18
MAR 2021
THURSDAY
1 GBP =104.79 INR
1 USD =83.44 INR
1 EUR =89.40 INR
breaking news : തങ്ങളുടെ കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന കുറ്റസമതവുമായി   അസ്ട്രസെനക; രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍ >>> എൻഎച്ച്എസ് ആശുപത്രികളിൽ സ്ത്രീ - പുരുഷ വാർഡുകളുടെ വേർതിരിവ് കർശനമാക്കും, ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേക വാർഡുകൾ, ലിംഗംമാറി പ്രവേശനം അനുവദിക്കില്ല; നിരവധി നിയമഭേദഗതികൾ നടപ്പിലാക്കാൻ തയ്യാറെടുത്ത് സർക്കാർ >>> ബ്രിട്ടനിലെ ശരാശരി വാടക നിരക്ക് റെക്കോര്‍ഡ് ഉയര്‍ന്നതിലേക്ക് കുതിയ്ക്കുന്നു; ശരാശരി മാസവാടക 1291 പൗണ്ടും ഡെപ്പോസിറ്റ് തുക ,633 പൗണ്ടുമായി, രാജ്യത്തെ 'വാടക ഹോട്ട്‌സ്‌പോട്ടുകള്‍' ഏതൊക്കെയെന്ന് നോക്കാം.... >>> പലിശനിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അനിശ്ചിതത്വം തുടരവേ മോര്‍ട്ട്ഗേജ് പലിശ നിരക്ക് ഉയര്‍ത്തി ബ്രിട്ടനിലെ പ്രമുഖ ബാങ്കുകള്‍; വീട് വാങ്ങിയവരെ കൂടുതല്‍ ഞെരുക്കത്തിലാക്കി ഫിക്‌സ്ഡ് മോര്‍ട്ട്ഗേജ് നിരക്കുകളില്‍ വര്‍ധനവ് >>> ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേക്ക് മടങ്ങിയെത്തി ചാള്‍സ് രാജാവ്; ഇന്ന് കാമിലയ്‌ക്കൊപ്പം ആശുപത്രിയും സ്‌പെഷ്യലിസ്റ്റ് കാന്‍സര്‍ സെന്ററും സന്ദര്‍ശിച്ച് പൊതു പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കും >>>
Home >> NURSES DESK
ഇംഗ്ലീഷ് ടെസ്റ്റിലെ മാറ്റങ്ങൾക്ക് എൻ.എം.സി കൗൺസിലിന്റെ അംഗീകാരം; യുകെ കെയറർമാർക്ക് ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാൻ ഇനി തൊഴിലുടമയുടെ ശുപാർശ മാത്രം! ഐഇഎൽടിഎസ് - ഒഇടി ഓവറോൾ സ്കോറും ഗ്രേഡും കുറയ്ക്കും; കമ്പൈൻ കാലാവധി ഒരുവർഷം

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2022-09-29

യുകെയിൽ നിലവിൽ ജോലിചെയ്യുന്ന രജിസ്റ്റർ  ചെയ്യാത്ത  വിദേശ നഴ്‌സുമാർക്കും യുകെയിൽ ജോലിതേടുന്ന മലയാളി നഴ്‌സുമാർ അടക്കമുള്ളവർക്കും ഒരേപോലെ സുവർണ്ണാവസരം നൽകുന്ന മാറ്റമാണ് ഇപ്പോൾ എൻ.എം.സി നടപ്പിലാക്കുന്നത്.

ഇതുവരെ വിട്ടുവീഴ്ച്ച ചെയ്യാതിരുന്ന ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് സ്കോറിന്റെ കാര്യത്തിൽ ഇളവുകൾ നൽകുന്നതാണ് പുതിയ മാറ്റം എന്നതാണ് ഏറ്റവും സവിശേഷമായ കാര്യം. 

മാസങ്ങളോളം നടത്തിയ കൺസൾട്ടേഷനുശേഷം എൻ.എം.സി കൗൺസിലിനു  മുമ്പിൽ സമർപ്പിച്ച രണ്ട്  പ്രധാന മാറ്റങ്ങൾക്കും ഇന്നലെ അംഗീകാരം ലഭിച്ചു.

