18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : കോട്ടയം സ്വദേശിയായ മലയാളി യുവതി നിത്യ മേരി വർഗീസ് യു.കെയിൽ ചികിത്സയ്ക്കിടെ വിടവാങ്ങി; സംസ്കാരം പിന്നീട്. >>> ഫ്രാൻസിസ് പാപ്പയ്ക്ക് ലോകം വിടയേകുന്നു.. സംസ്‌കാരത്തിനായുള്ള വിലാപയാത്ര ഉടൻ ആരംഭിക്കും; ട്രംപും വില്യം രാജകുമാരനും സെലെൻസ്കിയും അടക്കമുള്ള ലോകനേതാക്കൾ വത്തിക്കാനിൽ >>> സൈക്കിൾ സവാരിക്കാർ സൂക്ഷിക്കുക..! സൈക്കിളിടിപ്പിച്ച് പരുക്കേൽപ്പിച്ചാൽ ജീവപര്യന്തം തടവുവരെ ശിക്ഷ! അപകടങ്ങൾ കൂടുന്നു, പരുക്കുകൾ ഗുരുതരം; നിയമഭേദഗതി സർക്കാർ ഉടൻ പ്രാബല്യത്തിൽ വരുത്തും >>> ലിവർപൂളിലേക്ക് പോകുംമുമ്പ് ഓർക്കുക.. സന്ദർശകർക്ക് ടൂറിസ്റ്റ് ടാക്‌സ് ഏർപ്പെടുത്തുന്നു, ഒരുരാത്രി തങ്ങിയാൽ രണ്ട് പൗണ്ട് ടാക്‌സ് നൽകണം; നഗരവികസനത്തിന് മുതൽക്കൂട്ടാകുമെന്ന് കൗൺസിൽ അധികൃതർ, ടൂറിസം നശിപ്പിക്കുമെന്ന് വിമർശകർ >>> ഇന്ത്യൻ യാത്രാ വിമാനങ്ങൾ പാക്ക് വ്യോമപാതയിലൂടെ സഞ്ചരിക്കുന്നത് നിരോധിച്ചു; പ്രവാസികൾക്ക് കൂടുതൽ യാത്രാച്ചെലവും സമയനഷ്ടവും അനുഭവപ്പെടും; സൈനിക തലത്തിലും ഇരുരാജ്യങ്ങളും കച്ചമുറുക്കുന്നു, അതിർത്തിയിൽ ഏറ്റുമുട്ടൽ >>>
Home >> NURSES DESK
ഞാനും എന്റെ നേഴ്‌സിങ്ങ് ജീവിതവും... നേഴ്‌സസ് ഡേ സന്ദേശവുമായി മിനിജ ജോസഫ്

ജിജോ വാളിപ്ലാക്കിയില്‍

Story Dated: 2023-05-12

ഭൂമിയിലെ മാലാഖമാർ എന്നൂ വിശേഷണമുള്ള നമ്മുടെ നേഴ്‌സുമാരുടെ ദിവസമാണ് ഇന്ന്. ലോകം മുഴുവനൂമുള്ള നേഴ്‌സുമാർ ഇന്ന് മെയ് 12 ാം തീയതി നേഴ്‌സസ് ഡേ ദിനമായി ആഘോഷിക്കുന്നൂ. ക്രിസ്റ്റീൻ ബെൽ എന്ന മനുഷ്യാവകാശ പ്രവർത്തക പറഞ്ഞതുപോലെ ഒരു കുഞ്ഞ് ആദ്യ ശ്വാസമെടുക്കുമ്പോഴും മരണസമയത്ത് ഒരാൾ അന്ത്യശ്വാസമെടുക്കുമ്പോഴും ഒരു നേഴ്‌സുണ്ടാകൂം കൂടെ. ജനനം ആഘോഷിക്കും പൊലെ തന്നെ പ്രധാനമാണ് ഓരാൾ അന്ത്യശ്വാസം വലിക്കുമ്പോഴും ഉണ്ടാകുന്ന നേഴ്‌സിന്റെ ആശ്വാസമേകൽ. സമീപകാലത്ത് യുകെയിൽ എത്തിച്ചേർന്ന മലയാളി നേഴ്‌സുമാർക്ക് മാതൃക ആകേണ്ട നിരവധി നേഴ്‌സുമാർ നമുക്കിടയിലുണ്ട്. അവരിൽ ഒരാളായ ലണ്ടനിലെ കിങ്ങ്‌സ് കോളേജ് ഹോസ്പിറ്റൽ തിയറ്റർ ലീഡ് നേഴ്‌സായ മിനിജ ജോസഫുമായിട്ടാണ് ഈ നേഴ്‌സ് ദിനത്തിൽ ബ്രിട്ടീഷ് പത്രം അഭിമുഖം നടത്തുന്നത്.

യുകെ മലയാളികൾക്കിടയിൽ മുഖവരയുടെ ആവശ്യമില്ലാത്ത നേഴ്‌സാണ് മിനിജ. ഇരുപതിലധികം
 ഓപ്പറേഷൻ തിയയറ്ററുകളുള്ള കിങ്ങ്‌സ് ഹോസ്പറ്റലിൽ മിനിജയുടെ കീഴിൽ നൂറിലേറെ തിയറ്റർ നേഴ്‌സുമാർ ജോലി ചെയ്യുന്നൂ. യുകെ സർക്കാരിന്റെയും നിരവധി മലയാളി സംഘടനകളുടെയും അവാർഡുകൾ മിനിജയ്ക്ക് ലഭിച്ചിട്ടുണ്ട്. മിനിജയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ വായിക്കാം...

മിനിജയുടെ നേഴ്‌സിങ്ങ് കരിയറിന്റെ തുടക്കം ഒന്ന് വിശദീകരിക്കാമോ?

