18
MAR 2021
THURSDAY
1 GBP =105.91 INR
1 USD =83.33 INR
1 EUR =90.50 INR
breaking news : സ്നോബിമോള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മുഖ്യ കാര്‍മികനായി സ്രാമ്പിക്കല്‍ പിതാവ്; അന്ത്യ വിശ്രമം പീറ്റര്‍ബറോയിലെ സ്വപ്ന മണ്ണില്‍ >>> 'ഇങ്ങനെയൊക്കെ പറയുമ്പോള്‍ ഒരുപാട് സങ്കടമുണ്ട്, എന്റെ കുടുംബത്തെ പറയരുത്' പലവിധ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിഗ്‌ബോസ് താരം അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബി >>> 'നരേന്ദ്രമോദിയാവാന്‍ ഞാനില്ല, എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍ സാധിക്കും, അതിന് കാരണം ഉണ്ട്' അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടന്‍ സത്യരാജ് >>> 'ഗജനി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അമീര്‍ ഖാന് പകരം ആദ്യം നിര്‍ദ്ദേശിച്ചത് സല്‍മാന്‍ ഖാനെ, പക്ഷെ വേണ്ടെന്ന് വയ്ക്കാന്‍ കാരണം ഇതായിരുന്നു' വെളിപ്പെടുത്തി നടന്‍ പ്രദീപ് റാവത്ത് >>> യുകെയില്‍ ഡെലിവറി സേവന കമ്പനിയിലെ പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റ് കഴിച്ച് ജീവനക്കാര്‍, സ്റ്റാഫ് അംഗം തിരിച്ചെത്തിയപ്പോള്‍ ജീവനക്കാര്‍ക്കെല്ലാം പാനിക് അറ്റാക്ക്, കഴിച്ചത് കഞ്ചാവ് >>>
Home >> HOT NEWS
പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും ഒറ്റയ്ക്കാക്കി മടങ്ങിയ ബിനോയിക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക്

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-29

തിരിച്ചറിവ് പോലുമെത്താത്ത മൂന്നു കുഞ്ഞുങ്ങളേയും ഭാര്യയേയും തനിച്ചാക്കി അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയ ബിനോയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി പ്രിയപ്പെട്ടവര്‍. ക്ലാക്ടണ്‍ ഓണ്‍ സീയിലെ ഔര്‍ ലേഡി ഓഫ് ലൈറ്റ് ആന്റ് സെന്റ് ഒസ്യത്ത് റോമന്‍ കാത്തലിക് ചര്‍ച്ചില്‍ നടന്ന പൊതുദര്‍ശന ശുശ്രൂഷകളില്‍ പ്രിയപ്പെട്ടവരും കൂട്ടുകാരും സഹപ്രവര്‍ത്തകരും അടക്കം നൂറുകണക്കിനു പേരാണ് പങ്കെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ബിനോയിയുടെ മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് ബിനോയ് സജീവമായി പങ്കെടുത്തിരുന്ന ക്ലാക്ടണ്‍ റോയല്‍സ് എന്ന ക്രിക്കറ്റ് ടീമിലെ അംഗങ്ങളില്‍ രണ്ടുപേര്‍ ബിനോയിയുടെ 27-ാം നമ്പര്‍ ജേഴ്‌സി മുന്നില്‍ പിടിച്ചു നടക്കുകയും പിന്നാലെ ജേഴ്‌സിയണിഞ്ഞ മറ്റുള്ളവര്‍ തങ്ങളുടെ പ്രിയകൂട്ടുകാരന്റെ മൃതദേഹം തോളിലേറ്റി ദേവാലയത്തിനകത്തേക്ക് എത്തിക്കുകയും ആയിരുന്നു.

തുടര്‍ന്നു ഒന്നരയോടെ കുര്‍ബ്ബാന ആരംഭിച്ചത്. ഫാ. ടോമി മണവാളനാണ് കുര്‍ബ്ബാന ചൊല്ലിയത്. ചടങ്ങിലുടനീളം വിങ്ങിപ്പൊട്ടിയാണ് ബിനോയിയുടെ ഭാര്യയും മക്കളും മൃതദേഹത്തിനരികെ നിന്നത്. ആശ്വസിപ്പിക്കാന്‍ എത്തിയവരുടേയും കണ്ണുനിറയിച്ച നിമിഷങ്ങള്‍ക്കായിരുന്നു ദേവാലയത്തിലെത്തിയവര്‍ സാക്ഷ്യം വഹിച്ചത്. ക്ലാക്ടണിലെ ക്‌നാനായ യാക്കോബൈറ്റ് ചര്‍ച്ചിലെ ഫാ. മാത്യൂസ് എബ്രഹാം, ബിനോയിയുടെ കൂട്ടുകാരെ പ്രതിനിധീകരിച്ച് അനൂപ്, ബിനോയ് ജോലി ചെയ്തിരുന്ന ഹാവെന്‍ ലോഡ്ജ് നഴ്‌സിംഗ് ഹോമിലെ ഡെപ്യൂട്ടി മാനേജര്‍ ചിത്രാ റോയ്, ക്ലാക്ടണ്‍ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച് അരവിന്ദ്, ബിനോയിയുടെ സഹോദരന്‍ ബെന്നി തോമസ് എന്നിവര്‍ ബിനോയിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. 

