18
MAR 2021
THURSDAY
1 GBP =104.59 INR
1 USD =83.35 INR
1 EUR =89.47 INR
breaking news : എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ >>> ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും >>> പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും >>> കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും >>> സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും >>>
Home >> FEATURED ARTICLE
ശരീര വില്പന ശാലകളിലെ ലൈംഗിക ആസക്തിയും സുരക്ഷയും, പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും സെക്‌സ് എഡ്യൂക്കേഷന്‍ നഴ്‌സുമായ ജോസ്‌ന സാബു സെബാസ്റ്റ്യൻ എഴുതുന്നൂ.....

ജോസ്‌ന സാബു സെബാസ്റ്റ്യൻ

Story Dated: 2024-04-03

കൊച്ചിയിലും കോട്ടയത്തും എന്ന് വേണ്ട, ഇന്നെന്റെ നാടിന്റെ പലമൂലയിലും മൊബൈല്‍ ഷോപ്പുകള്‍ പോലെ കള്ളുഷാപ്പുകള്‍ പോലെ ഊര്‍ജ്ജസ്വലമായി തന്നെ തുറന്നിട്ടിരിക്കുകയാണ് സ്പായെന്ന കള്ളത്താക്കോലില്‍ തീര്‍ത്ത ശരീര വില്പന ശാലകള്‍. ഇതിലേക്ക് അറിയപ്പെടാതെ എത്തി പെടുന്നവരും അറിഞ്ഞു തന്നെ എത്തിപെടുന്നവരുമൊക്കെയുണ്ട്.....

കാര്യങ്ങള്‍ എന്ത് തന്നെ ആയാലും, തടവും തിരുമ്മും ഒഴിച്ചിലുമൊന്നും ഏത് ഗവര്‍ന്മെന്റു നോക്കിയാലും പൂര്‍ണമായി പൂട്ടിക്കാനോ, കേസെടുക്കാനോ, ജയിലില്‍ കേറ്റാനോ ആവില്ല. ഇവിടെ നമുക്കാകെ ആകുന്നത് നമ്മളെ തന്നെ കാത്തു സൂക്ഷിക്കുക എന്നത് മാത്രമാണ്. കാരണം, ഇന്ത്യപോലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍, മദ്യവും മയക്കു മരുന്നുകളും സുലഭമായി കിട്ടുന്ന ഒരു രാജ്യത്ത് ഇന്ന് ഒന്നോ രണ്ടോ ആള്‍ക്കാരെ ഇതില്‍ നിന്നും ശിക്ഷിച്ചാലും പൂട്ടിയിട്ടാലും ഇങ്ങനത്തെ ഷോപ്പുകള്‍ പലപേരുകളില്‍ പല രൂപത്തില്‍ തുറന്നു കൊണ്ടേയിരിക്കും. 

അപ്പോള്‍ ചോദിക്കും നമുക്ക് മാത്രമെന്താ ഇത്ര പ്രത്യേകത? മറ്റുള്ള രാജ്യങ്ങളിലെല്ലാം ഇതൊക്കെ ഉള്ളതല്ലേയെന്ന്. ഉള്ളതാണോ എന്ന് ചോദിച്ചാല്‍ ഉള്ളതാണ് പക്ഷെ ഇവിടെ കുഴപ്പം, എന്തിനോടും നമുക്കിച്ചിരി ആക്രാന്തം കൂടുതലാണ്, അത്രേയുള്ളു. ഉദാഹരണത്തിന് നമ്മള്‍ മലയാളികള്‍ക്ക്  ഒരുകുപ്പി കള്ളു കിട്ടിയാല്‍ ഒറ്റയടിക്കിരുന്നു മോന്തി തീര്‍ക്കുന്നവരാണ് പാശ്ചാത്യരുടെ ലിപ് ലോക് സീന്‍ കണ്ടു ബോധം പോയ നമ്മള്‍ പല സേവ് ദി ഡേറ്റ് ആല്‍ബങ്ങളിലും പോലും  പശു കാടിവെള്ളം കുടിക്കണപോലെ പരസ്പരം ചുണ്ടു കടിച്ചു വലിച്ചു പൊട്ടിച്ചു വികൃതമാക്കുന്നവരാണ്. അങ്ങനുള്ള നമ്മളെപോലുള്ളവര്‍ സ്പായില്‍ പോയി തിരുമാന്‍ കിടന്നാല്‍ ചില കാര്യങ്ങള്‍ ഓര്‍മയില്‍ വേണം എന്നറിയിക്കാന്‍ കൂടിയുള്ളതാണ് ഈ ലേഖനം.

