18
MAR 2021
THURSDAY
1 GBP =104.30 INR
1 USD =83.47 INR
1 EUR =89.71 INR
breaking news : ലൈംഗിക ആസക്തിയും പിഞ്ചു കുഞ്ഞിന്റെ കൊലപാതകവും, ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ >>> തെരഞ്ഞെടുപ്പ് പരാജയ ഭീതിയില്‍ ടോറികള്‍! സുനകിന്റെ പാര്‍ലമെന്റിലെ ചോദ്യോത്തരവേളയ്ക്കിടെ ടോറി എം. പി കൂറുമാറി ലേബറിനൊപ്പം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ ചാന്‍സലറും, വാക്സിന്‍ മന്ത്രിയുമായിരുന്ന നദീം സവാഹി >>> തലചായ്ക്കാനൊരു വീടെന്ന സുരേഷിന്റെ സ്വപ്‌നം പൂവണിഞ്ഞു, കൈത്താങ്ങായി പഴയന്നൂരിൽ വീടൊരുക്കിയത് യുകെയിലെ ചെൽട്ടൻ ഹാം മലയാളി അസോസിയേഷൻ; ഈ കൂട്ടായ്മ സമ്മാനിച്ചത് യുകെ മലയാളികൾക്കെല്ലാം മാതൃകയും അഭിമാന മുഹൂർത്തവും >>> ഗ്ലാസ്‌ഗോയില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞിരുന്ന മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരണം പുറംലോകമറിഞ്ഞത് ഫോണ്‍ എടുക്കാത്തതിനു പിന്നാലെ ഭാര്യ നാട്ടില്‍ നിന്നും സുഹൃത്തുക്കളെ അറിയിച്ചപ്പോള്‍ >>> ഇംഗ്ലണ്ടിലെ മരുന്ന് ക്ഷാമം അപകടകരമായ നിലയിലെന്ന് ഫാര്‍മസിസ്റ്റുകള്‍; പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് >>>
Home >> NAMMUDE NAADU
'കഞ്ചാവ് ചീരയും കാബേജും പോലെയുള്ള പച്ചക്കറി'! മരണം വരെ 'മരുന്ന്' വലിക്കുമെന്നും ഗോ ഗ്രീന്‍ എന്നും പോലീസ് സ്‌റ്റേഷനില്‍ വച്ച് വ്‌ളോഗര്‍ മട്ടാഞ്ചേരി മാര്‍ട്ടിന്‍

സ്വന്തം ലേഖകൻ

Story Dated: 2022-08-10

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത വ്ളോഗര്‍ എക്‌സൈസ് പിടിയില്‍. മട്ടാഞ്ചേരി മാര്‍ട്ടിന്‍ എന്നറിയപ്പെടുന്ന ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍(35) ആണ് പിടിയിലായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും എക്‌സൈസ് കേസെടുത്തിട്ടുണ്ട്.   ഇയാളുടെ വീട്ടില്‍ നിന്നും രണ്ട് ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. 

കഞ്ചാവ് മയക്കുമരുന്ന് അല്ല, മരുന്നാണ്. തന്റെ രോഗത്തിന് ഏറെ ഫലപ്രദമായ മരുന്നാണ് കഞ്ചാവെന്നും അതുകൊണ്ടാണ് താന്‍ ഉപയോഗിക്കുന്നതെന്നും ഫ്രാന്‍സിസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ഫ്രാന്‍സിസ് നെവിന്‍ കഞ്ചാവ് ഉപയോഗത്തെ ന്യായീകരിച്ചത്. ലോകത്ത് ഏറ്റവും വിഷമുള്ളത് മനുഷ്യരിലാണ് കഞ്ചാവില്‍ അല്ലെന്നും ഫ്രാന്‍സിസ് പറഞ്ഞു.ഫ്രാന്‍സിസ് നെവിന്‍ പറഞ്ഞത്: 

