18
MAR 2021
THURSDAY
1 GBP =105.50 1INR
1 USD =82.95 INR
1 EUR =90.16 INR
breaking news : കേരളത്തില്‍ ചൂടിന് മാറ്റമില്ല, പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പ് നാളെവരെ നിലനില്‍ക്കും >>> ഉപേക്ഷിക്കപ്പെട്ട കാറിനുള്ളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം, മകനെ അജ്ഞാതര്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്ന് ആരോപിച്ച് കുടുംബം >>> ആരാധന അതിരു കടക്കുമ്പോള്‍, ദളപതി വിജയ്യുടെ കാറിന്റെ ചില്ലുകള്‍ തിക്കിലും തിരക്കിലും പെട്ട് തകര്‍ന്നു, വന്‍ സ്വീകരണമായിരുന്നു താരത്തിന് തലസ്ഥാനത്ത് >>> സ്തനാര്‍ബുദത്തെ നിരീക്ഷിക്കാന്‍ മോണിറ്റര്‍ ഘടിപ്പിച്ച ബ്രാ രൂപകല്‍പ്പന ചെയ്ത് യുകെ ശാസ്ത്രജ്ഞര്‍; ട്യൂമറുകള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ നേരത്തേ തുടങ്ങാനാകുമെന്ന് പ്രതീക്ഷ >>> വൈവ നടക്കുന്നതിനിടെ അധ്യാപകന്‍ അടുത്തേക്കു കസേര വലിച്ചിട്ടിരുന്ന് അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ചു, അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി വിദ്യാര്‍ത്ഥിയുടെ പരാതി >>>
Home >> SPORTS

SPORTS

ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി കളിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു, നിര്‍ണായക തീരുമാനങ്ങള്‍ക്ക് ബിസിസിഐ

ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ബിസിസിഐയുടെ നിര്‍ണ്ണായക തീരുമാനം ഉണ്ടാകും. ലോകകപ്പില്‍ രോഹിത് ശര്‍മ്മയുണ്ടാകുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചെങ്കിലും ഈ ടീമില്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി ഉണ്ടാകുമോ എന്ന കാര്യത്തിലാണ് സംശയം.  ബിസിസിഐ സെക്രട്ടറി ജയ് ഷാ രോഹിത് ശര്‍മ്മയുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും കോഹ്‌ലിയുടെ കാര്യത്തില്‍ വ്യക്തത വരുത്താത്തത് സംശയത്തിന് ഇടയാക്കുന്നു. 2022ലെ ട്വന്റി 20 ലോകകപ്പിന് ശേഷം രോഹിത്, കോഹ്ലി എന്നിവരെ കുട്ടിക്രിക്കറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2024 ജനുവരിയിലാണ് ഇരുതാരങ്ങളും ട്വന്റി 20 ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്.  ഏകദിന ലോകകപ്പിലെ ആക്രമണ ബാറ്റിംഗ് വഴി ട്വന്റി 20 ക്രിക്കറ്റിന് താന്‍ അനുയോജ്യനെന്ന് രോഹിത് തെളിയിച്ചിരുന്നു. എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ കോഹ്ലി ക്രീസില്‍ സമയം ചിലവഴിച്ച് ടീമിനെ മികച്ച സ്‌കോറിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്. ഇത്തരമൊരു താരത്തെ ട്വന്റി 20 ക്രിക്കറ്റില്‍ ആവശ്യമില്ലെന്നാണ് സിലക്ടര്‍മാരുടെ വിലയിരുത്തല്‍. ഒരു താരത്തിന് മൂന്ന് ഫോര്‍മാറ്റുകള്‍ മാറി മാറി കളിക്കുന്നത് ബുദ്ധിമുട്ടാണ്. കോഹ്ലിക്ക് പകരക്കാരായി സ്പെഷ്യലിസ്റ്റുകളായ നിരവധി യുവതാരങ്ങള്‍ ഉണ്ടെന്നതും ബിസിസിഐയെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിക്കുന്നു. എന്തായാലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പ് വിരാട് കോഹ്ലിക്ക് നിര്‍ണായകമാകുമെന്ന് ഉറപ്പാണ്.

'ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല, മനുഷ്യരെ സഹായിക്കുന്നതിലാണ് എന്റെ സന്തോഷം' റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് യുവരാജ് സിങ്

ഗുരുദാസ് പൂരില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് യുവരാജ് സിങ്. തന്റെ ഫൗണ്ടേഷനിലൂടെ ജന സേവനം തുടരുമെന്നും യുവരാജ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് താരം അതെല്ലാം നിഷേിച്ച് എത്തിയത്. യുവരാജ് സിങ് ബിജെപി സ്ഥാനാര്‍ഥി ആകുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. യുവരാജ് സിങ് പറഞ്ഞത് ഇങ്ങനെ:'ഗുരുദാസ്പൂരില്‍ നിന്ന് ഞാന്‍ മത്സരിക്കുന്നില്ല. മനുഷ്യരെ സഹായിക്കുന്നതിലാണ് എന്റെ സന്തോഷം. എന്റെ ഫൗണ്ടേനിലൂടെ ഞാന്‍ അത് തുടരുന്നു. നമ്മളാല്‍ കഴിയുന്ന വിധം ഈ ലോകത്ത് മാറ്റം കൊണ്ടുവരാന്‍ നമുക്ക് പ്രയത്നിക്കാം'- യുവരാജ് എക്സില്‍ കുറിച്ചു. നിതിന്‍ ഗഡ്കരിയുമായുള്ള യുവരാജ് സിംഗിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് താരം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഗുരുദാസ്പൂരില്‍ നിലവിലെ എം പിയായ നടന്‍ സണ്ണി ഡിയോളിനെതിരെ ജനവിരുദ്ധ വികാരം ശക്തമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് യുവരാജ് സിം?ഗിനെ പകരക്കാരനായി മത്സരിപ്പിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ഇന്ത്യന്‍ മുന്‍ താരം ഇക്കാര്യം നിഷേധിച്ച് രം?ഗത്തെത്തിയിരിക്കുകയാണ്.

സൗദി ഫുട്‌ബോള്‍ പ്രോ ലീഗിനിടെ കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു: സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോക്ക് വിലക്കും പിഴയും ശിക്ഷയും

കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ കളത്തില്‍ വെച്ച് സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ മോശം ആംഗ്യ കാണിച്ച സംഭവം ആരാധകരെ ഏറെ ചൊടിപ്പിച്ചിരുന്നു. താരത്തിന് നേരെ ആരാധകര്‍ ഒന്നടങ്കം വിമര്‍ശനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന് നേരെ നടപടിയെടുത്തിരിക്കുകയാണ്. ക്രിസ്ത്യാനോ റൊണാള്‍ഡോക്ക് വിലക്കും പിഴയും ശിക്ഷയായി നല്‍കിയിരിക്കുകയാണ്. അല്‍ നസര്‍ ക്ലബ്ബിന്റെ താരമായ റൊണാള്‍ഡോക്ക് ഒരു മത്സരത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് കൂടാതെ 30,000 സൗദി റിയാല്‍ പിഴയും റൊണാള്‍ഡോ നല്‍കണം. സൗദി ഫുട്‌ബോള്‍ പ്രോ ലീഗിനിടെയാണ് കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചത്. ശിക്ഷ വിധിച്ച സൗദി പ്രോ ലീഗ് അച്ചടക്ക സമിതി ക്രിസ്ത്യാനോക്ക് നടപടിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്നും വ്യക്തമാക്കി. സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി റൊണാള്‍ഡോക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി ഫുട്‌ബോള്‍ പ്രോ ലീഗിനിടെ 'മെസ്സി മെസ്സി' എന്ന് ആര്‍ത്തുവിളിച്ച ആരാധകന് നേരെ ആയിരുന്നു ക്രിസ്ത്യാനോ അശ്ലീല ആഗ്യം കാണിച്ചത്. സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്കസമിതി പ്രഖ്യാപിച്ച അന്വേഷണത്തില്‍ റൊണാള്‍ഡോ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുന്ന പക്ഷം മത്സരങ്ങളില്‍ നിന്ന് താരത്തിന് മാറി നില്‍ക്കേണ്ടി വരും എന്ന് ഉറപ്പാണ്. എന്നാല്‍ എത്ര കളികളില്‍ റൊണാള്‍ഡോ പുറത്തിരിക്കേണ്ടിവരും എന്ന കാര്യത്തില്‍ വ്യക്തതയില്ല. അല്‍നസര്‍ സൗദിയില്‍ വ്യാഴാഴ്ചയാണ് അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. ഇതിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാകും

ഫുട്ബോള്‍ പ്രേമികളെ നോക്കി മോശം ആംഗ്യം കാണിച്ചു, ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ സൗദി ഫുട്ബോള്‍ ഫെഡറേഷന്‍ അന്വേഷണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നേരെ മോശം ആംഗ്യം കാണിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ അന്വേഷണം. മെസ്സിക്കുവേണ്ടി ആര്‍ത്തുവിളിച്ച ഫുട്ബോള്‍ പ്രേമികള്‍ക്ക് നേരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മോശം ആംഗ്യം കാട്ടിയത്.  കഴിഞ്ഞ ശനിയാഴ്ച രാത്രി അല്‍ശബാബിനെതിരെ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. ശബാബിന്റെ ഗ്രൗണ്ടില്‍ നടന്ന കളിയില്‍ അന്നസ്ര്‍ 3-2ന് ജയിച്ചിരുന്നു. റൊണാള്‍ഡോ ഗോളടിക്കുകയും ചെയ്തു. മത്സരത്തിനിടെ ശബാബ് ആരാധകര്‍, റൊണാള്‍ഡോയെ നോക്കി മെസ്സി, മെസ്സി എന്ന് വിളിച്ചപ്പോഴാണ് സി.ആര്‍ 7ന് നിയന്ത്രണം വിട്ടത്. കാണികളെ നോക്കി പോര്‍ച്ചുഗീസ് താരം മോശം ആംഗ്യം കാണിച്ചു. അത് തല്‍സമയം ചാനലിലും വന്നതോടെ വിവാദമായി. റൊണാള്‍ഡോയുടെ പെരുമാറ്റത്തില്‍ നിരവധി സൗദി ഫുട്ബോള്‍ പ്രേമികള്‍ക്ക് അമര്‍ഷമുണ്ട്. വിഷയത്തില്‍ സൗദി ഫുട്ബോള്‍ ഫെഡറേഷന്റെ എത്തിക്സ് കമ്മിറ്റി കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.  48 മണിക്കൂറിനകം തീരുമാനമുണ്ടാകുമെന്നാണ് അശര്‍ഖുല്‍ ഔസത് പത്രം റിപ്പോര്‍ട്ട് ചെയ്തത്. നടപടി എന്താണെന്ന് വ്യക്തമല്ലെങ്കിലും അടുത്ത ഒരു കളിയിലോ ഏതാനും കളികളിലോ താരത്തെ വിലക്കുമെന്നാണ് സൂചന.

ചൈനയില്‍ നടക്കാത്ത കളികള്‍ തങ്ങളുടെ നാട്ടില്‍ കളിപ്പിക്കാന്‍ തീരുമാനിച്ച് യു.എസ്, രണ്ടു കളികള്‍ യു.എസ് വേദികളില്‍ അര്‍ജന്റീന കളിക്കും

ഹോങ്കോങ്ങില്‍ ഇന്റര്‍ മിയാമി കളിച്ച സൗഹൃദ മത്സരത്തില്‍ മെസ്സി കളിക്കളത്തില്‍ ഇറങ്ങാതെ ബെഞ്ചില്‍ തന്നെ നിലയുറപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. മെസ്സിയെ കളിക്കളത്തില്‍ കാണാനെത്തിയ ആരാധകര്‍ക്ക് വലിയ നിരാശ സമ്മാനിച്ച സംഭവം പക്ഷെ പല രീതിയിലാണ് വളച്ചൊടിച്ചത്. ഇതിന്റെ പേരില്‍ ചൈന തങ്ങളുടെ മണ്ണിലെ അര്‍ജന്റീനയുടെ പ്രദര്‍ശന മത്സരങ്ങള്‍ മുടക്കിയിരുന്നു. ഈ സംഭവത്തിന് വലിയൊരു ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. അര്‍ജന്റീന ദേശീയ ടീം ക്യാപ്റ്റന്‍കൂടിയായ മെസ്സി ബോധപൂര്‍വം ഇറങ്ങാതെ അരിശം തീര്‍ത്തതാണെന്ന സംഘാടകരുടെ കണ്ടെത്തലിനു പിന്നാലെയാണ് ചൈന തങ്ങളുടെ മണ്ണിലെ അര്‍ജന്റീനയുടെ പ്രദര്‍ശന മത്സരങ്ങള്‍ മുടക്കിയത്. എന്നാല്‍ ചൈന മുടക്കിയ മത്സരങ്ങള്‍ തങ്ങളുടെ നാട്ടില്‍ കളിപ്പിക്കാന്‍ യുഎസ് തീരുമാനമെടുത്തെന്നാണ് പുറത്ത് വരുന്ന വിവരം.   അര്‍ജന്റീന രണ്ടു കളികളാണ് യു.എസ് വേദികളില്‍ കളിക്കുക. മാര്‍ച്ച് 22ന് ഫിലഡെല്‍ഫിയയില്‍ എല്‍സാല്‍വദോറുമായും നാലു നാള്‍ കഴിഞ്ഞ് ലോസ് ആഞ്ജലസില്‍ നൈജീരിയക്കെതിരെയുമാകും കളികള്‍. ചൈനയില്‍ നൈജീരിയ, ഐവറി കോസ്റ്റ് എന്നിവക്കെതിരെയായിരുന്നു അര്‍ജന്റീനയുടെ കളികള്‍. ഹാങ്ഷൂവും ബെയ്ജിങ്ങുമായിരുന്നു വേദികള്‍.   

