മലയാളികൾ അടക്കമുള്ള നൂറുകണക്കിന് ഇന്ത്യൻ സ്റ്റാഫുകൾ ജോലിചെയ്യുന്ന ആശുപത്രിയാണ് മെഴ്‌സിസൈഡിലെ പ്രെസ്കോട്ടിലുള്ള വിസ്‌റ്റൺ എൻഎച്ച്എസ് ഹോസ്പിറ്റൽ. അവിടെ ജനുവരി 30 തിനാണ് വനിതാരോഗി ബലാത്‌സംഗം ചെയ്യപ്പെട്ടത്.
കേസിൽ അറസ്റ്റിലായത് സമീപകാലത്ത് യുകെയിലെത്തിയ മലയാളിയായ ഹെൽത്ത് കെയർ അസിസ്റ്റന്റ് സിദ്ധാർഥ് നായരാണ് എന്നത് യുകെയിലെ മലയാളി സമൂഹത്തെ ഒന്നാകെ അമ്പരപ്പിച്ചിരുന്നു.
എന്നാൽ 28 കാരനായ ഹെൽത്ത് കെയറർ സിദ്ധാർഥ് നായർ, കോടതിയിൽ ആരോപണം നിഷേധിച്ചു. ബലാത്സംഗം എന്ന ആരോപണം തെറ്റാണെന്നും ലൈംഗികബന്ധം നടന്നിട്ടുണ്ടെങ്കിൽ അത് പരസ്‌പര സമ്മതത്തോടെ, രോഗിയായ സ്ത്രീയുടെ ആവശ്യപ്രകാരം നടത്തിയതാണെന്നും റിമാൻഡിലുള്ള പ്രതിക്കായി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വ്യാഴാഴ്ച ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കിയപ്പോൾ നായർ ബലാത്സംഗവും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങളും ഉൾപ്പെടെ ഒന്നിലധികം ആരോപണങ്ങൾ നായർ നേരിട്ടു, അവയെല്ലാം നിഷേധിക്കുകയും ചെയ്‌തു.
നായർക്കെതിരെ രോഗിയുടെ മുറിയിൽ അതിക്രമിച്ചുകയറിയതുൾപ്പടെ, ബലാത്സംഗവും രണ്ട് ലൈംഗികാതിക്രമ കുറ്റങ്ങളും നിലവിൽ ചുമത്തിയിട്ടുണ്ട്.
പ്രതി കുറ്റം നിഷേധിച്ച സാഹചര്യത്തിൽ ഈ കേസിന്റെ കൂടുതൽ വിചാരണ ജൂലൈയിലേക്ക് മാറ്റി. വിചാരണ അഞ്ച് ദിവസം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ബലാത്സംഗത്തിന് ഇരയായ വനിത കഴിയുന്നതെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
ആരോപണങ്ങൾക്ക് മറുപടിയായി സിദ്ധാർത്ഥൻ നായർ, കോടതിയിൽ എല്ലാചോദ്യങ്ങൾക്കും “ഞാൻ അത് ചെയ്തിട്ടില്ല” എന്ന് ആവർത്തിച്ചുപറഞ്ഞു.
റേപ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന്, മെർസി ആൻഡ് വെസ്റ്റ് ലങ്കാഷെയർ ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിൻ്റെ ഭാഗമായ വിസ്‌റ്റൺ ഹോസ്പിറ്റൽ, കെയർ ക്വാളിറ്റി അധികൃതരുടെ പരിശോധനയ്ക്ക് വിധേയമാക്കി. വലിയ ജനവിഭാഗത്തെ സേവിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് ജോലി നൽകുകയും ചെയ്യുന്ന വിസ്റ്റൺ ട്രസ്റ്റ് അതിൻ്റെ പ്രത്യേക സേവനങ്ങൾക്ക് പേരുകേട്ടതാണ്.
