18
MAR 2021
THURSDAY
1 GBP =105.79 INR
1 USD =83.29 INR
1 EUR =90.62 INR
breaking news : മദ്യത്തിന്റെ അമിത ഉപയോഗം മൂലം രോഗികളാവുന്നവരുടെ ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ധിക്കുന്നു; 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ആളുകള്‍, എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട് >>> സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയായി; മലയാളികളടക്കമുള്ള വിദേശ ബിരുദധാരികള്‍ക്കുള്ള തൊഴില്‍ ഓഫറുകള്‍ പിന്‍വലിച്ച് യുകെയിലെ പ്രമുഖ സ്ഥാപനങ്ങള്‍ >>> കാനഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മലയാളി യുവതി ഡോണയുടേത് കൊലപാതകമെന്ന സംശയത്തിൽ ഉറച്ച് പോലീസ്, ഭർത്താവ് ലാൽ കെ. പൗലോസ് ഇന്ത്യയിലെത്തി! കേരളത്തിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രവാസി ഭർത്താവ് രാഹുൽ ജർമ്മനിയിലേക്കും മുങ്ങി! >>> ഹെയ്‌സ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ഇടവക പ്രഖ്യാപനവും പെരുന്നാളും ഞായറാഴ്ച, മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സ്‌തെപ്പാനോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും >>> ടി10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മറ്റന്നാള്‍ ഞായറാഴ്ച ഗ്ലോസ്റ്ററില്‍; ഒന്നാം സമ്മാനം ആയിരം പൗണ്ട്; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം >>>
Home >> NEWS
യുകെയിൽ എന്താണ് സംഭവിക്കുന്നത്? ബ്രിട്ടൻ തകരുന്നു? യുകെയിലേക്ക് ആരും വരരുതേ.. യുട്യൂബിലും ഫെയ്‌സ്ബുക്കിലും അപവാദ പ്രചാരണങ്ങൾ! ഇവിടെ ഒരു കുഴപ്പവുമില്ല.. ധൈര്യമായി വരാമെന്ന് യുകെ മലയാളികൾ

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2023-01-09

യുകെയിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്? ബ്രിട്ടൻ തകർന്നുകഴിഞ്ഞു! നഴ്‌സുമാരും വിദ്യാർത്ഥികളും യുകെയിലേക്ക് വരരുതേ… കുറച്ചുനാളുകളായി സോഷ്യൽ മീഡിയകളിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുന്ന വാർത്തകളുടെ തലക്കെട്ടുകളാണ് ഇവ.

ഇതൊക്കെ വായിക്കുന്നവർ ഭയാശങ്കരായി യുകെയിലേക്ക് വരാൻ മടിക്കുന്നുവെങ്കിൽ ഒന്നുറപ്പിച്ചോളൂ.. നിങ്ങളും വിഡ്ഢികളുടെ സ്വർഗത്തിലേക്ക് ആനയിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ അപൂർവ്വമായി മാത്രം ലഭിക്കുന്ന വലിയ അവസരം നിങ്ങൾ പാഴാക്കുകയാണ്.

യുകെയിൽ ഒന്നുംതന്നെ വിനാശകരമായി സംഭവിക്കുന്നില്ല. പത്തും ഇരുപതും അതിലേറെയും വർഷങ്ങളായി യുകെയിൽ താമസിക്കുന്നവരും കഴിഞ്ഞ ഏതാനും വർഷങ്ങളിൽ യുകെയിൽ എത്തിയവരും ഒരേപോലെ പറയുന്നു.

