18
MAR 2021
THURSDAY
1 GBP =104.28 INR
1 USD =83.49 INR
1 EUR =89.67 INR
breaking news : എയർ ഇൻഡ്യ എക്സ്പ്രെസ്സിൽ മിന്നൽ പണിമുടക്ക്… അന്താരാഷ്ട്ര സർവീസുകളടക്കം 80 തോളം ഫ്‌ളൈറ്റുകൾ റദ്ദാക്കി!, യുകെ മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾ എയർപോർട്ടിൽ കുടുങ്ങി! പകരം യാത്ര, അല്ലെങ്കിൽ തിരികെ പണമെന്ന് കമ്പനി, നഷ്‌ടപരിഹാരം വേണമെന്ന് യാത്രക്കാർ >>> യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം >>> മാഞ്ചസ്റ്റര്‍ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ്, മെയ് 25 ശനിയാഴ്ച നടക്കുന്നു >>> എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് >>> മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ.വി മുകേഷ് കാട്ടാന ആക്രമണത്തില്‍ മരിച്ചു, കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം >>>
Home >> HOT NEWS

HOT NEWS

ഓരോ ദിവസവും ബ്രിട്ടനില്‍ തെളിവില്ലാതെ അവസാനിപ്പിക്കുന്നത് 600 മോഷണ കേസുകള്‍; കാര്‍ മോഷണം കൂടുതല്‍ നടക്കുന്നത് കവന്‍ട്രിയില്‍, തൊട്ടുപിന്നില്‍ വാള്‍സാളും

ബ്രിട്ടണില്‍ മോഷണ, ആക്രമണ സംഭവങ്ങള്‍ അനുദിനം കുതിച്ചുയരുമ്പോള്‍ പോലീസ് വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം 215,000 കവര്‍ച്ചാ കേസുകള്‍ തെളിയിക്കാന്‍ പോലീസിനു കഴിഞ്ഞില്ല എന്നാണ് വിവരം. ഇതോടെ ദിവസേന 600 കേസുകളെങ്കിലും ഈ വിധത്തില്‍ തെളിവില്ലാതെ അവസാനിക്കുന്നുവെന്നാണ് ഹോം ഓഫീസ് കണക്കുകള്‍ പരിശോധിച്ച് ലിബറല്‍ ഡെമോക്രാറ്റുകള്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.  ഇംഗ്ലണ്ടിലും, വെയില്‍സിലും റിപ്പോര്‍ട്ട് ചെയ്യുന്ന കവര്‍ച്ചാ കേസുകളിലെ 76 ശതമാനമാണ് ഈ വിധത്തില്‍ തുമ്പില്ലാതെ പോകുന്നത്. കേവലം 6 ശതമാനം മോഷണ കേസുകളിലാണ് പ്രതിയെ കോടതിയില്‍ എത്തിക്കുന്നതില്‍ വിജയിച്ചത്.  അതേസമയം കാര്‍ മോഷണ സംഭവങ്ങളും രാജ്യത്ത് കുതിച്ചുയരുകയാണ്. ലണ്ടന് പുറത്ത് ഏറ്റവുമധികം കാര്‍ മോഷണം നടക്കുന്നത് കവന്‍ട്രിയിലാണ്. 1000 താമസക്കാര്‍ക്ക് 15.07 കാര്‍ മോഷണം വീതം ഇവിടെ നടക്കുന്നു എന്നാണ് പോലീസ് രേഖകള്‍ കാണിക്കുന്നത്. തൊട്ടു പുറകിലായി 1000 പേര്‍ക്ക് 13.68 കാര്‍ മോഷണങ്ങളുമായി ബ്ലാക്ക് കണ്‍ട്രിയിലെ വാള്‍സാള്‍ ഉണ്ട്. ഈ ലിസ്റ്റില്‍ ഏഴാമതാണ് ബിര്‍മിംഗ്ഹാമിന്റെ സ്ഥാനം. വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ വാഹ്നങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു എന്നത് അടിവരയിട്ട് പറയുകയാണ് ഈ കണക്കുകള്‍. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സര്‍ജറിയും വെസ്റ്റ് മിഡ്ലാന്‍ഡ്സ് ഗാരേഡ് ഡോര്‍സും ചേര്‍ന്ന് ശേഖരിച്ച കഴിഞ്ഞ വര്‍ഷത്തെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. കാര്‍ മോഷണം അധികമായി നടക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന കാര്‍ ഉടമകള്‍, തങ്ങളുടെ കാറുകള്‍ക്ക് അധിക സുരക്ഷ  ഉറപ്പാക്കണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. സുരക്ഷാ ആശങ്ക എക്കാലത്തേയും കാള്‍ കൂടുതലുള്ള ഈ സമയത്ത് വീടിനും സ്വത്തിനും സംരക്ഷണമൊരുക്കേണ്ടത് അതീവ പ്രാധാന്യമുള്ള കാര്യമാണ്. സാധാരണയായി ഉയര്‍ന്ന കുറ്റകൃത്യ നിരക്കുള്ള പ്രദേശങ്ങളില്‍, കാര്‍ മോഷണം അടുത്ത കാലത്തായി വര്‍ദ്ധിച്ചിട്ടുണ്ട്. സുരക്ഷിതമല്ലാത്ത ഗാരേജ് വാതിലുകള്‍ ഇല്ലാത്ത വീടുകളാണ് മോഷ്ടക്കള്‍ ഉന്നം വയ്ക്കുന്നത്. ഇത്തരം ദുര്‍ബലമായ സുരക്ഷാ സംവിധാനങ്ങള്‍ മോഷ്ടാക്കള്‍ക്ക് അവരുടെ ജോലി എളുപ്പമാക്കും. ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, മതിയായ സുരക്ഷാ സമവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍, മോഷ്ടാക്കളുടെ ഇരകളാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ബിര്‍മ്മിംഗ്ഹാം ലൈവ് ചൂണ്ടിക്കാട്ടി. 

