HOT NEWS
വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി
3>ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടികള്‍ ഫലം കണ്ടു തുടങ്ങിയതായി പുതിയ കണക്കുകള്‍. രാജ്യത്തേക്കുള്ള റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങിയതായാണ് പുറത്തു വരുന്ന വിവരം. വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ രാജ്യത്ത് എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറയുകയാണ്. വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരാനുള്ള നിയന്ത്രണം ആണ് ഇമിഗ്രേഷന്‍ കുറയാനും വാഴയൊരുക്കിയത്. വിസാ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ തന്നെ ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെയും, ജോലിക്കാരുടെയും എണ്ണം താഴ്ന്നു.
ജനുവരി മുതല്‍ മൂന്ന് മാസങ്ങള്‍ക്കിടെ സ്‌കില്‍ഡ് വര്‍ക്കേഴ്സ്, വിദ്യാര്‍ത്ഥികള്‍, അവരുടെ കുടുംബങ്ങള്‍, ഹെല്‍ത്ത് & കെയര്‍ വര്‍ക്കേഴ്സ് എന്നിവര്‍ക്കായി യുകെ നല്‍കിയത് 139,100 വിസകളാണ് അനുവദിച്ചത്. 2023-ലെ ആദ്യ പാദത്തില്‍ 184,000 വിസകള്‍ നല്‍കിയ ഇടത്താണ് ഈ കുത്തനെയുള്ള ഇടിവ്. 2023-ല്‍ ഈ വിഭാഗങ്ങള്‍ക്ക് 1.13 മില്ല്യണ്‍ വിസകളാണ് നല്‍കിയത്. രാജ്യത്തേക്കുള്ള കുടിയേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ചത് ഇവരുടെ വരവാണ്. സുനാകിന്റെ അഭയാര്‍ത്ഥി നിയന്ത്രണ പദ്ധതികളുടെ ഭാഗമായി റുവാന്‍ഡയിലേക്ക് ആദ്യത്തെ അഭയാര്‍ത്ഥി അപേക്ഷകനെ അയച്ച സമയത്ത് തന്നെയാണ് നിയമപരമായ കുടിയേറ്റത്തിന്റെയും എണ്ണം കുറയുന്നതായി വ്യക്തമാകുന്നത്.
ബ്രിട്ടനിലേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ ബന്ധുക്കളെ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കണക്കുകള്‍ പെട്ടെന്ന് കുറഞ്ഞതിന് പിന്നില്‍. പഠിക്കാനെത്തിയവരുടെ കുടുംബാംഗങ്ങള്‍ക്ക് 6700 വിസകള്‍ മാത്രമാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 32,900 ആയിരുന്നു.
അതിനിടെ റുവാണ്ട ബില്‍ നിയമമായി മാറിയതോടെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി ബോര്‍ഡര്‍ പോലീസും രംഗത്തെത്തിയിരിക്കുകയാണ്. ആദ്യ ഘട്ട അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്ക്കാനായി വീടുകളില്‍ നിന്നും പുറത്തിറക്കുന്ന നാടകീയ രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡുകളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്ത് കൈവിലങ്ങ് വെച്ച് വാനില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ആദ്യ കുടിയേറ്റക്കാരനെ ഇതിനകം പാരലല്‍ വോളണ്ടറി സ്‌കീം പ്രകാരം കിഗാലിയിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച റുവാന്‍ഡ സേഫ്റ്റി ബില്‍ പാസായതോടെയാണ് അനധികൃത കുടിയേറ്റക്കാരെ പിടികൂടി റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായത്.
നയാപൈസ ചിലവില്ലാതെ നിങ്ങളുടെ ഫ്‌ളൈറ്റ് ടി്ക്കറ്റുകള്‍ ഫസ്റ്റ് ക്ലാസിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാം...!! ലളിതമായ ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ ചിലപ്പോള്‍ 'ബിരിയാണി കിട്ടിയേക്കാം'....
3>ഒരു വിമാനത്തിലെ ഇക്കോണമി ക്ലാസില്‍ യാത്രചെയ്യുമ്പോള്‍ അല്‍പ സ്വല്‍പം അസ്വസ്ഥത അനുഭവപ്പെടുന്നത് അസാധാരണമല്ല. എന്നാല്‍ നമ്മള്‍ ഫസ്റ്റ് ക്ലാസില്‍ ഇരിക്കുകയാണെങ്കില്‍ നമുക്കെല്ലാവര്‍ക്കും അല്‍പ്പം സുഖം തോന്നും, അല്ലേ? ഇതിനായി ഭാഗ്യശാലികളായ കുറച്ചുപേര്‍ക്ക് സ്വയം പണമടയ്ക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഇതിന് സാധിക്കാത്തവര്‍ക്കായി സൗജന്യമായി ഫസ്റ്റ് ക്ലാസ് അപ്‌ഗ്രേഡ് ചെയ്യാന്‍ വഴിയൊരുക്കുന്നതിനായിഏഴ് ടിപ്‌സുകള്‍ പങ്ക് വയ്ക്കുകയാണ് സ്‌കൈ ന്യൂസ്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.....