ഞായറാഴ്ചയാണ് ബിനോയിയുടെ ഭാര്യ രഞ്ജിയും മക്കളും നാട്ടിലേക്ക് തിരിച്ചത്. ചൊവ്വാഴ്ചയാണ് ബിനോയിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുക. തുടര്‍ന്ന് മറ്റന്നാള്‍ ഒന്നാം തീയതി മൃതദേഹം നാട്ടിലെത്തിക്കുകയും പൊതുദര്‍ശനവും ശുശ്രൂഷകള്‍ക്കും ശേഷം മെയ് രണ്ടാം തീയതി സംസ്‌കരിക്കുകയും ചെയ്യും.

ഉറക്കത്തില്‍ മരണത്തിലേക്ക് വീണ ബിനോയ് മരണത്തിനു മണിക്കൂറുകള്‍ മുന്‍പും നാട്ടില്‍ ഉള്ളവരുമായി സംസാരിച്ച ഓര്‍മ്മകളാണ് പ്രിയപ്പെട്ടവരുടെ മനസുകളില്‍ നിറയെ ഇപ്പോഴുമുള്ളത്. കെയര്‍ ഹോമില്‍ കെയര്‍ അസിസ്റ്റന്റ് ആയി ജോലി തേടി എത്തിയ രഞ്ജിക്കൊപ്പം മൂന്നു മക്കളുമായി ജീവിക്കാന്‍ ബിനോയ് തോമസ് എത്തിയിട്ട് ഒരു വര്‍ഷം പിന്നിടുന്നതേയുള്ളൂ. ഹൃദയത്തിന്റെ പിടച്ചില്‍ ഒരു മാത്ര നിലച്ചപ്പോഴേക്കും പറന്നെത്തിയ എയര്‍ ആംബുലന്‍സില്‍ നിമിഷ വേഗത്തില്‍ ബസില്‍ഡണ്‍ ആശുപത്രിയില്‍ എത്തിച്ച ബിനോയിയെ ഒരാഴ്ചയോളം ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചു ജീവിതത്തിലേക്ക് മടക്കി വിളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുക ആയിരുന്നു. ഒടുവില്‍ മസ്തിഷ്‌ക മരണം പോലും ഭാര്യ രഞ്ജിയെ ബോധ്യപ്പെടുത്താനും ഡോക്ടര്‍മാര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു. ഒടുവില്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു പ്രിയപ്പെട്ടവന്‍ തന്നെയും മൂന്നു പിഞ്ചോമനകളെയും തനിച്ചാക്കി പറന്നകന്നുവെന്ന് മനസിലാക്കിയപ്പോള്‍ ഏവരുടെയും ആഗ്രഹത്തോടെ ബിനോയിയുടെ ആന്തരിക അവയവങ്ങള്‍ നാല് പേരുടെ ജീവിതത്തിനായി ദാനം ചെയ്യാനും രഞ്ജി തയ്യാറായി.

More Latest News

സ്നോബിമോള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മുഖ്യ കാര്‍മികനായി സ്രാമ്പിക്കല്‍ പിതാവ്; അന്ത്യ വിശ്രമം പീറ്റര്‍ബറോയിലെ സ്വപ്ന മണ്ണില്‍

