18
MAR 2021
THURSDAY
1 GBP =105.92 INR
1 USD =83.30 INR
1 EUR =90.46 INR
breaking news : യൂസഫലിയുടെ അബുദാബിയിലെ വീട്ടില്‍ അതിഥിയായെത്തി നടന്‍ രജനീകാന്ത്, സൂപ്പര്‍സ്റ്റാറിന് ഒപ്പമുള്ള യൂസഫലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ >>> 'ഞാന്‍ എവിടെയാണെന്ന് കൃത്യമായി എന്റെ ഒരു ഹലോയില്‍ നിന്നും ഭാര്യ മനസ്സിലാക്കും, അതുകൊണ്ട് തന്നെ ഭാര്യയോട് ഒന്നും ഒളിച്ചു വെക്കാറില്ല' കലാഭവന്‍ ഷാജോണ്‍ പറയുന്നു >>> വീട്ടില്‍ വളര്‍ത്തിയിരുന്ന എക്സല്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായകളില്‍ നിന്നും ആക്രമണം, ലണ്ടനില്‍ അമ്പതുകാരിക്ക് ദാരുണാന്ത്യം, നായകളെ പൊലീസ് പിടികൂടി >>> ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തം കുത്തിവെച്ച് 3000 പേര്‍ മരണമടഞ്ഞ എന്‍എച്ച്എസ് ചികിത്സാ ദുരന്ത ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ഈ വര്‍ഷം തന്നെ വിതരണം ചെയ്യും, ആദ്യ ഗഡുവായി 210,000 പൗണ്ട് ഉടന്‍ നല്‍കും >>> യുകെയില്‍ 40 വയസ്സിന് താഴെയുള്ള ടൈപ്പ് 2 ഡയബറ്റിസ് ബാധിതരുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ്; വില്ലന്‍മാരാകുന്നത് പൊണ്ണത്തടിയും ജങ്ക്ഫുഡിന്റെ അമിതോപയോഗവും, രോഗ നിരക്ക് കൂടുതല്‍ കറുത്ത വംശജരിലും ദക്ഷിണേഷ്യന്‍ പശ്ചാത്തലമുള്ളവരിലും >>>
Home >> HOT NEWS
അയര്‍ലന്‍ഡില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി ബാലിക അന്തരിച്ചു; വിടപറഞ്ഞത് പത്തനംതിട്ട സ്വദേശിനിയായ 8 വയസ്സുകാരി ലിയാന മോള്‍

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2023-08-26

അയര്‍ലന്‍ഡില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരി അന്തരിച്ചു. ഇന്നലെ രാവിലെ 9.30 യ്ക്കായിരുന്നു മരണം. പത്തനംതിട്ട തടിയൂര്‍ കടയാര്‍ കാരുവേലില്‍ കണനില്‍ക്കുംകാലയില്‍ ലിജു കെ. ജോസഫ് - ജിന്‍സി തോമസ് ദമ്പതികളുടെ മകളായ ലിയാന മോള്‍ ആണ് മരണമടഞ്ഞത്. 

അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ ഒരു വര്‍ഷം മുന്‍പാണ് ജോലി സംബന്ധമായി ലിയാനയുടെ മാതാപിതാക്കള്‍ എത്തുന്നത്. അയര്‍ലന്‍ഡില്‍ എത്തിയ ശേഷമാണ് ലിയാനയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. 

മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കരിക്കാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ഇതിനായുള്ള തുടര്‍ നടപടി ക്രമീകരണങ്ങള്‍ക്ക് കോര്‍ക്കിലെ വിവിധ ഇന്ത്യന്‍ സംഘടനകള്‍ കുടുംബത്തോടൊപ്പമുണ്ട്. സഹോദരി: ഇവാന മോള്‍. ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ റിട്ട. പാസ്റ്റര്‍ ജോസഫ് കെ. ജോസഫിന്റെ ചെറുമകളാണ് മരിച്ച ലിയാന. 


