18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : യൂറോപ്പിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ അടക്കമുള്ള ജോലിക്കാർ വീണ്ടും യുകെയിൽ എത്തുമോ? ബ്രെക്‌സിറ്റ് കരാറുകൾ ഒന്നൊന്നായി ബ്രേക്കുചെയ്ത് ലേബർ സർക്കാർ, പിൻവാതിൽ നിയമനമെന്ന് കെമി >>> കുറ്റവാളികളെക്കൊണ്ട് റോഡുകളിലെ കുഴി നികത്തിക്കും, ചവർ ബിന്നുകൾ ക്ളീൻ ചെയ്യിക്കും, യുകെയിൽ ചെറിയ കുറ്റങ്ങൾക്ക് ഇനി ശിക്ഷകൾ ഇങ്ങനെയൊക്കെ >>> പോപ്പ് ലിയോ പതിനാലാമൻ അഭിഷിക്തനാകുന്നു…സെന്റ് പീറ്റേഴ്‌സ്ബർഗിലെ സ്ഥാനാരോഹണ കുർബ്ബാനയോടെ ഔദ്യോഗികമായി സ്ഥാനമേൽക്കും >>> ലെസ്റ്ററിൽ അജയ്യശക്തിയായി കേരള നഴ്‌സസ് യുകെയുടെ രണ്ടാം സമ്മേളനം! യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 67000 മലയാളി നഴ്‌സുമാർ! എൻഎംസി ചീഫ് എക്സിക്യൂട്ടീവിന്റെ വെളിപ്പെടുത്തൽ, ആരവങ്ങളോടെ ഏറ്റുവാങ്ങി, പുതിയ അറിവും നിറവും നേടി മലയാളി നഴ്‌സുമാർ! >>> പാര്‍ക്കിംഗ് ഫൈന്‍ 75 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ നീക്കം! ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പാര്‍ക്കിംഗ് ടിക്കറ്റുകളുടെ ക്യാപ്പ് ഇല്ലാതാക്കാൻ പദ്ധതിയുമായി മന്ത്രിമാർ! >>>
Home >> READERS CORNER
'അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ മാന്യമായി വേര്‍പിരിയുക' അന്യരാജ്യങ്ങളില്‍ വന്ന് ജീവിതം മുന്നോട്ട് തള്ളി നീക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും ഈ പറയുന്ന ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കുക...

ജോസ്ന സാബു സെബാസ്റ്റ്യന്‍ 

Story Dated: 2022-12-18

പുറം നാട്ടില്‍ ജോലിചെയ്യുന്ന എല്ല. സഹോദരികള്‍ക്കും വേണ്ടി.....
കേറ്ററിങിലുള്ള ഒരു മലയാളി നേഴ്‌സും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും തന്റെ ഭര്‍ത്താവിനാല്‍ ക്രൂരമായി കൊല്ലപ്പെട്ട വാര്‍ത്ത എല്ലാവരും വായിച്ചു കാണുമല്ലോ. വാര്‍ത്തയുടെ വിശദദാംശത്തെക്കുറിച്ചു ചികയാനോ എന്താണ് കാരണമെന്ന് വാദിക്കാനോ ഞാന്‍ ആളല്ല. എങ്കിലും പൊതുവായി ചില കാര്യങ്ങള്‍ ഇവിടെ പറയപെടേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അതിനാല്‍ ഷെയര്‍ ചെയ്യുന്നു...
മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രസന്നമായി പിടിച്ചുനിക്കാന്‍ ശ്രമിക്കുമ്പോളും നമ്മള്‍ക്കുമാത്രം അറിയാവുന്ന എന്തുമാത്രം നോവുകള്‍ നമ്മളുടെ ഓരോ കുടുംബത്തിലും കാണും. അതും പ്രേത്യേകിച്ചു നാടും വീടും സുഹൃത്തുക്കളെയുമെല്ലാം വിട്ടു പുറം രാജ്യത്തു ജോലിതേടി അണയുന്നവര്‍, ആരോടും പറയാന്‍ പറ്റാത്തത്ര വിഷമങ്ങള്‍ തീക്കനലായി കൊണ്ട് നടക്കുന്നവര്‍ നമുക്കുചുറ്റും അനേകം.