സന്തോഷ് ട്രോഫി: രണ്ടാം ജയം തേടി കേരളം ഇന്ന് നേരിടുന്നത് ഗോവയെ, വിജയ പ്രതീക്ഷയില്‍ കേരളം

അസമിനെ തകര്‍ത്ത ആദ്യ വിജയത്തിന് ശേഷം സന്തോഷ് ട്രോഫിയില്‍ കേരളം ഇന്ന് നേരിടാനൊരുങ്ങുന്നത് ഗോവയെ. തുടര്‍ച്ചയായ രണ്ടാം ജയ പ്രതീക്ഷയോടെയാണ് കേരളം ഇന്ന് ഗോവയെ എതിരിടാനൊരുങ്ങുന്നത്.അരുണാചലില്‍ രാത്രി 7ന് തുടങ്ങുന്ന മത്സരത്തില്‍ പക്ഷെ എതിരാളികളായ ഗോവ അത്ര മോശക്കാരല്ല. ഗോവ യോഗ്യത റൗണ്ടില്‍ കേരളത്തെ തോല്‍പിച്ച ഒരേയൊരു ടീമാണ്. ആദ്യ മത്സരത്തില്‍ ഗോവ- അരണുചാല്‍ മത്സരം സമനിലയില്‍ അവസാനിച്ചതിനാല്‍ ഗോവയ്ക്ക് ഇന്ന് ജയം അനിവാര്യവും. എന്നാല്‍ ജയത്തോടെ കളത്തിലിറങ്ങുന്ന ആശ്വാസം കേരളത്തിനുണ്ട്. ആസാമിനെ നേരിട്ട കേരളം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് വിജയിച്ചത്.  മത്സരം ആരംഭിച്ച് 19 -ാം മിനുട്ടില്‍ ലീഡ് എടുക്കാന്‍ കേരളത്തിനായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അബ്ദു റഹീം ആണ് കേരളത്തിന് ലീഡ് നല്‍കിയത്. ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ക്ക് കരുത്തരായ അസമിനെ തകര്‍ത്ത കേരളം ആ വിജയം തുടരാം എന്ന പ്രതീക്ഷയിലായിരിക്കും ഇന്നിറങ്ങുക. കരുത്തരായ ഗോവയെ കേരളം ഇന്ന് നേരിടാനൊരുങ്ങുമ്പോള്‍ രാത്രി 7ന് മികച്ച ഒരു മത്സരത്തിനായിരിക്കും കാണികള്‍ സാക്ഷ്യം വഹിക്കുക.

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന്, കേരളത്തിന്റെ ആദ്യ മത്സരം അസമിനെതിരെ

