18
MAR 2021
THURSDAY
1 GBP =105.83 INR
1 USD =83.30 INR
1 EUR =90.59 INR
breaking news : യുകെയടക്കം യൂറോപ്യൻ രാജ്യങ്ങളിൽ ജോലിവാഗ്‌ദാനം, ലക്ഷങ്ങൾ വാങ്ങിയുള്ള തട്ടിപ്പുകൾ വ്യാപകം; കൊച്ചിയിൽ രണ്ടാഴ്‌ചയ്‌ക്കിടെ പിടിയിലായത് 5 തട്ടിപ്പുകാർ! 6 മാസത്തിനിടെ നൂറുകണക്കിനുപേരെ തട്ടിപ്പിന് ഇരയാക്കിയതായി സംശയം! 16 ലക്ഷത്തിലേറെ നഷ്ടപ്പെട്ട നഴ്‌സുമാരും >>> ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏഴാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍, നിയമാവലി പ്രകാശനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ >>> സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ്, ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍  >>> ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം സ്ഥിരീകരിച്ചു, ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി >>> 'ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ, നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്' കൊല്ലം സുധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ രേണു >>>
Home >> BP SPECIAL NEWS

BP SPECIAL NEWS

യുഎസ്സിലുള്ളവരുടെ ഇഷ്ടഭക്ഷണത്തിന്റെ ലിസ്റ്റില്‍ ചീവീടും, 'സിക്കാഡ സ്‌പെഷ്യല്‍' ഡിന്നര്‍ പാര്‍ട്ടികള്‍ വരെ നടത്താന്‍ ഇഷ്ടപ്പെടുന്ന ജനങ്ങള്‍

നമ്മുടെ നാട്ടില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത സാധനം മറ്റൊരു നാട്ടില്‍ അവരുടെ ഇഷ്ട വിഭവം ആയിരിക്കും. നമുക്ക് ചെറു പ്രാണികളെയോ ചിലതരം മൃഗങ്ങളെയോ ഭക്ഷണമാക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. പക്ഷെ മറ്റിടങ്ങളില്‍ അത് അവരുടെ ഇഷ്ട വിഭവം ആയേക്കാം. അത്തരത്തില്‍ യുഎസ്സിലെ ഒട്ടുമിക്ക ആളുകളുടെയും ഇഷ്ടഭക്ഷണമാണ് ചീവീട്.  'സിക്കാഡ ഫ്രൈ' എല്ലാം ആ നാട്ടുകാരുടെ പ്രിയ വിഭവമാണത്രേ. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും വിദഗ്ധരുടെ അഭിപ്രായത്തില്‍, സിക്കാഡയില്‍ കൊഴുപ്പ് കുറവും പ്രോട്ടീന്‍ കൂടുതലുമാണത്രെ. നട്ട് പോലെയായതിനാല്‍ തന്നെ അവയെ വറുത്ത തരത്തില്‍ പെടുന്ന ഭക്ഷണത്തിലെ പ്രിയപ്പെട്ട ചേരുവയില്‍ ഒന്നാക്കി മാറ്റുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സില്‍, ഭക്ഷണപ്രേമികള്‍ സലാഡുകളിലും ബേക്കണ്‍ വിഭവങ്ങളിലും സിക്കാഡകളെ ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് പറയുന്നത്. കൂടാതെ സിക്കാഡ തന്നെ പ്രധാന ചേരുവ വരുന്ന വിഭവങ്ങളും ഉണ്ട്.  പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സൗത്ത് കരോലിനയില്‍ നേരത്തെ ഒരു സിക്കാഡ പാര്‍ട്ടി തന്നെ സംഘടിപ്പിച്ചിരുന്നത്രെ. സൗത്ത് കരോലിനയിലെ ജനങ്ങള്‍ സിക്കാഡ ഡിന്നര്‍ പാര്‍ട്ടികള്‍ നടത്താന്‍ ഇഷ്ടപ്പെടുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ മുന്‍ ഡയറക്ടര്‍ സിക്കാഡകളെ തോട്ടത്തില്‍ നിന്നും പിടിക്കരുതെന്നും അല്ലാതെയുള്ള മരങ്ങളില്‍ നിന്നും പിടിക്കണം എന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തോട്ടങ്ങളില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്.

