18
MAR 2021
THURSDAY
1 GBP =104.86 INR
1 USD =83.50 INR
1 EUR =90.08 INR
breaking news : സ്ഥാപനങ്ങള്‍ക്ക് സ്പോണ്‍സര്‍ക്കുള്ള ലൈസന്‍സ് നഷ്ടമായതിനെത്തുടര്‍ന്ന് 2022-2023 ല്‍ റദ്ദാക്കിയത് 3,081 കെയര്‍ വര്‍ക്കര്‍മാരുടെ സിഒഎസ്; ജോലി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിനാനുള്ള സര്‍ക്കാര്‍ നടപടി വാഗ്ദാനങ്ങളില്‍ മാത്രം >>> 'താരപകിട്ടിന്റെ ദീപ്ത ശോഭയില്‍ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് കലാമൂല്യത്തെ ഉയര്‍ത്തിപ്പിടുക്കുവാന്‍ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ' നടന്‍ മധുപാല്‍ കുറിച്ച വാക്കുകള്‍ ചര്‍ച്ചയാകുന്നു >>> 30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ചു, പത്രത്തില്‍ വിവാഹ പരസ്യം നല്‍കി ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ ഒരു കുടുംബം >>> 15 കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായ അധ്യാപിക കോടതിയില്‍ കുറ്റം നിഷേധിച്ചു; മുന്‍ പങ്കാളിയുമായി പിരിഞ്ഞ ശേഷം തനിയ്ക്ക് ഏകാന്തതയും ശ്രദ്ധക്കുറവും അനുഭവപ്പെട്ടിരുന്നതായി 30 കാരിയായ അധ്യാപിക >>> ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച് ഈ രാജ്യത്ത് നടക്കാന്‍ സാധിക്കില്ല, ലിപ്സ്റ്റിക്ക് നിരോധനത്തിന് കാരണമായി രാജ്യത്തെ അധികാരികള്‍ പറയുന്ന കാരണം വ്യത്യസ്തം!!! >>>
Home >> READERS CORNER
സ്ത്രീപീഡനത്തിന് വധശിക്ഷ നടപ്പാക്കണം

സ്വന്തം ലേഖകൻ

Story Dated: 2021-07-03

'പ്രാര്‍ത്ഥിക്കണം, അയാള്‍ ഏതുനിമിഷവും ചാടിവീണു കൊല്ലുമോ എന്ന് ഭയമാണ്, കാല്‍പ്പെരുമാറ്റം ശ്രദ്ധിച്ചു ഹൃദയമിടിപ്പോടെയാണ് ബാത്ത്‌റൂമില്‍കൂടി പോകുന്നത്. ദിവസങ്ങളായി മകളെയുംകൂട്ടി മുറിയില്‍ ഒളിച്ചിരിക്കയാണ്. ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഉറങ്ങിയിട്ട് ദിവസങ്ങളായി ആരും സഹായത്തിനില്ല'. മുപ്പതോളംവര്‍ഷം ദാമ്പത്യം അനുഭവിച്ച ഒരു സ്ത്രീ പേര്‍ഷ്യന്‍ ഗള്‍ഫില്‍നിന്നും നാട്ടിലെ ഒരുസഹോദരിക്ക് ടെക്സ്റ്റ് സന്ദേശം അയച്ചു. അയാള്‍ എപ്പോഴൊക്കൊയോ പുറത്തുപോകും,വരും. വന്നാല്‍ എല്ലാം എറിഞ്ഞു പൊട്ടിക്കും തല്ലിത്തകര്‍ക്കും, കണ്ടുകഴിഞ്ഞാല്‍ ക്രൂരമായി ഉപദ്രവിക്കും. എന്തുചെയ്യണം എന്നറിയില്ല. എല്ലാം അവസാനിപ്പിക്കാമോ എന്ന ചിന്തയിലാണ്. എപ്പോഴും ഫോണ്‍ കിട്ടില്ല, മെസ്സേജുകള്‍ ഒക്കെ ടാപ്പ് ചെയ്യാനുള്ള സംവിധാനം ഉണ്ട്. ആരെയും വിളിക്കാന്‍ സമ്മതിക്കില്ല. സമൂഹത്തില്‍ വളരെ മാന്യനായി ആദരിക്കപ്പെടുന്ന ഒരു വ്യക്തിയാണ് ഇയാള്‍. അത്തരം ഒരു പ്രതിച്ഛായ അയാള്‍ വളരെ പണം ചിലവാക്കിയാണ് ഉണ്ടാക്കിയത്. അയാളുടെ മാനം പോകുന്ന എന്തെങ്കിലും നീക്കം ഉണ്ടായാല്‍ അയാള്‍ ആത്മഹത്യചെയ്യും എന്ന് പേടിപ്പിക്കയുമാണ്. മകളുടെ വിവാഹം കൂടി കഴിയട്ടെ അതുവരെ ആരും അറിയാതെ അഭിനയിച്ചു തീര്‍ക്കുകയാണ് അവരുടെ ജീവിതം. അതു കഴിഞ്ഞാല്‍ അവരെ അയാള്‍ ജീവിക്കാന്‍ അനുവദിക്കുമോ എന്നും നിശ്ചയിക്കാനാവില്ല. എന്നാലും അയാള്‍ക്കെതിരായി ഒരു വിരല്‍ അനക്കാനോ ഒരു വാക്കു ഉരിയാടാനോ അവര്‍ തയ്യാറാവില്ല. അത്രയും ഭീതിയുടെ മുള്‍മുനയിലാണ് ഓരോ ദിവസവും അയാള്‍ അവരെ നിറുത്തുന്നത്.യാതൊരു കുറ്റബോധവും അയാളെ അലട്ടാറില്ല, താന്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ ഒരു ഗൂഢനിര്‍വൃതിയും അയാള്‍ അനുഭവിക്കുന്നുണ്ട്.

