18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : വൻകുടലിൽ കാൻസർവരെ വരാം.. ജനപ്രിയ സ്‌നാക്‌സ് ‘ ഗ്രേപ്പ് ട്രീ’ ഷോപ്പുകളിൽ നിന്ന് പിൻവലിച്ചു, കഴിക്കരുതെന്നും തിരികെയെത്തിക്കാനും നിർദ്ദേശം >>> കേരളത്തിൽ കാലവർഷം പോലെ കനത്ത മഴ..! വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്, നാട്ടിലെത്തുന്ന പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണം, ബീച്ചുകളും വെള്ളച്ചാട്ടങ്ങളും മലയോരത്തെ രാത്രിയാത്രകളും ഒഴിവാക്കുക >>> യുകെയിലെ പ്രമുഖ കാർ ഡീലർഷിപ്പ് കമ്പനി വോക്‌സ്‌വാഗൻ ഡീലർഷിപ് പൂട്ടുന്നു; ഇന്ത്യക്കാർ അടക്കം നിരവധിപ്പേർക്ക് തൊഴിൽ നഷ്ടപ്പെടും, 3 സൈറ്റുകൾ നേരത്തേ പൂട്ടി >>> കെയററെ കത്തികൊണ്ട് കുത്തി..! വീൽചെയറിലെ 93 കാരനെതിരെ പെപ്പർ സ്പ്രേയും ടീസറും പ്രയോഗിച്ച് പോലീസ്, കെയർ ഹോം അന്തേവാസിയായ വയോധികന്റെ മരണത്തിൽ രണ്ട് പോലീസുകാർ കുറ്റക്കാരെന്ന് കോടതി >>> ഇന്ത്യൻ വംശജയായ യുകെ പ്രൊഫസറുടെ ഒസിഐ പദവി റദ്ദാക്കി! യുകെയിൽ താമസിക്കുന്ന ഇന്ത്യക്കാർ സോഷ്യൽ മീഡിയകളിൽ പാക്കിസ്ഥാനെ അനുകൂലിച്ചാൽ, കേന്ദ്ര സർക്കാർ നടപടി ഉടൻ വരും; പ്രൊഫസ്സർ നിതാഷ കൗൾ ഇന്ത്യാവിരുദ്ധയെന്നും ബിജെപി >>>
Home >> EDITOR'S CHOICE
ഒറ്റ ദിവസം കൊണ്ട് കമ്പനിയില്‍ നിന്നും രാജിവെച്ച് പോയത് മൂന്ന് ജീവനക്കാര്‍, ഒടുവില്‍ സംഭവമറിഞ്ഞ സോഷ്യല്‍ മീഡിയ തന്നെ പറഞ്ഞു ഇതിന് കാരണം 'മുതലാളി' തന്നെ എന്ന്

സ്വന്തം ലേഖകൻ

Story Dated: 2024-10-11

ഏതൊരു കമ്പനിയിലും ഇഷ്ടത്തോടെ ജോലി ചെയ്യാന്‍ തോന്നേണ്ടത് അവിടെ നിന്നും ലഭിക്കേണ്ട സാലറി മാത്രം മനസ്സില്‍ കണ്ടിട്ടാവരുത്. അവിടെ നിന്നും നമുക്ക് ലഭഇക്കുന്ന സന്തോഷം കൂടിയാണ്. എന്തിനും ഏതിനും ഒപ്പം നില്‍ക്കുന്ന ഒരു മാനേജ്‌മെന്റ് ടീം ഉണ്ടെങ്കില്‍ ഒരിക്കലും എത്ര വലിയ ഓഫര്‍ വന്നാല്‍ കൂടി അവിടെ നിന്നും എംപ്ലോയ്ക്ക് രാജി വെച്ച് പോകാന്‍ തോന്നില്ല.

ഇപ്പോഴിതാ അത്തരത്തില്‍ ഒരു സംഭവം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ദിവസം മൂന്ന് ജീവനക്കാര്‍ ഒന്നിച്ച് രാജിവച്ചെന്ന വാര്‍ത്ത കമ്പനി ബോസ് തന്നെയാണ് പങ്കുവെച്ചത്.

