ലിംഗ-പ്രായ വിവേചനവും ശമ്പള വിവേചനം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും ആരോപിച്ച് ബിബിസിക്കെതിരെ ലണ്ടനിലെ ട്രൈബ്യൂണല്‍ കോടതിയെ സമീപിച്ച് നാല് മുതിര്‍ന്ന സ്ത്രീ വാര്‍ത്താ അവതാരകര്‍. കഴിഞ്ഞ വര്‍ഷം ബിബിസി ആഭ്യന്തര, ആഗോള വാര്‍ത്താ ചാനലുകള്‍ സംയോജിപ്പിച്ചപ്പോള്‍ ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ബ്രോഡ്കാസ്റ്റര്‍ 'ഷാം റിക്രൂട്ട്മെന്റ് എക്‌സര്‍സൈസ്' നടത്തിയെന്ന് അവതാരകന്‍ മാര്‍ട്ടിന്‍ ക്രോക്സാല്‍ - കരിന്‍ ജിയാനോണ്‍, കാസിയ മഡേര, അന്നിറ്റ മക്വീഗ് എന്നിവര്‍ ആരോപിച്ചു. സാക്ഷി മൊഴികളില്‍ 48 നും 54 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍, തങ്ങളുടെ ലിംഗഭേദം, പ്രായം, യൂണിയന്‍ അംഗത്വം എന്നിവ കാരണം വിവേചനം നേരിടുന്നുവെന്ന് പറഞ്ഞു.
തങ്ങളുടെ ക്ലെയിമുകള്‍ കൊണ്ടുവന്നതിന്റെ പേരില്‍ തങ്ങള്‍ ഇരകളാക്കപ്പെട്ടുവെന്നും ഹരാസ്‌മെന്റുകള്‍ക്കും, അനാരോഗ്യം, പ്രശസ്തിക്ക് മങ്ങല്‍ എന്നിവയ്ക്ക് കാരണമായെന്നും ഇത് ഒരു വര്‍ഷത്തിലേറെയായി തങ്ങളെ സംപ്രേഷണം ചെയ്യാതിരിക്കാന്‍ കാരണമായെന്നും നാലുപേരും പറഞ്ഞു. എന്നാല്‍ ബിബിസി ഈ ആരോപണങ്ങള്‍ നിഷേധിച്ചു.
2023 ജനുവരിയില്‍ പുതിയ ബിബിസി ന്യൂസ് ചാനലിനായി ചീഫ് അവതാരകരെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയയില്‍ ബിബിസി തിരിമറി നടത്തിയതായി തെളിവുണ്ടെന്നും അവര്‍ പറഞ്ഞു. ബിബിസിയുടെ അന്നത്തെ വാര്‍ത്താ ചാനലുകളുടെ എഡിറ്ററായിരുന്ന ജെസ് ബ്രമ്മര്‍, 'രണ്ട് പുരുഷന്മാരും രണ്ട് ചെറുപ്പക്കാരികളും - മറ്റ് നാല് പ്രധാന അവതാരകര്‍ക്കും അവരുടെ ജോലി സുരക്ഷിതമാണെന്ന് സ്വകാര്യമായി ഉറപ്പുനല്‍കി, എന്നാല്‍ നിയമപരമായ കാരണങ്ങളാല്‍ ഇപ്പോള്‍ തനിക്ക് കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
തങ്ങളില്‍ ചിലര്‍ തരംതാഴ്ത്തപ്പെട്ടപ്പോള്‍ മറ്റുള്ളവരുടെ ശമ്പളം വെട്ടിക്കുറച്ചതായും അവര്‍ പറഞ്ഞു. അവര്‍ കൂട്ടിച്ചേര്‍ത്തു: ''ഞങ്ങളെക്കാള്‍ പ്രായമുള്ള ഒരു പുരുഷന്മാരും സ്ത്രീകളും ഈ ദോഷങ്ങള്‍ അനുഭവിച്ചിട്ടില്ല.''ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ബിബിസിയുടെ നടപടി മൂലം കാരണം തങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടായതായി തെളിയിക്കുമെന്നും അവര്‍ പറഞ്ഞു.