18
MAR 2021
THURSDAY
1 GBP =104.86 INR
1 USD =83.50 INR
1 EUR =90.08 INR
breaking news : റോഡിലെ ക്യാമറകളെ പറ്റിക്കാന്‍ ഒടിവിദ്യകളുമായി യുകെയിലെ ഡ്രൈവര്‍മാര്‍; ചെറിയ പിഴ മറയ്ക്കാന്‍ കാട്ടുന്ന സാഹസം പിടിക്കപ്പെട്ടാല്‍ വലിയ വില കൊടുക്കണം >>> പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി >>> കുറ്റവാളികളെ ജയിലില്‍ നിന്നും നേരത്തേ വിട്ടയക്കുന്ന സര്‍ക്കാര്‍ പദ്ധതി കുട്ടികളുടെ അടക്കം സുരക്ഷയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ജയിലുകളിലെ തിരക്ക് പൊതുജീവിതത്തിന് ഭീഷണിയാകുന്നു >>> ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു >>> ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി >>>
Home >> READERS CORNER
നീതിപീഠമേ, ഒരു ഭാര്യയോ കന്യാസ്ത്രീയോ ആരുമായ ഒരു സ്ത്രീയുടെമേല്‍ ഒരുവന്‍ അവളുടെ സമ്മതമില്ലാതെ ലൈംഗിക ചുവയോടെ കൈവച്ചിട്ടുണ്ടെന്ന് പറഞ്ഞാലത് ലൈംഗിക പീഡനം തന്നെയാണ്!!!

ജോസ്‌ന സാബു സെബാസ്റ്റ്യന്‍ 

Story Dated: 2022-01-20

ഫ്രാങ്കോയെകുറിച്ച് എഴുതണ്ടയെന്ന് തന്നെ വിചാരിച്ചതാണ്. പക്ഷെ ചില സാഹചര്യങ്ങള്‍ അത് നമ്മെക്കൊണ്ട് പറയിപ്പിക്കും. പലപ്രാവശ്യം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ഥിതിക്ക് അവിടെ ഇരയുടെയും കൂടെ സമ്മതമില്ലാതെ മഠത്തിനുള്ളില്‍ ഒന്നും സംഭവിച്ചിട്ടില്ല അതിനാല്‍ രണ്ടാളും ഒരേപോലെ തെറ്റുകാരാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മിലേറെയും. 

ജീവിതത്തിലെ നല്ലൊരു ഭാഗവും കന്യാസ്ത്രീകളോടൊപ്പം ജീവിച്ചു അവരുടെ പരിപാലനങ്ങള്‍ പലവിധം അനുഭവിക്കാനും അവരുടെ അശരരോടുള്ള കാരുണ്യങ്ങള്‍ കണ്‍നിറയെ നേരിട്ട് കാണാനും ഭാഗ്യം ലഭിച്ച ഒരാളാണ് ഞാന്‍ എന്ന നിലയില്‍ കുറച്ചു കാര്യങ്ങള്‍ പറയട്ടെ. ഇന്നെന്നില്‍ എന്തെങ്കിലും നന്മ അവശേഷിക്കുന്നുണ്ടെങ്കില്‍ അവരോടു ഞാന്‍ കടപ്പെട്ടിരിക്കുന്നു.

മഠമെന്ന ചുറ്റുപാടില്‍ ജീവിക്കുന്ന ഒരുപറ്റം പെണ്ണുങ്ങള്‍ പണ്ട് അവരുടെ കുടുംബ ചുറ്റുപാടുകളുടെയും ദാരിദ്ര്യത്തിന്റെയും അവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ അല്ലങ്കില്‍ താന്‍ മൂലം കുടുംബത്തിന് വരാവുന്ന കല്യാണമെന്ന മാറാപ്പ് ഭാരത്തിനൊരു ഇളവ് കൊടുക്കാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തം കുടുംബത്തെയും സഹോദരങ്ങളെയുമൊക്കെ ഉപേക്ഷിച്ചു ആരുടെയോ വാക്കുകളുടെ തീവ്രതയില്‍പെട്ട് സ്വര്‍ഗ്ഗം നേടാന്‍ ഇറങ്ങി പുറപ്പെട്ടവരാണവര്‍. 