എയര്‍ലൈനിനോട് വിശ്വസ്തത പുലര്‍ത്തുക
വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് സൗജന്യ അപ്ഗ്രേഡുകള്‍, നേരത്തെയുള്ള ചെക്ക്-ഇന്‍, സൗജന്യ ഫ്‌ലൈറ്റുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു റിവാര്‍ഡ് സ്‌കീം പല എയര്‍ലൈനുകള്‍ക്കും ഉണ്ട്. ഒരു ഗവേഷണ സര്‍വേയില്‍ 80% ജീവനക്കാരും എയര്‍ലൈനിന്റെ ഫ്രീക്വന്റ് ഫ്‌ലയര്‍ സ്‌കീമിലെ ഒരു ഉപഭോക്താവിന് സൗജന്യ അപ്ഗ്രേഡ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു. കൂടാതെ, നേരത്തെയുള്ള ചെക്ക്-ഇന്‍ ലഭിക്കുന്നത്, വിമാനത്തിന്റെ മുന്‍ഭാഗത്ത് സീറ്റ് ഉറപ്പാക്കാന്‍ നിങ്ങളെ ആദ്യം വരിയില്‍ നിര്‍ത്തും.
ഒറ്റയ്ക്ക് അല്ലെങ്കില്‍ ശാന്തമായ സമയങ്ങളില്‍ യാത്ര ചെയ്യുക
ബുക്കുചെയ്ത വിമാനത്തില്‍ ആറുപേരടങ്ങുന്ന ഒരു കുടുംബത്തേക്കാള്‍ ആളൊഴിഞ്ഞ ഫ്‌ലൈറ്റിലെ ഒരു വ്യക്തിക്ക് അപ്ഗ്രേഡ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ശാന്തമായ ഫ്‌ളൈറ്റ് ലഭിക്കാന്‍ ആഴ്ചയുടെ മധ്യത്തിലോ തിരക്കില്ലാത്ത സമയങ്ങളിലോ പറക്കാന്‍ ശ്രമിക്കുക.
മതിപ്പുളവാക്കുന്ന വസ്ത്രധാരണം
നിങ്ങള്‍ സ്മാര്‍ട്ടായി വസ്ത്രം ധരിക്കുകയും ഇടയ്ക്കിടെ വിമാന യാത്ര നടത്തുന്ന ആളാണെന്ന് തോന്നിപ്പിക്കുകയും ചെയ്താല്‍ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യാനുള്ള നിങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും.
ബിസിനസ്സ് യാത്രക്കാര്‍ ഒരു എയര്‍ലൈനിന്റെ പ്രിയപ്പെട്ട യാത്രക്കാരാണ്, അവര്‍ പതിവായി പറക്കുന്നതിനാല്‍ അവരുടെ കമ്പനി കാര്‍ഡുകളില്‍ സ്വതന്ത്രമായി ചെലവഴിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ബിസിനസ്സ് വസ്ത്രം ധരിക്കുന്നത് അഭികാമ്യമാണ്.
ചോദിക്കാന്‍ ഭയപ്പെടരുത്
നിങ്ങള്‍ മര്യാദയുള്ളവരായിരിക്കുന്നിടത്തോളം കാലം ഒരു അപ്‌ഗ്രേഡിനുള്ള സാധ്യത അന്വേഷിക്കുന്നതില്‍ തെറ്റില്ല
ഫ്‌ളക്‌സിബിള്‍ ആയിരിക്കുക
നോ-ഷോകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വിമാനങ്ങള്‍ നിറഞ്ഞിരിക്കുന്നുവെന്ന് ഉറപ്പാക്കാനും എയര്‍ലൈനുകള്‍ പതിവായി ഫ്‌ലൈറ്റുകള്‍ ഓവര്‍ബുക്ക് ചെയ്യും. ആയതിനാല്‍ എല്ലാവരും ചെക്ക് ഇന്‍ ചെയ്തതിന് ശേഷം മതിയായ സീറ്റുകള്‍ ഇല്ലെങ്കില്‍, പിന്നീടുള്ള ഫ്‌ലൈറ്റിലേക്ക് മാറാന്‍ തയ്യാറുള്ള യാത്രക്കാര്‍ക്ക് അവര്‍ പലപ്പോഴും ഇന്‍സെന്റീവ് നല്‍കും. ഇത് സീറ്റ് അപ്ഗ്രേഡുകളോ ക്യാഷ് ഇന്‍സെന്റീവുകളോ ആകാം.
പ്രത്യേക അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക
ഇത് നിങ്ങളുടെ ജന്മദിനമോ ഹണിമൂണോ പ്രത്യേക വാര്‍ഷികമോ ആണെങ്കില്‍, ചെക്ക്-ഇന്‍ സ്റ്റാഫുമായുള്ള സംഭാഷണത്തില്‍ ഇത് ഇടയ്ക്ക് പറയുുന്നത് പ്രയോജനകരമാണ്
ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ മര്യാദ പാലിക്കുക
ഒരുപക്ഷേ ഈ ടിപ്‌സുകളെക്കാളെല്ലാം ഉപരിയായി മാന്യമായും സൗഹാര്‍ദപരമായും എല്ലാവരോടും ഇടപെട്ടാല്‍ തന്നെ കാര്യങ്ങള്‍ ഏറെക്കുറെ അനുകൂലമായിത്തീരും. സൗജന്യ അപ്ഗ്രേഡുകള്‍ നല്‍കാന്‍ എയര്‍ലൈന്‍ ജീവനക്കാര്‍ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിന് കര്‍ശനമായ മാനദണ്ഡങ്ങളൊന്നും പലപ്പോഴും ഇല്ലാത്തതിനാല്‍, ഒരു എയര്‍ലൈനിനോട് വിശ്വസ്തത പുലര്‍ത്തുക എന്ന ഒന്നാം നമ്പര്‍ ടിപ്പ് നല്ലതായിരിക്കും.