ഐശ്യര്യറായ് അഭിനയിച്ച (ജൃീ്ീസലറ 2006) പ്രൊവോകെട് എന്ന സിനിമ കാണാന്‍ ഇടയായപ്പോഴാണ് മറ്റുള്ളവരുടെ വികാരം മനസ്സിലാകാത്ത മാനസികരോഗം ബാധിച്ച സോസിയയോപ്പതിക് ആയ നിരവധിപ്പേര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു എന്ന തിരിച്ചറിവുണ്ടായത്. ഇതില്‍ ചിലരെല്ലാം നമുക്ക് ചുറ്റും ഉണ്ടാവാം.1989 -ഇല്‍ ലണ്ടനില്‍ നടന്ന ഒരു അനുഭവകഥയുടെ സാക്ഷിപത്രമാണ് കുലീനത ഒട്ടും ചോരാതെ അണിയിച്ചൊരുക്കിയ ഈ ചലച്ചിത്രം. കിരണ്‍ജിത്ത് എന്ന പഞ്ചാബി പെണ്‍കുട്ടി ലണ്ടനില്‍ അമ്മയോടൊപ്പം താമസിക്കുന്ന ദീപക് എന്ന മലയാളിയെ വിവാഹം കഴിക്കുന്നു. ആദ്യമൊക്കെ സന്തോഷപൂര്‍വ്വം തുടങ്ങിയ അവരുടെ ജീവിതം ദീപകിന്റെ നിരന്തരമായ പീഢനവെറിക്കൂത്തുകളില്‍ തകരുകയാണ്. ഓരോ നിമിഷവും ഭയന്നു ജീവിക്കേണ്ടി വരുന്ന നിസ്സഹായയായ കിരണ്‍ജിത്ത്, ഉറങ്ങിക്കിടന്ന ദീപക്കിനെ തീവച്ചു കൊല്ലുന്നു. 'ക ശെിിലറ, ക ാൗേെ ുമ്യ' എന്ന് പറഞ്ഞു കുറ്റം ഏറ്റെടുത്ത കിരണ്‍ജിത്ത് ആജീവനാന്ത തടവറയില്‍ കഴിയുമ്പോള്‍, സഹതടവുകാരിയും സൗത്താള്‍ ബ്ലാക്ക് സിസ്റ്റേഴ്‌സ് എന്ന സംഘടനയും കേസ് പുറത്തെടുത്തു അവള്‍ക്കു നീതി നേടാന്‍ സഹായിക്കുന്നു.

ആന്റ്‌റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ (അജഉ) എന്ന മനോരോഗം ബാധിച്ച ആളുകളുടെ രീതികള്‍ അത്ര പെട്ടന്നു കണ്ടുപിടിച്ചു എന്ന് വരില്ല. കൂട്ടുകാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും കപടതന്ത്രങ്ങളിലൂടെ തന്മയത്തമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഈ വില്ലന്മാര്‍ ഓരോ സാഹചര്യവും എത്രക്രൂരമായും തങ്ങളുടെ സന്തോഷത്തിനുവേണ്ടി ഒരുക്കിയെടുക്കാന്‍ മിടുക്കരാണ്. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാതെ, നിരന്തരം അവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് ക്രൂരമായ ഒറ്റപ്പെടുത്തലുകളും, ഒഴിവാക്കലുകളും, ശാരീക പീഢനങ്ങളുംവഴി ഇരകളെ ഭയത്തിന്റെ മുള്‍മുനയില്‍ കൊണ്ടുപോകുകയാണ് ഇവരുടെ സായൂജ്യം. ഇവരുടെ ജീവിതത്തില്‍ പെട്ടുപോയ നിസ്സഹായരായ ഭാര്യയും കുട്ടികളും എന്തെങ്കിലും വെളിയില്‍ പറയാന്‍ പേടിക്കും, അഥവാ അടുത്തരോടെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ തന്നെ ആരും അത്ര ഗൗരവമായി എടുക്കയുമില്ല. കാരണം പുറത്തു പൊതുവേ അത്തരം ആളുകളോട് അയാള്‍ വളരെ സന്തോഷമായി ഇടപെടുകയും ചെയ്യാറുണ്ട്. ഞാന്‍ പാപി, മഹാപാപി എന്ന് ഏറ്റു പറയുന്ന ഭാര്യയും കുട്ടികളും, അവരുടെ ഭീതിപ്പെടുത്തുന്ന നിസ്സഹായമുഖം അയാള്‍ക്ക് ഏറ്റവും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. നിരന്തരം ഇത്തരം ഇടപെടല്‍മൂലം അവരും ഏതോ യന്ത്രം പോലെ അയാള്‍ക്ക് ചുറ്റും അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കികൊണ്ടിരിക്കും. അതില്‍ നിന്നും പുറത്തു കടക്കാന്‍ ആരെയും അയാള്‍ സമ്മതിക്കില്ല.ആരെയെങ്കിലും ക്രൂരമായി ഉപദ്രവിച്ചുകഴിഞ്ഞാല്‍ അയാള്‍ അല്‍പ്പം ശാന്തനാകും, അതിനുള്ള കാരണങ്ങള്‍ അയാള്‍ ഒരുക്കുകയും ഇരയെ ബോധ്യപ്പെടുത്തുകയും ചെയ്യും.

