18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.54 INR
1 EUR =90.04 INR
breaking news : വോള്‍വര്‍ഹാംപ്ടണില്‍ വീടിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം;  കൊലക്കുറ്റം ചുമത്തി 19, 22 വയസ്സുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തു, നാലുപേര്‍ ആശുപത്രിയില്‍, ഒരാളുടെ നില ഗുരുതരം >>> 'ഗുണാകേവില്‍ വീണ ശ്രീനാഥ് ഭാസിയുടെ ദേഹത്ത് ഉണ്ടായത് ഓറിയോ ബിസ്‌ക്കറ്റ്, ഉറുമ്പ് കടി സഹിച്ചാണ് ഭാസി ആ രംഗങ്ങള്‍ ചെയ്തത്' തുറന്ന് പറഞ്ഞ് ചിദംബരം >>> മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ദീപികയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു, ക്യാമറ തട്ടിത്തെറിപ്പിച്ച് താരം, 'സ്വകാര്യത മാനിക്കാന്‍ പഠിക്കണം' എന്ന് സോഷ്യല്‍ മീഡിയ >>> ഇന്ന് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം: ലോകമെങ്ങും നിറയുന്ന ശക്തിയായി മലയാളി നഴ്‌സുമാർ! മഹാമാരിയും യുദ്ധവും വെല്ലുവിളിയായ കാലഘട്ടത്തിൽ നഴ്‌സുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അനുഭവപഠനങ്ങളുടെ വെളിച്ചത്തിൽ യുകെയിലെ ബെസ്റ്റ്‌ നഴ്‌സ് മിനിജ ജോസഫ് നൽകുന്ന സന്ദേശം >>> തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് അല്ലു അര്‍ജ്ജുന്‍, ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും കാണിച്ച് താരത്തിനെതിരെ കേസ് >>>
Home >> FEATURED ARTICLE
ഒന്നിലധികം പങ്കാളികളൂമായി ലൈംഗികത ആസ്വദിക്കാം, പക്ഷേ വില്ലന്മാരായ രോഗങ്ങളും കൂടെ പോരും, പ്രധാന ലൈംഗിക രോഗങ്ങളും അവയുടെ പ്രതിവിധികളെക്കുറിച്ചും അറിയാം

സ്വന്തം ലേഖകൻ

Story Dated: 2024-04-21

കഴിഞ്ഞ ലക്കത്തില്‍ സുരക്ഷിതമായ ലൈഗിക ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നൂ. എന്നാല്‍ ഈ ആഴ്ച സാധാരണ കണ്ടുവരാറുള്ള ലൈംഗിക രോഗങ്ങളെക്കൂരിച്ച് നമുക്ക് വിശദമായി പരിശോധിക്കാം. ഈ കഴിഞ്ഞ വർഷം ലണ്ടനിലുള്ള ഒരു സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുമ്പോൾ ഏകദേശം 18 വയസിനു താഴെ ഉള്ള ടീനേജ് പെൺ കുട്ടികളും ആൺ കുട്ടികളും രാവിലെ വന്ന് ക്യൂ നിൽക്കുന്നു. ഇവർ എല്ലാവരും തന്നെ HPV തടയാനുള്ള വാക്സിൻ എടുക്കാൻ വന്ന് നിൽക്കുന്നവരാണ്. അവർ അവിടെ ആരെയും പേടിക്കുന്നില്ല നാണിക്കിന്നില്ല. കൂടാതെ പല ഹെഡിങ്ങുകളിൽ ത്രസിപ്പിച്ചു വായിപ്പിക്കാൻ സോഷ്യൽ മീഡിയ കണ്ണുകൾ അവരുടെ പുറകിൽ ഇല്ല എന്നത് തന്നെ അവർക്ക് ഏറെ ആശ്വാസം നൽകുന്നു. ലൈംഗിക രോഗം വരുമെന്ന പേടി മാത്രമല്ല അവരെ കൊണ്ട് വാക്സിൻ എടുപ്പിക്കുന്നത് മറിച്ചു ആ വാക്സിൻ അവരെ പലതരം കാൻസറിൽ നിന്നും മോചിപ്പിക്കുമെന്ന വിവരം സ്‌കൂൾ തലത്തിലെ അവർ മനസിലാക്കുന്നു എന്നതാണ് സത്യം.