''ചീര തിന്നാറുണ്ടോ. കാബേജ് തിന്നാറുണ്ടോ. കാരറ്റ് തിന്നാറുണ്ട്. ചായ കുടിക്കാറുണ്ട്. കാപ്പി കുടിക്കാറുണ്ട്. ഇതൊക്കെ എന്താണെന്ന് ചോദിക്കുമ്പോള്‍ പറയും. അതെല്ലാം പച്ചക്കറികളാണെന്ന്. പിന്നെ കഞ്ചാവ് എന്താണ് സാറേ. അതും ഭൂമിയില്‍ വിത്ത് വീണ് മുളച്ച് വളരുന്ന ചെടിയാണ്. കഞ്ചാവ് മയക്കുമരുന്ന് അല്ല. അതൊരു മരുന്നാണ്. അതുകൊണ്ടാണ് ഞാന്‍ കഞ്ചാവ് ഉപയോഗിക്കുന്നത്. കഞ്ചാവ് എന്റെ രക്തമാണ്, ജീവിതമാണ്. ഞാന്‍ മരിക്കുന്നത് വരെ ഇത് വലിക്കും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. കാരണം കഞ്ചാവ് തെറ്റായിട്ട് എനിക്ക് തോന്നിയിട്ടില്ല. കാരണം അത് ഭൂമിയില്‍ വിത്ത് മുളച്ച് വരുന്ന ചെടിയാണ്.''

 ''ഈ ഭൂമിയില്‍ എന്തൊക്കെയുണ്ട് സാറേ. ഈ ലോകത്ത് ഏറ്റവും വിഷമുള്ളത് എന്താണെന്ന് സാറിന് അറിയുമോ. ഞാനും സാറുമൊക്കെയാണ്. മനുഷ്യരാണ്. ഞാന്‍ പ്രകൃതിയെ സ്നേഹിക്കുന്ന വ്യക്തിയാണ്. ഭൂമിയെ മതവും ദൈവവുമായി കണ്ട് സ്നേഹിക്കുന്ന വ്യക്തിയാണ് ഞാന്‍. മനസിലായോ. ഇനി നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും എഴുതാം എന്നെക്കുറിച്ച്. ഞാന്‍ ഇനി ഒന്നിനുമില്ല. ആരുമായിട്ട് മത്സരിക്കാനോ തല്ല് പിടിക്കാനോ ഞാനില്ല.'' ''ഞാനൊരു രോഗിയാണ്. സംസാരശേഷിയും കാഴ്ചശക്തിയും പോയതാണ്. മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലായിരുന്നു. ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. 

മരുന്ന് വാങ്ങാന്‍ എന്റെ കൈയില്‍ പൈസയില്ല, സാറേ. എന്നോടൊരു യോഗിയും വെള്ളക്കാരുമാണ് പറഞ്ഞത് നിന്റെ അസുഖത്തിന് ഏറ്റവും നല്ല മരുന്ന് കഞ്ചാവാണെന്ന്. അങ്ങനെയാണ് ഞാന്‍ കഞ്ചാവ് നിത്യവും ഉപയോഗിക്കാന്‍ തുടങ്ങിയത്. കഞ്ചാവ് ഉപയോഗിച്ച ശേഷമാണ് ഞാന്‍ നടക്കാന്‍ തുടങ്ങിയതും സംസാരിക്കാന്‍ തുടങ്ങിയതും. ഇത് പറയുമ്പോള്‍ എല്ലാവരും ചിരിക്കും. എന്റെ അസുഖം ഒരുദിവസം നിങ്ങള്‍ക്കും വരും. അപ്പോള്‍ നിങ്ങള്‍ അനുഭവിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും.'' ''ഇവിടെ സിഗരറ്റ് വലിക്കാം. സിഗരറ്റ് വലിക്കുന്നത് പ്രകൃതിക്ക് എതിരാണെന്ന് ചിന്തിച്ചിട്ടുണ്ടോ. ക്യാന്‍സര്‍ വരുമെന്നും. നിങ്ങ മരിച്ചോ. എന്തിനാണ് നമ്മള്‍ക്ക് ജീവന്‍ നല്‍കുന്ന ചെടികളെ കൊല്ലുന്നത്. നമ്മള്‍ വലിക്കുന്നതിന്റെ ബാക്കി അവരാണ് വലിക്കുന്നത്. അതിനൊന്നും ഒരു കുഴപ്പവുമില്ല.''


സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുമായി കഞ്ചാവ് വലിക്കുന്ന വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വീഡിയോ വൈറലായതോടെ അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു. വീട് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് നെവിന്‍ ഫ്രാന്‍സിസിന്റെ ദേഹപരിശോധന നടത്തിയപ്പോള്‍ അടിവസ്ത്രത്തില്‍ നിന്നും 2 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതിനെ തുടര്‍ന്ന് ഇയാളെ മട്ടാഞ്ചേരി എക്സൈസ് റേയ്ഞ്ച് ഇന്‍സ്പെക്ടര്‍ വി.എസ് പ്രദീപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

2 ഗ്രാം കഞ്ചാവ് പിടികൂടിയാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാനാകും. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി ലഹരി ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്തതിനാല്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് പറയുന്നത്. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിക്കുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇയാളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ഇയാളും പെണ്‍കുട്ടിയും തമ്മില്‍ ലൈവിലായിരുന്നു സംഭാഷണം. പ്ലസ് ടു കഴിഞ്ഞിരിക്കുകയാണെന്നും കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.

കഞ്ചാവ് വലിക്കുന്നതിനെ പൊകയടി എന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്. നീ പൊകയടി ഉണ്ടോ എന്ന് വ്ലോഗര്‍ ചോദിക്കുമ്പോള്‍ 'ഇപ്പോ ബോങ് ഒക്കെ അടിച്ചുനടക്കുന്നു, വേറെ എന്ത് പരിപാടി' എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.

അത് പൊളിച്ചുവെന്നും ഗോ ഗ്രീന്‍ എന്നും പറയുന്ന വ്ലോഗര്‍, അത് പച്ചക്കറിയാണെന്നും പറയുന്നുണ്ട്. താന്‍ 24 മണിക്കൂറും അടിയാണെന്നും നാട്ടില്‍ വന്നിട്ട് അടിക്കാമെന്നും ഇയാള്‍ ഉറപ്പുനല്‍കുന്നു.

സാധനം ഒന്നും കിട്ടാനില്ലെന്ന് പെണ്‍കുട്ടി പരിഭവം പറയുമ്പോള്‍ ഫോര്‍ട്ട് കൊച്ചി വരെ കയറാന്‍ പറ്റോ, അല്ലെങ്കില്‍ കോതമംഗലം വരെ പോകാന്‍ പറ്റോ എന്നാണ് ഇയാള്‍ ചോദിക്കുന്നത്. തുടര്‍ന്ന് സുഹൃത്തിനോടൊപ്പം പോയപ്പോള്‍ കഞ്ചാവ് കൈവശം വെച്ചതിന് പോലീസ് പിടികൂടിയെന്നും വീട്ടുകാര്‍ ഇറക്കിക്കൊണ്ട് വന്നുവെന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

പ്ലസ്ടു മാത്രം കഴിഞ്ഞ, പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കരുതുന്ന തൃശൂര്‍ സ്വദേശിനിയുടെ ലഹരിചര്‍ച്ച പുറത്തുവരുമ്പോള്‍ പൊളിയുന്നത് വന്‍ ഇടപാടുകള്‍. ''പൈസയൊണ്ട്!, സാധനം കിട്ടുന്നില്ല... അതാണ് പ്രശ്‌നം.. ഇവിടെയൊക്കെ നാടനാണ്..ഫോര്‍ട്ട് കൊച്ചിക്കു കയറാമോ.. അല്ലെങ്കില്‍ കോതമംഗലം വരെ പോകൂ'' - കഞ്ചാവു ലഭിക്കാന്‍ കോതമംഗലത്തേക്കു പോകാന്‍ ഉപദേശിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സുള്ള പ്രമുഖ വ്‌ലോഗര്‍. ചെറിയ കുട്ടികള്‍ പോലും എത്രത്തോളം ലഹരിക്ക് അടിമയാണെന്നു വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നത്. പ്ലസ്ടു കാരി എന്നു പറഞ്ഞു ചെറുതാക്കണ്ട, ''നമ്മള്‍ ജയിലിലായിരുന്നടേ.. അതറിയാമോ നിങ്ങള്‍ക്ക്..'' എന്നു പെണ്‍കുട്ടി തന്നെ വിഡിയോയില്‍ പറയുന്നുണ്ട്.

