18
MAR 2021
THURSDAY
1 GBP =104.59 INR
1 USD =83.35 INR
1 EUR =89.47 INR
breaking news : എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ >>> ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും >>> പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും >>> കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും >>> സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും >>>
Home >> FEATURED ARTICLE
നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടോ എങ്കില്‍ അച്ചടക്ക നടപടിയെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും അറിയുക

ബൈജു വര്‍ക്കി തിട്ടാല

Story Dated: 2021-07-25

കേംബ്രിഡ് മുന്‍ ഡിസ്റ്റ്രിക് കൗണ്‍സിലറും യുകെയില്‍ ക്രിമിനല്‍ ലോയറായി പ്രാക്ടീസും ചെയ്യുന്ന ലേഖകന് എംപ്ലോയിമെന്റ് ലോയില്‍ ബിരുദാനന്തര ബിരുധവും നേടിയിട്ടുണ്ട്

തൊഴിലാളികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ളതാണ് ACAS DISCIPLINARY AND GRIEVANCE PROCEDURE CODE OF PRACTICE. തൊഴിലാളിയ്ക്ക് തന്റെ പരാതികള്‍ തൊഴില്‍ ദാതാവിനെ അറിയിക്കുന്നതിനും അതുവഴി നടപടിയെടുക്കുന്നതിനുമുള്ളതാണ് ഈ നടപടിക്രമം. തൊഴിലാളിയും മുതലാളിയും ഉയര്‍ത്തുന്ന അച്ചടക്ക നടപടിയാണെങ്കിലും പാരാതിയാണെങ്കിലും ഈ പ്രശ്നത്തെ ഉടന്‍ തന്നെ മീറ്റിംഗ് നടത്തി തര്‍ക്ക വിഷയത്തില്‍ എത്രയും പെട്ടെന്ന് തീര്‍ച്ചയുണ്ടാക്കുക എന്നതാണ് പ്രധാനമായും ഈ CODE OF PRACTICE. ഒരു തൊഴില്‍ ദാതാവിന് ഏതെങ്കിലും തൊഴിലാളിയുടെ പ്രവര്‍ത്തനത്തില്‍ സംശയം ഉണ്ടായാല്‍ ഉടന്‍ തന്നെ പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത കണ്ടുപിടിക്കാം. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം അന്വേഷണം നടത്തുന്നതിന് തൊഴിലാളികളും തൊഴില്‍ ദാതാവും മീറ്റിംഗ് നടത്തേണ്ടത് ആവശ്യമായി വരും. ഇത്തരം മീറ്റിങ്ങില്‍ നടത്തുന്ന സംഭാഷണങ്ങള്‍ തെളിവുകളായി അച്ചടക്ക നടപടിയിലെയ്ക്ക് നയിക്കും എന്നതിനാല്‍ വളരെ കരുതലോടെ തന്നെയാവണം ഇത്തരം മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നത്. വളരെ കൃത്യമായ തയാറെടുപ്പുകള്‍ നടത്തിയ ശേഷമേ തൊഴില്‍ദാതാവുമായി ഈ വിഷയത്തില്‍ ചര്‍ച്ചക്ക് പോകാവൂ.

MISCONDUCT ആണ് തൊഴിലാളി നേരിടുന്ന അന്വേഷണം എങ്കില്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ വിവിധ മാനേജര്‍മാര്‍ ആയിരിക്കും. ACAS CODE പ്രകാരം അന്വേഷണ മീറ്റിങ്ങില്‍ തന്നെ അച്ചടക്ക നടപടി എടുക്കുക സാധ്യമല്ല. മറ്റൊരു പ്രധാന വിഷയം ഇത്തരം അന്വേഷണ മീറ്റിങ്ങില്‍ തൊഴിലാളിയ്ക്ക് തന്റെ യൂണിയന്‍ പ്രതിനിധിയെയോ കൂടെ ജോലി ചെയ്യുന്ന ആളെയോ പങ്കെടുപ്പിക്കാന്‍ നിയമപരമായി അവകാശമില്ല. പല കമ്പനികള്‍ക്കും ഇക്കാര്യത്തില്‍ അവരുടെ നയം തന്നെയുണ്ട്. ഇത്തരം സാഹചര്യത്തില്‍ കമ്പനിയുടെ പോളിസി വായിച്ച ശേഷം ഇത്തരം മീറ്റിങ്ങില്‍ പങ്കെടുക്കാവൂ. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം അന്വേഷണം നടത്തുന്നതിന് തൊഴിലാളിയെ താല്ക്കാലികമായി ജോലിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താവുന്നതാണ്. എന്നാല്‍ ഈ കാലയളവിലെ ശമ്പളം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.