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരത്തിന് ഇന്ന് തുടക്കം. കേരളത്തിന്റെ ആദ്യ മത്സരം അസമിനെതിരെ. അരുണാചല്‍ പ്രദേശില്‍ ആണ് മത്സരം. പ്രാഥമിക റൗണ്ടിലെ ആദ്യ 3 ജയങ്ങള്‍ക്ക് പിന്നാലെ ഗോവയ്ക്കുമുന്നില്‍ അടിപതറിയ കേരളം എറണാകുളത്തെയും കണ്ണൂരിലെയും കഠിന പരിശീലനത്തിന് ശേഷം തന്ത്രങ്ങള്‍ മെനഞ്ഞാണ് ഫൈനല്‍ റൗണ്ടില്‍ ഇറങ്ങുന്നത്. 7 തവണ ചാമ്പ്യന്മാരും 8 തവണ റണ്ണര്‍ അപ്പുകളുമായ കേരളം എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ആദ്യ പോരാട്ടത്തിന് അസമിനെതിരെ ഇറങ്ങുന്നത്. അസമിന് പുറമെ അരുണാചല്‍, മേഘലയ, സര്‍വീസസ് എന്നിവരാണ് കേരളത്തിനൊപ്പം എ ഗ്രൂപ്പില്‍. പ്രാഥമിക റൗണ്ടില്‍ 5 കളികളില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ 20 ഗോള്‍ നേടിയാണ് അസം എത്തുന്നത്. കേരളമാകട്ടെ 12 ഗോളുകള്‍ നേടിയപ്പോള്‍ 2 ഗോളുകള്‍ വഴങ്ങി. ഇന്ന് മൂന്ന് മത്സരങ്ങള്‍ നടക്കും. മേഘലയ സര്‍വീസസിനെയും ഗോവ അരുണചല്‍പ്രദേശിനെയും നേരിടും.

കുടുംബത്തിലുണ്ടായ ഒരു മെഡിക്കല്‍ അത്യാഹിതം, മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം അശ്വിന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പിന്മാറി

രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം രവിചന്ദ്രന്‍ അശ്വിന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പിന്മാറി. അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടായ ഒരു മെഡിക്കല്‍ അത്യാഹിതം കാരണം ആണ് ഉടന്‍ അനുമതി നല്‍കിയത്. താരത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ബി.സി.സി.ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. താരങ്ങളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും ടീം ഏറെ പ്രാധാന്യം നല്‍കുന്നുവെന്നു പറഞ്ഞ ബോര്‍ഡ് ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവിധ പിന്തുണയും ബോര്‍ഡ് ഉറപ്പുനല്‍കുന്നതായും അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്റും രാജ്യസഭാ അംഗവുമായ രാജീവ് ശുക്ല തന്നെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. അസുഖബാധിതയായ മാതാവിനെ കാണാനും പരിചരിക്കാനുമായാണ് അശ്വിന്‍ നാട്ടിലേക്കു മടങ്ങിയതെന്നാണ് ശുക്ലയുടെ എക്സ് പോസ്റ്റ് സൂചിപ്പിക്കുന്നത്. രണ്ടാംദിനം അശ്വിന്‍ ഓപ്പണൈര്‍ സാക് ക്രൗളിയെ പുറത്താക്കിയതോടെയാണ് ടെസ്റ്റില്‍ 500 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ലോകക്രിക്കറ്റിലെ ഒമ്പതാമനുമായത്. ഏറ്റവും വേഗത്തില്‍ 500 വിക്കറ്റിലെത്തുന്ന രണ്ടാമനുമായി.

'കോഹ്ലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞ് വരുന്നുവെന്നത് പറഞ്ഞത് തെറ്റായ വാര്‍ത്തയായിരുന്നു, എനിക്ക് തെറ്റു പറ്റിയതാണ്': ബി ഡിവില്ലിയേഴ്സ്

കഴിഞ്ഞ ദിവസമാണ് കോഹ്ലി അനുഷ്‌ക ദമ്പതികള്‍ രണ്ടാമതൊരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന വാര്‍ത്ത പുറത്ത് വന്നത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ താരവും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലെ കോലിയുടെ സഹതാരവുമായ എ ബി ഡിവില്ലിയേഴ്സ് തന്റെ യൂടൂബ് ചാനലിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ആരാധകരെ ഏറെ സന്തോഷത്തിലാക്കിയ വാര്‍ത്തയായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴിതാ ആ വാര്‍ത്ത തെറ്റായിരുന്നു എന്നാണ് ബി ഡിവില്ലിയേഴ്സ് പറയുന്നത്. തിനക്ക് തെറ്റുപറ്റി എന്നാണ് ബി ഡിവില്ലിയേഴ്സ്പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'എനിക്ക് വലിയൊരു തെറ്റ് പറ്റിയതാണ്. എന്റെ യൂട്യൂബ് ചാനല്‍വഴി ഞാനൊരു വലിയ തെറ്റ് വരുത്തി. കോഹ്ലി കുടുംബത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ കോഹ്ലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞ് വരുന്നുവെന്നത് പൂര്‍ണമായും ശരിയല്ലാത്ത കാര്യമാണ്...ആദ്യം കുടുംബം, പിന്നെ ക്രിക്കറ്റ്. കോഹ്ലിയുടെ കുടുംബത്തിന് ഏതാണോ മികച്ചത്, അത് വരണമെന്ന് ചിന്തിക്കുന്നു. അവിടെ എന്ത് സംഭവിക്കുന്നുവെന്ന് ആര്‍ക്കും അറിയില്ല. എനിക്ക് ചെയ്യാന്‍ കഴിയുക അദ്ദേഹത്തിന് ആശംസകള്‍ നേരുക എന്നത് മാത്രമാണ്. അദ്ദേഹത്തിന്റെ ഇടവേളയുടെ കാരണം എന്തുതന്നെയായാലും, അതില്‍നിന്ന് കൂടുതല്‍ ശക്തവും മികച്ചതും പുതുമയുള്ളതുമായ ഒരു തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു...'' ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആയി ഇത്തിഹാദ് എയര്‍വേഴ്‌സ്, അടുത്ത സീസണ്‍ മുതല്‍ ഇത്തിഹാദിന്റെ ലോഗോ ടീമംഗങ്ങളുടെ ജഴ്‌സിയില്‍ 