അതിനാൽ ലൈംഗിക രോഗങ്ങളുടെ ലക്ഷണങ്ങൾ അറിയുന്നതിന് മുമ്പേ  നമുക്ക് അവ വരാൻ കാരണക്കാരായ അണുക്കളെയും അവ തടയാനുള്ള വാക്സിനുകളെ കുറിച്ച് കൂടി അറിയാം. ഇതിലെ വില്ലൻമാർ (HPV) എന്നറിയപ്പെടുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ്, ഗൊണോറിയ, ക്ലമീഡിയ, പിന്നെ ജനനേന്ദ്രിയ ഹെർപ്പസ് എന്നിവയാണെങ്കിലും ഇവരിലെ പ്രഥാന വില്ലൻ (HPV) എന്നറിയപ്പെടുന്ന ഹ്യൂമൻ പാപ്പിലോമ വൈറസാണ്. HPV (ഹ്യൂമൻ പാപ്പിലോമ വൈറസ് ) എന്ന വില്ലനാണ് സ്ത്രീകളിൽ ഏറ്റവും സാധാരണമായി ഉണ്ടാകുന്ന സെക്ഷ്വലി ട്രാൻസ്മിറ്റഡ് അസുഖങ്ങളുടെ കാരണവും. കൂടാതെ സ്ത്രീകളിൽ സെർവിക്കൽ ക്യാൻസർ വരുന്നതിനുള്ള കാരണങ്ങളിൽ ഒന്ന് HPV ആണ്.

അപ്പോൾ എന്താണ് ഈ HPV എന്ന് നോക്കാം ?

ഏറ്റവും കോമൺ ആയി കാണപ്പെടുന്ന ഒരു സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസ് ആണ് HPV അഥവാ ഹ്യൂമൻ പാപ്പിലോമ വൈറസ്. ഇവ ജനനേന്ദ്രിയ അരിമ്പാറ അല്ലെങ്കിൽ അർബുദം ഇങ്ങനുള്ള ചില തരം ആരോഗ്യപ്രശ്നങ്ങൾ നമ്മിൽ ഉണ്ടാക്കാമെങ്കിലും ഈ ആരോഗ്യപ്രശ്നങ്ങൾ തടയാൻ ഇന്ന് വാക്സിനുകൾ ലഭ്യമാണ്. 

അപ്പോൾ HPV എങ്ങനെയാണ് പകരുന്നത്?

വൈറസ് ബാധിച്ച ഒരാളുമായുള്ള യോനി, ഗുദ, അല്ലെങ്കിൽ ഓറൽ സെക്‌സിൽ ഏർപ്പെടുന്നതിലൂടെ HPV പകരാവുന്നതാണ്. എങ്കിലും യോനിയിലോ മലദ്വാരത്തിലോ ഉള്ള ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴാണ് ഇത് സാധാരണയായി പടരുന്നത്. ലൈംഗികവേളയിൽ ചർമ്മത്തിൽ നിന്ന് ചർമ്മത്തിൽ സ്പർശിക്കുന്നതിലൂടെയും ഇത് പടരുന്നു. HPV ഉള്ള ഒരു വ്യക്തി പലപ്പോഴും ലക്ഷണങ്ങൾ കാണിക്കുന്നില്ലങ്കിൽ പോലും ഇയാൾക്ക് മറ്റൊരാളിലേക്ക് അണുബാധ പകർത്താനാകും. അതിനിപ്പോൾ പകരാൻ ഇതര ബന്ധങ്ങൾ വേണമെന്നില്ല, കാരണം നിങ്ങൾ ഒരാളുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ ആണെങ്കിൽ പോലും നിങ്ങൾക്ക് HPV പകരാം. 

അണുബാധയുള്ള ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം രോഗലക്ഷണങ്ങൾ ഉണ്ടാകാൻ വൈകുന്നത് കൊണ്ട് ഇത് എപ്പോഴാണ് ആരിൽ നിന്നാണ്  ആദ്യം ലഭിച്ചത് എന്നൊക്കെ അറിയാൻ ഇത് ബുദ്ധിമുട്ടാക്കുന്നു. HPV ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് ചോദിച്ചാൽ മിക്ക കേസുകളിലും 10 ൽ 9 കേസുകളും വല്യ ആരോഗ്യപ്രശ്നങ്ങളില്ലാതെ രണ്ട് വർഷത്തിനുള്ളിൽ ഈ അസുഖം സ്വയം ഇല്ലാതാകുന്നു. എന്നാൽ എച്ച്പിവി ഇല്ലാതായാലും അത് ചിലപ്പോൾ ജനനേന്ദ്രിയ അരിമ്പാറ, ക്യാൻസർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് പിന്നീട് കാരണമായേക്കാം.