ബോസ് പറയുന്നത് മൂന്നുപേര്‍ ഒരേ ദിവസം രാജി സമര്‍പ്പിച്ചു എന്നാണ്. രണ്ടാഴ്ചത്തെ നോട്ടീസ് പീരിഡില്‍ പ്രവേശിച്ചിരിക്കുകയാണ് ഈ ജീവനക്കാര്‍. അത് തന്നെ ഒട്ടും സന്തോഷിപ്പിക്കുന്നില്ല എന്ന് പറയുന്ന ഇദ്ദേഹം

രാജിവച്ച മൂന്നുപേര്‍ക്കും തങ്ങളുടെ സഹപ്രവര്‍ത്തകരോടോ അവരുടെ കുടുംബത്തോടെ യാതൊരു പ്രതിബദ്ധതയും ഇല്ലെന്നും ആരോപിക്കുന്നു. അങ്ങനെയുണ്ടായിരുന്നു എങ്കില്‍ ഒറ്റയടിക്ക് ഇങ്ങനെ രാജിവയ്ക്കാനുള്ള തീരുമാനം എടുക്കില്ലെന്നാണ് ബോസിന്റെ നിലപാട് അങ്ങനെ, രാജിവച്ച ജീവനക്കാരെ വലിയ രീതിയില്‍ കുറ്റപ്പെടുത്തിക്കൊണ്ടാണ് ബോസിന്റെ മെസ്സേജ്.

വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് വൈറലായത്. ശരിക്കും പറഞ്ഞാല്‍ ഈ മൂന്ന് ജീവനക്കാരും രാജിവച്ച് പോകുന്നത് ഈ ബോസിന്റെ സ്വഭാവം കാരണമായിരിക്കാം എന്നാണ് പലരും പറയുന്നത്. അയാള്‍ക്ക് തന്റെയും സ്ഥാപനത്തിന്റെയും പ്രശ്നം മനസിലാകുന്നില്ല, പകരം രാജിവച്ചു പോയ ജീവനക്കാരുടെ തലയില്‍ കുറ്റമാരോപിക്കുകയാണ് ഇയാള്‍ എന്നും കമന്റുകളിലുണ്ട്.


More Latest News

കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

ഡിപി വേൾഡ് കമ്പനിയായ യൂണിഫീഡർ പ്ലാൻഅറ്റ്എർത്ത് എന്ന എൻജിഒയുമായി സഹകരിച്ച് വൈപ്പിൻ മണ്ഡലത്തിൽ കടമക്കുടി പഞ്ചായത്തിലെ ദ്വീപ് സമൂഹങ്ങൾക്കായി ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ചു. ഔട്ട്‌പേഷ്യന്റ് കൺസൾട്ടേഷനുകൾ, അടിയന്തര പരിചരണം, അവശ്യ മരുന്നുകൾ എന്നിവ ലഭ്യമാക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു മെഡിക്കൽ ബോട്ട് ഈ സംരംഭത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. പരിമിതമായതോ റോഡ് സൗകര്യമില്ലാത്തതോ ആയ 14 വിദൂര ദ്വീപുകളിലായി താമസിക്കുന്ന 17,000-ത്തിലധികം താമസക്കാർക്ക് ഈ സേവനം ലഭ്യമാകും. ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുന്ന ഈ ബോട്ട്, ഈ മേഖലയിലെ ജലപാതകളിലൂടെ സഞ്ചരിച്ച്, സഹായം ആവശ്യമുള്ള ദ്വീപ് നിവാസികൾക്ക് നേരിട്ട് പ്രധാന മെഡിക്കൽ സേവനങ്ങൾ നൽകും. 40 എച്ച്പി ഇലക്ട്രിക്/സോളാർ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് ബോട്ടിൽ കൺസൾട്ടേഷൻ റൂം, ലബോറട്ടറി, മൊബൈൽ ഫാർമസി, ഡിഫിബ്രില്ലേറ്റർ, സക്ഷൻ യൂണിറ്റ്, ഓക്‌സിജൻ വിതരണം എന്നിവയുൾപ്പെടെയുള്ള അവശ്യ മെഡിക്കൽ ക്രമീകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നിവരടങ്ങുന്ന നാലംഗ സംഘം സേവനങ്ങൾ നൽകും. ഓരോ ദ്വീപിനും ആഴ്ചതോറുമുള്ള പദ്ധതി അനുസരിച്ച് സേവനം നടത്തുകയും ഹെൽപ്പ്ലൈൻ വഴി പ്രവർത്തിക്കുകയും ചെയ്യും.

