്ന സമയത്ത് തൊഴിലാളി pay review നടത്തിയാലേ, വര്‍ധനവ് താഴെയായല്‍ വര്‍ധനവില്‍ നിന്നും തൊഴിലാളിയെ ഒഴിവാക്കിയാല്‍ അത് discrimination ആയി കണക്കാക്കപ്പെടൂ. Maternity leave-ല്‍ ഇരിക്കുന്ന സമയത്ത് Employment contract & Statutory Annual Leave വും തൊഴിലാളിക്ക് ലഭിക്കൂ. അതായത് തൊഴിലാളി Maternity അവധിയില്‍ ഇരിക്കുന്ന കാലയളവില്‍(Continuity of Employment) തൊഴിലാളിക്ക് കരാര്‍ പ്രകാരവും statuary  ആയും കിട്ടേണ്ട Annual leave, maternity leave ആയി ലഭിക്കേണ്ടതാണ്.

പി.ടി.തോമസിനോട് മാപ്പ് പറയേണ്ടത് സഭയും മെത്രാനും അല്ല...

തൃക്കാക്കര എം.എല്‍.എയും കെ.പി.സി.സി വര്‍ക്കിംങ് പ്രസിഡന്റുമായിരുന്ന പി.ടി.തോമസിന്റെ അകാല നിര്യാണം കേരള ജനതയ്ക്കും പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും വിശേഷാല്‍ കത്തോലിക്ക സഭയ്ക്കും ഒരു കനത്ത നഷ്ടം തന്നെയാണ് വരുത്തിയിരിക്കുന്നത് എന്നതില്‍ യാതൊരു സംശയവും ആര്‍ക്കും ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷേ, ഈ സമയത്ത് അദ്ദേഹത്തിന്റെ മാതൃസഭയായ കത്തോലിക്ക സഭയെ ഇതിനിടയില്‍ പിടിച്ച് വലിച്ചിട്ട് ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള ശ്രമം വലിയ തോതില്‍ നടന്നുവരികയാണ്. കത്തോലിക്ക സഭ എന്തോ വലിയ അപരാധം പി.ടി തോമസിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ചെയ്‌തെന്നെക്കൊ വരുത്തി തീര്‍ക്കാനുള്ള ഗൂഡനീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനു പിന്നില്‍ സഭ നശിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ചില സംഘടിത വര്‍ഗ്ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നില്ലെയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാലാ ബിഷപ്പിന്റെ പ്രസ്താവനയും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും പ്രക്ഷോഭങ്ങളും ഒക്കെ കേരള ജനത കണ്ടതാണ്. അതിന്റെ ഒക്കെ തുടര്‍ച്ചയായി വേണം ഇപ്പോള്‍ ഈ നീക്കങ്ങളെയും കാണാന്‍.  പിടിയോടും കുടുംബത്തോടും സഭ മാപ്പ് പറയണമെന്ന പേരില്‍ വിവാദ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയായിലൂടെയും മറ്റും നിരന്തരം ഇറക്കി സഭയിലെ ആളുകളെയും രണ്ട് ചേരികളാക്കി ഭിന്നിപ്പിക്കാനും നോക്കുന്നു എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. രക്തസാക്ഷിത്വം വരിച്ച ഇന്ദിരാഗാന്ധിയ്ക്കും രാജീവ് ഗാന്ധിയ്ക്കും പോലും ലഭിക്കാത്തെ കവറേജ് ആണ് സഭയെ വെല്ലുവിളിച്ച അമാനുഷന്‍ എന്ന പേരില്‍ മരണശേഷം പി.