ഇതോടെ യുകെയിൽ നിലവിൽ കെയറർ ജോലിയും മറ്റും ചെയ്തുവരുന്ന മലയാളികൾ ഉൾപ്പടെയുള്ള രജിസ്റ്റർ ചെയ്യാത്ത ആയിരക്കണക്കിന് വിദേശ നഴ്‌സുമാർക്ക്, ഇംഗ്ലീഷ് ടെസ്റ്റ് പാസ്സാകാതെ തന്നെ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൽ രജിസ്റ്റർ ചെയ്‌ത്‌  പ്രവർത്തിക്കാൻ കഴിയും എന്നതാണ് ഏറ്റവും പ്രധാനകാര്യം.

രണ്ടാമതായി വിദേശ നഴ്‌സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റ് യോഗ്യതാ സ്‌കോറിൽ ഇളവ് നടപ്പിലാക്കുന്നു എന്നതാണ്കാതലായ മറ്റൊരുമാറ്റം. 

എൻ.എം.സി. നിർദ്ദേശങ്ങൾ: 

നിലവിൽ എൻ.എം.സി രജിസ്റ്ററിൽ ചേരാൻ അപേക്ഷിക്കുന്ന യുകെയ്ക്ക് പുറത്തുള്ള മിക്ക അപേക്ഷകരും IELTS, OET. എന്നിങ്ങനെയുള്ള രണ്ട് ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ യോഗ്യതാ സ്‌കോറുകൾ നേടണം.

ഭാവിയിലും എൻ.എം.സിയുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിന്റെ പ്രധാന നടപടിയായി IELTS, OET.  ടെസ്റ്റിംഗുകൾ തുടരും.

എങ്കിലും ടെസ്റ്റ് റിസൾട്ടുകൾ പരിഗണിക്കുമ്പോൾ രണ്ട്  സുപ്രധാന മാറ്റങ്ങൾ വരുത്താനാണ് നിർദ്ദേശിക്കപ്പെട്ടത്.

കൺസൾട്ടേഷൻ പ്രതികരണങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിച്ചശേഷം, എൻഎംസി ആദ്യം നിർദ്ദേശിച്ചത്: 

ടെസ്റ്റ് സ്കോറുകൾ സംയോജിപ്പിക്കുമ്പോൾ എൻഎംസി അംഗീകരിക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറുകൾ സ്റ്റാൻഡേർഡ് അഥവാ ഒരേനിലവാരത്തിൽ കൊണ്ടുവരിക. കൂടാതെ ടെസ്റ്റ് സ്കോറുകൾ സംയോജിപ്പിക്കുന്നതിനുള്ള കാലയളവ് ആറ് മുതൽ 12 മാസം വരെ നീട്ടുക.  

ഈ രണ്ട്  ആവശ്യങ്ങളും കൗൺസിൽ അംഗീകരിച്ചു.

ഇംഗ്ലീഷ് ടെസ്റ്റുകളിൽ ഐഇഎൽടിഎസിൽ നിശ്ചിത ഓവറോൾ സ്കോറിനേക്കാൾ 0.5 കുറവുള്ളവർക്കും ഒ.ഇ.ടി ടെസ്റ്റിൽ ഹാഫ്‌ ഗ്രേഡ് കുറവുള്ളവർക്കും  യോഗ്യത ലഭിക്കും.

ഇത് എങ്ങനെയാണ് പ്രവർത്തികമാകുകയെന്ന്  നോക്കാം:

നിലവിൽ ഐഇഎൽടിഎസ് ഓവറോൾ സ്‌കോർ 7 ആണുവേണ്ടത്. എന്നാൽ റൈറ്റിംഗ് സെക്ഷനിൽ 6.5 സ്കോറും കമ്പയിനായി ആറുമാസത്തേക്ക് അനുവദിക്കും.