എന്റെ നേഴ്‌സിങ്ങ് കരിയർ ആരംഭിക്കുന്നത് 1989 ലാണ്. നേഴ്‌സിങ്ങ് പഠനത്തിന് ശേഷം ഇൻഡ്യയിലും ബംഗ്ലാദേശിലുമായി ജോലി ചെയ്തു. അതിന് ശേഷം 2000 ത്തിലാണ് ഞാൻ യുകെയിൽ എത്തുന്നത്. യുകെയിലേക്ക് ഇൻഡ്യയിൽ നിന്നൂള്ള മലയാളി നേഴ്‌സുമാരുടെ കുടിയേറ്റത്തിന്റെ പ്രാരഭ ഘട്ടമായിരുന്നൂ. അന്ന് കിങ്ങ്‌സിൽ ഞാനൂൾപ്പെടുന്ന ഏഴ് വിദേശ നേഴ്‌സുമാരായിരുന്നൂ ആദ്യം ഉണ്ടായിരുന്നത് അതിൽ മലയാളി ഞാൻ മാത്രം. എല്ലാം കൊണ്ടും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നെനിക്ക്. പുതിയ ആളുകൾ, പുതിയ ജോലി സംസ്‌കാരംവും ഇംഗ്ലീഷ് ജീവിത രീതിയും അതിനേക്കാളുപരി ഫ്രൊഫഷണൽ ലൈഫിൽ അവരുടെ നിലപാടുകളും കൃത്യനിഷ്ടതയും എന്നെ അത്ഭുതപ്പെടുത്തിയിരുന്നൂ. 

ലണ്ടനിലെ കിംങ്ങ്‌സ് ആശുപത്രിയിലെ ആദ്യത്തെ ഇൻഡ്യൻ നേഴ്‌സ് എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നൂ. നേഴ്‌സിങ്ങിന്റെ ഓരോ പടവുകൾ നടന്നൂ കയറുമ്പോഴും ഞാൻ കാത്തുസൂക്ഷിക്കുന്ന എന്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും ഞാൻ ഇന്നൂം മുറകെ പിടിക്കുകയും ചെയ്യുന്നൂ. കിങ്ങ്‌സ് ഹോസ്പറ്റലിൽ ജോലി തുടങ്ങിയ സമയത്ത് ജോലി സംബന്ധമായ നിരവധി പ്രതിസന്ധിയിലൂടെ ഞാൻ കടന്നൂപോയിട്ടുണ്ട്. പക്ഷെ അതിനെയെല്ലാം തരണം ചെയ്ത് പ്രതിസന്ധികളെയെല്ലാം അവസരങ്ങളായി കാണാൽ ശ്രമിച്ച് മുന്നോട്ട് നീങ്ങാൻ സാധിച്ചത് ഇനിക്ക്  പ്രഫഷണൽ ലൈഫിൽ വലിയ അനൂഗ്രഹമായി. ഈ അടുത്ത കാലയളവിൽ യുകെയിൽ എത്തിച്ചേർന്ന നേഴ്‌സുമാരോട് എനിക്ക് പറയുവാനൂള്ളത് നിങ്ങൾക്ക് കിട്ടുന്ന അവസരങ്ങളെല്ലാം നന്നായി ഉപയോഗിച്ചാൽ എൻ എച്ച് എസിൽ നിങ്ങൾക്ക് നിരവധി അവസരങ്ങളുണ്ട്. ജോലിയോടൊപ്പമുള്ള പഠനവും നിങ്ങളൂടെ സ്‌പെഷ്യലിറ്റിയിൽ നേടാവുന്ന എല്ലാ പുതിയ അറിവുകളും സ്വന്തം അപ്‌ഡേറ്റ് ചെയ്യുക. അങ്ങനെയെങ്കിൽ അവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുമെന്നാണ് എന്റെ അനൂഭവം.


കരിയറിലെ ആദ്യ ചുവടുവെപ്പ് എങ്ങനെയായിരുന്നൂ?

നാടുമായി താരതമ്മ്യപ്പെടുത്തുമ്പോൾ നേഴ്‌സിങ്ങ് പ്രാക്ടീസിലെ വ്യത്യസ്ഥത എന്നെ കുറച്ചൊന്നുമല്ല ആദ്യകാലങ്ങളിൽ നിരാശപ്പെടുത്തിയത് എന്നാൽ അധിക സമയം കണ്ടെത്തി എൻ എച്ച് എസ് പോളിസികളും രോഗികളെ പരിചരിക്കേണ്ട ഗൈഡ് ലൈൻസുമെല്ലാം റഫർ ചെയ്തു മനസ്സിലാക്കി. ഇതിലൂടെ എന്റെ ആത്മവിശ്വാസം വാനോളം വർദ്ധിച്ചു. രണ്ടായിരത്തിന്റെ ആദ്യ നാളുകളിൽ വിദേശത്ത് പ്രാക്ടീസ് ചെയ്ത നേഴ്മാർ ഉയർന്ന ഗ്രേഡുകളിൽ അപേക്ഷിക്കുവാൻ വിമുഖത പ്രകടിച്ച് നിന്നപ്പോൾ ഞാൻ രണ്ടും കല്പിച്ച് സീനിയർ നേഴ്‌സിങ്ങ് ഗ്രേഡിനായുള്ള അഭിമുഖത്തിൽ സധൈര്യം അപേക്ഷിച്ചു. ആദ്യ അവസരത്തിൽ തന്നെ ആദ്യ കടമ്പ കടന്ന് സീനിയർ നേഴ്‌സായി. ഈ സമയങ്ങളിലെല്ലാം ജോലി സമയത്തിന് പുറമേ കിട്ടാവുന്ന അവസരങ്ങളിലെല്ലാം സ്റ്റഡി ദിനങ്ങളിൽ പങ്കെടുത്ത് സ്വന്തമായി അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നൂ. എല്ലാ നേഴ്‌സിങ്ങ് സംബന്ധമായ മാഗസിനൂകളും വായിച്ച് യുകെ നേഴ്‌സിങ്ങ് പ്രാക്ടീസിനെകുറിച്ച് പ്രത്യേകിച്ച് എൻ എച്ച് എസ് മാനേജ്‌മെന്റിൽ വൈദഗ്ധ്യം നേടി.