പീറ്റര്‍ബറോ : അര്‍ബുദ രോഗ ചികിത്സയിലിരിക്കെ പീറ്റര്‍ബറോയില്‍ അന്തരിച്ച സ്നോബിമോള്‍ക്ക് യുകെയുടെ മണ്ണില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. മലയാളികളും തദ്ദേശീയരുമായ വന്‍ജനാവലിയാണ് അന്ത്യയാത്രക്ക് സാക്ഷികളായി ദേവാലയത്തിലും സിമിത്തേരിയിലുമായി അന്ത്യപോപചാര ശുശ്രുഷകളിലും ശവസംസ്‌കാര ചടങ്ങുകളിലും പങ്കുചേര്‍ന്നത്. ദേവാലയവും, പാരീഷ് ഹാളും പരിസരവും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം എത്തിയിരുന്നു. പീറ്റേര്‍ബറോ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് സീറോമലബാര്‍ മിഷന്‍ വികാരി ഫാ. ഡാനി മോലോപറമ്പില്‍ സ്വാഗതം അരുളിയ ശേഷം തുടങ്ങിയ അന്ത്യോപചാര ശുശ്രുഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുര്‍ബ്ബാന മദ്ധ്യേ പിതാവ് നല്‍കിയ സന്ദേശത്തില്‍ 'സ്നോബി നിത്യ പ്രകാശത്തിലേക്കും, നിത്യ വിശ്രമത്തിലേക്കും ആല്മീയമായും മനസ്സികമായും ഏറെ ഒരുങ്ങിയാണ് യാത്രയായതെന്നും, പ്രാര്‍ത്ഥനയെ കൂട്ട് പിടിച്ചും, സഹനങ്ങളെ സമര്‍പ്പിച്ചുമുള്ള അവരുടെ ജീവിതം നിത്യസമ്മാനത്തിന് അവരെ അര്‍ഹയാക്കും'എന്നും പറഞ്ഞു. അകാലത്തിലുള്ള മരണങ്ങളെ സ്വന്തം കുടുംബത്തില്‍ കാണേണ്ടിവന്ന വിഷമങ്ങള്‍ പങ്കുവെച്ച സ്രാമ്പിക്കല്‍ പിതാവ് സനിലിനും ആന്റോക്കും സാന്ത്വനവും ശക്തിയും പകരുന്ന തിരുവചനഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് സന്ദേശം നല്‍കിയത്. ഫാ.ടോം ഓലിക്കരോട്ട്, ഫാ ഡാനി, ഫാ. ജിനു, ഫാ. ആദം എന്നിവര്‍ സഹകാര്‍മ്മികരായി.   നിരവധി സ്വപ്നങ്ങളുമായി യുകെയുടെ മണ്ണില്‍ എത്തുകയും, ജോലി തുടങ്ങി രണ്ടുമാസം ആകുമ്പോളേക്കും ബോണ്‍ ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരംഭിച്ച വിദഗ്ധ ചികിത്സക്കിടയിലാണ് സ്നോബിമോള്‍ക്കു പെട്ടെന്ന് രോഗം മൂര്‍ച്ചിക്കുന്നത്. സ്വപ്നങ്ങള്‍ക്ക് മൊട്ടിടുന്നതിനു മുമ്പായി അകാലത്തില്‍ യാത്രാകേണ്ടി വന്ന സ്നോബിമോള്‍ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വര്‍ക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വര്‍ക്കിയുടെയും ഇളയ പുത്രിയാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമണ്‍ (യു കെ) ലിസമ്മ ജോയി എന്നിവര്‍ സഹോദരിമാരാണ്.   നിശ്ചലമായി ഉറങ്ങുന്ന സ്നോബിയുടെ സമീപം നിന്നുകൊണ്ട് സനിലിന്റെയും ഏകമകന്‍ ആന്റോയുടെയും, സഹോദരി മോളിയുടെയും ബന്ധുക്കളുടെയും അണപൊട്ടുന്ന ദുംഖം ദേവാലയത്തില്‍ എത്തിയ എല്ലാവരുടെയും ഹൃദയങ്ങളെ വേദനിപ്പിച്ചു. അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും ഏറെ ദുംഖം തളം കെട്ടിയ അന്തരീക്ഷത്തിലാണ് നടന്നത്. നൂറുകണക്കിന് ജനങ്ങള്‍ ശുശ്രുഷകളിലും ശവ സംസ്‌കാരത്തിലും പങ്കുചേരുകയും അനുശോചനവും അന്ത്യാഞ്ജലിയും  അര്‍പ്പിക്കുകയും ചെയ്തു.   