18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.41 INR
1 EUR =89.24 INR
breaking news : എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കണമെന്ന് ഉത്തരവ്; ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ അയ്യാരത്തോളം പൗണ്ടാണ് തിരിച്ചടയ്‌ക്കേണ്ടത് >>> സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും >>> മലയാളിയായ മുന്‍കാമുകിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി; ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞത് ആഴ്ചകളോളം >>> കുളികഴിഞ്ഞ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന വാഗ്ദാനം ചെയ്തു; പിന്നാലെ കഴുത്തില്‍ കുത്തികൊന്നു; നോര്‍ത്താംപ്ടണില്‍ പങ്കാളിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ അധ്യാപിക കുറ്റം സമ്മതിച്ചു >>> കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയ ശേഷം ചാള്‍സ് രാജാവ് പൊതു ചുമതലകള്‍ പുനരാരംഭിക്കുമെന്ന് കൊട്ടാരം; വരാന്‍ പോകുന്ന വലിയ ഇവന്റുകളില്‍ രാജാവ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍ >>>
Home >> NEWS
കേരളത്തിലെ ഡ്രൈവിങ് ടെസ്റ്റിൽ തുഗ്ലക്കിയൻ പരിഷ്‌കാരങ്ങളുമായി മന്ത്രി ഗണേശൻ..! ഓട്ടോമാറ്റിക് - ഇലക്ട്രിക് കാറുകൾ ടെസ്റ്റിന് അനുവദിക്കില്ല! നടപടി കേന്ദ്ര സർക്കാർ നിയമത്തിന് വിരുദ്ധം, നാട്ടിലെത്തിയാൽ കാറോടിക്കാൻ യുകെ മലയാളികൾ അടക്കം പ്രവാസികൾ പാടുപെടും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-02-26

ലോകം ഡ്രൈവറില്ലാ കാർ യുഗത്തിലേക്ക് കടന്നിരിക്കുന്നു. യുകെയും യുഎസും യൂറോപ്യൻ രാജ്യങ്ങളും അടക്കമുള്ള വികസിത രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഇപ്പോൾ ഗിയറും ക്ലച്ചുമുള്ള കാറുകൾ വളരെ വിരളമാണ്. യു.എസിലും യുകെയിലും ഇത്തരം കാറുകൾ അപൂർവ്വ വസ്തുവായിത്തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. 

പുതിയ കാറുകൾ ഒട്ടുമിക്കതും ഇലക്ട്രിക്കോ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർ സിസ്റ്റം ഉള്ളവയോ ആണ്. യുകെയിൽ 2030 മുതൽ പെട്രോൾ - ഡീസൽ കാറുകളുടെ നിരോധനം തന്നെ നിലവിൽ വരും. 

ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളും അതിവേഗം ഈ മാറ്റത്തിലേക്ക് കുതിക്കുന്നു. ആ കാലഘട്ടത്തിലാണ് കേരളത്തിൽ പുതിയതായി സ്ഥാനമേറ്റ ഗതാഗത മന്ത്രി, പഴഞ്ചനും കലഹരണപ്പെട്ടതുമായ ചില തലതിരിഞ്ഞ  ഭരണപരിഷ്കാരങ്ങൾ കൂടി ഉൾപ്പെടുത്തി, സംസ്ഥാനത്തെ മോട്ടോർ - ട്രാഫിക് നിയമങ്ങളെ പരിഷ്കരിക്കുന്നത്.

ഡ്രൈവിങ് ടെസ്റ്റുകളിലെ പ്രശസ്‌തമായ  പരമ്പരാഗത ‘എച്ച്’ എടുക്കൽ ഒഴിവാക്കൽ അടക്കമുള്ള മാറ്റങ്ങളാണ് മെയ് ഒന്നുമുതൽ നിലവിൽ വരിക. ഇതിൽ പല നിയമങ്ങളും ഇന്ത്യയിൽത്തന്നെ കേരളത്തിൽ മാത്രമുള്ളതായും മാറും. 