''തൃശൂരാണ്..'' എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയില്‍, ആണ്‍കുട്ടിയോടോ പെണ്‍കുട്ടിയോടോ എന്ന് അറിയാതെയാണ് വ്‌ലോഗര്‍ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു പേര്‍ കൂടിയുണ്ടെങ്കിലും ഇരുവരും സംസാരിച്ചു തുടങ്ങുമ്പോള്‍ അവര്‍ ഗ്രൂപ്പ് ചാറ്റില്‍നിന്ന് ഇറങ്ങിപ്പോകുന്നുണ്ട്. പെണ്‍കുട്ടിയാണെന്നു പറഞ്ഞപ്പോള്‍ വ്‌ലോഗര്‍ക്കും അതിശയം. എന്തൊക്കെയാണ് പരിപാടിയെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിന് ''24X7 പൊകയടി'' എന്നു വ്‌ലോഗര്‍. തിരിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും അതു തന്നെ.. ''പ്ലസ്ടു കഴിഞ്ഞു.. ഇപ്പം പോങ്കൊക്കെയടിച്ച് ഇങ്ങനെ നടക്കുന്നു.. വേറെ എന്ത് പരിപാടി..'' - എന്നു പെണ്‍കുട്ടി.

പ്ലസ്ടൂകാരിയുടെ പുകയടി വിശേഷം കേട്ട് ആദ്യം വ്‌ലോഗര്‍ ഞെട്ടുന്നുണ്ടെങ്കിലും ഗോ ഗ്രീന്‍ എന്നു പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. പുകയടിക്കുന്ന കാര്യം അമ്മയ്ക്കറിയാമെന്നും വഴക്കു പറയുമ്പോള്‍ നോ മൈന്‍ഡ്.. എന്നു പെണ്‍കുട്ടി. ''പച്ചക്കറിയാണ്.. ഇത്.. വെജിറ്റബിളാണ്'' എന്നു വ്‌ലോഗറുടെ ന്യായീകരണം. കഞ്ചാവടിച്ചാലും സിഗരറ്റ് വലിക്കരുതെന്ന ഉപദേശം നല്‍കുന്നുണ്ട്. സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിഡിയോ കണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെ പ്രതികരിച്ചു.

''നിങ്ങളെ കാണണമെന്നു ഭയങ്കര ആഗ്രഹമാണ്..'' എന്നു പെണ്‍കുട്ടി പറയുമ്പോള്‍ ''നാട്ടില്‍ വരും.. അന്നേരം ഒരുമിച്ച് ഇരുന്ന് അടിക്കാം.'' എന്ന് വ്‌ലോഗര്‍. ''വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായിരുന്നെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കണ്ണൂരായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു. ഒരു സുഹൃത്തിനൊപ്പം കഞ്ചാവു വില്‍ക്കാന്‍ പോയപ്പോള്‍ പിടിയിലായി കുറച്ചുകാലം ജയിലില്‍ കിടന്നെന്നും പപ്പ ഇറക്കിയെന്നും പെണ്‍കുട്ടി പറയുന്നു. പപ്പ ആര്‍മിയിലാണ്. ഇപ്പോള്‍ വീട്ടിലാരും തന്നോടു മിണ്ടുന്നില്ലെന്നും അവര്‍ പോയി പണി നോക്കട്ടെയെന്നും പെണ്‍കുട്ടി പറയുന്നു.