ഫ്‌ലൈറ്റ് ഹാക്ക്‌സില്‍ നിന്നുള്ള യാത്രാ വിദഗ്ധന്‍ ഇമ്മാനുവല്‍ ഡെബീര്‍ പറയുന്നു, 'മാന്യവും സൗഹൃദപരവുമായിരിക്കുക എന്നതാണ് നിങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം'. നിങ്ങളുടെ അപ്ഗ്രേഡ് ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് ധാരാളം ലളിതമായ തന്ത്രങ്ങളുണ്ട്, എന്നാല്‍ ഓര്‍ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എയര്‍ലൈന്‍ ജീവനക്കാര്‍ മനുഷ്യരാണെന്നതാണ്.'
ലിംഗ-പ്രായ വിവേചനവും തുല്യ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും; ബിബിസിക്കെതിരെ നിയമനടപടിയുമായി നാല് സീനിയര്‍ സ്ത്രീ വാര്‍ത്താ അവതാരകര്‍
3>ലിംഗ-പ്രായ വിവേചനവും ശമ്പള വിവേചനം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും ആരോപിച്ച് ബിബിസിക്കെതിരെ ലണ്ടനിലെ ട്രൈബ്യൂണല്‍ കോടതിയെ സമീപിച്ച് നാല് മുതിര്‍ന്ന സ്ത്രീ വാര്‍ത്താ അവതാരകര്‍. കഴിഞ്ഞ വര്‍ഷം ബിബിസി ആഭ്യന്തര, ആഗോള വാര്‍ത്താ ചാനലുകള്‍ സംയോജിപ്പിച്ചപ്പോള്‍ ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ബ്രോഡ്കാസ്റ്റര്‍ 'ഷാം റിക്രൂട്ട്മെന്റ് എക്‌സര്‍സൈസ്' നടത്തിയെന്ന് അവതാരകന്‍ മാര്‍ട്ടിന്‍ ക്രോക്സാല്‍ - കരിന്‍ ജിയാനോണ്‍, കാസിയ മഡേര, അന്നിറ്റ മക്വീഗ് എന്നിവര്‍ ആരോപിച്ചു. സാക്ഷി മൊഴികളില്‍ 48 നും 54 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍, തങ്ങളുടെ ലിംഗഭേദം, പ്രായം, യൂണിയന്‍ അംഗത്വം എന്നിവ കാരണം വിവേചനം നേരിടുന്നുവെന്ന് പറഞ്ഞു.
തങ്ങളുടെ ക്ലെയിമുകള്‍ കൊണ്ടുവന്നതിന്റെ പേരില്‍ തങ്ങള്‍ ഇരകളാക്കപ്പെട്ടുവെന്നും ഹരാസ്‌മെന്റുകള്‍ക്കും, അനാരോഗ്യം, പ്രശസ്തിക്ക് മങ്ങല്‍ എന്നിവയ്ക്ക് കാരണമായെന്നും ഇത് ഒരു വര്‍ഷത്തിലേറെയായി തങ്ങളെ സംപ്രേഷണം ചെയ്യാതിരിക്കാന്‍ കാരണമായെന്നും നാലുപേരും പറഞ്ഞു. എന്നാല്‍ ബിബിസി ഈ ആരോപണങ്ങള്‍ നിഷേധിച്ചു.
2023 ജനുവരിയില്‍ പുതിയ ബിബിസി ന്യൂസ് ചാനലിനായി ചീഫ് അവതാരകരെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയയില്‍ ബിബിസി തിരിമറി നടത്തിയതായി തെളിവുണ്ടെന്നും അവര്‍ പറഞ്ഞു. ബിബിസിയുടെ അന്നത്തെ വാര്‍ത്താ ചാനലുകളുടെ എഡിറ്ററായിരുന്ന ജെസ് ബ്രമ്മര്‍, 'രണ്ട് പുരുഷന്മാരും രണ്ട് ചെറുപ്പക്കാരികളും - മറ്റ് നാല് പ്രധാന അവതാരകര്‍ക്കും അവരുടെ ജോലി സുരക്ഷിതമാണെന്ന് സ്വകാര്യമായി ഉറപ്പുനല്‍കി, എന്നാല്‍ നിയമപരമായ കാരണങ്ങളാല്‍ ഇപ്പോള്‍ തനിക്ക് കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
തങ്ങളില്‍ ചിലര്‍ തരംതാഴ്ത്തപ്പെട്ടപ്പോള്‍ മറ്റുള്ളവരുടെ ശമ്പളം വെട്ടിക്കുറച്ചതായും അവര്‍ പറഞ്ഞു. അവര്‍ കൂട്ടിച്ചേര്‍ത്തു: ''ഞങ്ങളെക്കാള്‍ പ്രായമുള്ള ഒരു പുരുഷന്മാരും സ്ത്രീകളും ഈ ദോഷങ്ങള്‍ അനുഭവിച്ചിട്ടില്ല.''ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ബിബിസിയുടെ നടപടി മൂലം കാരണം തങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടായതായി തെളിയിക്കുമെന്നും അവര്‍ പറഞ്ഞു.
