18
MAR 2021
THURSDAY
1 GBP =104.28 INR
1 USD =83.49 INR
1 EUR =89.67 INR
breaking news : 'ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ എത്രത്തോളം ശക്തയാണെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു'  നടി ഭാമ വിവാഹമോചിതയായോ? താരത്തിന്റെ പുതിയ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു >>> 'ദുല്‍ഖര്‍ മമ്മൂക്കയോട് ചെയ്യുന്നത് പോലെ എനിക്ക് പറ്റുന്നില്ലല്ലോ എന്നത് വലിയൊരു സങ്കടമാണ്' പൃഥ്വിയോട് 'ഈ ചോദ്യം വേണ്ടായിരുന്നു' എന്ന് സോഷ്യല്‍ മീഡിയ തന്നെ പറഞ്ഞ ആ ചോദ്യത്തിന് പൃഥ്വി പറഞ്ഞ മറുപടി ഇങ്ങനെ >>> പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സിന് അപ്രതീക്ഷിത വിയോഗം; കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെ വിടവാങ്ങിയത് ഒരുവര്‍ഷം മുന്‍പ് യുകെയിലെത്തിയ സ്‌നോബി സനില്‍, സങ്കടക്കണ്ണീരില്‍ കുടുംബം >>> മരിച്ചു പോയ സൈനികന്റെ, മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി നടത്തി സിആര്‍പിഎഫ് ജവാന്മാര്‍, ഇത് കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച എന്ന് സോഷ്യല്‍ മീഡിയ >>> കഴിഞ്ഞ ആറ് വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ പിസ കഴിക്കുന്നു, മുന്നോട്ടുള്ള ജീവിതം മുഴുവനും പിസ കഴിക്കണമെന്ന ഏറ്റവും വലിയ ആഗ്രഹവുമായി യുവാവ്!!! >>>
Home >> NEWS
പാക്കിസ്ഥാനില്‍ നിന്നും ഹീത്രൂവില്‍ എത്തിയ കാര്‍ഗോയില്‍ യുറേനിയം കണ്ടെത്തിയ സംഭവത്തില്‍ അറുപതുകാരന്‍ അറസ്റ്റില്‍; ചെഷയറില്‍ താമസിക്കുന്ന ഇയാളെ ഏപ്രില്‍ വരെ ജാമ്യത്തില്‍ വിട്ടയച്ചു

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2023-01-16

ഡിസംബര്‍ 29 ന് ഒമാനില്‍ നിന്നും ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയ ഒമാന്‍ എയര്‍ വിമാനത്തിലെ കാര്‍ഗോ പാക്കേജിനുള്ളില്‍ യുറേനിയത്തിന്റെ അംശം കണ്ടെത്തിയ സംഭവത്തില്‍ 60-കാരന്‍ അറസ്റ്റില്‍. ഇന്നലെ രാവിലെ 2006 ലെ തീവ്രവാദ നിയമത്തിലെ സെക്ഷന്‍ 9 ചുമത്തിയാണ് ചെഷയറില്‍ താമസിക്കുന്ന അറുപതുകാരനെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇയാളെ ഏപ്രില്‍ മാസം വരെ ജാമ്യത്തില്‍ വിട്ടയച്ചു. ഇയാളെ അറസ്റ്റ് ചെയ്ത വിലാസത്തില്‍ സ്‌പെഷ്യലിസ്‌റ് പോലീസ് അംഗങ്ങള്‍ പരിശോധന നടത്തി. എന്നാല്‍ ജനങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കുന്ന തലത്തിലുള്ള വസ്തുക്കളൊന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. 