500 കിലോമീറ്റര്‍ അകലെയുള്ള കാമുകിയെ കാണാന്‍ താമസം തന്നെ കാറിലേക്കാക്കി കാമുകന്‍!!! തപണയത്തിന് കണ്ണും മൂക്കും മാത്രമല്ല അതിര്‍ത്തിയും ഇല്ലെന്ന് കാമുകന്‍

പ്രണയത്തിന് വേണ്ടി എന്ത് ത്യാകവും സഹിക്കാന്‍ തയ്യാറുള്ളവര്‍ ഉണ്ട്. എന്ത് റിസ്‌ക് എടുത്തും കാമുകിയെയോ കാമുകനെയോ കാണാന്‍ ദൂരങ്ങളോളം സഞ്ചരിക്കുന്നവര്‍ ഉണ്ട്. അത്തരത്തില്‍ വളരെ വ്യത്യസ്തമായ കാര്യം ചെയ്ത് കാമുകിയെ കാണാന്‍ പോകുന്ന കാമുകനെ കുറിച്ചാണ് സോഷ്യല്‍ മീഡിയ പറയുന്നത്.  ചൈനയില്‍ നിന്നുള്ള കാമുകന്‍ ആണ് കാമുകിയെ കാണാന്‍ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നത്. അതും 500 കിലോമീറ്റര്‍!!!. അത്രയും ദൂരെ താമസിക്കുന്ന കാമുകിയെ കാണാന്‍ ഇദ്ദേഹം പോകുന്ന രീതിയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ലഭിക്കുന്നത്. 35 കാരനായ കാമുകന്‍ ഹുവാങിനെ സംബന്ധിച്ച് 500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആഴ്ചയില്‍ പോകുന്നത് വലിയ ചെലവുള്ള കാര്യമാണ്. അതിന് എങ്ങനെ പണം കണ്ടെത്തും എന്ന അന്വേഷണം ഇയാളെ വളരെ വ്യത്യസ്തമായ ഐഡിയയിലേക്ക് എത്തിക്കുകയായിരുന്നു. അദ്ദേഹം ആദ്യം തന്നെ തന്റെ വീട്  ഉപേക്ഷിച്ച് താമസം കാറിലേക്ക് മാറ്റി. വാടക വീടിനായി വലിയ തുക ചെലവഴിക്കേണ്ടി വരും എന്നതിനാലാണ് ഇദ്ദേഹം ഇത്തരമൊരു തീരുമാനം എടുത്തത്.  ബെയ്ജിംഗില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഹുവാങിന് വാടക വീടും യാത്ര ചെലവുകളും ഒരുമിച്ച് താങ്ങാന്‍ കഴിയില്ല. ബെയ്ജിംഗില്‍ നിന്ന്, വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ താമസിക്കുന്ന കാമുകിയെ കാണാന്‍ പോകണമെങ്കില്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യണം. പക്ഷേ എല്ലാ ആഴ്ചയവസാനവും ഹുവാങിന് കാമുകിയെ കാണാതിരിക്കാന്‍ പറ്റില്ല. പിന്നെ താമസിച്ചില്ല. വാടക വീട് ഉപേക്ഷിച്ച് വളര്‍ത്ത് പട്ടിയോടൊപ്പം ഹുവാങ് കാറിലേക്ക് താമസം മാറ്റി.  കഴിഞ്ഞ വേനല്‍ക്കാലത്ത് ഉണ്ടായ ഒരു പ്രാദേശിക വെള്ളപ്പൊക്കത്തില്‍ തന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടതോടെയാണ് ഹുവാങ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. 140 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രാദേശിക വെള്ളപ്പൊക്കത്തിലായിരുന്നു ഹുവാങിന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടത്. അവശേഷിക്കുന്ന സമ്പാദ്യം ഉപയോഗിച്ച് ഒരു വീട് പണിയാമെന്ന് വച്ചാല്‍ കാമുകിയെ കാണാനുള്ള യാത്ര ഒഴിവാക്കേണ്ടിവരും. ഇതോടെ ഹുവാങിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. പ്രണയത്തിന് വേണ്ടി എന്തും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ് ഹുവാങിന്റെ പക്ഷമെന്ന് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു

ക്യാന്‍സര്‍ ഭേദമാകാന്‍ ക്യാരറ്റ് കഴിച്ചാല്‍ മതിയെന്ന് ഇന്റര്‍നെറ്റ്, ദിവസവും പതിമൂന്ന് കപ്പ് കാരറ്റ് ജ്യൂസ് കുടിച്ച യുവതിക്ക് 'പണികിട്ടി', ഒടുവില്‍

