18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.51 INR
1 EUR =89.98 INR
breaking news : വോള്‍വര്‍ ഹാംപ്ടണില്‍ വീടിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ 46 കാരന്‍ കൂടി അറസ്റ്റില്‍; പൊള്ളലേറ്റ നാലുപേര്‍ ആശുപത്രിയില്‍, ഒരാളുടെ നില ഗുരുതരം >>> സ്റ്റുഡന്റ് വിസകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് വിദേശ വിദ്യാര്‍ഥികളുടെ വരവില്‍ വന്‍ കുറവുണ്ടാക്കുമെന്ന് സര്‍വ്വകലാശാലകള്‍; ഗ്രാജുവേറ്റ് വിസ റൂട്ടുകള്‍ സംബന്ധിച്ച റിവ്യൂ റിപ്പോര്‍ട്ടില്‍ ആശങ്കയോടെ യൂണിവേഴ്‌സിറ്റികള്‍ >>> അടുത്തവര്‍ഷം സ്വകാര്യ, പൊതു മേഖലകളില്‍ 4, 3 ശതമാനം വീതം ശമ്പള വര്‍ദ്ധനവ് നടപ്പാക്കുമെന്ന് സൂചന; പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും കണക്കിലെടുക്കുമ്പോള്‍ തീരെ അപര്യാപ്തമെന്ന് വിലയിരുത്തല്‍ >>> നമ്പർ പ്ളേറ്റുകളിൽ നമ്പർ കാണിച്ചാൽ 1000 പൗണ്ടുവരെ പിഴ! യുകെയിൽ അനധികൃതവും കേടുള്ളതുമായ നമ്പർ പ്ളേറ്റുകളുള്ള വാഹന ഉടമകൾ കുടുങ്ങും! 24 ഐഡന്റിഫയെർ നമ്പർ പ്ളേറ്റുകൾ വന്നതോടെ നിയമവും കർശനമാക്കുന്നു >>> കൊടും ചൂടിന് ശേഷം കൊടുങ്കാറ്റും കനത്ത മഴയും എത്തുന്നു; യുകെയിലുടനീളം മഴ, ഇടിമിന്നല്‍ മുന്നറിയിപ്പുകളുമായി മെറ്റ് ഓഫീസ്, വ്യാപകമായ യാത്രാ തടസ്സങ്ങള്‍ക്കും സാധ്യത >>>
Home >> FEATURED ARTICLE
നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടോ എങ്കില്‍ അച്ചടക്ക നടപടിയെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും അറിയുക

ബൈജു വര്‍ക്കി തിട്ടാല

Story Dated: 2021-07-25

കേംബ്രിഡ് മുന്‍ ഡിസ്റ്റ്രിക് കൗണ്‍സിലറും യുകെയില്‍ ക്രിമിനല്‍ ലോയറായി പ്രാക്ടീസും ചെയ്യുന്ന ലേഖകന് എംപ്ലോയിമെന്റ് ലോയില്‍ ബിരുദാനന്തര ബിരുധവും നേടിയിട്ടുണ്ട്

തൊഴിലാളികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ളതാണ് ACAS DISCIPLINARY AND GRIEVANCE PROCEDURE CODE OF PRACTICE. തൊഴിലാളിയ്ക്ക് തന്റെ പരാതികള്‍ തൊഴില്‍ ദാതാവിനെ അറിയിക്കുന്നതിനും അതുവഴി നടപടിയെടുക്കുന്നതിനുമുള്ളതാണ് ഈ നടപടിക്രമം. തൊഴിലാളിയും മുതലാളിയും ഉയര്‍ത്തുന്ന അച്ചടക്ക നടപടിയാണെങ്കിലും പാരാതിയാണെങ്കിലും ഈ പ്രശ്നത്തെ ഉടന്‍ തന്നെ മീറ്റിംഗ് നടത്തി തര്‍ക്ക വിഷയത്തില്‍ എത്രയും പെട്ടെന്ന് തീര്‍ച്ചയുണ്ടാക്കുക എന്നതാണ് പ്രധാനമായും ഈ CODE OF PRACTICE. ഒരു തൊഴില്‍ ദാതാവിന് ഏതെങ്കിലും തൊഴിലാളിയുടെ പ്രവര്‍ത്തനത്തില്‍ സംശയം ഉണ്ടായാല്‍ ഉടന്‍ തന്നെ പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത കണ്ടുപിടിക്കാം. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം അന്വേഷണം നടത്തുന്നതിന് തൊഴിലാളികളും തൊഴില്‍ ദാതാവും മീറ്റിംഗ് നടത്തേണ്ടത് ആവശ്യമായി വരും. ഇത്തരം മീറ്റിങ്ങില്‍ നടത്തുന്ന സംഭാഷണങ്ങള്‍ തെളിവുകളായി അച്ചടക്ക നടപടിയിലെയ്ക്ക് നയിക്കും എന്നതിനാല്‍ വളരെ കരുതലോടെ തന്നെയാവണം ഇത്തരം മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നത്. വളരെ കൃത്യമായ തയാറെടുപ്പുകള്‍ നടത്തിയ ശേഷമേ തൊഴില്‍ദാതാവുമായി ഈ വിഷയത്തില്‍ ചര്‍ച്ചക്ക് പോകാവൂ.

MISCONDUCT ആണ് തൊഴിലാളി നേരിടുന്ന അന്വേഷണം എങ്കില്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ വിവിധ മാനേജര്‍മാര്‍ ആയിരിക്കും. ACAS CODE പ്രകാരം അന്വേഷണ മീറ്റിങ്ങില്‍ തന്നെ അച്ചടക്ക നടപടി എടുക്കുക സാധ്യമല്ല. മറ്റൊരു പ്രധാന വിഷയം ഇത്തരം അന്വേഷണ മീറ്റിങ്ങില്‍ തൊഴിലാളിയ്ക്ക് തന്റെ യൂണിയന്‍ പ്രതിനിധിയെയോ കൂടെ ജോലി ചെയ്യുന്ന ആളെയോ പങ്കെടുപ്പിക്കാന്‍ നിയമപരമായി അവകാശമില്ല. പല കമ്പനികള്‍ക്കും ഇക്കാര്യത്തില്‍ അവരുടെ നയം തന്നെയുണ്ട്. ഇത്തരം സാഹചര്യത്തില്‍ കമ്പനിയുടെ പോളിസി വായിച്ച ശേഷം ഇത്തരം മീറ്റിങ്ങില്‍ പങ്കെടുക്കാവൂ. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം അന്വേഷണം നടത്തുന്നതിന് തൊഴിലാളിയെ താല്ക്കാലികമായി ജോലിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താവുന്നതാണ്. എന്നാല്‍ ഈ കാലയളവിലെ ശമ്പളം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.

അന്വേഷണം പൂര്‍ത്തിയായ ശേഷം അച്ചടക്ക നടപടി ആവശ്യമെങ്കില്‍ തൊഴില്‍ ദാതാവ് ഇത് ഉടന്‍ തന്നെ ഇത് രേഖാമൂലം തൊഴിലാളിയെ അറിയിച്ചിരിക്കണം. ഇങ്ങനെ അറിയിക്കുന്ന വിവരങ്ങളില്‍ തൊഴിലാളിയുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ചോ മോശം പ്രകടനത്തെക്കുറിച്ചോ മതിയായ വിവരങ്ങള്‍ തൊഴിലാളിയെ അറിയിക്കെണ്ടതാണ്. ഇതിലൂടെ തൊഴിലാളിയ്ക്ക് തന്റെ കേസ് വ്യക്തമായി പഠിക്കുന്നതിനുള്ള എല്ലാ വിവരങ്ങളും അടങ്ങിയിരിക്കണം. അതായത് തെളിവുകളുടെ കോപ്പി. റിട്ടന്‍ സ്റ്റേറ്റ്മെന്റ് കോപ്പികള്‍ ഇങ്ങനെയുള്ള എല്ലാ തെളിവുകളും ഉണ്ടായിരിക്കണം എന്നതാണ് ACAS ന്റെ മാര്‍ഗരേഖ. ഇതിനു ശേഷം തൊഴില്‍ ദാതാവ് തൊഴിലാളിയുമായി മീറ്റിംഗ് നടത്തിയശേഷം മാത്രമേ ആവശ്യമായ തീരുമാനത്തില്‍ എത്താവൂ. ഈ മീറ്റിങ്ങില്‍ തൊഴിലാളിയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും വിശദീകരണങ്ങളും തെളിവുകളും നിരത്താനും അവസരമുണ്ട്. മാത്രമല്ല, സാക്ഷികള്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്യാനുള്ള അവസരവും ലഭിക്കും.