ടിയ്ക്ക് ചിലര്‍ നല്‍കുന്നത്. ഇതില്‍ എന്ത് ആത്മാര്‍ത്ഥയാണ് അദ്ദേഹത്തോടുള്ളതെന്ന് വ്യക്തമാകുന്നില്ല. കത്തോലിക്കാ സഭയ്ക്ക് അദ്ദേഹത്തോട് എതിര്‍പ്പ് വ്യക്തിപരമായി ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയാണ് കത്തോലിക്ക ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ പി.ടി രണ്ട് പ്രാവശ്യം എം.എല്‍.എയും ഒരു പ്രാവശ്യം എം.പിയും ആകാന്‍ കഴിഞ്ഞത് (തൊടുപുഴയും ഇടുക്കിയും ആണ് ഉദ്ദേശിച്ചത്). ജനിച്ച മണ്ണും, മലയും അതില്‍ ജീവിക്കുന്നവന് അതുകൊണ്ട് ജീവിതം മുന്നോട്ട് നയിക്കാന്‍ പറ്റാത്ത രീതിയില്‍ വിലങ്ങു നിയമങ്ങള്‍ ഉണ്ടാക്കി ജനിച്ച മണ്ണില്‍ നിന്ന് അത്താണികളെ ഓടിക്കാന്‍ നോക്കിയ വ്യക്തിത്വങ്ങള്‍ക്കെതിരെയാണ് സഭ സമരത്തിനിറങ്ങിയത്. അല്ലാതെ പി.ടി എന്ന വ്യക്തിയ്‌ക്കെതിരെയല്ല. ഒരു തുണ്ട് ഭൂമി ഉണ്ടെങ്കില്‍ അതില്‍ ജീവിക്കുന്നവന് അതുകൊണ്ട് പ്രയോജനം വേണം. ചുമ്മാ നിയമം ഉണ്ടാക്കി പെന്‍ഷന്‍ മേടിച്ചു ജീവിക്കുന്നവര്‍ക്ക് മണ്ണില്‍ അദ്ധ്വാനിക്കുന്നവന്റെ പ്രയാസം അറിയാന്‍ സാധിച്ചെന്നു വരില്ല. അതേ കത്തോലിക്കാ സഭ ചൂണ്ടി കാണിച്ചുള്ളു. വെറുതെ അനാവശ്യ വിവാദമുണ്ടാക്കി സഭയെയും അധികാരികാളെയും ക്രൂശിക്കാന്‍ നോക്കുന്നവര്‍ ഇടുക്കിയില്‍ വന്ന് ഒരു വര്‍ഷം സാധാരണക്കാരോട് ഒത്ത് ഒന്ന് വസിക്ക്. എന്നിട്ട് തീരുമാനിക്കാം ആര് ആരോട് മാപ്പ് പറയണമെന്ന്.  ജനിച്ച മണ്ണിനുവേണ്ടി നിലപാട് എടുത്തപ്പോള്‍ ഞാന്‍ എങ്ങനെ ഇവിടെ എത്തപ്പെട്ടു എന്നുകൂടി ആലോചിച്ചാല്‍ നന്ന്. വിശപ്പടക്കാന്‍ കാരണവന്മാര്‍ കാടിനോടും കാലാവസ്ഥയോടും കാട്ടുമൃഗങ്ങളോടും യുദ്ധം ചെയ്തു നേടിയ മണ്ണാണ് ഇത്. അല്ലാതെ സുഖവാസത്തിനു പോയി റിസോര്‍ട്ട് കെട്ടാന്‍ വളച്ചെടുത്തതല്ല. ആ മണ്ണില്‍ വളര്‍ന്ന കപ്പയും കാച്ചിലും ആണ് തന്റെ ശരീരം എന്നും ഓര്‍ക്കണം. തന്റെ പ്രവൃത്തി മേഖല മാറി കഴിഞ്ഞപ്പോള്‍ പിന്നെ എല്ലാം അരുതാത്തതു പ്രകൃതി വിരുദ്ധവും. കുടിയേറ്റക്കാരുടെ കണ്ണീരും വിയര്‍പ്പും കണ്ടു വളര്‍ന്ന സഭയ്ക്ക് എല്ലാം പെട്ടെന്ന് മറക്കാന്‍ ആവുമോ. ആ വികാരമാണ് ഇവിടെ പ്രതിഫലിച്ചത്. ജീവിച്ചിരിക്കെ പിടി തോമസിന്റെ ശവഘോഷ യാത്ര സഭ നടത്തിയെന്ന അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് ഇപ്പോള്‍ പരക്കുന്നത്. ശരിക്കും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കണം. പി.