ഇന്ന് അസുഖം വന്ന് ഹോസ്പറ്റിലിലേക്ക് ഒരു ചികിത്സയ്ക്ക് പോകുന്നതിന് മുന്‍പ് സ്വയം ചികിത്സ നടത്തുന്നവരാണ് ചിലരെങ്കിലും. അത്തരക്കാര്‍ അറിഞ്ഞിരിക്കേണ്ട ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത്. യുകെ സ്വദേശിനിയായ യുവതിയ്ക്കാണ് ഇന്റര്‍നെറ്റില്‍ നോക്കി മരുന്ന് കഴിച്ച് പണികിട്ടിയത്. 39-കാരി ഐറീന സ്റ്റോയ്നോവ 2021 മുതല്‍ കാന്‍സര്‍ ബാധിതയാണ്. എന്നാല്‍ ക്യാന്‍സറിന് ചികിത്സ തേടാന്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ആണ് മരുന്ന് തിരഞ്ഞത്. അര്‍ബുദം ഭേദമാകാന്‍ സോഷ്യല്‍മീഡിയയില്‍ നിന്ന് ഐറീന കണ്ടെത്തിയ പരിഹാരമായിരുന്നു കാരറ്റ് ജ്യൂസ്. സമൂഹമാദ്ധ്യമത്തില്‍ പ്രചരിച്ച വ്യാജവീഡിയോ ആയിരുന്നു ഇതിനാധാരം. കാരറ്റ് ജ്യൂസ് കുടിച്ചാല്‍ കാന്‍സര്‍ മാറുമെന്ന് വിശ്വസിച്ച യുവതി വീഡിയോയില്‍ നിര്‍ദേശിച്ചിരുന്നത് പ്രകാരം ജ്യൂസ് കുടിക്കാന്‍ തുടങ്ങി. ദിവസവും 13 കപ്പ് കാരറ്റ് ജ്യൂസ് ഐറീന കുടിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യുവതിയുടെ നില മോശമാകാന്‍ തുടങ്ങി. കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ ഉപേക്ഷിച്ച് വീട്ടുവൈദ്യവുമായി അവര്‍ മുന്നോട്ട് പോയി. എന്നാല്‍ വൈകാതെ തന്നെ ഐറീന വീണു. സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് നീങ്ങിയതിന്റെ ഫലമായി ഇപ്പോള്‍ ജീവന്‍ നഷ്ടമാകുന്ന അവസ്ഥയിലാണ് ഐറീന. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് നേരാംവണ്ണം ശ്വാസമെടുക്കാന്‍ പോലും ഐറീനയ്ക്ക് പ്രയാസമായിരുന്നു. കാരണം ശ്വാസകോശത്തിലടക്കം ദ്രാവകം കയറിയ നിലയിലാണ് യുവതി എത്തിയതെന്നും അപകടകരമായ ആഹാരക്രമീകരണം കാരണം ഒറ്റയടിക്ക് 20 കി.?ഗ്രാം തൂക്കമായിരുന്നു യുവതി കുറഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സാമൂഹിക മാദ്ധ്യമങ്ങളെ സമ്പൂര്‍ണമായും വിശ്വസിച്ച് ജീവിക്കുന്നവര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഐറീനയുടെ അവസ്ഥ വലിയൊരു പാഠമാണ്. രോഗം ഭേദമാകാന്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന രീതിക്കെതിരെ മെഡിക്കല്‍ കൗണ്‍സിലടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പൂ പറിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് പാമ്പ് കടിയേറ്റു, കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച കൂട്ടത്തില്‍ പാമ്പിനെയും 'ജീവനോടെ' എത്തിച്ച് വീട്ടുകാര്‍!!! പിന്നീട് സംഭവച്ചിത് അപ്രതീക്ഷിതമായ സംഭവങ്ങള്‍

പാമ്പിനെ ജീവനോടെ തൊട്ടുത്ത് കണ്ടാല്‍ ആരും ഒന്ന് പേടിക്കും. അത്തരത്തില്‍ ഒരു പാമ്പ് ഒരാശുപത്രിയില്‍ തന്നെ പ്രശ്‌നങ്ങളുണ്ടാക്കിയ കാര്യങ്ങളാണ് വാര്‍ത്തയാകുന്നത്.   ബിഹാറിലെ നളന്ദയില്‍ ആണ് ഇത്തരത്തില്‍ ഞെട്ടിപ്പിക്കുന്നാെരു സംഭവം നടന്നത്. ഒരു പെണ്‍കുട്ടിയെ പാമ്പുകടിയേറ്റ് കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. കാരണം പെണ്‍കുട്ടിക്കൊപ്പം പെണ്‍കുട്ടിയെ കടിച്ച പാമ്പിനെയും വീട്ടുകാര്‍ കൊണ്ടുവന്നിരുന്നു. പെണ്‍കുട്ടിക്ക് പൂ പറിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ഇതറിഞ്ഞതോടെ ബന്ധുക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതോടെ ബിഹാര്‍ഷരിഫ് സര്‍ദാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവിടെ കൊണ്ടുപോയപ്പോഴാണ് കടിച്ച പാമ്പിനെയും ഇവര്‍ ഒപ്പം കൂട്ടിയത്. പെണ്‍കുട്ടിയെ കടിച്ച വിഷ പാമ്പിനെയാണ് പ്ലാസ്റ്റിക് ഡ്രമ്മിലാക്കി കുടുംബം ആശുപത്രിയിലെത്തിച്ചത്. ഇതിനെ കണ്ടതോടെ ഡോക്ടര്‍മാരടങ്ങുന്ന ആശുപത്രി ജീവനക്കാര്‍ പരിഭ്രാന്തരായി ഓടുകയായിരുന്നു. ആശുപത്രിയിലെത്തിയപാടെ പ്ലാസ്റ്റിക് മൂടി പൊട്ടിച്ച് പുറത്തിറങ്ങിയ പാമ്പ് എമര്‍ജന്‍സി വാര്‍ഡിലേക്ക് ഇഴഞ്ഞു കയറി.ഇതോടെ രോഗികള്‍ പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ പാമ്പിനെ പണിപ്പെട്ട് പിടികൂടി പ്ലാസ്റ്റിക് ഡ്രമ്മില്‍ അടച്ചു.ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിട്ടുണ്ട്. കുട്ടി അപകടനില തരണം ചെയ്തതിന് പിന്നാലെ പാമ്പിനെ ഇവര്‍ കാട്ടിലേക്ക് വിട്ടു.