'കുട്ടികള്‍ക്ക് നല്‍കാം ലൈംഗിക പാഠങ്ങള്‍' എന്ന ബുക്ക് എഴുതിയതിന് ശേഷം ഒത്തിരി ആളുകള്‍ അവരുടെ വിഷമങ്ങള്‍ എന്നോട് ഷെയര്‍ ചെയ്തിട്ടുണ്ട്. അതില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉള്‍പെടും. അവര്‍ക്കെന്നോടുള്ള ഒരു വിശ്വാസം കൊണ്ടാ അല്ലങ്കില്‍ ഒരു സൊല്യൂഷന് വേണ്ടിയോ ആകാം പല പ്രേശ്‌നങ്ങളും ഷെയര്‍ ചെയ്തത്.  

അതില്‍ മിക്ക സ്ത്രീകളും തങ്ങളുടെ പുരുഷന്മാരുടെ അമിത മദ്യപാനവും, ദേഷ്യവും അവരെ അസ്വസ്ഥരാക്കുന്നു എന്ന് പറയുമ്പോള്‍ ഒട്ടേറെ പുരുഷന്മാര്‍ അവരുടെ ഭാര്യമാര്‍ക്ക് തങ്ങളോടുള്ള ശാരീരിക അടുപ്പം കുറയുന്നു, മക്കള്‍, സമ്പത്ത്, സ്ഥാനം എന്നിവയില്‍ ആഹ്ലാദം നേടുന്നതിനാല്‍ താന്‍ പലവിധ മാനസീക അധികഠിനമായ സംഘര്‍ഷം അനുഭവിക്കുന്നുവെന്ന് അവകാശപ്പെടുന്നു. ഇതില്‍ നിന്നുമൊക്കെ മനസിലാക്കിയ ചില കാര്യങ്ങള്‍ നമുക്കായി ഇവിടെ ഷെയര്‍ ചെയ്യാം. 

ഒന്നാമതായി പാശ്ചാത്യരാജ്യത്തിന്റെ തണുപ്പിലേക്ക് ഭാര്യക്കൊപ്പം വണ്ടികയറുന്ന ഭര്‍ത്താക്കന്മാര്‍, ചിലപ്പോള്‍ ജോലീം കൂലീം ഇല്ലാത്തവരായിരുന്നിരിക്കാം. അല്ലങ്കില്‍ നാട്ടിലോ ഗള്‍ഫ് രാജ്യങ്ങളിലോ ഒക്കെ നല്ല പദവിയില്‍ വൈറ്റ് കോളര്‍ ജോലി ചെയ്തു ശീലിച്ചവരാകാം. അങ്ങനുള്ള അവര്‍ സാരി വിസയില്‍ യുകെ പോലുള്ളൊരു രാജ്യത്ത് വന്ന് കഴിയുമ്പോള്‍, അവര്‍ക്ക് മനസില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത ടോയ്‌ലറ്റ് ക്ലീനിങ് ഉള്‍പ്പെടെയുള്ള പലവിധ ജോലികളില്‍ ഏര്‍പ്പെടേണ്ടതായി വരും. ആദ്യമൊക്കെ വിസമ്മതിച്ചു മാറിനിന്നാലും സാമ്പത്തിക ബാധ്യത കതകില്‍ മുട്ടുമ്പോള്‍ എന്ത് ജോലിയും ചെയ്യാനവര്‍ നിര്‍ബന്ധിതരാകും.

അങ്ങനുള്ളപ്പോള്‍ സാമ്പത്തിക ബാധ്യതകള്‍ മറികടക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം ജോലിയില്‍ ഏര്‍പ്പെടേണ്ടതായി വരും. അപ്പോള്‍ കുട്ടികളുടെ ഉത്തരവാദിത്വവും വീട്ടിലെ ഉത്തരവാദിത്വവും എല്ലാം പുതുമയായി പതുക്കെ പുരുഷന്മാരിലേക്ക് ചാഞ്ഞിറങ്ങും. 

