18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.44 INR
1 EUR =88.98 INR
breaking news : 'ഡോക്ടര്‍ വന്ന് ഇന്‍ജക്ഷന്‍ എടുത്ത് പോയി പത്തു മിനിറ്റ് കഴിഞ്ഞതും അവന്‍ പോയി, ചില മരണങ്ങള്‍ ഉണ്ടായി എന്ന് കേട്ടാല്‍ സമയമെടുത്തേ അത് മനസിന്റെ ഉള്ളില്‍ കയറൂ' ജീവിതത്തിലെ ആ നഷ്ടത്തെ കുറിച്ച് ദലീപ് >>> ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം സീബ്രാലൈനില്‍ വയോധികനെ ഇടിച്ച് കൊലപ്പെടുത്തി; മലയാളി വിദ്യാര്‍ത്ഥിക്ക് യുകെയിലെ 6 വര്‍ഷം ജയില്‍ ശിക്ഷ, ഷാരോണ്‍ എബ്രഹാമിന് 8 വര്‍ഷം കാര്‍ ഓടിക്കുന്നതിനും വിലക്ക് >>> 'ആര് വന്നാലും മൊബൈല്‍ ഫോണ്‍ ഓപ്പണ്‍ ചെയ്ത് ഈ ഒരു ചിത്രം ലാല്‍സാര്‍ എല്ലാവര്‍ക്കും കാണിച്ച് കൊടുക്കുമായിരുന്നു, ഒടുവില്‍ ആ ചിത്രം പ്രിന്റ് ചെയ്ത് നല്‍കി' അനീഷ് ഉപാസന പറയുന്നു >>> ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നനായ യാത്രക്കാരന്റെ സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റു പോയി, വാച്ച് വിറ്റു പോയത് 9.41 കോടി രൂപയ്ക്ക്!!! >>> 'ഇവിടെ വിവാഹം കഴിഞ്ഞ് പോകുന്ന മകള്‍ക്ക് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ മകളുടെ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം' വിചിത്രമായ ആചാരവുമായി ഒരു ഗ്രാമം >>>
Home >> NURSES DESK
ഞാനും എന്റെ നേഴ്‌സിങ്ങ് ജീവിതവും... നേഴ്‌സസ് ഡേ സന്ദേശവുമായി മിനിജ ജോസഫ്

ജിജോ വാളിപ്ലാക്കിയില്‍

Story Dated: 2023-05-12

ഭൂമിയിലെ മാലാഖമാർ എന്നൂ വിശേഷണമുള്ള നമ്മുടെ നേഴ്‌സുമാരുടെ ദിവസമാണ് ഇന്ന്. ലോകം മുഴുവനൂമുള്ള നേഴ്‌സുമാർ ഇന്ന് മെയ് 12 ാം തീയതി നേഴ്‌സസ് ഡേ ദിനമായി ആഘോഷിക്കുന്നൂ. ക്രിസ്റ്റീൻ ബെൽ എന്ന മനുഷ്യാവകാശ പ്രവർത്തക പറഞ്ഞതുപോലെ ഒരു കുഞ്ഞ് ആദ്യ ശ്വാസമെടുക്കുമ്പോഴും മരണസമയത്ത് ഒരാൾ അന്ത്യശ്വാസമെടുക്കുമ്പോഴും ഒരു നേഴ്‌സുണ്ടാകൂം കൂടെ. ജനനം ആഘോഷിക്കും പൊലെ തന്നെ പ്രധാനമാണ് ഓരാൾ അന്ത്യശ്വാസം വലിക്കുമ്പോഴും ഉണ്ടാകുന്ന നേഴ്‌സിന്റെ ആശ്വാസമേകൽ. സമീപകാലത്ത് യുകെയിൽ എത്തിച്ചേർന്ന മലയാളി നേഴ്‌സുമാർക്ക് മാതൃക ആകേണ്ട നിരവധി നേഴ്‌സുമാർ നമുക്കിടയിലുണ്ട്. അവരിൽ ഒരാളായ ലണ്ടനിലെ കിങ്ങ്‌സ് കോളേജ് ഹോസ്പിറ്റൽ തിയറ്റർ ലീഡ് നേഴ്‌സായ മിനിജ ജോസഫുമായിട്ടാണ് ഈ നേഴ്‌സ് ദിനത്തിൽ ബ്രിട്ടീഷ് പത്രം അഭിമുഖം നടത്തുന്നത്.

യുകെ മലയാളികൾക്കിടയിൽ മുഖവരയുടെ ആവശ്യമില്ലാത്ത നേഴ്‌സാണ് മിനിജ. ഇരുപതിലധികം
 ഓപ്പറേഷൻ തിയയറ്ററുകളുള്ള കിങ്ങ്‌സ് ഹോസ്പറ്റലിൽ മിനിജയുടെ കീഴിൽ നൂറിലേറെ തിയറ്റർ നേഴ്‌സുമാർ ജോലി ചെയ്യുന്നൂ. യുകെ സർക്കാരിന്റെയും നിരവധി മലയാളി സംഘടനകളുടെയും അവാർഡുകൾ മിനിജയ്ക്ക് ലഭിച്ചിട്ടുണ്ട്. മിനിജയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ വായിക്കാം...