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

തെരുവുനായ ആക്രമണങ്ങളും,പേവിഷബാധയും സംസ്ഥാനത്ത് കൂടിവരുന്ന സാഹചര്യത്തിൽ അഞ്ചു മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഇവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന പാഠങ്ങൾ ഉൾപ്പെടുത്തി.കുട്ടികളുടെ ഹെൽത്ത്‌ ആൻഡ് ഫിസിക്കൽ എഡ്യുക്കേഷൻ പാഠപുസ്തകത്തിലൂടെയാണ് തെരുവുനായ, പേവിഷബാധ, വാക്സിൻ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പോകുന്നത്. ഇപ്പോൾ തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവരിൽ കൂടുതലും കുട്ടികളാണ്. ഇവർക്ക് പ്രാഥമിക ശുശ്രുഷ നൽകുന്നത് സംബന്ധിച്ചും, വാക്സിനേഷന്റെ ആവശ്യകതയെക്കുറിച്ചും മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെ, നിലവിലുള്ള തെറ്റിദ്ധാരണകൾ മാറ്റി ശെരിയായ അറിവ് നൽകുന്നതിലേക് ഈ പദ്ധതി വഴിവയ്ക്കും.ഹെൽത്ത്‌ ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ പുസ്തകത്തിലെ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എന്ന വിഭാഗത്തിൽ, മൃഗസംരക്ഷണ വകുപ്പിന്റെ തികഞ്ഞ സഹായത്തോടെയാണ്  പാഠഭാഗങ്ങൾ എസ് സിഇആർടി തയ്യാറാക്കിയത്.   ആദ്യമായി ഈ പാഠഭാഗങ്ങൾ പുസ്തകങ്ങളിൽ ഉൾപ്പെടുത്താനായി എസ് സിഇആർടി ക്ക് നിവേദനം നൽകിയത് തെരുവുനായ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ്.കുട്ടികൾക് ഏറെ എളുപ്പത്തിൽ മനസ്സിലാകുന്നതും, രസകരവുമായ രീതിയിലാണ് ഈ പാഠങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

തുടരും സിനിമ കണ്ടവരുടെ കണ്ണുകളിൽ മങ്ങാത്ത തിളക്കം നൽകിയ ഒരു സ്നേഹസമ്മാനമായിരുന്നു 'മിഴിയോരം'എന്ന പാട്ടിനൊപ്പം വന്ന ഫയൽ ചിത്രങ്ങൾ. മോഹൻലാലിന്റെ കഥാപാത്രമായ ഷണ്മുഖത്തിന്റെ വളർച്ചയെ കാണിക്കാനാണ് സിനിമയിൽ ഈ ചിത്രങ്ങൾ സ്ഥാനം കൊണ്ടത്. ഓരോരുത്തരുടെയും ജീവിതത്തിൽ, ഓരോ കാലഘട്ടങ്ങളിൽ മോഹൻലാൽ എന്ന നടൻ ചെലുത്തിയ സ്വാധീനമാണ് ആ ചിത്രങ്ങൾ പ്രേക്ഷകരെ ഓർമിപ്പിച്ചത്. കഥയുമായും ഏറെ ബന്ധം പുലർത്തുന്ന തരത്തിൽ കാണിച്ച വിജയസേതുപതിയുടെയും, ഭാരതിരാജയുടെയുമൊപ്പമുള്ള ചിത്രങ്ങൾ ഇപ്പോൾ തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. സിനിമയിൽ വിജയ് സേതുപതി ഫോട്ടോകളിലൂടെ ഒരു പ്രധാന കഥാപാത്രമായി വരുന്നുണ്ട്. അതിനെ സൂചിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ കാണിക്കുന്നുമുണ്ട്. ചെന്നൈയിലെ സിനിമാ സെറ്റിലെ സ്റ്റൻഡ് മാസ്റ്ററും സഹായികളുമൊക്കെയായാണ് ഇവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് വേണ്ടി ഉപയോഗിച്ച, പ്രേക്ഷകരുടെ മനം കവർന്ന ആ മനോഹരമായ ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്.'ഒരു കാലം തിരികെ വരും.. ചെറുതൂവൽ ചിരി പകരും, തലോടും താനെ കഥ തുടരും' എന്ന വരികളും അടിക്കുറിപ്പായി കൂട്ടിച്ചേർത്തിരുന്നു. ഈ ചിത്രം എ ഐ നിർമ്മിതമാണ്. മോഹൻലാലിനോടുള്ള ആരാധനയാണ് ചിത്രങ്ങൾ ഉപയോഗിക്കാൻ വിജയ് സേതുപതി സമ്മതിച്ചതിന് പിന്നിലെ കാരണമെന്ന് സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ഇതേ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ട് ' ഈ അതുല്യ പ്രതിഭക്കൊപ്പം ഒരു ചിത്രത്തിൽ ഇടം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ' എന്ന് വിജയ് സേതുപതിയും കുറിച്ചിരുന്നു.