വടക്ക് കിഴക്കേ ലണ്ടനില്‍ വാള്‍ആക്രമണത്തില്‍ 14 കാരന്‍ കൊല്ലപ്പെട്ട സംഭവം; 36 കാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി, പ്രതി സ്പാനിഷ്-ബ്രസീല്‍ ഇരട്ട പൗരത്വമുള്ള ആള്‍
3>വടക്ക് കിഴക്കേ ലണ്ടനില്‍ വാള്‍ ആക്രമണത്തില്‍ 14 കാരനായ കൗമാരക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 36 കാരനായ പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ന്യൂഹാമില്‍ നിന്നുള്ള മാര്‍ക്കസ് ഔറേലിയോ അര്‍ഡുനി മോണ്‍സോയ്ക്കെതിരെ രണ്ട് കൊലപാതകശ്രമം, രണ്ട് ഗുരുതരമായ ദേഹോപദ്രവം, വഷളാക്കിയ മോഷണം, ബ്ലേഡുള്ള സാധനങ്ങള്‍ കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. സ്പാനിഷ്-ബ്രസീല്‍ ഇരട്ട പൗരത്വമുള്ള പ്രതിയെ നാളെ ബാര്‍ക്കിംഗ്സൈഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വാന്‍ ഇടിച്ച് പരിക്കേറ്റ മോണ്‍സോയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇന്നലെ ഹൈനോള്‍ട്ടിലെ ബാക്ന്റോഫ്റ്റ് സ്‌കൂളില്‍ ക്ലാസിലേക്ക് നടക്കുമ്പോളാണ് ഡാനിയല്‍ അന്‍ജോറിന്‍ എന്ന ബാലന്‍ ദാരുണമായി കൊല്ലപ്പെട്ടത്. മൂന്ന് സഹോദരങ്ങളില്‍ ഇളയവനായിരുന്നു ഡാനിയല്‍. 'സൗമ്യനായ' കൗമാരക്കാരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനാല്‍, അദ്ദേഹത്തിന്റെ മരണത്തില്‍ തങ്ങള്‍ 'അഗാധമായ ഞെട്ടലിലും ദുഃഖത്തിലും' അവശേഷിച്ചതായി സ്വതന്ത്ര സ്‌കൂളിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും പറഞ്ഞു.
പ്രതിയെ അതിസാഹസികമായി പൊലീസ് കീഴടക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തി പോലീസ് ഉടനെ ഇരയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രതിയെ ഇയാളെ കീഴടക്കാനുള്ള ശ്രമത്തിനിടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്ക് പറ്റിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും സൂചനയുണ്ട്. മറ്റ് രണ്ടു പേരുടെ ആരോഗ്യ സ്ഥിതി ഗുരുതരമല്ല. സംഭവത്തില്‍ തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
ചിചെസ്റ്ററിലെ ആദ്യകാല മലയാളി ജോണിക്ക് ഉറക്കത്തിനിടെ ആകസ്മിക നിര്യാണം; ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ജോണിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏകമകള്‍
3>ചിചെസ്റ്റര്‍ മലയാളിയ്ക്ക് ഉറക്കത്തിനിടെ അപ്രതീക്ഷിത വിയോഗം. ചിചെസ്റ്ററിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയെയാണ് ഉറക്കത്തിനിടെ മരണം തേടിയെത്തിയത്. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഉച്ച ഭക്ഷണം കഴിച്ച് 2.30ഓടെ പതിവുപോലെ ഉറങ്ങാന്‍ പോയ ജോണി വൈകിട്ട് 7.30 ആയിട്ടും പുറത്തേക്ക് ഇറങ്ങിവന്നില്ല. തുടര്‍ന്ന് മകള്‍ മുറിയിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് ചലനമറ്റ നിലയില്‍ ജോണിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ എമര്‍ജന്‍സി സംവിധാനങ്ങള്‍ പാഞ്ഞെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ജോണിയുടെ ഭാര്യ റെജി കഴിഞ്ഞ വര്‍ഷമാണ് കാന്‍സര്‍ ബാധിതയായി മരണത്തിനു കീഴടങ്ങിയത്. അമ്മയുടെ മരണത്തിനു പിന്നാലെ പിതാവും പോയപ്പോള്‍ 20-ാം വയസില്‍ തനിച്ചായിരിക്കുകയാണ് അവരുടെ ഏക മകള്‍ അമ്മു.
2023 ഏപ്രിലിലാണ് നഴ്സായിരുന്ന റെജിയുടെ മരണം സംഭവിച്ചത്. ചിചെസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ബാന്‍ഡ് 7 നഴ്സായിരുന്നു റെജി. 2022 മേയില്‍ യുകെയിലെ ഹോസ്പിറ്റലില്‍ വച്ച് ജോലി ചെയ്യവെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യ സഹായം തേടിയിരുന്നു. തുടര്‍ പരിശോധനയിലാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ എത്തുന്നതിന് മുന്‍പ് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്സായിരുന്നു. അമ്മയുടെ അകാല മരണത്തിന്റെ വേദനയില്‍ നിന്നും മോചിതയാകും മുന്‍പാണ് അമ്മുവിനെ തേടി പിതാവിന്റെ വിയോഗവും എത്തിയത്.