ജീവിതത്തിനും മരണത്തിനുമിടയില്‍ അധികം ദൂരം ഇല്ല എന്ന് അറിയുന്ന എത്രയോ വനിതകള്‍ നരകിക്കുന്ന നാടാണ് കേരളം. കേരളത്തിന് പുറത്തു താമസിക്കുന്ന മലയാളികളും ഇതേ അവസ്ഥയില്‍ ഉണ്ട് എന്ന് അറിയുമ്പോഴാണ് നമ്മുടെ സാംസ്‌കാരികത്തനിമ എന്ത് കുന്തമാണ് എന്ന് തോന്നുന്നത്. വളരെ ഗൗരവമായ ഈ സാമൂഹ്യവിപത്ത് നമ്മുടെ സമൂഹം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തിട്ടില്ല. സാമൂഹിക ഒറ്റപ്പെടലും വിരല്‍ചൂണ്ടലുകളും ഭയന്ന്, കുറ്റങ്ങള്‍ ഒളിച്ചുവെക്കാനും, നരകിച്ചു മുന്നോട്ടുപോകാനുമാണ് ശ്രമിക്കുന്നത്. ഓടിപ്പോയി തനിയെ ജീവിക്കാനുള്ള യാതൊരു സാഹചര്യവും നമ്മുടെ സമൂഹം മുന്നോട്ടു വച്ചിട്ടില്ല. സമീപിക്കാവുന്ന മതിയായ ഒരു സപ്പോര്‍ട്ട് സംവിധാനം ഇല്ലാത്ത സ്ഥിതിക്ക് കുറ്റവാളികള്‍ ഒരിക്കലും പിടിക്കപ്പെടാതെ മാന്യനായി വിലസുകയും ചെയ്യും. പല മരണങ്ങളിലും  അസാധാരണത്വം തോന്നുന്ന ഘടകങ്ങള്‍ ഉണ്ടാകാം എന്ന് അടുത്തവര്‍ക്കു മനസ്സിലാകുമെങ്കിലും, ഒക്കെ തീര്‍ന്നില്ലേ ഇനി പറഞ്ഞിട്ടെന്താ, ഇനി കേസിനും വഴക്കിനും ഒക്കെ പോകാന്‍ ആര്‍ക്കാണ് പണവും സമയവും എന്ന നിലപാടില്‍ ആളുകള്‍ വിട്ടുകളയുകയാണ് പതിവ്. അപ്പോഴേക്കും അയാള്‍ പുതിയ ഇരയെ അന്വേഷിച്ചു ഇറങ്ങിയിരിക്കും.

പുരുഷനിയന്തൃദമായ ഒരു ഇന്ത്യന്‍ സാമൂഹികരീതി, മറ്റുള്ളവരുടെ വികാരം മനസ്സിലാകാത്ത, ഒരു തരം മാനസികരോഗം ബാധിച്ച ഒട്ടേറെ നരാധനന്മാരുടെ ഇടയിലൂടെയാണ് നമ്മുടെ സമൂഹം കടന്നുപോകുന്നത്. നിത്യനരകത്തില്‍ നിന്നു രക്ഷപ്പെടാനാവാതെ ഒടുങ്ങുന്ന പെണ്‍കുട്ടികളുടെ ഒട്ടേറെ കഥകള്‍ അടുത്തിടെയായി പ്രത്യക്ഷപ്പെടുന്നു. ഇതൊന്നും എന്നെ നേരിട്ടു ബാധിക്കുന്ന വിഷയമല്ലാത്തതിനാല്‍ വെറുതേ എന്തിനു തലകൊണ്ടിടണം എന്ന ചിന്തയില്‍ നിസ്സംഗനായി കേട്ടു-കേട്ടില്ല എന്ന രീതിയില്‍ പോകാനാണ് നമ്മുടെ സമൂഹം താല്പര്യം കാണിക്കുന്നത്. ഇത്തരം ജീവിതകഥകള്‍ അന്വേഷിച്ചാല്‍ അതിന്റെ ബാഹുല്യം കൊണ്ട് അതിശയിച്ചുപോകാം. ഒറ്റപ്പെടലിനെ  ഭയന്ന്, സാമൂഹിക ഭ്രഷ്ട് ഭയന്ന്, ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ കാണാനാവാതെ ഒരു ചാണ്‍ കയറും കരുതി, സീലിംഗ് ഫാനും നോക്കി ഒട്ടേറെ മലയാളി പെണ്‍കുട്ടികള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു എന്നസത്യം നാം തിരിച്ചറിയണം. ഇവിടെ മതസംവിധാനങ്ങള്‍ ഒരു നോക്കുകുത്തിയായി മാറുന്നു, സാമൂഹ്യ ക്രമീകരണങ്ങള്‍ പ്രാപ്യമാവാതെ ഉപയോഗ്യശൂന്യമായ സംവിധാനങ്ങള്‍ ആയി അധപ്പതിക്കുന്നു.

സ്ത്രീധനം എന്ന വിഷയത്തില്‍ മാത്രം ഒതുക്കാവുന്ന ഒരു സംഗതിയല്ല വിസ്മയ എന്ന പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ വീട്ടിലെ ദുര്‍മരണം. മലയാളമനഃസാക്ഷിയെ ഇത്രയധികം വേദനിപ്പിച്ച സംഭവം ഇപ്പോള്‍ത്തന്നെ വാര്‍ത്തകളില്‍നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. സമൂഹം യാതൊരു മാറ്റവുമില്ലാതെ ഇങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്നു. തിരുത്തല്‍ വരുത്താന്‍ ശ്രമിക്കാത്ത സമൂഹത്തിനു എങ്ങനെ നിലനില്‍ക്കാനാവും? ആരാണ് അതിനു മുന്നിട്ടിറങ്ങേണ്ടത്? വിഷയം ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങള്‍ ആഘോഷിച്ചു പിരിഞ്ഞു. ഇനി അടുത്ത ഇരക്കായി അവര്‍ കാത്തിരിക്കയാവാം.

