18
MAR 2021
THURSDAY
1 GBP =104.79 INR
1 USD =83.44 INR
1 EUR =89.40 INR
breaking news : 'സിനിമകള്‍ ഞാന്‍ ഏറ്റെടുക്കാം, പക്ഷെ സോറി ഒരു കുട്ടിയുടെ അവകാശം എനിക്ക് ഏറ്റെടുക്കാന്‍ പറ്റില്ല' പൊതുവേദിയില്‍ സംഘാടകരോട് ആ കാര്യം തിരുത്തി നടി നവ്യ നായര്‍  >>> 'റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ഞാന്‍' എന്ന് ദിലീപ്, ദിലീപിന്റെ ഈ വാക്കുകള്‍ക്ക് താഴെ മഞ്ജുവാര്യരെന്ന് കമന്റ് ചെയ്ത് ആരാധകര്‍ >>> സുധിയുടെ മീനുക്കുട്ടി ഈ 53ാം വയസ്സില്‍ ഗര്‍ഭിണിയോ? സോഷ്യല്‍ മീഡിയയില്‍ നിറയുന്ന രേഖയുടെ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍, പക്ഷെ സത്യം ഇതാണ് >>> മരുമകള്‍ തന്നെ പ്രണയിക്കുന്നു ഒളിച്ചോടി വിവാഹം കഴിക്കാനും നിരന്തരം ആവശ്യപ്പെടുന്നു, മരുമകളുടെ വീട്ടില്‍ പറഞ്ഞപ്പോള്‍ ലഭിച്ചത് വളരെ വിചിത്രമായ മറുപടി എന്ന് അമ്മായിഅമ്മ >>> പ്രായം 102 വയസ്സ്, പക്ഷെ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് സംവിധാനത്തിലെ തകരാറ് മൂലം രണ്ട് വയസ്സ്!!! പ്രായമായവര്‍ക്ക് വേണ്ട സൗകര്യം നല്‍കേണ്ടിടത്ത് കൊച്ചു കുഞ്ഞിന്റെ സൗകര്യം ഒരുക്കി എയര്‍ലൈന്‍സ് >>>
Home >> MIDDLE EAST
കനത്ത മഴമൂലം ദുബൈയിലെ ടെര്‍മിനലുകളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നം, കൊച്ചിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

സ്വന്തം ലേഖകൻ

Story Dated: 2024-04-17

ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത മഴയുള്ള സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കടുത്ത മഴെ തുടര്‍ന്ന് ദുബൈയിലെ ടെര്‍മിനലുകളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമായത്.

ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റിയോറോളജി പുറത്ത് വിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഖത്മ് അല്‍ ഷക്ല ഭാഗത്ത് 254.8 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തിട്ടുള്ളത്. ദുബൈയില്‍ നിന്ന് പുറപ്പെടാനിരുന്ന നിരവധി വിമാനങ്ങളാണ് കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയത്. ഇന്ത്യ, പാകിസ്താന്‍, സൗദി, ബ്രിട്ടന്‍ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലേക്ക് പോകേണ്ട വിമാനങ്ങളാണ് സര്‍വീസ് റദ്ദുചെയ്തത്. ബുധനാഴ്ച രാവിലെ 10 മണിമുതല്‍ ദുബൈയില്‍ നിന്നും വിമാനങ്ങളൊന്നും പുറപ്പെടില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ചൊവ്വാഴ്ച്ചയുണ്ടായ കനത്ത മഴയില്‍ ദുബായ് അബുദാബി ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണുണ്ടായത്. ആകെ മരണം 18 ആയി. അതില്‍ പത്തുപേര്‍ ഒമാനില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ്.

കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയില്‍ രേഖപ്പെടുത്തിയത്.റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുബൈ മെട്രോ സര്‍വീസുകള്‍ പലതും റദ്ദാക്കി. റെഡ്‌ലൈനില്‍ യു.എ.ഇ എക്‌സ്‌ചേഞ്ച് മുതല്‍ ഇന്റര്‍നെറ്റ് സിറ്റിവരെയുള്ള സര്‍വീസ് നിലച്ചുവെന്ന് ആര്‍.ടി.എ അറിയിച്ചു.