ലിയാന മോളുടെ അകാല വേര്‍പ്പാടില്‍ ബ്രിട്ടീഷ് പത്രത്തിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

More Latest News

യൂസഫലിയുടെ അബുദാബിയിലെ വീട്ടില്‍ അതിഥിയായെത്തി നടന്‍ രജനീകാന്ത്, സൂപ്പര്‍സ്റ്റാറിന് ഒപ്പമുള്ള യൂസഫലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഒരു ബിസിനസ്സുകാരനെങ്കിലും സഹജീവികളോട് ഏറെ കരുണയുള്ള വ്യക്തി കൂടിയാണ് എംഎ യുസഫലി. മലയാളി അല്ലെങ്കിലും തമിഴ് മന്നന്‍ രജനികാന്ത് മലയാളികളുടെ കൂടെ പ്രിയപ്പെട്ട താരമാണ്. ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രണ്ടുപേര്‍ക്കും സമാനതയായി കാണുന്നത് ജീവകാരുണ്യ പ്രവര്‍ത്തിയാണ്. രജനീകാന്ത് പാവപ്പെട്ടവരെ സഹായിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും പുറത്ത് വന്നിട്ടുണ്ട്. അതുപോലെ തന്നെ സഹായമസ്‌കത ഏറെ ഉള്ള വ്യക്തിയാണ് എംഎ യൂസഫലി. ഇരുവരെയും ഒന്നിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകര്‍. യൂസഫലിയുടെ അബുദാബിയിലെ വീട്ടില്‍ ആണ് രജനീകാന്ത് സന്ദര്‍ശനത്തിന് എത്തിയത്. ഇദ്ദേഹത്തിന്റെ ബിസിനസ് ആസ്ഥാനത്തും രജനീകാന്ത് സന്ദര്‍ശനം നടത്തി. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ആണ് സൂപ്പര്‍സ്റ്റാര്‍ ആദ്യം എത്തിയത്. അവിടെനിന്നും ഡ്രൈവ് ചെയ്താണ് യൂസഫലി രജനീകാന്തിനെ തന്റെ വീട്ടിലേക്ക് സ്വീകരിച്ചത്. ഈ വീഡിയോകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റോള്‍സ് റോയ്‌സ് കാറില്‍ ആണ് ഇരുവരും യാത്ര ചെയ്തത്. രജനികാന്ത് ഏറെനേരം യൂസഫലിയുടെ വീട്ടില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. സിനിമ നടന്‍ അല്ലെങ്കിലും യൂസഫലി മലയാളികളെ സംബന്ധിച്ച് ഒരു സൂപ്പര്‍ താരം തന്നെയാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും രണ്ടു വലിയ പോപ്പുലര്‍ താരങ്ങളെ ഒരുമിച്ചു കാണുവാന്‍ സാധിച്ചതിലുള്ള ആഹ്ലാദത്തിലാണ് മലയാളികള്‍ എല്ലാവരും തന്നെ. സുരേഷ് ബാലാജി ആണ് ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്.

'ഞാന്‍ എവിടെയാണെന്ന് കൃത്യമായി എന്റെ ഒരു ഹലോയില്‍ നിന്നും ഭാര്യ മനസ്സിലാക്കും, അതുകൊണ്ട് തന്നെ ഭാര്യയോട് ഒന്നും ഒളിച്ചു വെക്കാറില്ല' കലാഭവന്‍ ഷാജോണ്‍ പറയുന്നു