ഇത്രയധികം പീഡനങ്ങള്‍ കുറച്ചു സമയത്തിനുള്ളില്‍ അനുഭവിക്കേണ്ടിവന്ന പെണ്‍കുട്ടി, സമൂഹം എന്തുവിചാരിക്കും എന്നുകരുതി നരകത്തില്‍ സ്വയം ക്രമപ്പെടുത്തുമ്പോള്‍, നിന്നെ ഞങ്ങള്‍ ലാളിച്ചു വളര്‍ത്തിയിട്ടല്ലേ, ഒക്കെ അവനെ സ്‌നേഹം കൊണ്ട് കീഴടക്കാനാവും ഒന്ന് കൂടി ശ്രമിച്ചു നോക്കൂ, ഒക്കെ നേരെയാകും എന്ന പ്രതീക്ഷയില്‍ അല്‍പ്പംകൂടി ക്ഷമിക്കൂ എന്നു ഉപദേശിക്കുന്ന മാതാപിതാക്കളും, മകന്റ്റെ ക്രൂരത കണ്ടിട്ട് സ്വയ പ്രാണരക്ഷാര്‍ത്ഥം ഇടപെടാതിരിക്കുന്ന അവന്റെ മാതാപിതാക്കളും ഭയക്കുന്നത് എന്താണ്?. കരുണവറ്റി ക്രൂരമായ വിണ്ടുകീറലലുകളുള്ള സമൂഹവും നമ്മോടു എന്താണ് ഉറക്കെപ്പറയുന്നത്?. സാമൂഹികമായി നാം അപ്പാടെ പരാജയപ്പെട്ടു. എവിടെയാണ് ആശ്രയം? എവിടെയാണ് തുറവുകള്‍? പോലീസ് സ്റ്റേഷനോ? വനിതാ കമ്മീഷനോ? ഒരു പ്രശ്‌നം വന്നാല്‍ ആരോടാണ് ആദ്യം പങ്കുവെയ്ക്കാനാവുക എന്ന ഇടം നമ്മുടെ സമൂഹത്തില്‍നിന്നും അപ്രത്യക്ഷം ആയി എന്ന് സമ്മതിച്ചുകൊടുത്തേ മതിയാവുകയുള്ളൂ.

കേരളത്തിന്റെ ഇന്നത്തെ മുഖമായി ങഇ ജോസഫൈന്‍ എന്ന വനിതാകമ്മീഷന്റെ വികൃതമുഖം മാറ്റപ്പെടുന്നതില്‍ അതിശയപ്പെടാനില്ല. പൊതുസേവന രംഗത്ത് മലയാളികള്‍ക്ക് ലഭിക്കുന്ന സാധാരണരീതി അതാണ്. ഒരു വീട്ടില്‍ വന്നുപോയവര്‍ പറയുന്നതനുസരിച്ചാണ് വീടിന്റെ മഹത്വം എന്ന് പറയാറുണ്ട്, അത് വീട്ടിലുള്ളവര്‍ സ്വയം പുകഴ്ത്തുന്ന മഹിമയുടെ പേരിലാവില്ല. ഇടയ്ക്കിടെ നാട്ടില്‍ വന്നുപോകുന്ന മലയാളികള്‍ക്ക് ഈ മുഖം സുപരിചിതമാണ്. ഓരോതവണ തിരിച്ചുപോകുമ്പോഴും ഇനി അടുത്തകാലത്തൊന്നും തിരിച്ചുവരാനാകരുതേ എന്ന പ്രാര്‍ത്ഥനയാണ് കുറച്ചുകാലമായി പ്രവാസികളുടെ മനസ്സിലുണ്ടാവുക. നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴിമണ്ണ് ഇപ്പോള്‍ ഒരു ബാദ്ധ്യതയായിത്തീരുന്നു എന്ന ഒരു വേദന ഒട്ടേറെ മലയാളികളുടെ മനസ്സിലുണ്ട്. 'കടക്കു പുറത്തു' എന്നതു മാറ്റി 'എന്നാല്‍ അനുഭവിച്ചോളൂ', കേരളാടൂറിസത്തിനു ഇതിലും വലിയ ഒരു റ്റാഗ്ഗ് ലൈന്‍ കിട്ടാനില്ല.

കള്ളക്കടത്തും, അഴിമതിയും, സ്വജനപക്ഷപാതങ്ങളും, ധൂര്‍ത്തും, കെടുകാര്യസ്ഥതയും ഒക്കെ ഇന്നു ചെറിയ ചീളു കേസുകളായി അവഗണിക്കപ്പെടുന്നു, ക്രൂരഭാവമുള്ള, വിട്ടുവീഴ്ചയോ അനുകമ്പയോ ഇല്ലാത്ത, കൊലവെറി, രാഷ്രീയ മുഖമായി കേരളത്തില്‍ അംഗീകരിക്കപ്പെടുന്നു. നമ്മുടെ കേരളത്തിന്റെ മുഖം വല്ലാതെ മാറുന്നു എന്ന് ആരാണ് തിരിച്ചറിയുന്നത്? കണ്ണുകള്‍ ഉരുട്ടി, കൈമുദ്രകള്‍ വിറപ്പിച്ചു നിറങ്ങള്‍ എഴുതിയ മുഖംമൂടിയണിഞ്ഞ വീര്‍പ്പിച്ചുകെട്ടി നിറഞ്ഞാടുന്ന കഥകളിവേഷം കേരളത്തിനു നന്നേചേരും. മതം ഈ ആട്ടത്തിനു വിളക്കു പിടിക്കുമ്പോള്‍ മാധ്യമങ്ങള്‍ ഇലത്താളവുമായി അകമ്പടിച്ചേരുന്ന രുദ്രഭാവമാണ് ഇന്ന് നമ്മുടെ കേരളത്തിന്.