ജനനേന്ദ്രിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന അരിമ്പാറകൾ സാധാരണയായി ജനനേന്ദ്രിയ മേഖലയിൽ ഒരു ചെറിയ മുഴ ആയോ അല്ലെങ്കിൽ കൂട്ടമായോ പ്രത്യക്ഷപ്പെടുന്നു. അവ ചെറുതോ വലുതോ, അല്ലെങ്കിൽ പരന്നവയോ  ആകാം. ഒരു ഹെൽത്ത് കെയർ പ്രൊവൈഡർക്ക് അല്ലെങ്കിൽ ഒരു രെജിസ്റ്റഡ് ആയുള്ള ഡോക്ടർക്ക് ജനനേന്ദ്രിയ പ്രദേശം പരിശോധിച്ച് അരിമ്പാറ കണ്ടെത്താനും നിങ്ങളെ ശുശ്രൂഷിക്കുവാനും ആകും. 

HPV ക്യാൻസറിന് കാരണമാകുമോ എന്ന് ചോദിച്ചാൽ യോനി, ലിംഗം അല്ലെങ്കിൽ മലദ്വാരം സെർവിക്സ് എന്നിവയിൽ ഉണ്ടാകുന്ന അർബുദങ്ങൾക്ക് HPV ഒരു പരുധി വരെ കാരണമാകാം. മറ്റ് ചിലപ്പോൾ ഇത് തൊണ്ടയുടെ പിൻഭാഗത്ത് ഉണ്ടാകുന്ന ക്യാൻസറിനും (ഓറോഫറിൻജിയൽ കാൻസർ) കാരണമാകാം. പക്ഷെ ഒരു വ്യക്തിക്ക് എച്ച്‌പിവി ലഭിച്ചതിന് ശേഷം ക്യാൻസറിലേക്ക്  വികസിക്കാൻ വർഷങ്ങൾ ചിലപ്പോൾ പതിറ്റാണ്ടുകൾ പോലും എടുത്തുവെന്ന് വരാം. 

എച്ച്‌പിവിയിൽ നിന്ന് ആർക്കാണ് ക്യാൻസറോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുന്നത് എന്ന് നേരത്തെ അറിയാൻ ഇന്ന് ഒരു മാർഗവുമില്ല. സാധരണയായി ദുർബലമായ രോഗപ്രതിരോധ സംവിധാനങ്ങളുള്ള ആളുകൾക്ക് (എച്ച്ഐവി ബാധിതർ ഉൾപ്പെടെ) ഉള്ളവർക്ക് എച്ച്പിവിയെ ചെറുക്കാനുള്ള കഴിവ് വളരെ കുറവായിരിക്കാം. കൂടാതെ എച്ച്‌പിവിയിൽ നിന്ന്  മറ്റ് വിവിധ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും അവർക്ക്  കൂടുതലായിരിക്കാം.

HPV യും അത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കാൻ നിങ്ങൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാവുന്നതാണ്. അതിൽ പ്രഥാനപ്പെട്ടത് ആൺപെൺ വ്യത്യാസമില്ലാതെ എല്ലാരും വാക്സിനേഷൻ എടുക്കുക എന്നതാണ്. ഇതിന് HPV മൂലമുണ്ടാക്കാവുന്ന കാൻസറിൽ നിന്ന് ഉൾപ്പെടെസംരക്ഷിക്കാൻ കഴിയും. വാക്സിൻ സാധരണ ആയി 11 അല്ലെങ്കിൽ 12 വയസ്സൊ  അല്ലെങ്കിൽ 9 വയസ്സിലോ  തുടങ്ങാവുന്നതാണ് എന്ന് Centers for Disease Control and Prevention (2021) റെക്കമെന്റ് ചെയ്യുന്നു.