ടി യുടെ പേര് പറഞ്ഞ് ഒരിക്കലും പ്രകടനം പുരോഹിതര്‍ നടത്തിയിട്ടില്ല. കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ വച്ച ശവപ്പെട്ടിയുമായാണ് പ്രകടനം നടന്നത്. ആ പെട്ടിയില്‍ വ്യക്തമായും മലയാളത്തില്‍ അത് എഴുതിയിട്ടുമുണ്ടായിരുന്നു. ഇത് മറച്ചുവെച്ചാണ് മറ്റൊരു രീതിയില്‍ സഭയ്‌ക്കെതിരെ ദുഷ് പ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്. ഇതിന് ചില മാധ്യമങ്ങളും കുടപിടിച്ചിട്ടുണ്ട്. ആരൊക്കെ യാഥാര്‍ത്ഥ്യം മൂടിവെച്ചാലും ഒരു കാര്യം സത്യമാണ്. കിഴക്കന്‍ മലയില്‍ ജീവിച്ച് അഷ്ടിയ്ക്ക് വക ഉണ്ടാക്കുന്ന പാവം കര്‍ഷകരെ കുടിയിറക്കാന്‍ പ്ലാനിട്ട പരിസ്ഥിതി ഭീകരര്‍ക്കെതിരെയാണ് സഭ എന്നും നിലനിലകൊണ്ടിട്ടുള്ളത്. അത് എന്നും തുടരുക തന്നെ ചെയ്യും. അന്ന് ഇടുക്കിയില്‍ നടന്ന സമരത്തില്‍ സര്‍വ്വ മതസ്ഥരും ഉണ്ടായിരുന്നു. പിന്നെ എന്തിനാണ് ക്രൈസ്തവരെ മാത്രം കുറ്റപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ല. ഇനി കത്തോലിക്ക അച്ചന്മാരും മെത്രാനും പി.ടി യോടും കുടുംബത്തോടും മാപ്പ് പറയണമെന്ന് ശഠിക്കുന്നവരോട് ഒരു ചോദ്യം. അദേഹത്തിന്റെ സ്വന്തം പ്രസ്ഥാനമായ കോണ്‍ഗ്രസ് പാര്‍ട്ടി അല്ലെ ശരിക്കും പി.ടിയോട് മാപ്പ് ചോദിക്കേണ്ടത്. ഇടുക്കി ലോക്‌സഭാ ഇലക്ഷനില്‍ ജോയിസ് ജോര്‍ജിനോട് മത്സരിക്കാന്‍ പി.ടി തയ്യാറായിരുന്നു. അദ്ദേഹത്തെ ഒഴിവാക്കിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ അല്ലെ. എന്നിട്ട് എന്തിനാണ് ഇപ്പോള്‍ ഇത്രയ്ക്ക് നാടകം. ഇത്രയും കഴിവുള്ള പി.ടിയെ എന്തുകൊണ്ടാണ് ഒരു മന്ത്രിപോലും ആക്കാതിരുന്നത്?. അതോ അതും സഭക്കാരുടെ കുറ്റം കൊണ്ടാണോ..?. ഇലക്ഷന്‍ വരട്ടെ കത്തോലിക്ക സഭയെ കിട്ടിയ അവസരത്തില്‍ താറടിച്ച എല്ലാ നേതാക്കളും അരമന വാതിലില്‍ ആത്മീയ പിതാക്കന്മാരുടെ ദര്‍ശനം കാത്തു കിടന്ന് സര്‍വ്വ അപരാധങ്ങള്‍ക്കും മാപ്പിരക്കും. കത്തോലിക്ക സഭയുടെ സപ്പോര്‍ട്ടില്ലെങ്കില്‍ എല്ലാ പാര്‍ട്ടിയും മധ്യകേരളത്തിലും തെക്കന്‍ കേരളത്തില്‍ വട്ടപ്പുജ്യമായിരിക്കും. അത് മറക്കാതിരുന്നാല്‍ നന്ന്. പി.