എച്ചെടുക്കൽ ഒഴിവാകും, ടെസ്റ്റിൽ പാർക്കിങ്ങും കയറ്റം കയറ്റലും 

കാർ അല്ലെങ്കിൽ ലൈറ്റ് വെഹിക്കിൾ  ഡ്രൈവിങ് ടെസ്റ്റിലെ പഴയ ‘എച്ച്’ എടുക്കൽ നിയമത്തെ മാറ്റിയത് പൊതുവിൽ അംഗീകരിക്കപ്പെടുന്നുണ്ട്. പതിറ്റാണ്ടുകളായി മാറ്റമില്ലാതെ നിലനിന്ന ഡ്രൈവിങ് കഴിവ് പരിശോധനാ സമ്പ്രദായമാണ് എച്ചെടുക്കൽ.

അതിനുപകരം കയറ്റം കയറലും  രണ്ടു കാറുകൾക്കിടയിലെ  പാർക്കിങ്ങും കയറ്റത്തിലേയും  ഇറക്കത്തിലേയും  വാഹനം നിർത്തലും നിർത്തി എടുക്കലും  അടക്കമാണ് പുതിയ ടെസ്റ്റിൽ ഡ്രൈവിങ് വൈഭവം പരീക്ഷിക്കപ്പെടുക.

ഈ മാറ്റം നാട്ടിൽ ടെസ്റ്റിനെത്തുന്ന യുകെ, യു.എസ്, യൂറോപ്യൻ നാടുകളിലെ പ്രവാസി മലയാളികളെ സാധാരണഗതിയിൽ വലക്കില്ല. കാരണം ഇതിനേക്കാൾ കർശനമായ ടെസ്റ്റുകളാണ് ഇവർ ആ നാടുകളിൽ നടത്തി ലൈസൻസ് നേടിയിട്ടുള്ളത്.

നല്ലവണ്ണം കാറുകൾ ഓടിച്ചുപരിചയമുള്ള ഡ്രൈവർക്കുമാത്രമേ ഇത്തരം ടെസ്റ്റുകൾ പാസ്സാകാനാകൂ എന്നതും നാട്ടിലെ ഗതാഗത സംവിധാനത്തിന് ഗുണകരമാകും.

കമ്പ്യൂട്ടർ ഉപയോഗിക്കാൻ ടൈപ്പ് റൈറ്ററിൽ ടെസ്റ്റ് പാസ്സാകണോ? 

ഓട്ടോമാറ്റിക് ഗിയർ സിസ്‌റ്റമുള്ള  കാറുകളും ഇലക്ട്രിക് കാറുകളും ഒഴിവാക്കിയതാണ് നാട്ടിലെ ടെസ്റ്റുകൾ അറ്റൻഡുചെയ്യാൻ എത്തുന്ന പ്രവാസികളെ പൊതുവെ വലയ്ക്കുക.  

പ്രവാസി മലയാളികളിലെ  ന്യൂ ജെനറേഷൻ യുവാക്കളാകും കുടുതലും നാട്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ അറ്റൻഡുചെയ്യുക. ഇവരിൽ പലരുമാകട്ടെ ക്ലച്ചും ഗിയറുമുള്ള പഴഞ്ചൻ വാഹനങ്ങൾ കാര്യമായി കണ്ടിട്ടുപോലും ഉണ്ടാകില്ല!   

നാട്ടിലെത്തി ചിലവഴിക്കുന്ന കുറച്ചുനാൾ സ്വന്തം വാഹനമോ അല്ലെങ്കിൽ വാടകയ്ക്ക് എടുക്കുന്ന കാറുകളോ ആണ് സാധാരണയായി പ്രവാസി മലയാളികൾ ഉപയോഗിക്കുക. ഇത് കുടുതലും ഓട്ടോമാറ്റിക് അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങളുമായിരിക്കും. 

കാറുകൾ ആയാസരഹിതമായി സിറ്റിയിലെ തിരക്കിലൂടെ ഓടിക്കാൻ  കഴിയും എന്നതിനുപുറമെ, ഇത്തരം വാഹനങ്ങളിലെ ആധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും തന്നെയാണ് അതിനുകാരണം. എന്നാൽ പുതിയ നിയമം അതിനു തിരിച്ചടിയാകും.