More Latest News

'സിനിമകള്‍ ഞാന്‍ ഏറ്റെടുക്കാം, പക്ഷെ സോറി ഒരു കുട്ടിയുടെ അവകാശം എനിക്ക് ഏറ്റെടുക്കാന്‍ പറ്റില്ല' പൊതുവേദിയില്‍ സംഘാടകരോട് ആ കാര്യം തിരുത്തി നടി നവ്യ നായര്‍ 

നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയ താരം ഒരു വിവാഹം കഴിച്ച ശേഷം തീര്‍ത്തും കുടുംബിനി ആവുക. പിന്നീട് ഭര്‍ത്താവുമൊത്തുള്ള ഒരു വേര്‍പിരിയലോടെ തിരിച്ച് സിനിമയിലേക്ക് വരിക എന്ന പതിവ് തിരുത്തിയ ആളാണ് നവ്യ നായര്‍. വിവാഹത്തോടെ കുടുംബിനി ആയെങ്കിലും കുഞ്ഞ് വളര്‍ന്നപ്പോള്‍ സ്വന്തം പാഷനും പ്രൊഫഷനും ഒപ്പം കൊണ്ടുപോകാന്‍ ശ്രമിച്ച ആളാണ് നവ്യ നായര്‍. നവ്യയുടെ ആ ധൈര്യവും തീരുമാനവും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയും ആണ് താരത്തെ ഇന്നും സിനിമയില്‍ സജീവമാക്കുന്നത്. സിനിമകളില്‍ നായികയായും പൊതു പരിപാടികളിലും ടെലിവഷനിലും അതിഥിയായും എത്തുന്ന താരം പല വേദികളിലും നര്‍ത്തകിയായും എത്തുന്നുണ്ട്. പല കാര്യങ്ങളിലും തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാനും നവ്യക്ക് മടിയില്ല. പല നടിമാരും നവ്യയെയും നവ്യയുടെ കുടുംബത്തെയും ഭര്‍ത്താവിനെയും കണ്ടു പഠിക്കണം എന്നൊരു സംസാരം മലയാളികള്‍ക്കിടയില്‍ ഉണ്ട്. ഇപ്പോഴിതാ ഒരു പൊതു വേദിയില്‍ എത്തിയ താരം പറഞ്ഞ കാര്യങ്ങളാണ് വാര്‍ത്തയാകുന്നത്. ഒരു സ്വകാര്യ പരിപാടിക്കിടെ സംഘാടകരോട് പരിഭവം അറിയിക്കുകയായിരുന്നു താരം. ഈ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്‌ലറ്റില്‍ നവ്യ നായരെ കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് നല്‍കിയത്. ഇതു ചോദ്യം ചെയ്യുകയും സംഘാടകരെ തിരുത്തുകയും ചെയ്യുന്നതാണ് വിഡിയോ. തനിക്ക് രണ്ടു മക്കള്‍ ഇല്ലെന്നും, മകനോ കുടുംബമോ അറിഞ്ഞാല്‍ അവര്‍ എന്തു വിചാരിക്കുമെന്നും താരം ചോദിക്കുന്നുണ്ട്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 'ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാന്‍. ഒരു ബുക്ക്‌ലെറ്റ് ഞാനിവിടെ കണ്ടു. അതില്‍ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ടെന്നാണ്. എന്റെ മോന്‍ എന്തുവിചാരിക്കും? എന്റെ കുടുംബം എന്തുവിചാരിക്കും? എനിക്ക് യാമിക എന്ന പേരില്‍ മകളുണ്ടെന്നാണ് ബുക്ക്‌ലെറ്റില്‍ എഴുതിയിരിക്കുന്നത്. എന്നെപറ്റി അറിയാത്തവര്‍ അതല്ലേ മനസിലാക്കുക, അല്ലെങ്കില്‍ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ചുപേര്‍ക്കല്ലേ അറിയൂ. അറിയാവത്തര്‍ ഒരുപാട് ഉണ്ടാകില്ലേ? ദയവുചെയ്ത് ഇത്തരം കാര്യങ്ങള്‍ ഊഹിച്ച് എഴുതരുത്. വിക്കീപീഡിയയില്‍ എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ'' നവ്യ പറഞ്ഞു. പിന്നെ വേറൊരു സന്തോഷമുള്ള കാര്യമുണ്ട്.ഞാന്‍ അഭിനയിക്കാത്ത ചില സിനിമകളുടെ പേരുകളും അതില്‍ എഴുതിയിട്ടുണ്ട്. അതുവേണങ്കില്‍ ഞാന്‍ ഏറ്റെടുത്തോളാം. പക്ഷെ സോറി ഒരു കുട്ടിയുടെ അവകാശം എനിക്ക് ഏറ്റെടുക്കാന്‍ പറ്റില്ല,' നവ്യ നായര്‍ പറഞ്ഞു. നവ്യ സംഘാടകരോട് കാര്യം പറഞ്ഞ രീതി കേട്ട് എല്ലാവരും കൈയ്യടിക്കുകയാണ്.

'റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ഞാന്‍' എന്ന് ദിലീപ്, ദിലീപിന്റെ ഈ വാക്കുകള്‍ക്ക് താഴെ മഞ്ജുവാര്യരെന്ന് കമന്റ് ചെയ്ത് ആരാധകര്‍

ദിലീപ് മഞ്ജുവാര്യര്‍ ബന്ധം വേര്‍പിരിഞ്ഞ് ദിലീപ് കാവ്യയെ വിവാഹം കഴിച്ച് വര്‍ഷങ്ങളായെങ്കിലും ഇന്നും ദിലീപ് മഞ്ജു എന്ന് പറഞ്ഞാല്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടത് തന്നെയാണ്. ഈ കോംമ്പോ സ്‌ക്രീനില്‍ ഇഷ്ടപ്പെട്ടവര്‍ അവര്‍ ജീവിതത്തില്‍ ഒന്നായപ്പോഴും ഒരുപാട് സന്തോഷിച്ചിരുന്നു. മഞ്ജു പോയതിന് ശേഷം ദിലീപിന് ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് ആരാധകര്‍ പറയുന്നത്. ദിലീപിന് എതിരെ കേസ് നടക്കുന്നതും ജയിലില്‍ ആകുന്നതും സിനിമകള്‍ ചെയ്യാതെ വന്നതും എല്ലാ മഞ്ജുവുമായുള്ള വേര്‍പിരിയലിനു ശേഷമാണ്. ഇതെല്ലാം മഞ്ജു എന്ന ഭാഗ്യം ദിലീപിനെ വിട്ട് പോയത് കാരണം ആണെന്നാണ് ആരാധകര്‍ ഇപ്പോഴും പറയുന്നത്.  കേസിന് ശേഷം ദിലീപിന്റേതായി വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ദിലീപിന്റെ പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം ഇറങ്ങുന്നത്. ചിത്രത്തിന്റെ പ്രമോഷനായി എത്തിയ താരം പറഞ്ഞ പ്രണയത്തെ കുറിച്ചുള്ള കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കവെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറക്കുകയായിരുന്നു. സ്‌കൂള്‍ കാലഘട്ടം മുതലുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചാണ് ദിലീപ് പറഞ്ഞത്. ഒപ്പം റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് താനെന്നും ദിലീപ് പറഞ്ഞു.  'എന്റെ ഫസ്റ്റ് ലവ് ഉണ്ടായശേഷം ഞാന്‍ ആ വ്യക്തിയോട് മിണ്ടിയിട്ടേയില്ല. പ്രണയം പറഞ്ഞിട്ടുമില്ല.' 'അതിലെ കോമഡി എന്താണെന്ന് വെച്ചാല്‍ ആ കുട്ടി ഒരുപാട് പേരുടെ ഫസ്റ്റ് ലവ് ആയിരുന്നുവെന്നതാണ്. പിന്നീടാണ് ഞാന്‍ അത് അറിഞ്ഞത്. സ്‌കൂളില്‍ പഠിക്കുന്ന സമയമായിരുന്നു അത്. അന്ന് ആ പെണ്‍കുട്ടിയോട് മിണ്ടണമെന്ന് ഒരുപാട് ആഗ്രഹിച്ചുവെങ്കിലും നടന്നില്ല. മാത്രമല്ല ഞങ്ങള്‍ പിന്നീട് ചേര്‍ന്നത് വ്യത്യസ്തമായ രണ്ട് കോളേജിലുമായിരുന്നു. പക്ഷെ ബസ്സില്‍ വെച്ച് കാണാറുണ്ടായിരുന്നു. ചിരിക്കാറുണ്ടായിരുന്നു.' 'പിന്നെ ഞാന്‍ സിനിമയില്‍ വന്നശേഷം ആ കുട്ടി എനിക്ക് മെസേജ് അയച്ചു. ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സായി. അതുപോലെ റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ഞാന്‍. മറ്റുള്ളതൊക്കെ ഫസ്റ്റ് ലവ്, ക്രഷ് ഒക്കെ മാത്രമായിരുന്നു. റിയല്‍ ലവ് ഇപ്പോള്‍ പെയിനായി പോയിക്കൊണ്ടിരിക്കുന്നു. ലവ്വില്‍ പരാജയം സംഭവിക്കുമ്പോള്‍ അതൊരു പെയിനായി ഒപ്പമുണ്ടാകും.' 'പിന്നെ അതില്‍ നിന്നും കരകയറാന്‍ വേറെ പ്രണയത്തില്‍ പോയി നമ്മള്‍ ചാടും. നമ്മളെ സ്‌നേഹിക്കാനും കേള്‍ക്കാനും ഒരാളുണ്ടാവുക എന്നത് ഏതൊരു ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും വിഷയങ്ങള്‍ തന്നെയാണ്. പിന്നെ പ്രണയത്തിന് പ്രായമില്ല. എന്ത് വേണമെങ്കിലും ആര്‍ക്കും എപ്പോഴും സംഭവിക്കാം.''ചിലതിന് പകരമാകാന്‍ കഴിയില്ല. കോംപ്രമൈസ് മാത്രമെയുള്ളു', എന്നാണ് ദിലീപ് പറഞ്ഞത്. റിയല്‍ ലവ്വിനെ കുറിച്ചുള്ള ദിലീപിന്റെ വാക്കുകള്‍ വൈറലായതോടെ കമന്റ് ബോക്‌സില്‍ മഞ്ജു വാര്യര്‍ എന്ന പേരും കമന്റുകളും നിറയാന്‍ തുടങ്ങി. സല്ലാപത്തില്‍ നായകനും നായികയുമായി അഭിനയിച്ചശേഷമാണ് ഇരുവരും പ്രണയത്തിലായത്.  