മിനിജയുടെ നേഴ്‌സിങ്ങ് കരിയറിന്റെ തുടക്കം ഒന്ന് വിശദീകരിക്കാമോ?

എന്റെ നേഴ്‌സിങ്ങ് കരിയർ ആരംഭിക്കുന്നത് 1989 ലാണ്. നേഴ്‌സിങ്ങ് പഠനത്തിന് ശേഷം ഇൻഡ്യയിലും ബംഗ്ലാദേശിലുമായി ജോലി ചെയ്തു. അതിന് ശേഷം 2000 ത്തിലാണ് ഞാൻ യുകെയിൽ എത്തുന്നത്. യുകെയിലേക്ക് ഇൻഡ്യയിൽ നിന്നൂള്ള മലയാളി നേഴ്‌സുമാരുടെ കുടിയേറ്റത്തിന്റെ പ്രാരഭ ഘട്ടമായിരുന്നൂ. അന്ന് കിങ്ങ്‌സിൽ ഞാനൂൾപ്പെടുന്ന ഏഴ് വിദേശ നേഴ്‌സുമാരായിരുന്നൂ ആദ്യം ഉണ്ടായിരുന്നത് അതിൽ മലയാളി ഞാൻ മാത്രം. എല്ലാം കൊണ്ടും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നെനിക്ക്. പുതിയ ആളുകൾ, പുതിയ ജോലി സംസ്‌കാരംവും ഇംഗ്ലീഷ് ജീവിത രീതിയും അതിനേക്കാളുപരി ഫ്രൊഫഷണൽ ലൈഫിൽ അവരുടെ നിലപാടുകളും കൃത്യനിഷ്ടതയും എന്നെ അത്ഭുതപ്പെടുത്തിയിരുന്നൂ. 

ലണ്ടനിലെ കിംങ്ങ്‌സ് ആശുപത്രിയിലെ ആദ്യത്തെ ഇൻഡ്യൻ നേഴ്‌സ് എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നൂ. നേഴ്‌സിങ്ങിന്റെ ഓരോ പടവുകൾ നടന്നൂ കയറുമ്പോഴും ഞാൻ കാത്തുസൂക്ഷിക്കുന്ന എന്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും ഞാൻ ഇന്നൂം മുറകെ പിടിക്കുകയും ചെയ്യുന്നൂ. കിങ്ങ്‌സ് ഹോസ്പറ്റലിൽ ജോലി തുടങ്ങിയ സമയത്ത് ജോലി സംബന്ധമായ നിരവധി പ്രതിസന്ധിയിലൂടെ ഞാൻ കടന്നൂപോയിട്ടുണ്ട്. പക്ഷെ അതിനെയെല്ലാം തരണം ചെയ്ത് പ്രതിസന്ധികളെയെല്ലാം അവസരങ്ങളായി കാണാൽ ശ്രമിച്ച് മുന്നോട്ട് നീങ്ങാൻ സാധിച്ചത് ഇനിക്ക്  പ്രഫഷണൽ ലൈഫിൽ വലിയ അനൂഗ്രഹമായി. ഈ അടുത്ത കാലയളവിൽ യുകെയിൽ എത്തിച്ചേർന്ന നേഴ്‌സുമാരോട് എനിക്ക് പറയുവാനൂള്ളത് നിങ്ങൾക്ക് കിട്ടുന്ന അവസരങ്ങളെല്ലാം നന്നായി ഉപയോഗിച്ചാൽ എൻ എച്ച് എസിൽ നിങ്ങൾക്ക് നിരവധി അവസരങ്ങളുണ്ട്. ജോലിയോടൊപ്പമുള്ള പഠനവും നിങ്ങളൂടെ സ്‌പെഷ്യലിറ്റിയിൽ നേടാവുന്ന എല്ലാ പുതിയ അറിവുകളും സ്വന്തം അപ്‌ഡേറ്റ് ചെയ്യുക. അങ്ങനെയെങ്കിൽ അവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുമെന്നാണ് എന്റെ അനൂഭവം.


കരിയറിലെ ആദ്യ ചുവടുവെപ്പ് എങ്ങനെയായിരുന്നൂ?