ജോണിയുടെ അപ്രതീക്ഷിത നിര്യാണത്തില്‍ ബ്രിട്ടീഷ്പത്രം അനുശോചനം നേരുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വേര്‍പ്പാട് താങ്ങാനാകട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.
നോര്‍ത്ത് ഈസ്റ്റ ലണ്ടനില്‍ വാള്‍ ആക്രമണം; 14 വയസ്സുകാരനായ ആണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു, പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് മുറിവ്, ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
3>വടക്കുകിഴക്കന്‍ ലണ്ടനില്‍ വാളുമായി അക്രമി നടത്തിയ ആക്രമണത്തില്‍ 14 വയസ്സുള്ള ആണ്‍കുട്ടി മരിച്ചു. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ഹൈനോള്‍ട്ടില്‍ ഒരു കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറുകയും ആളുകള്‍ക്ക് കുത്തേള്‍ക്കുകയും ചെയ്തു റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഇതിനെ തുടര്‍ന്ന് ഉടന്‍തന്നെ പോലീസ് സ്ഥലത്ത് എത്തി ചേര്‍ന്ന് അക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
പൂന്തോട്ട വേലികള്‍ക്ക് മുകളിലൂടെ ചാടിക്കയറിയ പ്രതിയെ കീഴടക്കുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. 36 കാരനായ ഇയാളെ അറസ്റ്റ് ചെയ്തു, ഇയാള്‍ സഞ്ചരിച്ച വാഹനം വീട്ടിലേക്ക് ഇടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. ഇയാളെ ഇതുവരെ ചോദ്യം ചെതിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
പരിക്കു പറ്റിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന മുറിവുകള്‍ ഉണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റു രണ്ടുപേരുടെ ആരോഗ്യസ്ഥിതി സാരമുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
'ഒരു രാത്രി 35 പൗണ്ട് മാത്രം'; പ്രീമിയര്‍ ഇന്നിന്റെ പരസ്യത്തിന് വിലക്കുമായി അഡ്വറ്റൈസിങ്ങ് അതോറിറ്റി, നടപടി ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി
3>ഹോട്ടല്‍ ശൃംഖലയായ പ്രീമിയര്‍ ഇന്നിന്റെ 'ഒരു രാത്രിക്ക് 35 പൗണ്ട് മുതല്‍' എന്ന പരസ്യം പ്രദര്‍ശിപ്പിക്കുന്നത് വിലക്കി അഡ്വറ്റൈസിങ്ങ് അതോറിറ്റി. 'പ്രീമിയര്‍ ഇന്‍ എഡിന്‍ബര്‍ഗ് - ഒരു രാത്രിക്ക് £35 മുതല്‍ മുറികള്‍' എന്ന് പറയുന്ന നവംബറില്‍ പുറത്തു വിട്ട ഓണ്‍ലൈന്‍ പരസ്യമാണ് ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നതാണെന്ന് വിലയിരുത്തി അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി വിലക്കിയത്.
പരസ്യം പ്രചരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സ്‌കോട്ടിഷ് നഗരത്തില്‍ ഒരു രാത്രിക്ക് £35 എന്ന നിരക്കില്‍ 377 മുറികളുണ്ടെന്ന് പ്രീമിയര്‍ ഇന്നിന്റെ ഉടമ വിറ്റ്‌ബ്രെഡ് വാച്ച്‌ഡോഗിനെ കാണിച്ചു. എന്നാല്‍ വരും വര്‍ഷത്തില്‍ ആ വിലയില്‍ ഗണ്യമായ എണ്ണം മുറികള്‍ ലഭ്യമാണെന്ന് പരസ്യം അര്‍ത്ഥമാക്കുമെന്ന് ഉപഭോക്താക്കള്‍ വിശ്വസിക്കുമെന്ന് എഎസ്എ പറഞ്ഞു. വാസ്തവത്തില്‍, ഒരു ചെറിയ ശതമാനം മാത്രമേ 35 പൗണ്ടിന് ഇത്തരത്തില്‍ ലഭ്യമായിരുന്നുള്ളൂ.
35 പൗണ്ടിന് മുറികളൊന്നും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കാട്ടി ഒരു വായനക്കാരന്‍ എഎസ്എയ്ക്ക് പരാതി നല്‍കി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ റെഗുലേറ്റര്‍ പരസ്യം അതിന്റെ നിലവിലെ രൂപത്തില്‍ വീണ്ടും പ്രദര്‍ശിപ്പി്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുകയായിരുന്നു.