ഓട്ടോമാറ്റിക് ഗിയർ, ഓട്ടോ ഗിയർ ഷിഫ്റ്റ് എന്നതിനു  പുറമെ ക്ലച്ചില്ലാതെ ഗിയർ മാറ്റാൻ കഴിയുന്ന ഐ.എം.ടി ഐമാറ്റിക്  ഗിയർ സംവിധാനവും നിലവിൽ കാർ നിർമ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്.  വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കമ്പ്യൂട്ടറുകൾ നിർദ്ദേശങ്ങൾ നൽകുന്ന അടാപ് സംവിധാനവും ഓട്ടോ ബ്രേക്കിങ് അടക്കമുള്ള എബിസ്  സംവിധാനങ്ങളും നിലവിലുണ്ട്.

അതുപോലെ നാട്ടിലെത്തുന്ന പ്രവാസികളിൽ ഭൂരിഭാഗത്തിനും ഓട്ടോമാറ്റിക് - ഇലക്ട്രിക് കാർ ഡ്രൈവിങ് ലൈസൻസുമാണ് ഉണ്ടാകുക. നേരത്തെ ഇവർക്ക് ടെസ്റ്റുകളിൽ അറ്റൻഡുചെയ്യാതെ തന്നെ കേരളത്തിൽ കാറോടിക്കാൻ പ്രത്യേക അനുമതി നൽകിയിരുന്നു.

പുതിയ നിയമമാറ്റം മൂലം നാട്ടിലെത്തിയാൽ പ്രവാസികൾക്ക് സ്വന്തമായി കാറോടിച്ചുപോകാൻ കഴിയില്ലെന്നത് കൂടുതൽ സാമ്പത്തിക ചിലവുകൾക്കും വഴിവയ്ക്കും. ഇതുമൂലം കേരളത്തിലേക്ക് വരുന്നതുതന്നെ ഒഴിവാക്കാൻ പല പ്രവാസികളും ശ്രമിക്കുകയും കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്കടക്കം കനത്ത നഷ്‌ടം  വരുത്തുകയും  ചെയ്യും.

കേന്ദ്ര നിയമത്തിന് വിരുദ്ധം, ഗിയർ - ഓട്ടോമാറ്റിക് വ്യത്യാസമില്ലാതെ കേന്ദ്രാനുമതി 

ഇന്ത്യയിലെ  വാഹന - ഡ്രൈവിങ് - ഗതാഗത  നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് തിരിച്ചടി കൂടിയാണ് മന്ത്രി ഗണേശൻ കൊണ്ടുവരുന്ന കേരള സർക്കാരിന്റെ പുതിയ ഡ്രൈവിങ് ടെസ്റ്റ് നിയമമാറ്റങ്ങൾ.

ആധുനിക വാഹന - ഡ്രൈവിങ് - ഗതാഗത നിയമങ്ങൾ  നടപ്പിലാക്കി ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതിനായി സാരഥി പോർട്ടലും രാജ്യമൊട്ടാകെയുള്ള ഏകീകൃത ഡ്രൈവിങ് ലൈസൻസ് നിയമങ്ങളും കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരുന്നു.

കേന്ദ്ര സർക്കാർ ഡ്രൈവിങ് ലൈസൻസ് നിയമത്തിൽ ലൈറ്റ് വെഹിക്കിൾ വിഭാഗത്തിൽ ഓട്ടോമാറ്റിക് - ഗിയർ വെഹിക്കിൾ എന്ന വിവേചനം പാടില്ലെന്ന് പറയുന്നു. ഓട്ടോമാറ്റിക് - മാനുവൽ ഗിയർ - ഇലക്ട്രിക് കാറുകൾ ഏതോടിച്ച്  ടെസ്റ്റിൽ പങ്കെടുത്താലും ലൈറ്റ് മൊട്ടോർ വെഹിക്കിൾ അഥവാ എൽ.എംവി വിഭാഗത്തിൽ ഉൾപ്പെടുത്തി ലൈസൻസുകൾ നൽകണമെന്നാണ് നിബന്ധന.