കിങ്ങ്‌സിൽ സീനിയർ നേഴ്‌സായി ജോലി ചെയ്തപ്പോൾ ലഭിച്ച ആത്മ വിശ്വാസം എന്നെ എഫ് ഗ്രേഡ് റോളിലേയ്ക്ക് അപേക്ഷിക്കുവാൻ നിർബന്ധിതയാക്കി. തുടർന്ന് തൊഴിൽ അവസരത്തിനായി എല്ലാ എൻ എച്ച് എസ് ആശുപത്രികളിലും അപേക്ഷിച്ചു അങ്ങനെ ന്യൂകാസിൽ ഫ്രീമാൻ ആശുപത്രിയിൽ കാർഡിയാക് തിയറ്ററിലെ എഫ് ഗ്രേഡ് നേഴ്‌സായി ജോലി ലഭിച്ചു. ഇവിടെ നിന്ന് കാർഡിയാക് ലങ്ങ്‌സ് സർജറിയിൽ പ്രത്യേക പരിശീലനം നേടി ഏകദേശം മൂന്നൂ വർഷത്തോളം അവിടെ ജോലി ചെയ്തു. 

ഫ്രീമാൻ ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച അനുഭവ പരിഞ്ജാനം ഏതു റോളുകൾ ഏറ്റെടുക്കുന്നതിനും എന്നെ പ്രാപ്തയാക്കി. ഞാൻ ആദ്യം ജോലി ചെയ്തിരുന്ന കിങ്ങ്‌സ് കോളേജിൽ കാർഡിയാക് തിയറ്റർ കോർഡിനേറ്ററെന്ന ഒഴിവ് (ഇപ്പോഴത്തെ ബാൻഡ് 7) കാണൂവാൻ ഇടയായി. തുടർന്ന് ഈ ജോലിക്കായി അപേക്ഷിക്കുകയും അതിശയമെന്ന് പറയട്ടെ ജോലി ലഭിക്കുകയും ചെയ്തു. അങ്ങനെ 2007 ൽ ബാൻഡ് 7 റോളിൽ കിങ്ങ്‌സ് ഹോസ്പിറ്റലിൽ ഞാൻ തിരിച്ചെത്തി. കിങ്ങ്‌സിൽ എത്തിയ ശേഷം കാർഡിയാക് തിയറ്ററിൽ നിരവധി പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. പേഷ്യന്റ് സേഫ്റ്റിക്ക് മുൻഗണന നല്കി പോളിസികൾ അപ്‌ഡേറ്റ് ചെയ്തു. ഓപ്പറേഷൻ തിയറ്റർ നേഴ്‌സുമാക്ക് വേണ്ടി പ്രത്യേക പരിശീലന പദ്ധതികൾ തയ്യാറാക്കി. ഞാൻ അപ്‌ഡേറ്റ് ആകുന്നതൊടൊപ്പം എന്റെ ടീമിനെയും അപ്‌ഡേറ്റ് ചെയ്ത് ഒരു പുതിയ വർക്കിങ്ങ് കൾച്ചർ ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചത് നിരവധി അംഗീകാരങ്ങൾക്ക് എന്നെ അർഹയാക്കി.

എന്തെല്ലാം അവാർഡുകൾ ലഭിച്ചിട്ടുണ്ട് ?

പെരി ഓപ്പറേറ്റീവ് പ്രാക്ടീഷണർ ഓഫ് ദി ഇയർ രണ്ടു പ്രാവശ്യം

നേഴ്‌സസ് ഓഫ് ദ ഡെക്കേഡ് 

മോസ്റ്റ് ഇൻഫ്ൽളുവൻഷ്യൽ യുകെ മലയാളിഅംഗീകാരം

നേഴ്‌സിങ്ങ് റെക്കങ്ങ്‌നീഷ്യൻ അവാർഡ്

ഏഞ്ചൽ യുക്മ അവാർഡ്

ന്യുസ് പേർസൺ ഓഫ് ദി ഇയർ

ബെസ്റ്റ് ഫിമെയിൽ നേഴ്‌സ് ഓഫ് ദി ഇയർ യുക്മ അവാർഡ്

കൂടാതെ കിംഗ് ചാൾസ് നടത്തിയ ഗാർഡൻ പാർട്ടിയിൽ പ്രത്യേക ക്ഷണിതാവാകാനൂള്ള അവസരവും ലഭിച്ചു.

ഇപ്പോൾ കിങ്ങ്‌സ് ഹോസ്പിറ്റലിനെ തിയറ്റർ ലീഡ്‌ നേഴ്‌സായി ജോലി ചെയ്യുന്നൂ, ഈ പോസ്റ്റിലേയ്ക്ക് എങ്ങനെയാണ് എത്തിച്ചേർന്നത്?