യുകെ ബോര്‍ഡര്‍ ഫോഴ്സ് നടത്തുന്ന സ്‌പെഷ്യലിസ്റ്റ് സ്‌കാനറുകളുടെ പതിവ് പരിശോധനയിലാണ് പാഴ്‌സല്‍ ഒരു ഫ്രൈറ്റ് ഷെഡിലേക്ക് നീക്കുന്നതിനിടെ പിടികൂടിയത്. പാകിസ്ഥാനില്‍ നിന്നും അയച്ചിരിക്കുന്ന ഈ കാര്‍ഗോ യു കെയിലെ ഇറാനിയന്‍ ബന്ധമുള്ള ഒരു സ്ഥപനത്തിലേക്കായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, അതീവ ആശങ്ക നിലനില്‍ക്കെ തന്നെ ആയുധ നിര്‍മ്മാണത്തിനുള്ള നിലവാരത്തില്‍ ഉള്ളതല്ല ഈ യുറേനിയം എന്നും റിപ്പോര്‍ട്ടുകള്‍ ചുണ്ടിക്കാണിക്കുന്നു. അതുകൊണ്ടു തന്നെ ഇത് ഉപയോഗിച്ച് ന്യുക്ലിയര്‍ ബോംബുകള്‍ നിര്‍മ്മിക്കന്‍ സാധ്യമല്ല. എന്നാല്‍, ഈ നിലവാരം കുറഞ്ഞ യുറേനിയം, ഡേര്‍ട്ടി ബോംബ് എന്നറിയപ്പെടുന്ന മറ്റൊരു ആയുധ നിര്‍മ്മാണത്തിനായിരിക്കാം എന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

മസ്‌കറ്റില്‍ നിന്നുള്ള വിമാനത്തില്‍ ഇവിടെയെത്തുന്നതിനു മുന്‍പായി ഇത് പാകിസ്ഥാനില്‍ നിന്നാണ് അയച്ചിരിക്കുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. പ്രസ്തുത പാര്‍സല്‍ ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ റേസിയോ ആക്റ്റീവ് റൂമില്‍ സുക്ഷിച്ചിരിക്കുകയാണ്. 

''ഈ വിഷയത്തില്‍ ഞാന്‍ പൊതുജനങ്ങളെ അറിയിക്കാന്‍ താല്‍പര്യപ്പെടുന്നത് എന്തെന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഈ പദാര്‍ഥം കളരെ കുറഞ്ഞ അളവില്‍ ആണെന്നുള്ളതും കൂടാതെ ഇത് പ്രത്യക്ഷത്തില്‍ ഒരു ഭീഷണി അല്ല എന്നുള്ളതും ആണ്''; കമാന്‍ഡര്‍ റിച്ചാര്‍ഡ് സ്മിത്ത് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അന്വേഷണം തുടങ്ങിയപ്പോള്‍ മുതല്‍ ഇത് പൊതുജനങ്ങള്‍ക്ക് ഭീഷണി അല്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തിയിരുന്നു.

അതേസമയം, ഈ നിലവാരത്തിലുള്ള യുറേനിയത്തില്‍ നിന്നും അപകടകരമായ പ്രസരണങ്ങള്‍ ഉണ്ടാകമെന്നും ഇത് ഡര്‍ട്ടി ബോംബിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കാന്‍ ആകുമെന്നും യു കെ ന്യുക്ലിയര്‍ ഡിഫന്‍സിന്റെ മുന്‍ കമാന്‍ഡരായ ഹാമിഷ് ഡി ബ്രെട്ടണ്‍ പറഞ്ഞു. എന്നാല്‍, ബ്രിട്ടന്റെ സുരക്ഷ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിഞ്ഞു എന്നും അത് ആശ്വാസം നല്‍കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