ഇതിനു കടകവിരുദ്ധമായി കേരളത്തിലെ ചില ആർ.ടി.ഒകൾ ഓട്ടോമാറ്റിക് ഗിയർ - ഇലക്ട്രിക് കാറുകളെ ടെസ്റ്റിൽ നിന്നും നേരത്തേ ഒഴിവാക്കിയിരുന്നു. എന്നാൽ വ്യാപക പരാതികളെത്തുടർന്ന് പൊതുനിയമം നടപ്പിലാക്കണമെന്ന് കേന്ദ്ര ഗതാഗതവകുപ്പ് കേരളത്തോട് ശക്തമായി ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്ന് കേരളത്തിലെ ഗതാഗത ട്രാൻസ്‌പോർട്ട് കമ്മീഷണർ പുതിയ ഓർഡർ ഇറക്കി.

ഇതനുസരിച്ച് നിലവിൽ ഓട്ടോമാറ്റിക് ഗിയർ - ഇലക്ട്രിക് കാറുകളുമായി ടെസ്റ്റിൽ പങ്കെടുക്കാം. എന്നാൽ മന്ത്രി ഗണേശന്റെ പുതിയ നിയമമാറ്റം നടപ്പിൽ വരുന്ന മെയ് ഒന്നുവരെ മാത്രമേ ഇതിന് അനുവാദമുണ്ടാകൂ. അതിനാൽ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ മെയ് ഒന്നിനുമുമ്പ് ടെസ്റ്റിൽ അറ്റൻഡുചെയ്യുകയാകും നല്ലത്.

നിയമ നടപടികളുമായി  ഡ്രൈവിങ് സ്‌കൂളുകളും കാർ കമ്പനികളും 

പുതിയ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നിയമമാറ്റത്തിലെ ഓട്ടോമാറ്റിക് ഗിയർ - ഇലക്ട്രിക് വാഹനങ്ങളെ ഒഴിവാക്കിയത്  അടക്കമുള്ള, കേന്ദ്ര നിയമങ്ങൾക്കെതിരായ അസ്വീകാര്യമായ കാര്യങ്ങൾ നിയമനടപടികളിലൂടെ ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കേരളത്തിലെ ഡ്രൈവിങ് സ്‌കൂളുകളും കാർ നിർമ്മാതാക്കളും.

കേന്ദ്രനിയമം രാജ്യമൊട്ടാകെ പ്രാബല്യത്തിൽ വരുത്താനുള്ള രീതിയിൽ നടപ്പിലാക്കിയത് ആണെന്നതിനാൽ, പുതിയ പല മാറ്റങ്ങൾക്കെതിരേയും  കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായേക്കും.

അതേസമയം ഡ്രൈവിങ് സ്‌കൂളുകാരിൽ നിന്നും കാർ നിർമ്മാതാക്കളിൽ നിന്നും വൻതുക കോഴവാങ്ങാനുള്ള  പുതിയ ഗതാഗതമന്ത്രിയുടെ തന്ത്രമായും പുതിയ നിയമമാറ്റത്തെ വിമർശകർ കാണുന്നു. 

ലോകം ഡ്രൈവറില്ലാ കാർ യുഗത്തിലേക്ക് നീങ്ങുകയാണ്. യുകെയിൽ അടുത്തവർഷം മുതൽ ഡ്രൈവറില്ലാ കാറുകളും വാഹനങ്ങളും നിരത്തിലിറങ്ങും. അവിടെയാണ് പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചുള്ള പഴഞ്ചൻ നിയമങ്ങളുമായുള്ള കേരളത്തിലെ പുതിയ ഡ്രൈവിങ് ടെസ്റ്റ് നിയമമാറ്റങ്ങൾ പരിഹാസ്യമാകുക.

ഈർക്കിലി പാർട്ടികൾക്ക് ഊഴമിട്ട് ഭരണം വീതംവച്ചു നൽകുമ്പോൾ അണ്ണാറക്കണ്ണന് തന്നാലാകും വിധം എന്നപോലെ നേതാക്കൾ സ്വന്തം കീശയും പാർട്ടി ഖജനാവും വീർപ്പിക്കാൻ ശ്രമിക്കുക സ്വാഭാവികമാണ്. എന്നാൽ അതിനായി ബലിയാടാകുന്നത് സാധാരണ ജനസമൂഹമാണെന്ന കാര്യം മുഖ്യ ഭരണകക്ഷികൾ മനസ്സിലാക്കി അടിയന്തര തിരുത്തലുകൾ നടത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പുകളിലെ  തിരിച്ചടികൾ കനത്തതായിരിക്കും.