“ഞങ്ങൾ എല്ലാവരും സന്തോഷത്തോടെ കഴിയുന്നു.. ഇവിടെ ഒരു കുഴപ്പവുമില്ല.. നാട്ടിലേതിനേക്കാൾ അഞ്ചിരട്ടി ശമ്പളമുണ്ട്.. നല്ല ഭക്ഷണവും താമസ സൗകര്യവുമുണ്ട്.. സുരക്ഷിതത്വമുണ്ട്.. സേവിങ്‌സുണ്ട്… നാട്ടിലേക്ക് പണമയക്കുന്നുണ്ട്.. ഞങ്ങൾ ഹാപ്പിയാണ്”

കൂടാതെ, കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യസം കൊടുക്കുവാന്‍ സാധിക്കുന്നൂണ്ട്, രണ്ടു വര്‍ഷം കഴിഞ്ഞവര്‍ സ്വന്തമായി വീട് വാങ്ങുന്നൂ, കാര്‍ വാങ്ങുന്നൂ. പിന്നെ ഇവിടെ നാട്ടിലെ രാഷ്ട്രീയ അതിപ്രസരണവും കൊടി പിടുത്തവുമില്ല. എല്ലാവരും സ്വന്തം കാര്യം നോക്കി നന്നായി പണിയെടുത്തു ജീവിക്കുന്നൂ.

അപ്പോൾപ്പിന്നെ ആർക്കാണ് കുഴപ്പം..? അതാണ് തിരിച്ചറിയേണ്ടത്? അതിനെക്കുറിച്ചാണ് വിശദമായി അന്വേഷിക്കുന്നത്. 

കോവിഡ്  കാലയളവിലും അതിനുശേഷവും യുകെയിൽ എത്തിച്ചേർന്നവരിൽ ഏതാനും ചിലർ.. നാട്ടിൽ അത്യാവശ്യം ഡിറ്റിപിയും കല്യാണ വീഡിയോ എടുക്കലും എഡിറ്റിങ്ങും ഒക്കെയായി നടന്നിരുന്നവരാണ് മൊബൈല്‍ ഫോണൂം പിടിച്ച് വ്‌ളോഗിങ്ങ് എന്ന പേരില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്.


അവർ സ്റ്റുഡന്റ് വിസയിലും ഡിപെൻഡന്റ് വിസയിലും   വർക്ക് വിസകളിലുമായി യുകെയിൽ എത്തിയപ്പോൾ സംഭവിച്ച പ്രതിഭാവിലാസമാണ് മുകളിൽ പറഞ്ഞ പൊട്ടിത്തെറികൾ.

സ്റ്റുഡന്റ് വിസകളിലോ ഡിപെൻഡന്റ് വിസകളിലോ ഒക്കെ യുകെയിൽ എത്തിച്ചേരുന്നവർക്ക് ഏറ്റവും എളുപ്പം ലഭിക്കുന്ന ജോലികളിൽ ഒന്നാണ് കെയർ ഹോമുകളിലെ ഹെൽത്ത് കെയർ അസിസ്റ്റന്റ് ജോലി. മനസ്സിൽ നിറയെ സ്വപ്നങ്ങളുടെ  കൂമ്പാരവും ഒന്നുരണ്ട് വർഷത്തിനുള്ളിൽ കോടിശ്വരന്മാരായി മാറുന്നതുമൊക്കെ വിഭാവനം ചെയ്‌ത്‌  എത്തിയവർക്ക് കെയർഹോമുകളിലെ കെയറർ ജോലി അത്രകണ്ട് പിടിച്ചേക്കില്ല. അതോടെ നൈരാശ്യമായി.. മോഹഭംഗമായി..

എന്നാൽപ്പിന്നെ തങ്ങൾക്കറിയാവുന്ന  തൊഴിൽ ഇവിടെയൊന്ന് പ്രകടിപ്പിക്കാനും ഗൂഗിൾ പരസ്യത്തിൽ അരക്കൈ പയറ്റി പണമുണ്ടാക്കാനും നടത്തുന്ന പരിശ്രമങ്ങളാണ് മേൽപ്പറഞ്ഞ ഭീഷണി സന്ദേശങ്ങളായി  യുട്യൂബിലും ഫെയ്‌സ്ബുക്കിലൂടെയുമൊക്കെ തിളച്ചുമറിയുന്നത്.