നാളിതുവരെ തന്റെ സ്വന്തം കുടുംബത്തെ തന്റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തില്‍ നോക്കി നടത്തിയിരുന്ന തന്റെ ഐഡന്റിറ്റികള്‍ ഓരോന്നായി നശിച്ചില്ലാതാകുമ്പോള്‍ തങ്ങളുടെ ഭാര്യമാരുടെ കീശനിറക്കലുകളും, സ്ഥാനമാനങ്ങളുമൊക്കെ അവര്‍ക്ക് വേഗം അംഗീകരിക്കാന്‍ കഴിയണമെന്നില്ല.

ജോലിയുടെയും പണ സമ്പാദനത്തിന്റെയും കുടുക്കില്‍ വീണു പോയ ഭാര്യമാര്‍ക്ക് അവരുടെ ജോലി ഭാരം മൂലമോ, ബാധ്യതകള്‍ മൂലമോ, ശാരീരിക അസ്വസ്ഥതകള്‍ മൂലമോ ഒക്കെ, ഭര്‍ത്താവിന്റെ വൈകാരികതയെയും മനസിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. അങ്ങനെ വരുമ്പോള്‍ പുരുഷന്മാര്‍ സാവധാനം മദ്യത്തിലേക്കും വിവിധ കൂട്ടു കെട്ടിലേക്കും വീണുപോകുന്നു. അങ്ങനെ പതുക്കെ ഭാര്യയോടുള്ള  അസഹിഷ്ണത അവളോടുള്ള ദേഷ്യമായും ദേഹോദ്രപമയുമൊക്കെ പലതരത്തില്‍ പുറത്തു വരുന്നു. 

അതിനു പുറമെ, ഇന്നുവരെ ആണുങ്ങള്‍ക്ക് അവരുടെ വൈകാരിക ആവശ്യങ്ങളുടെ ഇമ്പോര്‍ട്ടന്‍സിനെ കുറിച്ചവര്‍ക്ക് സംസാരിക്കാനോ കംപ്ലൈന്റ്‌റ് ചെയ്യാനോ ഒരവസവും ആരും തുറന്നു കൊടുക്കുന്നില്ല എന്നത് അവരുടെ പെരുമാറ്റത്തില്‍ മൂര്‍ച്ച കൂട്ടാം. എവിടെയും ആരോടും പറയാതെ അല്ലെങ്കില്‍ പറയാന്‍ കഴിയാതെ ഞാന്‍ ഒകെ എന്ന് നടന്ന് ജീവിക്കുന്ന എത്ര പുരുഷന്‍മാര്‍ നമുക്ക് ചുറ്റുമുണ്ടാകും?.

അതേപോലെ തന്നെ സ്ത്രീകളും, അവരുടെ കാര്യങ്ങള്‍ അവള്‍ക്ക് ഡിസ്‌കസ് ചെയ്യാന്‍ അവസരങ്ങളും കേള്‍വിക്കാരുമൊക്കെ ഉണ്ടെങ്കിലും, മക്കളെയും, പ്രായമായ അപ്പനെയും അമ്മയെയും, പിന്നെ സമൂഹത്തെയുമൊക്കെ ഓര്‍ത്ത് ആരോടും പറയാന്‍ പറ്റാതെ, എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന് മാത്രം കരുതി പതുക്കെ വിഷാദത്തിലേക്കു വഴുതി പോകുന്ന സാഹോദരികളും നമുക്കിടയിലുണ്ട്. 