പക്ഷെ 26 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്  HPV വാക്സിനേഷൻ കുറഞ്ഞ പ്രയോജനമേ നൽകുന്നുള്ളൂ എന്നതിനാൽ അവർക്ക് വാക്സിനേഷൻ ശുപാർശ ചെയ്യുന്നില്ല. എന്നിരുന്നാലും, ഇതിനകം വാക്സിനേഷൻ എടുത്തിട്ടില്ലങ്കിൽ  27 മുതൽ 45 വയസ്സ് വരെ പ്രായമുള്ള ചില മുതിർന്നവർക്ക്  ശരിയായ ഒരു ഹെൽത്ത് കെയർ പ്രൊവൈഡറുമായി സംസാരിച്ചതിന് ശേഷം HPV വാക്സിൻ എടുക്കാൻ സഹായം തേടാവുന്നതാണ്. പക്ഷെ 21-നും 65-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പതിവായി പരിശോധന നടത്തുന്നത് ഗർഭാശയ അർബുദം ഒരു പരുധി വരെ നേരത്തെ കണ്ടു പിടിക്കാനും തടയാനും  സഹായിക്കും.

കൂടാതെ നിങ്ങൾ ലൈംഗികമായി സജീവമായ ഒരാൾ ആണെങ്കിൽ  ഓരോ തവണ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴും ഗർഭനിരോധന ഉറകൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് നിങ്ങളുടെ HPV വരാനുള്ള സാധ്യത കുറയ്ക്കും. എങ്കിലും HPV സ്കിന്നിലൂടെയും പകരാവുന്നവ ആയതിനാൽ ഗർഭനിരോധന ഉറ മൂടാത്ത സ്ഥലങ്ങളിൽ HPV ബാധിക്കാം. അതിനാൽ തന്നെ ഗർഭനിരോധന ഉറകൾ എച്ച്പിവിയിൽ നിന്ന് പൂർണ്ണമായി പരിരക്ഷിച്ചേക്കില്ല. 

കൂടാതെ ഏകഭാര്യത്വ ബന്ധത്തിലായിരിക്കുക അല്ലെങ്കിൽ നിങ്ങളുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരാളുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.കാരണം ഒരു പുതിയ ലൈംഗിക പങ്കാളി ഉണ്ടാകുന്നത് ഒരു പുതിയ HPV അണുബാധയ്ക്കുള്ള അപകട ഘടകമാണ്.

ഇനി HPV ഉണ്ടോ എന്ന് എങ്ങനെ അറിയാമെന്ന് നോക്കാം ?

ഒരു വ്യക്തിയുടെ "HPV നില" കണ്ടുപിടിക്കാൻ ഒരു പരിശോധനയും ഇല്ല എന്നതാണ് സത്യം. പക്ഷെ സെർവിക്കൽ ക്യാൻസർ പരിശോധിക്കാൻ കഴിയുന്ന HPV ടെസ്റ്റുകളുണ്ട്. പക്ഷെ ഹെൽത്ത് കെയർ പ്രൊവൈഡർമാർ ഇവ 30 വയസും അതിൽ കൂടുതൽ പ്രായമുള്ള  സ്ത്രീകളെയും പരിശോധിക്കുന്നതിന് മാത്രമാണ് സാധരണ ആയി ഈ ടെസ്റ്റുകൾ ഉപയോഗിക്കുന്നത്. 30 വയസ്സിന് താഴെയുള്ള പുരുഷന്മാരെയോ കൗമാരക്കാരെയോ സ്ത്രീകളെയോ പരിശോധിക്കാൻ HPV ടെസ്റ്റുകൾ ശുപാർശ ചെയ്യുന്നില്ല.

അതിനാൽ തന്നെ HPV ഉള്ള മിക്ക ആളുകൾക്കും തങ്ങൾക്ക് അണുബാധയുണ്ടെന്ന് അറിയുന്നു പോലുമില്ല. കാരണം അവരിൽ രോഗലക്ഷണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഒന്നും തന്നെ ഉണ്ടാകാറില്ല എന്നത് തന്നെ. ചില ആളുകൾക്ക് ജനനേന്ദ്രിയ ഭാഗത്തു അരിമ്പാറ വരുമ്പോൾ എച്ച്പിവി ഉണ്ടെന്ന് കണ്ടെത്തുന്നു. മറ്റു ചിലർക്ക് പാപ് സ്മിയർ ടെസ്റ്റ് ഫലം (സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് സമയത്ത്) ലഭിക്കുമ്പോൾ HPV ഉണ്ടെന്ന് കണ്ടെത്തിയേക്കാം. അതിനാൽ ശരിയായ സമയത്തുള്ള വാക്സിൻ എടുക്കൽ, സർവ്വിക്കൽ സ്ക്രീനിങ്. ഇവ ഒരു പരുധിവരെ വരെ സഹായം ചെയ്യും.