ഐ.പി.എല്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആവുകയാണ് ഇത്തിഹാദ് എയര്‍വേഴ്‌സ്. പ്രഖ്യാപനം നടത്തിയത് ചെന്നൈയിലെ കലൈവാണര്‍ അരങ്ങമില്‍ നടന്ന പരിപാടിയില്‍. ടീം ഒഫീഷ്യലുകളും താരങ്ങളും ഇത്തിഹാദ് ക്യാബിന്‍ ക്രൂ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. അടുത്ത സീസണ്‍ മുതല്‍ ഇത്തിഹാദിന്റെ ലോഗോ ടീമംഗങ്ങളുടെ ജഴ്‌സിയില്‍ പ്രദര്‍ശിപ്പിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സ്വാഗതം ചെയ്യുന്നതിലൂടെ അസാധാരണമായ യാത്രക്കാണ് തുടക്കം കുറിക്കുന്നതെന്ന് ഇത്തിഹാദ് എയര്‍വേസിലെ ചീഫ് റവന്യൂ ഓഫീസര്‍ അരിക് ഡെ പറഞ്ഞു.

More Articles

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി, ഇന്ത്യന്‍ ഹോക്കി താരം വരുണ്‍ കുമാറിനെതിരെ പോക്സോ നിയമപ്രകാരം കേസ്
ഹോങ്കോങ്ങില്‍ സൗഹൃദ മത്സരത്തില്‍ കളിക്കാനിറങ്ങാതെ സൈഡ് ബെഞ്ചിലിരുന്ന് കളികണ്ട് മെസി, കൂവി ആരാധകരും
ഇത് ഞങ്ങളുടെ എട്ടാം വിവാഹ വാര്‍ഷികം, ആദ്യമായി ഭാര്യയുടെ മുഖം കാണിച്ചുള്ള ചിത്രം പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ 
വിമാനത്തില്‍ വെച്ച് വെള്ളമെന്ന് കരുതി മായങ്ക് അഗര്‍വാള്‍ കുടിച്ചത് ക്ലീനിംഗിനുള്ള സ്പിരിറ്റ്, എരിച്ചില്‍ അനുഭവപ്പെട്ട് തുപ്പിക്കളഞ്ഞതോടെ വലിയ അപകടത്തില്‍ നിന്നും ഒഴിവായി
വിമാനയാത്രക്കൊരുങ്ങവെ ദേഹാസ്വസ്ഥ്യം, ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാള്‍ ആശുപത്രിയില്‍, കുടിച്ച വെള്ളത്തില്‍ വിഷം കലര്‍ന്നെന്ന് സൂചന
'ഇന്ത്യയുമായി കായിക രംഗത്ത് ശക്തമായ സഹകരണം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നു,ഇന്ത്യയില്‍ ഒളിമ്പിക്സ് സംഘടിപ്പിക്കാനുള്ള ശ്രമത്തിന് എല്ലാവിധ പിന്തുണയും നല്‍കും'ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
ആ വിരമിക്കല്‍ വാര്‍ത്ത തെറ്റ്, ബോക്‌സിംഗ് ഇതിഹാസം മേരി കോം വിരമിച്ചെന്ന വാര്‍ത്തകള്‍ തെറ്റെന്ന് താരത്തിന്റെ വെളിപ്പെടുത്തല്‍
'ബാലന്‍ ഡി ഓറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു': പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Most Read

British Pathram Recommends