ആരൊക്കെയുണ്ടെങ്കിലും നമ്മളുടെ ജീവിതപങ്കാളിക്കുള്ള റോള്‍ വേറാര്‍ക്കും പകുത്തെടുക്കാന്‍ പറ്റാത്ത ഒന്നു തന്നെയാണ്. അവന്‍ അല്ലെങ്കില്‍ അവള്‍ എത്ര ക്രൂരമായികൊള്ളട്ടെ. ആ ഐഡന്റിറ്റി നമുക്കോരു ബലമാണ് സംരക്ഷണമാണ്. അതിനാല്‍ നമ്മളുടെ ജീവിത പങ്കാളിയോടുള്ള വൈകാരികത ഒരുകാരണവശാലും പൗണ്ടുകളുടെയും ആര്‍ഭാടങ്ങളുടെയും ഇടയില്‍ പെട്ട് നശിച്ചുപോകാന്‍ നമ്മള്‍ ഇടയാക്കരുത്. പ്രേത്യേകിച്ചു നമ്മള്‍ പെണ്ണുങ്ങള്‍ ഒരു പ്രായം കഴിഞ്ഞാല്‍ അല്ലെങ്കില്‍ കുട്ടികളായാല്‍ അതുമല്ലങ്കില്‍ വാര്‍ക്കഹോളിക് ആയാല്‍ വൈകാരികമായ കാര്യങ്ങള്‍ക്ക് പിന്നെ ഒട്ടും തന്നെ ഇമ്പോര്‍ട്ടന്‍സ് കൊടുക്കാന്‍ തോന്നില്ല. 

അങ്ങനെ നമ്മളുടെ ശ്രദ്ധ മുഴുവന്‍ പണകൊയ്ത്തിനായ് മാത്രം മാറ്റിവക്കുമ്പോള്‍ കുടുംബ ജീവിതത്തില്‍ പൗണ്ടുകള്‍ക്കു നികത്താനാവാത്ത വിള്ളലുകള്‍ ഉണ്ടാകുന്നു. പണ സമ്പാദനത്തിനായ് പ്രായപൂര്‍ത്തി ആകാത്ത മക്കളെ ഇട്ടു രാപകല്‍ ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് നഷപെടുന്നത് നമ്മള്‍ ഇന്നും നൊസ്റ്റാള്‍ജിയ ആയി മനസ്സില്‍ കൊണ്ട് നടക്കുന്ന നമുക്ക് കിട്ടിയ എന്നാല്‍ നമ്മടെ മക്കള്‍ക്ക് നഷ്ടപെടുന്ന അമ്മയുടെ സ്‌നേഹവും അപ്പന്റെ കരുതലുമൊക്കെയാണ്. 

അതുകൊണ്ടൊക്കെ നമ്മള്‍ എന്തായാലും പുറം രാജ്യത്തു വന്ന് നിലയുറപ്പിക്കാന്‍ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതുക. അടിസ്ഥാന സൗകര്യങ്ങളായ ഒരു വീട് വണ്ടി മാസ ശമ്പളം ഉണ്ടെങ്കില്‍ അതില്‍ ആനന്ദം കണ്ടെത്തുക. എത്ര കൂടുതല്‍ ഉണ്ടാക്കിയാലും പുറം രാജ്യത്തു ജീവിക്കുന്ന നമ്മളെ സംബന്ധിച്ചു നമ്മുടെ സ്വപ്നങ്ങള്‍ക്ക് ആശുപത്രി കിടക്കവരയെ ആയുസുള്ളൂ. അതുകഴിയുമ്പോള്‍ നമ്മളുടെ ജീവിതം ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ അങ്ങനെ മറ്റു പലരും ഏറ്റെടുക്കുകയാണെന്ന് മനസിലാക്കുക. 

ഇന്ത്യയിലെ പോലെ നമ്മള്‍ മക്കള്‍ക്കായി, ഹോസ്പിറ്റല്‍ ആവശ്യങ്ങള്‍ക്കായൊന്നും സേവ് ചെയ്യണ്ട അവകാശികതയില്ല. പിന്നെ ഒരു സോഷ്യല്‍ സ്ററ്സിന് വേണ്ടി മാത്രം രാപകല്‍ പണിയെടുത്തു ജീവിതം കളയാതെ, ആഴ്ച്ചയില്‍ മൂന്നോ നാലോ ദിവസം ജോലിചെയ്യുക, ബാക്കി ദിവസം മക്കളുമായി കെട്ടിയവനുമായി ഒരുമിച്ച് ഒന്ന് പുറത്തു പോവുക, ആഹാരം ഉണ്ടാക്കുക, ഒരുമിച്ചു സിനിമ കാണുക, ചിരിക്കുക, എന്തും തുറന്നു പറയാനുള്ള ഒരു മാനസിക ബന്ധം നേടിയെടുക്കുക. ജീവിതം ആസ്വദിക്കുക.. പങ്കാളിയുടെ മാനസിക മാറ്റങ്ങള്‍ മനസിലാക്കി എടുക്കാന്‍ തക്ക ബന്ധങ്ങള്‍ ഓരോ കുടുംബത്തിലും ഉണ്ടാകട്ടെ.

അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ മാന്യമായി വേര്‍പിരിയുക. Uk പോലുള്ള ഒരു രാജ്യത്ത് ഡൊമസ്റ്റിക് വയലെന്‍സില്‍ പെണ്ണുങ്ങള്‍ക്ക് ആണ് സൗണ്ട് കൂടുതല്‍. അങ്ങനൊരു സാഹചര്യത്തില്‍ National Domestic Abuse Helpline - 0808 2000 247 / The Men's Advice Line, for male domestic abuse survivors - 0808 801 0327  കോണ്‍ടാക്ട് ചെയ്യുക. 

ആരും ആരുടേയും സ്വകാര്യ സ്വത്തല്ല എന്ന ബോധ്യം നമുക്ക് എന്നാണിനി ഉണ്ടാവുക? മറ്റൊരാളുടെ ജീവനെയെടുക്കാന്‍ മാത്രം ഉടമസ്ഥാവകാശം ഈ ലോകത്ത് ആര്‍ക്കുമില്ല. മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന ഏതൊരു ഹീനകൃത്യവും ചോദ്യം ചെയ്യപ്പെടേണ്ടതും ശിക്ഷാര്‍ഹവുമാണ്. ഈ ലോകം എല്ലാവരുടേതുമാണ്. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ!

ജോസ്ന സാബു സെബാസ്റ്റ്യന്‍ 

 

More Latest News

ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് മാത്യു തോമസ്. മനോഹരമായ ചിരിയും, ഹൃദ്യമായ അഭിനയവും കൊണ്ട് കഥാപാത്രങ്ങളെ മിഴിവോടെ അവതരിപ്പിച്ച ഒരു കൊച്ചുപയ്യൻ. പിന്നീട് തണ്ണീർമത്തൻ ദിനങ്ങളിൽ നായകനായി വരികയും വിജയ് നായകനായ 'ലിയോ'എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുകയും ചെയ്തു. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ 'ബ്രൊമാൻസ് 'ലെ അഭിനയത്തിന് ഉയരുന്ന വിമർശനങ്ങൾക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാത്യു. ഇതേ ചിത്രം ഒടിടി യിൽ റിലീസ് ആയതിന് ശേഷം മാത്യുവിന്റെ അഭിനയം ഓവർ ആണെന്ന് പറഞ്ഞു പ്രേക്ഷകരിൽ നിന്ന് അഭിപ്രായമുയർന്നിരുന്നു.ആ കഥാപാത്രം ഓവർ ആയത് കൊണ്ട് തന്നെയാണ് പ്രേക്ഷകർ അങ്ങനെ പറഞ്ഞതെന്നും,ആ കഥാപാത്രത്തിന് എല്ലാവരും കൂടി നൽകിയ മീറ്റർ തെറ്റിപ്പോയെന്നും അത് കഥാ പാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ ഉണ്ടായ ജഡ്ജ്മെന്റ്സിന്റെ പ്രശ്നമാണെന്നും മാത്യു പറഞ്ഞു. ചിത്രത്തിൽ ബിന്റോ എന്ന കഥാപാത്രത്തിന്റെ മെഡിക്കൽ കണ്ടീഷനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് ഭൂരിഭാഗം ആളുകൾക്കും വർക്ക്‌ ഔട്ട് ആയിരുന്നില്ല.തന്റെ ഏറ്റവും പുതിയ ചിത്രമായ ലൗലിയുടെ പ്രെസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു മാത്യു. അത് കുറച്ചുകൂടി കൺവീൻസിങ്ങ് ആകുന്ന രീതിയിൽ വൃത്തിക്ക് ചെയ്യണമായിരുന്നു എന്നും മാത്യു കൂട്ടിച്ചേർത്തു.

