എൻഎച്ച്എസിലെ ആരോഗ്യ പ്രവർത്തകർക്ക് ഏപ്രിൽ മുതൽ പുതുക്കിയ ശമ്പള ഓഫർ ലഭിക്കുമെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ അറിയിച്ചു.
എന്നാൽ അവർ NHS ലെ കാര്യക്ഷമത നിലനിർത്തുകയും സമരം നിർത്തണമെന്ന സർക്കാർ നിർദ്ദേശങ്ങൾ അംഗീകരിക്കുകയാണെങ്കിൽ മാത്രമാണ് ഇത് നടപ്പിലാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
എൻഎച്ച്എസ് നേരിടുന്ന വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ആരോഗ്യ മേധാവികൾ സർക്കാരുമായി ചർച്ച നടത്തി, ഒരുദിവസത്തിന് ശേഷമാണ് ഇത് വരുന്നത്. പ്രഖ്യാപനത്തെ പ്രധാനമന്ത്രി ഋഷി സുനക് വളരെ മൂല്യമുള്ളതെന്ന് വിശേഷിപ്പിച്ചു.
ഈ വർഷത്തെ സർക്കാരുമായുള്ള ശമ്പള ഓഫറുമായി ബന്ധപ്പെട്ട തർക്കത്തിൽ എൻഎച്ച്എസിൽ വ്യാപകമായ സമരങ്ങൾ അരങ്ങേറി. പുതിയ സമരണങ്ങളും വരുന്നു.
നിലവിലെ തർക്കത്തിൽ മന്ത്രിമാർ നടപടിയെടുക്കണമെന്നും പതിയ വേതന വർദ്ധനവ് ഓഫർ സംബന്ധിച്ച് കൂടുതൽ വ്യക്തത വരാതെ സമരം നിർത്തില്ലെന്നും ഈ മാസത്തെ വാക്കൗട്ട് തുടരുമെന്നും യൂണിയൻ കേന്ദ്ര നേതാക്കൾ പറഞ്ഞു.
അതേസമയം, യൂണിയനും സർക്കാരിനും ഇടയിലുള്ള തർക്കത്തിന്റെ മഞ്ഞുരുകാൻ തുടങ്ങി എന്നത് ആശ്വാസകരമാണ്. എൻഎച്ച്എസ് സമരം അടുത്തുതന്നെ ഒത്തുതീർപ്പിലെത്തും എന്നുതന്നെയാണ് പൊതുവേയുള്ള പ്രതീക്ഷ
ടോറി സർക്കാരുകൾ ഒരു ദശാബ്ദക്കാലത്തെ ഫണ്ടിംഗ് നൽകാതെ എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കിയതായി ലേബർ ഷാഡോ ഹെൽത്ത് മന്ത്രി ആൻഡ്രൂ ഗ്വിൻ കുറ്റപ്പെടുത്തി.
ഏപ്രിൽ മുതൽ 2023-24 വർഷത്തേക്കുള്ള വേതനം ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച്ച ബാർക്ലേയെ കാണാൻ ഹെൽത്ത് യൂണിയൻ നേതാക്കളെ ക്ഷണിച്ചു. ടെലിഗ്രാഫ് മാധ്യമത്തിലെ ലേഖനത്തിൽ "ഈ വരുന്ന വർഷം പരസ്‌പര സഹകരണവുമായി മുന്നോട്ട് പോകുകയും ക്രിയാത്മകമായ സംഭാഷണങ്ങൾ നടത്തുകയും വേണം" മന്ത്രി എഴുതി.
എന്നാൽ ശനിയാഴ്ച റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ, 2022-23 ൽ നഴ്‌സുമാർക്ക് ലഭിക്കുന്ന ശമ്പള വർദ്ധനവ് നിലവിലുള്ള തർക്കത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള പരിഹാരം മാത്രമാണെന്ന് പറഞ്ഞു. കൂടുതൽ മുന്നോട്ടുപോയില്ലെങ്കിൽ പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല.
ആംബുലൻസ് തൊഴിലാളികൾ ഈ ആഴ്ചയും മാസാവസാനം നഴ്‌സുമാരും വീണ്ടും പണിമുടക്കാൻ ഒരുങ്ങുന്നു.
തിങ്കളാഴ്ച മുതൽ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരും സമരത്തിനായുള്ള ബാലറ്റിംഗ് ആരംഭിക്കും.
അടിയന്തര സേവനങ്ങളിലെ ജീവനക്കാരുടെ മിനിമം നിലവാരം ഉറപ്പാക്കാൻ പുതിയ നിയമനിർമ്മാണം അവതരിപ്പിക്കാനുള്ള സർക്കാരിന്റെ പദ്ധതികൾ പ്രായോഗികമാണ്. ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ സ്വീകരിച്ച നടപടികൾക്ക് സമാനമായിരിക്കുമെന്നും പുതിയ നിയമമെന്നും അദ്ദേഹം പറഞ്ഞു .
എന്നിരുന്നാലും, ഏതെങ്കിലും പുതുക്കിയ ശമ്പള ഓഫറിൽ ഒത്തുതീർപ്പുണ്ടാക്കാൻ കഴിയുമോ എന്നറിയാൻ ചർച്ചകൾ നടത്താൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച അദ്ദേഹം യൂണിയനുകളുമായുള്ള ചർച്ചയ്ക്കുള്ള സ്ഥലത്തെ കുറിച്ചും സൂചന നൽകി.
തത്സമയ ആശുപത്രി ഡാറ്റയും ഡിജിറ്റൽ അറിയിപ്പുകളും ഉപയോഗിക്കുന്ന 42 പുതിയ എൻഎച്ച്എസ് സിസ്റ്റം കൺട്രോൾ സെന്ററുകളിലൊന്നിലേക്കുള്ള സമീപകാല സന്ദർശനത്തെക്കുറിച്ചും ലേഖനത്തിൽ അദ്ദേഹം വിവരിച്ചു, ഇത് ബഡ്ഡുകൾ ശൂന്യമായി കിടക്കുന്ന സാധാരണ സമയം മൂന്ന് മണിക്കൂറിൽ നിന്ന് ഒരു മണിക്കൂറായി കുറയ്ക്കുന്നു.