ഈ രീതിയില്‍ ചോദ്യം ചെയ്യപ്പെടെണ്ട ആളുകളുടെ വിവരം നേരത്തെ തന്നെ തൊഴില്‍ ദാതാവിനെ അറിയിക്കേണ്ടതാണ്. തൊഴിലാളിയ്ക്ക് തന്റെ ഒപ്പം ഒരു സഹ പ്രവര്‍ത്തകനെയോ യൂണിയന്‍ പ്രതിനിധിയെയോ കൂടെ കൊണ്ടുവരാനുള്ള അവകാശം ഉണ്ട്. തൊഴിലാളിയുടെ കൂടെ വരുന്ന ആള്‍ക്ക് കേസ് അവതരിപ്പിക്കാനും അവകാശമുണ്ട്. അതുപോലെ തന്നെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുവാനും ഉള്ള അവകാശം ഉണ്ടായിരിക്കും. ഈ മീറ്റിങ്ങിനു (Disciplinary Hearing)ശേഷം ആവശ്യമായ നടപടി എടുത്ത ശേഷം ഇതിന്റെ കാരണവും എടുത്ത നടപടിയും തൊഴിലാളിയെ രേഖാമൂലം അറിയിക്കണം. അച്ചടക്കനടപടി എടുത്ത ശേഷം തൊഴിലാളിയ്ക്ക് ഇതിനെതിരെ അപ്പീല്‍ ചെയ്യാനുള്ള അവകാശം ഉണ്ട്. അപ്പീലിന്റെ സാഹചര്യം അടക്കം, താന്‍ എന്തുകൊണ്ടാണ് ഈ തീരുമാനത്തിനെതിരെ അപ്പീല്‍ നല്കുന്നു എന്നു തൊഴില്‍ ദാതാവിനെ രേഖാമൂലം അറിയിക്കണം, ആദ്യ മീറ്റിങ്ങില്‍ പങ്കെടുത്തവരായിരിക്കരുത് തൊഴില്‍ ദാതാവിന്റെ പാനലില്‍ അപ്പീല്‍ ഹിയറിംഗില്‍ ഇരിക്കുന്നത് എന്നാണ് നിയമം. പുതിയ ആളുകളായിരിക്കണം തീരുമാനം എടുക്കേണ്ടത്. ഇവര്‍ക്ക് കേസിന്റെ വസ്തുതകള്‍ നേരത്തെ അറിവില്ലാത്തവരായിരിക്കണം.

ലേഖകന്‍ കേംബ്രിഡ് മുന്‍ ഡിസ്റ്റ്രിക് കൗണ്‍സിലറും യുകെയില്‍ ക്രിമിനല്‍ ലോയറായി പ്രാക്ടീസും ചെയ്യുന്നൂ, കൂടാതെ എംപ്ലോയിമെന്റ് നിയമത്തില്‍
 ബിരുദാനന്തര ബിരുധവും നേടിയിട്ടുണ്ട്

 

More Latest News

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 21ന് ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും

ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം ' THAIBOOSA ' സെപ്റ്റംബര്‍ 21ന് ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന  പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സി. ജീന്‍ മാത്യു എസ്എച്ച്. വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു.  