കോമഡിയില്‍ നിന്നും സിനിമയിലെത്തി നായകനായും വില്ലനായും എല്ലാം തിളങ്ങി തന്റേതായ സ്ഥാനം നിലനിറുത്തി പോകുന്ന വ്യക്തിയാണ് കലാഭവന്‍ ഷാജോണ്‍. ദൃശ്യം എന്ന ചിത്രത്തിന് ശേഷം ഷാജോണിന്റെ കരിയര്‍ ഗ്രാഫ് മികച്ച രീതിയില്‍ ആണ് മുന്നോട്ട് പോകുന്നത്.  സിനിമയില്‍ വില്ലനായി തിളങ്ങുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ നിഷ്‌കളങ്കനാണ് ഇദ്ദേഹം. ആരെയും ഒരു വാക്ക് കൊണ്ട് പോലും വെറുപ്പിക്കാത്തതും വേദനിപ്പിക്കാത്തതുമായ താരത്തെ അടുത്തറയുന്നവര്‍ക്കാര്‍ക്കും മനസ്സിലാകും. മമ്മൂട്ടി മോഹന്‍ലാല്‍ ജയറാം തുടങ്ങി ഇന്റസ്ട്രി ഭരിക്കുന്ന സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് ഷാജോണ്‍. ഷാജോണ്‍ നായകനാകുന്ന ചിത്രം 'സിഐഡി രാമചന്ദ്രന്‍ റിട്ട. എസ്‌ഐ' റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തില്‍ താരം കുടുംബത്തെയും ഭാര്യയെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമാ തിരക്കുകളിലേക്ക് ജീവിതം മാറിയെങ്കിലും കുടുംബമൊത്ത് സമയം ചിലവഴിക്കാനും എല്ലാ കാര്യങ്ങളും ഭാര്യയുമൊത്ത് പങ്കുവയ്ക്കാനും കഴിയുന്ന വ്യക്തിയാണ് താനെന്നാണ് ഷാജോണ്‍ പറഞ്ഞിരിക്കുന്നത്.  കുടുംബത്തെ കുറിച്ച് ഷാജോണ്‍ പറയുന്നത് ഇങ്ങനെ:'ഷൂട്ടിംഗ് ഇല്ലെങ്കില്‍ ഞാന്‍ വീട്ടില്‍ തന്നെ കാണും. എനിക്ക് പേരെടുത്ത് പറയാന്‍ കഴിയുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കളുമില്ല. അതെന്റെ ഒരു കുറവാണെന്ന് എനിക്കറിയാം. പക്ഷെ, ഒരു പ്രശ്‌നം വന്നാല്‍ പറയാന്‍ കഴിയുന്ന സുഹൃത്തുക്കളൊക്കെ ഉണ്ട്. പക്ഷെ അവരൊക്കെ ബെസ്റ്റ് ഫ്രണ്ട്‌സ് ആണോയെന്ന് ചോദിച്ചാല്‍ അല്ല. ഞാന്‍ ആരെയും അങ്ങനെ വെറുപ്പിക്കാറില്ല. ഒരു കാര്യ സാധ്യത്തിന് വേണ്ടി ഞാന്‍ ആരുടെയും അടുത്ത് സമീപിക്കുകയുമില്ല. അതുകൊണ്ട് തന്നെ, സീനിയര്‍ നടന്മാരൊക്കെ ഞാന്‍ ഒരു മെസേജ് അയച്ചാല്‍ അപ്പോള്‍ തന്നെ തിരികെ മറുപടി നല്‍കും. എല്ലാ കാര്യങ്ങളിലുമുള്ള പിന്തുണ കുടുംബമാണ്. ഭാര്യയുമായിട്ടാണ് എല്ലാ കാര്യവും സംസാരിക്കുന്നത്. കുട്ടികള്‍ വലുതായതിനാല്‍ അവരുമായിട്ടും സംസാരിക്കും. സിനിമയ്ക്കുള്ളിലെ കാര്യം ആണെങ്കിലും സിനിമയ്ക്ക് പുറത്തുള്ള സൗഹൃദങ്ങളാണെങ്കിലും ഭാര്യയുമായി ചര്‍ച്ച ചെയ്താണ് എല്ലാപ്രധാനപ്പെട്ട തീരുമാനങ്ങളും ഞാന്‍ എടുക്കുന്നത്. സിനിമ തിരഞ്ഞെടുക്കുന്നത് എന്റെ തീരുമാനമാകും. ഇതൊക്കെ പണ്ട് മുതലുള്ള ശീലങ്ങളാണ്. പണ്ട് പ്രോ?ഗ്രാമിന് പോകുന്ന കാലം മുതല്‍ പോകുന്ന സ്ഥലം വീട്ടില്‍ വിളിച്ച് പറയാറുണ്ടായിരുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ അത് ഭാര്യയായി മാറി. ഇപ്പോള്‍ ഞാന്‍ എവിടെയുണ്ടെന്ന് എന്റെ ഭാര്യയോട് ചോദിച്ചാല്‍ കൃത്യമായി അറിയാന്‍ സാധിക്കും. അതുകൊണ്ടൊക്കെ, ഭാര്യയോട് പറയാതെ എവിടെയെങ്കിലും പോകാനും എനിക്ക് പേടിയാണ്. ഫോണ്‍ വിളിക്കുമ്പോള്‍ നമ്മള്‍ ഏത് അവസ്ഥയിലാണെന്ന് കൃത്യമായി അവള്‍ക്കറിയാം. ഒറ്റ ഹലോയില്‍ അവള്‍ പിടിക്കും. അതുകൊണ്ട് ഒന്നും ഒളിച്ചു വെക്കാറില്ല.'- കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