More Latest News

'ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ എത്രത്തോളം ശക്തയാണെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു'  നടി ഭാമ വിവാഹമോചിതയായോ? താരത്തിന്റെ പുതിയ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയ താരമാണ് ഭാമ. 2020 ജനുവരി 30ന് താരം വിവാഹിതയായതോടെ സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്ത് താരം കുടുംബിനിയായി മാറി. ശേഷം താരത്തിന് ഒരു മകള്‍ ജനിക്കുകയും ചെയ്തിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഭാമ വിവാഹമോചിതയായെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം വെറുതെയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവെച്ച് താരം എത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും താരത്തിന്റെ വാക്കുകള്‍ വീണ്ടും ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. താന്‍ വിവാഹ മോചിതയായെന്ന തരത്തിലുള്ള വാക്കുകളായിരുന്നു താരം പങ്കുവെച്ചത്. '' സിംഗിള്‍ മദര്‍ ആണ് ഞാന്‍ ഇപ്പോള്‍. ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ എത്രത്തോളം ശക്തയാണെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നതു മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി'' എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്. സിംഗിള്‍ മദര്‍ ആണെന്ന് ഭാമ അറിയിച്ചതോടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. ഇതേ കുറിച്ച് താരത്തോട് ചോദിച്ച് നിരവധി പേരാണ് എത്തിയത്. എന്നാല്‍ അതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

'ദുല്‍ഖര്‍ മമ്മൂക്കയോട് ചെയ്യുന്നത് പോലെ എനിക്ക് പറ്റുന്നില്ലല്ലോ എന്നത് വലിയൊരു സങ്കടമാണ്' പൃഥ്വിയോട് 'ഈ ചോദ്യം വേണ്ടായിരുന്നു' എന്ന് സോഷ്യല്‍ മീഡിയ തന്നെ പറഞ്ഞ ആ ചോദ്യത്തിന് പൃഥ്വി പറഞ്ഞ മറുപടി ഇങ്ങനെ

സ്വന്തം കഠിനധ്വാനം കൊണ്ട് വളരെ പെട്ടന്ന് സിനിമയില്‍ മികച്ച ഒരു ഗ്രാഫ് നേടാന്‍ സാധിച്ച വ്യക്തിയാണ് പൃഥ്വിരാജ്. നടന്‍ സംവിധായകന്‍ ഗായകന്‍ എന്ന നിലയില്‍ എല്ലാം പൃഥ്വി പേരെടുത്ത് കഴിഞ്ഞു. പൃഥ്വിയും ചേട്ടന്‍ ഇന്ദ്രജിത്തും അച്ഛന്‍ സുകുമാരനെ പോലെ തന്നെ സിനിമയില്‍ നല്ലൊരു പേരെടുത്ത് കഴിഞ്ഞു. എന്നാല്‍ മക്കളുടെ ഈ നേട്ടം കാണാന്‍ അച്ഛന്‍ ഇല്ലെന്നത് ഇവരുടെ കുടുംബത്തിന്റെ വലിയൊരു ദുഖം ആണ്. മുന്‍പ് നടന്ന ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് പൃഥ്വിയോട് അവതാരകന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ആ ചോദ്യം പൃഥ്വിയോട് വേണ്ടായിരുന്നു എന്നാണ് പലരും ആ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. കാരണം അതിന് അദ്ദേഹം പറഞ്ഞ മറുപടി തന്നെയാണ്. എന്നും വളരെ സ്‌ട്രോങ് ആയി കാണപ്പെടുന്ന പൃഥ്വിയുടെ കണ്ണ് നിറയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് അത് സഹിക്കില്ല. അന്ന് അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞ ഉത്തരം ആരുടേയും മനസ്സ് വേദനിപ്പിക്കും. ഓണ്‍ലൈനായി നടന്ന അഭിമുഖത്തില്‍ പൃഥ്വിരാജിനു പിന്നിലെ ചുമരില്‍ സുകുമാരന്റെ ചിത്രം കണ്ട്, 'അദ്ദേഹമുണ്ടായിരുന്നെങ്കില്‍  ഈ മകന്റെ വളര്‍ച്ച എങ്ങനെ കാണുമായിരുന്നു?' എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്.  ''എന്റെ ലൈഫിലെ ഏറ്റവും വലിയ നികത്താനാവാത്ത സങ്കടം, എന്റെ ചേട്ടന്റെയും എന്റെയും സക്‌സസ് എന്‍ജോയ് ചെയ്യാന്‍ അച്ഛനുണ്ടായില്ലല്ലോ എന്നതാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ് ചാലു (ദുല്‍ഖര്‍)). മമ്മൂക്കയ്ക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കുമ്പോഴൊക്കെ ദുല്‍ഖര്‍ വല്ലാതെ എന്‍ജോയ് ചെയ്യുന്നുണ്ട്. അതില്‍ ദുല്‍ഖര്‍ വളരെ പ്രൈഡാണ്. എനിക്കത് പറ്റുന്നില്ല എന്നതില്‍ സങ്കടമുണ്ട്...'' വേദന ഉള്ളിലൊതുക്കി പൃഥ്വിരാജ് പറയുന്നതാണെന്ന് ആര്‍ക്കും മനസ്സിലാകും. അതിനാല്‍ തന്നെയാണ് ഈ ചോദ്യം വേണ്ടായിരുന്നു എന്ന് പലരും പറയുന്നത്.   