നാടുമായി താരതമ്മ്യപ്പെടുത്തുമ്പോൾ നേഴ്‌സിങ്ങ് പ്രാക്ടീസിലെ വ്യത്യസ്ഥത എന്നെ കുറച്ചൊന്നുമല്ല ആദ്യകാലങ്ങളിൽ നിരാശപ്പെടുത്തിയത് എന്നാൽ അധിക സമയം കണ്ടെത്തി എൻ എച്ച് എസ് പോളിസികളും രോഗികളെ പരിചരിക്കേണ്ട ഗൈഡ് ലൈൻസുമെല്ലാം റഫർ ചെയ്തു മനസ്സിലാക്കി. ഇതിലൂടെ എന്റെ ആത്മവിശ്വാസം വാനോളം വർദ്ധിച്ചു. രണ്ടായിരത്തിന്റെ ആദ്യ നാളുകളിൽ വിദേശത്ത് പ്രാക്ടീസ് ചെയ്ത നേഴ്മാർ ഉയർന്ന ഗ്രേഡുകളിൽ അപേക്ഷിക്കുവാൻ വിമുഖത പ്രകടിച്ച് നിന്നപ്പോൾ ഞാൻ രണ്ടും കല്പിച്ച് സീനിയർ നേഴ്‌സിങ്ങ് ഗ്രേഡിനായുള്ള അഭിമുഖത്തിൽ സധൈര്യം അപേക്ഷിച്ചു. ആദ്യ അവസരത്തിൽ തന്നെ ആദ്യ കടമ്പ കടന്ന് സീനിയർ നേഴ്‌സായി. ഈ സമയങ്ങളിലെല്ലാം ജോലി സമയത്തിന് പുറമേ കിട്ടാവുന്ന അവസരങ്ങളിലെല്ലാം സ്റ്റഡി ദിനങ്ങളിൽ പങ്കെടുത്ത് സ്വന്തമായി അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നൂ. എല്ലാ നേഴ്‌സിങ്ങ് സംബന്ധമായ മാഗസിനൂകളും വായിച്ച് യുകെ നേഴ്‌സിങ്ങ് പ്രാക്ടീസിനെകുറിച്ച് പ്രത്യേകിച്ച് എൻ എച്ച് എസ് മാനേജ്‌മെന്റിൽ വൈദഗ്ധ്യം നേടി.

കിങ്ങ്‌സിൽ സീനിയർ നേഴ്‌സായി ജോലി ചെയ്തപ്പോൾ ലഭിച്ച ആത്മ വിശ്വാസം എന്നെ എഫ് ഗ്രേഡ് റോളിലേയ്ക്ക് അപേക്ഷിക്കുവാൻ നിർബന്ധിതയാക്കി. തുടർന്ന് തൊഴിൽ അവസരത്തിനായി എല്ലാ എൻ എച്ച് എസ് ആശുപത്രികളിലും അപേക്ഷിച്ചു അങ്ങനെ ന്യൂകാസിൽ ഫ്രീമാൻ ആശുപത്രിയിൽ കാർഡിയാക് തിയറ്ററിലെ എഫ് ഗ്രേഡ് നേഴ്‌സായി ജോലി ലഭിച്ചു. ഇവിടെ നിന്ന് കാർഡിയാക് ലങ്ങ്‌സ് സർജറിയിൽ പ്രത്യേക പരിശീലനം നേടി ഏകദേശം മൂന്നൂ വർഷത്തോളം അവിടെ ജോലി ചെയ്തു. 

ഫ്രീമാൻ ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച അനുഭവ പരിഞ്ജാനം ഏതു റോളുകൾ ഏറ്റെടുക്കുന്നതിനും എന്നെ പ്രാപ്തയാക്കി. ഞാൻ ആദ്യം ജോലി ചെയ്തിരുന്ന കിങ്ങ്‌സ് കോളേജിൽ കാർഡിയാക് തിയറ്റർ കോർഡിനേറ്ററെന്ന ഒഴിവ് (ഇപ്പോഴത്തെ ബാൻഡ് 7) കാണൂവാൻ ഇടയായി. തുടർന്ന് ഈ ജോലിക്കായി അപേക്ഷിക്കുകയും അതിശയമെന്ന് പറയട്ടെ ജോലി ലഭിക്കുകയും ചെയ്തു. അങ്ങനെ 2007 ൽ ബാൻഡ് 7 റോളിൽ കിങ്ങ്‌സ് ഹോസ്പിറ്റലിൽ ഞാൻ തിരിച്ചെത്തി. കിങ്ങ്‌സിൽ എത്തിയ ശേഷം കാർഡിയാക് തിയറ്ററിൽ നിരവധി പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. പേഷ്യന്റ് സേഫ്റ്റിക്ക് മുൻഗണന നല്കി പോളിസികൾ അപ്‌ഡേറ്റ് ചെയ്തു. ഓപ്പറേഷൻ തിയറ്റർ നേഴ്‌സുമാക്ക് വേണ്ടി പ്രത്യേക പരിശീലന പദ്ധതികൾ തയ്യാറാക്കി. ഞാൻ അപ്‌ഡേറ്റ് ആകുന്നതൊടൊപ്പം എന്റെ ടീമിനെയും അപ്‌ഡേറ്റ് ചെയ്ത് ഒരു പുതിയ വർക്കിങ്ങ് കൾച്ചർ ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചത് നിരവധി അംഗീകാരങ്ങൾക്ക് എന്നെ അർഹയാക്കി.

എന്തെല്ലാം അവാർഡുകൾ ലഭിച്ചിട്ടുണ്ട് ?