സുധിയുടെ മീനുക്കുട്ടി ഈ 53ാം വയസ്സില്‍ ഗര്‍ഭിണിയോ? സോഷ്യല്‍ മീഡിയയില്‍ നിറയുന്ന രേഖയുടെ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍, പക്ഷെ സത്യം ഇതാണ്

ഒരുകാലത്ത് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയായിരുന്നു രേഖ. മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളില്‍ താരം തിളങ്ങിയിട്ടുണ്ട്. പുന്നഗൈ മന്നന്‍ എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. പക്ഷെ രേഖ മലയാളത്തില്‍ ആദ്യം ചുവടു വയ്ക്കുന്നത് 1989ല്‍ പുറത്തിറങ്ങിയ സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന റാംജി റാവ് സ്പീക്കിംഗിലൂടെയായിരുന്നു. മോഹന്‍ലാല്‍ നായകനായ ഏയ് ഓട്ടോയിലെ മീനുക്കുട്ടിയെ മലയാളികള്‍ ആരും മറക്കില്ല. മലയാളകിള്‍ ഏറെ സ്വീകരിച്ച വേഷമായിരുന്നു അത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ സ്വന്തമായി മാറി.  ഇപ്പോഴിതാ പുറത്ത് വരുന്ന രേഖയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയെ അടക്കം ഞെട്ടിക്കുകയാണ്. ചിത്രത്തില്‍ രേഖ ഗര്‍ഭിണിയായിട്ടാണ് കാണപ്പെടുന്നത്. 53 കാരിയായ രേഖ ഗര്‍ഭിണിയായോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ചോദിക്കുന്നത്. ചിലര്‍ ഗര്‍ഭ വാര്‍ത്ത് സ്ഥിരീകരിച്ച് എത്തി. പക്ഷെ പിന്നീട് ഈ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്. രേഖ ഗര്‍ഭിണിയല്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ഒരു സിനിമയില്‍ നിന്നുമുള്ളതാണെന്നുമാണ് വാര്‍ത്തകളില്‍ നിന്നും സ്ഥിരീകരിക്കുന്നത്. 'മിരിയം മാ' എന്ന ചിത്രത്തില്‍ രേഖ ഗര്‍ഭിണിയായി അഭിനയിക്കുന്നുണ്ട്. ഏഗില്‍ ദുരൈ, സ്നേഹ കുമാര്‍, അനിത സംപത് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ സിനിമ ബോക്സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. ഈ സിനിമയില്‍ നിന്നുള്ള ചിത്രാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