ഹീത്രൂ, ഗാറ്റ്വിക്ക്, ബര്‍മിംഗ്ഹാം അടക്കമുള്ള വിമാനത്താവളങ്ങളിലെ താറുമായ ഇ-ഗേറ്റ് സംവിധാനം പുന:സ്ഥാപിച്ചു; മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രാക്കാര്‍

രാജ്യവ്യാപകമായി യുകെ ബോര്‍ഡര്‍ ഫോഴ്സിന്റെ ഇ-ഗേറ്റുകളെ രസാങ്കേതിക തകരാര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച നിരവധി യുകെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകളുടെ കാലതാമസം നേരിട്ടു. ഹീത്രൂ, ഗാറ്റ്വിക്ക്, സ്റ്റാന്‍സ്റ്റെഡ്, എഡിന്‍ബര്‍ഗ്, ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍ വിമാനത്താവളങ്ങളിലാണ് ചൊവ്വാഴ്ച വൈകുന്നേരം സാങ്കേതിക തകരാര്‍ സ്ഥിരീകരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ, അര്‍ദ്ധരാത്രിക്ക് ശേഷം ഇ-ഗേറ്റുകള്‍ ഓണ്‍ലൈനില്‍ തിരിച്ചെത്തിയതായി ഹോം ഓഫീസ് അറിയിച്ചു. ഇ-ഗേറ്റുകളുടെ തകരാറിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള നീണ്ട ക്യൂവിന്റെ  ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചിരുന്നു.  ഇ-ഗേറ്റുകള്‍ ഒരു വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിനും അതിര്‍ത്തി സേനയിലെ ഉദ്യോഗസ്ഥനുമായി സംസാരിക്കാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നതിനും സൗകര്യമൊരുക്കുന്ന മുഖം തിരിച്ചറിയല്‍ ഓട്ടോമേറ്റഡ് ഗേറ്റുകളാണ്. യുകെയിലെ 15 എയര്‍ പോര്‍ട്ടുകളിലും റെയില്‍, തുറമുഖങ്ങള്‍ എന്നിവ അടക്കം 270-ലധികം സ്ഥലങ്ങളില്‍ ഇ-ഗേറ്റ് സംവിധാനം ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. സിസ്റ്റം നെറ്റ്വര്‍ക്ക് പ്രശ്നമാണ് ചൊവ്വാഴ്ച രാത്രി 7.44 ന് ഇ-ഗേറ്റുകളെ ബാധിച്ചതെന്ന് ഹോം ഓഫീസ് അറിയിച്ചു.  സിസ്റ്റം നെറ്റ്വര്‍ക്ക് പ്രശ്നമാണ് ചൊവ്വാഴ്ച രാത്രി 7.44 ന് ഇ-ഗേറ്റുകളെ ഇറക്കിയതെന്ന് ഹോം ഓഫീസ് അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ശ്രമങ്ങള്‍ അല്ല പ്രശ്‌നത്തിന് കാരണമെന്നും ഇതിന്റെ പേരില്‍ അതിര്‍ത്തി സുരക്ഷയില്‍ ഒരു വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും ഹോം ഓഫീസ് കൂട്ടിച്ചേര്‍ത്തു. യുകെയിലെ ഓട്ടോമേറ്റഡ് ഇ-ഗേറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നത് ഇത് ആദ്യമായല്ല. 2023 മെയ് മാസത്തിലെ ഐടി പ്രശ്നം വിമാനത്താവളങ്ങളെ ബാധിച്ചിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, ഫ്‌ലൈറ്റ് പ്ലാനുകള്‍ സ്വയമേവ പ്രോസസ്സ് ചെയ്യുന്നതിനുള്ള നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ് സിസ്റ്റം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുകെയിലുടനീളമുള്ള വിമാനത്താവളങ്ങളിലെ 2,000 ഓളം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. 

പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സിന് അപ്രതീക്ഷിത വിയോഗം; കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെ വിടവാങ്ങിയത് ഒരുവര്‍ഷം മുന്‍പ് യുകെയിലെത്തിയ സ്‌നോബി സനില്‍, സങ്കടക്കണ്ണീരില്‍ കുടുംബം

യുകെ മലയാളികളെ സങ്കടക്കടലിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്തകൂടി. എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്‌നോബി സനിലാണ് (44) കാന്‍സര്‍ ചികിത്സയിലിരിക്കെ വിടവാങ്ങിയത്. ഒരുവര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുകയായിരുന്ന സ്‌നോബിക്ക് ഇവിടെയെത്തി രണ്ടുമാസമായപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. സീനിയര്‍ കെയറര്‍ വീസയില്‍ ബ്രിട്ടനിലെത്തിയ സ്‌നോബി കെയര്‍ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സനില്‍ മറ്റൊരു കെയര്‍ ഹോമില്‍ ഷെഫ് ആയി ജോലി ചെയ്യുകയാണ്. ഭര്‍ത്താവ് സനില്‍ മാത്യു. ഏകമകന്‍ ആന്റോ സനില്‍. സ്‌നോബിയുടെ സഹോദരി മോളിയും ഭര്‍ത്താവ് സൈമണ്‍ ജോസഫും പീറ്റര്‍ബോറോയില്‍ ഇവരുടെ അടുത്തുതന്നെയാണ് താമസം. പീറ്റര്‍ബോറോയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹം കുടുംബത്തിന് ആശ്വാസമായി കൂടെയുണ്ട്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കും. സ്‌നോബിയുടെ വിയോഗത്തില്‍ ബ്രിട്ടീഷ് പത്രം ടീമും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളുടെ ചോദ്യപേപ്പര്‍ വിറ്റഴിക്കുന്ന സംഘങ്ങള്‍ സജീവം; മുന്നറിയിപ്പുമായി ജോയിന്റ് കൗണ്‍സില്‍ ഫോര്‍ ക്വാളിഫിക്കേഷന്‍സ്

സമൂഹമാധ്യമങ്ങളിലൂടെ ജി സി എസ് ഇ, എ ലെവല്‍ പരീക്ഷകളുടെ വ്യാജ ചോദ്യപേപ്പറുകള്‍ വിറ്റഴിക്കുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായ പരീക്ഷാ ബോര്‍ഡുകള്‍. ഇത്തരം നടപടികള്‍ തടയുന്നതിനായി സമൂഹ മാധ്യമങ്ങള്‍ മുന്നോട്ടുവരണമെന്നാണ് യുകെയിലെ ഏറ്റവും വലിയ എട്ട് പരീക്ഷാ ബോര്‍ഡുകളെ പ്രതിനിധീകരിക്കുന്ന ജോയിന്റ് കൗണ്‍സില്‍ ഫോര്‍ ക്വാളിഫിക്കേഷന്‍സ് (ജെസിക്യു) ആവശ്യപ്പെട്ടിരിക്കുന്നത്.  ഈ വര്‍ഷത്തെ ചോദ്യപേപ്പര്‍ ആണ് എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്ന ഒട്ടേറെ അക്കൗണ്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഉണ്ടെന്ന് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ പരസ്യത്തിലെ അവകാശ വാദങ്ങള്‍ തെറ്റാണെന്ന് ജോയിന്റ് കൗണ്‍സില്‍ ഫോര്‍ ക്വാളിഫിക്കേഷന്‍സ് പറഞ്ഞു. ജെ സി ക്യു പറയുന്നത് അനുസരിച്ച് യഥാര്‍ത്ഥ ചോദ്യപേപ്പറുകള്‍ ഓണ്‍ലൈനില്‍ ചോരാനുള്ള സാധ്യത വളരെ കുറവാണ്. തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ പരീക്ഷാ പേപ്പറുകള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ടിക് ടോക്കും ഇന്‍സ്റ്റാഗ്രാമും അറിയിച്ചു.  ഇതിനിടെ സമൂഹമാധ്യമങ്ങള്‍ വഴി കബളിപ്പിക്കല്‍ സംഘങ്ങള്‍ ചോദ്യപേപ്പര്‍ വില്‍ക്കാന്‍ ശ്രമിച്ചതിന്റെ കൂടുതല്‍ സംഭവങ്ങള്‍ പലരും വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ജി സി എസ് ഇ പേപ്പറിനായി 500 പൗണ്ട് ആവശ്യപ്പെട്ടതായി ഒരാള്‍ പറഞ്ഞു. വളരെ എളുപ്പത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം സംഘങ്ങളെ കണ്ടെത്താനാകുമെന്ന് സ്വിന്‍ഡനിലെ കോമണ്‍വെല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരീക്ഷാ ബോര്‍ഡിലെ വിദഗ്ധര്‍ സമൂഹമാധ്യമങ്ങളിലെ ഇത്തരം സംഘങ്ങളെ കണ്ടെത്താനും നടപടികള്‍ സ്വീകരിക്കാനും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് അറിയാന്‍ സാധിച്ചത്. എന്നാല്‍ മറ്റേതൊരു സോഷ്യല്‍ മീഡിയ ഉപയോക്താക്കളെയും പോലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമേ അവര്‍ക്ക് കഴിയൂ എന്നതാണ് വാസ്തവം.  