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

ഇക്കഴിഞ്ഞ മെയ് 12-ാം തീയതി ചൈന വൻമതിൽ കാണാനെത്തിയ സഞ്ചാരികളുടെ മനസ്സ് കീഴടക്കിയത് നോക്കെത്താദൂരത്തോളം നീണ്ടു നിൽക്കുന്ന മതിലിനെക്കാളും,താളത്തിൽ ചുവടുവയ്ക്കുന്ന ചില മലയാളികളാണ്.കേരളത്തിലെ ഒൻപത് ജില്ലകളിൽ നിന്നായി ഒരേ ട്രാവൽ കമ്പനിയിൽ ബുക്ക്‌ ചെയ്ത് ചൈന കാണാനെത്തിയവരായിരുന്നു ഇവർ.മെയ്‌ ഏഴിന് മുപ്പത്തിയെട്ടുപേർ അടങ്ങുന്ന ഈ മലയാളിക്കൂട്ടം ചൈനയിലേക്ക് പറന്നു. അതിനും മുന്പേ തന്നെ ട്രാവൽ ഏജൻസി എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ കലാപദ്ധതിയുടെ തിരി തെളിഞ്ഞിരുന്നു. കണ്ണൂരുകാരിയായ ഹിമയാണ് വന്മതിലിന് മുകളിൽ തിരുവാതിര കളിക്കാമെന്ന ആശയം മുന്നോട്ട് വച്ചത്.ഇത് വെറുമൊരു യാത്ര മാത്രമായിപ്പോകാതെ മറക്കാൻ കഴിയാത്ത ഒരു അനുഭവം കൂടെയാക്കാനായിരുന്നു ഈ പദ്ധതി. അങ്ങനെ നീണ്ടു നിന്ന ചർച്ചകളുടെ ഫലമായി വന്മതിലിന് മുകളിൽ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് കേരള സാരിയുടെയും വേഷ്ടി മുണ്ടിന്റെയും തിളക്കത്തിൽ പല പ്രായത്തിലുള്ള പത്തോളം പേരുടെ തിരുവാതിര അരങ്ങേരി. കണ്ടു നിന്നവർ കൗതുകം കൊണ്ട് അടുത്ത് കൂടുകയും, സംശയങ്ങൾ ചോദിക്കുകയും ചെയ്തു. എന്തായാലും മനോഹരമായ ഓർമ്മകൾക്ക് വേണ്ടി ഈ മലയാളിക്കൂട്ടം കണ്ടു പിടിച്ച വിദ്യയിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

ഒരു വിമാനയാത്രക്കിടയിൽ നടന്ന അത്യപൂർവ്വസംഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ ലോകം.കഴിഞ്ഞ വർഷം ജനുവരി 17 ന് ആണ് സംഭവം.ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടനിൽ നിന്നും 199 യാത്രക്കാരെയും ആറ് ജീവനക്കാരെയും കൊണ്ട് സ്പെയിനിലെ സവിലിലേക്കായിരുന്നു ലുഫ്താൻസയുടെ ഒരു വിമാനം പറന്നിരുന്നത്. പൈലറ്റ് ശുചിമുറിയിലേക്ക് പോയ അതേസമയം സഹപൈലറ്റ് കുഴഞ്ഞുവീഴുകയും,ബോധം നഷ്ടപ്പെട്ടുകൊണ്ടിരുന്ന പരിഭ്രാന്തിയേറിയ സാഹചര്യത്തിൽ ഇയാൾ വിമാനം നിയന്ത്രിക്കാൻ ശ്രമിക്കുകയും ഇതിലൂടെ ഓട്ടോ പൈലറ്റ് മോഡിലായ വിമാനം യാതൊരു പ്രശ്നവും കൂടാതെ പത്ത് മിനുട്ടോളം പറക്കുകയുമായിരുന്നു. തുടർന്ന് ശുചിമുറിയിൽ നിന്നുമെത്തിയ പൈലറ്റിന് കോക്പിറ്റിലേക്ക് കയറാൻ കഴിയാതെ വന്ന സാഹചര്യത്തിൽ, അതിന് വേണ്ടി പരിശ്രമിക്കുന്നതിനിടെ സഹപൈലറ്റിന്റെ നിയന്തരപ്രയത്നത്തിൽ തുറക്കാൻ കഴിയുകയുമാണുണ്ടായത്.ഡിപിഎ എന്ന ജെർമൻ വാർത്ത ഏജൻസിയാണ് ഈ ഭാഗ്യപരീക്ഷണത്തിന്റെ കഥ ലോകത്തെ അറിയിച്ചത്.

