മൈറ്റോകോണ്‍ഡ്രിയല്‍ രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നതിനിടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കുന്നതിനെതിരെ നിയമ പേരാട്ടം നടത്തിയ 19 ഇന്ത്യന്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താന്‍ ഒടുവില്‍ ലണ്ടന്‍ ഹൈക്കോടതി അനുമതി നല്‍കി. സുദിക്ഷ തിരുമലേശ് പെണ്‍കുട്ടിയാണ് തികച്ചും അസാധാരണമായ നിയുമപോരാട്ടം ഏറ്റെടുത്തത്. കഴിഞ്ഞയാഴ്ച്ച അവള്‍ മരിച്ചതിന് ശേഷം പോലും അവളുടെ പേര് പരാമര്‍ശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. പകരം, എസ് ടി എന്ന് മാത്രമായിരുന്നു പരമാര്‍ശിച്ചിരുന്നത്.
ന്യൂക്ലിയോസൈഡ് തെറാപ്പിക്കായി കാനഡയിലേക്കുള്ള ഒരു യാത്രയ്ക്ക് പണം കണ്ടെത്തണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവള്‍ക്ക് മാനസിക ശേഷി ഇല്ലാത്തതിനാല്‍ അവള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ആഗസ്റ്റില്‍ കോടതി വിധിച്ചു. ഇത് വിദേശത്ത് വിദഗ്ധ ചികില്‍സ ലഭിക്കുന്നതില്‍ നിന്ന് ഞങ്ങളെ തടഞ്ഞുനിര്‍ത്തുകയും നിശബ്ദരാക്കുകയും ചെയ്തുവെന്ന് അവളുടെ സഹോദരന്‍ വര്‍ഷന്‍ തിരുമലേഷ് അതീവ ദുഖത്തോടെ വെളിപ്പെടുത്തി.
ഹൃദയാഘാതമുണ്ടായി, സെപ്തംബര്‍ 12 ന് പ്രൊട്ടക്ഷന്‍ കോടതി അവളുടെ കേസ് കേള്‍ക്കുന്നതിന് മുമ്പ് പെണ്‍കുട്ടി മരണമടയുകയായിരുന്നു. നേരത്തേ സുദിക്ഷയുടെ ജീവന്‍ രക്ഷോപകരണങ്ങള്‍ നീക്കം ചെയ്യുന്നതന് കോടതിയെ സമീപിച്ച എന്‍ എച്ച് എസ് ട്രസ്റ്റിന്റെ നടപടി തങ്ങളെ തീരാദുഃഖത്തിലാഴ്ത്തിയിരുന്നു എന്ന് അവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മൈറ്റോകോണ്‍-ഡ്രിയല്‍ ഡിപ്ലീഷന്‍സിന്‍ഡ്രോ എന്ന രോഗാവസ്ഥയുള്ള സുദിക്ഷയ്ക്ക്, ഒരു വര്‍ഷം മുന്‍പ് കോവിഡ് ബാധിച്ചതോടെയാണ് അവരുടെ നില ഗുരുതരമായത്. കൃത്രിമ ശ്വാസോച്ഛ്വാസവും, ട്യുബ് വഴിയുള്ള ആഹാരവും, സ്ഥിരമായുള്ള ഡയാലിസിസുമായി അവരുടെ ജീവന്‍ രക്ഷാ ഉപാധികള്‍. രോഗാവസ്ഥക്ക് കുറവില്ലാതായതോടെ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം, അവര്‍ക്ക് ശാന്തമായ ഒരു മരണമൊരുക്കുക എന്നതാണെന്നായിരുന്നു അവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍, തന്റെ കഷ്ടതകള്‍ക്ക് നടുവിലും ആ കൗമാരക്കാരി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അമേരിക്കയില്‍ പോയി, ക്ലിനിക്കല്‍ ട്രയലുകളില്‍ പങ്കെടുത്ത് ജീവിതം തിരിച്ചു പിടിക്കാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍, എന്‍ എച്ച് എസിന്റെ നിര്‍ദ്ദേശം വഴി കോടതി ചുമത്തിയിരുന്ന, പേര് വെളിപ്പെടുത്തുന്നതിനുള്ള കര്‍ശനമായ നിയന്ത്രണം കാരണം പൊതുജനങ്ങളില്‍ നിന്നും സംഭാവനകള്‍ പിരിക്കാന്‍ വിഘ്‌നമാവുകയായിരുന്നു. യാത്രക്കായി വലിയ ചെലവായിരുന്നു ഉണ്ടായിരുന്നത്. അന്ന് എന്‍ എച്ച് എസ്സ് ട്രസ്റ്റും കോടതിയും തങ്ങളോട് കൈക്കൊണ്ട സമീപനം ഇന്നും തങ്ങളെ വേട്ടയാടുന്നു എന്നായിരുന്നു സുദിക്ഷയുടെ കുടുംബം പറയുന്നത്.
ലണ്ടനില്‍ നിന്നുള്ള ചാര്‍ളി ഗാര്‍ഡ് എന്ന കുഞ്ഞിനോട എന്‍എച്ചഎസ് സ്വീകരിച്ച അതേ നിലപാടാണ് സുദീക്ഷയോടും എന്‍എച്ച്എസ് സ്ഥിരീകരിച്ചത്. 2017-ല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ചാര്‍ളി ഗാര്‍ഡിയും വിധിക്ക് കീഴടങ്ങിയത്.