മരുമകള്‍ തന്നെ പ്രണയിക്കുന്നു ഒളിച്ചോടി വിവാഹം കഴിക്കാനും നിരന്തരം ആവശ്യപ്പെടുന്നു, മരുമകളുടെ വീട്ടില്‍ പറഞ്ഞപ്പോള്‍ ലഭിച്ചത് വളരെ വിചിത്രമായ മറുപടി എന്ന് അമ്മായിഅമ്മ

യുപി : മരുമകളുടെ പെരുമാറ്റത്തില്‍ പേടിച്ച് ജീവിക്കുകയാണ് ഒരു അമ്മായിഅമ്മ. സ്വാഭാവികമായും മരുമകള്‍ അമ്മായിഅമ്മ പോരാണോ കാരണം എന്ന് ഇതു കേള്‍ക്കുമ്പോള്‍ പലരും കരുതും. പക്ഷെ അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി അമ്മയായി അമ്മയെ പിറകെ നടന്ന് പ്രണയിക്കുകയാണ് മരുമകള്‍. മരുകമള്‍ക്ക് തന്നോട് പ്രണയമാണെന്നും ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ഒരുമിച്ച് ജീവിക്കാമെന്നും പറഞ്ഞ് മരുമകള്‍ നിര്‍ബന്ധിക്കുകയാണെന്നുമാണ് സ്ത്രീ തന്റെ പരാതിയില്‍ പറയുന്നു. മാത്രമല്ല അവളുമായി ശാരീരികബന്ധത്തിലേര്‍പ്പെടാനും അവള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും അമ്മായിഅമ്മ വ്യക്തമാക്കി. യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള ഇപ്പോള്‍ ദില്ലിയില്‍ താമസിക്കുന്ന സ്ത്രീയാണ് ഈ കാര്യങ്ങള്‍ അറിയിച്ച ്‌പൊലീസിനെ സമീപിച്ചിരിക്കുന്നത്. മകനുമായി അവളുടെ വിവാഹം കഴിഞ്ഞ അന്നുമുതല്‍ തന്നെ മരുമകളുടെ പെരുമാറ്റം ശരിയല്ലെന്നാണ് പൊലീസിനോട് പറഞ്ഞ പരാതി. ആ വിചിത്രമായ പെരുമാറ്റം ഓരോ ദിവസം കൂടുന്തോറും കൂടിക്കൂടി വന്നു. താനും ഭര്‍ത്താവും ഒരുമിച്ചിരിക്കുന്നത് പോലും മരുമകള്‍ക്ക് ഇഷ്ടമല്ല എന്നും സ്ത്രീ പറയുന്നു. അമ്മായിഅമ്മയെ ആദ്യം കണ്ടപ്പോള്‍ തന്നെ അവരുമായി പ്രണയത്തിലായിപ്പോയി എന്നാണത്രെ മരുമകള്‍ പറയുന്നത്. ഇതൊന്നും ശരിയല്ല എന്ന് പറഞ്ഞപ്പോള്‍ സ്വവര്‍ഗാനുരാഗം ഇന്ന് സാധാരണമാണെന്നും മരുമകള്‍ പറഞ്ഞു. ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി അമ്മായിഅമ്മയോടൊപ്പം ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. രണ്ടാളുടേയും ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ദൂരെ എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോയി ഒരുമിച്ച് കഴിയാം എന്നും മരുമകള്‍ പറഞ്ഞതായും അമ്മായിഅമ്മ ആരോപിക്കുന്നു. ഇക്കാര്യം മരുമകളുടെ വീട്ടുകാരേയും താന്‍ അറിയിച്ചിരുന്നു എന്നും, എന്നാല്‍ അവിടെ നിന്നും വളരെ വിചിത്രമായ മറുപടിയാണ് ലഭിച്ചതെന്നുമാണ് അവര്‍ പറയുന്നത്. 'അവള്‍ വിവാഹിതയായത് മുതല്‍ അവളുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കാണ് എന്നാണ് അവര്‍ പറഞ്ഞത്. അത് മാത്രമല്ല, 20 ലക്ഷം രൂപ തരണമെന്നും മരുമകളുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു എന്നും സ്ത്രീ ആരോപിക്കുന്നു.' തന്റെ മകന്‍ ചതിക്കപ്പെട്ടതായി തോന്നി എന്നും എങ്ങനെ എങ്കിലും മരുമകളില്‍ നിന്നും രക്ഷ നേടാനാണ് താന്‍ ഇപ്പോള്‍ ഇത് പരിഹരിക്കാനായി മുന്നോട്ട് വന്നിരിക്കുന്നത് എന്നും ഇവര്‍ പറഞ്ഞു.