 

More Latest News

ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍

മലയാളികളുടെ കൂട്ടായ്മയായ ചെംസ്ഫോര്‍ഡ് ചാമ്പ്യന്‍സ് മള്‍ട്ടി സ്പോര്‍ട്സ് ക്ലബ്ബ് അണിയിച്ചൊരുക്കുന്ന എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27നു സംഘടിപ്പിക്കുന്നു. എല്ലാം മത്സരാര്‍ത്ഥികളെയും ഫുട്ബോള്‍ പ്രേമികളെയും മറ്റു സ്പോര്‍ട്സ്, കലാ, സാംസ്‌കാരിക പ്രേമികളെയും വിവിധ മലയാളി സംഘടനാ പ്രവര്‍ത്തകരെയും ഈ അസുലഭ മുഹൂര്‍ത്തത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍.  ആവേശത്തിന്റെ തിര ഇളക്കം ചെംസ്ഫോര്‍ഡ് ചെമ്പര്‍ വാലി സ്‌കൂളില്‍ 27ന് ശനിയാഴ്ച 11 മണി മുതല്‍ അരങ്ങേറുന്നതാണ്. പങ്കെടുത്തു വിജയിപ്പിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Jizil : 07888284124Abi : 07438 144747Vipin : 07782 528998

ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചു: മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി.  സഞ്ജുവിന് എതിരെ മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴയൊടുക്കേണ്ടി വരിക എന്നാണ് പുറത്ത് വരുന്ന വിവരം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭാവമുണ്ടാകുന്നത്.  46 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 86 റണ്‍സുമായി മികച്ച ഫോമിലായിരുന്നു സഞ്ജു. 222 റണ്‍സെന്ന ഡല്‍ഹിയുടെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വിജയം ഏകദേശം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു ബൗണ്ടറിയിലേക്ക് അടിച്ച പന്ത് ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും നിയന്ത്രണം തെറ്റി കാല്‍ ബൗണ്ടറി കുഷ്യനില്‍ തട്ടുന്നതായി സംശയം ഉയര്‍ന്നിട്ടും കൂടുതല്‍ ആംഗിളുകളോ ക്ലോസപ്പ് ദൃശ്യങ്ങളോ പരിശോധിക്കാതെ ടിവി അമ്പയര്‍ സഞ്ജുവിനെ ഔട്ട് വിധിച്ചു.  നിര്‍ണായക സമയത്ത് സഞ്ജു പുറത്തായത് രാജസ്ഥാനെ തോല്‍വിയിലേക്ക് തള്ളിവിടുകയും ചെയ്തു. അതെ സമയം വിവാദ പുറത്താകലില്‍ സഞ്ജുവിന് പിന്തുണയുമായി ഇതിനകം തന്നെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ബിസിസിഐയുടെ പിഴ നടപടിയും രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ബോള്‍ വൈഡ് ആണോ അല്ലയോ എന്ന് നോക്കാന്‍ വരെ മിനുറ്റുകളോളം സമയമെടുക്കുന്ന ഐപിഎല്‍ മത്സരത്തില്‍ സുപ്രധാന സമയത്തെ ഒരു വിക്കറ്റ് പരിശോധിക്കാനും തീരുമാനമെടുക്കാനും ആവശ്യമായ സമയമെടുത്തില്ല എന്ന പരാതിയും രാജസ്ഥാന്‍ ടീം മത്സരത്തിന് ശേഷം ഉയര്‍ത്തിയിരുന്നു.

കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നോ? പുതിയ പഠനം ഇങ്ങനെ

കാറില്‍ വളരെ സൗകര്യത്തോടെയുള്ള യാത്രകള്‍ പക്ഷെ നമ്മെ അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. കാറിലെ യാത്ര നിങ്ങളെ ഒരു ക്യാന്‍സര്‍ രോഗിയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നതായാണ് കണ്ടെത്തല്‍. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015നും 2022നും ഇടയിലുള്ള 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളുടെ ഉള്ളിലെ വായുവില്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഇതില്‍ 99ശതമാനം കാറുകളിലും ടിസിഐപിപി എന്ന ഫ്‌ലേം റിട്ടാര്‍ഡന്റ് (തീ അണയ്ക്കാന്‍ സഹായിക്കുന്ന രാസവസ്തു) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ശ്വസിക്കുന്നതിലൂടെ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരുന്നുവെന്നാണ് കണ്ടെത്തല്‍. കൂടാതെ പ്രത്യുല്‍പാദന ശേഷി കുറയ്ക്കുന്നതിനും ഇത് കാരണമായേക്കമെന്ന് ഗവേഷകര്‍ പറയുന്നു. ദിവസവും കാറില്‍ ദീര്‍ഘ ദൂരം സഞ്ചരിക്കുന്നവര്‍ക്ക് ഇത് വളരെ ദോഷകരമാണ്. ഇത്തരം രാസവസ്തുക്കളുടെ അളവ് വേനല്‍ കാലത്ത് കാറിനുള്ളില്‍ കൂടുതലായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സീറ്റിലെ കുഷ്യനാണ് കൂടുതലായി കാറിനുള്ളിലെ വായുവില്‍ രാസവസ്തുക്കള്‍ കൂട്ടുന്നതിന് കാരണമാകുന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. നശിക്കാതിരിക്കാന്‍ നിരവധി രാസവസ്തുക്കളാണ് സീറ്റ് കുഷ്യനില്‍ ചേര്‍ക്കുന്നത്. കാറിന്റെ വിന്‍ഡോകള്‍ തുറന്ന് തണലില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഈ രാസവസ്തുക്കളുടെ സമ്പര്‍ക്കം കുറയ്ക്കാന്‍ സഹായിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി, ഇനി പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതം

ഇനി മുതല്‍ ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറില്‍. ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതമാണ്. ഡിജിറ്റല്‍ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റല്‍ കീയും പോലും ഈ വാലറ്റില്‍ സൂക്ഷിക്കാനാകും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും സഹായകരമാണ്.ഉപയോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയും ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും. പണം അയക്കാന്‍ ഉപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്‍ടാക്ട്ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്‍ടാക്റ്റ്ലെസ് പേമെന്റുകളാവും അനുവദിക്കുന്നത്.

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്

ഇന്നലെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പീച്ചി ഡാമില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ ആണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തുന്നത്. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യഹിയയെ ഇന്നലെ വൈകീട്ടോടെയാണ് കാണാതായത്. മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ ഡാമില്‍ ഇറങ്ങിയപ്പോഴാണ് യഹിയ അപകടത്തില്‍പ്പെട്ടത്. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടം നടന്ന് ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി ഡാമില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. രാത്രി ഏറെ വൈകി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതോടെ ഇന്നലെ രാത്രി നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ഡൈവിങ് ടീമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് വെള്ളത്തില്‍ ഇറങ്ങിയത്.

Other News in this category

  • മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്
  • വിമാന യാത്രക്കാരെ വലച്ച സമരം: 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു, മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എയര്‍ ഇന്ത്യ
  • എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
  • മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ.വി മുകേഷ് കാട്ടാന ആക്രമണത്തില്‍ മരിച്ചു, കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം
  • ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതിയുടെ പ്രസവം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയും അമ്മയെയും ഏറ്റെടുക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്
  • ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് പച്ചക്കൊടി കാണിച്ചു, അടുത്ത അധ്യാന വര്‍ഷം മുതല്‍ ഏഴ്, ഒന്‍പത് ക്ലാസുകളിലെ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠമാകുന്നു
  • കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു
  • കൊച്ചി പനമ്പിള്ളിനഗറില്‍ നവജാതശിശുവിന്റെ കൊലപാതകം: കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ, പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌ക്കര ചടങ്ങുകള്‍
  • എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി
  • നവകേരള ബസ് സര്‍വ്വീസ് ആരംഭിച്ചു, കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം നാലരയോടെയാണ് സര്‍വ്വീസ് ആരംഭിച്ചത്
  • Most Read

    British Pathram Recommends