തീരുമാനത്തോട് പ്രതികരിച്ച് പ്രീമിയര്‍ ഇന്‍ പറഞ്ഞു: 'യുകെയിലെ ഏറ്റവും പ്രിയപ്പെട്ട ബജറ്റ് ഹോട്ടല്‍ ബ്രാന്‍ഡ് എന്ന നിലയില്‍, ഞങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ലക്ഷക്കണക്കിന് മികച്ച മൂല്യമുള്ള മുറികള്‍ ലഭ്യമാണ്, എന്നാല്‍ ഈ നിര്‍ദ്ദിഷ്ട ഡിജിറ്റല്‍ കാമ്പെയ്ന്‍ ഞങ്ങളുടെ സാധാരണ ഉയര്‍ന്ന നിലവാരത്തിലുള്ളതല്ലെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു. തെറ്റിദ്ധരിപ്പിക്കുക എന്നതല്ല ഞങ്ങളുടെ ഉദ്ദേശം. നിര്‍ഭാഗ്യവശാല്‍, £35 ഓഫറിന്റെ ഫലമായാണ് ഈ പ്രശ്നം ഉടലെടുത്തത്, ഇത് ആദ്യം പ്രതീക്ഷിച്ചതിലും അല്‍പ്പം കൂടുതല്‍ പ്രചാരം നേടി. മുറികള്‍ വേഗത്തില്‍ വിറ്റു, ലഭ്യമായ ഇന്‍വെന്ററിക്കെതിരെ ഞങ്ങളുടെ പണമടച്ചുള്ള പരസ്യങ്ങളിലെ മുന്‍നിര വില വേണ്ടത്ര വേഗത്തില്‍ അപ്ഡേറ്റ് ചെയ്യാന്‍ ഞങ്ങള്‍ക്കായില്ല. ഈ പ്രശ്‌നം വീണ്ടും ഉണ്ടാകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്'. ഒരു വക്താവ് പറഞ്ഞു.
ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം സീബ്രാലൈനില്‍ വയോധികനെ ഇടിച്ച് കൊലപ്പെടുത്തി; മലയാളി വിദ്യാര്‍ത്ഥിക്ക് യുകെയിലെ 6 വര്‍ഷം ജയില്‍ ശിക്ഷ, ഷാരോണ്‍ എബ്രഹാമിന് 8 വര്‍ഷം കാര്‍ ഓടിക്കുന്നതിനും വിലക്ക്
3>ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം സീബ്രാലൈനില്‍ വയോധികനായ കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച യുകെയിലെ മലയാളി വിദ്യാര്‍ത്ഥിക്ക് ജയില്‍ ശിക്ഷ. ഷാരോണ്‍ എബ്രഹാം എന്ന 27 കാരനാണ് അപകടകരമായ ഡ്രൈവിംഗ് മരണത്തിന് ഇടയാക്കിയതിനെ ജയിലിലായത്. ആറ് വര്‍ഷത്തെ തടവിനും എട്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കുമാണ് ലൂയിസ് ക്രൗണ്‍ കോടതി ഷാരോണിന് വിധിച്ചത്.
2023 ജൂലൈ 26 ന് ഈസ്റ്റ്ബോണിലെ അപ്പര്‍ടണ്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഷാരോണ്‍ ഓടിച്ചിരുന്ന ലെക്‌സസ് കാര്‍ 75 കാരനായ ആന്‍ഡ്രൂ ഫോറെസ്റ്റിനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ആ സമയം കാറിന്റെ വേഗത 52 മൈല്‍ (83.6 കിലോമീറ്റര്‍) ആയിരുന്നു.
അപകടം സംഭവിച്ച ശേഷം ഷാരോണ്‍ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും പിന്നീട് തന്റെ വാഹനത്തിന്റെ കേടുപാടുകള്‍ മറയ്ക്കാന്‍ കാറിന് ഒരു കവര്‍ വാങ്ങി ഇടുകയും ചെയ്തു. കേസ് വിചാരണയ്ക്ക് പോയിരുന്നെങ്കില്‍ ശിക്ഷ ഒമ്പത് വര്‍ഷം തടവ് അനുഭവിക്കാമായിരുന്നു, എന്നാല്‍ കേസില്‍ ആദ്യം തന്നെ ഷാരോണ്‍ കുറ്റസമ്മതം നടത്തിയതിനാല്‍ ശ്ിക്ഷാ കാലവധി 6 വര്‍ഷമായി കുറയുകയായിരുന്നു. എട്ടു വര്‍ഷത്തെ വിലക്കിന് ശേഷം ഷാരോണ്‍ എബ്രഹാമിന് വീണ്ടും ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് ഒരു വിപുലമായ റീ-ടെസ്റ്റ് നടത്തേണ്ടി വരും.
കൂട്ടിയിടി നടന്ന് 16 മണിക്കൂറിന് ശേഷമാണ് ഷാരോണ്‍ എബ്രഹാമിനെ പിടികൂടിയത്. ഷാരോണിന് ഒമ്പത് വര്‍ഷമായി വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നുവെങ്കിലും യുകെ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കേണ്ടി വന്നു. ടെസ്റ്റ് പാസായ ദിവസം വൈകിട്ട് ഏകദേശം 7.45 ന് വോക്കിംഗ് കോളേജിലെ മുന്‍ ചരിത്ര മേധാവിയായ ഫോറസ്റ്റിനെ ഷാരോണിന്റെ കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തിന് ശേഷം ഷാരോണ്‍ എബ്രഹാം തന്റെ മൊബൈല്‍ ഫോണില്‍ 'ഹിറ്റ് ആന്‍ഡ് റണ്‍ കൊളിഷന്‍ യുകെ നിയമം' തിരഞ്ഞതായി പോലീസ് പറഞ്ഞു. ഏപ്രില്‍ 25 ന് ലൂയിസ് ക്രൗണ്‍ കോടതിയില്‍, അപകടകരമായ തന്റെ ഡ്രൈവിംഗ് മരണത്തിന് കാരണമായെന്ന് ഷാരോണ്‍ എബ്രഹാം സമ്മതിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈ 26 ന് രാത്രി 7.45 ന് ഈസ്റ്റ്ബോണിലെ അപ്പര്‍ടണ്‍ റോഡില്‍ സംഭവം നടക്കുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. അപകട വിവരം തന്റെ വാഹനത്തില്‍ യാത്ര ചെയ്തിരുന്നവരെ ഷാരോണ്‍ എബ്രഹാം അറിയിച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ കുറ്റകൃത്യം മറയ്ക്കുന്നതിനായി പ്രതി തന്റെ വീടി്‌ന് പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ വാഹനത്തിന് ഒരു കവര്‍ വാങ്ങി ഇടുകയും ചെയ്തു.