ഇനി യാഥാർത്ഥ്യത്തിലേക്ക് കടക്കാം. എന്താണ് യുകെയിലെ നിലവിലെ പ്രതിസന്ധികൾ.. പരിഹാരങ്ങൾ  

വിലക്കയറ്റവും ജീവിതച്ചെലവും 

40 വർഷത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലും അതുകൊണ്ടുതന്നെ ജീവിതച്ചെലവിലുമാണ് യുകെ ഇപ്പോഴെന്ന് സർക്കാർ കണക്കുകൾ തന്നെ കാണിക്കുന്നു. നിത്യോപയോഗ സാധനങ്ങൾക്കും ജീവിതത്തിലെ എല്ലാ മേഖലകളിലേയും സർവീസുകൾക്കും വില കുതിച്ചുയർന്നു കഴിഞ്ഞിട്ട് ഏറെനാളുകളായി.

സാധാരണക്കാരെ ഏറ്റവുമധികം ബാധിക്കുന്ന ഗ്യാസ് - വൈദ്യുതി നിരക്കുകളും സർവ്വകാല റെക്കോർഡിലാണ്. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ചെറിയൊരു ആശ്വാസം മാത്രം നൽകുന്നു.

ഇതുവരെ കാര്യമായി ഉയരാതിരുന്ന ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയർന്നുകഴിഞ്ഞു. കോവിഡ്  മഹാമാരിയും അതിനുശേഷം വന്ന റഷ്യ - യുക്രൈൻ യുദ്ധവുമാണ് യുകെയിലെ വിലക്കയറ്റം ഇത്രകണ്ട് രൂക്ഷമാക്കിയത്.

താമസ സ്ഥലങ്ങൾക്കുള്ള വാടക കുത്തനെ ഉയർന്നതും വീടുകൾ അടക്കമുള്ള താമസ സ്ഥലങ്ങൾ ആഗ്രഹിക്കുന്നിടത്ത് കിട്ടാനില്ലാത്തതും മറ്റൊരു വലിയ പ്രതിസന്ധിയാണ്.

എങ്കിൽത്തന്നെയും ഏറ്റവും കുറഞ്ഞ വരുമാനമായ  രണ്ടായിരം പൗണ്ടോളം പ്രതിമാസം ലഭിച്ചാൽ, അതും ഫുള്‍ ടൈം ജോലി ചെയ്യുന്ന
ദമ്പതികളാണെങ്കിൽ രണ്ടുപേർക്കും ലഭിച്ചാൽ, എല്ലാക്കാര്യങ്ങളും  നിർവ്വഹിക്കാൻ  കഴിയുന്നതിനൊപ്പം അത്യാവശ്യം സേവിങ്‌സും നാട്ടിലേക്ക് അല്പം പണമയക്കാനും ബാക്കി കാണുമെന്ന് ഇവിടെയുള്ള മലയാളികൾ പറയുന്നു.

സമരങ്ങളുടെ പ്രളയത്തിൽ

സമൂഹത്തിന്റെ എല്ലാ തൊഴിൽ  മേഖലകളിലും സമരങ്ങളെ നേരിടുകയാണ് യുകെയിപ്പോൾ. ചരിത്രത്തിൽ ഇതാദ്യമായി നഴ്‌സുമാരുടെ സംഘടനയായ ആർസിഎന്നും സമരം ചെയ്യുന്നു. കുതിച്ചുയർന്ന ജീവിതച്ചെലവിനൊപ്പം വേതന വർദ്ധനവ് ഉണ്ടായില്ലെന്നതാണ് സമരങ്ങൾക്ക് പിന്നിലെ പ്രധാനകാരണം.

എന്നാൽ രാഷ്ട്രീയ അനിശ്ചിതത്വം മാറി, ഋഷി സുനക്കിന്റെ  നേതൃത്വത്തിൽ ശക്തമായ സർക്കാർ മുന്നോട്ടുപോകുമ്പോൾ, സമരങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും കാര്യമായി നടത്തുന്നു.