വീട്ടില്‍ വളര്‍ത്തിയിരുന്ന എക്സല്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായകളില്‍ നിന്നും ആക്രമണം, ലണ്ടനില്‍ അമ്പതുകാരിക്ക് ദാരുണാന്ത്യം, നായകളെ പൊലീസ് പിടികൂടി

ഫെബ്രുവരി ഒന്ന് മുതല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും എക്സ്എല്‍ ബുള്ളി ബ്രീഡ് നായകളെ മതിയായ കാരണം ഇല്ലാതെ വളര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നരിക്കേ വീട്ടില്‍ വളര്‍ത്തുന്ന നായകളില്‍ നിന്നുള്ള ആക്രമണത്തില്‍ അമ്പതുകാരിക്ക് ദാരുണാന്ത്യം. സംഭവം ലണ്ടനില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹോണ്‍ചര്‍ച്ചിലാണ് സംഭവം നടന്നത്. എക്സല്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായകളില്‍ നിന്നാണ് യുവതിക്ക് ആക്രമണമുണ്ടായിരിക്കുന്നത്. എന്നാല്‍ എന്താണ് ആക്രമണത്തിനുള്ള കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നായകള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായും സ്ഥലത്ത് എത്തുമ്പോള്‍ ഇവര്‍ മുറിക്കുള്ളില്‍ അടിച്ചിട്ട നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പോലീസ് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് ജീവനക്കാരെയും ഒരു ഓഫീസറെയും ഹെലികോപ്റ്ററില്‍ വീട്ടിലേക്ക് അയച്ചിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് സ്ത്രീക്ക് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് നായകളെ പോലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണത്തില്‍ മരിച്ച സ്ത്രീയുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല.  നായകളെ വന്ധ്യംകരിച്ചിരിക്കണം, മൈക്രോചിപ്പ് ചെയ്ത് മുഖാവരണം ധരിപ്പിക്കാതെ പുറത്തിറക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. മനുഷ്യര്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്നാണ് എക്സ്എല്‍ ബുള്ളികളെ നിരോധിക്കാനുള്ള യുകെ സര്‍ക്കാരിന്റെ നീക്കം.