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

മാല മോഷണക്കുറ്റത്തിൽ അടിസ്ഥാന തെളിവുകളൊന്നും തന്നെയില്ലാതെ യുവതിയെ കസ്റ്റഡിയിലെത്ത് മാനസികമായി പീഡിപ്പിക്കുകയും, അപമാനിക്കുകയും ചെയ്ത കേസിൽ എസ്ഐ ക്ക് സസ്പെൻഷൻ.പനവൂർ സ്വദേശിയായ ആർ.ബിന്ദു ഡിജിപി ക്ക് സമർപ്പിച്ച പരാതിയിൻമേലാണ് പേരൂർക്കട എസ്ഐ എസ്. ഡി പ്രസാദിനെതിരെ കമ്മീഷണർ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ബിന്ദു ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും മാല കാണാനില്ല എന്ന വീട്ടുകാരുടെ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും തുടർന്ന് 20 മണിക്കൂറോളം സ്റ്റേഷനിലിരുത്തി വെള്ളം പോലും നൽകാതെയിരിക്കുകയും,ബിന്ദുവിനെ ദേഹപരിശോധനക്ക് വിധേയമാക്കുകയും, വാക്കുകൾ കൊണ്ട് അപമാനിക്കുകയുമാണ് ഉണ്ടായത്. ഇപ്പോൾ ഈ സംഭവങ്ങളും, യുവതിയുടെ പരാതിയും വലിയ ചർച്ചകൾക്ക് വഴിവയ്ക്കുന്ന സാഹചര്യത്തിൽ, തന്നെ ഏറെ അപമാനിച്ച മറ്റൊരു പോലീസുകാരനായ പ്രസന്നനെ സ്ഥലം മാറ്റം കൊടുത്തുകൊണ്ട് സംരക്ഷിക്കുകയാണെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം

ആലുവയിൽ നിന്നും ഇന്നലെ കാണാതായ മൂന്ന് വയസ്സുകാരിയുടെ  മൃതദേഹം മൂഴിക്കുളം പാലത്തിനടിയിൽ നിന്ന് കണ്ടെടുത്തു. കുട്ടിയെ പുഴയിലെറിഞ്ഞെന്ന് മൊഴി നൽകിയ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും.മറ്റക്കുഴി കിഴിപ്പള്ളിയിൽ സുഭാഷിന്റെ മകൾ കല്യാണി (3) യാണ് മരണപ്പെട്ടത്.മൂഴിക്കുളം പാലത്തിന് സമീപമൊഴുകുന്ന ചാലക്കുടി പുഴയിൽ നിന്നും രാത്രിമുഴുവനും നീണ്ട തിരച്ചിലിനൊടുവിൽ, പുലർച്ചെ 2.20 ഓടെയാണ് ആറംഗം അടങ്ങുന്ന സ്കൂബ ടീം പാലത്തിന്റെ മൂന്നാമത്തെ കാലിൽ മണലിൽ ചേർന്ന് കിടന്നിരുന്ന കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മനുഷ്യ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച ഈ സംഭവം നടന്നത് മറ്റക്കുഴിയിൽ നിന്നുള്ള അംഗൻവാടിയിൽ നിന്ന് അമ്മ കുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നതിനിടെയാണ്. ഇന്നലെ വൈകിട്ട് മൂന്നരയോടെ അംഗൻവാടിയിലെത്തിയ അമ്മ കുട്ടിയേക്കൂട്ടി ആലുവയിലെ സ്വന്തം വീട്ടിലേക് തിരിക്കുകയാണുണ്ടായത്. എന്നാൽ സന്ധ്യ കുറുമശ്ശേരിയിലെ വീട്ടിലെത്തുമ്പോൾ കൂടെ കുട്ടിയില്ലായിരുന്നു.കുട്ടിയെ അന്വേഷിച്ചുള്ള ചോദ്യങ്ങൾക്കിടയിൽ ബസിൽ വച്ച് കാണാതെ പോയെന്ന് പറഞ്ഞു. ഇത് സംബന്ധിച്ചു മാധ്യമങ്ങളിൽ കുട്ടിയെ കാണാനില്ല എന്ന വാർത്ത കൊടുക്കുകയും, സന്ധ്യ പിന്നെയും പരസ്പര വിരുദ്ധമായി സംസാരിച്ച സാഹചര്യത്തിൽ രാത്രിയോടെ പോലീസിന് പരാതി നൽകുകയുമാണുണ്ടായത്.പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് മൂഴിക്കുളം പാലത്തിനടിയിലെ പുഴയിലേക്ക് കുട്ടിയെ എറിഞ്ഞെന്ന് സന്ധ്യ സമ്മതിച്ചത്.മൂഴിക്കുളം ബസ്‌സ്റ്റാൻഡിൽ ബസിറങ്ങിയ ഇവർ പാലത്തിന്റെ ദിശയിലേക്ക് നടക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.   ഇതേതുടർന്ന് പോലീസും, അഗ്നിരക്ഷാ സേനയും പാലം കേന്ദ്രീകരിച്ച് തിരച്ചിൽ തുടങ്ങി.ആഴമുള്ള സഥലമായത് കൊണ്ട് രാത്രിയോടെ സ്കൂബ ടീമിന്റെ സഹായം തേടി.ഇരുട്ടും,മഴയും ശക്തമായ വെല്ലുവിളിയായി വന്നെങ്കിലും രാത്രി മുഴുവനും തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്.   സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കും. ഇവർക്ക് മാനസികയായ ബുദ്ധിമുട്ടുകളുള്ളതായി നാട്ടുകാർ പറയപ്പെടുന്നുണ്ട്.കുടുംബപ്രശ്നങ്ങളും,ഭർത്യവീട്ടിലെ വഴക്കുകളുമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയപ്പെടുന്നു. 