സമരത്തിലുള്ള നഴ്‌സുമാർക്കും ട്രെയിൻ ഡ്രൈവർമാർക്കും അടുത്ത സാമ്പത്തിക വർഷം മുതലുള്ള ശമ്പള വർദ്ധനവ് സർക്കാർ ഓഫർ ചെയ്‌തുകഴിഞ്ഞു.

മറ്റുമേഖലകളിലെ സമരങ്ങളും അധികം വൈകാതെ ഒത്തുതീർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സുനക്ക് സർക്കാർ.

കുടുംബ ബന്ധങ്ങളും പ്രശ്നങ്ങളും 

സമീപകാലത്ത് മാത്രമല്ല യുകെയിലേക്ക് മലയാളികൾ കുടിയേറി തുടങ്ങിയ കാലം മുതൽക്കെ, ചില കുടുംബങ്ങളിൽ പ്രശ്നങ്ങളും പൊട്ടിത്തെറികളും ഒക്കെയുണ്ടായിട്ടുണ്ട്.

സാമ്പത്തിക പ്രശ്‌നത്തേക്കാൾ വ്യക്തിപരമായ പ്രശ്‌നങ്ങളാണ്  പല കുടുംബങ്ങളേയും ദമ്പതികൾ തമ്മിലുള്ള കലഹത്തിലേക്കും ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും മറ്റും നയിച്ചിട്ടുള്ളതെന്ന് ഫാമിലി കൗൺസലിംഗ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പിടിവാശിയും വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും തന്നെയാണ് പല കുടുംബങ്ങളിലും പ്രശ്‌നം  രൂക്ഷമാക്കുന്നത്. എങ്കിലും ഭൂരിഭാഗം കുടുംബങ്ങളും സമാധാനത്തിലും സന്തോഷത്തിലും കഴിയുന്നു.

ഇതൊക്കെക്കൊണ്ടുതന്നെ ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ബോംബായൊക്കെ യുകെയെ ചിത്രീകരിക്കാതിരിക്കുക. നഴ്‌സുമാർക്കും വിദ്യാർത്ഥികൾക്കും വർക്ക് വിസക്കാർക്കുമൊക്കെ വ്യാജമല്ലാത്ത അവസരങ്ങൾ ലഭിച്ചാൽ ധൈര്യപൂർവ്വം നിസ്സംശയം തന്നെ യുകെയിലേക്ക് വലതുകാൽവെച്ച് കടന്നുവരാം.. 

More Latest News

ഹെയ്‌സ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ഇടവക പ്രഖ്യാപനവും പെരുന്നാളും ഞായറാഴ്ച, മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സ്‌തെപ്പാനോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും

ലണ്ടന്‍: ഹെയ്‌സ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ വാര്‍ഷിക പെരുന്നാള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സ്‌തെപ്പാനോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊണ്ടാടുന്നു. അന്നേ ദിവസം തിരുമനസ് കൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പെന്തിക്കോസ്തി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ട കോണ്‍ഗ്രിഗേഷന്‍ യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള ഒരു ദേവാലയമായി മെത്രാപ്പൊലീത്തയുടെ കല്‍പന പ്രകാരം ഉയര്‍ത്തപ്പെടുന്നു. ദൈവമാതാവിന്റെ വിത്തുകളുടെയും വിളകളുടെയും പെരുനാള്‍ ആണ് ഈ ഇടവക ആചരിക്കുന്നത്. 2022 ല്‍ അഞ്ചു കുടുംബങ്ങളുമായി തുടങ്ങിയ പ്രാര്‍ത്ഥന യോഗമാണ് ഇന്ന് അമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഇടവകയായി ഉയര്‍ത്തപ്പെടുന്നത്. ഹെയ്‌സ് - ഹാര്‍ലിങ്ടണ്‍ - റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള സെന്റ് അന്‍സലെം ഇംഗ്ലീഷ് പള്ളിയില്‍ ആണ് ആരാധനകള്‍ നടത്തുന്നത്. ഏവരെയും പെരുനാള്‍ ശുശ്രൂഷകളിലേയ്ക്കും ഇടവക പ്രഖ്യാപനത്തിലേയ്ക്കും തുടര്‍ന്നുള്ള സ്‌നേഹ വിരുന്നിലേയ്ക്ക് ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഷൈജു പി മത്തായി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകContact: Fr. Shyju P Mathai: +44 7467099140Jobin George: +44 7862635671; Nishin George: +44 7438804074  