മരിച്ചു പോയ സൈനികന്റെ, മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി നടത്തി സിആര്‍പിഎഫ് ജവാന്മാര്‍, ഇത് കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച എന്ന് സോഷ്യല്‍ മീഡിയ

രാജ്യം കാക്കുന്നതിനിടയില്‍ മരണപ്പെട്ട പട്ടാളക്കാരന്റെ കുടുംബത്തിനൊപ്പം നിന്ന് മകളുടെ വിവാഹം കെങ്കേമമാക്കി സിആര്‍പിഎഫ് ജവാന്മാര്‍. നക്സലേറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിന്റെ  മകളുടെ വിവാഹത്തിന് മകളെ കൈപിടിച്ച് മണ്ഡപത്തിലേക്ക് എത്തിക്കുന്ന ജവാന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറയ്ക്കും. 2010 മെയ് 8 ന് ഛത്തീസ്ഗഡിലെ ബിജാപൂരില്‍ നക്‌സലുകളോട് ഏറ്റുമുട്ടുന്നതിനിടെ 168 ബറ്റാലിയനിലെ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ രാകേഷ് കുമാര്‍ മീണ രക്തസാക്ഷിയായി. രാജസ്ഥാനിലെ അല്‍വാരില്‍ വച്ചായിരുന്നു രാകേഷ് കുമാര്‍ മീണയുടെ മകളുടെ വിവാഹം നടന്നത്. ഇന്ത്യന്‍ മിലിട്ടറി അപ്‌ഡേറ്റ്‌സ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.  വധു വിവാഹ വേദിയിലേക്ക് നീങ്ങുമ്പോള്‍ അച്ഛന്റെ സഹപ്രവര്‍ത്തകരായ പട്ടാളക്കാര്‍ യൂണിഫോമില്‍ വധുവിന് വേണ്ടി 'ഫൂലോണ്‍ കി ചാദര്‍' പിടിച്ചു. വിവാഹ വേദിയിലേക്ക് വധു എത്തുമ്പോള്‍ വധുവിന്റെ ബന്ധുക്കള്‍ ചുറ്റും നിന്ന് വലിയൊരു ഷാള്‍ വധുവിന്റെ തലയ്ക്ക് മുകളിലായി പിടിക്കുന്നു. വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ടയാള്‍ എന്ന തോന്നല്‍ ഇത് സൃഷ്ടിക്കുന്നു. ആഡംബര വിവാഹങ്ങള്‍ക്ക് ഈ ഷാള്‍ പൂക്കളോ നോട്ടുകളെ തുന്നിയതായി അടുത്ത കാലത്ത് പരിഷ്‌ക്കരിക്കപ്പെട്ടു.  സഹപ്രവര്‍ത്തകന്റെ മകളെ അച്ഛന്റെ സ്ഥാനത്ത് നിന്ന് കൈപിടിച്ച് കന്യാദാനം ചെയ്തതും ഈ ജവാന്മാര്‍ തന്നെയായിരുന്നു. കണ്ണും മനസ്സും ഒരുപോലെ നിറയ്ക്കുന്ന മറ്റൊരു കാഴ്ച ഇല്ലെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇതിനെ കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ ആറ് വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ പിസ കഴിക്കുന്നു, മുന്നോട്ടുള്ള ജീവിതം മുഴുവനും പിസ കഴിക്കണമെന്ന ഏറ്റവും വലിയ ആഗ്രഹവുമായി യുവാവ്!!!