അടിയന്തരമായി ചെയ്യേണ്ടത്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിലവിലുള്ള നിയമങ്ങളും സംവിധാനങ്ങളും പുനഃപരിശോദിക്കണം. ഇത്തരം കേസുകളില്‍ പ്രതികള്‍ക്കും കൂട്ടുപ്രതികള്‍ക്കും കനത്തതുക പിഴചുമത്തുകയും, ഏകാന്തതടവു ഉറപ്പാക്കുകയും ക്രൂരമായ പീഡനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ വധശിക്ഷ നടപ്പാക്കുകയും വേണം. സ്ത്രീശാക്തീകരണവും ജീവനനത്തിനായി സ്വയംതെഴില്‍ചെയ്തു ജീവിക്കാനും സ്വന്തം അവകാശങ്ങള്‍ക്കായി പൊരുതാനുമുള്ള ബോധവല്‍ക്കരണം സ്‌കൂള്‍തലത്തില്‍ തുടങ്ങണം. സ്‌കൂളില്‍ കുട്ടികള്‍ തരുന്ന മുന്നറിയിപ്പുകള്‍ യഥാസമയം സോഷ്യല്‍ വര്‍ക്കേഴ്സ് വഴി പോലീസില്‍ അറിയിക്കാനുള്ള ലൈസെന്‍സെഡ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ഓരോ സ്‌കൂളിലും ഉണ്ടാവണം. ഗാര്‍ഹിക പീഡനം, ലൈംഗിക അതിക്രമം, മയക്കുമരുന്നു ഉപയോഗം, ആത്മഹത്യാപ്രേരണ തുടങ്ങിയ വിഷയങ്ങളില്‍ അത്യാവശ്യം സഹായത്തിനു ബന്ധപ്പെടുവാനുള്ള ഹോട്ട്‌ലൈന്‍ നമ്പറുകള്‍ ഓരോ വീട്ടിലും ഉണ്ട് എന്ന് ഉറപ്പുവരുത്തണം. ഈ സംവിധാനങ്ങള്‍ പര്യാപ്തമാണോ എന്ന് ഒരു സ്വതന്ത്ര ഏജന്‍സി നിരീക്ഷിക്കുകയും അടിയന്തരമായ സാഹചര്യങ്ങളില്‍ മുന്നറിയിപ്പു നല്‍കുന്ന സംവിധാനം ഉറപ്പാക്കുയും വേണം.

വിദേശ മലയാളികള്‍ അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിച്ചാണ് മുന്നറിയിപ്പു നല്‍കേണ്ടതെങ്കിലും, അതിനു അവര്‍ക്കു അവിടെ കഴിയുന്നില്ലെങ്കില്‍, അല്ലെങ്കില്‍ പെട്ടുപോയ തടങ്കല്‍ ചുറ്റുപാടുകളില്‍, നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടാല്‍ അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ നയതന്ത്ര ഓഫീസുമായി ബന്ധപ്പെടുത്തി അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉള്ള ഹോട്ട് ലൈന്‍ സംവിധാനവും ഉണ്ടാവണം. ഓരോ രാജ്യത്തെയും കേരളസര്‍ക്കാര്‍ പ്രവാസി ഓഫീസുമായി രജിസ്റ്റര്‍ ചെയ്ത മലയാളി സംഘടനകള്‍ ഇത്തരം അവശ്യ കോണ്‍ടാക്റ്റ് നമ്പറുകള്‍ ഓരോ ഭവനത്തിലും ലഭ്യമാക്കണം.

ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ ഒന്നും ചെയ്യാതെ കാഴ്ചക്കാരനായി നില്‍ക്കുന്നവനും കുറ്റക്കാരനാണ്. കല്പകവൃക്ഷംപോലെ തന്‍കാര്യം മാത്രംനോക്കി മുന്നേറാന്‍ ശ്രമിക്കുന്ന മലയാളിക്ക് വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നത്. ഓരോ ജീവിതവും വിലയുള്ളതാണ് അത് ഉറപ്പായും നിലനിറുത്താനുള്ള ഉത്തരവാദിത്തവും നമ്മുടെ സമൂഹത്തിനുണ്ട്.

More Latest News

'താരപകിട്ടിന്റെ ദീപ്ത ശോഭയില്‍ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് കലാമൂല്യത്തെ ഉയര്‍ത്തിപ്പിടുക്കുവാന്‍ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ' നടന്‍ മധുപാല്‍ കുറിച്ച വാക്കുകള്‍ ചര്‍ച്ചയാകുന്നു

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ നടത്തിയ ടൊവിനോയെ കുറിച്ചുള്ള ആരേപണങ്ങളും അതിന് ടൊവിനോ നല്‍കിയ മറുപടിയും എല്ലാം ചര്‍ച്ചയും വാര്‍ത്തയും ആകുന്ന ഈ അവസരത്തില്‍ ഇതാ നടനും സംവിധായകനുമായ മധുപാല്‍. സോഷ്യല്‍ മീഡിയയില്‍ ടൊവിനോയെ കുറിച്ച് ഒരു കുറിപ്പാണ് മധുപാല്‍ പങ്കുവെച്ചത്.  സിനിമയെ അത്രമേല്‍ സ്‌നേഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവാണ് ടോവിനോ തോമസ് എന്നാണ് മധുപാല്‍ കുറിപ്പില്‍ പറയുന്നത്. മധുപാലിന്റെ കുറിപ്പ്ഇങ്ങനെ: 'മലയാള സിനിമയില്‍ വളരെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്നും അതിനുവേണ്ടി സഹകരിക്കുന്ന സിനിമയെ അത്രമേല്‍ സ്‌നേഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവാണ് ടോവിനോ തോമസ്. ABCD എന്ന ചിത്രം മുതല്‍ നടികര്‍ വരെയുള്ള സിനിമകള്‍ കാണുകയും അതില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയും ഒപ്പം അഭിനയിക്കുകയും ചെയ്തപ്പോള്‍ ആ ചെറുപ്പക്കാരന്റെ സിനിമയോടുള്ള ആവേശം കണ്ടിട്ടുണ്ട്. ഓരോ സിനിമയ്ക്കും അതിന്റേതായ ഒരു സ്ഥാനമുണ്ട്. വിജയപരാജയങ്ങള്‍ ആപേക്ഷികവുമാണ്. ഇന്ന് ഈ ചെറുപ്പക്കാര്‍ സിനിമ എന്ന മീഡിയത്തെ ഗൗരവത്തോടെയാണ് കാണുന്നതും സഹകരിക്കുകയും ചെയ്യുന്നത്.. മമ്മൂട്ടി മോഹന്‍ലാല്‍ തിലകന്‍ ഭരത് ഗോപി മുരളി നെടുമുടി വേണു തുടങ്ങി, മെയിന്‍ സ്ട്രീമീനൊപ്പവും സമാന്തര സംഘങ്ങള്‍ക്കൊപ്പവും, സിനിമ ചെയ്തിരുന്ന അഭിനേതാക്കളുടെ ശ്രേണിയിലാണ് ടോവിനോയും. താരപകിട്ടിന്റെ ദീപ്ത ശോഭയില്‍ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് ഒരു താരം എന്ന നിലയില്‍ തിളങ്ങി നില്‍ക്കുമ്പോഴും തന്നിലെ നടനെ കൈമോശം വരാതെ സിനിമയുടെ വാണിജ്യ മൂല്യവും ജയാപരാജയങ്ങളും അവഗണിച്ചുകൊണ്ട് കലാമൂല്യത്തെ ഉയര്‍ത്തിപ്പിടുക്കുവാന്‍ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ. . സിനിമകള്‍ ചിലപ്പോള്‍ പരാജയപ്പെട്ടേയ്ക്കും. ചിലപ്പോള്‍ ആ ചിത്രത്തില്‍ അത്യുജ്ജ്വലമായ അഭിനയം ആ ആക്ടര്‍ നടത്തിയിട്ടുണ്ടാവും. ഇന്നത്തെ കാലത്ത് ഒന്നും കാണാതെയും പോകുന്നില്ല എന്നതാണ് യാഥാര്‍ത്യം. ആധുനിക ചലച്ചിത്രലോകത്ത് ആരെങ്കിലും ആരെയെങ്കിലും തകര്‍ക്കുന്നതോ മറികടക്കുന്നതോ കഴിവ് കൊണ്ടുമാത്രമാണ്. അത് മനസ്സിലാക്കാത്തവരാണ് വേവലാതിപ്പെടുന്നത്.....'