പിന്നീടുള്ള അവരുടെ വര്‍ഷങ്ങള്‍ നീണ്ട, പഠനക്ലാസുകള്‍ മുഴുവന്‍ തന്നെ സഭയോടും സഭാ നേതാക്കന്‍ മാരോടും കാണിക്കേണ്ട വിദെയത്വത്തെകുറിച്ചും കുലീനതകളെക്കുറിച്ചുമാണ്. അങ്ങനെ സഭയോടും  സഭാപിതാക്കന്മാരോടും കാണിക്കേണ്ട കുലീനതകള്‍ ആഴത്തില്‍ പഠിച്ചു സഭയെയും സഭാപിതാക്കന്മാരെയും റെസ്പെക്ട് ചെയ്തത് വളര്‍ന്നു വന്നൊരു പെണ്‍കുട്ടി, പെട്ടെന്നൊരുദിവസം താനിതുവരെ ഭയത്തോടെയും ഭക്തിയോടെയും മാത്രം ഇടപെഴുകിയിരുന്ന ഉന്നതനായ ഒരു വ്യക്തി തന്നോട് കൂടുതല്‍ സ്‌നേഹം കാണിക്കുമ്പോള്‍ അതുവരെ കര്‍ക്കശക്കാരനായ അപ്പനെ/ആങ്ങളയെ മാത്രം കണ്ടു പരിചയമുള്ള ഒരു സ്ത്രീ ആ കാപട്യസ്‌നേഹത്തില്‍ കണ്ണഞ്ചുകയും സ്‌നേഹകുരുക്കില്‍ അറിയാതെ പലവട്ടം വീണിട്ടുമുണ്ടാകാം. 

ഇവിടൊരു കാര്യം മനസിലാക്കേണ്ടത് ഒരാണിന് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള തോന്നല്‍ ഉണ്ടാകാനും അത് മറക്കാനും വളരെ പെട്ടെന്നുതന്നെ സാധിക്കും. അവന്‍ ആഗ്രഹിക്കുന്ന സമയത്തു അവന്റെ ആഗ്രഹം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍, മൃഗീയമായി നേടിയെടുക്കാനുള്ളൊരു ത്വര അത് ആണിനുള്ളൊരു സ്വഭാവമാണ്. 

പക്ഷെ ഒരു പെണ്ണിനെ സംബന്ധിച്ചു അവളുടെ മനസ് ഉണങ്ങിവരണ്ടൊരു മണ്ണുപോലാണ്. ഒരാള്‍ നല്‍കുന്ന സ്‌നേഹം അത് അവളിലെക്ക് ഒരാണിന് ചിന്തിക്കാന്‍ പറ്റുന്നതിലധികമായി ആഴ്ന്നിറങ്ങും. അതും പ്രത്യേകിച്ചു വളരെ ചെറുപ്പത്തിലേ തന്നെ സ്വന്തം കുടുംബവും കൂടപൊറുപ്പുകളെയുമെല്ലാം ഇട്ടെറിഞ്ഞു മഠമെന്ന നാലുമൂലക്കുള്ളുള്ളില്‍ പ്രാര്‍ത്ഥനയും അതിനുള്ളിലെ റെസ്‌പോണ്‌സിബിലിറ്റിയുമായി നടന്നിരുന്ന ഒരു കന്യാസ്ത്രീ....

അല്ലെങ്കില്‍ താനിന്ന് വരെ ബഹുമാനിച്ചിരുന്നൊരാളെ തള്ളി മാറ്റി നില്‍ക്കാനുള്ള മനോധൈര്യമില്ലാതെ തെറ്റില്‍ വീണുപോകുകയോ.... കുരുക്കിലാക്കപ്പെടുകയോ... നിര്‍ബന്ധിക്കപ്പെടുകയോ ചെയ്തിട്ടുണ്ടാകാം..