എല്ലാ മനുഷ്യനും പ്രിയപ്പെട്ടത് എന്ന് പറയുന്ന എന്തെങ്കിലും ഒരു ഭക്ഷണം ഉണ്ടാകും. ചിലര്‍ക്ക് പച്ചക്കറിയായിരിക്കാം, ചിലര്‍ക്ക് നോണ്‍ വെബ് ആയിരിക്കാം. മറ്റ് ചിലര്‍ക്ക് ചില പ്രത്യേക ബേക്കറി പലഹാരമോ സ്‌നാക്‌സോ മധുരമുള്ള ഭക്ഷണമോ ആയിരിക്കാം. എന്നാല്‍ ഈ പ്രിയപ്പെട്ട ഭക്ഷണം എപ്പോഴെല്ലാം നിങ്ങള്‍ കഴിക്കും? കിട്ടുന്ന അവസരത്തില്‍ മുടങ്ങാതെ കഴിക്കുമായിരിക്കും. പക്ഷെ എല്ലാ ദിവസവും അതേ ഭക്ഷണം തന്നെ കഴിക്കാന്‍ സാധിക്കുമോ? എന്നാല്‍ ഇവിടെ ഇതാ ഒരു യുവാവ് തന്റെ ഇഷ്ട ഭക്ഷണം മുടങ്ങാകെ എല്ലാ ദിവസവും കഴിക്കുന്നു എന്നാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. കെന്നി വൈല്‍ഡ്‌സ് എന്ന യുവാവാണ് ഇത്തരത്തില്‍ ഇഷ്ട ഭക്ഷണം എല്ലാ ദിവസവും കഴിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി എല്ലാ ദിവസം മുടങ്ങാതെ കഴിക്കുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. പിസയാണ് ഇദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണം. ആറ് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും പിസ കഴിക്കുന്നത് മുടക്കാറില്ലെന്നാണ് ഇദ്ദേഹം സമ്മതിക്കുന്നത്. മാത്രമല്ല ജീവിതകാലം മുഴുവനും ഇങ്ങനെ പിസ കഴിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും ഇയാള്‍ പറയുന്നു. ഈ ഭക്ഷണത്തോട് ഇത്രയും താല്‍പര്യം ഉള്ളതിനാല്‍ തന്നെ അതുമായി ബന്ധപ്പെട്ട ഒരു കരിയര്‍ തുടങ്ങാനാണ് തന്റെ ആഗ്രഹം എന്നും വൈല്‍ഡ്‌സ് പറയുന്നുണ്ട്. എന്നും ഇത്തരത്തില്‍ പിസ മുടങ്ങാതെ കഴിക്കുന്നുണ്ടെങ്കിലും താന്‍ ആരോഗ്യവാനാണ് എന്നും ഫിറ്റ് ആയിട്ടാണിരിക്കുന്നത് എന്നും യുവാവ് പറയുന്നു.  Kenny V's എന്ന പേരില്‍ തന്റെ അച്ഛന് ഒരു പിസ ഷോപ്പുണ്ടായിരുന്നു. തനിക്ക് മൂന്നു വയസ്സാകുന്നത് വരെ ആ കടയുണ്ടായിരുന്നു. അങ്ങനെയാണ് വളരെ ചെറുപ്പം മുതല്‍ തന്നെ താന്‍ പിസ കഴിച്ച് തുടങ്ങി എന്നും വൈല്‍ഡ്‌സ് പറയുന്നു. ഒരു ഹീറ്റിംഗ് ആന്‍ഡ് കൂളിംഗ് സിസ്റ്റം കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. അവിടുത്തെ സഹപ്രവര്‍ത്തകന്‍ ഒരുദിവസം തന്നോട് ഒരു ബെറ്റ് വച്ചു. എല്ലാ ദിവസവും ഒരു പിസ കഷ്ണമെങ്കിലും കഴിക്കണം എന്നതായിരുന്നു ബെറ്റ്. താന്‍ ഒരുമാസം അത് ചെയ്തു. തനിക്കത് വളരെ എളുപ്പമായിരുന്നു എന്നും യുവാവ് പറയുന്നു. ആളുകള്‍ തന്റെ ഈ ശീലത്തെ വളരെ ആശങ്കയോടെയാണ് കാണുന്നത്, പക്ഷേ തന്റെ ആരോഗ്യത്തിന് പ്രശ്‌നമൊന്നുമില്ല എന്നതുകൊണ്ട് തന്നെ അത് ബാധിച്ചിട്ടില്ല എന്നും വൈല്‍ഡ് പറഞ്ഞു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാദ്ധ്യാപക ദിനം നടത്തി; രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നിന്നുള്ള വിശ്വാസ പരിശീലകര്‍ പങ്കെടുത്തു