വായിച്ചറിഞ്ഞ അറിവുകൾ പൂർണമായി ശരിയായ രീതിയിൽ മനസിലാക്കാനും ഉപയോഗപ്പെടുത്താനും നിങ്ങളുടെ അടുത്തുള്ള ഒരു രെജിസ്റ്റേർഡ് ഡോക്ടറിന്റെ സഹായം മാത്രം തേടുക.

(തുടരും .....ഇത് ആരുടെയും കയ്യടി പ്രേതീക്ഷിച്ചു കൊണ്ട് എഴുതുന്നവ അല്ല. സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി  വായിച്ച അറിവ് വെച്ചും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഇത് )

(ജോസ്‌ന സാബു സെബാസ്റ്റ്യൻ - Author of Sex education for children 0-18 years കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ, മാതാപിതാക്കൾക്കൊരു കൈപ്പുസ്തകം)

More Latest News

'ഗുണാകേവില്‍ വീണ ശ്രീനാഥ് ഭാസിയുടെ ദേഹത്ത് ഉണ്ടായത് ഓറിയോ ബിസ്‌ക്കറ്റ്, ഉറുമ്പ് കടി സഹിച്ചാണ് ഭാസി ആ രംഗങ്ങള്‍ ചെയ്തത്' തുറന്ന് പറഞ്ഞ് ചിദംബരം

ഗുണകേവില്‍ വീണ സുഹൃത്തിനെ രക്ഷിച്ച കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്‌സില്‍ മികച്ച അഭിനയമാണ് ശ്രീനാഥ് ഭാസി കാഴ്ചവെച്ചത്. ചിത്രം ഇപ്പോള്‍ ഒടിടിയിലും ഹിറ്റാവുകയാണ്. ഇപ്പോഴിതാ സിനിമയില്‍ എല്ലാവരപം ശ്രദ്ധിച്ച ഒരു കാര്യത്തിന്റെ സത്യാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ചിദംബരം. ഗുണകേവില്‍ വീണ ശ്രീനാഥ് ഭാസിയുടെ ശരീരത്തില്‍ കണ്ട ചെളി എന്തായിരുന്നു എന്നാണ് ചിദംബരം വെളിപ്പെടുത്തിയിരിക്കുന്നത്. ബിസ്‌ക്കറ്റ് പൊടിച്ചു ചേര്‍ത്തു പിടിപ്പിച്ചതായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. ചെളിയെന്ന രീതിയില്‍ കാണുന്നതെല്ലാം ബിസ്‌ക്കറ്റ് തന്നെയാണെന്നും ഉറുമ്പുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ഭാസി സിനിമയുടെ ക്ലൈമാക്‌സ് അഭിനയിച്ചതെന്നും ചിദംബരം പറഞ്ഞു. ചിദംബരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:'മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത് എന്നുള്ളതുകൊണ്ട് പ്രോസ്‌തെറ്റിക് മേക്കപ്പ് അല്ല, പകരം ഓറിയോ ബിസ്‌ക്കറ്റ് ആണ് ഉപയോഗിച്ചത്. അതൊരു മേക്കപ്പ് ടെക്‌നിക്കാണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകളാണത്. റോണെക്‌സ് സേവ്യര്‍ ആണ് മേക്കപ്പ് ചെയ്തത്. നന്ദി പറയേണ്ടത് അദ്ദേഹത്തിനോടാണ്. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിന്‍ പോലും ഞെട്ടിയിരുന്നു, ചിദംബരം കൂട്ടിച്ചേര്‍ത്തു.'  

മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ദീപികയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു, ക്യാമറ തട്ടിത്തെറിപ്പിച്ച് താരം, 'സ്വകാര്യത മാനിക്കാന്‍ പഠിക്കണം' എന്ന് സോഷ്യല്‍ മീഡിയ