ഇവിടെ നായരെപ്പോലുള്ള ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരുടെ പങ്ക് രോഗികളുടെ പരിചരണത്തിൽ നിർണായകമാണ്, യുകെയിൽ ആദ്യമായി എത്തുന്ന കെയറർമാരും നഴ്‌സുമാരും ഇതുപോലുള്ള ലൈംഗിക പീഡന കേസുകളിൽ പെടാതെ സൂക്ഷിക്കണമെന്ന് ഈ സംഭവം ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു. ഇതിനുമുമ്പും ഏതാനും ചിലർ ഇത്തരം കേസുകളിൽ കുടുങ്ങിയിട്ടുണ്ട്. അതിൽ കുടുതലും കെയറർമാരുമാണ്.
നാട്ടിലെ അടിച്ചമർത്തപ്പെട്ട ലൈംഗിക ദാഹവുമായി യുകെയിൽ എത്തുന്നവർക്ക്, ഇവിടെ കെയർ ഹോമുകളിലും ആശുപത്രികളിലും വളരെ ഫ്രീയായി ഇടപെടുന്ന രോഗികൾക്കിടയിൽ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് വഴിവയ്ക്കുന്ന പ്രധാനകാരണം.
തദ്ദേശീയരായ രോഗികളുടെ വസ്ത്രധാരണമാണ് മറ്റൊരു പ്രശ്‌നം. ചൂടുള്ള സമയത്തും അല്ലാതെയും ഓവർ കോട്ടുകൾ മാറ്റി അടിവസ്ത്രം മാത്രമിട്ടാകും പലപ്പോഴും വനിതാരോഗികൾ അടക്കം കിടക്കുക. വനിതാ രോഗികളുടെ യൂറിൻ കത്തീറ്റർ പോലുള്ളവ മാറ്റാനും ബോഡി ക്ളീൻ ചെയ്യാനും മറ്റും പുരുഷ കെയറർമാരെ സാധാരണ നിയോഗിക്കാറുണ്ട്.
പലപ്പോഴും ആശുപത്രികളിൽ ആളുകളും കുറവായിരിക്കും. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ. ഈ സന്ദർഭങ്ങളിലൊക്കെ നിയന്ത്രണം നഷ്ടപ്പെടാതെ പ്രത്യേകം സൂക്ഷിക്കണം. നഴ്‌സുമാർക്ക് ഇതിനായി പ്രത്യേകം പരിശീലനം ലഭിക്കാറുണ്ട്. എന്നാൽ കെയറർമാർ പലരും ഏജൻസി വഴിയും മറ്റും വരുന്നവർ ആകയാൽ പരിശീലനമില്ലാതെ പെട്ടുപോകുന്നു.
അതുപോലെ വനിതാരോഗികൾ അവരുടെ ലൈംഗിക സുഖത്തിനായി ആരോഗ്യമുള്ള പുരുഷ ഹെൽത്ത് കെയർ അസിസ്‌റ്റന്റുമാരെ വിനിയോഗിച്ച സംഭവങ്ങളുമുണ്ട്. ആവശ്യം കഴിഞ്ഞശേഷം സംഭവം പുറത്തറിഞ്ഞാൽ കുറ്റമൊഴിഞ്ഞ് തിരിച്ചുപറയുകയും കെയറർമാരെ കുടുക്കുകയും ചെയ്യും.
പണത്തിനുവേണ്ടി ഈ വിധത്തിൽ കെയറർമാരെ കുടുക്കുന്ന വനിതകളും സമീപകാലത്ത് കൂടുതലായി കാണുന്നു. ബന്ധപ്പെടലിനുശേഷം പണം ആവശ്യപ്പെടുന്നതാണ് രീതി. പലപ്പോഴായി വീണ്ടും വീണ്ടും പണം ചോദിച്ച് ബ്ലാക്ക്‌മെയിലും ചെയ്യും.
പണം ലഭിക്കാതെ വരുമ്പോൾ ഇത്തരക്കാർ പീഢന പരാതിയുമായെത്തും. കോൾഗേളുകൾ അടക്കമുള്ളവരാണ് ഈവിധത്തിൽ പെരുമാറുന്നവരിൽ ഭൂരിഭാഗം എന്നതും ബന്ധപ്പെടുന്നവർക്ക് മാനഹാനിയും കേസും പണനഷ്ടത്തിനും പുറമെ എച്ച്ഐവി അടക്കമുള്ള അസുഖങ്ങൾ പിടിപെടുന്നതിനും കാരണമാകും.