2012 ൽ കിങ്ങ്‌സ് കേളേജ് ഹോസ്പിറ്റലിൽ ആക്ട്ങ്ങ് മേറ്ററൻ ആയി നിയമിതയായി തുടർന്ന് കിങ്ങ്‌സിന്റെ തന്നെ ഹോസ്പിറ്റലായ പ്രിൻസസ് റോയൽ ഹോസ്പിറ്റലിൽ തിയറ്റർ മേറ്ററൻ ആയി പ്രമോഷൻ ലഭിച്ചു. ഈ ജോലിയിൽ കിങ്ങ്‌സിലെ ഉയർന്ന തസ്ഥികയിലുള്ള മാനേജ്‌മെന്റ് റോളിലുള്ളവരുമായി ജോലി ചെയ്യുവാൻ സാധിച്ചത് എന്റെ ആത്മവിശ്വസം വീണ്ടും വർദ്ധിപ്പിച്ചു. തുടർന്ന് 2019 ൽ അമേരിക്കൻ മെഡിക്കൽ രംഗത്തെ ഭീമനായ ക്ലെവിലാൻഡ് ക്ലിനിക്ക് ആശുപത്രിയുടെ ലണ്ടൻ ശാഖയുടെ കാർഡിയാക് തിയറ്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ക്ഷണിച്ചു. ഈ ക്ഷണം സ്വീകരിച്ച് 2019 ഞാൻ കിങ്ങ്‌സ് വിടുകയും രണ്ടു വർഷത്തോളം ക്ലെവിലാൻഡ് ക്ലിനിക്ക് ആശുപത്രിയുടെ കാർഡിയാക് തിയറ്റർ മാനേജരായി ജോലി നോക്കുകയും ചെയ്തു. 2022 ൽ ക്ലെവിലാൻഡ് കാർഡിയാക് ഒപ്പാറേഷൻ തിയറ്റർ തുറക്കുവാനൂള്ള നടപടികൾ ആരംഭിച്ച ശേഷം എന്റെ സ്വന്തം തട്ടകമായ കിങ്ങ്‌സ് ആശുപത്രിയിലേയ്ക്ക് തിരിച്ചെത്തുകയുമായിരുന്നൂ. കിങ്ങ്‌സിൽ തിരിച്ചെത്തിയ എന്നെ കിങ്ങ്‌സ് ആശുപത്രിയുടെ എല്ലാ തിയറ്ററുകളും ഉൾപ്പെടുന്ന വിഭാഗത്തിന്റെ നേഴ്‌സ് ലീഡായി നിയമിച്ചു.

ഈ നേഴ്‌സസ് ദിനത്തിൽ എല്ലാ നേഴ്‌സുമാരോടൂം പറയുവാനൂള്ള നേഴ്‌സസ് സന്ദേശമെന്താണ് ?

പാലായ്ക്കടുത്തുള്ള ഉരളികുന്നത്തെ ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പടിച്ച് എനിക്ക് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ആശുപത്രിയിലെ തിയറ്റർ ലീഡാകാൻ സാധിച്ചെങ്കിൽ അത് എന്റെ മാത്രം കഴിവല്ല. ദൈവ കൃപയും ഞാൻ വിശ്വസിക്കുന്ന നേഴ്‌സ് എന്ന എന്റെ പ്രഫഷനോടുള്ള എന്റെ കലർപ്പില്ലാത്ത ആരാധനയും കഠിനദ്ധ്യ്വാനവുമാണെന്ന് ഞാൻ വിശ്വസിക്കുന്നൂ. ഈ നേഴ്‌സ് ദിനത്തിൽ എല്ലാ നേഴ്‌സുമാരോടും എനിക്ക് പറയുവാനൂള്ളത് നിങ്ങളുടെ ജോലിക്കൊരു മഹത്വമുണ്ട് അത് നിരാലംബരായ രോഗികൾക്ക് കലർപ്പില്ലാത്ത സ്‌നേഹത്തിന്റെയും കരുതലിന്റെയും സ്പർശനം നൽകുവാൻ സാധിക്കുക എന്നൂള്ളതാണ്. ഒരു നേഴ്‌സിന് ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റേയും ആത്മാവിന്റേയും ഹൃദയത്തിന്റേയും മുറിവുണക്കുവാൻ സാധിക്കൂം അതുകൊണ്ടു തന്നെയാണ് ഭൂമിയിലെ മാലാഖമാരെന്ന് മനുഷ്യ സമൂഹം നമ്മെ വിശേഷിപ്പിക്കുന്നത്. ആ വിശ്വാസം കാത്തു സൂക്ഷിച്ച് അനൂകമ്പയുടെയും സ്‌നേഹത്തിന്റെയും നിങ്ങളൂടെ കരങ്ങൾ ഓരോ രോഗിക്കൂം ആശ്വാസം പകരട്ടെ.... യുകെയിലും നാട്ടിലുമുള്ള എന്റെ എല്ലാ നേഴ്‌സസ് സുഹൃത്തുക്കൾക്കൂം നേഴ്‌സസ് ദിനാശംസകൾ...

Minija Joseph

Clinical Lead, Inpatient Theatres

Kings College Hospital NHS Foundation Trust

London

More Latest News

സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച്, ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി

ഫാ. ജോമോൻ പുന്നൂസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 19വർഷമായി സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ചിൽ വിശുദ്ധ കുർബാന അനുഷ്ടിച്ചു വരികയാണ്. 
കഴിഞ്ഞ ഒരാഴ്ചയായി ഓശാനയും പെസഹായും ദുഃഖശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെ തിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. വിശുദ്ധ കര്‍മ്മങ്ങള്‍ വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി. ഓശാന ഞായറാഴ്ച ഫാ. മാത്യൂസ് അബ്രഹാമിന്റെ കാര്‍മികത്വത്തിലാണ് നടത്തപ്പെട്ടത്. പെസഹയും, ദുഃഖ വെള്ളിയും, ഉയിർപ്പിന്റെ ശുശ്രൂഷകളും ഫ്ലോറിഡയിൽ നിന്നുള്ള Rev Fr.Thomson ചാക്കോ യുടെ കാർമ്മികത്വത്തിലാണ് നടത്തപ്പെട്ടത് . Rev Fr.മാത്യൂസ് അബ്രഹാമിന്റെ കാർമികത്വത്തിൽ ഇപ്സ്വിച്ചിലെ സെന്റ്‌ അഗസ്റ്റിൻസ് പള്ളിയിൽ നടന്ന ഓശാന ശുശ്രുഷകളും ഭക്തി സാന്ദ്രമായ പ്രദക്ഷിണവും ഏവർക്കും ഹൃദ്യാനുഭവമായി. വിശ്വാസ സമൂഹത്താൽ നിറഞ്ഞ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിൻസ് ചർച്ചിൽ ഓരോ ശുശ്രുഷകൾക്കും വിശ്വാസികൾ നേർച്ചയായി കൊണ്ടുവരുന്ന സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ ഈ കൂട്ടായ്മയുടെ ഐക്യം വിളിച്ചോതുന്നു. പെസഹ ആചാരണത്തിനുശേഷം വിശ്വസികളുടെ സൗകര്യാർദ്ധം ദുഃഖ വെള്ളിയുടെ ശുശ്രുഷകൾ നടത്തപ്പെട്ടത് ഇപ്‌സ്വിച്ചിലെ ഗ്രേറ്റ് ബ്ലെകെൻഹാം ഹാളിൽ വച്ചായിരുന്നു. ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ വായനകളും, പ്രദക്ഷിണവും ഭക്തിസാന്ദ്രമായി ആഘോഷിച്ച ഇപ്‌സ്വിച് സമൂഹം ഏകദേശം 200 ഓളം പേര്‍ക്ക് നേര്‍ച്ച ഭക്ഷണമായി കഞ്ഞിയും പയറും നല്‍കി. വൈകിട്ട് ആറ് മണിയോടെ നടന്ന ഉയിർപ്പിന്റെ ശുശ്രുഷകൾക്കു Rev ഫാ. തോംസൺ ചാക്കോ നേതൃത്വം നൽകി. എല്ലാവരോടും ക്ഷമിക്കാനും സ്‌നേഹിക്കാനും ഉത്‌ബോധിപ്പിക്കുന്ന ഉയിര്‍പ്പിന്റെ തിരുന്നാളിന് ഏവര്‍ക്കും ഈസ്റ്റർ എഗ്ഗ് നൽകി പരസ്പരം കൈകോർത്ത് മംഗളാശംസകള്‍ നേർന്നു. ശുശ്രുഷകൾ അനുഷ്ടിച്ച വൈദീകർക്കൊപ്പം, ശുശ്രുഷക്കാരുടെയും,ഗായക സംഘത്തിന്റെയും, സർവ്വോപരി സഹകരിച്ച എല്ലാ വിശ്വാസികളുടെ യും സാന്നിധ്യ സഹായങ്ങൾക്കും, നേർച്ച ഭക്ഷണം തയ്യാറാക്കിയ എല്ലാ കുടുംബങ്ങൾക്കും, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കമ്മിറ്റി അംഗങ്ങളോടും, ട്രസ്റ്റി മനോജ് ഇടശ്ശേരിയിൽ, സെക്രട്ടറി ഷെറൂൺ തോമസ് എന്നിവർ നന്ദി രേഖപ്പെടുത്തി.

ആലപ്പുഴ ജിംഖാന' ടീമിന് പ്രശംസയുമായി ശിവകാർത്തികേയൻ, ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’ സിനിമയിലെ പ്രധാന അഭിനേതാക്കളെല്ലാം ചേർന്ന് തമിഴ് താരം ശിവകർത്തികേയനുമായി കൂടിക്കാഴ്ച നടത്തി. നസ്‌ലൻ, ലുക്മാൻ, സന്ദീപ് പ്രദീപ് , ബേബി ജീൻ, അനഘ രവി എന്നിവരുമായി ശിവകാർത്തികേയൻ നടത്തിയ കൂടിക്കാഴ്ചയും, സിനിമയുടെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം അവർക്കൊപ്പം കാണുന്ന ശിവകാർത്തികേയന്റെ വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ട്രെയ്‌ലർ കണ്ട ശേഷം ചിത്രത്തെ പറ്റി ശിവകാർത്തികേയൻ നല്ല അഭിപ്രായം പങ്കുവെക്കുന്നതും വീഡിയോയിൽ കാണാൻ പറ്റും. സിനിമ തയ്യാറാക്കുന്നതിനായെടുത്ത പരിശ്രമം പൂർണ്ണമായും ട്രെയിലറിൽ നിന്നും മനസിലാക്കാൻ കഴിയുമെന്ന് കൂടി ടീമിനോട് ശിവ കാർത്തികേയൻ വ്യക്തമാക്കി. ഏതായാലും ഈ ആഴ്ച റിലീസാകുന്ന ആലപ്പുഴ ജിംഖാന താൻ തീയേറ്ററിൽ പോയി തന്നെ കാണുമെന്നും സിനിമയെ കുറിച്ചുള്ള വിശദമായ അഭിപ്രായം അറിയിക്കുമെന്നുമാണ് ജിംഖാന ടീമിനായി ശിവ കാർത്തികേയൻ നൽകിയിരിക്കുന്ന വാഗ്ദാനം. ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി U/A സർട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കോമഡി, ആക്ഷൻ, ഇമോഷൻ എന്നിവ കലർന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറായി എത്തുന്ന ചിത്രത്തിന്റെ സിനിമയുടെ ഓൾ കേരള ബുക്കിങ്,  ഓൺലൈൻ സൈറ്റുകളിൽ ആരംഭിചിരിക്കുന്നു. മമ്മൂട്ടി ചിത്രമായ ബസൂക്ക, ബേസിൽ ചിത്രമായ മരണമാസ് എന്നിവക്കൊപ്പം ക്ലാഷ് റിലീസയെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണിപ്പോൾ കാണാനാകുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.  