വാറിംഗ്ടണില്‍ ഓള്‍ യുകെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20ന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്ക് മാത്രം അവസരം, രജിസ്ട്രേഷന്‍ ആരംഭിച്ചു

യുകെയിലെ മലയാളികള്‍ക്ക് മാത്രമായി വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒരു സെവന്‍ എ സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫുട്ബോളിനെ എക്കാലവും നെഞ്ചേറ്റുന്ന മലയാളികള്‍ ഒത്തിരിയേറെ പേര്‍ ഈ കാലഘട്ടത്തില്‍ യുകെയിലേക്ക് നഴ്സുമാരായും വിദ്യാര്‍ത്ഥികളായും കടന്നു വന്നവരുടെ ഇടയില്‍ നിന്നുള്ള ആഗ്രഹപ്രകാരവും ആവശ്യ പ്രകാരവുമാണ്, ഈ ഫുട്ബോള്‍ മാമാങ്കത്തിന് വാറിംഗ്ടടണ്‍ അസോസിയേഷന്‍ മുന്നോട്ട് വന്നത്. വാറിംഗ്ടണിലെ ഓഫോര്‍ഡ് ജൂബിലി ആസ്ട്രോ ടര്‍ഫ് പിച്ചുകളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 20 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറു മണി വരെയാണ് മത്സരങ്ങള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്കാണ് അവസരം. നാലു ടീമുകളുടെ നാലു ഗ്രൂപ്പുകളായി ആദ്യ റൗണ്ട് ലീഗ് മത്സരങ്ങളും തുടര്‍ന്ന് നോക്കൗട്ട് മത്സരങ്ങളുമാണ് നടക്കുക. രജിസ്ട്രേഷന്‍ ഫീസ് 150 പൗണ്ടും വിജയികള്‍ക്ക് 1000, 500, 250 എന്നിങ്ങനെ കൃഷ് പ്രൈസും കൂടാതെ ടൂര്‍ണമെന്റിലെ താരം, ടൂര്‍ണമെന്റിലെ ബെസ്റ്റ് കീപ്പര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. ടീം റെജിസ്റ്റര്‍ ചെയ്യുവാന്‍ ബന്ധപ്പെടുകഅഭിറാം 07879900603, എല്‍ദോ 07776609481, സിറിയക്ക് 07747095354 മത്സരവേദിയുടെ വിലാസംOrford Jublee Astro Turf, WA2 8HE

പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി, ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടം

പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി മുറിഞ്ഞ് കടലില്‍ താഴ്‌ന്നെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടമുണ്ടായത്. സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം, ഗഫൂര്‍ എന്നിവരെയാണ് കാണാതായത്. അഴീക്കല്‍ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്ലാഹി' എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ആറു പേരില്‍ നാലു പേരെ മറ്റ് കപ്പലുകാര്‍ രക്ഷപ്പെടുത്തി. കാണാതായ രണ്ടു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.    തീരത്തോട് ചേര്‍ന്നാണ് കപ്പല്‍ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും താഴേക്ക് ചാടുമെന്ന് യാത്രക്കാരന്‍, വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു: എയര്‍ ഇന്ത്യാ വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിയെ ആണ് മംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിമാനയാത്രക്കിടയില്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നു.  വിമാനത്തില്‍ വെച്ച് ജീവനക്കാരോട് മോശമായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്‌തെന്ന് ഇയാളെ കുറിച്ചുള്ള പരാതിയില്‍ പറയുന്നു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബിസി എന്നയാളെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.  വിമാനം പറന്നുകൊണ്ടിരിക്കേ വിമാനത്തില്‍നിന്ന് പുറത്തേക്ക് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ജീവനക്കാരും സഹയാത്രികരും പരിഭ്രാന്തരായി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സുരക്ഷാ കോ-ഓര്‍ഡിനേറ്റര്‍ സിദ്ധാര്‍ത്ഥ ദാസ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മേയ് 8നാണ് സംഭവം. ദുബായില്‍ നിന്ന് മംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് വിമാനം മംഗളൂരുവിലെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തു.

ഇത് സ്റ്റാര്‍മാജിക്കിന്റെ പ്രിയപ്പെട്ട താരം തന്നെയാണോ? കുട്ടി നിക്കറും ടീ ഷര്‍ട്ടും വേഷത്തില്‍ ആദ്യമായാണ് കാണുന്നതെന്ന് ആരാധകര്‍!!!

ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിന്റെ പള്‍സ് ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളു- ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയുടെ അവതരണം ആണ് പ്രേക്ഷകര്‍ക്ക് സ്റ്റാര്‍ മാജിക്ക് കാണാന്‍ കൂടുതല്‍ താല്‍പര്യമായതെന്ന് പൊതുവേ ആരാധകരുടെ അഭിപ്രായം. വ്യത്യസ്തമായ അവതരണത്തിലൂടെ എല്ലാ മലയാളികളെയും താരം കൈയ്യിലെടുത്തിട്ടുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മലയാളികളുടെ സ്വീകരണമുറികളില്‍ വളരെ പരിചിതയായ താരം നൃത്തം, അഭിനയം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ അവതാരകയായിട്ടാണ് കൂടുതല്‍ തിളങ്ങിയിട്ടുള്ളത്.  ഇപ്പോഴിതാ പട്ടായ യാത്രയുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുയാണ് താരം. ''ഹലോ പട്ടായ...'' എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. കുട്ടി നിക്കറും ടീ ഷര്‍ട്ടും ക്യാപ്പും സണ്‍?ഗ്ലാസും ധരിച്ച് പട്ടായ എന്നെഴുതിയിരിക്കുന്നതിന്റെ മുന്നില്‍ നില്‍ക്കുകയാണ് താരം.  ലക്ഷ്മിയുടെ പുതിയ ചിത്രത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റുകളിടുന്നുണ്ട്. ക്യൂട്ടാണ്, സുന്ദരിയാണ് എന്നൊക്കെയുള്ള കമന്റുകളുണ്ടെങ്കിലും 'ചേരേനെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുകഷ്ണം തിന്നണം എന്നാണല്ലോ..., ആരാ മനസ്സിലായില്ല...' എന്നതടക്കമുള്ള കമന്റുകളും പലരും കുറിക്കുന്നുണ്ട്.

Other News in this category

  • ലൈംഗിക അവയത്തില്‍ മരവിപ്പോ നീറ്റലോ ഉണ്ടെങ്കില്‍ ഒരിക്കലും പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്, ഹെര്‍പ്പസ് രോഗലക്ഷണവും ചികിത്സയും അറിയുക
  • ലൈംഗിക ആസക്തിയും പിഞ്ചു കുഞ്ഞിന്റെ കൊലപാതകവും, ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും ക്ലമീഡിയ ലഭിക്കാം
  • മാരകമായ ലൈംഗിക രോഗം ഗൊണോറിയ പകരുന്നതെങ്ങനെ? ലക്ഷണങ്ങളും പ്രതിവിധികളൂം വായിച്ചറിയാം
  • ഒന്നിലധികം പങ്കാളികളൂമായി ലൈംഗികത ആസ്വദിക്കാം, പക്ഷേ വില്ലന്മാരായ രോഗങ്ങളും കൂടെ പോരും, പ്രധാന ലൈംഗിക രോഗങ്ങളും അവയുടെ പ്രതിവിധികളെക്കുറിച്ചും അറിയാം
  • പൂര്‍ണ്ണ ആരോഗ്യമുള്ളവരും ലൈംഗിക രോഗ വാഹകരാകാം, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ച് അറിയാം.. ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • ശരീര വില്പന ശാലകളിലെ ലൈംഗിക ആസക്തിയും സുരക്ഷയും, പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും സെക്‌സ് എഡ്യൂക്കേഷന്‍ നഴ്‌സുമായ ജോസ്‌ന സാബു സെബാസ്റ്റ്യൻ എഴുതുന്നൂ.....
  • ബ്രിട്ടനിലെ തൊഴില്‍ നിയമസംരക്ഷണത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രസവകാല അവകാശങ്ങള്‍
  • പി.ടി.തോമസിനോട് മാപ്പ് പറയേണ്ടത് സഭയും മെത്രാനും അല്ല...
  • Most Read

    British Pathram Recommends