പെരി ഓപ്പറേറ്റീവ് പ്രാക്ടീഷണർ ഓഫ് ദി ഇയർ രണ്ടു പ്രാവശ്യം

നേഴ്‌സസ് ഓഫ് ദ ഡെക്കേഡ് 

മോസ്റ്റ് ഇൻഫ്ൽളുവൻഷ്യൽ യുകെ മലയാളിഅംഗീകാരം

നേഴ്‌സിങ്ങ് റെക്കങ്ങ്‌നീഷ്യൻ അവാർഡ്

ഏഞ്ചൽ യുക്മ അവാർഡ്

ന്യുസ് പേർസൺ ഓഫ് ദി ഇയർ

ബെസ്റ്റ് ഫിമെയിൽ നേഴ്‌സ് ഓഫ് ദി ഇയർ യുക്മ അവാർഡ്

കൂടാതെ കിംഗ് ചാൾസ് നടത്തിയ ഗാർഡൻ പാർട്ടിയിൽ പ്രത്യേക ക്ഷണിതാവാകാനൂള്ള അവസരവും ലഭിച്ചു.

ഇപ്പോൾ കിങ്ങ്‌സ് ഹോസ്പിറ്റലിനെ തിയറ്റർ ലീഡ്‌ നേഴ്‌സായി ജോലി ചെയ്യുന്നൂ, ഈ പോസ്റ്റിലേയ്ക്ക് എങ്ങനെയാണ് എത്തിച്ചേർന്നത്?

2012 ൽ കിങ്ങ്‌സ് കേളേജ് ഹോസ്പിറ്റലിൽ ആക്ട്ങ്ങ് മേറ്ററൻ ആയി നിയമിതയായി തുടർന്ന് കിങ്ങ്‌സിന്റെ തന്നെ ഹോസ്പിറ്റലായ പ്രിൻസസ് റോയൽ ഹോസ്പിറ്റലിൽ തിയറ്റർ മേറ്ററൻ ആയി പ്രമോഷൻ ലഭിച്ചു. ഈ ജോലിയിൽ കിങ്ങ്‌സിലെ ഉയർന്ന തസ്ഥികയിലുള്ള മാനേജ്‌മെന്റ് റോളിലുള്ളവരുമായി ജോലി ചെയ്യുവാൻ സാധിച്ചത് എന്റെ ആത്മവിശ്വസം വീണ്ടും വർദ്ധിപ്പിച്ചു. തുടർന്ന് 2019 ൽ അമേരിക്കൻ മെഡിക്കൽ രംഗത്തെ ഭീമനായ ക്ലെവിലാൻഡ് ക്ലിനിക്ക് ആശുപത്രിയുടെ ലണ്ടൻ ശാഖയുടെ കാർഡിയാക് തിയറ്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ക്ഷണിച്ചു. ഈ ക്ഷണം സ്വീകരിച്ച് 2019 ഞാൻ കിങ്ങ്‌സ് വിടുകയും രണ്ടു വർഷത്തോളം ക്ലെവിലാൻഡ് ക്ലിനിക്ക് ആശുപത്രിയുടെ കാർഡിയാക് തിയറ്റർ മാനേജരായി ജോലി നോക്കുകയും ചെയ്തു. 2022 ൽ ക്ലെവിലാൻഡ് കാർഡിയാക് ഒപ്പാറേഷൻ തിയറ്റർ തുറക്കുവാനൂള്ള നടപടികൾ ആരംഭിച്ച ശേഷം എന്റെ സ്വന്തം തട്ടകമായ കിങ്ങ്‌സ് ആശുപത്രിയിലേയ്ക്ക് തിരിച്ചെത്തുകയുമായിരുന്നൂ. കിങ്ങ്‌സിൽ തിരിച്ചെത്തിയ എന്നെ കിങ്ങ്‌സ് ആശുപത്രിയുടെ എല്ലാ തിയറ്ററുകളും ഉൾപ്പെടുന്ന വിഭാഗത്തിന്റെ നേഴ്‌സ് ലീഡായി നിയമിച്ചു.

ഈ നേഴ്‌സസ് ദിനത്തിൽ എല്ലാ നേഴ്‌സുമാരോടൂം പറയുവാനൂള്ള നേഴ്‌സസ് സന്ദേശമെന്താണ് ?

പാലായ്ക്കടുത്തുള്ള ഉരളികുന്നത്തെ ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പടിച്ച് എനിക്ക് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ആശുപത്രിയിലെ തിയറ്റർ ലീഡാകാൻ സാധിച്ചെങ്കിൽ അത് എന്റെ മാത്രം കഴിവല്ല. ദൈവ കൃപയും ഞാൻ വിശ്വസിക്കുന്ന നേഴ്‌സ് എന്ന എന്റെ പ്രഫഷനോടുള്ള എന്റെ കലർപ്പില്ലാത്ത ആരാധനയും കഠിനദ്ധ്യ്വാനവുമാണെന്ന് ഞാൻ വിശ്വസിക്കുന്നൂ. ഈ നേഴ്‌സ് ദിനത്തിൽ എല്ലാ നേഴ്‌സുമാരോടും എനിക്ക് പറയുവാനൂള്ളത് നിങ്ങളുടെ ജോലിക്കൊരു മഹത്വമുണ്ട് അത് നിരാലംബരായ രോഗികൾക്ക് കലർപ്പില്ലാത്ത സ്‌നേഹത്തിന്റെയും കരുതലിന്റെയും സ്പർശനം നൽകുവാൻ സാധിക്കുക എന്നൂള്ളതാണ്. ഒരു നേഴ്‌സിന് ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റേയും ആത്മാവിന്റേയും ഹൃദയത്തിന്റേയും മുറിവുണക്കുവാൻ സാധിക്കൂം അതുകൊണ്ടു തന്നെയാണ് ഭൂമിയിലെ മാലാഖമാരെന്ന് മനുഷ്യ സമൂഹം നമ്മെ വിശേഷിപ്പിക്കുന്നത്. ആ വിശ്വാസം കാത്തു സൂക്ഷിച്ച് അനൂകമ്പയുടെയും സ്‌നേഹത്തിന്റെയും നിങ്ങളൂടെ കരങ്ങൾ ഓരോ രോഗിക്കൂം ആശ്വാസം പകരട്ടെ.... യുകെയിലും നാട്ടിലുമുള്ള എന്റെ എല്ലാ നേഴ്‌സസ് സുഹൃത്തുക്കൾക്കൂം നേഴ്‌സസ് ദിനാശംസകൾ...