ഭര്‍ത്താവ് സനില്‍ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് - റോസമ്മ ദമ്പതികളുടെ മകനാണ്. സനില്‍ പീറ്റര്‍ബറോയില്‍ തന്നെ ഒരു നേഴ്‌സിങ് ഹോമില്‍ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകന്‍ ആന്റോ വിദ്യാര്‍ത്ഥിയാണ്. സ്നോബിയുടെ സഹോദരി മോളി സൈമണ്‍ പീറ്റര്‍ബറോയില്‍ തന്നെ കുടുംബമായി താമസിക്കുന്നു. മോളിയുടെ ഭര്‍ത്താവ് സൈമണ്‍ ജോസപ്പും കുടുംബാംഗങ്ങളും, പീറ്റര്‍ബറോ മലയാളി സമൂഹവും വളരെ ഭംഗിയായായും ചിട്ടയായുമാണ് അന്ത്യോപചാരവേള ക്രമീകരിച്ചത്.  ഫ്ളെട്ടന്‍ സിമിത്തേരിയില്‍ നടത്തിയ ശവസംസ്‌ക്കാര ശുശ്രുഷകള്‍ക്ക് ശേഷം, സെന്റ് ഓസ്വാള്‍ഡ്‌സ് ചര്‍ച്ച് ഹാളില്‍ ചായയും ലഘുഭക്ഷണവും ഒരുക്കിയിരുന്നു.   ഔര്‍ ലേഡി ഓഫ് ലൂര്‍ദ്സ് സീറോമലബാര്‍ ഇടവക അംഗങ്ങള്‍, ശുശ്രുഷകള്‍ക്കു സെന്റ് ഓസ്വാള്‍ഡ് ദേവാലയം അനുഭവദിച്ചു നല്‍കിയ വികാരി ഫാ. സീലന്‍, സെന്റ് ഓസ്വാള്‍ഡ് പാരീഷണേഴ്സ്, ഫാ. ആന്റണി, ഫാ ആന്‍ഡ്രൂ, ഫാ. തോമസ്, ഫാ. ബിനോയി, ഫാ. സിജു, ഹോസ്പിറ്റല്‍ ചാപ്ലിന്‍ ഫാ. വാള്‍ഡി ക്‌നാനായ കാത്തലിക്ക് ചാപ്ലെയിന്‍ ഫാ. ജോമോന്‍ എന്നിവരും അന്ത്യോപചാര ശുശ്രുഷാ വേളയില്‍ സന്നിഹിതരായിരുന്നു. ഓള്‍  സെയിന്റ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി ഫാ. തോമസ് ജോര്‍ജ്ജ് , ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് വികാരി ഫാ. മാത്യു കുര്യാക്കോസ്, യുകെ-യൂറോപ്പ് ആഫ്രിക്ക രൂപതയുടെ  മെട്രോപൊളിറ്റന്‍ മാര്‍ സ്റ്റെഫനോസ് തിരുമേനി, മോര്‍ ഗ്രിഗോറിയോസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കോര്‍ എപ്പിസ്‌കോപ്പ ഫാ. രാജു ചെറുവിള്ളില്‍, വികാരി ഫാ. നിതിന്‍, ഡീക്കന്‍ ജേക്കബ്  തുടങ്ങിയവരുടെ   നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനകളും, ആശ്വാസ വാക്കുകളും സഹായങ്ങളും ഏറെ നന്ദിപുരസ്സരം ഓര്‍മ്മിക്കുന്നുവെന്നു കുടുംബത്തിന് വേണ്ടി സൈമണ്‍ ജോസഫ് പറഞ്ഞു. കൂടാതെ ശുശ്രുഷകളിലടക്കം എല്ലാ മേഖലകളിലും സഹായങ്ങളും നേതൃത്വവും എടുത്തവരോടുള്ള അകൈതവമായ നന്ദിയും കടപ്പാടും സൈമണ്‍ പ്രകാശിപ്പിച്ചു. കേംബ്രിഡ്ജ് ബഥേല്‍ പെന്തക്കോസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ എബ്രഹാം, പാസ്റ്റര്‍ സാമുവേല്‍ എന്നിവരും പിന്തുണയും അനുശോചനം അറിയിക്കുകയും ചെയ്തു. പീറ്റര്‍ബറോ മലയാളീസ്, കിങ്സ്ലിന്‍ മലയാളി കൂട്ടായ്മ്മ, സ്പാല്ഡിങ് കൂട്ടായ്മ്മ, പീറ്റര്‍ബറോയിലെ നാനാജാതി സമുദായങ്ങള്‍, വിവിധ സഭകളും വ്യക്തികളും റീത്തുകള്‍ സമര്‍പ്പിച്ചു അനുശോചനം രേഖപ്പെടുത്തി. സ്നോബിയുടെ കുടുംബങ്ങളെ പ്രതിനിധീകരിച്ച്  ജോജി മാത്യു കരികുളം നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