എന്നാൽ പുതിയ മാറ്റമനുസരിച്ച് രണ്ടു സിറ്റിംഗുകൾ ഒരുമിച്ച് യോജിപ്പിക്കുമ്പോൾ; റീഡിങ്, സ്പീക്കിങ് ആൻഡ് ലിസണിങ് സെക്ഷനിൽ ടെസ്റ്റ് കമ്പയിൻ സ്‌കോർ കുറഞ്ഞത് 6.5 മതിയാകും. റൈറ്റിംഗ് ടെസ്റ്റ് കമ്പയിൻ സ്‌കോർ 6 ഉം മതിയാകും. അതുപോലെ സ്‌കോറുകൾ ഒരുമിച്ച് ചേർക്കാവുന്ന കാലാവധി 6 മാസം എന്നതിൽ നിന്ന് 12 മാസമായും  വർധിപ്പിക്കും.

ഇനി ഇത് ഒ.ഇ.ടിയിൽ ആണെങ്കിൽ നോക്കാം. റീഡിങ്, സ്പീക്കിങ് ആൻഡ് ലിസണിങ് സെക്ഷനിൽ മിനിമം സ്‌കോർ C+ ഉം റൈറ്റിംഗ് ടെസ്റ്റ് കമ്പയിൻ മിനിമം സ്‌കോർ C ഉം ആയിരിക്കും.  അതുപോലെ ഒ.ഇ.ടിയിലും  സ്‌കോറുകൾ ഒരുമിച്ച് ചേർക്കാവുന്ന കാലാവധി 6 മാസം എന്നതിൽ നിന്ന് 12 മാസമായും  വർധിപ്പിക്കും.

രണ്ടാമതായി, എൻഎംസി നിർദ്ദേശിച്ചത്: 

അപേക്ഷകന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വെളിപ്പെടുത്തുന്ന  തെളിവുകൾ നൽകാൻ തൊഴിലുടമകളെ പ്രാപ്തരാക്കുക. 

ആവശ്യമായ ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ തെളിവായി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരുവർഷമെങ്കിലും യുകെയിലെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഹെൽത്ത് അല്ലെങ്കിൽ സോഷ്യൽ കെയറിങ് സ്ഥാപനത്തിൽ  ജോലി ചെയ്തിട്ടുള്ളവർക്കും താഴെപ്പറയുന്ന യോഗ്യതകൾ കൂടിയുണ്ടെങ്കിൽ അപേക്ഷിക്കാം.

ഒരു അപേക്ഷകന്റെ ഈവിധമുള്ള തെളിവുകൾ സ്വീകരിക്കാൻ എൻഎംസി തീരുമാനിക്കുന്നത് താഴെപ്പറയുന്ന രണ്ട് അവസരങ്ങളിൽ മാത്രമാകും.

1 ഇംഗ്ലീഷ് ഭൂരിപക്ഷം സംസാരിക്കാത്ത ഒരു രാജ്യത്ത് ഇംഗ്ലീഷിൽ പരിശീലനം നേടി 

2 ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ കുറഞ്ഞ സ്‌കോറിൽ പരാജയപ്പെടുന്നവർ

ഇംഗ്ലീഷ് ടെസ്റ്റുകളിൽ ഐഇഎൽടിഎസിൽ നിശ്ചിത ഓവറോൾ സ്കോറിനേക്കാൾ 0.5 കുറവുള്ളവർക്കും ഒ.ഇ.ടി ടെസ്റ്റിൽ ഹാഫ്‌ ഗ്രേഡ് കുറവുള്ളവർക്കും യോഗ്യത ലഭിക്കും.

അപേക്ഷകരുടെ സേവനങ്ങൾ ലഭിക്കുന്ന ആളുകളുമായുള്ള ആശയവിനിമയത്തിൽ നിന്നുള്ള തെളിവുകൾ ഉൾപ്പെടെ, യുകെയിലെ ആരോഗ്യ സാമൂഹിക പരിപാലന ക്രമീകരണത്തിൽ ആരുടെയെങ്കിലും ഇംഗ്ലീഷ് ഉപയോഗത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിവരങ്ങളും തെളിവുകളും എൻ.എംസിയ്ക്ക്  നൽകാൻ ഈ നിർദ്ദേശം സ്ഥാപന അല്ലെങ്കിൽ തൊഴിലുടമകളെ അനുവദിക്കും. 