വയോധികന്റെ അന്നനാളത്തില്‍ കുടുങ്ങിയത് മൂന്നര സെന്റിമീറ്റര്‍ വലിപ്പമുള്ള എല്ല്, അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കിയതോടെ എല്ല് പുറത്തെടുത്തത് അത്യന്തം സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ

മട്ടന്റെ എല്ല് അന്നനാളത്തില്‍ കുടുങ്ങിയ വയോധികന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഒന്നരമാസത്തോളമായി ഈ അസ്വസ്ഥതയുമായാണ് വയോധികന്‍ കഴിഞ്ഞത്.  തൊണ്ടയില്‍ കുടുങ്ങിയിരുന്ന അസ്ഥി അന്നനാളത്തില്‍ അള്‍സറുകളുമുണ്ടാക്കിയിരുന്നു. എന്‍ഡോസ്‌കോപ്പി വഴിയാണ് മൂന്നര സെന്റി മീറ്റര്‍ വലിപ്പമുള്ള എല്ല് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. എല്‍ബി നഗറിലെ കമിനേനി ആശുപത്രിയിലാണ് 66-കാരന്‍ ചികിത്സ തേടിയത്. താെണ്ടയുടെ താഴ് ഭാഗത്താണ് എല്ല് കുടുങ്ങിയത്. പല്ലുകള്‍ കൊഴിഞ്ഞു പോയതിനാല്‍ വൃദ്ധന് ആഹാരം കഴിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. നെഞ്ച് വേദനയെ തുടര്‍ന്ന് വില്ലേജിലെ ആശുപത്രിയില്‍ പോയെങ്കിലും ഗ്യാസ് ട്രബിള്‍ എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. വേദന കൂടിതയതോടെ വിശദമായ പരിശോധനയ്ക്ക് വയോധികന്‍ വിധേയനായി. ഇതില്‍ അന്നനാളത്തില്‍ എല്ല് കുടുങ്ങിയ കാര്യം കണ്ടെത്തുകയായിരുന്നു. വ്രണങ്ങളുണ്ടെന്ന് ബോധ്യമായതോടെ അസ്ഥി പുറത്തെടുക്കാന്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.

നിലത്ത് കിടന്നുറങ്ങുന്ന കുഞ്ഞിന് ചുറ്റും പുക രൂപം, 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സിസിടിവി വീഡിയോ കണ്ട് അമ്പരന്ന് കുടുംബം, എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് കമന്റുകള്‍ 