30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ചു, പത്രത്തില്‍ വിവാഹ പരസ്യം നല്‍കി ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ ഒരു കുടുംബം

ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് മരിച്ചു പോയവര്‍ക്ക് വേണ്ടി വിവാഹം നടത്തുന്ന ചടങ്ങ്. കര്‍ണാടകയിലെ പുത്തൂരില്‍ നിന്നുള്ള ഒരു കുടുംബം നല്‍കിയ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ച് കൊണ്ടുള്ളതായിരുന്നു പരസ്യം ആയിരുന്നു ഇത്. 'കുലേ മദിമേ അഥവാ പ്രേത മധുവെ' എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താണ് കുടുംബം ഇത്തരം ഒരു പരസ്യം പ്രാദേശിക പത്രത്തില്‍ നല്‍കിയത്. ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ഇത്. ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കളെ തമ്മില്‍ വിവാഹം കഴിപ്പിക്കുന്നതാണ് ആചാരം. ഒരാഴ്ചച മുന്‍പാണ് പത്രത്തില്‍ പരസ്യം നല്‍കിയത്. 'കുലേ മദിമേ എന്ന ചടങ്ങിന് വേണ്ടി മുപ്പത് വര്‍ഷം മുന്‍പ് മരിച്ച ബംഗേത ഗോത്രത്തിലും കപലാല്‍ ജാതിയിലും പെട്ട ഒരു ആണ്‍കുട്ടിയെ തേടുന്നു. 30 വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി മരിച്ചത്. ആണ്‍കുട്ടിയുണ്ടെങ്കില്‍ കുടുംബം 'കുലേ മദിമേ' നടത്താന്‍ തയ്യാറാണെങ്കില്‍ താഴെയുള്ള വിലാസത്തില്‍ ബന്ധപ്പെടുക', എന്നായിരുന്നു പരസ്യം. പരസ്യം ഇപ്പോള്‍ വൈറലാണ്. 50ഓളം പേര്‍ ഇതിനോടകം ചടങ്ങ് നടത്താന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മകളുടെ ജാതകത്തിന് ചേര്‍ന്ന ആളെ തേടി നടക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.  

ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച് ഈ രാജ്യത്ത് നടക്കാന്‍ സാധിക്കില്ല, ലിപ്സ്റ്റിക്ക് നിരോധനത്തിന് കാരണമായി രാജ്യത്തെ അധികാരികള്‍ പറയുന്ന കാരണം വ്യത്യസ്തം!!!

ജനങ്ങള്‍ക്ക് അവരുടെ വ്യക്തപരമായ പലകാര്യങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യം എന്ന പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന ഒരു രാജ്യമുണ്ട്. ജനങ്ങളുടെ വസ്ത്രധാരണത്തിലും അവരുപയോഗിക്കുന്ന കോസ്‌മെറ്റിക്കിനുമെല്ലാം പല പല നിയന്ത്രണങ്ങള്‍ രാജ്യം കൊണ്ടു വന്നിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു കാര്യം കൂടി ഈ രാജ്യത്ത് വിലക്കപ്പെട്ടിരിക്കുകയാണ്. പറഞ്ഞ വരുന്നത് ഉത്തര കൊറിയയെ കുറിച്ചാണ്. നിയമം പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ശിക്ഷയും പിഴയും ഭരണകൂടം ചുമത്താറുണ്ട്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ രാജ്യത്ത് നിരോധിച്ച കാര്യങ്ങളുടെ ലിസ്റ്റില്‍ ഇതാ ചുവന്ന നിറമുള്ള ലിപ്സ്റ്റിക്കും ഉള്‍പ്പെട്ടിരിക്കുകയാണ്.  ചുവപ്പ് മുതലാളിത്തത്തിന്റെ പ്രതീകമായി കാണുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചുവന്ന ലിപ്സ്റ്റിക്ക് രാജ്യത്ത് നിരോധിച്ചിരിക്കുന്നത്. സ്ത്രീകള്‍ വലിയ രീതിയില്‍ മേക്കപ്പ് ധരിക്കുന്നത് ഉത്തര കൊറിയയില്‍ നിരോധിച്ചിട്ടുണ്ട്. ചുവന്ന നിറമുള്ള ലിപ്സ്റ്റിക് ധരിക്കുമ്പോള്‍ സ്ത്രീകള്‍ അമിതമായി മേക്കപ്പ് ധരിച്ചതായി തോന്നുന്നു. അതും നിരോധനത്തിന് ഒരു കാരണമായാണ് പറയപ്പെടുന്നത്. ചുവന്ന ലിപ്സ്റ്റികിന് മാത്രമല്ല അടുത്തിടെ കിം ജോംഗ് ഉനിന്റെ ഭരണകൂടം സ്‌കിന്നി ആന്‍ഡ് ബ്ലൂ ജീന്‍സ്, ബോഡി ഫിറ്റ്, ചില ഹെയര്‍സ്‌റ്റൈലുകള്‍ എന്നിവയും നിരോധിച്ചിരുന്നു. രാജ്യത്ത് അംഗീകരിച്ച ഹെയര്‍സ്റ്റെലുകള്‍ മാത്രമേ സ്വീകരിക്കാന്‍ അനുവദിക്കുകയുള്ളു. മറ്റ് ഹൈയര്‍സ്റ്റെലുകള്‍ വയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാറുണ്ട്. കൂടാതെ നിരോധിച്ച സ്‌കിന്നി ജീന്‍സുകള്‍ പോലുള്ളവ ധരിക്കുന്നവര്‍ക്കെതിരെയും വളരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. പിഴ ചുമത്തുക, പൊതുസ്ഥലത്ത് നിര്‍ത്തി ശിക്ഷിക്കുക ഇങ്ങനെയുള്ളവയാണ് ശിക്ഷ രീതികള്‍.