പ്രായം 102 വയസ്സ്, പക്ഷെ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് സംവിധാനത്തിലെ തകരാറ് മൂലം രണ്ട് വയസ്സ്!!! പ്രായമായവര്‍ക്ക് വേണ്ട സൗകര്യം നല്‍കേണ്ടിടത്ത് കൊച്ചു കുഞ്ഞിന്റെ സൗകര്യം ഒരുക്കി എയര്‍ലൈന്‍സ്

ജനന തീയതി എന്റര്‍ ചെയ്തിരിക്കുന്നതിന്റെ പിഴവ് മൂലം 102 വസ്സുകാരി എയര്‍ലൈന്‍സില്‍ കരുതപ്പെടുന്നത് കൊച്ചുകുഞ്ഞായി. കേള്‍ക്കുന്നവര്‍ക്ക് വളരെ രസകരമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരിക്കുകയാണ് 102 വയസ്സുകാരിയായ പട്രീഷ്യയ്ക്ക്. 1922ല്‍ ആണ് ഇവര്‍ ജനിച്ചത്. പക്ഷെ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് സംവിധാനത്തിലെ ഒരു തകരാര്‍ കാരണമാണ് ഒന്നിലധികം തവണ കൊച്ചുകുട്ടിയായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്. എയര്‍ലൈന്‍സിലെ ബുക്കിംഗ് സംവിധാനത്തില്‍ ഇവരുടെ ജനന തീയതി 2022 ആണ്. അപ്പോള്‍ സ്വാഭാവികമായും ബുക്കിംങ് സമയത്ത് എയര്‍ലൈന്‍സുകാര്‍ പ്രതീക്ഷിക്കുന്നത് ഒരു കൊച്ചു കുട്ടിയെയാണ്. പട്രീഷ്യ എന്ന സ്ത്രീ ജനിച്ചത് 2022-ല്‍ അല്ല, 1922-ല്‍ ആണെന്ന് സിസ്റ്റത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് തകരാറ്. പട്രീഷ്യയുടെ ജനനത്തീയതി സിസ്റ്റത്തിന് പ്രോസസ്സ് ചെയ്യാന്‍ കഴിയാത്തവിധം വളരെ പഴക്കമേറിയതാണ്, അതിനാല്‍ അത് 100 വര്‍ഷത്തിന് ശേഷം ഡിഫോള്‍ട്ട് ആയി 2022 എന്ന വര്‍ഷമാണ് തിരഞ്ഞെടുക്കുന്നത്. ഒരിക്കല്‍ വീല്‍ ചെയറിലെത്തിയ പട്രീഷ്യയെ കുട്ടിയാണെന്ന് കരുതി ടെര്‍മിനലില്‍ സഹായം ലഭിക്കാന്‍ വൈകുന്ന സാഹചര്യമടക്കമുണ്ടായതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെക്ക് ഇന്‍ ജീവനക്കാരും ക്യാബിന്‍ ക്രൂ അംഗങ്ങളും മുന്നിലെത്തുന്ന കുട്ടിയെ കണ്ട് അമ്പരന്ന അനുഭവങ്ങളും പട്രീഷ്യയ്ക്കുണ്ട്. തുടക്കത്തില്‍ തമാശയായി തോന്നിയെങ്കിലും സാങ്കേതിക തകരാറ് സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ കാല താമസം വരുത്തുന്നുവെന്നാണ് പട്രീഷ്യ പ്രതികരിക്കുന്നത്. നഴ്സായി ജോലി ചെയ്തിരുന്നു പട്രീഷ്യ വിരമിച്ച ശേഷം മകള്‍ക്കൊപ്പമാണ് താമസം. ബന്ധുക്കളെ കാണാനായുള്ള വാര്‍ഷിക യാത്രയിലാണ് പട്രീഷ്യയെ എന്നും കംപ്യൂട്ടറിന് മാറിപ്പോകുന്നത്.  97വയസ് വരെ തനിച്ച് യാത്ര ചെയ്തിരുന്ന പട്രീഷ്യ കാഴ്ച സംബന്ധിയായ തകരാറുകള്‍ നേരിട്ട ശേഷമാണ് ഒരാളുടെ സഹായത്തോടെ യാത്രകള്‍ ചെയ്യാന്‍ ആരംഭിച്ചത്. തന്റെ ശരിയായ പ്രായം കംപ്യൂട്ടറിന് തിരിച്ചറിയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ യാത്രയെന്നുമാണ് പട്രീഷ്യ വിശദമാക്കുന്നത്. അടുത്തിടെ നടത്തിയ യാത്രയില്‍ വീല്‍ ചെയര്‍ ലഭിക്കാനായി ഏറെ നേരം കാത്തിരിക്കേണ്ടി വന്നതാണ് സാങ്കേതിക തകരാറ് പുലിവാലായി തോന്നിത്തുടങ്ങാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.  