Minija Joseph

Clinical Lead, Inpatient Theatres

Kings College Hospital NHS Foundation Trust

London

More Latest News

'ഡോക്ടര്‍ വന്ന് ഇന്‍ജക്ഷന്‍ എടുത്ത് പോയി പത്തു മിനിറ്റ് കഴിഞ്ഞതും അവന്‍ പോയി, ചില മരണങ്ങള്‍ ഉണ്ടായി എന്ന് കേട്ടാല്‍ സമയമെടുത്തേ അത് മനസിന്റെ ഉള്ളില്‍ കയറൂ' ജീവിതത്തിലെ ആ നഷ്ടത്തെ കുറിച്ച് ദലീപ്

നടന്‍ ദിലീപിന്റേതായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ചിത്രമാണ് 'പവി കെയര്‍ടേക്കര്‍'. കുടുംബ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിലൂടെ തങ്ങളുടെ പഴയ ദിലീപിനെ കിട്ടിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.  ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പല കാര്യങ്ങളും ഉണ്ട്. അതില്‍ ഒന്നാണ് ബ്രോ എന്ന നായകുട്ടി. ദിലീപ് ഇതിനു മുന്‍പും നായയുമൊത്തുള്ള ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ആളാണ്. അതിനാല്‍ തന്നെ വീട്ടില്‍ വളര്‍ത്തിയിരുന്ന നായ്ക്കുട്ടിയെ കുറിച്ച് കണ്ണ് നിറയ്ക്കുന്ന അനുഭവമാണ് ദിലീപ് വിവരിക്കുന്നത്. ദിലീപിന് വര്‍ഷങ്ങളോളം ബ്രൂണോ എന്ന വളര്‍ത്തുനായ വീട്ടിലുണ്ടായിരുന്നു. ബ്രൂണോയെ കുറിച്ച് ദിലീപ് തുറന്നു പറയുകനായപ്പോള്‍ . '10 വര്‍ഷം ബ്രൂണോ എന്ന നായ്ക്കുട്ടിയുണ്ടായിരുന്നു. വീട്ടില്‍ ആരുമില്ല, അമ്മ തനിച്ചാണെങ്കിലും, അവന്‍ നോക്കിക്കോളും. വീട്ടില്‍ ഗസ്റ്റ് വരുമ്പോള്‍ ബ്രൂണോ എന്ന് വിളിച്ചാല്‍ അകത്തേക്ക് പോകണം എന്നവന്‍ മനസിലാക്കും. ഒരു മനുഷ്യന്റെ സ്വഭാവം പോലത്തെ പെരുമാറ്റമായിരുന്നു. ഒരു ദിവസം രോമം പൊഴിയുന്നതിന്റെ പേരില്‍ ഇന്‍ജെക്ഷന്‍ എടുക്കാന്‍ ഡോക്ടര്‍ വന്നു. പത്തു മിനിറ്റ് കഴിഞ്ഞതും അവന്‍ പോയി. ഞാന്‍ പുറത്തായിരുന്നു. വന്നു കയറിയതും അമ്മ കാര്യം അവതരിപ്പിച്ചു. ചില മരണങ്ങള്‍ ഉണ്ടായി എന്ന് കേട്ടാല്‍ സമയമെടുത്തേ അത് മനസിന്റെ ഉള്ളില്‍ കയറൂ. ഇത് ഞാന്‍ കേട്ടയുടനെ പൊട്ടിക്കരയാന്‍ തുടങ്ങി. അതിനു ശേഷം വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തിയിട്ടില്ലെന്നും ദിലീപ് പറഞ്ഞു.  