സംഭവത്തിന്റെ സിസിടിവി ഫുട്ടേജുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ച സീരിയസ് കൊളിഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെയും റോഡ്സ് പോലീസിംഗ് യൂണിറ്റിലെയും ഉദ്യോഗസ്ഥര്‍ 16 മണിക്കൂറുകള്‍ക്കകം ഷാരോണിനെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ താന്‍ അമിത വേഗതയില്‍ വാഹനമോടിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട പ്രതി, അപകടം തന്റെ തെറ്റല്ലെന്ന് ഉറപ്പുണ്ടെന്നും അവകാശപ്പെട്ടു. എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന മറ്റൊരു വാഹനം സീബ്രാ ക്രോസിംഗില്‍ കൊല്ലപ്പെട്ട ഫോറസ്റ്റിനെ കടത്തിവിടാന്‍ കൃത്യമായി നിര്‍ത്തിയിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് കാണിക്കുന്നത് ഷാരോണ്‍ അമിത വേഗതയിലായിരുന്നു എന്നാണ്. 30mph സോണില്‍ 45mph നും 52mph നും ഇടയില്‍ പ്രതി ഡ്രൈവ് ചെയ്തതായാണ് കണക്കാക്കുന്നത്. ഷാരോണ്‍ എബ്രഹാം നിര്‍ദ്ദിഷ്ട വേഗപരിധിയിലായിരുന്നെങ്കില്‍ കൂട്ടിയിടി ഉണ്ടാകുമായിരുന്നില്ല..നിലവിലുള്ള റോഡിനും കാലാവസ്ഥയ്ക്കും വളരെ അനുചിതമായ വേഗതയിലും ശ്രദ്ധക്കുറവോടെയുമാണ് പ്രതി വാഹനമോടിച്ചതെന്നും അവസാനത്തെ ഒന്നോ രണ്ടോ സെക്കന്‍ഡില്‍ മാത്രമാണ് ബ്രേക്ക് ഇട്ടതെന്നും ജഡ്ജി ക്രിസ്റ്റീന്‍ ലെയിംഗ് കെസി പറഞ്ഞു. ഡ്രൈവിംഗിന് മുമ്പ് പ്രതി ഒരു നിമിഷം മാത്രം കാര്‍ നിര്‍ത്തിയതാണ് ഈ കേസ് കൂടുതല്‍ വഷളാക്കുന്നതെന്നും ജഡ്ജി പറയുന്നു. ഇരയ്ക്ക് ഭയങ്കരമായ പരിക്കുകള്‍ ഉണ്ടായിട്ടുണ്ടാകണം എന്ന് മനസ്സിലായിട്ടും പ്രതിയുടെ ചിന്തകള്‍ അയാളെയും അയാളുടെ കാറിനെയും കുറിച്ച് മാത്രമായിരുന്നുവെന്നും ജഡ്ജി വിലയിരുത്തി.
തങ്ങളുടെ കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന കുറ്റസമതവുമായി അസ്ട്രസെനക; രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍
3>കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഷീല്‍ഡിന് പാര്‍ശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്. കോവിഷീല്‍ഡ്, വാക്സ്സെവ്റിയ തുടങ്ങിയ പല ബ്രാന്‍ഡ് നാമങ്ങളില്‍ ആഗോളതലത്തില്‍ ഉപയോഗിച്ച വാക്‌സിനാണിത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായിച്ചേര്‍ന്നാണ് അസ്ട്രസെനക്ക ഇതു വികസിപ്പിച്ചത്.
വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളും മരണവുംവരെയുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ അസ്ട്രസെനക്കയ്‌ക്കെതിരേ കോടതിയിലും പോയി. വാക്സിന്‍ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലില്‍ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്.
അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കോവിഷീല്‍ഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കോടതിയില്‍ നല്‍കിയ രേഖകളില്‍ അസ്ട്രസെനക്ക സമ്മതിച്ചു. സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് അസ്ട്രസെനക്ക-ഒക്സ്ഫഡ് വാക്സിന്റെ ഉപയോഗം ബ്രിട്ടന്‍ അവസാനിപ്പിച്ചിരുന്നു. യുകെ ഹൈക്കോടതിയില്‍ ഏകദേശം 51 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 100 മില്ല്യണ്‍ പൗണ്ടിലേറെ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രിട്ടനിലെ ശരാശരി വാടക നിരക്ക് റെക്കോര്‍ഡ് ഉയര്‍ന്നതിലേക്ക് കുതിയ്ക്കുന്നു; ശരാശരി മാസവാടക 1291 പൗണ്ടും ഡെപ്പോസിറ്റ് തുക ,633 പൗണ്ടുമായി, രാജ്യത്തെ 'വാടക ഹോട്ട്‌സ്‌പോട്ടുകള്‍' ഏതൊക്കെയെന്ന് നോക്കാം....