പൃഥ്വിരാജിനാണ് മുഴുവൻ പ്രശ്നവും, അവസരവാദം കളിച്ച മല്ലിക, ആ നീക്കം ക്ലച്ച് പിടിച്ചില്ല'; ശാന്തിവിള ദിനേശ്

എമ്പുരാൻ സിനിമ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. വിവാദത്തെ തുടർന്ന് ചിത്രത്തിലെ 24 രംഗങ്ങൾ വെട്ടിനീക്കിയിരുന്നു. ഇപ്പോൾ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുകയാണ്. ചിത്രത്തിന്റെ വിതരണക്കാരനായ ഗോകുലം ഗോപാലനെതിരെയാണ് ആദ്യ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തി. ഇന്ന് സിനിമയുടെ സംവിധായകൻ കൂടിയായ പൃഥ്വിരാജിനെതിരെ ആദായ നികുതി വകുപ്പും നോട്ടീസ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വിവാദം കൊഴുക്കവെ ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. യുട്യൂബിലെ തന്റെ ചാനലിലൂടെയാണ് ശാന്തിവിളയുടെ പ്രതികരണം.   പൃഥ്വിരാജും മോഹൻലാലും അമിത് ഷായേയോ നദ്ദയേയോ ഒക്കെ കണ്ടിട്ട് എമ്പുരാൻ മൂന്നാം ഭാഗം എടുക്കുന്നത് മുഴുവൻ നിങ്ങൾക്ക് വേണ്ടിയാണെന്ന് പറഞ്ഞിരുന്നുവെങ്കിൽ ഈ 24 വെട്ടും ഒഴിവാക്കാമായിരുന്നു. ഇവിടുത്തെ പ്രശ്നം എന്താണെന്ന് വെച്ചാൽ മോഹൻലാൽ കൂടുതൽ ചായ്വ് കാണിക്കുന്നത് കേന്ദ്രം ഭരിക്കുന്നവരുമായിട്ടാണ്. അത് പരമമായ സത്യമാണ്. ഇവിടെ പിണറായി വിജയനുമായും നല്ല ബന്ധമുണ്ട്. ബിജെപി നേതാക്കളുമായും മോഹൻലാലിന് നല്ല ബന്ധമുണ്ട്.   എമ്പുരാന്റെ തിരക്കഥയൊരുക്കിയ മുരളി ഗോപി ബിജെപി അംഗത്വം പരസ്യമായി വാങ്ങിയ ഭരത് ഗോപിയുടെ മകനാണ്. ഈ വിവാദത്തിൽ ആരും മുരളി ഗോപിയേയും ആന്റണി പെരുമ്പാവിനേയും ഗോകുലം ഗോപാലനേയും ആരും കുറ്റപ്പെടുത്തുന്നില്ല. പ്രശ്നം മുഴുവൻ പൃഥ്വിരാജിനാണ്. അവസരവാദം നന്നായി കളിക്കാൻ മടിയില്ലാത്ത ആളാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക. കാരണം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് മോദി ഭക്തയെ പോലെയാണ് പെരുമാറിയത്. ആടുജീവിതത്തിന് മകനൊരു ദേശീയ അവാർഡ് വാങ്ങിക്കൊടുക്കാനാണ് മല്ലിക ഈ കളി കളിക്കുന്നതെന്നാണ് അന്ന് പലരും വിമർശിച്ചത്. പക്ഷെ എന്തോ ആ നീക്കം ക്ലച്ച് പിടിച്ചില്ല. എന്തായാലും പൃഥ്വിരാജിനെ തീർത്തേ ഹൈന്ദവ ഭക്തർക്ക് ഇപ്പോൾ കലി തീരു എന്ന അവസ്ഥയാണ്.

എമ്പുരാൻ ഇങ്ങനെ എടുത്തതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യം, മനപ്പൂർവ്വം കേരള രാഷ്ട്രീയ വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ വേണ്ടി; മുൻ ഡിജിപി ആർ ശ്രീലേഖ

എമ്പുരാൻ സിനിമയ്ക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ. ബിജെപിയോട് കൂറ് കാണിച്ച് നിൽക്കുന്നവരെ ഏത് വിധേനയും പിന്തിരിപ്പിക്കണം എന്ന ആശയത്തോട് കൂടി എടുത്തതാണ് ഈ സിനിമ. നിർദാക്ഷിണ്യം ചെയ്യുന്ന ക്രൂരതകൾ ചെയ്യുന്ന ആളെ ഹീറോയാക്കി അവതരിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കുമെന്നും ശ്രീലേഖ ചോദിച്ചു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. ഞാൻ എമ്പുരാൻ കണ്ടു, മാർക്കോ ഇറങ്ങിയപ്പോൾ എല്ലാവരും പറഞ്ഞത് സിനിമയിലെ വയലൻസിനെ കുറിച്ചാണ്. എന്നാൽ എമ്പുരാനിലും ഈ വയലൻസ് എല്ലാം ഉണ്ട്. എന്നാൽ ആരും വിമർശനം ഉന്നയിച്ച് കണ്ടില്ല. സിനിമയുടെ സ്വാധീനം കൊണ്ട് കുട്ടികളിൽ അക്രമവാസന ഉണ്ടാകില്ലെന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്.എന്നാൽ സിനിമയിലെ വയലൻസ് ചെറിയ രീതിയിലെങ്കിലും സ്വാധീനം ഉണ്ടാക്കാം. മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നായകനടൻ മോഹൻലാൽ ആയിരുന്നു. ആയിരുന്നുവെന്ന് പറയാൻ കാരണം അത് എമ്പുരാൻ കൊണ്ട് മാത്രമല്ല, അതിന് മുൻപ് ഇറങ്ങിയ പല പടങ്ങളും കടുത്ത നിരാശയാണ് നൽകിയിട്ടുള്ളത്. എമ്പുരാനാണെങ്കിലും വമ്പൻ ഹൈപ്പിലാണ് എത്തിയത്. ലൂസിഫർ എനിക്ക് ചെറിയ രീതിയിലെങ്കിലും ഇഷ്ടപ്പെട്ടിരുന്നു. രാഷ്ട്രീയമൊക്കെയാണ് ചർച്ച ചെയ്യുന്നത് സിനിമ. വളരെ വലിയ വയലൻസുള്ള സിനിമയാണ് എമ്പുരാൻ. ഈ സിനിമ പറയാൻ ഉദ്ദേശിക്കുന്ന മെസേജ് യാദൃശ്ചികമായി വന്നതല്ല. മനപ്പൂർവ്വം കേരള രാഷ്ട്രീയ വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ വേണ്ടിയാണ്. ബിജെപി കേരളത്തിൽ കടക്കാൻ പാടില്ല, കടന്നാൽ കേരളം നശിക്കും എന്ന് കാണിക്കുന്നതാണ് സിനിമ. ഗോവർധൻ എന്ന ഇന്ദ്രജിത്ത് കഥാപാത്രം പറയുന്നത് ബിജെപി കേരളത്തിൽ വരാൻ പാടില്ല, വലിയ അപകടം പിടിച്ച കാര്യമാണെന്ന മട്ടിലാണ്.