അന്വേഷണം പൂര്‍ത്തിയായ ശേഷം അച്ചടക്ക നടപടി ആവശ്യമെങ്കില്‍ തൊഴില്‍ ദാതാവ് ഇത് ഉടന്‍ തന്നെ ഇത് രേഖാമൂലം തൊഴിലാളിയെ അറിയിച്ചിരിക്കണം. ഇങ്ങനെ അറിയിക്കുന്ന വിവരങ്ങളില്‍ തൊഴിലാളിയുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ചോ മോശം പ്രകടനത്തെക്കുറിച്ചോ മതിയായ വിവരങ്ങള്‍ തൊഴിലാളിയെ അറിയിക്കെണ്ടതാണ്. ഇതിലൂടെ തൊഴിലാളിയ്ക്ക് തന്റെ കേസ് വ്യക്തമായി പഠിക്കുന്നതിനുള്ള എല്ലാ വിവരങ്ങളും അടങ്ങിയിരിക്കണം. അതായത് തെളിവുകളുടെ കോപ്പി. റിട്ടന്‍ സ്റ്റേറ്റ്മെന്റ് കോപ്പികള്‍ ഇങ്ങനെയുള്ള എല്ലാ തെളിവുകളും ഉണ്ടായിരിക്കണം എന്നതാണ് ACAS ന്റെ മാര്‍ഗരേഖ. ഇതിനു ശേഷം തൊഴില്‍ ദാതാവ് തൊഴിലാളിയുമായി മീറ്റിംഗ് നടത്തിയശേഷം മാത്രമേ ആവശ്യമായ തീരുമാനത്തില്‍ എത്താവൂ. ഈ മീറ്റിങ്ങില്‍ തൊഴിലാളിയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും വിശദീകരണങ്ങളും തെളിവുകളും നിരത്താനും അവസരമുണ്ട്. മാത്രമല്ല, സാക്ഷികള്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്യാനുള്ള അവസരവും ലഭിക്കും.

ഈ രീതിയില്‍ ചോദ്യം ചെയ്യപ്പെടെണ്ട ആളുകളുടെ വിവരം നേരത്തെ തന്നെ തൊഴില്‍ ദാതാവിനെ അറിയിക്കേണ്ടതാണ്. തൊഴിലാളിയ്ക്ക് തന്റെ ഒപ്പം ഒരു സഹ പ്രവര്‍ത്തകനെയോ യൂണിയന്‍ പ്രതിനിധിയെയോ കൂടെ കൊണ്ടുവരാനുള്ള അവകാശം ഉണ്ട്. തൊഴിലാളിയുടെ കൂടെ വരുന്ന ആള്‍ക്ക് കേസ് അവതരിപ്പിക്കാനും അവകാശമുണ്ട്. അതുപോലെ തന്നെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുവാനും ഉള്ള അവകാശം ഉണ്ടായിരിക്കും. ഈ മീറ്റിങ്ങിനു (Disciplinary Hearing)ശേഷം ആവശ്യമായ നടപടി എടുത്ത ശേഷം ഇതിന്റെ കാരണവും എടുത്ത നടപടിയും തൊഴിലാളിയെ രേഖാമൂലം അറിയിക്കണം. അച്ചടക്കനടപടി എടുത്ത ശേഷം തൊഴിലാളിയ്ക്ക് ഇതിനെതിരെ അപ്പീല്‍ ചെയ്യാനുള്ള അവകാശം ഉണ്ട്. അപ്പീലിന്റെ സാഹചര്യം അടക്കം, താന്‍ എന്തുകൊണ്ടാണ് ഈ തീരുമാനത്തിനെതിരെ അപ്പീല്‍ നല്കുന്നു എന്നു തൊഴില്‍ ദാതാവിനെ രേഖാമൂലം അറിയിക്കണം, ആദ്യ മീറ്റിങ്ങില്‍ പങ്കെടുത്തവരായിരിക്കരുത് തൊഴില്‍ ദാതാവിന്റെ പാനലില്‍ അപ്പീല്‍ ഹിയറിംഗില്‍ ഇരിക്കുന്നത് എന്നാണ് നിയമം. പുതിയ ആളുകളായിരിക്കണം തീരുമാനം എടുക്കേണ്ടത്. ഇവര്‍ക്ക് കേസിന്റെ വസ്തുതകള്‍ നേരത്തെ അറിവില്ലാത്തവരായിരിക്കണം.