'ഇങ്ങനെയൊക്കെ പറയുമ്പോള്‍ ഒരുപാട് സങ്കടമുണ്ട്, എന്റെ കുടുംബത്തെ പറയരുത്' പലവിധ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിഗ്‌ബോസ് താരം അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബി

ബിഗ്‌ബോസ് ആറില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള താരമാണ് അപ്‌സര. ഏത് ടാസ്‌ക്കും നല്ല രീതിയില്‍ ചെയ്യുന്ന, നന്നായി സംസാരിക്കാന്‍ കഴിവുള്ള അപ്‌സര വിജയി ആകും എന്ന് പറയുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട്.  പക്ഷെ കഴിഞ്ഞ ദിവസത്തെ ഫാമിലി ടാസ്‌കിന് ശേഷം നിരവധി വിമര്‍ശനങ്ങളാണ് ഈ കുടുംബത്തിന് നേരെ വരുന്നത്. അപ്‌സരയുടെ അമ്മയും അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബിയും ആണ് ഷോയിലേക്ക് സര്‍പ്രൈസായി എത്തിയത്. എന്നാല്‍ ഈ കുടുംബത്തെ കുറിച്ച് വളരെ മോശം അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പലരും കമന്റായി പറയുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിപ്പ് എഴുതിയിരിക്കുകയാണ് ആല്‍ബി. പോസ്റ്റ് ഇങ്ങനെ:''ഏറെ വേദനയോടെയാണ് ഇതെഴുതുന്നത്. കഴിഞ്ഞ ദിവസം ഞാനും അമ്മയും കൂടി ബിഗ്ഗ് ബോസ്സ് ഹൗസില്‍ ഉണ്ടായിരുന്നത് എല്ലാവരും കണ്ടതാണ്. ഞങ്ങളും അപ്‌സരയും ഫേക്കാണ്, ഇതു ഫേക്ക് ഫാമിലിയാണ് എന്ന തരത്തില്‍ പലവിധ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു... അതെന്നെ ഏറെ വേദനിപ്പിക്കുന്നു. ഈ പോസ്റ്റിട്ടവര്‍ക്കും, കമന്റിട്ടവര്‍ക്കും ഫാമിലി ഉണ്ടാവില്ലേ....നിങ്ങളുടെ കുടുംബത്തെക്കുറിച്ച് ഇതുപോലെ മറ്റുള്ളവര്‍ പറഞ്ഞാല്‍ എന്താണ് നിങ്ങള്‍ക്കുണ്ടാവുക. അതേ വിഷമം തന്നെയാണ് ഞങ്ങള്‍ക്കും ഉണ്ടാകുന്നതെന്ന് മനസ്സിലാക്കണം....എന്റെ ഒരപേക്ഷയാണ്....ഫേക്ക് ഐഡികളില്‍ നിന്ന് വന്നാണ് ഞങ്ങള്‍ ഫോക്കാണെന്ന് പലരും പറയുന്നത് എന്നതാണ് സത്യം. അല്ലാത്തവരോടും പറയട്ടെ, ഞങ്ങള്‍ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന കുടുംബമാണ്. ഞങ്ങളെ നേരിട്ടറിയാത്ത നിങ്ങള്‍ കുടുംബത്തെക്കുറിച്ച് ഇങ്ങിനെയൊക്കെ പറയുമ്പോള്‍ ഒരുപാട് സങ്കടമുണ്ട്.... പ്ലീസ്...എന്റെ കുടുംബത്തെ പറയരുത്....'' എന്നാണ് ആല്‍ബി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ഇതിനു താഴെ ആരാധകരും ബിഗ് ബോസ് പ്രേക്ഷകരും നിരവധി കമന്റുകള്‍ ഇടുന്നുണ്ട്. 'അപ്സരയും ആല്‍ബിയും എന്താണെന്ന് നിങ്ങളെ അറിയുന്നവര്‍ക്ക് അറിയാം. ബിഗ് ബോസിലേക്ക് ആല്‍ബി വന്നപ്പോള്‍ തന്നെ നിങ്ങള്‍ തമ്മിലുള്ള സ്നേഹവും ഐക്യവും എത്രത്തോളമുണ്ടെന്ന് മനസിലായി. അത് ഫേക്ക് ആണെന്ന് പറയുന്നവര്‍ ശരിക്കും കുടുംബബന്ധമെന്തെന്ന് അറിയാത്തവര്‍ മാത്രമായിരിക്കും. പറയുന്നവര്‍ പറഞ്ഞോട്ടെ നിങ്ങള്‍ കാര്യം ആക്കേണ്ടതില്ല. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. എന്നെപോലെ നിങ്ങളെ സ്നേഹിക്കുന്നവര്‍ എത്രയോ പേരുണ്ട്. അതുകൊണ്ട് മറ്റുള്ളവര്‍ പറയുന്നത് കേട്ട് വിഷമിക്കരുത്' ആരാധകര്‍ ആല്‍ബിയോടും അപ്സരയോടുമായി കമന്റുകളിലൂടെ ആരാധകര്‍ കുറിക്കുന്നു.