അഞ്ച് വര്‍ഷത്തിനിടെ ആയിരക്കണക്കിന് അഭയാര്‍ത്ഥി അപേക്ഷകര്‍ ഹോം ഓഫീസിനെ വെട്ടിച്ച് മുങ്ങിയതായി റിപ്പോര്‍ട്ട്; യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും വളരെ കൂടുതലാകാന്‍ സാധ്യത

ബ്രിട്ടനില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 20,000 ലേറെ അഭയാര്‍ത്ഥി അപേക്ഷകര്‍ ഹോം ഓഫീസിനെ വെട്ടിച്ച് മുങ്ങിയതായി റിപ്പോര്‍ട്ട്. ചുരുങ്ങിയത് 21,107 വിദേശ പൗരന്‍മാരെ കണ്ടെത്താന്‍ ഹോം ഓഫീസിന് സാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ കാണാതായ ഭൂരിഭാഗം പേര്‍ക്കും യുകെയില്‍ തുടരാന്‍ അവകാശമില്ല. ഇവരുടെ വാദങ്ങള്‍ തള്ളുകയോ, പിന്‍വലിക്കുകയോ ചെയ്തിട്ടുള്ളതാണ്.  2023 സെപ്റ്റംബര്‍ വരെയുള്ള അഞ്ച് വര്‍ഷത്തെ കണക്കുകള്‍ മാത്രമാണ് ഇതില്‍ ഇടം പിടിച്ചിട്ടുള്ളത്. അതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഏറെ കൂടുതലാകുമെന്നാണ് വിലയിരുത്തല്‍. അഭയാര്‍ത്ഥി സിസ്റ്റം പൂര്‍ണ്ണമായും 'റീബൂട്ട്' ചെയ്യണമെന്നാണ് ഇത് കാണിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ടോറി എംപി ചൂണ്ടിക്കാണിച്ചു.  റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള പദ്ധതി ഗവണ്‍മെന്റ് നടപ്പാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഹോം ഓഫീസ് പദ്ധതിക്ക് തുടക്കം കുറിച്ചതോടെ എത്രയെന്ന് വെളിപ്പെടുത്താത്ത തോതില്‍ ആളുകളെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. എട്ട് മുതല്‍ പത്ത് ആഴ്ചകള്‍ക്കുള്ളില്‍ ആദ്യ വിമാനങ്ങള്‍ പറന്ന് തുടങ്ങുമെന്നാണ് സുനകിന്റെ വാഗ്ദാനം.

പ്രവചനങ്ങള്‍ തിരുത്തിക്കുറിച്ച് ഈ വര്‍ഷം യുകെ വീടുകളുടെ വില ഉയരും; അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രോപ്പര്‍ട്ടി വില ശരാശരി 61,500 പൗണ്ട് ഉയരുമെന്ന് മുന്നറിയിപ്പ്