യുക്മ ചാരിറ്റി ഫൗണ്ടേഷന് പുതിയ നേതൃത്വം, അലക്സ് വർഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ, ഷാജി തോമസ് സെക്രട്ടറി

യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനായി അലക്സ് വർഗ്ഗീസ്, സെക്രട്ടറിയായി ഷാജി തോമസ് എന്നിവരെ നിയോഗിച്ചതായി  ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മ  പ്രസിഡൻറ് എബി സെബാസ്റ്റ്യൻ ചെയർമാനായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ (UCF) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ പോഷക സംഘടനയായി പ്രവർത്തിച്ചുവരുന്നു. യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ യുക്മ ചാരിറ്റി ഫൗണ്ടേഷനിൽ യുക്മ ജനറൽ കൗൺസിലിൽ നിന്നുമുള്ള അംഗങ്ങളെയാണ്  യുക്മ ദേശീയ സമിതി യോഗം ചേർന്ന് ട്രസ്റ്റിമാരായി തിരഞ്ഞെടുക്കുകയും തുടർന്ന്  ഭാരവാഹികളെ തീരുമാനിക്കുകയും ചെയ്യുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ ആദ്യ യോഗത്തിൽ വച്ചാണ് വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവരെ ഐകകണ്ഡേന തീരുമാനിച്ചത്.  ബർമിംങ്ഹാമിൽ ചേർന്ന യുക്മ ദേശീയ സമിതി യോഗം യുക്മയുടെ പ്രധാനപ്പെട്ട പോഷക സംഘടനാ നേതൃത്വങ്ങളിലും സംഘടനയിലെ പ്രധാനപ്പെട്ട തസ്തികകളിലേക്കുമുള്ള നിയമനങ്ങൾ അംഗീകരിച്ചിരുന്നു. യു കെ മലയാളി സമൂഹത്തിന് കൂടുതൽ പ്രയോജനകരമാകുന്ന വിധത്തിൽ യുക്മ ചാരിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അലക്സ് വർഗ്ഗീസിൻറെയും ഷാജി തോമസിന്റെയും പരിചയ സമ്പത്ത് പ്രയോജനകരമാകുമെന്ന് ദേശീയ സമിതി വിലയിരുത്തി. എബി സെബാസ്റ്റ്യൻ, ജയകുമാർ നായർ, അലക്സ് വർഗീസ്, ഷാജി തോമസ്, മനോജ് കുമാർ പിള്ള, ഡോ.ബിജു പെരിങ്ങത്തറ, കുര്യൻ ജോർജ് എന്നിവരാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാർ. യുക്മ ചാരിറ്റി ബോർഡ് വൈസ് ചെയർമാൻ അലക്സ് വർഗ്ഗീസ് യുക്മയുടെ സ്ഥാപന കാലഘട്ടം മുതൽ ഏറ്റവും കൂടുതൽ തവണ ദേശീയ കമ്മറ്റിയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അലക്സ് വർഗീസ്. യുക്മ ദേശീയ ജനറൽ സെക്രട്ടറി, യുക്മ നാഷണൽ കമ്മറ്റി അംഗം, രണ്ടുവട്ടം യുക്മ നാഷണൽ പി ആര്‍ ഒ & മീഡിയ കോർഡിനേറ്റർ, ദേശീയ ജോയിന്റ് ട്രഷറര്‍, ദേശീയ ജോയിന്റ് സെക്രട്ടറി, യുക്മ ന്യൂസ് മാനേജിംഗ് എഡിറ്റർ, യുക്മന്യൂസ് അസോസിയേറ്റ് എഡിറ്റർ, ദേശീയ ട്രഷറർ തുടങ്ങിയ വിവിധ ഉത്തരവാദിത്തങ്ങൾ സംഘടനക്ക് വേണ്ടി നിർവഹിച്ചിട്ടുള്ള അലക്സ് വിനയവും സൗമ്യതയും കൈമുതലാക്കിയ നേതാവാണ്. ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ദ്ധ്യമാണ് കൂടുതല്‍ ഉയര്‍ന്ന പദവികളിലേയ്ക്ക് അദ്ദേഹത്തെ എപ്പോഴും എത്തിക്കുന്നത്. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനിൽ (എം എം സി എ) രണ്ടു പ്രാവശ്യം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ തുടങ്ങിയ ചുമതലകൾ കൂടി വഹിച്ച അലക്സ്, മാഞ്ചസ്റ്റര്‍ സെന്‍റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായും രണ്ടു ടേം പ്രവര്‍ത്തിച്ചിട്ടുണ്ട്.  അലക്സിന്റെ സംഘാടകപാടവത്തിന്റെ മകുടോദ്ദാഹരണമാണ് മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകിയ ഭരണസമിതിയുടെ ഏറ്റവും അവസാന പരിപാടിയായി മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കുടുംബ സംഗമം (യുക്മ ഫെസ്റ്റ്). മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഇന്നു വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച, അതിമനോഹരമായ ആ പരിപാടിയിലൂടെ യുക്മയുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ ചടങ്ങിനാണ് സംഘടന സാക്ഷ്യം വഹിച്ചത്.  മനോജ് കുമാർ പിള്ള പ്രസിഡൻ്റായ ദേശീയ സമിതി ആദ്യമായി മാഞ്ചസ്റ്റർ  പാർസ് വുഡ് സ്കൂളിലെ ശ്രീദേവി നഗറിൽ വച്ച് 2019 -ൽ  സംഘടിപ്പിച്ച ദേശീയ കലാമേള വൻ വിജയമാക്കുന്നതിന് പിന്നിൽ  പ്രധാന ചുമതല വഹിച്ചത് ജനറൽ സെക്രട്ടറിയായിരുന്ന അലക്സ് വർഗീസാണ്. കേരളാ പോലീസ് ഉദ്യോഗസ്ഥനായിരുന്ന അലക്സ് പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിഥിൻഷോ ഹോസ്പിറ്റൽ ലംങ്ങ് ക്യാൻസർ ഡിപ്പാർട്ടൻ്റിലെ സ്പെഷ്യലിസ്റ്റ് നഴ്സാസായ ബെറ്റിമോൾ അലക്സ് ഭാര്യയാണ്. അനേഖ അലക്സ് (ബാങ്ക് ഓഫ് ന്യൂയോർക്ക്), കബഡി വേൾഡ് കപ്പിൽ വെയിൽസ് ടീമിനെ പ്രതിനിധീകരിച്ച അഭിഷേക് അലക്സ് (നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥി, ഹൾ - യോർക് മെഡിക്കൽ സ്കൂൾ), ഏഡ്രിയേൽ അലക്സ് (ഇയർ 8) എന്നിവർ മക്കളാണ്. യുക്മ ചാരിറ്റി ബോർഡ് സെക്രട്ടറി ഷാജി തോമസ്  യുക്മ ചാരിറ്റി ബോർഡിന്റെ സെക്രട്ടറിയായി ഡോർസെറ്റിൽ നിന്നുള്ള ഷാജി തോമസിനെ യുക്മ ദേശീയ സമിതി നിയോഗിച്ചു. യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുക്മ ചാരിറ്റി ട്രസ്റ്റി ബോർഡംഗമായ ഷാജി തോമസ് യുക്മയുടെ ആരംഭകാലം മുതൽ സംഘടനയുടെ സന്തത സഹചാരിയാണ്. യുക്മ ദേശീയ വൈസ് പ്രസിഡൻറ്, ദേശീയ ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള ഷാജി തോമസ് രണ്ട് തവണ ദേശീയ സമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.  യുക്മ ചാരിറ്റി ട്രസ്റ്റി ബോർഡംഗമാകുന്നതിന് മുൻപ് തന്നെ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സഹകരിക്കുകയും ചെയ്തിട്ടുള്ള ഷാജി തോമസ് പുതിയ ചുമതല ഏറ്റെടുക്കുന്നത് ഏറെ താല്പര്യത്തോടെയാണ്. കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി യുക്മ മുണ്ടക്കയം കോരുത്തോട്ടിൽ പണി കഴിപ്പിച്ച വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഷാജി തോമസായിരുന്നു. യുക്മ ദേശീയ സമിതി നിർദ്ദേശിച്ച സമയത്തിനുള്ളിൽ ആ പ്രോജക്ട് പൂർത്തിയാക്കുവാൻ അദ്ദേഹം കാണിച്ച ശുഷ്കാന്തി സ്തുത്യർഹമായിരുന്നു. ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സ്ഥാപക പ്രസിഡൻറായ ഷാജി തോമസ് മുണ്ടക്കയം സ്വദേശിയാണ്. എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന ഷാജി തോമസ് 2006 ലാണ് യുകെയിലേക്ക് കുടിയേറിയത്. ഷാജി തോമസിൻറെ ഭാര്യ ആൻസി ഡെപ്യൂട്ടി ഹോം മാനേജരായി ഡോർസെറ്റിലെ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നു. മകൻ ഫെബിൻ എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി മിനിസ്ട്രി ഓഫ് ഡിഫൻസിൽ ജോലി ചെയ്യുന്നു. ഫെബിൻ്റെ ഭാര്യ ഡിമ്പിൾ. മകൾ ഫേബ പഠനം പൂർത്തിയാക്കി ഹൈസ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നു. യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ പുതിയ ഭാരവാഹികളായി നിയമിതരായ അലക്സ് വർഗീസ്, ഷാജി തോമസ് എന്നിവരെ യുക്മ നാഷണൽ പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, മുൻ പ്രസിഡൻ്റുമാരായ മനോജ് കുമാർ പിള്ള, ഡോ.ബിജു പെരിങ്ങത്തറ, മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പി ആർ ഒയുമായ കുര്യൻ ജോർജ് എന്നിവർ അഭിനന്ദിച്ചു.