3>ബ്രിട്ടനിലെ ശരാശരി വാടക പുതിയ ഉയരങ്ങള്‍ താണ്ടു്‌നു എന്ന് കണക്കുകള്‍. റീഡിംഗ്, കവന്‍ട്രി തുടങ്ങിയ സ്ഥലങ്ങളിലെ വാര്‍ഷിക വാടക വളര്‍ച്ച ഏകദേശം 20 ശതമാനം ആണ്. 2024-ന്റെ ആദ്യ പാദത്തില്‍ ലണ്ടന് പുറത്ത് പരസ്യപ്പെടുത്തിയ ശരാശരി വാടക ഒരു കലണ്ടര്‍ മാസത്തില്‍ റെക്കോര്‍ഡ് £1,291 ആയി ഉയര്‍ന്നുവെന്ന് പ്രോപ്പര്‍ട്ടി വെബ്സൈറ്റ് റൈറ്റ് മൂവില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു. അത് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 8.5% കൂടുതലാണ്. പണപ്പെരുപ്പത്തേക്കാള്‍ വളരെ മുന്നിലുള്ള വളര്‍ച്ചാ നിരക്കാണിത്.
ലണ്ടനിലെ ശരാശരി വാടകയും £2,633 എന്ന പുതിയ ഉയരത്തിലെത്തി. തലസ്ഥാനത്തെ ശരാശരി ചെലവ് 12 മാസം മുമ്പത്തേതിനേക്കാള്‍ 5.3% കൂടുതലാണ്. ലണ്ടനിലെ വാര്‍ഷിക വാടക വളര്‍ച്ച 2022 വേനല്‍ക്കാലത്ത് 16.1% ആയി ഉയര്‍ന്നിരുന്നു. മൊത്തത്തിലുള്ള കണക്കുകള്‍ കാണിക്കുന്നത് പ്രാദേശികമായ വ്യത്യാസങ്ങള്‍ വാടകയിലും പ്രതിഫലിക്കുന്നു എന്നാണ്. ചില പ്രദേശങ്ങളില്‍ വാടക ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം വര്‍ദ്ധിച്ചു.
റൈറ്റ്മൂവ് പറയുന്നതനുസരിച്ച്, സറേയിലെ വാള്‍ട്ടണ്‍-ഓണ്‍-തേംസിലെ വാര്‍ഷിക വാടക വളര്‍ച്ച 34.6 ശതമാനവുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. കവന്‍ട്രിയുടെയും റീഡിംഗിന്റെയും കണക്കുകള്‍ യഥാക്രമം 19.5% ഉം 19.1% ഉം ആയിരുന്നു. 17% നും 19% നും ഇടയില്‍ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് മേഖലകളില്‍ മെഴ്സിസൈഡിലെ ബൂട്ടില്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ ഹെര്‍ട്ട്ഫോര്‍ഡ്, സതാംപ്ടണ്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ വാറ്റ്ഫോര്‍ഡ്, റെന്‍ഫ്രൂഷയറിലെ പെയ്സ്ലി എന്നിവ ഉള്‍പ്പെടുന്നു.
എന്നിരുന്നാലും, വിപണിയില്‍ വരുന്ന പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായുള്ള സാധാരണ പരസ്യം ചെയ്യപ്പെട്ട സ്വകാര്യ വാടകകള്‍ പുതിയ റെക്കോര്‍ഡുകള്‍ നേടുന്നത് തുടരുമ്പോള്‍, റൈറ്റ്മൂവിന്റെ കണക്കുകള്‍ അനുസരിച്ച്, വാടക വളര്‍ച്ചയുടെ മൊത്തത്തിലുള്ള വേഗത മന്ദഗതിയിലാണ് എന്നാണ്.
കൂടുതല്‍ ഭൂവുടമകള്‍ക്ക് അവര്‍ തുടക്കത്തില്‍ പരസ്യപ്പെടുത്തിയ വാടക വെട്ടിക്കുറയ്‌ക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വാടക വളര്‍ച്ചയുടെ വേഗത കുറയുന്നത് വാടകക്കാര്‍ സ്വാഗതം ചെയ്യുമെങ്കിലും, സ്വകാര്യ വാടക വിപണി ഇപ്പോഴും വളരെ സജീവമാണ് എന്ന് റൈറ്റ്മൂവ് പറഞ്ഞു. കോവിഡിന് മുമ്പുള്ള നിലയിലേക്ക് സപ്ലെ തിരികെ കൊണ്ടുവരാന്‍ ഏകദേശം 50,000 പ്രോപ്പര്‍ട്ടികള്‍ ആവശ്യമാണെന്ന് ഇത് കണക്കാക്കുന്നു. സപ്ലെയെ മറികടക്കുന്ന ഡിമാന്‍ഡാണ് വാടക വര്‍ദ്ധനയ്ക്ക് കാരണമായത് എന്നും റൈറ്റ് മൂവ് വ്ക്തമാക്കി.