പ്രേതം ഉണ്ടോ ഇല്ലെയോ എന്നത് ഇന്നും എല്ലാവരും പൂര്‍ണ്ണമായും അംഗീകരിക്കാത്ത ഒന്നാണ്. ചില സംഭവങ്ങള്‍ പ്രേതം ഉണ്ടെന്ന് തെളിയിക്കുന്നുണ്ടെങ്കിലും അതേ കുറിച്ച് ചിലരെങ്കിലും വിശ്വസിക്കുന്നില്ലെന്ന് തുറന്ന് പറയുന്നു. മിഷിഗണില്‍ സ്വദേശിയായ ജോണ്‍ കിപ്‌കെ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോ ഏറെ ഞെട്ടിക്കുന്നതാണ്. കാരണം 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ വിചിത്രമായ സംഭവങ്ങള്‍ ഇദ്ദേഹത്തിന് ഏറെ ഞെട്ടലുണ്ടാക്കിയിരിക്കുന്നു.  ജോണ്‍ കിപ്‌കെയുടെ ഇളയമകന്‍ തറയില്‍ ഉറങ്ങുമ്പോള്‍ അവന്റെ മേല്‍ ഒരു പ്രേത രൂപം ചുറ്റിക്കറങ്ങുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. അതേസമയം ജോണിന്റെ അച്ഛന്‍ അതായത് കുട്ടിയുടെ മുത്തച്ഛന്‍ മരിച്ചിട്ട് ഒരു മാസം മാത്രമേ ആയിട്ടൊള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയുടെ അടുത്തെത്തിയത് മരിച്ച് പോയ മുത്തച്ഛനാണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു. അടുത്തിടെ മാറ്റി വച്ച സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ലായിരുന്നു. പകരം നിശ്ചിത ഇടവേളകളില്‍ സ്നാപ്പ്ഷോട്ടുകള്‍ മാത്രം എടുക്കുന്ന അഞ്ച് സിസിടിവികളില്‍ ഒന്നില്‍ മാത്രമായിരുന്നു ഇത്തരത്തില്‍ പ്രേതത്തെ കണ്ടെത്തിയത്.  വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനു പകരം സ്നാപ്പ്ഷോട്ടുകള്‍ മാത്രം എടുക്കുന്ന വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന അഞ്ച് ക്യാമറകളില്‍ ഒന്ന് മാത്രമാണ് ഈ ചിത്രം പകര്‍ത്തിയത്. സ്പിരിറ്റിനെക്കുറിച്ചുള്ള തന്റെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി കിപ്‌കെ ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചു. തന്റെ പിതാവിന്റെ മരണശേഷം അസാധാരണമായ ഒന്നും വീട്ടില്‍ സംഭവിച്ചിട്ടില്ലെന്നും എന്നാല്‍, ഇളയ മകനുമായി ബന്ധപ്പെട്ടുത്തിയ ഈ ദൃശ്യങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും ജോണ്‍ കിപ്‌കെ എഴുതി. അതേ സമയം ജോണ്‍ പങ്കുവച്ച ചിത്രത്തില്‍ തറയില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ സമീപത്തായി മൂടല്‍ മഞ്ഞ് പോലെ എന്തോ അവ്യക്തമായി കാണാം. സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ വീട്ടിലെത്തിയ പ്രേതത്തിന് പ്രായമായ ഒരു സ്ത്രീയുടെ രൂപമാണെന്നും മറ്റ് ചിലര്‍ തൊപ്പി വച്ച ഒരു മാന്യനാണെന്നും അവകാശപ്പെട്ടു. മറ്റ് ചിലര്‍ ജോണിനോട് എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു.

30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ചു, പത്രത്തില്‍ വിവാഹ പരസ്യം നല്‍കി ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ ഒരു കുടുംബം

ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് മരിച്ചു പോയവര്‍ക്ക് വേണ്ടി വിവാഹം നടത്തുന്ന ചടങ്ങ്. കര്‍ണാടകയിലെ പുത്തൂരില്‍ നിന്നുള്ള ഒരു കുടുംബം നല്‍കിയ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ച് കൊണ്ടുള്ളതായിരുന്നു പരസ്യം ആയിരുന്നു ഇത്. 'കുലേ മദിമേ അഥവാ പ്രേത മധുവെ' എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താണ് കുടുംബം ഇത്തരം ഒരു പരസ്യം പ്രാദേശിക പത്രത്തില്‍ നല്‍കിയത്. ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ഇത്. ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കളെ തമ്മില്‍ വിവാഹം കഴിപ്പിക്കുന്നതാണ് ആചാരം. ഒരാഴ്ചച മുന്‍പാണ് പത്രത്തില്‍ പരസ്യം നല്‍കിയത്. 'കുലേ മദിമേ എന്ന ചടങ്ങിന് വേണ്ടി മുപ്പത് വര്‍ഷം മുന്‍പ് മരിച്ച ബംഗേത ഗോത്രത്തിലും കപലാല്‍ ജാതിയിലും പെട്ട ഒരു ആണ്‍കുട്ടിയെ തേടുന്നു. 30 വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി മരിച്ചത്. ആണ്‍കുട്ടിയുണ്ടെങ്കില്‍ കുടുംബം 'കുലേ മദിമേ' നടത്താന്‍ തയ്യാറാണെങ്കില്‍ താഴെയുള്ള വിലാസത്തില്‍ ബന്ധപ്പെടുക', എന്നായിരുന്നു പരസ്യം. പരസ്യം ഇപ്പോള്‍ വൈറലാണ്. 50ഓളം പേര്‍ ഇതിനോടകം ചടങ്ങ് നടത്താന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മകളുടെ ജാതകത്തിന് ചേര്‍ന്ന ആളെ തേടി നടക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.  

വിമാനത്തില്‍ നിന്നും വലിയൊരു കഷ്ണം ഐസ് താഴേക്ക് പതിച്ചു, ആട്ടിന്‍ കൂട്ടത്തിലേക്ക് ഐസ് വീണ് ആടിന്റെ ജീവന്‍ നഷ്ടമായതായി യുവതിയുടെ പരാതി!!!