സ്വര്‍ണത്തേക്കാള്‍ വിലയുള്ള ഒരു തൂവല്‍: വംശനാശം സംഭവിച്ച് പോയ ഹുയ പക്ഷിയുടെ തൂവലിനാണ് സ്വര്‍ണത്തേക്കാള്‍ വിലയിട്ടിരിക്കുന്നത്, വില കേട്ടാല്‍ ഞെട്ടും

സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള തൂവല്‍ എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം ആര്‍ക്കും തോന്നിയേക്കാം. എന്നാല്‍ വംശനാശം നേരിടുന്ന ഹുയ പക്ഷിയുടെ തൂവലിനാണ് ഈ പ്രത്യകത ഉള്ളത്. വെറും ഒമ്പത് ഗ്രാം മാത്രമുള്ള തൂവലിന്റെ വില എത്രയാണെന്ന് അറിയോ?  ലോകത്തില്‍ പല കാലഘട്ടത്തില്‍ ലേലത്തില്‍ വച്ച തൂവലുകളില്‍ ഏറ്റവും വിലക്കൂടുതലും ഹുയ പക്ഷിയുടെ ഈ തൂവലിനുണ്ട് എന്നതാണ് സത്യം. 23ലക്ഷം രൂപയിലേറെയാണ് ന്യൂസിലാന്‍ഡില്‍ മാത്രം കണ്ടിരുന്ന ഹുയ പക്ഷിയുടെ തൂവലിന് ലഭിച്ച വില. 2 ലക്ഷം രൂപയായിരുന്നു ഈ തൂവലിന് ലേലത്തില്‍ ഇട്ടിരുന്ന മതിപ്പ് തുക. എന്നാല്‍ ലേലത്തില്‍ തൂവലിന് ലഭിച്ച തുക ലേലം നടത്തിയവരെ വരെ അമ്പരപ്പിക്കുന്നതായിരുന്നു.  ന്യൂസിലാന്‍ഡിലെ വാട്ടില്‍ബേര്‍ഡ് ഇനത്തിലുള്ളവയാണ് ഹുയ പക്ഷികള്‍. മനോഹരമായ രീതിയിലുള്ള പാട്ടുകള്‍ പാടുന്നവയാണ് ഈയിനത്തിലുള്ള പക്ഷികള്‍. 1907ലാണ് ഹുയ പക്ഷിയെ അവസാനമാണ് അവസാനമായി ഈയിനത്തിലെ ഹുയ പക്ഷിയെ അവസാനമായി കണ്ടത്. എന്നാല്‍ 1920 വരെ ഇവ ജീവിച്ചിരുന്നുവെന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്.  ന്യൂസിലാന്‍ഡിലെ തദ്ദേശീയരായ മാവോറി വിഭാഗത്തിലുള്ളവരുടെ വിശുദ്ധ പക്ഷിയായിരുന്നു ഇവ. എന്നാല്‍ യൂറോപ്യന്‍ അധിനിവേശത്തിന് പിന്നാലെയാണ് വംശനാശം നേരിട്ടത്. നീളമേറിയതും  മനോഹരവുമായ ഇവയുടെ തൂവലുകളാണ് ഹുയ പക്ഷികളുടെ ജീവന് ആപത്തായത്. 2024ലും ഈ തൂവലുകള്‍ സ്വന്തമാക്കാനുള്ള താല്‍പര്യത്തില്‍ അല്‍പം പോലും കുറവുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തിങ്കളാഴ്ച നടന്ന ലേലം.

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അന്‍ഫാസ്, തൃശൂരില്‍ നടന്ന ചടങ്ങില്‍ വിജയിയായ അന്‍ഫാസിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

തൃശൂര്‍ : ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ വിജയിയായ അന്‍ഫാസിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കില ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥന്‍ അധ്യക്ഷനായി. പെരിന്തല്‍മണ്ണ സ്വദേശിയാണ് അന്‍ഫാസ്. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.  www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ബോചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, ബോചെ ടീ, ബോചെ ഗോള്‍ഡ് ലോണ്‍ എന്നിവയുടെ 'ബോചെ പാര്‍ട്ണര്‍' ബിസിനസ് അവസരങ്ങള്‍ക്ക് 7034187000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Other News in this category

  • ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തം കുത്തിവെച്ച് 3000 പേര്‍ മരണമടഞ്ഞ എന്‍എച്ച്എസ് ചികിത്സാ ദുരന്ത ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ഈ വര്‍ഷം തന്നെ വിതരണം ചെയ്യും, ആദ്യ ഗഡുവായി 210,000 പൗണ്ട് ഉടന്‍ നല്‍കും
  • യുകെയില്‍ 40 വയസ്സിന് താഴെയുള്ള ടൈപ്പ് 2 ഡയബറ്റിസ് ബാധിതരുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ്; വില്ലന്‍മാരാകുന്നത് പൊണ്ണത്തടിയും ജങ്ക്ഫുഡിന്റെ അമിതോപയോഗവും, രോഗ നിരക്ക് കൂടുതല്‍ കറുത്ത വംശജരിലും ദക്ഷിണേഷ്യന്‍ പശ്ചാത്തലമുള്ളവരിലും
  • യുകെയിലെ വാട്ടര്‍ ബില്ലുകളിന്‍മേല്‍ 24 മുതല്‍ 91 ശതമാനം വരെ വര്‍ദ്ധനവിന് സാധ്യത! നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി വാട്ടര്‍ കമ്പനികള്‍ രംഗത്ത്, റെഗുലേറ്റര്‍ പച്ചക്കൊടി കാട്ടിയാല്‍ കുടിവെള്ളത്തിന് 'വലിയ വില' കൊടുക്കേണ്ടിവരും!
  • ലണ്ടന്‍-സിംഗപ്പൂര്‍ യാത്രയ്ക്കിടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ബ്രിട്ടീഷ് യാത്രക്കാരന് ദാരുണാന്ത്യം; 30 പേര്‍ക്ക് പരിക്ക്, ഏഴുപേരുടെ നില ഗുരുതരം
  • യുകെയില്‍ ഭവന വിലകള്‍ കുതിച്ചുയരുന്നു; ശരാശരി വില 375131 പൗണ്ടിലെത്തി, ഒരു മാസം കൊണ്ട് ഉണ്ടായത് 0.8 ശതമാനത്തിന്റെ വര്‍ദ്ധനവ്
  • ഈസ്റ്റ് ലണ്ടനിലെ വീട്ടില്‍ 50 കാരിയെ എക്‌സ്എല്‍ ബുള്ളി നായക്കള്‍ ആക്രമിച്ച് കൊലപ്പെടുത്തി; ദാരുണമായി കൊല്ലപ്പെട്ടത് നായക്കളുടെ ഉടമയെ തന്നെയെന്ന് പോലീസ്
  • 3000 പേര്‍ മരണമടഞ്ഞ എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തം എന്‍എച്ച്എസും സര്‍ക്കാരും മറച്ചുവച്ചു; മാപ്പ് ചോദിക്കാന്‍ പ്രധാനമന്ത്രി, ഇരകളുടെ കുടുംബങ്ങള്‍ക്ക് 10 ബില്ല്യണിലേറെ നഷ്ടപരിഹാരം
  • സമ്മറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചേക്കുമെന്ന് സൂചന; വായ്പാ ചെലവുകളിലെ ആദ്യ കുറവ് അടുത്ത മാസം പ്രകടമാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ഡെപ്യൂട്ടി ഗവര്‍ണര്‍
  • വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് യുകെയിലേക്ക് ചെറു വിമാനത്തിലും ലോറിയിലുമായി മനുഷ്യക്കടത്ത്; അല്‍ബേനിയന്‍ ക്രിമിനല്‍ സംഘാംങ്ങള്‍ക്ക് തടവ് ശിക്ഷ
  • ഡെര്‍ബിയില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജ്ജിന്റെ പൊതുദര്‍ശനം 22ന്; ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിലെ കാത്തലിക് ചര്‍ച്ചിലേക്ക് അന്ത്യോപചാരം എത്തുക നൂറു കണക്കിന് പേര്‍
  • Most Read

    British Pathram Recommends