'നരേന്ദ്രമോദിയാവാന്‍ ഞാനില്ല, എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍ സാധിക്കും, അതിന് കാരണം ഉണ്ട്' അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടന്‍ സത്യരാജ്

കഴിഞ്ഞ ദിവസങ്ങളില്‍ കേട്ട വലിയൊരു വാര്‍ത്തയായിരുന്നു പ്രധാനമന്ത്രി മോദിയുടെ ജീവിതം സിനിമയാകുന്നു എന്ന്. ചിത്രത്തില്‍ മോദിയാകാന്‍ സത്യരാജ് തയ്യാറെടുക്കുന്നു എന്നും വാര്‍ത്തയില്‍ പറയുകയുണ്ടായി. പ്രമുഖ അനലിസ്റ്റ് രമേശ് ബാലയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം പങ്കുവച്ചത്. സത്യരാജാണ് നരേന്ദ്രമോദിയായി എത്തുന്നതെന്നും മറ്റ് വിവരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നായിരുന്നു രമേശ് ബാലയുടെ എക്‌സ് പോസ്റ്റ്.  പക്ഷെ ഈ വാര്‍ത്തയോട് പ്രതികരണവുമായി നേരിട്ട് എത്തിയിരിക്കുകയാണ് നടന്‍ സത്യരാജ്. 'ഒടുക്കം ദിനമലര്‍'എന്ന തമിഴ് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം പുതിയ ചിത്രത്തില്‍ താന്‍ അഭിനയിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് നടന്‍. 'മുന്‍പ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നത് ലണ്ടനിലെ മ്യൂസിയത്തില്‍ എന്റെ മെഴുക് പ്രതിമ വച്ചെന്ന നിലയിലായിരുന്നു. അന്ന് ഞാന്‍ തിരിച്ച് ചോദിച്ചത് എന്റെ അളവ് എടുക്കാതെ എങ്ങനെ പ്രതിമ നിര്‍മിക്കും എന്നായിരുന്നു. അതോടെ ആ വാര്‍ത്ത നിന്നു. ഇതും അതുപോലെയാണ്. ഞാന്‍ ഒരു പെരിയാറിസ്റ്റാണ്. എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍ സാധിക്കും '-സത്യരാജ് പ്രതികരിച്ചു. 2019ല്‍ നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഒരു ചിത്രം റിലീസ് ചെയ്തിരുന്നു. 'പിഎം നരേന്ദ്രമോദി' എന്നായിരുന്നു ചിത്രത്തിന്റെ പേര്. വിവേക് ഒബ്രോയിയാണ് മോദിയുടെ വേഷത്തില്‍ എത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ ഒമംഗ് കുമാറായിരുന്നു. വിവേക് ഒബ്രോയിയും അനിരുദ്ധ് ചൗളയും ചേര്‍ന്നാണ് പിഎം നരേന്ദ്രമോദിയുടെ തിരക്കഥയൊരുക്കിയത്. ചിത്രം അന്ന് പ്രേക്ഷകര്‍ക്കിടയില്‍ കടുത്ത വിമര്‍ശനങ്ങളുണ്ടാക്കിയിരുന്നു.  

'ഗജനി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അമീര്‍ ഖാന് പകരം ആദ്യം നിര്‍ദ്ദേശിച്ചത് സല്‍മാന്‍ ഖാനെ, പക്ഷെ വേണ്ടെന്ന് വയ്ക്കാന്‍ കാരണം ഇതായിരുന്നു' വെളിപ്പെടുത്തി നടന്‍ പ്രദീപ് റാവത്ത്