More Latest News

പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം

ടീം ഡെഗനാമും ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് മാസം നാലാം തീയതി ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ഈസ്റ്റ് ലണ്ടനിലെ കാമ്പിയന്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്‍പി പീറ്റര്‍ ചേരാനലൂരിന്റെ നേതൃത്വത്തില്‍ ആയിരിക്കും സ്നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേറുന്നത്. സ്നേഹ സങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടി യുടെ സീസണ്‍ 2 അയായിട്ടാണ് സ്നേഹാസംഗീത രാവ് അരങ്ങേറുക. അത്യന്താധുനിക സൗകര്യങ്ങള്‍ നിറഞ്ഞ കാമ്പിയന്‍ സ്‌കൂളിന്റെ ഹാളില്‍ 500 അധികം ആളുകള്‍ക്ക് ഇരിപ്പിടം ഒരുക്കും. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റന്‍ ഡിജിറ്റല്‍ വാളും പരിപാടിയെ വര്‍ണ്ണാഭമാക്കും. ഫ്ളവേഴ്സ്, ഏഷ്യാനെറ്റ് ചാനലുകളിലെ സംഗീത പരിപാടിയില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ചു മിടുക്കി മേഘ്ന കുട്ടിയുടെ സാന്നിധ്യം ലണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല, കേരള കര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകന്‍ ലിബിന്‍ സകറിയ, കീബോര്‍ഡില്‍ ഇന്ദ്ര ജാലം തീര്‍ക്കുന്ന ഏഷ്യാനെറ്റ് ബൈജു കൈതരാന്‍, പ്രശസ്ത ഗായകരുടെ ശബ്ദത്തില്‍ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാര്‍ളി ബഹറിന്‍, വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. ഹാളിനോട് ചേര്‍ന്ന് സൗജന്യ കാര്‍പാര്‍ക്കിങ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകപ്രകാശ് അഞ്ചല്‍ : 07786282497സോണി : 07886973751  

അബര്‍ഡീനില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും; നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ പ്രൊഫ. ഡോ. ജോണ്‍ മാത്യു മുഖ്യകാര്‍മ്മികത്വം വഹിക്കും

അബര്‍ദീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും ഭക്തിനിര്‍ഭരമായി ആഘോഷിക്കും. നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ ഡോ. ജോണ്‍ മാത്യുവും ഇടവക വികാരി ഫാ. വര്‍ഗീസ് പിഎയും കാര്‍മികത്വം വഹിക്കും. ഇന്ന് 6.30ന് സന്ധ്യാനമസ്‌കാരവും വചന പ്രഘോഷണവും നാളെ രാവിലെ എട്ടു മണിയ്ക്ക് പ്രഭാത നമസ്‌കാരവും ഒന്‍പതു മണി മുതല്‍ വിശുദ്ധ കുര്‍ബ്ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നേര്‍ച്ച വിളമ്പും ആണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളിലും നാലാം ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബ്ബാനയും സണ്‍ഡേ സ്‌കൂളും രണ്ടാം ശനിയാഴ്ചകളിലും നാലാം ശനിയാഴ്ചകളിലും സന്ധ്യാ നമസ്‌കാരവും യൂത്ത് മീറ്റിംഗും നടത്തിവരുന്നു. അബര്‍ഡീനിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ദേവാലയത്തിന്റെ വിലാസം:The Stables, Brimmand Church, Bucksburn,Aberdeen,AB21 9SS കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:വികാരി വര്‍ഗീസ് പിഎ: 07771147764സെക്രട്ടറി സജി തോമസ്: 07588611805ട്രെസ്റ്റീ എം.ആര്‍ സുധീപ് ജോണ്‍: 07898804324

കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് ഫറോക്കില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയ ബസ് മറിയുകയായിരുന്നു. പുലര്‍ച്ചെ 2.30-ഓടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് ആണ് മറിഞ്ഞത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫറോക്ക് കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്തെത്തി പൊലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി. ബസില്‍ 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അതേസമയം, കൊല്ലം -തേനി ദേശീയ പാതയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി കൊക്കയിലേക്ക് പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വളഞ്ഞാങ്ങാനത്തിന് സമീപം ദേശീയ പാതയില്‍ റോഡിന്റെ വശത്ത് നിന്നും കൊക്കയില്‍പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നില്‍ക്കുകയായിരുന്നു.

വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ് കോള്‍ വളരെ എളുപ്പം, ഇന്‍-ആപ്പ് ഡയലറിലൂടെ കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാം

വാട്‌സആപ്പ് കോളിങ്ങ് ഫീച്ചര്‍ വളരെ എളുപ്പമാക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇന്‍- ആപ്പ് ഡയലര്‍ ഉപയോഗിച്ചുകൊണ്ട് വോയ്സ് കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.  എന്നാല്‍ ഇന്‍- ആപ്പ് ഡയലറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വാട്‌സ്ആപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാന്‍ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മെസേജിങ് പ്ലാറ്റ്ഫോമില്‍ നിന്ന് വൈവിധ്യം നിറഞ്ഞ കോളിങ് സര്‍വീസിലേക്ക് വാട്സ്ആപ്പിന്റെ രൂപം മാറും. കോണ്‍ടാക്ട്സിന് വെളിയിലുള്ള നമ്പറിലേക്കും കോള്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന വിധമാണ് സംവിധാനം വരാന്‍ പോകുന്നത്. ഇതിനായി ഒരു ഡയലര്‍ ലേഔട്ട് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗ്രീന്‍ ബട്ടണില്‍ ടാപ്പ് ചെയ്ത് കോള്‍ ചെയ്യാവുന്ന സംവിധാനമാണ് വരിക. നമ്പറുകളും അക്ഷരങ്ങളും പ്രത്യേക രീതിയില്‍ ക്രമീകരിച്ചാകും ഡയലര്‍ ലേഔട്ട് തയ്യാറാക്കുക.  

സോഷ്യല്‍മീഡിയില്‍ വിശ്വാസയോഗ്യമല്ലാതെ വരുന്ന എല്ലാ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ്

സോഷ്യല്‍ മീഡിയയിലൂടെയും തട്ടിപ്പ് സുലഭമായി നടക്കുന്ന കാലമാണിത്. എന്നാല്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നത്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാര്‍ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പ്രത്യേകം പറയുന്നു.  പൊലീസിന്റെ അറിയിപ്പ് ഇങ്ങനെ:ഇ-മെയില്‍ മുഖാന്തിരവും സോഷ്യല്‍ മീഡിയ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