മോര്‍ട്ട്ഗേജ് നിരക്കുകളിലെ ഇടിവ്, 2024-ല്‍ യുകെയിലെ വീടുകളുടെ വില കുറക്കുമെന്ന മുന്‍ പ്രവചനം തിരുത്തി പ്രോപ്പര്‍ട്ടി കമ്പനിയായ സാവില്‍സ്. പകരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു വസ്തുവിന്റെ ശരാശരി വില 61,500 പൗണ്ട് ഉയരുമെന്നും സാവില്‍സ് സൂചിപ്പിക്കുന്നു. ഈ വര്‍ഷം ഒരു വീടിന്റെ ശരാശരി വില 3% കുറയുമെന്ന് സാവില്‍സ് നവംബറില്‍ പ്രവചിച്ചിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്കിലെ സമീപകാല വര്‍ദ്ധനവ് വാങ്ങുന്നവരുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.  എന്നിരുന്നാലും, അടിസ്ഥാന നിരക്ക് 5.25% ആയി തുടരുമെങ്കിലും, മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ തമ്മിലുള്ള മത്സരം കടമെടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കി. . തല്‍ഫലമായി, 2024-ല്‍ ശരാശരി വില 2.5% വര്‍ദ്ധിച്ച് £292,000 ആയി ഉയരുമെന്നാണ് സാവില്‍സ്  ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ചില ദീര്‍ഘകാല പ്രവചനങ്ങള്‍ വില താഴേക്ക് പോകുമെന്ന് പറയുമ്പോളും, 2028 അവസാനം വരെ എല്ലാ വര്‍ഷവും വളര്‍ച്ച പ്രതീക്ഷിക്കുന്നതായി് പ്രവചിക്കുന്നു. തത്ഫലമായി ശരാശരി വിലകള്‍ £61,500 അല്ലെങ്കില്‍ 21.6% വര്‍ദ്ധിച്ച് £346,500 ആയി ഉയരുമെന്നും പ്രവചിക്കുന്നു. ഈ വര്‍ഷം കൈ മാറുമെന്ന് പ്രതീക്ഷിക്കുന്ന വീടുകളുടെ എണ്ണവും 1.01 മില്യണില്‍ നിന്ന് 1.05 മില്യണായി ഉയര്‍ത്തി. സാവില്‍സിലെ റെസിഡന്‍ഷ്യല്‍ റിസര്‍ച്ച് മേധാവി ലൂസിയന്‍ കുക്ക് പറഞ്ഞു: ''ഞങ്ങളുടെ കഴിഞ്ഞ [നവംബര്‍ 2023] പ്രവചനങ്ങള്‍ക്ക് ശേഷം 2024 ലെ കാഴ്ചപ്പാട് മെച്ചപ്പെട്ടിട്ടുണ്ട്, കാരണം മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ചെറുതായി കുറയുകയും അസ്ഥിരത കുറയുകയും ചെയ്യുന്നു. സാമ്പത്തിക വളര്‍ച്ചയുടെ കാഴ്ചപ്പാടും അല്‍പ്പം മെച്ചപ്പെട്ടു, ഈ വര്‍ഷം താരതമ്യേന മിതമായ ഭവന വില വളര്‍ച്ചയെ ചൂണ്ടിക്കാണിക്കുന്നു, തുടര്‍ന്നുള്ള കുറച്ച് വര്‍ഷങ്ങളില്‍ അത് കൂടുകയും ചെയ്യും.  ബാങ്ക് അടിസ്ഥാന നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ചില സാമ്പത്തിക വിദഗ്ധര്‍ മാര്‍ച്ചില്‍ തന്നെ വെട്ടിക്കുറയ്ക്കുമെന്ന് പ്രവചിച്ചെങ്കിലും, അവരുടെ അവസാന മീറ്റിംഗില്‍ പണപ്പെരുപ്പം കുറയുന്നത് ഉറപ്പാക്കാന്‍ കാത്തിരിക്കാന്‍ നയരൂപകര്‍ത്താക്കള്‍ വോട്ട് ചെയ്തു.  ഈ വ്യാഴാഴ്ച അവര്‍ കണ്ടുമുട്ടുമ്പോള്‍ അവര്‍ വീണ്ടും നിരക്കുകള്‍ നിലനിര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.  നവംബറില്‍ 5.35% വിലയുള്ള നാഷണല്‍ ബില്‍ഡിംഗ് സൊസൈറ്റിയില്‍ നിന്നുള്ള 75% രണ്ട് വര്‍ഷത്തെ ഫിക്‌സഡ്-റേറ്റ് മോര്‍ട്ട്‌ഗേജ് ഈ മാസം 4.84% ആയി കുറഞ്ഞു, അതേസമയം അഞ്ച് വര്‍ഷത്തെ കരാര്‍ 4.5% ആയി കുറഞ്ഞു. രാജ്യവ്യാപകമായി ആ ഡീലുകള്‍ ഇനി ലഭ്യമല്ല, കൂടാതെ നിരവധി വന്‍കിട വായ്പക്കാര്‍ അടുത്ത ആഴ്ചകളില്‍ ഡീലുകള്‍ വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്, എന്നാല്‍ നിരക്കുകള്‍ നവംബറിലെ വിലയേക്കാള്‍ താഴെയാണ്. വില ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള ലണ്ടനില്‍, സാവില്‍സ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിലയില്‍ 14.2% വര്‍ധനവ് പ്രവചിക്കുന്നു. അതേസമയം ഇംഗ്ലണ്ടിന്റെ വടക്ക്-പടിഞ്ഞാറ്, യോര്‍ക്ക്‌ഷെയര്‍, ഹംബര്‍ എന്നിവിടങ്ങളില്‍ വിലകള്‍ കുറവായിരിക്കുമെന്നും സൂചിപ്പിക്കുന്നു. എതിരാളികളായ എസ്റ്റേറ്റ് ഏജന്റ് നൈറ്റ് ഫ്രാങ്കില്‍ നിന്നുള്ള പ്രത്യേക കണക്കുകള്‍ കാണിക്കുന്നത് ലണ്ടനിലെ ഏറ്റവും ചെലവേറിയ പോസ്റ്റ് കോഡുകളുടെ വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2.6% കുറഞ്ഞു എന്നാണ്.  

കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ജനരോഷത്തിന്റെ പ്രതിഫലനം; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്സ് ഇളവിനായി ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദം

കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടി നേരിട്ടതോടെ വന്‍ നികുതി ഇളവുകള്‍ക്കായി സുനകിന് മേല്‍ സമ്മര്‍ദ്ദവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍. പൊതു തെരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ, വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി വന്‍ നികുതി ഇളവുകള്‍ പ്രാഖ്യാപിക്കണമെന്നു അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. സാധാരണ പാര്‍ട്ടി അനുഭാവികള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതിയില്‍ അസംതൃപ്തരും രോഷാകുലരുമാണെന്ന് മുന്‍ നേതാവ് ഇയാന്‍ ഡന്‍കന്‍ സ്മിത്ത് പറഞ്ഞു. പൊതു ജന താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കരകയറാമെന്നും മുതിര്‍ന്ന നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ചെറുകിട ബിസിനസുകാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സഹായകമരമായ തീരുമാനം വേണം. ലെവികളില്‍ ഇളവുള്‍പ്പെടെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. നാഷണല്‍ ഇന്‍ഷുറന്‍സില്‍ ഇളവുകള്‍ കൊണ്ടു വന്നതു പോലെ, ജനപ്രിയങ്ങളായ നടപടികള്‍ ഇനിയും ആവശ്യമാണെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യം ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍, പാര്‍ട്ടി ഒറ്റക്ക് ഭൂരിപക്ഷം നേടും എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ലേബര്‍ നേതാവ് ലോര്‍ഡ് ബ്ലങ്കറ്റ് സര്‍ക്കാരിനെതിരെ ജനരോഷം പ്രകടമായെന്നും വ്യക്തമാക്കി. 

ലെഗോലാന്‍ഡില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ഹൃദയ സ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് അമ്മയായ യുവതി അറസ്റ്റില്‍; 27 കാരിക്കെതിരെ ചുമത്തിയത് കുട്ടിയെ മനപ്പൂര്‍വ്വം അവഗണിച്ചെന്ന കുറ്റം

അഞ്ച് മാസം പ്രായമുള്ള ആണ്‍കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് ലെഗോലാന്‍ഡ് വിന്‍ഡ്സറില്‍ യുവതിയെ അവഗണന ആരോപിച്ച് അറസ്റ്റ് ചെയ്തു. എസെക്സിലെ വിതം സ്വദേശിയായ 27 കാരിയായ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ലെഗോലാന്‍ഡ് വിന്‍ഡ്സര്‍ റിസോര്‍ട്ടില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന സംഭവത്തിന് ശേഷം കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് തേംസ് വാലി പോലീസ് പറഞ്ഞു. വ്യാഴാഴ്ചത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് ഡിറ്റക്ടീവുകള്‍ പറയുന്നു. കുട്ടി ഇപ്പോഴും ആശുപത്രിയിലാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.  സേനയുടെ പോലീസ് ചൈല്‍ഡ് ദുരുപയോഗ അന്വേഷണ യൂണിറ്റിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിറ്റക്റ്റീവ് കോണ്‍സ്റ്റബിള്‍ സോ ഈലെ പറഞ്ഞു: ''ഈ ആഴ്ച ആദ്യം ലെഗോലാന്‍ഡ് വിന്‍ഡ്സറില്‍ വളരെ ചെറിയ കുട്ടി ഉള്‍പ്പെട്ട ഒരു വിഷമകരമായ സംഭവം ഞങ്ങള്‍ അന്വേഷിക്കുകയാണ്. ഒന്നാമതായി, ഞങ്ങളുടെ ചിന്തകള്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ കുടുംബത്തോടൊപ്പമാണ്. ഈ പ്രയാസകരമായ സമയത്ത് ഞങ്ങള്‍ അവരെ പരമാവധി പിന്തുണയ്ക്കുന്നു''.  'ഞങ്ങള്‍ ലെഗോലാന്‍ഡ് വിന്‍ഡ്സര്‍ റിസോര്‍ട്ടിലെ ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു, എന്നാല്‍ ഈ സംഭവത്തെ കുറിച്ച് വിവരം അറിയാവുന്ന ആരുമായും സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് രാവിലെ 11.30 നും 12.45 നും ഇടയില്‍ കോസ്റ്റ്ഗാര്‍ഡ് എച്ച്ക്യു ബോട്ട് സവാരിക്കായി ക്യൂവില്‍ നിന്നവരോട്. 4324 0202 786 എന്ന റഫറന്‍സ് നമ്പര്‍ ഉദ്ധരിച്ച് 101 എന്ന നമ്പറില്‍ വിളിച്ചോ ഞങ്ങളുടെ വെബ്സൈറ്റ് വഴിയോ ബന്ധപ്പെടുക. പകരം, 0800 555 111 എന്ന നമ്പറില്‍ വിളിച്ചോ അതിന്റെ വെബ്സൈറ്റ് വഴിയോ നിങ്ങള്‍ക്ക് സ്വതന്ത്ര ചാരിറ്റി ക്രൈംസ്റ്റോപ്പേഴ്‌സിന് അജ്ഞാതമായി വിവരങ്ങള്‍ നല്‍കാം.'