ടി തോമസ് എന്ന സത്യക്രിസ്ത്യാനി വിവാഹശേഷം സഭയില്‍ നിന്ന് വളരെയേറെ അകന്നിരുന്നു എന്നത് നിക്ഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. മതപരമായ പല കാര്യങ്ങളിലും നേരത്തെ മുതല്‍ അദേഹം സ്വതന്ത്രനിലപാട് കൈക്കൊണ്ട് തന്നെയാണ് നീങ്ങിയിരുന്നത്. പെട്ടെന്നുണ്ടായ വിഷയത്തില്‍ ഒരു ദിവസം കൊണ്ട് മതാചാരങ്ങളെ തള്ളിപ്പറഞ്ഞ് പോയതല്ല. അദേഹം ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയ വാര്‍ത്തകള്‍ പോലും മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നതാണ്. പി.ടിയുടെ ശവസംസ്‌ക്കാര ചടങ്ങുകളിലും അതിന്റെ നിഴലിപ്പ് കാണാമായിരുന്നു. പി.ടിക്ക് മതപരമായ സംസ്‌കാരം വേണ്ടെങ്കില്‍ എന്തിനാണ് പി.ടിയുടെ മക്കള്‍ ഉടുപ്പൂരി തോര്‍ത്ത് കെട്ടി ശവം ദഹിപ്പിക്കാന്‍ നിന്നത്. ഇതൊക്കെ നിഷ്പക്ഷ സമൂഹമാണ് വിലയിരുത്തേണ്ടത്. യഥാര്‍ത്ഥ ക്രൈസ്തവന്‍ ഒരു വര്‍ഗീയവാദിയല്ല. അവന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കും. ഒരു കത്തോലിക്കാ വൈദികനും ഒരു സമൂഹത്തിന്റെയും നാശത്തിനായി നിലകൊണ്ടിട്ടില്ല, നിലകൊള്ളുകയുമില്ല. വൈദീകരെ ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്ന സ്ഥാനത്താണ് ക്രൈസ്തവര്‍ കാണുന്നത്. ആ സ്ഥാനത്തെ ശരിയായി നോക്കി കാണുന്നവര്‍ക്ക് നിലവില്‍ ഒരു പ്രശ്‌നവും കാണാന്‍ സാധിക്കില്ല. അല്ലാത്തവര്‍ക്ക് കാണുന്നതെല്ലാം മഞ്ഞയായിരിക്കും...നന്ദി  സോണി കല്ലറയ്ക്കല്‍ 

നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടോ എങ്കില്‍ അച്ചടക്ക നടപടിയെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും അറിയുക

കേംബ്രിഡ് മുന്‍ ഡിസ്റ്റ്രിക് കൗണ്‍സിലറും യുകെയില്‍ ക്രിമിനല്‍ ലോയറായി പ്രാക്ടീസും ചെയ്യുന്ന ലേഖകന് എംപ്ലോയിമെന്റ് ലോയില്‍ ബിരുദാനന്തര ബിരുധവും നേടിയിട്ടുണ്ട് തൊഴിലാളികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ളതാണ് ACAS DISCIPLINARY AND GRIEVANCE PROCEDURE CODE OF PRACTICE. തൊഴിലാളിയ്ക്ക് തന്റെ പരാതികള്‍ തൊഴില്‍ ദാതാവിനെ അറിയിക്കുന്നതിനും അതുവഴി നടപടിയെടുക്കുന്നതിനുമുള്ളതാണ് ഈ നടപടിക്രമം. തൊഴിലാളിയും