'ആര് വന്നാലും മൊബൈല്‍ ഫോണ്‍ ഓപ്പണ്‍ ചെയ്ത് ഈ ഒരു ചിത്രം ലാല്‍സാര്‍ എല്ലാവര്‍ക്കും കാണിച്ച് കൊടുക്കുമായിരുന്നു, ഒടുവില്‍ ആ ചിത്രം പ്രിന്റ് ചെയ്ത് നല്‍കി' അനീഷ് ഉപാസന പറയുന്നു

മോഹന്‍ലാലിന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'ബറോസ്'. ചിത്രത്തിനായുള്ള കാത്തിരിപ്പ് ചിത്രം അനൗണ്‍സ് ചെയ്തത് മുതല്‍ തുടങ്ങിയതാണ്.  ഇന്ത്യന്‍ സിനിമയുടെ ചരിത്രമായി ചിത്രം മാറുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. അടുത്ത് തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാലിന് ഏറ്റവും ഇഷ്ടപ്പെട്ട ഫ്രെയിം സമ്മാനിച്ച വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് ബാറോസിന്റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ അനീഷ് ഉപാസന. ലാലേട്ടന് ആ ഫ്രെയിമിനോടുള്ള ഇഷ്ടവും കൗതുകവും മനസ്സിലാക്കി ഒരു സര്‍പ്രൈസ് നല്‍കുകയായിരുന്നു എന്നാണ് അനീഷ് ഉപാസന പറയുന്നത്.  അനീഷിന്റെ വാക്കുകള്‍ ഇങ്ങനെ:''ലാല്‍ സാറും ആന്റണി ചേട്ടനും ബാറോസിന്റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറായി എന്നെ നിയമിച്ചപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായിരുന്നെനിക്ക്..കാരണം എന്നെ ക്ഷണിച്ചത് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇടം നേടാന്‍ പോകുന്ന ബാറോസ് എന്ന ചിത്രത്തിലേക്കാണ്..സന്തോഷ് ശിവന്‍ സാറിന്റെ ഫ്രെയിമുകള്‍ ഒപ്പിയെടുക്കുമ്‌ബോഴും മനസ്സെപ്പോഴും കൂടുതല്‍ ആഗ്രഹിച്ചത് സ്വന്തമായി ചില ഫ്രെയിം കോമ്‌ബോസിഷന്‍സ് വേണമെന്നായിരുന്നു... ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ലാല്‍ സാര്‍ ഫോട്ടോഗ്രാഫ്‌സുള്ള ഐ പാഡ് ആവശ്യപ്പെടാറുണ്ട് ..എല്ലാം ഓരോന്നായി ക്ഷമയോടെ നോക്കും.. 'സാര്‍..ഫ്രീ ടൈമില്‍ പോസ്റ്റേഴ്‌സിനുള്ള ഫോട്ടോസ് ഒന്ന് സെലക്ട് ചെയ്യാമോ..??' ലാല്‍ സാര്‍ : ' ഇതിലെല്ലാം നല്ല പടങ്ങളാണ്...നിങ്ങള്‍ തന്നെ സെലക്ട് ചെയ്തിട്ടെന്നെ കാണിക്കൂ..' excellent pictures... പക്ഷേ, സാറിനെ കാണാന്‍ ആര് വന്നാലും മൊബൈല്‍ ഫോണ്‍ ഓപ്പണ്‍ ചെയ്ത് ഈ ഒരു ചിത്രം സാര്‍ എല്ലാവര്‍ക്കും കാണിച്ച് കൊടുക്കുന്നത് ഞാന്‍ പല തവണ ശ്രദ്ധിച്ചിട്ടുണ്ട്..സാറിന് അത്രയധികം ഇഷ്ട്ടപെട്ട ഫ്രെയിമാണിതെന്ന് അന്നേ ഞാന്‍ മനസ്സിലാക്കിയിരുന്നു.. അത് കൊണ്ട് തന്നെയാണ് വളരെ സര്‍പ്രൈസായി സാറിന് ഈ ചിത്രം പ്രസന്റ് ചെയ്തതും.. 'Sir...its for u..മനസ്സ് നിറഞ്ഞ പുഞ്ചിരിയില്‍ ഒരു നേര്‍ത്ത ശബ്ദം ഞാന്‍ കേട്ടു.. 'excellent picture..! and thank you..!''you are welcome sir '

ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നനായ യാത്രക്കാരന്റെ സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റു പോയി, വാച്ച് വിറ്റു പോയത് 9.41 കോടി രൂപയ്ക്ക്!!!