തമിഴില്‍ വലിയൊരു ഓളമുണ്ടാക്കിയ ചിത്രമായിരുന്നു ഗജനി. മകച്ച ഒരു കഥ പറഞ്ഞ ചിത്രത്തില്‍ സൂര്യയും അസിനുമായിരുന്നു പ്രധാന താരങ്ങള്‍. തമിഴിലെ വിജയത്തിന് ശേഷം ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. ഇപ്പോഴിതാ റീമേക്ക് ചെയ്തപ്പോള്‍ ചിത്രത്തില്‍ നായകനായി അമീര്‍ ഖാന്‍ എത്തിയ സംഭവത്തെ കുറിച്ച് പറയുകയാണ് നടന്‍ പ്രദീപ് റാവത്ത്. ചലച്ചിത്ര നിരൂപകനും റേഡിയോ അവതാരകനുമായ സിദ്ധാര്‍ത്ഥ് കണ്ണന് അനുവദിച്ച അഭിമുഖത്തിലാണ് താരം ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഗജനിയിലെ വില്ലന്‍ വേഷത്തില്‍ എത്തിയ പ്രദീപ് റാവത്ത് ആ വേഷം വളരെ ഗംഭീരമായി തന്നെ കൈകാര്യം ചെയ്തിരുന്നു. ഗജനി തമിഴില്‍ റിലീസ് ചെയ്തപ്പോള്‍ സൂപ്പര്‍ ഹി?റ്റായിരുന്നു. അതിനുശേഷം സംവിധായകന്‍ എ ആര്‍ മുരുകദോസ് തന്നോട് സംസാരിച്ചെന്നാണ് അപ്പോള്‍ പറഞ്ഞ കാര്യങ്ങളുമാണ് പ്രദീപ് റാവത്ത് പറയുന്നത്. 'മുരുകദോസ് ഗജനി ഹിന്ദിയിലും ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.നായകനായി ആരെ കാസ്റ്റ് ചെയ്യാമെന്ന് മുരുക ദോസ് എന്നോട് ചോദിച്ചു. അപ്പോള്‍ ഞാന്‍ സല്‍മാന്‍ ഖാനെക്കുറിച്ച് ചിന്തിച്ചു. പക്ഷെ സല്‍മാന് പെട്ടന്ന് ദേഷ്യം വരും. മുരുക ദോസിന് ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കാന്‍ അറിയില്ല. അമീര്‍ ഖാനാണ് ഉചിതമെന്ന് എനിക്ക് തോന്നി. അമീറിന് പെട്ടന്നൊന്നും ദേഷ്യം വരില്ല. എല്ലാവരോടും നന്നായി പെരുമാറും. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ അമീര്‍ ആരോടും ദേഷ്യപ്പെടുന്നതോ ഉച്ചത്തില്‍ സംസാരിക്കുന്നതോ കണ്ടിട്ടില്ല. അതുകൊണ്ടാണ് സല്‍മാന്‍ ഖാന് പകരം ഞാന്‍ അമീറിനെ നിര്‍ദ്ദേശിച്ചത്'- താരം പറഞ്ഞു. സിനിമയുടെ അവസാന ഘട്ട ചിത്രീകരണത്തിനിടെ അമീര്‍ ഖാന് പരിക്കേറ്റ സംഭവത്തെക്കുറിച്ചും പ്രതീപ് റാവത്ത് പറഞ്ഞു. ഗജനിയില്‍ അമീര്‍ ഖാന്‍ സഞ്ചയ് സിംഘാനിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നായികയായി എത്തിയത് അസിനായിരുന്നു. 65 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചത്. ഗജനിയില്‍ ജിയാ ഖാന്‍, സുനില്‍ ഗ്രോവര്‍, സോണാല്‍ സെഹ്ഗാള്‍, റിയാസ് ഖാന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

യുകെയില്‍ ഡെലിവറി സേവന കമ്പനിയിലെ പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റ് കഴിച്ച് ജീവനക്കാര്‍, സ്റ്റാഫ് അംഗം തിരിച്ചെത്തിയപ്പോള്‍ ജീവനക്കാര്‍ക്കെല്ലാം പാനിക് അറ്റാക്ക്, കഴിച്ചത് കഞ്ചാവ്

യുകെയിലെ ഏറ്റവും പ്രശസ്തമായ ഡെലിവറി സേവന കമ്പനികളില്‍ ഒന്നാണ് റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ്. പക്ഷെ ഇവിടെ കഴിഞ്ഞിടയ്ക്ക് നടന്ന ഒരു സംഭവം കേട്ടവരെല്ലാം വളരെ വിചിത്രമെന്ന് പറയുകയായിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ആണ് ഇവിടെ നടന്ന സംഭവത്തെ കുറിച്ച് ഒരു പോസ്റ്റ് വന്നത്.  ഇവിടെ ഒരു പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റ് പാക്കറ്റിലെ ചോക്ലേറ്റ് കഴിച്ചത് മുതലാണ് സംഭവം ആരംഭിക്കുന്നത്. പക്ഷെ ഇതോടെ കഴിച്ച ജോലിക്കാരെല്ലാം വളരെ വിചിത്രമായ സ്വഭാവം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് പോസ്റ്റില്‍ പറയുന്നത്. അതിന് കാരണം കഞ്ചാവ് ചേര്‍ത്ത ചോക്ലേറ്റ് ആയിരുന്നു ഇവര്‍ കഴിച്ചത്. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്രെ. ഒരു പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റുകളാണ് ജീവനക്കാര്‍ കഴിച്ചത് എന്നാണ് പറയുന്നത്. പിന്നാലെ ചോക്ലേറ്റ് കഴിച്ച ജീവനക്കാര്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും അവര്‍ എന്തിനെയോ ഭയക്കുന്നത് പോലെ പെരുമാറുകയും ചെയ്തു എന്നും പോസ്റ്റില്‍ പറയുന്നു. പിന്നാലെ, ഇവരെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതത്രെ. ഒരു സ്റ്റാഫ് അംഗം ഇതേ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ''ഞാന്‍ ഓഫീസിലെത്തുമ്പോള്‍ കണ്ടത് ചോക്ലേറ്റ് കഴിച്ച് ചിലര്‍ വളരെ വിചിത്രമായി പെരുമാറുന്നതാണ്. അത് അവര്‍ക്ക് ഭയങ്കരമായ അനുഭവമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അതേസമയം, ആരെങ്കിലും എനിക്കാണ് ഒരു ചോക്ലേറ്റ് ബാര്‍ തന്നതെങ്കില്‍, ഞാന്‍ ഒരുപക്ഷേ അതിലെഴുതിയത് വായിക്കുമായിരുന്നു'' എന്നാണ്. റോയല്‍ മെയില്‍ വക്താവ് റെഡ്ഡിറ്റില്‍ വിവരിച്ചിരിക്കുന്ന സംഭവം സത്യമാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 'അന്വേഷണം നടന്നുവെങ്കിലും ചോക്ലേറ്റ് ബാറുകള്‍ എവിടെ നിന്നും വന്നുവെന്ന് കണ്ടെത്താനായിട്ടില്ല എന്നാണ് വക്താവ് പറഞ്ഞത്. ചിലപ്പോള്‍ ചില പാക്കേജുകള്‍ക്ക് കേടുപാടുകള്‍ വരാറുണ്ട്. അതില്‍ നിന്നും വീഴുന്ന സാധനങ്ങള്‍ എടുത്തുവയ്ക്കുകയും പിന്നീട് ഡാമേജ് ബാഗില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുകയുമാണ് ചെയ്യുന്നത് എന്ന് റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ് പറയുന്നു. ഈ വിചിത്രമായ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട് എന്നും റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ് പറയുന്നു.