വിമാനത്തില്‍ നിന്നും താഴേക്ക് പലതും പതിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ വിമാനത്തില്‍ നിന്നും വലിയൊരു ഐസ് കഷ്ണം താഴേക്ക് പതിച്ച് ആട് മരിച്ച സംഭവം ആണ് പുറത്ത് വരുന്നത്. അമേരിക്കയിലെ യൂട്ടായിലാണ് സംഭവം. കാസിഡി ലൂയിസ് എന്ന യുവതിയാണ് വിമാനത്തില്‍ നിന്നും വലിയൊരു കഷണം ഐസ് തന്റെ ആട്ടിന്‍കൂട്ടിലേക്ക് പതിച്ചെന്നും ഒരു ആടിന് ജീവന്‍ നഷ്ടമായെന്നും ആരോപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. യുവതി ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ സ്‌ഫോടനം നടന്ന ശബ്ദം കേട്ടപോലെയാണ് എന്തോ താഴേക്ക് പതിച്ചത്. എന്നാല്‍ ശബ്ദം കേട്ട് ഭയന്ന കാസിഡി വീടിന് പുറത്തേക്ക് ഓടി. അപ്പോഴാണ് തന്റെ ആടുകളെ വളര്‍ത്തുന്ന കൂടിന് മുകള്‍ വശത്ത് വലിയൊരു ദ്വാരം കണ്ടത്. തുടര്‍ന്ന് കൂട് തുറന്ന് നോക്കിയപ്പോള്‍ ഐസ് കഷ്ണങ്ങള്‍ ചിതറിക്കിടക്കുന്നതായും കൂട്ടത്തില്‍ ഒരാട് വീണ് കിടക്കുന്നതായും കണ്ടെത്തി. ആകാശത്ത് നിന്നും ഐസ് കഷ്ണവീണ് ആടിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ധാരാളം രക്തവും നഷ്ടപ്പെട്ട് ആട് ചത്ത് പോയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആട്ടിന്‍ കൂട്ടിലെ ദ്വാരത്തിന്റെ വലിപ്പം വച്ച് വലിയൊരു ഐസ് കഷ്ണമാണ് വിമാനത്തില്‍ നിന്നും വീണതെന്ന് കാസിഡി ലൂയിസ് പറഞ്ഞു. ''അതിന് കുറഞ്ഞത് ഒരു ബാസ്‌ക്കറ്റ് ബോളിന്റെ വലിപ്പമുണ്ടെന്ന് കരുതുന്നു.' എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സ്‌ഫോടന ശബ്ദം കേട്ടപ്പോള്‍ ബോംബാക്രമണമാണെന്ന് തെറ്റിദ്ധരിച്ചെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് സംഭവത്തെ കുറിച്ച് പോലീസില്‍ വിവരമറിയിച്ചു. വിമാനത്തില്‍ നിന്നും ഐസ് കഷ്ണം വീണതാകാമെന്ന് പോലീസ് അറിയിച്ചു. കേസ് അന്വേഷണം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് കൈമാറി. 'വിമാനം ഓരോ തവണ വീടിന് മുകളിലൂടെ പറന്ന് പോകുമ്പോഴും ഇപ്പോള്‍ ഭയമാണ്.' കാസിഡി ലൂയിസ് പറഞ്ഞതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.  

സുഹൃത്തുക്കള്‍ താമസിക്കുന്ന മുറിക്കുള്ളില്‍ നിന്നും അസാധാരണമായ ദുര്‍ഗന്ധം, ഒടുവില്‍ ദുര്‍ഗന്ധത്തിന്റെ ഉറവിടം മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയപ്പോള്‍ രണ്ടു പേരും ഞെട്ടി!!!