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ്‌ ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ വിരാട് കോഹ്ലി ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്ത പങ്കുവച്ചതിന് പിന്നാലെ ഇന്നലെ ഐപിഎൽ മത്സരവേദിയിൽ ആദരവുമായെത്തി ആരാധകർ.ടെസ്റ്റ്‌ ക്രിക്കറ്റിൽ പതിനാല് വർഷം തിളങ്ങിയ താരം കഴിഞ്ഞ ദിവസം തന്റെ സമൂഹമാധ്യമങ്ങളിൽ ഹൃദ്യമായ ഒരു കുറിപ്പിലൂടെ വിരമിക്കൽ വാർത്ത അറിയിച്ചത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ ഇന്ന്,ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയുടെ തലവനായി ചരിത്രമുഹൂർത്തങ്ങൾ സമ്മാനിച്ച തങ്ങളുടെ താരത്തിനെ 18-ാം നമ്പർ ജേഴ്‌സി അണിഞ്ഞാണ് ആരാധകർ സ്വീകരിച്ചത്.ഈ ദൃശ്യവിരുന്ന് ആരാധകക്കൂട്ടം ഒറ്റക്കെട്ടായി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.അത്കൊണ്ട് തന്നെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്റ്റേഡിയം പരിസരത്തിൽ കോഹ്ലിയുടെ ജേഴ്സി വിൽക്കാനെത്തിയ ധാരാളം കച്ചവടക്കാരുമുണ്ടായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനേതിരരെയാണ് ആർസിബി കളിക്കളത്തിൽ ഇറങ്ങിയത്. എന്നാൽ കടുത്ത മഴ മൂലം മത്സരം മുടങ്ങുകയും പ്ലേ ഓഫ് കാണാതെ കൊൽക്കത്ത ടീം ഐപിഎല്ലിൽ നിന്ന് പുറത്താവുകയും ചെയ്തു.വെള്ള നിറത്തിൽ ഒത്തൊരുമിച്ച്,മഴ തുടരുമ്പോളും മടങ്ങി പോകാതെ നിന്ന കോഹ്ലി ആരാധകരായിരുന്നു ഇന്നലത്തെ ദിവസത്തെ ഏറ്റവും മനോഹരമായ ഐപിഎൽ കാഴ്ച.

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ ഇന്ന് ഔദ്യോഗികമായി സ്ഥനാരോഹണമേൽക്കും.പ്രാദേശിക സമയം 10 മണിക്ക് (ഇന്ത്യൻ സമയം 1.30 ന് ) വത്തിക്കാനിലെ സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ ആരംഭിക്കുന്ന സ്ഥനാരോഹരണചടങ്ങുകൾ ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കും.കർദിനാൾമാരെ അനുഗമിച്ചുകൊണ്ട് പ്രധാന ബലിവേദിയിലേക്ക് എത്തിച്ചേരുന്ന മാർപാപ്പ കുർബ്ബാനയിലെ ധന്യമുഹൂർത്തത്തിൽ വലിയ ഇടയന്റെ വസ്ത്രവും (പാലിയം),സ്ഥാനമോതിരവും സ്വീകരിച്ച് കൊണ്ട് ഔദ്യോഗികമായി സഭയുടെ സാരഥിയായി ചുമതലയേൽക്കും.കുർബ്ബാനക്ക് ശേഷം തന്റെ പ്രതേക വാഹനമായ പോപ്പ് മൊബീലിൽ സഞ്ചരിച്ചുകൊണ്ട് വിശ്വാസികൾക്ക് അനുഗ്രഹം ചൊരിയുന്ന ചടങ്ങും ഇതിനൊപ്പമുണ്ടാവും. അതിവിഷിഷ്ഠമായ ഈ ചടങ്ങിന്റെ ഭാഗമാകാൻ വിശ്വാസികളുടെ വൻ പ്രവാഹമാണ് വത്തിക്കാനിലേക്ക് ഒഴുകിയെത്തുന്നത്. യുഎസ്, ഉക്രൈൻ, ഓസ്ട്രേലിയ, ജെർമനി,കാനഡ, എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർക്കും, മറ്റു പ്രതിനിധികൾക്കും പുറമെ മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽ നിന്നും,ദീർഘകാലം സേവനമനുഷ്ടച്ച പെറുവിൽ നിന്നും അനേകം വിശ്വാസികൾ വത്തിക്കാനിലെത്തി. സെന്റ് പീറ്റേർഴ്സ് ബസിലിക്കയോട് ചേർന്നുള്ള വത്തിക്കാൻ കൊട്ടാരത്തിലാവും ഇനി മുതൽ ലിയോ പതിനാലാമന്റെ താമസം.ഇദ്ദേഹവും മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുടെ കാലടികൾ പിന്തുടരുമെന്നത് വാക്കുകളിൽ നിന്ന് വ്യക്തമാക്കി.നയതന്ത്ര പ്രതിനിധികളോടായി സംസാരിക്കവേ, കുടിയേറ്റക്കാരെ നിന്ദിക്കരുതെന്നും അവരുടെ അന്തസ്സിന് വില കൽപ്പിക്കണമെന്നും സ്വന്തം ജീവിതത്തിന്റെ പൂർവ്വകാലങ്ങളെ തുറന്നുകാണിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