കവന്‍ട്രി : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാര്‍ഷിക ഒത്തുചേരല്‍ കൊവെന്‍ട്രിയില്‍ വച്ച് നടത്തപ്പെട്ടു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നിന്നുള്ള വിശ്വാസ പരിശീലകര്‍ പങ്കെടുത്തു. 'വിശ്വാസ പരിശീലകര്‍ സഭയുടെ സ്വത്വ ബോധം വളര്‍ത്തുന്നതില്‍ ഉത്സുകര്‍ ആയിരിക്കണം എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വിശ്വാസ പരിശീലകരെ അദ്ദേഹം ഉത്‌ബോധിപ്പിച്ചു. പതിനാലായിരത്തോളം വിദ്യാര്‍ത്ഥികളും രണ്ടായിരത്തി മുന്നൂറ് അധ്യാപകരും ഉള്ള വലിയ ഒരു സംവിധാനമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മത ബോധന രംഗത്തെ മാറ്റിയ ദൈവ കരുണക്ക് നന്ദി പറഞ്ഞു വരും വര്‍ഷങ്ങളിലേക്ക് കൂടുതല്‍ ഊര്‍ജം സംഭരിക്കണം, സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം പഠിപ്പിക്കല്‍ ശുശ്രൂഷയാണെന്നും അതീവ ജാഗ്രതയോടെ ഈ മേഖലയില്‍ വിശ്വാസ പരിശീലകര്‍ വ്യാപാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു'. മത ബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് പുത്തന്‍ പുരക്കല്‍ സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, പ്രൊക്യൂറേറ്റര്‍ ഫാ. ജോ മൂലശ്ശേരി വി.സി, ഫാ. ജോര്‍ജ് എട്ടുപറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. ടോം ഓലിക്കരോട്ട്, ഫാ. നിധിന്‍ ഇലഞ്ഞിമറ്റം എന്നിവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്‌ളാസുകള്‍ നയിച്ചു. സി എല്‍ ടി കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിശ്വാസപരിശീലകര്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് സമ്മേളനം അവസാനിച്ചത്. രൂപത മത ബോധന കമ്മീഷന്‍ സെക്രട്ടറി ആന്‍സി ജോണ്‍സന്‍, ടെക്നിക്കല്‍ കോഡിനേറ്റര്‍ ജിമ്മി മാത്യു, ബിര്‍മിംഗ് ഹാം റീജിയണല്‍ സെക്രട്ടറി ഷാജുമോന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള മത ബോധന കമ്മീഷന്‍ ഭാരവാഹികള്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