ടി10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മറ്റന്നാള്‍ ഞായറാഴ്ച ഗ്ലോസ്റ്ററില്‍; ഒന്നാം സമ്മാനം ആയിരം പൗണ്ട്; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മറ്റന്നാള്‍ ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. രണ്ടാം സമ്മാനം 500 പൗണ്ട് ആണ്. ബെസ്റ്റ് ബോളര്‍, ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ എന്നിങ്ങനെ മൂന്ന് മികച്ച താരങ്ങള്‍ക്കും ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്‍കും. കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബും ഫിനിക്‌സ് നോര്‍ത്താംപ്റ്റണ്‍ ക്ലിക്കറ്റ് ക്ലബും ഗ്രൂപ്പ് എയില്‍ മത്സരിക്കും. ചലഞ്ചേഴ്‌സ് ഹെര്‍ഫോര്‍ഡ് ക്രിക്കറ്റ് ക്ലബും ഗ്ലോസ്റ്റര്‍ റോയല്‍സ് ക്രിക്കറ്റ് ക്ലബും മത്സരിക്കാനിറങ്ങും. ഗ്രൂപ്പ് ബിയില്‍ ഗള്ളി ക്രിക്കറ്റേഴ്‌സ് ക്ലബ് ഓക്‌സ്‌ഫോര്‍ഡും വേഴ്‌സസ്റ്റര്‍ അമിഗോസ് ക്രിക്കറ്റ് ക്ലബും മത്സരത്തിനിറങ്ങും. ടോണ്ടന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബും കവന്‍ട്രി റെഡ്‌സ് ക്രിക്കറ്റ് ക്ലബും ഗ്രൗണ്ടില്‍ പോരിനിറങ്ങും. യുക്മ ദേശീയ പ്രസിഡന്റ് ബിജു പെരിങ്ങത്തറ മുഖ്യ അതിഥിയായിരിക്കും. ഒപ്പം കാണികളെ ആവേശത്തിലാക്കാന്‍ ഡിജെയും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒന്‍പതു മണി മുതല്‍ മട്ടാഞ്ചേരി കിച്ചന്റെ സ്വാദിഷ്ടമായ ഫുഡ് കൗണ്ടറുകളില്‍ ലഭ്യമാകും. രണ്ട് ഗ്രൗണ്ടുകളിലായി കളി നടക്കും. കുട്ടികള്‍ക്ക് അടുത്ത ഗ്രൗണ്ടില്‍ കളിക്കാനും അവസരമുണ്ടാകും. ഗ്ലോസ്റ്ററിലെ കുടുംബങ്ങളൊരുമിക്കുന്ന ഒരു ആഘോഷമാക്കി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റുകയാണ് സംഘാടകര്‍. ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകത മലയാളികള്‍ മാത്രം പങ്കെടുക്കുന്നു എന്നതാണ്. അരുണിന്റെ നേതൃത്വത്തില്‍ ഒരു ടീം വളരെ നാളായി ഈ പരിപാടിയ്ക്കായി മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണ്. മലയാളികള്‍ മാത്രം പങ്കെടുക്കുന്ന ക്രിക്കറ്റ് മാമാങ്കം ഗ്ലോസ്റ്ററില്‍ ആദ്യമായെത്തുമ്പോള്‍ വലിയ പിന്തുണയാണ് ടൂര്‍ണമെന്റിന് ലഭ്യമാകുന്നത്. എല്ലാ ക്രിക്കറ്റ് ആരാധകരേയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി അരുണ്‍ അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിക്ക് കയ്യില്‍ നടത്തേണ്ട ശസ്ത്രക്രിയ നാവില്‍ നടത്തിയ സംഭവം: കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ കുടുംബം ആശങ്കയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലു വയസ്സുകാരിക്ക് കൈവിരല്‍ സര്‍ജ്ജറി ചെയ്യേണ്ട ഇടത്ത് നാവിന് സര്‍ജ്ജറി ചെയ്ത സംഭവത്തില്‍ കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ കുടുംബം ആശങ്കയില്‍. സംഭവത്തില്‍ നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയയെന്ന ഗുരുതര ചികിത്സാപിഴവ് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമോ എന്നാണ് കുടുംബത്തിന്റെ ആശങ്ക. എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ആളായിരുന്നു നാലു വയസ്സുകാരി. ആകെയുണ്ടായിരുന്ന ബുദ്ധിമുട്ട് കയ്യിലൊരു കുഞ്ഞുവിരല്‍ അധികമായി ഉള്ളത് മാത്രമായിരുന്നുവെന്ന് അയല്‍ക്കാരടക്കം വ്യക്തമാക്കുന്നു. മുടി നാരും വസ്ത്രത്തിന്റെ നൂലുമൊക്കെ കുടുങ്ങി അതില്‍ നിന്ന് രക്തം വരാറുണ്ട്. അധികമുള്ള വിരല്‍ കളയുന്ന ചെറിയ സര്‍ജറിക്ക് പോയ നാലുവയസുകാരിയ്ക്ക് നടത്തിയത് പക്ഷേ നാവില്‍ ശസ്ത്രക്രിയയാണ്. അതേസമയം, കുട്ടിയ്ക്ക് നാവിന് തകരാറുണ്ടായിരുന്നു, അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു ആശുപത്രിയുടെ വാദം. എന്നാല്‍ കുട്ടിയെ അറിയുന്നവരാരും ഈ വിശദീകരണം വിശ്വസിക്കില്ല. അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയയെന്ന ഗുരുതര ചികിത്സാപിഴവിന്റെ ഇര കൂടിയായ നാലുവയസുകാരി. മൂന്നാം ദിവസമാകുമ്പോഴേക്കും ചെറുതായി സംസാരിച്ചു തുടങ്ങുന്നുണ്ടെങ്കിലും നാവില്‍ വേദനയുണ്ടെന്ന് കുട്ടി വെളിപ്പെടുത്തുന്നു. അതേസമയം, അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കുട്ടിക്ക് നാവില്‍ കെട്ടുണ്ടായിരുന്നുവെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നല്‍കുന്ന റിപ്പോര്‍ട്ട്

വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് യുവതി മരിച്ച സംഭവം: അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയത് ഹൃദയാഘാതത്തിലേക്കു നയിച്ചെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

വിദേശത്തു ജോലിക്കായി പുറപ്പെടാന്‍ വിമാനത്താവളത്തിലെത്തിയ യുവതി വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ (24)ആണ് മരണപ്പെട്ടത്. അരളിച്ചെടിയുടെ വിഷം ആണോ മരണ കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.  നഴ്സായ സൂര്യ വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു മരണം. അതേസമയം, ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുന്‍പ് തിരുവനന്തപുരത്തെ ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുക. കഴിഞ്ഞ 28നാണ് സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുത്തിരുന്നു. യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ അശ്രദ്ധമായി ഏതോ ചെടിയുടെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോള്‍ തന്നെ തുപ്പിക്കളഞ്ഞെന്നും സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞിരുന്നു. പരിശോധനയില്‍ ഇത് അരളിച്ചെടിയാണെന്നു കണ്ടെത്തി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആന്തരികാവയവ പരിശോധനയ്ക്കാണു തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചത്. അരളിച്ചെടിയുടെ ഇലകള്‍ക്കും പൂവിനും കായ്ക്കുമെല്ലാം വിഷാംശമുണ്ടെന്നും മരണകാരണമാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് പല ദേവസ്വം ബോര്‍ഡുകളും അരളിപ്പൂ നിവേദ്യത്തില്‍ ഇടുന്നതു നിരോധിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ക്ലബ് ലൈസന്‍സ് പുതുക്കി നല്‍കാതെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍, ആരാധകര്‍ക്കിടയില്‍ പ്രതിഷേധം