ദീപിക- രണ്‍വീര്‍ ദമ്പതികള്‍ തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. ദീപികയ്‌ക്കൊപ്പം രണ്‍വീറും അവധിയെടുത്തിരിക്കുകയാണ്. താരങ്ങളുടെ പിന്നാലെ എപ്പോഴും മാധ്യമങ്ങളുടെയും ആരാധകരുടെയും കണ്ണ് ഉണ്ട്. ഇപ്പോഴിതാ ദീപികയെ എയര്‍പോര്‍ട്ടില്‍ കണ്ട ആരാധകന്‍ ചെയ്തത് കണ്ട് സോഷ്യല്‍ മീഡിയ തന്നെ എതിര്‍ത്തിരിക്കുകയാണ്. അമ്മയാകുന്ന കാത്തിരിപ്പില്‍ ലൈംലൈറ്റില്‍ നിന്നു തന്നെ താരം മാറി നില്‍ക്കുകയാണ്. അതിനിടയില്‍ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് താരത്തെ കണ്ട പാപ്പരാസികള്‍ ചെയ്തത് കണ്ടാണ് സോഷ്യല്‍ മീഡിയ തന്നെ ഞെട്ടിയിരിക്കുന്നത്. അവധി ആഘോഷത്തിനു ശേഷം താരദമ്പതികള്‍ തിരിച്ച് മുംബൈയില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. കാറുകള്‍ക്കിടയിലൂടെ വരുന്ന ദീപികയേയും രണ്‍വീറിനെയുമാണ് വിഡിയോയില്‍ കാണുന്നത്. അടുത്തെത്തിയതോടെ താരം കാമറ തട്ടിമാറ്റുകയായിരുന്നു. വിഡിയോ വലിയ രീതിയില്‍ വൈറലായി.പിന്നാലെ വിഡിയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ എത്തി. അവര്‍ ഗര്‍ഭിണിയാണെന്നും അവരുടെ സ്വകാര്യത മാനിക്കാന്‍ പഠിക്കണമെന്നുമായിരുന്നു വിമര്‍ശനം. വീഡിയോയ്ക്ക് മുന്നില്‍ വരാന്‍ അവര്‍ക്ക് ആഗ്രഹമില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടും എന്തിനാണ് ഇത് പോസ്റ്റ് ചെയ്തതെന്നും ചോദിച്ചു. വിമര്‍ശനം രൂക്ഷമായതിനു പിന്നാലെ പാപ്പരാസി വിഡിയോ നീക്കം ചെയ്യുകയായിരുന്നു.    

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് അല്ലു അര്‍ജ്ജുന്‍, ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും കാണിച്ച് താരത്തിനെതിരെ കേസ്

തെലുങ്ക് ആരാധകര്‍ക്ക് ആവേശമാണ് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജ്ജുന്‍. താരം പ്രത്യക്ഷപ്പെടുന്ന പൊതു ഇടങ്ങളില്‍ ആരാധകരുടെ തിക്കും തിരക്കും പതിവാണ്. ഇപ്പോഴിതാ താരത്തിന് നേരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്‌ കേസെടുത്തിരിക്കുകയാണ് പൊലീസ്. ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് താരത്തിന് നേരെ കേസ്.  സംഭവം വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടിയതിനാണ് നന്ദ്യാല്‍ പൊലീസ് കേസെടുത്തത്. ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും നടന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും എഫ്‌ഐആറിലുണ്ട്.സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നടപടി. അല്ലു അര്‍ജുന്റെ സുഹൃത്തായ വെഎസ്ആര്‍സിപി സ്ഥാനാര്‍ഥി ശില്പ രവി ചന്ദ്ര റെഡ്ഢിക്കെതിരെയും കേസെടുത്തു. അല്ലു അര്‍ജുനെ കാണാന്‍ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്.

'ചുളിവുകള്‍ നല്ലതാണ്' തിങ്കളാഴ്ചകളില്‍ ഇസ്തിരിയിടാതെ ചുളിവുകളോടെ വസ്ത്രം ധരിച്ച് ഓഫീസിലെത്താം, പ്രകൃതിയെ സംരക്ഷിക്കാന്‍ പുതിയ ക്യാമ്പയിന്‍