കാര്‍ഡിഫില്‍ കാര്‍ അപകടത്തില്‍ 4 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; അപകടത്തില്‍ പെട്ടവര്‍ യുകെയില്‍ എത്തിയിട്ട് ഒരു മാസം പോലുമായിട്ടില്ല

കാര്‍ഡിഫില്‍ വെള്ളിയാഴ്ച (മെയ് 3) രാവിലെ 6 മണിക്ക് നടന്ന വാഹനാപകടത്തില്‍ നാല് മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.  സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയില്‍ നഴ്‌സിങ് പഠനത്തിന് എത്തിയ വിദ്യാര്‍ത്ഥിനികളാണ് കാര്‍ അപകടത്തെ തുടര്‍ന്ന് പരുക്കുകളോടെ ആശുപത്രിയിലായത്.  എ48,വെയില്‍ ഓഫ് ഗ്ലാമോര്‍ഗനിലെ, ബോണ്‍വില്‍സ്റ്റണ് സമീപമാണ് അപകടം നടന്നത്. കോതമംഗലം സ്വദേശിനിയായ വിദ്യാര്‍ത്ഥിയാണ് ഗുരുതരനിലയില്‍ തുടരുന്നത്. ഒരു ആണ്‍കുട്ടിയും, മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു. വാഹനം ഓടിച്ച വ്യക്തി ഉറങ്ങിപ്പോയതാണെന്ന് സൂചനയുണ്ട്. കുട്ടികളുടെ മാതാപിതാക്കളോട് നാട്ടില്‍ നിന്നും തിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു വാഹനം മാത്രം ഉള്‍പ്പെട്ട അപകടമാണ് നടന്നതെന്ന് സൗത്ത് വെയില്‍സ് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന നാല് പേരെയും വെയില്‍സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. രാവിലെ 6 മണിയോടെയാണ് അപകടം നടന്ന വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുന്നത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പോലീസ് സംഭവസ്ഥലത്ത് പരിശോധനകള്‍ നടത്തി. ഈ റോഡ് ഒഴിവാക്കി സഞ്ചരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതോടെ മറ്റ് ഭാഗങ്ങളില്‍ കനത്ത ട്രാഫിക്ക് രൂപപ്പെട്ടു. ഇതിന് ശേഷമാണ് അപകടത്തില്‍ പെട്ടത് മലയാളി വിദ്യാര്‍ത്ഥികളാണെന്ന് വിവരം പുറത്തുവന്നത്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. അതേസമയം, അപകടത്തില്‍ പെട്ടവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയയിലോ മറ്റോ പങ്കുവയ്ക്കരുതെന്നു സഹപാഠികള്‍ക്ക് യൂണിവേഴ്‌സിറ്റി അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

വ്യായാമം ചെയ്യുമ്പോള്‍ കുഴഞ്ഞുവീണു; ബര്‍ട്ടണില്‍ യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ 25 കാരിക്ക് അമ്മ പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, ജെറീന ജോര്‍ജിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി യുകെ മലയാളികള്‍