Other News in this category

  • അറിവിന്റെ നിറവായ് ആസ്‌കെൻ കോൺഫറൻസ്… സീനിയർ മലയാളി നഴ്‌സുമാരുടെ യുകെയിലെ ആദ്യസമ്മേളനത്തിൽ നൂറുകണക്കിന് നഴ്‌സുമാർ പങ്കെടുത്തു; സാം ഫോസ്‌റ്ററും സൂ ട്രാങ്കയും ഒരേ വേദിയില്‍; സംവദിക്കാൻ ആദ്യ മലയാളി എംപി സോജൻ ജോസഫും
  • യുകെയില്‍ കെയര്‍ വര്‍ക്കര്‍ വിസയില്‍ എത്തിയ നേഴ്‌സുമാര്‍ക്ക് ഓസ്‌കി പാസാകൂവാന്‍ എളുപ്പ വഴിയുമായി ഒ എന്‍ ടി ഗ്ലോബല്‍ അക്കാഡമി, ഒരാഴ്ചത്തെ സൗജന്യ പരിശീലനവും നേടാം
  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടുത്തം, പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു, നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു
  • ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ വിലക്ക് മാറി ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിമാനയാത്ര ചെയ്ത് ജയരാജന്‍
  • യുകെ മാന്‍സ്ഫീള്‍ഡിലെ ഷെര്‍വുഡ് ഫോറസ്റ്റ് എന്‍ എച്ച് എസ് മലയാളി നേഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹോസ്പിറ്റല്‍, കുറഞ്ഞ ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകര്‍ഷണം
  • Most Read

    British Pathram Recommends