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് നടത്തുന്ന ക്യാമ്പയിന്‍ വ്യത്യസ്തമാകുന്നു. 'ചുളിവുകള്‍ നല്ലതാണ്' തിങ്കളാഴ്ചകളില്‍ ഇസ്തിരിയിടാതെ ചുളിവുകളോടെ വസ്ത്രം ധരിച്ച് ഓഫീസിലെത്താനാണ് സിഎസ്‌ഐആര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിലൂടെ വന്‍ തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളുന്നത് ഒഴിവാക്കാനാകുമെന്ന് ബോംബെ ഐഐടി പ്രൊഫ. ചേതന്‍ സിങ് സോളങ്കി പറഞ്ഞു. ഊര്‍ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം എന്നിവയെക്കുറിച്ച് എല്ലാവരേയും ഓര്‍മിപ്പിക്കുക എന്നതാണ് ചുളിവുകള്‍ നല്ലതാണ് എന്ന ക്യാംപയ്ന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്തെങ്കിലും ചെയ്യാതിരിക്കുക എന്നതാണ് കാലാവസ്ഥ വ്യതിയാനം പരിഹരിക്കാനുള്ള ഏറ്റവും എളുപ്പ വഴി. ഓരോ ജോഡി വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നത് 200 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതിന് തുല്യമാണ്. അതിനാല്‍, ഇസ്തിരിയിടാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഒരാള്‍ക്ക് 200 ഗ്രാം വരെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് തടയാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംസ്‌കാരം ദശലക്ഷക്കണക്കിന് ആളുകള്‍ പിന്തുടര്‍ന്നാല്‍ വലിയ തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാന്‍ സാധിക്കുകയും അദ്ദേഹം പറഞ്ഞു.കാലാവസ്ഥാമാറ്റം നേരിടാന്‍ ചുളിവുകളുള്ള വസ്ത്രം 'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ നിലവില്‍ 6,25,000 ആളുകള്‍ ക്യാംപയ്‌നിന്റെ ഭാഗമാണ്. അതിലൂടെ എല്ലാ തിങ്കളാഴ്ചകളിലും നമ്മള്‍ക്ക് 1,25,000 കിലോഗ്രാം കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാന്‍ സാധിക്കും. ഈ വര്‍ഷം അവസാനത്തോടെ ഒരു കോടിയിലധികം ആളുകള്‍ ക്യാംപയ്‌നിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സോളങ്കി പറഞ്ഞു.

സുഹൃത്തുക്കള്‍ താമസിക്കുന്ന മുറിക്കുള്ളില്‍ നിന്നും അസാധാരണമായ ദുര്‍ഗന്ധം, ഒടുവില്‍ ദുര്‍ഗന്ധത്തിന്റെ ഉറവിടം മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയപ്പോള്‍ രണ്ടു പേരും ഞെട്ടി!!!