Other News in this category

  • ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീട്, 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്, ഈ വീടിന്റെ ചിലവ് എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും
  • വിവാഹത്തിന് സാക്ഷിയാവാന്‍ ഇനി മുതല്‍ വളര്‍ത്തു മൃഗങ്ങളും എത്തു; ന്യൂയോര്‍ക്ക് അടക്കം 29 യുഎസ് സംസ്ഥാനങ്ങള്‍ അംഗീകാരം നല്‍കി
  • ഇതാണ് 1600 രൂപ വിലയുള്ള ആ സ്‌ട്രോബെറി പഴം, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഇത്രയും വിലയുള്ള സ്‌ട്രോബെറി പഴം വാങ്ങി കഴിക്കാന്‍ ഒരു കാരണം ഉണ്ട്
  • ഇത്രയും വെറൈറ്റിയായ വിവഹമോ? വധുവിനെ യാത്ര അയക്കുന്ന ചടങ്ങില്‍ അകടമ്പടിയായി എത്തിയത് അനേകം ബുള്‍ഡോസറുകള്‍!!
  • ജോലി കിട്ടിയതും യുവതി ജോലി ഉപേക്ഷിച്ചു, അതിന് കാരണം ഇന്റര്‍വ്യൂ ദിവസം ഉണ്ടായ സംഭവം, സംഭവം കേട്ട് ഇതെന്താ ഇങ്ങനെ എന്ന് സോഷ്യല്‍ മീഡിയ
  • കൈയ്യില്‍ ഗ്ലൗസും മുഖത്ത് മാസ്‌ക്കും, വൃത്തിയുടെ കാര്യത്തില്‍ നൂറ് മാര്‍ക്ക്, സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന വീഡിയോ വൈറലാകുന്നു
  • ഒരു മാസം കഴിച്ചത് ആയിരം മുട്ടകള്‍, ഓരോ ദിവസം മുട്ട കഴിക്കുന്നത് അനുസരിച്ച് ശരീരത്തില്‍ പരിശോധനകള്‍, മാറ്റം കണ്ട് ഞെട്ടി യുവാവ്
  • ഈ വീട് കണ്ടാല്‍ ആരും ചോദിക്കുന്ന ചോദ്യം ഇതിനാണോ രണ്ടരക്കോടി രൂപ എന്ന്? സോഷ്യല്‍ മീഡിയയെ തന്നെ ഞെട്ടിച്ച വീടിന്റെ വില കേട്ടാല്‍ ഞെട്ടും
  • വരന് വിവാഹാഘോഷം ആസൂത്രണം ചെയ്യാനെത്തിയ 'വെഡ്ഡിങ് പ്ലാനറു'മായി പ്രണയം, തന്റെ കാമുകന് മറ്റൊരു 'കാമുകന്‍' ഉണ്ടെന്ന് അറിഞ്ഞ് ഞെട്ടി യുവതി
  • വിവാഹം കഴിക്കുന്ന ദമ്പതികള്‍ ആദ്യത്തെ മൂന്ന് ദിവസത്തോക്ക് മലമൂത്ര വിസര്‍ജ്ജനം ചെയ്യരുത്, വിചിത്ര ആചാരമുള്ള ഒരു ഗോത്രം
  • Most Read

    British Pathram Recommends