ലളിതമാക്കി പറഞ്ഞാൽ അപേക്ഷകർ ഇപ്പോൾ ജോലിചെയ്യുന്ന കെയറിങ് സ്ഥാപനമോ ആശുപത്രിയോ ക്ലിനിക്കുകളോ നടത്തുന്ന ഉടമകളോ മാനേജ്മെന്റോ, പ്രസ്‌തുത  വ്യക്തിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രവീണ്യം നിലവാരമുള്ളതും നല്ലതുമാണെന്ന് സാക്ഷ്യപ്പെടുത്തി നൽകിയാൽ, അതൊരു യോഗ്യതയായി കണക്കാക്കപ്പെടും.

അതുപോലെ ഇതിനകം തന്നെ യുകെയിലെ ആരോഗ്യ, സാമൂഹിക പരിപാലനത്തിൽ ജോലി ചെയ്യുന്ന, ഉയർന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം  ഇല്ലാതെതന്നെ സുരക്ഷിതവും അനുകമ്പയുള്ളതും ഫലപ്രദവുമായ പരിചരണം രോഗികൾക്കോ ആശ്രിതർക്കോ  നൽകുന്നവർക്ക് ഈ നിർദ്ദേശം കൂടുതൽ അവസരം നൽകും. 

യുകെയിലെ നിലവിലെ മലയാളി നഴ്‌സുമാരേയും  കേരളത്തിലെ നഴ്‌സുമാരേയും  സംബന്ധിച്ചിടത്തോളം നല്ലൊരു അവസരമാണ് ഇപ്പോൾ തുറന്നുകിട്ടിയിട്ടുള്ളത്. ഇത് എത്രകാലത്തേക്ക് നീണ്ടുനിൽക്കും എന്നത് പ്രവചനാതീതം ആയതിനാൽ ഇതുപയോഗപ്പെടുത്താൻ യുകെ ജോലി ആഗ്രഹിക്കുന്നവർ പരമാവധി ശ്രമിക്കുക.

ഇംഗ്ലീഷ് ഭാഷാ ടെസ്റ്റുകളിലെ മാറ്റത്തിനു പിന്നിൽ മലയാളി നഴ്‌സുമാരായ അജിമോൾ പ്രദീപിന്റെയും ഡില ഡേവിസിന്റെയും കഠിനപ്രയത്നം; വിജയം കണ്ടത് വർഷങ്ങളോളം നടത്തിയ പരിശ്രമങ്ങളും പ്രചരണങ്ങളും

https://britishpathram.com/index.php?page=newsDetail&id=86929

 

More Latest News

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു

ലെസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നിലവില്‍ ഉണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പുതുതായി നിലവില്‍ വന്ന ആദ്യ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു. രാവിലെ യാമപ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഡോ.ആന്റണി ചുണ്ടെലിക്കാട്ട് സ്വാഗതം ആശ്വസിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള അടിസ്ഥാന ചോദന മിശിഹായോടും, അവിടുത്തെ ശരീരമായ തിരു സഭയോടുമുള്ള സ്നേഹമായിരിക്കണം. അള്‍ത്താരയിലേക്കും അള്‍ത്താരക്ക് ചുറ്റുമായി മിശിഹയോന്മുഖമായി നിലയുറപ്പിക്കുന്ന സംവിധാനവുമാണത്. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കത്തോലിക്ക സഭയിലെ 24 വ്യക്തിസഭകളും തനത് വിശ്വാസവും, ആധ്യാത്മികതയും, ദൈവ വിശ്വാസവും ശിക്ഷണക്രമവും മനസിലാക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ് സഭ ഈ ലോകത്തില്‍ അവളുടെ ദൗത്യങ്ങളോട് വിശ്വസ്തത പുലര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  റവ .ഡോ ടോം ഓലിക്കരോട്ട് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. രൂപത ചാന്‍സിലര്‍ റെവ. ഡോ മാത്യു പിണക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ റെവ ഫാ. ജോ മൂലച്ചേരി വി സി ട്രസ്റ്റീ സേവ്യര്‍ എബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് നടന്ന ഗ്രൂപ് ചര്‍ച്ചകള്‍ക്കായുള്ള വിഷയങ്ങള്‍ അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു അവതരിപ്പിച്ചു. ജോയിന്റ് സെക്രെട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിര്‍വഹിച്ചു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ശേഷം വിവിധ ഗ്രൂപ്പുകള്‍ ക്രോഡീകരിച്ച ആശയങ്ങള്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ട്രസ്റ്റീ ആന്‍സി ജാക്സണ്‍ മോഡറേറ്റര്‍ ആയിരുന്നു. ഡോ മാര്‍ട്ടിന്‍ ആന്റണി സമ്മേളനത്തിന് നന്ദി അര്‍പ്പിച്ചു.തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ ആണ് സമ്മേളനം അവസാനിച്ചത്.

ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്ത് യോവില്‍ മലയാളി അസോസിയേഷന്‍, പുതിയ നേതൃനിരയിലൂടെ അടിമുടി മാറ്റങ്ങളുടെ തുടക്കം കുറിക്കുന്നു

2024-25 വര്‍ഷത്തെ യോവിലെ സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം ആണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. ടോബിന്‍ തോമസ് പ്രസിഡന്റ് ആയും സിക്സണ്‍ മാത്യു സെക്രട്ടറി ആയും സിജു പൗലോസ് ട്രഷറര്‍ ആയും ഗിരീഷ് കുമാര്‍ വൈസ് പ്രസിഡന്റ് ആയും ശാലിനി റിജേഷ് ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു.  കൂടാതെ ഉമ്മന്‍ ജോണ്‍ പബ്ലിക് റിലേഷന്‍ വിഭാഗം, സെബിന്‍ ലാസര്‍ ഭക്ഷണം, ശ്രീകാന്ത്, മനു ഔസേഫ് കായികം, ബേബി വര്‍ഗീസ്, സുരേഷ് ദാമോദരന്‍ കല എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യും. മുന്‍ പ്രസിഡന്റ് ആയ അനില്‍ ആന്റണി കമ്മറ്റി അംഗമായി തുടരും. പുതിയതായി യോവിലില്‍ എത്തിയ അംഗങ്ങളെ അസ്സോസിയേഷനിലേക്കു കൂടുതല്‍ അടുപ്പിക്കുക എന്നതാണു പ്രാഥമിക കാര്യം ആയി ഭാരവാഹികള്‍ കാണുന്നത്. മുന്നൂറില്‍ കൂടുതല്‍ മലയാളി കുടുംബങ്ങള്‍ ആണ് ഇപ്പോള്‍ യോവിലില്‍ ഉള്ളത്. കലാ-കായിക വേദികളില്‍ മികച്ച കഴിവുകളുള്ള അംഗങ്ങളാണ് ഈ സംഘടനയില്‍ ഇപ്പോള്‍ ഉള്ളത്. നിലവിലെ യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ ചാമ്പ്യന്‍മാര്‍ ആണ് എസ്എംസിഎ. 2024  2025 യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ കായിക മേള ജൂണ്‍ പതിനഞ്ചിന് യോവിലില്‍ ആണ് അരങ്ങേറുന്നത്. പുതിയ അംഗങ്ങളുടെ സജീവ പങ്കാളിത്തവും സഹകരണവും വളരെ അത്യന്താപേക്ഷിതമാണ്.

റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ആര്‍ക്കും പരിക്കുകളൊന്നുമില്ല

റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഞായറാഴ്ച രാത്രിയാണ് സംഭവം. ദോഹയില്‍ നിന്ന് വന്ന ഫ്‌ലൈനാസ് വിമാനമാണ് ലാന്റിങിനിടെ പ്രധാന റണ്‍വേയില്‍ നിന്ന് തെന്നിമാറിയതെന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും ആളപായമൊന്നുമില്ല. ബഫര്‍ ഏരിയയിലൂടെ സഞ്ചരിച്ച വിമാനം അടുത്തുള്ള ഗ്രൗണ്ട് പാതയില്‍ നിന്നു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കിയ ശേഷം വിമാനം നിശ്ചിത സ്റ്റോപ്പിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. എയര്‍പോര്‍ട്ട് മാനേജ്മെന്റ് യാത്രക്കാരുടെ ആരോഗ്യം പരിശോധിച്ചു. ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും കിങ് ഖാലിദ് വിമാനത്താവള മാനേജ്‌മെന്റ് പറഞ്ഞു.