മുതലാളിയും ഉയര്‍ത്തുന്ന അച്ചടക്ക നടപടിയാണെങ്കിലും പാരാതിയാണെങ്കിലും ഈ പ്രശ്നത്തെ ഉടന്‍ തന്നെ മീറ്റിംഗ് നടത്തി തര്‍ക്ക വിഷയത്തില്‍ എത്രയും പെട്ടെന്ന് തീര്‍ച്ചയുണ്ടാക്കുക എന്നതാണ് പ്രധാനമായും ഈ CODE OF PRACTICE. ഒരു തൊഴില്‍ ദാതാവിന് ഏതെങ്കിലും തൊഴിലാളിയുടെ പ്രവര്‍ത്തനത്തില്‍ സംശയം ഉണ്ടായാല്‍ ഉടന്‍ തന്നെ പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത കണ്ടുപിടിക്കാം. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം അന്വേഷണം നടത്തുന്നതിന് തൊഴിലാളികളും തൊഴില്‍ ദാതാവും മീറ്റിംഗ് നടത്തേണ്ടത് ആവശ്യമായി വരും. ഇത്തരം മീറ്റിങ്ങില്‍ നടത്തുന്ന സംഭാഷണങ്ങള്‍ തെളിവുകളായി അച്ചടക്ക നടപടിയിലെയ്ക്ക് നയിക്കും എന്നതിനാല്‍ വളരെ കരുതലോടെ തന്നെയാവണം ഇത്തരം മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നത്. വളരെ കൃത്യമായ തയാറെടുപ്പുകള്‍ നടത്തിയ ശേഷമേ തൊഴില്‍ദാതാവുമായി ഈ വിഷയത്തില്‍ ചര്‍ച്ചക്ക് പോകാവൂ. MISCONDUCT ആണ് തൊഴിലാളി നേരിടുന്ന അന്വേഷണം എങ്കില്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ വിവിധ മാനേജര്‍മാര്‍ ആയിരിക്കും. ACAS CODE പ്രകാരം അന്വേഷണ മീറ്റിങ്ങില്‍ തന്നെ അച്ചടക്ക നടപടി എടുക്കുക സാധ്യമല്ല. മറ്റൊരു പ്രധാന വിഷയം ഇത്തരം അന്വേഷണ മീറ്റിങ്ങില്‍ തൊഴിലാളിയ്ക്ക് തന്റെ യൂണിയന്‍ പ്രതിനിധിയെയോ കൂടെ ജോലി ചെയ്യുന്ന ആളെയോ പങ്കെടുപ്പിക്കാന്‍ നിയമപരമായി അവകാശമില്ല. പല കമ്പനികള്‍ക്കും ഇക്കാര്യത്തില്‍ അവരുടെ നയം തന്നെയുണ്ട്. ഇത്തരം സാഹചര്യത്തില്‍ കമ്പനിയുടെ പോളിസി വായിച്ച ശേഷം ഇത്തരം മീറ്റിങ്ങില്‍ പങ്കെടുക്കാവൂ. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം അന്വേഷണം നടത്തുന്നതിന് തൊഴിലാളിയെ താല്ക്കാലികമായി ജോലിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താവുന്നതാണ്. എന്നാല്‍ ഈ കാലയളവിലെ ശമ്പളം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. അന്വേഷണം പൂര്‍ത്തിയായ ശേഷം അച്ചടക്ക നടപടി ആവശ്യമെങ്കില്‍ തൊഴില്‍ ദാതാവ് ഇത് ഉടന്‍ തന്നെ ഇത് രേഖാമൂലം തൊഴിലാളിയെ അറിയിച്ചിരിക്കണം. ഇങ്ങനെ അറിയിക്കുന്ന വിവരങ്ങളില്‍ തൊഴിലാളിയുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ചോ മോശം പ്രകടനത്തെക്കുറിച്ചോ മതിയായ വിവരങ്ങള്‍ തൊഴിലാളിയെ അറിയിക്കെണ്ടതാണ്. ഇതിലൂടെ തൊഴിലാളിയ്ക്ക് തന്റെ കേസ് വ്യക്തമായി പഠിക്കുന്നതിനുള്ള എല്ലാ വിവരങ്ങളും അടങ്ങിയിരിക്കണം. അതായത് തെളിവുകളുടെ കോപ്പി. റിട്ടന്‍ സ്റ്റേറ്റ്മെന്റ് കോപ്പികള്‍ ഇങ്ങനെയുള്ള എല്ലാ തെളിവുകളും ഉണ്ടായിരിക്കണം എന്നതാണ് ACAS ന്റെ മാര്‍ഗരേഖ. ഇതിനു ശേഷം തൊഴില്‍ ദാതാവ് തൊഴിലാളിയുമായി മീറ്റിംഗ് നടത്തിയശേഷം മാത്രമേ ആവശ്യമായ തീരുമാനത്തില്‍ എത്താവൂ. ഈ മീറ്റിങ്ങില്‍ തൊഴിലാളിയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും വിശദീകരണങ്ങളും തെളിവുകളും നിരത്താനും അവസരമുണ്ട്. മാത്രമല്ല, സാക്ഷികള്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്യാനുള്ള അവസരവും ലഭിക്കും. ഈ രീതിയില്‍ ചോദ്യം ചെയ്യപ്പെടെണ്ട ആളുകളുടെ വിവരം നേരത്തെ തന്നെ തൊഴില്‍ ദാതാവിനെ അറിയിക്കേണ്ടതാണ്. തൊഴിലാളിയ്ക്ക് തന്റെ ഒപ്പം ഒരു സഹ പ്രവര്‍ത്തകനെയോ യൂണിയന്‍ പ്രതിനിധിയെയോ കൂടെ കൊണ്ടുവരാനുള്ള അവകാശം ഉണ്ട്. തൊഴിലാളിയുടെ കൂടെ വരുന്ന ആള്‍ക്ക് കേസ് അവതരിപ്പിക്കാനും അവകാശമുണ്ട്. അതുപോലെ തന്നെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുവാനും ഉള്ള അവകാശം ഉണ്ടായിരിക്കും. ഈ മീറ്റിങ്ങിനു (Disciplinary Hearing)ശേഷം ആവശ്യമായ നടപടി എടുത്ത ശേഷം ഇതിന്റെ കാരണവും എടുത്ത നടപടിയും തൊഴിലാളിയെ രേഖാമൂലം അറിയിക്കണം. അച്ചടക്കനടപടി എടുത്ത ശേഷം തൊഴിലാളിയ്ക്ക് ഇതിനെതിരെ അപ്പീല്‍ ചെയ്യാനുള്ള അവകാശം ഉണ്ട്. അപ്പീലിന്റെ സാഹചര്യം അടക്കം, താന്‍ എന്തുകൊണ്ടാണ് ഈ തീരുമാനത്തിനെതിരെ അപ്പീല്‍ നല്കുന്നു എന്നു തൊഴില്‍ ദാതാവിനെ രേഖാമൂലം അറിയിക്കണം, ആദ്യ മീറ്റിങ്ങില്‍ പങ്കെടുത്തവരായിരിക്കരുത് തൊഴില്‍ ദാതാവിന്റെ പാനലില്‍ അപ്പീല്‍ ഹിയറിംഗില്‍ ഇരിക്കുന്നത് എന്നാണ് നിയമം. പുതിയ ആളുകളായിരിക്കണം തീരുമാനം എടുക്കേണ്ടത്. ഇവര്‍ക്ക് കേസിന്റെ വസ്തുതകള്‍ നേരത്തെ അറിവില്ലാത്തവരായിരിക്കണം. ലേഖകന്‍ കേംബ്രിഡ് മുന്‍ ഡിസ്റ്റ്രിക് കൗണ്‍സിലറും യുകെയില്‍ ക്രിമിനല്‍ ലോയറായി പ്രാക്ടീസും ചെയ്യുന്നൂ, കൂടാതെ എംപ്ലോയിമെന്റ് നിയമത്തില്‍ ബിരുദാനന്തര ബിരുധവും നേടിയിട്ടുണ്ട്  

More Articles

Most Read

British Pathram Recommends