Other News in this category

  • മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ
  • "വയ്യ എനിക്കീ പാട്ടുകാരെക്കൊണ്ട് " ഉത്സവക്കാലത്തെ അമ്പലത്തിൽ നിന്നുള്ള ഒച്ചക്കെതിരെ പ്രതികരിച്ച് അഹാന
  • പീഡനത്തിന് ഇരയായ ആ മൃഗീയമായ നിമിഷത്തെ ആസ്വദിച്ച് വായിക്കാന്‍ മീഡിയയ്ക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കും മുന്‍പ് ചിന്തിക്കുക!! പീഡിപ്പിക്കപ്പെട്ടവരോട് സഹതപിക്കും മുന്‍പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്...
  • നടന്‍ വിനായകന്‍ കണ്‍സെന്റോടു കൂടെ ചെയ്തതില്‍ എന്താണ് തെറ്റ്? ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്പെക്റ്റിന്റെ ഭാഗമാണ്...
  • ഇന്ന് ലോക വനിതാ ദിനം, പൂമുഖ വാതിലില്‍ സ്‌നേഹം വിടര്‍ത്തുക മാത്രമല്ല, കഷ്ടപ്പാടിന്റേയും അദ്ധ്വാനത്തിന്റേയും മുള്ളുകളും ഞങ്ങള്‍ക്കൊപ്പം, സൗത്ത് എന്‍ഡ് ഓണ്‍ സീയിലെ ഈ വനിതകള്‍ സൂപ്പറാണ്....
  • ഇവിടെ എന്തും ആകാം എന്ന് കരുതി യുകെയിലേക്ക് വന്നു കയറുന്നവരുടെ ശ്രദ്ധയ്ക്ക്, പണി ചോദിച്ച് വാങ്ങരുത്!!!
  • ഞാന്‍ അറിഞ്ഞ എന്റെ ദൈവം...
  • സെക്‌സ് ഹെല്‍ത്തിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, അറിയാത്തവര്‍ക്കായി ഇതാ ചില കാര്യങ്ങള്‍...
  • നീതിപീഠമേ, ഒരു ഭാര്യയോ കന്യാസ്ത്രീയോ ആരുമായ ഒരു സ്ത്രീയുടെമേല്‍ ഒരുവന്‍ അവളുടെ സമ്മതമില്ലാതെ ലൈംഗിക ചുവയോടെ കൈവച്ചിട്ടുണ്ടെന്ന് പറഞ്ഞാലത് ലൈംഗിക പീഡനം തന്നെയാണ്!!!
  • നമ്മുടെ ഓരോ പുഞ്ചിരിക്കും, വാക്കിനും, പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്താനുള്ള ശക്തിയുണ്ടെന്നറിയോ
  • Most Read

    British Pathram Recommends