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ക്ലബ് ലൈസന്‍സ് പുതുക്കി നല്‍കാതെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. എഎഫ്സി നടപടിയില്‍ ആരാധകര്‍ക്കിടയില്‍ പ്രതിഷേധം. കലൂര്‍ ജവഹല്‍ലാല്‍ നെഹ്റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എഎഫ്സി ലൈസന്‍സ് നിഷേധിച്ചതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം കലൂരിലെത്തിയ എഎഫ്സി സെക്രട്ടറി ജനറല്‍ വിന്‍ഡ്സര്‍ ജോണ്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു. കാണികളും താരങ്ങളും ഇടകലര്‍ന്ന് സ്റ്റേഡിയം വിട്ടിറങ്ങുന്നത് സുരക്ഷാ വീഴ്ചയാണെന്ന് അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സ്റ്റേഡിയത്തിന്റെ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും അറിയിച്ചു. 2024-25 സീസണിലേക്ക് നേരിട്ട് ലൈസന്‍സ് ലഭിച്ച ഏക ക്ലബ്ബാണ് പഞ്ചാബ് എഫ്.സി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ്, മുംബൈ സിറ്റി എഫ്സി, ഈസ്റ്റ് ബംഗാള്‍, എഫ്‌സി ഗോവ, ബെംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി എന്നിവര്‍ക്കാണ് ഉപാധികളോടെ ലൈസന്‍സ് അനുവദിച്ചത്. ഐ-ലീഗ് ചാമ്പ്യന്മാരായതിന് ശേഷം ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിനും ഉപാധികളോടെ എഎഫ്സി ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. അതേസമയം, ലൈസന്‍സ് നിഷേധിച്ചതായി ക്ലബിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അപേക്ഷ നിരസിച്ചെങ്കിലും വീണ്ടും അപേക്ഷ നല്‍കാനാകും. കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ ഒഡീഷ എഫ്.സി, ഹൈദരാബാദ് എഫ്.സി,ജംഷഡ്പൂര്‍ എഫ്.സി എന്നീ ക്ലബുകളുടെ ലൈസന്‍സ് അപേക്ഷകളും എഎഫ്സി നിഷേധിച്ചിട്ടുണ്ട്. ഈ സീസണില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് പ്ലേഓഫില്‍ ഒഡീഷ എഫ്.സിയോട് തോറ്റ് പുറത്താകുകയായിരുന്നു. മോഹന്‍ ബഗാനെ കീഴടക്കി മുംബൈ സിറ്റി എഫ്.സിയാണ് ഐഎസ്എല്‍ കിരീടം ചൂടിയത്.