Other News in this category

  • ബ്രിട്ടീഷ് സായുധ സേനയുടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ചൈന; നിലവില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ സൈനികരുടെ വിവരങ്ങള്‍ ചോര്‍ത്തി, പ്രതിരോധ സെക്രട്ടറി ഇന്ന് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും
  • യുകെ മലയാളികളെ നടുക്കി യുവതിയുടെ കുഴഞ്ഞുവീണുള്ള മരണവും കാർഡിഫിലെ കാർ അപകടവും! ചാർട്ടേർഡ് അക്കൗണ്ടന്റായ യുവതി മരണപ്പെട്ടത് വ്യായാമത്തിനിടെ! കാറപകടത്തിൽ മലയാളികളായ നാല് നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരം!
  • ഇംഗ്ലണ്ടിലെ കൗൺസിലുകൾ തൂത്തുവാരി ലേബർ തേരോട്ടം; ലണ്ടനടക്കം 11 കൗൺസിലുകളിലും ലേബർ മേയർമാർ വിജയിച്ചു; പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബർ നേതാവ്, തിരിച്ചുവരുമെന്നും ദേശീയ ഇലക്ഷനിൽ ഫലം മാറുമെന്നും ഋഷി സുനക്ക്, വരുമോ നയിക്കാൻ ഡേവിഡ് കാമറോൺ?
  • റൺ… നഴ്‌സസ്, റൺ… യുകെയിലെ നഴ്‌സുമാരും മിഡ് വൈഫുമാരും കൂട്ടയോട്ടം നടത്തുന്നു..! 5 കിലോമീറ്റർ ഓട്ടം ഇന്റർനാഷണൽ നഴ്‌സസ് ആൻഡ് മിഡ് വൈഫറി ഡേകൾക്ക് തലേന്ന്, പാർക്ക് റണ്ണിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് മിഡ് വൈഫുമാരുടെ കൂട്ടയോട്ടം ഇന്ന്
  • കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും
  • ആളും ആരവവും ഇല്ലാതെ ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് പ്രാദേശിക തിരഞ്ഞെടുപ്പ്, മേയർമാർ, പോലീസ്, ക്രൈം കമ്മീഷണർമാർ എന്നിവരേയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും; പൊതുതിരഞ്ഞെടുപ്പിനു മുമ്പത്തെ ടെസ്റ്റ് ഡോസ് സുനക്കിനും നിർണ്ണായകം!
  • നഴ്‌സുമാരുടെ ന്യൂ സീലാൻഡ്, ഓസ്‌ട്രേലിയ സ്വപ്നങ്ങൾ വ്യാമോഹമാകുമോ? ന്യൂ സീലാൻഡിൽ ജോലിയില്ലാതെ വലയുന്നത് അഞ്ഞൂറോളം മലയാളി നഴ്‌സുമാർ! സിറ്റി സ്‌ക്വയറിൽ റാലി നടത്തി നഴ്‌സുമാർ! മലയാളികൾക്കൊപ്പം പ്രതിഷേധിക്കാൻ ന്യൂസീലൻഡ് നഴ്സസ് അസോസിയേഷനും
  • എൻഎച്ച്എസ് ആശുപത്രികളിൽ സ്ത്രീ - പുരുഷ വാർഡുകളുടെ വേർതിരിവ് കർശനമാക്കും, ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേക വാർഡുകൾ, ലിംഗംമാറി പ്രവേശനം അനുവദിക്കില്ല; നിരവധി നിയമഭേദഗതികൾ നടപ്പിലാക്കാൻ തയ്യാറെടുത്ത് സർക്കാർ
  • അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ
  • പ്രവാസി മലയാളികളെ ഞെട്ടിച്ച് അപകടമരണങ്ങൾ..! യു.എസിൽ കുട്ടികളടക്കം മലയാളി കുടുംബവും ഒമാനിൽ 2 മലയാളി നഴ്‌സുമാരും കൊല്ലപ്പെട്ടു; യു.എസ് മലയാളി കുടുംബത്തിന്റെ ഇലക്ട്രിക് കാർ മരത്തിലിടിച്ച് തീപിടിച്ചു! നഴ്‌സുമാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി
  • Most Read

    British Pathram Recommends