വര്‍ഷങ്ങളായി താമസിക്കുന്ന വീടിനുള്ളില്‍ ഒട്ടും പ്രതീക്ഷിക്കാത്ത രഹസ്യ അറകള്‍ കാണപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീട്ടുടമയെ അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളായിരിക്കും വീടനുള്ളില്‍ കാണപ്പെടുന്നത് എന്നത് ഏറെ അത്ഭുതകരമാണ്. ഇത്രയും നാള്‍ ജീവിച്ചിരുന്ന വീട്ടില്‍ ഇങ്ങനെയൊരു സംഭവം ദൃശ്യമാകുമ്പോള്‍ ആര്‍ക്കും ഞെട്ടലുണ്ടാകും. അത്തരം ഒരു സംഭവം ആണ് അറോറ ബ്ലെസിംഗ്സ്റ്ററും അദ്ദേഹത്തിന്റെ സുഹൃത്തും താമസിക്കുന്ന മുറിയില്‍ നിന്നും കണ്ടെത്തിയത്. ഇരുവരും താമസിക്കുന്ന മുറിക്കുള്ളില്‍ വളരെ അസാധാരണമായ ദുര്‍ഗന്ധം ആണ് അനുഭവപ്പെട്ടത്. എന്നാല്‍ ഇതിന് കാരണം എന്താണെന്ന് രണ്ടു പേര്‍ക്കും മനസ്സിലായില്ല. മുറിക്കുള്ളില്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ രണ്ടു പേരും പരസ്പരം അങ്ങോടും ഇങ്ങോടും ഈ പേര് പറഞ്ഞ് പരസ്പരം പഴിചാരാന്‍ ആരംഭിച്ചു. ഒടുവില്‍ ദുര്‍ഗന്ധം സഹിക്കാനാവാതെ വന്നപ്പോള്‍ അതെന്തെന്ന് അന്വേഷിക്കാന്‍ തന്നെ ഇരുവരും തീരുമാനിച്ചു.  ഒടുവില്‍ ഓരോ ഇടവും അങ്ങനെ ഇരുവരും മുറികളോരോന്നായി അന്വേഷണം ശക്തമാക്കി. ഒടുവില്‍ കിടപ്പ് മുറിയുടെ കാര്‍പ്പെറ്റ് മാറ്റിയപ്പോള്‍ അതിനടിയില്‍ ഒരു ഇരുമ്പിന്റെ അടപ്പ് കണ്ടെത്തി. ദുര്‍ഗന്ധം അവിടെ നിന്നാണെന്ന് ഇരുവര്‍ക്കും വ്യക്തമായി. അങ്ങനെ ഒരു പബ്ലറെ വിളിച്ച് പരിശോധിച്ചപ്പള്‍ അത് ഒരു സെപ്റ്റിക്ക് ലൈനാണെന്നും അതാണ് മുറിയിലെ ദുര്‍ഗന്ധത്തിന്റെ കാരണമെന്നും മനസിലായി. ഈ കണ്ടെത്തല്‍ ഇരുവരും വീഡിയോയില്‍ ചിത്രീകരിച്ച് ടിക്ടോക്കില്‍ പങ്കുവച്ചപ്പോള്‍ നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അത്ഭുതപ്പെട്ടു. കിടപ്പുമുറിയുടെ തൊട്ട് താഴെ സെപ്റ്റിക്ക് ടാങ്കിലേക്കുള്ള പൈപ്പ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് മറ്റ് ചിലര്‍ എഴുതി.  ടിക് ടോക്കില്‍ ഏറെ പേര്‍ വീഡിയോ കണ്ടു. വീഡിയോയില്‍ മാന്‍ഹോളിന്റെ മൂടി ഉയര്‍ത്തുമ്പോള്‍ മലിനജല പൈപ്പ് ലൈന്‍ വെളിപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. അത്തരമൊരു മാന്‍ഹോള്‍ തങ്ങളുടെ കിടപ്പുമുറിക്കുള്ളിലൂടെ ഒഴുകുന്നത് ഇരുവര്‍ക്കും അറിയില്ലായിരുന്നുവെന്നത് വീഡിയോയില്‍ വ്യക്തം.സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ വാടക വീടുകളിലും വില്‍പനയ്ക്ക് വച്ച വീടുകളിലും ഇത്തരത്തില്‍ എന്തെങ്കിലുമൊക്കെ കണ്ടെത്താന്‍ കഴിയുമെന്ന് കുറിച്ചു. സുരക്ഷിതത്വം വെറും സങ്കല്പമാണെന്ന് എഴുതിയവരും ഉണ്ടായിരുന്നു. വീട്ടിനുള്ളിലൂടെ എങ്ങനെയാണ് സെപ്റ്റിക് ലൈന്‍ കടന്നുപോവുക എന്നായിരുന്നു മറ്റൊരാളുടെ സംശയം. കിടപ്പുമുറിയില്‍ ഇത്തരം സംഗതികള്‍ പാടില്ലെന്നും അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കി.'  

വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്ന് യാത്രക്കാരന്‍, 'നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്ന് യാത്രക്കാരന് വിമാനക്കമ്പനിയുടെ മറുപടി!!!