Other News in this category

  • കാനഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മലയാളി യുവതി ഡോണയുടേത് കൊലപാതകമെന്ന സംശയത്തിൽ ഉറച്ച് പോലീസ്, ഭർത്താവ് ലാൽ കെ. പൗലോസ് ഇന്ത്യയിലെത്തി! കേരളത്തിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രവാസി ഭർത്താവ് രാഹുൽ ജർമ്മനിയിലേക്കും മുങ്ങി!
  • മാഞ്ചെസ്റ്ററിൽ മലയാളി നഴ്‌സുമാരുടെ മഹാസംഗമത്തിന് അരങ്ങൊരുങ്ങി! വിതംഷാ ഫോറം സെന്ററിൽ നാളെ രാവിലെ എട്ടുമണി മുതൽ രജിസ്‌ട്രേഷൻ, എഡ്യുക്കേഷൻ സെഷനുകളിൽ നഴ്‌സുമാരുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കും; കേരള നഴ്‌സസ് യുകെയുടെ പ്രഥമ കൺവെൻഷൻ
  • മഹാത്ഭുതമായി മാലാഖമാർ മാഞ്ചെസ്റ്ററിൽ… യുകെയിലെ മലയാളി നഴ്‌സുമാർക്ക് ഇത് അപൂർവ്വാവസരം! കേരള നഴ്‌സസ് യുകെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന്; പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ എൻ.എം.സി ഡയറക്‌ടറും വെയില്‍സ് ചീഫ് നഴ്‌സും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ
  • പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല
  • പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി
  • നമ്പർ പ്ളേറ്റുകളിൽ നമ്പർ കാണിച്ചാൽ 1000 പൗണ്ടുവരെ പിഴ! യുകെയിൽ അനധികൃതവും കേടുള്ളതുമായ നമ്പർ പ്ളേറ്റുകളുള്ള വാഹന ഉടമകൾ കുടുങ്ങും! 24 ഐഡന്റിഫയെർ നമ്പർ പ്ളേറ്റുകൾ വന്നതോടെ നിയമവും കർശനമാക്കുന്നു
  • ഇന്ന് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം: ലോകമെങ്ങും നിറയുന്ന ശക്തിയായി മലയാളി നഴ്‌സുമാർ! മഹാമാരിയും യുദ്ധവും വെല്ലുവിളിയായ കാലഘട്ടത്തിൽ നഴ്‌സുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അനുഭവപഠനങ്ങളുടെ വെളിച്ചത്തിൽ യുകെയിലെ ബെസ്റ്റ്‌ നഴ്‌സ് മിനിജ ജോസഫ് നൽകുന്ന സന്ദേശം
  • കാനഡയിലേക്ക് കടന്നുവരൂ.. യുകെ നഴ്‌സുമാരേയും ഡോക്ടർമാരേയും വലവീശാൻ കാനഡയുടെ പരസ്യം! ഉയർന്ന വേതനവും ജീവിത സൗകര്യങ്ങളും വാഗ്‌ദാനം! വെയിൽസിലെ ബിൽബോർഡുകൾ വിവാദത്തിൽ! ലണ്ടനും മാഞ്ചെസ്റ്ററും അടക്കം മറ്റുനഗരങ്ങളിലും ഉടൻ കാമ്പെയിൻ തുടങ്ങും
  • എയർ ഇന്ത്യ സമരം: യുകെ മലയാളികളടക്കം പ്രവാസികളുടെ യാത്രാദുരിതം തുടരുന്നു, ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ കൂട്ടി മറ്റ് വിമാനക്കമ്പനികൾ! യുകെയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകളും മുടങ്ങി; സമരം ഒത്തുതീർന്നെങ്കിലും ചൊവ്വാഴ്ച്ച വരെ സർവീസുകൾ തടസ്സപ്പെടും
  • തലചായ്ക്കാനൊരു വീടെന്ന സുരേഷിന്റെ സ്വപ്‌നം പൂവണിഞ്ഞു, കൈത്താങ്ങായി പഴയന്നൂരിൽ വീടൊരുക്കിയത് യുകെയിലെ ചെൽട്ടൻ ഹാം മലയാളി അസോസിയേഷൻ; ഈ കൂട്ടായ്മ സമ്മാനിച്ചത് യുകെ മലയാളികൾക്കെല്ലാം മാതൃകയും അഭിമാന മുഹൂർത്തവും
  • Most Read

    British Pathram Recommends