Other News in this category

  • യുകെയില്‍ ഭവന വിലകള്‍ കുതിച്ചുയരുന്നു; ശരാശരി വില 375131 പൗണ്ടിലെത്തി, ഒരു മാസം കൊണ്ട് ഉണ്ടായത് 0.8 ശതമാനത്തിന്റെ വര്‍ദ്ധനവ്
  • ഈസ്റ്റ് ലണ്ടനിലെ വീട്ടില്‍ 50 കാരിയെ എക്‌സ്എല്‍ ബുള്ളി നായക്കള്‍ ആക്രമിച്ച് കൊലപ്പെടുത്തി; ദാരുണമായി കൊല്ലപ്പെട്ടത് നായക്കളുടെ ഉടമയെ തന്നെയെന്ന് പോലീസ്
  • 3000 പേര്‍ മരണമടഞ്ഞ എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തം എന്‍എച്ച്എസും സര്‍ക്കാരും മറച്ചുവച്ചു; മാപ്പ് ചോദിക്കാന്‍ പ്രധാനമന്ത്രി, ഇരകളുടെ കുടുംബങ്ങള്‍ക്ക് 10 ബില്ല്യണിലേറെ നഷ്ടപരിഹാരം
  • സമ്മറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചേക്കുമെന്ന് സൂചന; വായ്പാ ചെലവുകളിലെ ആദ്യ കുറവ് അടുത്ത മാസം പ്രകടമാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ഡെപ്യൂട്ടി ഗവര്‍ണര്‍
  • വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് യുകെയിലേക്ക് ചെറു വിമാനത്തിലും ലോറിയിലുമായി മനുഷ്യക്കടത്ത്; അല്‍ബേനിയന്‍ ക്രിമിനല്‍ സംഘാംങ്ങള്‍ക്ക് തടവ് ശിക്ഷ
  • ഡെര്‍ബിയില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജ്ജിന്റെ പൊതുദര്‍ശനം 22ന്; ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിലെ കാത്തലിക് ചര്‍ച്ചിലേക്ക് അന്ത്യോപചാരം എത്തുക നൂറു കണക്കിന് പേര്‍
  • ടാപ്പ് വെള്ളത്തിലെ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; ഡെവനിലെയും ആല്‍സ്റ്റണിലെയും ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇനി വെള്ളം തിളപ്പിച്ച് ഉപയോഗിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം; ഹില്‍ഹെഡ്, ബ്രിക്സ്ഹാം, കിംഗ്സ്വെയര്‍ എന്നിവിടങ്ങളില്‍ തുടരണം
  • സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമായി ചുരുക്കുന്ന സര്‍ക്കാന്‍ നയം ക്രൂരമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്; പിന്‍വലി്ക്കാന്‍ അപേക്ഷിച്ച് സര്‍ക്കാരിനും ലേബര്‍ പാര്‍ട്ടിക്കും കത്ത്
  • മദ്യത്തിന്റെ അമിത ഉപയോഗം മൂലം രോഗികളാവുന്നവരുടെ ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ധിക്കുന്നു; 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ആളുകള്‍, എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്
  • സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയായി; മലയാളികളടക്കമുള്ള വിദേശ ബിരുദധാരികള്‍ക്കുള്ള തൊഴില്‍ ഓഫറുകള്‍ പിന്‍വലിച്ച് യുകെയിലെ പ്രമുഖ സ്ഥാപനങ്ങള്‍
  • Most Read

    British Pathram Recommends