എങ്കിലും എപ്പോഴെങ്കിലുമൊക്കെ താന്‍ ചെയ്യുന്നത് തെറ്റാണെന്നോ അല്ലങ്കില്‍ തന്റെ ഉത്തരവാദിത്വത്തെകുറിച്ചോ അതുമല്ലെങ്കില്‍ തന്റെ കുടുംബ പശ്ചാലമോ ഒക്കെ അവളെ അതില്‍നിന്ന് ഒരു ദിവസം മാറ്റി ചിന്തിപ്പിച്ചതിന്‍ പ്രതിഫലനമായി ഒരുദിവസം തന്നെ ഉപദ്രവിക്കാന്‍ വന്ന ആളെ തട്ടി മാറ്റി പ്രതികരികരിച്ചിട്ടുണ്ടാകാം.....

അന്നവള്‍ സമൂഹത്തിലും സ്വന്തം മഠത്തിലും നീതിപീഠത്തിന്റെ മുമ്പിലും അവള്‍ തെറ്റുകാരിയായി.....

പഞ്ഞിക്കെട്ടുപോലുള്ള ചില മനുഷ്യരുണ്ട് അവര്‍ക്ക് അവരുടെ ശരികളെ മറ്റുള്ളവരുടെ മുമ്പില്‍ എണ്ണമിട്ടു പറയാനറിവില്ലാത്തവര്‍... തന്റെ വീടിനുള്ളിലെ/സഭക്കുള്ളിലെ വിഷമങ്ങള്‍ ഒരു സമൂഹത്തിന് മുമ്പില്‍ അടക്കിപ്പിടിച്ചു വളരെ കരുതലോടെ നീങ്ങുന്നവര്‍......

അങ്ങനെയൊക്കെയുള്ളപ്പോള്‍ ഫ്രാങ്കോയെപോലെ സമൂഹത്തില്‍ നല്ല പിടിപ്പാടുള്ളോരാള്‍ക്ക് താന്‍ ചെയ്ത തെറ്റ് തെറ്റല്ലാതാക്കാന്‍ സഭക്കത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ രക്ഷിതാക്കളും പണവും ഉള്ളപ്പോള്‍ എല്ലാം സഹിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാമെന്ന് മാത്രം കേട്ട് വളര്‍ന്നൊരു സ്ത്രീക്ക് എന്ത് ചെയ്യാനാകും...

ഒരാള്‍ക്ക് ഇങ്ങോട്ടു ഒരു പക ഉണ്ടെന്ന് തോന്നിയാല്‍ പോലും ബലി അര്‍പ്പിക്കരുത് എന്ന് പറഞ്ഞിട്ടുള്ള കര്‍ത്താവിന്റെ മുമ്പില്‍.... എന്നോട് ഇവന്‍ തെറ്റ് ചെയ്തുവെന്ന് അലറിക്കരയുന്ന ഒരു സ്ത്രീയെ കൂടുതല്‍ തകര്‍ക്കാന്‍.... 

വിശുദ്ധബലി അര്‍പ്പിച്ചാല്‍ അതിലൂടെ എന്ത് മെസ്സേജ്ജാണ് സഭാനേതാവ് വിശ്വാസികള്‍ക്ക് നല്‍കുന്നത്...

നീതിപീഠമേ ഒരു സ്ത്രീ അത് ഒരു ഭാര്യയോ കന്യാസ്ത്രീയോ ആരുമായികൊള്ളട്ടെ. ഒരുവന്‍ അവളുടെ സമ്മതമില്ലാതെ അവളുടെ ദേഹത്ത് ലൈംഗികചുവയോടെ കൈവച്ചിട്ടുണ്ടെന്ന് പറഞ്ഞാലത് ലൈംഗിക പീഡനം തന്നെയാണ്.


ജോസ്‌ന സാബു സെബാസ്റ്റ്യന്‍ 

More Latest News

ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു

തൃശൂര്‍: ഗുണ്ടാത്തലവന്‍ രംങ്കണ്ണനെ പോലെ ആവേശം മോഡലില്‍ ഗുണ്ടാത്തലവന്റെ ജയില്‍ റിലീസ് പാര്‍ട്ടി. ഫഹദ് ഫാസില്‍ നായകനായ 'ആവേശം'ത്തിലേത് പോലെ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചാണ് ജയില്‍ മോചനം ആഘോഷമാക്കിയത്. നാല് കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ റീലുകളാക്കി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് തൃശൂര്‍ കുറ്റൂര്‍ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തില്‍ വച്ചാണ് പാര്‍ട്ടി നടത്തിയത്. 60ഓളം കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. പൊലീസ് ജീപ്പിന് സമീപത്തായി ഇവര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും ഇക്കാര്യത്തില്‍ പൊലീസ് നടപടിയൊന്നും സ്വീകരിക്കില്ല.

ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി

കോഴിക്കോട് : ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം കേരളത്തിലൊന്നാകെ ഞെട്ടലുണ്ടാക്കിയ സംഭവം ആയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം.  സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എറണാകുളം പറവൂര്‍ സ്വദേശിയാണ് യുവതി. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരച്ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

'കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം കയറി, ഞാന്‍ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്നു'  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് ബീന ആന്റണിയും ഭര്‍ത്താവും. ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ് ബീന ആന്റണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എപ്പോഴും കുടുംബമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഈ താരദമ്പതികള്‍ എന്ന് പലപ്പോഴും ആരാധകരും സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴിതാ  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.  ബീനയുടെ വാക്കുകള്‍ ഇങ്ങനെ:'മകനെ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കോട്ടയം ഭാഗത്തൊരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. അന്ന് ഞങ്ങള്‍ക്ക് ഒരു മഞ്ഞ സെന്‍ കാറായിരുന്നു. അന്നൊരു മഴക്കാലമായിരുന്നു. കുമരകം വഴിയായിരുന്നു ഞങ്ങള്‍ വന്നുകൊണ്ടിരുന്നത്. കുട്ടനാട് ഭാഗത്ത് വണ്ടി എത്തിയപ്പോള്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല. പുഴയും റോഡും ഒന്നും കാണുന്നില്ല. കാലൊക്കെ സീറ്റില്‍ കയറ്റിവച്ച് ഇരുന്ന് പ്രാര്‍ത്ഥിക്കുകയാണ്. റോഡിലാണെങ്കില്‍ മറ്റൊരു വണ്ടിയുമില്ല. ഞാന്‍ ഡ്രൈവറോട് റേസ് ചെയ്ത് മുമ്പോട്ട് പോകാം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളവും കയറി. ഇതോടെ ഞാന്‍ അന്തോണീസ് പുണ്യാളന്റെ കുരിശും വച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അടുത്തേക്ക് വന്ന ലോറിയിലുള്ള ആള്‍ക്കാരാണ് ഞങ്ങള രക്ഷിച്ചത്. അന്ന് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് എനിക്ക് ഒരു പിടിയുമില്ല. വെള്ളം കയറിയതോടെ റോഡൊന്നും മനസിലാവാത്ത അവസ്ഥയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് പിന്നൊരു ദിവസം വന്നാണ് വണ്ടിയെടുത്തത്. വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചു. ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവമായിരുന്നു അത്'- ബീന ആന്റണി പറഞ്ഞു.  

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്, കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും ആരോഗ്യ പ്രവര്‍ത്തനം. സംസ്ഥാനത്ത് ഇതിന് മുന്‍പത്തെ വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇരട്ടി പേര്‍ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍. ഈ വര്‍ഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം പിന്നിട്ടു. ഉച്ചഭാഷിണി ഉപയോഗിച്ച് മഞ്ഞപ്പിത്ത ബോധവല്‍ക്കരണം നടത്തുന്നതിന് യോഗത്തില്‍ തീരുമാനമെടുത്തു. കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ മുന്നറിയിപ്പ് നല്‍കി. രോഗബാധിതര്‍ മറ്റുള്ളവരുമായി ഒരു മാസം സമ്പര്‍ക്കം ഉണ്ടാവരുത്, രോഗികളുടെ വീടുകളില്‍ സന്ദര്‍ശനം പ്രോത്സാഹിപ്പിക്കരുത്, കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം, കടകളില്‍ ജ്യുസുകള്‍ തയ്യാറാക്കാനും തിളപ്പിച്ചാറിയ വെള്ളം വേണം ഉപയോഗിക്കാന്‍, കിണറുകള്‍ ക്ലൊറിനേറ്റ് ചെയ്യണം, മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടത്തണം, ഉല്ലാസ യാത്ര പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം എന്നീ മുന്നറിയിപ്പുകളും പുറവെടുപ്പിച്ചിട്ടുണ്ട്.