ലേഖകന്‍ കേംബ്രിഡ് മുന്‍ ഡിസ്റ്റ്രിക് കൗണ്‍സിലറും യുകെയില്‍ ക്രിമിനല്‍ ലോയറായി പ്രാക്ടീസും ചെയ്യുന്നൂ, കൂടാതെ എംപ്ലോയിമെന്റ് നിയമത്തില്‍
 ബിരുദാനന്തര ബിരുധവും നേടിയിട്ടുണ്ട്

 

More Latest News

പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും

പീറ്റര്‍ബോറോ മോര്‍ ഗ്രിഗോറീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മറ്റന്നാള്‍ അഞ്ചാം തിയതി ഞായറാഴ്ച ആഘോഷിക്കുന്നു. ഞായറാഴച്ച ഉച്ചക്ക് 12 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വികാരി ഫാ. രാജു ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ആശിര്‍വാദവും നേര്‍ച്ച സദ്യയും നടത്തപ്പെടുന്നു. എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രവര്‍ത്തകര്‍. ദേവാലയത്തിന്റെ വിലാസം:Christ Church Orton Goldhay, 2 Benstead, Peterborough, PE2 5JJ · കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സെക്രട്ടറി: കുര്യാക്കോസ് വര്‍ഗ്ഗീസ് കക്കാടന്‍ (Ph:07837876416)ട്രസ്റ്റി: സന്തോഷ് പോള്‍ (Ph:79447129998)  

സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും

സേവനം യുകെ ബര്‍മിഹ്ഹാം യൂണിറ്റിന്റെ കുടുംബ സംഗമം യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും. രണ്ടാമത് കുടുംബ സംഗമം നാളെ ശനിയാഴ്ച രാവിലെ 10 മണിക്കാണ് നടക്കുന്നത്. യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരു പൂജയോട് കൂടിയാണ് തുടക്കം കുറിക്കുന്നത്. സേവനം യുകെയുടെ ഭജന്‍സ് ടീം ഗുരുദേവ കൃതികളെ കോര്‍ത്തിണക്കി കൊണ്ടുള്ള ഗുരുഭജന്‍സ്. സമൂഹപ്രാര്‍ത്ഥന തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സേവനം യു കെ യുടെ വനിതാ വിഭാഗം ഗുരുമിത്രയുടെ ഭാരവാഹികള്‍ വിവിധ കുടുംബ യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. സേവനം യുകെയില്‍ പുതിയതായി അംഗങ്ങള്‍ ആയിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുവാനും സേവനം കുടുംബത്തിലെ ബാലദീപത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും ഈ കുടുംബ സംഗമത്തെ മറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സേവനം യുകെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രധിനിധിയുമായ സാജന്‍ കരുണാകരന്‍ അറിയിച്ചു. എല്ലാ കുടുംബങ്ങളെയും ശിവഗിരി ആശ്രമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സാജന്‍ കരുണാകരന്‍ : 07828851527സജീഷ് ദാമോദരന്‍ : 07912178127

ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണം, ആവശ്യവുമായി മക്കള്‍ അര്‍ജന്റീന കോടതിയില്‍

ഇതിഹാസ ഫുട്ബോളര്‍ ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ കോടതിയില്‍. അദ്ദേഹത്തിന്റെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണമെന്നാണ് മക്കള്‍ അര്‍ജന്റീന കോടതിയില്‍ ആവശ്യപ്പെട്ടത്.  ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഇതിഹാസ താരത്തിനു ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നതിനായി ബ്യൂണസ് അയേഴ്സില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ശവകുടീരം നിര്‍മിക്കുന്നുണ്ട്. ഇവിടേക്ക് മൃതദേഹം മാറ്റണമെന്നാണ് മക്കളുടെ ആവശ്യം. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് മൃതദേഹം മാറ്റുന്നതിനു കോടതിയുടെ അനുമതി ആവശ്യമായി വന്നത്. ഉചിതമായ പരിശോധനകളെല്ലാം നടത്തിയെന്നും മതിയായ വ്യവസ്ഥകളോടെ സുരക്ഷയും രഹസ്യ സ്വഭാവവും നിലനിര്‍ത്തി തന്നെ ഇവ കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കണമെന്നു മക്കള്‍ കോടതിയോടു ആവശ്യപ്പെട്ടു. 2020ലാണ് ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരമായ ഡിഗോ മറഡോണ ജീവിതത്തോടു വിട പറഞ്ഞത്. മമോറിയല്‍ ഡെല്‍ ഡീസ് എന്നാണ് ഓര്‍മക്കുടീരത്തിന്റെ പേര്. നിലവിലുള്ള സെമിത്തേരിയിലെ ശലക്കല്ലറയേക്കാള്‍ സുരക്ഷിതമായിരിക്കും പുതിയ സ്ഥലമെന്നു മക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.  

'ആ വാക്ക് അങ്ങനെയല്ല പറയേണ്ടത്, ലാലേട്ടന്‍ പറയുന്നതിലും തെറ്റുണ്ട്, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല' ആ വാക്കിനെ തിരുത്തി പറഞ്ഞ് രഞ്ജിനി ഹരിദാസ്

ബിഗ്‌ബോസ് മുന്‍ സീസണിലെ ഒരു മത്സരാര്‍ത്ഥിയാണ് രഞ്ജിനി ഹരിദാസ്. ബിഗ്‌ബോസ് സീസണ്‍ വണ്ണില്‍ വിജയി ആയില്ലെങ്കിലും അറുപത്തി മൂന്ന് ദിവസം രഞ്ജിനി നിന്നു. മികച്ച് ഒരു മത്സരാര്‍ത്ഥിയായിരുന്നു താരം. ഒരു സമയത്ത് രഞ്ജിനി ഇംഗ്ലീഷ് പറയുന്നത് പോലെ അനുകരിക്കാന്‍ പല അവതാരകരും ശ്രമിച്ചിരുന്നു. അവതരണത്തില്‍ വലിയൊരു മാറ്റം കൊണ്ടുവന്നതില്‍ രഞ്ജിനിക്ക് വലിയൊരു പങ്കുണ്ട്. രഞ്ജിനിയുടെ ഇംഗ്ലീഷും മലയാളവും കലര്‍ന്നുള്ള അവതരണം പ്രേക്ഷകര്‍ക്ക് അത്രയും പ്രിയപ്പെട്ടതായി മാറി. ഇപ്പോഴിതാ രഞ്ജിനി പറഞ്ഞ ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് ഹൗസില്‍ ഫേവറിസം ഉണ്ടെന്ന് ജാന്‍മണി പറഞ്ഞപ്പോള്‍ ഉടനെ രഞ്ജിനി ഇടപെട്ടാണ്  ആ കാര്യം വ്യക്തമാക്കിയത്. അത്തരമൊരു വാക്ക് ഇല്ലെന്നാണ് രഞ്ജിനി പറയുന്നത്. 'എന്താണത് ഫേവറിസമോ, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല. ലാലേട്ടന്‍ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതില്‍ പ്രശ്നമുണ്ട്. അത് ഫേവറിസം അല്ല, ഫേവറൈറ്റിസം (favoritism) ആണ്.' രഞ്ജിനി ഹരിദാസ് പറഞ്ഞു. വീണ്ടും ജാന്‍ മണി ആ വാക്ക് ഉപയോഗിക്കുമ്പോള്‍ രഞ്ജിനി തിരുത്തുന്നുണ്ട്.

വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും

ഇന്ത്യയില്‍ വാട്‌സ്ആപ്പിന്റെ സ്വാധീനം വേറെ ലെവലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തികളില്‍ മുന്നിട്ട് നില്‍ക്കുന്നതിനാലാണ് വാട്‌സ്ആപ്പിന് ഇത്രയും ആരാധകര്‍ ഉള്ളത്. അതിനാല്‍ തന്നെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളെ വിലക്കാന്‍ സാധിക്കുന്ന പുതിയ സുരക്ഷാ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. നിയമവിരുദ്ധമായ ഏതെങ്കിലും തരത്തിലുള്ള വാക്കുകളോ സന്ദേശങ്ങളോ അയയ്ക്കാന്‍ ശ്രമിക്കുന്നതോ, ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതോ ആയ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇത്തരം അക്കൗണ്ടുകളെ താല്‍ക്കാലികമായി വിലക്കും. ഇത്തരം അക്കൗണ്ടുകള്‍ക്ക് പിന്നീട് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയില്ല. എന്നാല്‍ സന്ദേശങ്ങളും കോളുകളും സ്വീകരിക്കാന്‍ കഴിയും. ടെലിമാര്‍ക്കറ്റിംഗ് ഏജന്‍സികളില്‍ നിന്നും തട്ടിപ്പ് അക്കൗണ്ടുകളില്‍ നിന്നുമുള്ള സ്പാം സന്ദേശങ്ങളെ തടയുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും. ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണ്. എല്ലാ ബഗ്ഗുകളും നീക്കം ചെയ്തുകഴിഞ്ഞാല്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തും.

Other News in this category

  • മാരകമായ ലൈംഗിക രോഗം ഗൊണോറിയ പകരുന്നതെങ്ങനെ? ലക്ഷണങ്ങളും പ്രതിവിധികളൂം വായിച്ചറിയാം
  • ഒന്നിലധികം പങ്കാളികളൂമായി ലൈംഗികത ആസ്വദിക്കാം, പക്ഷേ വില്ലന്മാരായ രോഗങ്ങളും കൂടെ പോരും, പ്രധാന ലൈംഗിക രോഗങ്ങളും അവയുടെ പ്രതിവിധികളെക്കുറിച്ചും അറിയാം
  • പൂര്‍ണ്ണ ആരോഗ്യമുള്ളവരും ലൈംഗിക രോഗ വാഹകരാകാം, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ച് അറിയാം.. ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • ശരീര വില്പന ശാലകളിലെ ലൈംഗിക ആസക്തിയും സുരക്ഷയും, പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും സെക്‌സ് എഡ്യൂക്കേഷന്‍ നഴ്‌സുമായ ജോസ്‌ന സാബു സെബാസ്റ്റ്യൻ എഴുതുന്നൂ.....
  • ബ്രിട്ടനിലെ തൊഴില്‍ നിയമസംരക്ഷണത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രസവകാല അവകാശങ്ങള്‍
  • പി.ടി.തോമസിനോട് മാപ്പ് പറയേണ്ടത് സഭയും മെത്രാനും അല്ല...
  • Most Read

    British Pathram Recommends