'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' കേംബ്രിഡ്ജില്‍, മെയ് 16 -19 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായി നയിക്കും

ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ 'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 16 മുതല്‍ 19 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തില്‍, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ SH എന്നിവര്‍ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.     മെയ് 16 വ്യാഴാഴ്ച രാവിലെ ഒമ്പതര മണിക്ക് ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം പെന്തക്കുസ്താ തിരുന്നാള്‍ ദിനമായ 19നു ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും.  ആല്മീയ-ബൗദ്ധീക-മാനസ്സിക മേഖലകളില്‍ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം സെന്റ് നിയോട്ട്‌സ്, ക്ലാരട് സെന്ററില്‍ വെച്ചാണ് നടക്കുക.   ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും, പരിശുദ്ധാത്മ കൃപകളുടെ വരദാനവും ആര്‍ജ്ജിച്ച്, ആല്മീയ ചൈതന്യത്തില്‍ ജീവിതം നയിക്കുവാന്‍ അനുഗ്രഹവേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ് തയ്യില്‍ - 07848808550, മാത്തച്ചന്‍ വിളങ്ങാടന്‍ - 07915602258(evangelisation@csmegb.org) Venue:- Claret Centre, Buckden Towers , High Street, Buckden, St. Neots, Cambridgeshire, PE19 5TA

ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേയില്‍ ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്‌നേഹാദരവുമായി നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍

ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്‌നേഹാദരങ്ങളര്‍പ്പിച്ച് നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇന്റര്‍ നാഷണല്‍ നഴ്‌സസ് ഡേ സമുചിതമായി ആഘോഷിച്ചു. ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷനും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയറും സംയുക്തമായാണ് ദിനാഘോഷം സംഘടിപ്പിച്ചത്. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ക്ഷണം സ്വീകരിച്ച് ഹള്‍, ഗ്രിംസ്ബി, ഗെയിന്‍സ്ബറോ എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാരും കുടുംബാംഗങ്ങളും പ്രോഗ്രാമില്‍ പങ്കെടുത്തു. സ്‌കന്‍തോര്‍പ്പിലെ ന്യൂലൈഫ് ചര്‍ച്ച് ഹാളില്‍ മെയ് 11ന് നടന്ന ഇവന്റില്‍ പ്രൗഡഗംഭീരമായ സദസിനെ സാക്ഷിയാക്കി 'യു റെയ്‌സ് മി അപ്' എന്ന ഗാനത്തിന്റെ അകമ്പടിയോടെ കൈയില്‍ ദീപങ്ങളുമായി നഴ്‌സുമാര്‍ സ്റ്റേജില്‍ അണിനിരന്നു. തുടര്‍ന്ന് അസോസിയേഷനിലെ കുട്ടികള്‍ നഴ്‌സുമാര്‍ക്ക് പൂക്കളും സ്വീറ്റ്‌സും താങ്ക് യു കാര്‍ഡും കൈമാറി. വേദനയുടെ ലോകത്ത് ആശ്വാസവാക്കുകളും സ്‌നേഹത്തിന്റെ തലോടലുമായി ഓടിയെത്തുന്ന ജീവന്റെ കാവലാളുകളായ നഴ്‌സുമാര്‍ക്ക് അര്‍ഹിക്കുന്ന ആദരം തന്നെയാണ് അസോസിയേഷനുകള്‍ ഒരുക്കിയത്. യോര്‍ക്ക് ആന്‍ഡ് ഹംബര്‍ ടീച്ചിംഗ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ചീഫ് നഴ്‌സ് എമ്മാ ജോര്‍ജും നാവിഗോ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റീവും ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഇന്ത്യയിലെ നഴ്‌സുമാരെ യുകെയിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുള്ള എമ്മയും മൈക്കും ഇന്ത്യന്‍ നഴ്‌സുമാര്‍ സേവന രംഗത്ത് കാണിക്കുന്ന അര്‍പ്പണബോധത്തെയും ജോലിയിലെ മികവിനെയും പ്രസംഗങ്ങളില്‍ പ്രത്യേകം പരാമര്‍ശിച്ചു. നഴ്‌സസിനെ ആദരിക്കുന്നതിനായി ഒരുക്കിയ ചടങ്ങിനെ അതി മനോഹരമെന്നാണ് ഇരുവരും വിശേഷിപ്പിച്ചത്. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനിലെ കുട്ടികള്‍ ഒരുക്കിയ കലാപ്രകടനങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടി. കലാഭവന്‍ നൈസിന്റെ ശിക്ഷണത്തില്‍ ഇവാനാ ബിനു, കരോള്‍ ബ്‌ളെസന്‍, ലിയാന്‍ ബ്‌ളെസന്‍, ബില്‍ഹാ ഏലിയാസ്, ദേവസൂര്യ സജീഷ്, ജെസാ ജിമ്മി, ഗബ്രിയേല ബിനോയി എന്നിവരടങ്ങുന്ന റിഥമിക് കിഡ്‌സ് ജൂണിയേഴ്‌സും സിയോണ പ്രിന്‍സ്, ജിയാ ജിമ്മി, ഇഷാന്‍ സൂരജ്, ജെയ്ഡന്‍ ജോജി, ഇവാനിയാ ലിബിന്‍, അഡ്വിക്ക് മനോജ് എന്നിവരുടെ റിഥമിക് കിഡ്‌സ് സബ് ജൂണിയേഴ്‌സും സ്റ്റേജില്‍ തകര്‍ത്താടി സദസിന്റെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. ഹള്‍ അസോസിയേഷനിലെ ആന്‍ഡ്രിയ വിജോയുടെ ഡാന്‍സും ചടങ്ങിനെ നയന മനോഹരമാക്കി. നഴ്‌സസ് വീക്കിന്റെ ഭാഗമായി നടത്തിയ ക്വിസ് കോമ്പറ്റീഷന്‍ വിജയികളായ ശ്രേയ സൂരജ്, ഷെറിന്‍ ടോണി, നിസരി ദില്‍ജിത്ത്, ലിസാ ബിനോയി, ഡോയല്‍ എന്നിവര്‍ക്ക് സമ്മാനം നല്‍കി. ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് വിജോ മാത്യു ചടങ്ങിനെ അഭിസംബോധന ചെയ്തു. അഡ്വാന്‍സ്ഡ് ക്‌ളിനിക്കല്‍ പ്രാക്ടീഷണര്‍ റോബി ജെയിംസ് നഴ്‌സിംഗ് രംഗത്തെ അനുഭവങ്ങള്‍ സദസുമായി പങ്കുവെച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ ഷയറിന്റെ പ്രസിഡന്റ് വിദ്യാ സജീഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് സോണാ ക്‌ളൈറ്റസ് സ്വാഗത പ്രസംഗവും സെക്രട്ടറി ബിനോയി ജോസഫ് നന്ദി പ്രകാശനവും നടത്തി.  ഫോക്കസ് ഫിന്‍സുര്‍ ലിമിറ്റഡ്, ജി എം പി ഗ്രൂപ്പ്, ആസ്ബറി ലീഗല്‍ സര്‍വീസസ്, ലാഭം ജനറല്‍ സ്റ്റോര്‍ എന്നീ സ്ഥാപനങ്ങള്‍ നഴ്‌സസ് ഡേ പ്രോഗ്രാമിന് സ്‌പോണ്‍സര്‍ഷിപ്പുമായി പിന്തുണ നല്കി. സ്‌കന്‍തോര്‍പ്പിലും  നോര്‍ത്ത് ലിങ്കണ്‍ഷയറിലുമുള്ള ഇന്ത്യന്‍ സമൂഹത്തില്‍ നിറസാന്നിധ്യമായി ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ മാറിക്കഴിഞ്ഞു. അച്ചടക്കത്തോടെയും ആത്മാര്‍ഥതയോടെയും പുതുതലമുറയ്ക്ക് വേണ്ട പിന്തു നല്‍കുക എന്ന  ഉറച്ച ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് അസോസിയേഷന്‍ നടത്തി വരുന്നത്.