പിഎസ്ജിക്കായി തന്റെ അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയ എംബാപ്പെയ്ക്ക് മോശം അനുഭവം, സ്‌ക്രീനില്‍ താരത്തിന്റെ ചിത്രം കണ്ടതും കൂക്കി വിളി

ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ പിഎസ്ജി വിടുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ താരത്തിന്റെ പിഎസ്ജിക്കായുള്ള അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയപ്പോള്‍ അനുഭവിച്ചത് മോശം അനുഭവമായിരുന്നു. മത്സരം തുടങ്ങും മുന്‍പ് സ്‌ക്രീനില്‍ എംബാപ്പെയുടെ ചിത്രം കാണിച്ചപ്പോള്‍ ആരാധകര്‍ താരത്തിനെ കൂക്കി വിളിച്ചു. നേരത്തെ സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍ എന്നിവരും ടീം വിടാന്‍ തീരുമാനിച്ച ഗ്രൗണ്ടിലെത്തിയപ്പോള്‍ കൂവല്‍ കേള്‍ക്കേണ്ടി വന്നിരുന്നു. സമാനമായിരുന്നു എംബാപ്പെയ്ക്കും നേരിടേണ്ടി വന്നത്. ടൗളോസിനെതിരായ ഹോം പോരാട്ടം പിഎസ്ജി തോല്‍ക്കുകയും ചെയ്തിരുന്നു. ദ്യ ഗോള്‍ നേടി ടീമിനു ലീഡ് സമ്മാനിക്കാന്‍ എംബാപ്പെയ്ക്ക് സാധിച്ചു. പക്ഷേ പിന്നീട് ടീം മൂന്ന് ഗോളുകള്‍ വഴങ്ങി.

Other News in this category

  • 'അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ മാന്യമായി വേര്‍പിരിയുക' അന്യരാജ്യങ്ങളില്‍ വന്ന് ജീവിതം മുന്നോട്ട് തള്ളി നീക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും ഈ പറയുന്ന ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കുക...
  • പീഡനത്തിന് ഇരയായ ആ മൃഗീയമായ നിമിഷത്തെ ആസ്വദിച്ച് വായിക്കാന്‍ മീഡിയയ്ക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കും മുന്‍പ് ചിന്തിക്കുക!! പീഡിപ്പിക്കപ്പെട്ടവരോട് സഹതപിക്കും മുന്‍പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്...
  • നടന്‍ വിനായകന്‍ കണ്‍സെന്റോടു കൂടെ ചെയ്തതില്‍ എന്താണ് തെറ്റ്? ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്പെക്റ്റിന്റെ ഭാഗമാണ്...
  • ഇന്ന് ലോക വനിതാ ദിനം, പൂമുഖ വാതിലില്‍ സ്‌നേഹം വിടര്‍ത്തുക മാത്രമല്ല, കഷ്ടപ്പാടിന്റേയും അദ്ധ്വാനത്തിന്റേയും മുള്ളുകളും ഞങ്ങള്‍ക്കൊപ്പം, സൗത്ത് എന്‍ഡ് ഓണ്‍ സീയിലെ ഈ വനിതകള്‍ സൂപ്പറാണ്....
  • ഇവിടെ എന്തും ആകാം എന്ന് കരുതി യുകെയിലേക്ക് വന്നു കയറുന്നവരുടെ ശ്രദ്ധയ്ക്ക്, പണി ചോദിച്ച് വാങ്ങരുത്!!!
  • ഞാന്‍ അറിഞ്ഞ എന്റെ ദൈവം...
  • സെക്‌സ് ഹെല്‍ത്തിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, അറിയാത്തവര്‍ക്കായി ഇതാ ചില കാര്യങ്ങള്‍...
  • നമ്മുടെ ഓരോ പുഞ്ചിരിക്കും, വാക്കിനും, പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്താനുള്ള ശക്തിയുണ്ടെന്നറിയോ
  • നമ്മൾ ത്രികോണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവയുടെ പവറിനെ കുറിച്ചറിയാമോ ?
  • 'എന്തിനാണ് നിഴലുകളോട് യുദ്ധം ചെയ്യുന്നത്; ക്ഷമാപൂര്‍വം പലതിനെയും സ്വീകരിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്'
  • Most Read

    British Pathram Recommends