അതായത് സെക്‌സ് വര്‍ക്കര്‍മാരും സ്പായും ഒന്നുമല്ല ഇവിടുത്തെ പ്രശ്‌നം. യൂറോപ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഒരേപോലെ ലൈംഗിക തൊഴിലാളികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും HIV  പോലുള്ള ലൈംഗികപരമായ  രോഗങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാള്‍ കൂടുകയും പകരുകയും ചെയ്തത് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. ഇവിടുത്തെ പ്രശ്‌നം അജ്ഞതയാണ്. അല്ലങ്കില്‍ ലൈംഗിക ആരോഗ്യം സൂക്ഷിക്കാനുള്ള റിസോഴ്‌സസ് യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കുറവായതിനാല്‍ ആണ്. അതിനാല്‍ ഒരു സെക്ഷ്വല്‍ ഹെല്‍ത്തില്‍ പ്രാക്ടീസ് ചെയ്ത നഴ്‌സെന്ന നിലയില്‍ നിന്ന് കൊണ്ട് എനിക്കെന്റെ രാജ്യത്തോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. 

സെക്ഷ്വല്‍ ഹെല്‍ത് ടീമെന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളോട് സെക്‌സ് ചെയ്യുന്നത് കുറ്റമാണെന്നോ, അവിഹിതമാണെന്നോ , പാപമാണെന്നോ നരകത്തില്‍ പോകുമെന്നോ ഒന്നും  പറഞ്ഞു ഞാന്‍ ഭയപ്പെടുത്തുന്നില്ല.  പകരം സൈക്കിള്‍ ചവിട്ടുന്ന ഒരു കുട്ടിയോട് ഹെല്‍മെറ്റ് വച്ചാല്‍ തല പൊട്ടാതിരിക്കിമെന്ന് പറയുന്നത് പോലെ ....ബസില്‍ യാത്രചെയ്യുമ്പോള്‍ തലയും കയ്യും പുറത്തിട്ടാല്‍ മരണമോ ഒടിവ് ചതവുകളോ സംഭവിക്കുമെന്ന്  പറയുന്നത് പോലെ വേണ്ടാത്ത അല്ലങ്കില്‍ പല പങ്കാളിയുമായുള്ള ലൈംഗിക ബന്ധങ്ങളുടെ  ദൂഷ്യ വശങ്ങളും അതിന്റെ പരിഹാരങ്ങളും ചൂണ്ടി കാട്ടി ലൈംഗിക ആരോഗ്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്ന് ലോകമെമ്പാടും പ്രതിദിനം ഏകദേശം 1 ദശലക്ഷത്തിലധികം ലൈംഗികമായി പകരുന്ന അണുബാധകള്‍ (എസ്ടിഐ) പകരുന്നതായാണ് റിപ്പോര്‍ട്ട്. അവയില്‍ ഭൂരിഭാഗവും തന്നെ ലക്ഷണമില്ലാത്തവയാണ്. കൂടാതെ  ഓരോ വര്‍ഷവും ഏകദേശം 374 ദശലക്ഷം പുതിയ അണുബാധകള്‍ പൊട്ടിമുളക്കുതായും ഞങ്ങള്‍ കണക്കാക്കുന്നു .....അതില്‍ പലതും തടയാവുന്നവയും, ഭേതമാക്കാവുന്നവയുമാണ്.