വര്‍ഷങ്ങളായി താമസിക്കുന്ന വീടിനുള്ളില്‍ ഒട്ടും പ്രതീക്ഷിക്കാത്ത രഹസ്യ അറകള്‍ കാണപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീട്ടുടമയെ അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളായിരിക്കും വീടനുള്ളില്‍ കാണപ്പെടുന്നത് എന്നത് ഏറെ അത്ഭുതകരമാണ്. ഇത്രയും നാള്‍ ജീവിച്ചിരുന്ന വീട്ടില്‍ ഇങ്ങനെയൊരു സംഭവം ദൃശ്യമാകുമ്പോള്‍ ആര്‍ക്കും ഞെട്ടലുണ്ടാകും. അത്തരം ഒരു സംഭവം ആണ് അറോറ ബ്ലെസിംഗ്സ്റ്ററും അദ്ദേഹത്തിന്റെ സുഹൃത്തും താമസിക്കുന്ന മുറിയില്‍ നിന്നും കണ്ടെത്തിയത്. ഇരുവരും താമസിക്കുന്ന മുറിക്കുള്ളില്‍ വളരെ അസാധാരണമായ ദുര്‍ഗന്ധം ആണ് അനുഭവപ്പെട്ടത്. എന്നാല്‍ ഇതിന് കാരണം എന്താണെന്ന് രണ്ടു പേര്‍ക്കും മനസ്സിലായില്ല. മുറിക്കുള്ളില്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ രണ്ടു പേരും പരസ്പരം അങ്ങോടും ഇങ്ങോടും ഈ പേര് പറഞ്ഞ് പരസ്പരം പഴിചാരാന്‍ ആരംഭിച്ചു. ഒടുവില്‍ ദുര്‍ഗന്ധം സഹിക്കാനാവാതെ വന്നപ്പോള്‍ അതെന്തെന്ന് അന്വേഷിക്കാന്‍ തന്നെ ഇരുവരും തീരുമാനിച്ചു.  ഒടുവില്‍ ഓരോ ഇടവും അങ്ങനെ ഇരുവരും മുറികളോരോന്നായി അന്വേഷണം ശക്തമാക്കി. ഒടുവില്‍ കിടപ്പ് മുറിയുടെ കാര്‍പ്പെറ്റ് മാറ്റിയപ്പോള്‍ അതിനടിയില്‍ ഒരു ഇരുമ്പിന്റെ അടപ്പ് കണ്ടെത്തി. ദുര്‍ഗന്ധം അവിടെ നിന്നാണെന്ന് ഇരുവര്‍ക്കും വ്യക്തമായി. അങ്ങനെ ഒരു പബ്ലറെ വിളിച്ച് പരിശോധിച്ചപ്പള്‍ അത് ഒരു സെപ്റ്റിക്ക് ലൈനാണെന്നും അതാണ് മുറിയിലെ ദുര്‍ഗന്ധത്തിന്റെ കാരണമെന്നും മനസിലായി. ഈ കണ്ടെത്തല്‍ ഇരുവരും വീഡിയോയില്‍ ചിത്രീകരിച്ച് ടിക്ടോക്കില്‍ പങ്കുവച്ചപ്പോള്‍ നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അത്ഭുതപ്പെട്ടു. കിടപ്പുമുറിയുടെ തൊട്ട് താഴെ സെപ്റ്റിക്ക് ടാങ്കിലേക്കുള്ള പൈപ്പ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് മറ്റ് ചിലര്‍ എഴുതി.  ടിക് ടോക്കില്‍ ഏറെ പേര്‍ വീഡിയോ കണ്ടു. വീഡിയോയില്‍ മാന്‍ഹോളിന്റെ മൂടി ഉയര്‍ത്തുമ്പോള്‍ മലിനജല പൈപ്പ് ലൈന്‍ വെളിപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. അത്തരമൊരു മാന്‍ഹോള്‍ തങ്ങളുടെ കിടപ്പുമുറിക്കുള്ളിലൂടെ ഒഴുകുന്നത് ഇരുവര്‍ക്കും അറിയില്ലായിരുന്നുവെന്നത് വീഡിയോയില്‍ വ്യക്തം.സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ വാടക വീടുകളിലും വില്‍പനയ്ക്ക് വച്ച വീടുകളിലും ഇത്തരത്തില്‍ എന്തെങ്കിലുമൊക്കെ കണ്ടെത്താന്‍ കഴിയുമെന്ന് കുറിച്ചു. സുരക്ഷിതത്വം വെറും സങ്കല്പമാണെന്ന് എഴുതിയവരും ഉണ്ടായിരുന്നു. വീട്ടിനുള്ളിലൂടെ എങ്ങനെയാണ് സെപ്റ്റിക് ലൈന്‍ കടന്നുപോവുക എന്നായിരുന്നു മറ്റൊരാളുടെ സംശയം. കിടപ്പുമുറിയില്‍ ഇത്തരം സംഗതികള്‍ പാടില്ലെന്നും അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കി.'  

Other News in this category

  • ലൈംഗിക ആസക്തിയും പിഞ്ചു കുഞ്ഞിന്റെ കൊലപാതകവും, ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും ക്ലമീഡിയ ലഭിക്കാം
  • മാരകമായ ലൈംഗിക രോഗം ഗൊണോറിയ പകരുന്നതെങ്ങനെ? ലക്ഷണങ്ങളും പ്രതിവിധികളൂം വായിച്ചറിയാം
  • പൂര്‍ണ്ണ ആരോഗ്യമുള്ളവരും ലൈംഗിക രോഗ വാഹകരാകാം, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ച് അറിയാം.. ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • ശരീര വില്പന ശാലകളിലെ ലൈംഗിക ആസക്തിയും സുരക്ഷയും, പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും സെക്‌സ് എഡ്യൂക്കേഷന്‍ നഴ്‌സുമായ ജോസ്‌ന സാബു സെബാസ്റ്റ്യൻ എഴുതുന്നൂ.....
  • ബ്രിട്ടനിലെ തൊഴില്‍ നിയമസംരക്ഷണത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രസവകാല അവകാശങ്ങള്‍
  • പി.ടി.തോമസിനോട് മാപ്പ് പറയേണ്ടത് സഭയും മെത്രാനും അല്ല...
  • നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടോ എങ്കില്‍ അച്ചടക്ക നടപടിയെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും അറിയുക
  • Most Read

    British Pathram Recommends