Other News in this category

  • സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും
  • വോട്ടുചെയ്യാൻ 2 ദിവസത്തിനിടെ നാട്ടിലെത്തിയത് യുകെയിൽ നിന്നടക്കം 22000 പ്രവാസി മലയാളികൾ! സൗജന്യ ടിക്കറ്റ് നൽകിയും ചാർട്ടേർഡ് വിമാനത്തിലും പാർട്ടികൾ പ്രവാസികളെ എത്തിച്ചു; പതിവ് അവകാശവാദവുമായി യു.ഡി.എഫും എൽ.ഡി.എഫും, തൃശൂരിൽ അക്കൗണ്ട് തുറക്കാൻ ബിജെപി
  • ഇന്ത്യക്കാർക്ക് രണ്ടുവർഷം വരെ പലതവണ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാം! ഷെൻഗെൻ വിസ നിയമത്തിൽ മാറ്റങ്ങൾ വരുത്തി യൂറോപ്യൻ യൂണിയൻ, വൈരുധ്യമായി ബ്രിട്ടീഷ് നിയമം..! യുകെയിലേക്കുള്ള പ്രവേശനം സാധ്യമാകില്ല, മാറ്റങ്ങൾ അറിയുക
  • യുകെയിൽ വീണ്ടും ഇന്ത്യൻ ഡോക്ടർമാരുടെ സുവർണ്ണകാലം! പ്ലാബ് ടെസ്‌റ്റ് ഒഴിവാക്കിയതിന് പുറമേ, നിർബന്ധിത പരിശീലന സമയവും കുറയ്ക്കുന്നു; എൻഎച്ച്എസിലടക്കം 2000 ഡോക്ടർമാരുടെ ഒഴിവുകൾ! മലയാളികൾ അടക്കം ആയിരക്കണക്കിന് ഇന്ത്യൻ ഡോക്ടർമാരുടെ നിയമനം തുടരുന്നു
  • സ്നേഹവും സഹായവും സമ്മാനിച്ച് അതിവേഗം മടങ്ങി.! രാജേഷ് ഉത്തമരാജ് ഇനി ഓർമ്മകളിൽ ജീവിക്കും; ആറുമണിക്കൂർ കാറോടിച്ചുവരെ സംസ്കാരച്ചടങ്ങിന് സുഹൃത്തുക്കളെത്തി!
  • ഒ.ഇ.ടി. എക്‌സാം സെന്ററിലെ തട്ടിപ്പ്: കൃത്യമായ മറുപടിയില്ല, മലയാളി നഴ്‌സുമാർ അടക്കം അന്വേഷണം നേരിടുന്ന ഭൂരിഭാഗം പേർക്കും പിൻ നമ്പർ നഷ്ടമാകും; കേരളത്തിലെ പ്രമുഖ ഒഇടി കേന്ദ്രങ്ങളും അന്വേഷണ പരിധിയിൽ, തട്ടിപ്പ് തുടരുന്നതായും ആരോപണം!
  • സ്പ്രിങ് സീസണിലെ കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ, ഏഴുലക്ഷത്തിലധികം പേർ ഇതുവരെ ബുക്കുചെയ്‌തു; സൗജന്യ വാക്‌സിനേഷൻ ആർക്കൊക്കെ, എവിടെ നിന്നും ലഭിക്കുമെന്ന് അറിയുക, കോവിഡ് ഇപ്പോഴും ജീവനെടുക്കുന്ന വില്ലനെന്ന് മുന്നറിയിപ്പ്!
  • യുകെയിൽ കൊഴിയുന്ന ജീവിതങ്ങൾ.. എസ്സെക്‌സിലെ മലയാളി നഴ്‌സ് അരുൺ, ജീവനൊടുക്കാൻ കാരണം ജോലിയിലെ സമ്മർദ്ദമെന്ന് സംശയം! പുതിയ മലയാളി നഴ്‌സുമാരും കെയറർമാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൗൺസിലർമാർ, പ്രശ്നപരിഹാരങ്ങൾ അറിയണം
  • ഇസ്രയേൽ തിരിച്ചടിക്കുന്നു.. ഗൾഫിലൂടെ നാട്ടിലേക്കും തിരിച്ചുമുള്ള യുകെ മലയാളികളുടെ യാത്ര ഇനി സുരക്ഷിതമാകില്ല, മിസ്സൈൽ പതിച്ചത് ആണവ നഗരത്തിൽ! ഇറാൻ പ്രത്യാക്രമണം നടത്തിയാൽ യുദ്ധം രൂക്ഷമാകും, വർഷങ്ങളോളം നീണ്ടേക്കാം, ആണവ യുദ്ധത്തിന് വഴിവച്ചേക്കാം!
  • കനത്ത മഴയും വെള്ളപ്പൊക്കവും… ഫ്‌ളൈറ്റുകൾ റദ്ദാക്കിയപ്പോൾ യു.എ.ഇ വഴി നാട്ടിലേക്കുപോയവരും തിരികെ വരുന്നവരും കുടുങ്ങി; ഇറാൻ - ഇസ്രായേൽ യുദ്ധഭീഷണിയിൽ മുംബൈ വഴി യാത്രചെയ്യുന്ന പ്രവാസികളുടെ എണ്ണവും കുത്തനെ വർദ്ധിച്ചു, റദ്ദാക്കിയ സർവ്വീസുകൾ അറിയുക
  • Most Read

    British Pathram Recommends