മീഡിയകളിലും സിനിമകളിലും ക്ലിപ്പുകളിമെല്ലാം കാണിച്ചു കൂട്ടുന്ന ലൈംഗിക വൈകൃതങ്ങള്‍ കണ്ടു കണ്ണ് മഞ്ഞളിച്ചു ചെയ്തുകൂട്ടുന്നവ ഒക്കെയും നിമിഷ സുഖങ്ങള്‍ നല്‍കി വളരെയധികം മ്ലേശമായ തലത്തിലേക്ക് നമ്മളെ കൊണ്ടെത്തിക്കുമെന്ന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും കാണാം. 

യോനി, മലദ്വാരം, ഓറല്‍ സെക്സ് എന്നിവയുള്‍പ്പെടെയുള്ള ബന്ധപ്പെടലിലൂടെ ഏകദേശം 30-ലധികം വ്യത്യസ്ത ബാക്ടീരിയകളും വൈറസുകളും പരാന്നഭോജികളുമെല്ല്‌ലാം നമ്മിലേക്ക് പകരുന്നതായി അറിയാമോ ? ഗര്‍ഭാവസ്ഥയിലും പ്രസവസമയത്തും എന്തിനേറെ മുലയൂട്ടുന്ന സമയത്തു പോലും അമ്മയില്‍ നിന്ന് കുട്ടിയിലേയ്ക്ക് ചില എസ്ടിഐകള്‍ പകരാമെന്നും അവ കുട്ടിക്ക് അന്ധത ഉള്‍പ്പെടെയുള്ള പലവിധ ഡിസബിലിറ്റികള്‍ക്കും കാരണമാകും.

ഇല്ലങ്കില്‍ ഈ ലൈംഗിക രോഗങ്ങള്‍ അല്ലങ്കില്‍ സെക്ഷ്വല്‍ ഹെല്‍ത് എന്നാല്‍ എന്താണെന്ന് ഞാന്‍ അടുത്ത ആഴ്ചയില്‍ എഴുതാം..

(യുകെ എന്‍ എച്ച് എസ് ആശുപത്രിയില്‍ സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി നിരവധി ബുക്കുകൾ വായിച്ച അറിവ് കൊണ്ടും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഈ ലേഖനം)

ജോസ്‌ന സാബു സെബാസ്റ്റ്യൻ

More Latest News

പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും

പീറ്റര്‍ബോറോ മോര്‍ ഗ്രിഗോറീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മറ്റന്നാള്‍ അഞ്ചാം തിയതി ഞായറാഴ്ച ആഘോഷിക്കുന്നു. ഞായറാഴച്ച ഉച്ചക്ക് 12 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വികാരി ഫാ. രാജു ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ആശിര്‍വാദവും നേര്‍ച്ച സദ്യയും നടത്തപ്പെടുന്നു. എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രവര്‍ത്തകര്‍. ദേവാലയത്തിന്റെ വിലാസം:Christ Church Orton Goldhay, 2 Benstead, Peterborough, PE2 5JJ · കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സെക്രട്ടറി: കുര്യാക്കോസ് വര്‍ഗ്ഗീസ് കക്കാടന്‍ (Ph:07837876416)ട്രസ്റ്റി: സന്തോഷ് പോള്‍ (Ph:79447129998)  

സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും

സേവനം യുകെ ബര്‍മിഹ്ഹാം യൂണിറ്റിന്റെ കുടുംബ സംഗമം യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും. രണ്ടാമത് കുടുംബ സംഗമം നാളെ ശനിയാഴ്ച രാവിലെ 10 മണിക്കാണ് നടക്കുന്നത്. യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരു പൂജയോട് കൂടിയാണ് തുടക്കം കുറിക്കുന്നത്. സേവനം യുകെയുടെ ഭജന്‍സ് ടീം ഗുരുദേവ കൃതികളെ കോര്‍ത്തിണക്കി കൊണ്ടുള്ള ഗുരുഭജന്‍സ്. സമൂഹപ്രാര്‍ത്ഥന തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സേവനം യു കെ യുടെ വനിതാ വിഭാഗം ഗുരുമിത്രയുടെ ഭാരവാഹികള്‍ വിവിധ കുടുംബ യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. സേവനം യുകെയില്‍ പുതിയതായി അംഗങ്ങള്‍ ആയിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുവാനും സേവനം കുടുംബത്തിലെ ബാലദീപത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും ഈ കുടുംബ സംഗമത്തെ മറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സേവനം യുകെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രധിനിധിയുമായ സാജന്‍ കരുണാകരന്‍ അറിയിച്ചു. എല്ലാ കുടുംബങ്ങളെയും ശിവഗിരി ആശ്രമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സാജന്‍ കരുണാകരന്‍ : 07828851527സജീഷ് ദാമോദരന്‍ : 07912178127

ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണം, ആവശ്യവുമായി മക്കള്‍ അര്‍ജന്റീന കോടതിയില്‍

ഇതിഹാസ ഫുട്ബോളര്‍ ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ കോടതിയില്‍. അദ്ദേഹത്തിന്റെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണമെന്നാണ് മക്കള്‍ അര്‍ജന്റീന കോടതിയില്‍ ആവശ്യപ്പെട്ടത്.  ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഇതിഹാസ താരത്തിനു ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നതിനായി ബ്യൂണസ് അയേഴ്സില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ശവകുടീരം നിര്‍മിക്കുന്നുണ്ട്. ഇവിടേക്ക് മൃതദേഹം മാറ്റണമെന്നാണ് മക്കളുടെ ആവശ്യം. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് മൃതദേഹം മാറ്റുന്നതിനു കോടതിയുടെ അനുമതി ആവശ്യമായി വന്നത്. ഉചിതമായ പരിശോധനകളെല്ലാം നടത്തിയെന്നും മതിയായ വ്യവസ്ഥകളോടെ സുരക്ഷയും രഹസ്യ സ്വഭാവവും നിലനിര്‍ത്തി തന്നെ ഇവ കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കണമെന്നു മക്കള്‍ കോടതിയോടു ആവശ്യപ്പെട്ടു. 2020ലാണ് ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരമായ ഡിഗോ മറഡോണ ജീവിതത്തോടു വിട പറഞ്ഞത്. മമോറിയല്‍ ഡെല്‍ ഡീസ് എന്നാണ് ഓര്‍മക്കുടീരത്തിന്റെ പേര്. നിലവിലുള്ള സെമിത്തേരിയിലെ ശലക്കല്ലറയേക്കാള്‍ സുരക്ഷിതമായിരിക്കും പുതിയ സ്ഥലമെന്നു മക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.  

'ആ വാക്ക് അങ്ങനെയല്ല പറയേണ്ടത്, ലാലേട്ടന്‍ പറയുന്നതിലും തെറ്റുണ്ട്, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല' ആ വാക്കിനെ തിരുത്തി പറഞ്ഞ് രഞ്ജിനി ഹരിദാസ്

ബിഗ്‌ബോസ് മുന്‍ സീസണിലെ ഒരു മത്സരാര്‍ത്ഥിയാണ് രഞ്ജിനി ഹരിദാസ്. ബിഗ്‌ബോസ് സീസണ്‍ വണ്ണില്‍ വിജയി ആയില്ലെങ്കിലും അറുപത്തി മൂന്ന് ദിവസം രഞ്ജിനി നിന്നു. മികച്ച് ഒരു മത്സരാര്‍ത്ഥിയായിരുന്നു താരം. ഒരു സമയത്ത് രഞ്ജിനി ഇംഗ്ലീഷ് പറയുന്നത് പോലെ അനുകരിക്കാന്‍ പല അവതാരകരും ശ്രമിച്ചിരുന്നു. അവതരണത്തില്‍ വലിയൊരു മാറ്റം കൊണ്ടുവന്നതില്‍ രഞ്ജിനിക്ക് വലിയൊരു പങ്കുണ്ട്. രഞ്ജിനിയുടെ ഇംഗ്ലീഷും മലയാളവും കലര്‍ന്നുള്ള അവതരണം പ്രേക്ഷകര്‍ക്ക് അത്രയും പ്രിയപ്പെട്ടതായി മാറി. ഇപ്പോഴിതാ രഞ്ജിനി പറഞ്ഞ ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് ഹൗസില്‍ ഫേവറിസം ഉണ്ടെന്ന് ജാന്‍മണി പറഞ്ഞപ്പോള്‍ ഉടനെ രഞ്ജിനി ഇടപെട്ടാണ്  ആ കാര്യം വ്യക്തമാക്കിയത്. അത്തരമൊരു വാക്ക് ഇല്ലെന്നാണ് രഞ്ജിനി പറയുന്നത്. 'എന്താണത് ഫേവറിസമോ, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല. ലാലേട്ടന്‍ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതില്‍ പ്രശ്നമുണ്ട്. അത് ഫേവറിസം അല്ല, ഫേവറൈറ്റിസം (favoritism) ആണ്.' രഞ്ജിനി ഹരിദാസ് പറഞ്ഞു. വീണ്ടും ജാന്‍ മണി ആ വാക്ക് ഉപയോഗിക്കുമ്പോള്‍ രഞ്ജിനി തിരുത്തുന്നുണ്ട്.

വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും

ഇന്ത്യയില്‍ വാട്‌സ്ആപ്പിന്റെ സ്വാധീനം വേറെ ലെവലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തികളില്‍ മുന്നിട്ട് നില്‍ക്കുന്നതിനാലാണ് വാട്‌സ്ആപ്പിന് ഇത്രയും ആരാധകര്‍ ഉള്ളത്. അതിനാല്‍ തന്നെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളെ വിലക്കാന്‍ സാധിക്കുന്ന പുതിയ സുരക്ഷാ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. നിയമവിരുദ്ധമായ ഏതെങ്കിലും തരത്തിലുള്ള വാക്കുകളോ സന്ദേശങ്ങളോ അയയ്ക്കാന്‍ ശ്രമിക്കുന്നതോ, ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതോ ആയ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇത്തരം അക്കൗണ്ടുകളെ താല്‍ക്കാലികമായി വിലക്കും. ഇത്തരം അക്കൗണ്ടുകള്‍ക്ക് പിന്നീട് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയില്ല. എന്നാല്‍ സന്ദേശങ്ങളും കോളുകളും സ്വീകരിക്കാന്‍ കഴിയും. ടെലിമാര്‍ക്കറ്റിംഗ് ഏജന്‍സികളില്‍ നിന്നും തട്ടിപ്പ് അക്കൗണ്ടുകളില്‍ നിന്നുമുള്ള സ്പാം സന്ദേശങ്ങളെ തടയുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും. ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണ്. എല്ലാ ബഗ്ഗുകളും നീക്കം ചെയ്തുകഴിഞ്ഞാല്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തും.

Other News in this category

  • മാരകമായ ലൈംഗിക രോഗം ഗൊണോറിയ പകരുന്നതെങ്ങനെ? ലക്ഷണങ്ങളും പ്രതിവിധികളൂം വായിച്ചറിയാം
  • ഒന്നിലധികം പങ്കാളികളൂമായി ലൈംഗികത ആസ്വദിക്കാം, പക്ഷേ വില്ലന്മാരായ രോഗങ്ങളും കൂടെ പോരും, പ്രധാന ലൈംഗിക രോഗങ്ങളും അവയുടെ പ്രതിവിധികളെക്കുറിച്ചും അറിയാം
  • പൂര്‍ണ്ണ ആരോഗ്യമുള്ളവരും ലൈംഗിക രോഗ വാഹകരാകാം, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ച് അറിയാം.. ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • ബ്രിട്ടനിലെ തൊഴില്‍ നിയമസംരക്ഷണത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രസവകാല അവകാശങ്ങള്‍
  • പി.ടി.തോമസിനോട് മാപ്പ് പറയേണ്ടത് സഭയും മെത്രാനും അല്ല...
  • നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടോ എങ്കില്‍ അച്ചടക്ക നടപടിയെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും അറിയുക
  • Most Read

    British Pathram Recommends