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഓയൂരില്‍ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാനായി അനുവദിക്കണമെന്ന ആവശ്യപ്പെട്ടാണ് അനുപമ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.   എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.  

വന്ദേഭാരത് കേരളത്തില്‍ ഓടി തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റായി മലയാളികളുടെ യാത്രകള്‍ക്ക് മുന്നിലായി വന്ദേഭാരത്

തീവണ്ടിയാത്രയ്ക്ക് മലയാളികള്‍ക്ക് പുതിയ അനുഭവം ആയിരുന്നു വന്ദേഭാരത്. ഇപ്പോഴിതാ മലയാളികള്‍ക്ക് ആശ്വാസമായി മാറിയ വന്ദേഭാരത് കേരളത്തില്‍ ഒരു വര്‍ഷം തികയുകയാണ്. വന്ദേഭാരത് കേരളത്തിന്റെ മണ്ണില്‍ എത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വന്ദേഭാരതിലേക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് യാത്രക്കാരെ അടുപ്പിക്കില്ല എന്ന വാദങ്ങള്‍ വന്ദേഭാരത് ഓടി തുടങ്ങിയപ്പോള്‍ തന്നെ അപ്രസക്തമായിരുന്നു.സര്‍വീസ് തുടങ്ങിയ സമയത്ത് ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റില്‍ ആയിരുന്നു. ഏപ്രില്‍ 26ന് കാസര്‍കോട് നിന്നു തിരുവനന്തപുരത്തേക്കു നടത്തിയ ആദ്യ യാത്രയില്‍ 19.50 ലക്ഷം രൂപ റിസര്‍വേഷന്‍ ടിക്കറ്റ് വരുമാനം ലഭിച്ചിരുന്നു.കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്നു കാസര്‍കോടിനും ഓടുന്ന വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റ് ആണ്. രാജ്യത്ത് സര്‍വീസ് നടത്തുന്നത് 51 വന്ദേഭാരത് ട്രെയിനുകളാണ്. കേരളം വന്ദേഭാരത് യാത്രക്കാരുടെ എണ്ണത്തിലും ഒക്യുപ്പെന്‍സിയിലും വളരെ മുന്നിലാണ്. അതായാത് കയറിയും ഇറങ്ങിയും ഓരോ 100 സീറ്റും 200 ഓളം യാത്രക്കാര്‍ ഉപയോഗിക്കുന്നു. ഒക്യുപ്പെന്‍സി 200 ശതമാനത്തിനടുത്ത് എത്തിയ ഇന്ത്യയിലെ ഏക തീവണ്ടി കൂടിയാണിത്.16 റേക്കുള്ള വണ്ടിയിലുള്ളത് 1100 ഓളം സീറ്റുകളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ഏപ്രില്‍ 25 നാണ് കേരളത്തിലെ വന്ദേഭാരത് ആദ്യമായി ഫ്‌ലാഗ് ഓഫ് ചെയ്തത്.

Other News in this category

  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടുത്തം, പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു, നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു
  • ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ വിലക്ക് മാറി ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിമാനയാത്ര ചെയ്ത് ജയരാജന്‍
  • യുകെ മാന്‍സ്ഫീള്‍ഡിലെ ഷെര്‍വുഡ് ഫോറസ്റ്റ് എന്‍ എച്ച് എസ് മലയാളി നേഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹോസ്പിറ്റല്‍, കുറഞ്ഞ ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകര്‍ഷണം
  • ഞാനും എന്റെ നേഴ്‌സിങ്ങ് ജീവിതവും... നേഴ്‌സസ് ഡേ സന്ദേശവുമായി മിനിജ ജോസഫ്
  • മലയാളി നേഴ്‌സുമാര്‍ക്ക് യുകെയില്‍ സുവര്‍ണ്ണാവസരം മികച്ച ശമ്പളവും സൗജന്യ റിക്രൂട്ട്‌മെന്റും, തിരഞ്ഞെടുക്കപ്പെട്ട നേഴ്‌സുമാര്‍ക്കായി സൗജന്യ ഒ ഇ റ്റി ട്രെയിനിങ്ങുമായി ഒ എന്‍ ടി യുകെ
  • Most Read

    British Pathram Recommends