Other News in this category

  • അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്
  • മസ്‌ക്കറ്റില്‍ കടലില്‍ വീണ് എട്ടു പ്രവാസികള്‍, ഒരാളുടെ ജീവന്‍ നഷ്ടമായി, രക്ഷപ്പെട്ട ഏഴു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
  • ഒമാനില്‍ വാഹനപകടം, റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു, രണ്ട് നഴ്സുമാര്‍ക്ക് പരിക്കേറ്റു
  • യു.എ.ഇയിലെ വെള്ളപ്പൊക്ക ദുരിതമേഖലയില്‍ സഹായ സന്നദ്ധപ്രവര്‍ത്തകരായി മലയാളികള്‍, മലയാളി കൂട്ടയ്മകള്‍ ഷാര്‍ജയിലെ വിവിധ മേഖലകളില്‍ അവശ്യസാധനങ്ങളുമായി എത്തി
  • യുഎസ്സില്‍ കടുത്ത ശൈത്യം, ആര്‍ട്ടിക് കാറ്റ് ശക്തമായി വീശുന്നത് ടെക്‌സസ് വരെ എത്തിയേക്കും
  • ദുബൈയില്‍ ഇന്നു മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം നിലവില്‍ വന്നു
  • യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും വിലക്ക്, 2021 ലെ യുഎസ് ക്യാപ്പിറ്റള്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന പേരിലാണ് നടപടി
  • പുകയില ഉല്‍പന്നങ്ങളുടെ വില്‍പനക്ക് സൗദിയില്‍ കര്‍ശന നിയന്ത്രണം, വില്‍പ്പനയ്ക്കുള്ള നിബന്ധനകള്‍ ഇങ്ങനെ
  • സൗദിയില്‍ കൊറോണ വൈറസ് വകഭേതം ജെ.എന്‍-1, വൈറസിന്റെ വ്യാപനം ശ്രദ്ധയില്‍പെട്ടതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി
  • യുഎഇയില്‍ ഉള്ളിവിലയില്‍ പൊള്ളി പ്രവാസികള്‍, കയറ്റുമതി നിരോധിച്ചത് പ്രവാസികള്‍ക്ക് തിരിച്ചടി
  • Most Read

    British Pathram Recommends