ആഴക്കടലിലേക്ക് മുങ്ങിപ്പോയ തീരാനഷ്ടം ആണ് ടൈറ്റാനിക്ക്. ടൈറ്റാനിക്കില്‍ നിന്നും കിട്ടിയ അമൂല്യ സമ്പത്തുകള്‍ ഇന്ന് ലേലത്തില്‍ വയ്ക്കുകയാണ്. 1912ല്‍ ടൈറ്റാനിക്കിന്റെ പതനത്തിന് ശേഷവും പിന്നീട് വന്ന ഓരോ തലമുറയും ടൈറ്റാനിക്കിലുണ്ടായിരുന്ന മൂല്യങ്ങളെ കുറിച്ച് അന്വേഷണത്തിലാണ്. ഇപ്പോഴിതാ ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നനായ യാത്രക്കാരന്റേതായിരുന്ന സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഏപ്രില്‍ 28 ഞായറാഴ്ച നടന്ന ലേലത്തില്‍, കണക്കാക്കിയ വിലയുടെ ആറിരട്ടിക്കാണ് വാച്ച് വിറ്റിരിക്കുന്നത്. 9.41 കോടി രൂപയ്ക്കാണ് വാച്ച് വിറ്റിരിക്കുന്നത്. ടാക്‌സും ഫീസുമെല്ലാം കൂട്ടി വരുമ്പോള്‍ ഇത് 12.29 കോടി രൂപ വരും. വ്യവസായിയായിരുന്ന ജോണ്‍ ജേക്കബ് ആസ്റ്ററിന്റേതാണ് ഈ സ്വര്‍ണ്ണ വാച്ച്. 'ടൈറ്റാനിക്കില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കളുടെ ലേലത്തില്‍ ലോക റെക്കോര്‍ഡ്' എന്നാണ് ലേലം നടത്തിയ ആന്‍ഡ്രൂ ആല്‍ഡ്രിജ് വാച്ചിന്റെ ലേലത്തെ വിശേഷിപ്പിച്ചത്. ടൈറ്റാനിക്കില്‍ നിന്നും കിട്ടിയ വസ്തുക്കളുടെ ലേലത്തില്‍ മുമ്പ് ഏറ്റവും ഉയര്‍ന്ന തുക കിട്ടിയത് ഒരു വയലിനായിരുന്നു. 9.41 കോടി രൂപയ്ക്കാണ് ഇത് അന്ന് വിറ്റുപോയത്. നികുതിയും മറ്റ് ചാര്‍ജുകളും ചേര്‍ത്ത് അത് 11.5 കോടി രൂപയായിരുന്നു.  പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 47 -കാരനായ ആസ്റ്റര്‍ തന്റെ ജീവിതം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ചെയ്തത് ഭാര്യ മഡലീനെ ലൈഫ് ബോട്ടില്‍ കയറ്റിയ ശേഷം അവസാനമായി ഒരു സിഗരറ്റ് വലിക്കുകയായിരുന്നു. പിന്നീട്, കപ്പലിനൊപ്പം അയാളും മുങ്ങിപ്പോവുകയായിരുന്നു.  ബ്രിട്ടീഷ് ടൈറ്റാനിക് സൊസൈറ്റിയുടെ പ്രസിഡന്റ് ഡേവിഡ് ബെഡാര്‍ഡ് പറഞ്ഞത്, അന്ന് അതിലുണ്ടായിരുന്ന പല വാച്ചുകളും നശിച്ചുപോയി. എന്നാല്‍, ആസ്റ്ററിന്റെ മകന്‍ ഈ വാച്ച് നന്നാക്കുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്തു എന്നാണ്. അന്ന് ആസ്റ്റര്‍ ഗര്‍ഭിണിയായ ഭാര്യയെ ലൈഫ് ബോട്ടില്‍ കയറ്റി അയച്ച ശേഷം അവിടെ നിന്നു. താന്‍ രക്ഷപ്പെടാന്‍ പോകുന്നില്ല എന്ന് അയാള്‍ക്ക് അറിയാമായിരുന്നു എന്നും ഡേവിഡ് ബെഡാര്‍ഡ് ആസ്റ്ററിനെ കുറിച്ച് ഓര്‍മ്മിക്കുന്നുണ്ട്.

'ഇവിടെ വിവാഹം കഴിഞ്ഞ് പോകുന്ന മകള്‍ക്ക് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ മകളുടെ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം' വിചിത്രമായ ആചാരവുമായി ഒരു ഗ്രാമം

മകള്‍ വിവാഹം കഴിഞ്ഞ പോകുമ്പോള്‍ സര്‍വ്വാഭരണവീഭൂഷിതയായി പടിയിറങ്ങണമെന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. ഒരു കുഞ്ഞു ജനിക്കുനന്ത് മുതലുള്ള കഷ്ടപ്പാടുകളെല്ലാം അതിനു വേണ്ടിയുള്ളതായിരിക്കും. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മകളുടെ നല്ലൊരു ജീവിതത്തിന് വേണ്ടി കഷ്ടപ്പെടുന്ന മാതാപിതാക്കളാണ് ഉള്ളതും. പക്ഷെ വളരെ വിചിത്രമായ ചിന്താഗതി കൊണ്ടു നടക്കുന്ന ഒരിടത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. വിവാഹിതരാകുന്നവര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും അവസാനം വരെ ജീവിക്കാന്‍ നിരവധി ആചാരങ്ങളാണ് നടന്നു പോകുന്നത്. എന്നാല്‍ മദ്ധ്യപ്രദേശിലെ 'ഗോരിയ' എന്ന വിഭാഗത്തിനിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന ആചാരങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. ഈ വിഭാഗത്തിലുളളവര്‍ പെണ്‍മക്കള്‍ക്ക് സ്ത്രീധനമായി സ്വര്‍ണമോ പണമോ നല്‍കാറില്ല. പകരം നല്‍കുന്നത് കൊടിയ വിഷമുളള 21 പാമ്പുകളെയാണ്. വധുവിന്റെ പിതാവാണ് വിവാഹദിവസം ഈ വിചിത്ര സമ്മാനം വരന് കൈമാറാറുളളത്. വരനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വധു ഈ പാമ്പുകളെ ഉറപ്പായും കൊണ്ടുപോകണമെന്നും ആചാരമുണ്ട്. ഗോരിയ വിഭാഗത്തെ സംബന്ധിച്ച് വിവാഹം ജീവിതത്തിലെ പവിത്രമായ ഒരു ഘടകമാണ്. വധുവിന് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം. അതിനാല്‍ത്തന്നെ പെണ്‍കുട്ടിയുടെ വിവാഹമുറപ്പിക്കുന്ന ദിവസം മുതല്‍ പിതാവ് പാമ്പുകളെ പിടിക്കാനുളള പ്രവൃത്തികളിലേര്‍പ്പെടുമെന്നും പറയപ്പെടുന്നു. ഗോരിയ വിഭാഗത്തിന്റെ കുലത്തൊഴില്‍ പാമ്പ് പിടിത്തമാണ്. അതിനാല്‍ത്തന്നെ പാമ്പുകള്‍ ഇവര്‍ക്ക് പ്രിയപ്പെട്ടതാണ്. പിടിച്ച് പെട്ടിയില്‍ സൂക്ഷിക്കുന്ന പാമ്പുകള്‍ ഏതെങ്കിലും സാഹചര്യത്തില്‍ നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ ചത്തുപ്പോയാലോ അപശകുനമായാണ് ഈ വിഭാഗം കണക്കാക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു

ലെസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നിലവില്‍ ഉണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പുതുതായി നിലവില്‍ വന്ന ആദ്യ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു. രാവിലെ യാമപ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഡോ.ആന്റണി ചുണ്ടെലിക്കാട്ട് സ്വാഗതം ആശ്വസിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള അടിസ്ഥാന ചോദന മിശിഹായോടും, അവിടുത്തെ ശരീരമായ തിരു സഭയോടുമുള്ള സ്നേഹമായിരിക്കണം. അള്‍ത്താരയിലേക്കും അള്‍ത്താരക്ക് ചുറ്റുമായി മിശിഹയോന്മുഖമായി നിലയുറപ്പിക്കുന്ന സംവിധാനവുമാണത്. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കത്തോലിക്ക സഭയിലെ 24 വ്യക്തിസഭകളും തനത് വിശ്വാസവും, ആധ്യാത്മികതയും, ദൈവ വിശ്വാസവും ശിക്ഷണക്രമവും മനസിലാക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ് സഭ ഈ ലോകത്തില്‍ അവളുടെ ദൗത്യങ്ങളോട് വിശ്വസ്തത പുലര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  റവ .ഡോ ടോം ഓലിക്കരോട്ട് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. രൂപത ചാന്‍സിലര്‍ റെവ. ഡോ മാത്യു പിണക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ റെവ ഫാ. ജോ മൂലച്ചേരി വി സി ട്രസ്റ്റീ സേവ്യര്‍ എബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് നടന്ന ഗ്രൂപ് ചര്‍ച്ചകള്‍ക്കായുള്ള വിഷയങ്ങള്‍ അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു അവതരിപ്പിച്ചു. ജോയിന്റ് സെക്രെട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിര്‍വഹിച്ചു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ശേഷം വിവിധ ഗ്രൂപ്പുകള്‍ ക്രോഡീകരിച്ച ആശയങ്ങള്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ട്രസ്റ്റീ ആന്‍സി ജാക്സണ്‍ മോഡറേറ്റര്‍ ആയിരുന്നു. ഡോ മാര്‍ട്ടിന്‍ ആന്റണി സമ്മേളനത്തിന് നന്ദി അര്‍പ്പിച്ചു.തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ ആണ് സമ്മേളനം അവസാനിച്ചത്.

Other News in this category

  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടുത്തം, പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു, നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു
  • ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ വിലക്ക് മാറി ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിമാനയാത്ര ചെയ്ത് ജയരാജന്‍
  • യുകെ മാന്‍സ്ഫീള്‍ഡിലെ ഷെര്‍വുഡ് ഫോറസ്റ്റ് എന്‍ എച്ച് എസ് മലയാളി നേഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹോസ്പിറ്റല്‍, കുറഞ്ഞ ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകര്‍ഷണം
  • മലയാളി നേഴ്‌സുമാര്‍ക്ക് യുകെയില്‍ സുവര്‍ണ്ണാവസരം മികച്ച ശമ്പളവും സൗജന്യ റിക്രൂട്ട്‌മെന്റും, തിരഞ്ഞെടുക്കപ്പെട്ട നേഴ്‌സുമാര്‍ക്കായി സൗജന്യ ഒ ഇ റ്റി ട്രെയിനിങ്ങുമായി ഒ എന്‍ ടി യുകെ
  • മലയാളി നേഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം യുകെയിലെ എന്‍ എച്ച് എസ് ആശുപത്രിയുടെ സൗജന്യ റിക്രൂട്ട്‌മെന്റ് കൊച്ചിയിലും ബാഗ്ലൂരിലും ഒ ഇ റ്റി പാസായവര്‍ക്ക് നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം
  • Most Read

    British Pathram Recommends