ഡെര്‍ബിയ്ക്കടുത്ത് ബര്‍ട്ടണില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. 25കാരിയായ ജെറീന ജോര്‍ജ് ആണ് വീട്ടില്‍ എക്‌സസൈസ് ചെയ്യുമ്പോള്‍ കുഴഞ്ഞു മരിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് മരണം സംഭവിച്ചത്. ബര്‍ട്ടണിലെ ജോര്‍ജ്ജിന്റെയും റോസ്ലിയുടെയും മൂന്നു പെണ്‍മക്കളില്‍ ഏറ്റവും ഇളയ മകളാണ് ജെറീന. അപ്രതീക്ഷിതമായി എത്തിയ മരണവാര്‍ത്തയില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം. പഠനം പൂര്‍ത്തിയാക്കി ജെറീന യു കെ യിലെ പ്രശതമായ ടാക്‌സ് അഡൈ്വസറി കമ്പനി യായ ബീ ഡി ഓ നോട്ടിംഗാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് / സീനിയര്‍ ടാക്‌സ് അഡൈ്വസര്‍ ആയി ജോലി ചെയ്ത് വരുകയായിരുന്നു. ജോലിയില്‍ പ്രവേശിച്ച ശേഷം  ജെറീനയുടെ വിവാഹവും നടത്താന്‍ തീരുമാനിച്ചിരുന്നു. അതിനുള്ള ഒരുക്കങ്ങളും തയ്യാറെടുപ്പുകളും നടക്കവേയാണ് മരണം സംഭവിച്ചിരിക്കുന്നത്. വീട്ടില്‍ കുഴഞ്ഞുവീണ ഉടനെ തന്നെ നഴ്‌സും ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുകയും ചെയ്യുന്ന അമ്മ റോസിലി സിപിആര്‍ കൊടുക്കുകയും എമര്‍ജന്‍സി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു . എമര്‍ജന്‍സി ആന്റ് ആംബുലന്‍സ് വിഭാഗം സ്ഥലത്തെത്തിയെങ്കിലും ജെറീന സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് അറിയാന്‍ സാധിച്ചത്. ജെറീനയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നാണ് പ്രാഥമിക വിവരം. നാട്ടില്‍ അങ്കമാലി പാലിശേരി വെട്ടിക്കയില്‍ കുടുംബാംഗം ആണ് പിതാവ് ജോര്‍ജ്ജ്. സഹോദരങ്ങള്‍ മെറീനാ ലിയോ, അലീനാ ജോര്‍ജ്ജ്. സഹോദരി ഭര്‍ത്താവ് ലിയോ തോളത്ത്, സ്‌കന്ത്രോപ്പ്.  ജെറീനയുടെ അപ്രതീക്ഷിത നിര്യാണത്തില്‍ ബ്രിട്ടീഷ്പത്രം അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം ജെറീനയുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വേര്‍പാട് താങ്ങാനാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

More Articles

ജിസിഎസ്ഇ പരീക്ഷ ഫലങ്ങള്‍ പ്രീ പാന്‍ഡമിക് ലെവലിലേക്ക് എത്തുമ്പോള്‍ ഗ്രേഡുകള്‍ കുറയുമെന്ന ആശങ്കയില്‍ വിദ്യാര്‍ത്ഥികള്‍;  ഉയര്‍ന്ന റാങ്കുകളുടെ എണ്ണത്തില്‍ 3 ലക്ഷത്തോളം കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍
ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് ചര്‍ച്ചില്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍; 34കാരിക്ക് ഗര്‍ഭപാത്രം നല്‍കിയത് 40കാരിയായ സഹോദരി
വാങ്ങാനാളില്ലാതെ വില്‍ക്കോയുടെ 400 സ്‌റ്റേറുകള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍; മലയാളികളടക്കമുള്ള 12500 ജീവനക്കാരുടെ ജോലിപോകുമെന്ന് ആശങ്ക, പുനര്‍ വിന്യസിക്കണമെന്ന് ആവശ്യം ശക്തം
ലൂസി ലെറ്റ്ബിയുടെ ശിഷ്ടകാലം ഇനി ലൂട്ടനിലെ തടവറക്കുള്ളില്‍; സുരക്ഷാ കാരണങ്ങളാല്‍ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിക്കും; ആത്മഹത്യ സാധ്യതയുള്ളതിനാല്‍ 24 മണിക്കൂര്‍ നിരീക്ഷണ സംവിധാനം
യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി ലെസ്റ്റര്‍ മലയാളിയുടെ ഭാര്യയുടെ അപ്രതീക്ഷിത വിയോഗം; 38 കാരിയായ അക്ഷധ ശിരോദ്കറിന്റെ മരണം നാലു വയസ്സ് മാത്രം പ്രായമുള്ള മകനെയും ഭര്‍ത്താവ് ദില്‍ജിത്തിനെയും തനിച്ചാക്കി
മാരകമായ കോവിഡ് വകഭേദം പിറോളയുടെ നാല് ലക്ഷണങ്ങള്‍ ഇവയാണ്.... രോഗത്തിന് നിലവിലെ ആന്റിബോഡിയും വാക്‌സിനുകളും ഫലവത്താകില്ല, ആശങ്കയോടെ ആരോഗ്യ വിദഗ്ധര്‍
നാറ്റ്വെസ്റ്റിനും കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റിയും അടക്കമുള്ള ലെന്‍ഡര്‍മാര്‍ക്ക് പിന്നാലെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് നേഷന്‍വൈഡും; പുതിയ നിരക്കുകള്‍ നാളെ മുതല്‍ ലഭ്യമാകും
മലയാളികളടക്കമുള്ള എന്‍എച്ച്എസിലെ വിദേശ നഴ്‌സുമാര്‍ക്കായി ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങളുടെ കൈപ്പുസ്തവുമായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്; ലക്ഷ്യം രോഗികളുമായുള്ള ആശയ വിനിമയം കാര്യക്ഷമമാക്കാന്‍

Most Read

British Pathram Recommends