്‌സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും നിലവില്‍ കേരളത്തിലാണ്. ഒരാഴ്ചയായായി അമ്ബതിനായിരത്തില്‍ താഴെയാണ് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം. പക്ഷെ കേരളത്തില്‍ ഇന്നലെ പതിനായിരത്തിലേര്‍പ്പേര്‍ക്കെതിരെ കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ശരാശരി പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.1 ആണെങ്കില്‍ കേരളത്തില്‍ ഇത് പത്തിനു മുകളിലാണ്. രാജ്യത്തെ നാലരലക്ഷം കൊവിഡ് രോഗികളില്‍ ഒരു ലക്ഷവും കേരളത്തിലാണ്.
വീടുകളില്‍ നിന്നാണ് വലിയ രീതിയില്‍ രോഗവ്യാപനം നടക്കുന്നത്. കുടുംബത്തിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ എല്ലാവര്‍ക്കും രോഗവ്യാപനമുണ്ടാവുന്ന അവസ്ഥയാണ്. റൂം ക്വാറന്റീന്‍ പാലിക്കുന്നതിലെ വീഴ്ചയും കൊവിഡ് രോഗികളെ വീടുകളില്‍ നിന്നും മാറ്റാത്തതുമാണ് ഇതിന് പ്രധാനകാരണമാവുന്നത്.
കോവിഡ് രോഗവ്യാപനം കുറയാത്ത പശ്ചാത്തലത്തില്‍ കേരളം കൂടുതല്‍ നിയന്ത്രണത്തിലേക്ക് കടക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ടി.പി.ആര്‍. അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി. 15-ന് മുകളില്‍ ടി.പി.ആര്‍. ഉള്ള പ്രദേശങ്ങള്‍ ഡി കാറ്റഗറിയില്‍ ആയിരിക്കും. ജൂലൈ എഴ് ബുധനാഴ്ച മുതല്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.
എ, ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും.
എ വിഭാഗത്തില്‍ 82, ബിയില്‍ 415, സിയില്‍ 362, ഡി യില്‍ 175 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഒടുവില്‍ കണക്കാക്കിയ ടിപിആര്‍ പ്രകാരം ഉള്‍പ്പെടുക. എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം.
അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും, ജിമ്മുകള്‍ക്കും എസി ഒഴിവാക്കി പ്രവര്‍ത്തിക്കാവുന്നതാണ്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20 പേരില്‍ കുടുതല്‍ അനുവദിക്കുന്നതല്ല.