ഫ്‌ലൈറ്റ് യാത്രാ സൗകര്യം അത്രയ്ക്ക് അങ്ങ് പോരെങ്കില്‍ അത് അധികൃതരെ നേരിട്ട് അറിയിക്കുക പതിവാണ്. എന്നാല്‍ അത്തരത്തില്‍ തന്റെ പരാതി അറിയിച്ചപ്പോള്‍ വിമാന കമ്പനി നല്‍കിയ മറുപടി യാത്രക്കാരനെ ഞെട്ടിച്ചിരിക്കുകയാണ്. ബഡ്ജറ്റ് ഫ്രണ്ടലിയായിട്ടുള്ള വിമാന യാത്രകള്‍ക്ക് പേരുകേട്ട വിമാനക്കമ്പനിയാണ് റയാനെയര്‍. ചാര്‍ജ് കുറവായതുകൊണ്ട് രന്നെ സുഖസൗകര്യങ്ങളും അല്‍പം കുറവാണ്. അതില്‍ തനിക്ക് തോന്നിയ പ്രധാന അസൗകര്യം ആണ് ഒരു യാത്രക്കാരന്‍ കമ്പനിയെ അറിയിച്ചത്. വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്നായിരുന്നു യാത്രക്കാരന്റെ പരാതി. ഒന്നിന് പുറകെ ഒന്നെന്ന തരത്തില്‍ സീറ്റുകള്‍ പിടിപ്പിച്ചതിനാല്‍ ഇരിക്കുമ്പോള്‍ കാല് നീട്ടി ഇരിക്കാന്‍ കഴിയുന്നില്ല. ഈ അസൗകര്യം ചൂണ്ടിക്കാണിച്ച യാത്രക്കാരനോട് വിമാനക്കമ്പനി പറഞ്ഞത്' നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്നായിരുന്നു. ദി ലാസ്റ്റ് കിംഗ് എന്ന എക്സ് ഉപയോക്താവ് സീറ്റുകള്‍ തമ്മിലുള്ള വളരെ ചെറിയ അകലത്തില്‍ കാല്‍ നീട്ടിവയ്ക്കാനാകാതെ മടക്കി വച്ചിരിക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി.'റയാനെയര്‍, അടുത്ത തവണ ഞാന്‍ എന്റെ  സ്വന്തം ലെഗ് റൂമുമായി വരാം.' കുറിപ്പ് വളരെ വേഗം വൈറലായി.  ഇതിന് മറുപടിയുമായി റെയാനെയറും രംഗത്തെത്തി. വളരെ സരസമായി ദി ലാസ്റ്റ് കിംഗിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് റയാനെയര്‍ ഇങ്ങനെ എഴുതി,'അടുത്ത തവണ സ്വന്തം വിമാനവുമായി വരൂ.' ലെഗ്റൂമുമായി വരാമെന്ന് പറഞ്ഞയാളോട് അത് വേണ്ട സ്വന്തം വിമാനത്തില്‍ വരൂവെന്നായിരുന്നു വിമാനക്കമ്പനിയുടെ ഉപദേശം. റയാനെയിന്റെ  മറുപടി സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ഇതിനകം എഴുപത് ലക്ഷം പേരാണ് ഈ മറുപടി കണ്ടത്.

More Articles

ഒന്നര വയസ്സുകാരനായ ഈ കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് നായയെ കണ്ടാല്‍ ആരും സിംഹത്തെ ഓര്‍ക്കും, അപൂര്‍വ നായയായ സ്വന്തമാക്കാന്‍ ഉടമ മുടക്കിയത് 20 കോടി...
യാത്രക്കാരിയുടെ ചെരുപ്പുമായി കുരങ്ങന്‍ ട്രെയിനുമുകളിലേക്ക് കയറി... തിരികെ എടുക്കാന്‍ ട്രെയിനിനു മുകളിലേക്ക് കയറിയ യുവാവ് ഷോക്കേറ്റു മരിച്ചു...
ഈ ചേട്ടന്റെ കൂടെ കുഞ്ഞനുജത്തി എന്നും സുരക്ഷിതയാണ്... കുഞ്ഞനുജത്തിയുടെ സുരക്ഷ ഉറപ്പു വരുത്തുന്ന ചേട്ടന്റെ ഈ വീഡിയോ കാണുമ്പോള്‍ കണ്ണും മനസ്സും കുളിരും...
വിവാഹത്തിന് സ്ത്രീധനമായി വരന് ഫോര്‍ച്യൂണര്‍ കാര്‍ വേണം, വധുവിന്റെ വീട്ടുകാര്‍ എതിര്‍പ്പ് പറഞ്ഞതും വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറി... വരനെതിരെ കേസെടുത്ത് പോലീസ്...
വീടിന്റെ വരാന്തയില്‍ കിടത്തിയ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്ത് കൊണ്ടു പോയി എറിഞ്ഞു, തലയ്ക്ക് ഗുരുതുരമായി പരിക്ക് പറ്റിയ കുഞ്ഞ് മരിച്ചു...
കൂട്ടബലാത്സംഗ കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞത് 666 ദിവസങ്ങള്‍, ആ സമയങ്ങളില്‍ ലൈംഗിക സുഖം നഷ്ടമായെന്നാരോപിച്ച് സര്‍ക്കാരിനോട് പതിനായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്...
വിമാനം പാര്‍ക്ക് ചെയ്ത ശേഷം അബദ്ധത്തില്‍ എഞ്ചിനുകളില്‍ ഒന്ന് പ്രവര്‍ത്തിച്ചു, എഞ്ചിനില്‍ ജോലി ചെയ്യുന്നതിനിടെ കുടുങ്ങി ജീവനക്കാരന്‍ മരണപ്പെട്ടു...
മുപ്പത് വര്‍ഷമായി ശരീരം തളര്‍ന്ന കാമുകിക്ക് കൂട്ട് കാമുകന്‍... ഇതുവരെ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത അപൂര്‍വ്വമായ പ്രണയ കഥ!!!

Most Read

British Pathram Recommends