Other News in this category

  • 'അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ മാന്യമായി വേര്‍പിരിയുക' അന്യരാജ്യങ്ങളില്‍ വന്ന് ജീവിതം മുന്നോട്ട് തള്ളി നീക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും ഈ പറയുന്ന ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കുക...
  • പീഡനത്തിന് ഇരയായ ആ മൃഗീയമായ നിമിഷത്തെ ആസ്വദിച്ച് വായിക്കാന്‍ മീഡിയയ്ക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കും മുന്‍പ് ചിന്തിക്കുക!! പീഡിപ്പിക്കപ്പെട്ടവരോട് സഹതപിക്കും മുന്‍പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്...
  • നടന്‍ വിനായകന്‍ കണ്‍സെന്റോടു കൂടെ ചെയ്തതില്‍ എന്താണ് തെറ്റ്? ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്പെക്റ്റിന്റെ ഭാഗമാണ്...
  • ഇന്ന് ലോക വനിതാ ദിനം, പൂമുഖ വാതിലില്‍ സ്‌നേഹം വിടര്‍ത്തുക മാത്രമല്ല, കഷ്ടപ്പാടിന്റേയും അദ്ധ്വാനത്തിന്റേയും മുള്ളുകളും ഞങ്ങള്‍ക്കൊപ്പം, സൗത്ത് എന്‍ഡ് ഓണ്‍ സീയിലെ ഈ വനിതകള്‍ സൂപ്പറാണ്....
  • ഇവിടെ എന്തും ആകാം എന്ന് കരുതി യുകെയിലേക്ക് വന്നു കയറുന്നവരുടെ ശ്രദ്ധയ്ക്ക്, പണി ചോദിച്ച് വാങ്ങരുത്!!!
  • ഞാന്‍ അറിഞ്ഞ എന്റെ ദൈവം...
  • സെക്‌സ് ഹെല്‍ത്തിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, അറിയാത്തവര്‍ക്കായി ഇതാ ചില കാര്യങ്ങള്‍...
  • നീതിപീഠമേ, ഒരു ഭാര്യയോ കന്യാസ്ത്രീയോ ആരുമായ ഒരു സ്ത്രീയുടെമേല്‍ ഒരുവന്‍ അവളുടെ സമ്മതമില്ലാതെ ലൈംഗിക ചുവയോടെ കൈവച്ചിട്ടുണ്ടെന്ന് പറഞ്ഞാലത് ലൈംഗിക പീഡനം തന്നെയാണ്!!!
  • നമ്മുടെ ഓരോ പുഞ്ചിരിക്കും, വാക്കിനും, പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്താനുള്ള ശക്തിയുണ്ടെന്നറിയോ
  • നമ്മൾ ത്രികോണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവയുടെ പവറിനെ കുറിച്ചറിയാമോ ?
  • Most Read

    British Pathram Recommends