18
MAR 2021
THURSDAY
1 GBP =106.09 INR
1 USD =83.57 INR
1 EUR =89.55 INR
breaking news : കാന്‍സര്‍ ചികിത്സ തുടങ്ങിയശേഷം ആദ്യമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ട് കെയ്റ്റ്; വെയില്‍സ് രാജകുമാരിയെ സ്വാഗതം ചെയ്ത് സുനകും കീര്‍ സ്റ്റാര്‍മറും >>> എന്‍എച്ച്എസിന്റെ ശനിദശ ലേബര്‍ പാര്‍ട്ടി വന്നാലും മാറില്ല; ചിലവ് ചുരുക്കലും സാമ്പത്തിക മാന്ദ്യവും ഏത് പാര്‍ട്ടി ഭാരിച്ചാലും എന്‍എച്ച്എസ്സിനെ ശ്വാസംമുട്ടിക്കുമെന്ന് വിദഗ്ധര്‍ >>> കെട്ട് അഴിഞ്ഞത്തി ആളുകള്‍ക്കിടയില്‍ പാഞ്ഞ പശുവിനെ ബോധപൂര്‍വ്വം കാര്‍ ഇടിപ്പിച്ചു; സറേ പോലീസ് വിവാദത്തില്‍, അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് ഹോം സെക്രട്ടറി >>> എസ്സെക്‌സിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ കുടുംബത്തോടൊപ്പം ആശ്വസിച്ച് യുകെ മലയാളികളും; വഴിയൊരുക്കി സോഷ്യൽ മീഡിയ പോസ്റ്റുകൾ, അത്യാവശ്യഘട്ടത്തിൽ പരസ്പരം സഹായിക്കുന്ന യുകെയിലെ മലയാളി കൂട്ടായ്‌മയുടെ മറ്റൊരു ഉദാഹരണം >>> ലണ്ടന്‍ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന 'പ്രണവോത്സവം 2024' ഈ മാസം 29ന് ശനിയാഴ്ച അരങ്ങേറും >>>
Home >> NEWS
ജൂലൈ നാലിന് ബ്രിട്ടനിൽ പൊതുതിരഞ്ഞെടുപ്പ്… രാജ്യത്തെ അമ്പരപ്പിച്ച് ഋഷി സുനക്കിന്റെ അപ്രതീക്ഷിത പ്രഖ്യാപനം! പുതിയ വോട്ടർമാർക്ക് ജൂൺ 18 വരെ രജിസ്റ്റർ ചെയ്യാം; പ്രധാനമന്ത്രിയുടേത് സാഹസിക നടപടിയെന്ന് വിമർശകർ; ജനങ്ങൾ ആഗ്രഹിച്ച തീരുമാനമെന്ന് ലേബറുകൾ

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-05-23

പ്രധാനമന്ത്രി ഋഷി സുനക്കിന്റെ അപ്രതീക്ഷിത  പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനം, പ്രതിപക്ഷ കക്ഷികളെ മാത്രമല്ല,  രാജ്യത്തെ ജനങ്ങളെ ഒന്നാകെ അമ്പരപ്പിച്ചു. വർഷാവസനം വരെ  നിലവിലെ മന്ത്രിസഭയ്ക്ക് കാലാവധിയുള്ളപ്പോൾ  ഒന്നരമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ തീരുമാനം.

ജൂലൈ 4 വ്യാഴാഴ്ച പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുന്നതിനായി യുകെ, പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ജൂലൈ 5 വെള്ളിയാഴ്ച്ച രാവിലെയോടെ സമ്പൂർണ്ണ ഫലപ്രഖ്യാപനവുമുണ്ടാകും.

പുതിയ വോട്ടർമാർക്ക് ജൂൺ 18 ചൊവ്വാഴ്ച്ച വരെ വോട്ടിങ്ങിനായി രജിസ്റ്റർ ചെയ്യാം.  യുകെയിൽ പുതിയതായി സിറ്റിസൺഷിപ്പ് ലഭിച്ച മലയാളികൾ അടക്കമുള്ള വിദേശ  കുടിയേറ്റക്കാരും ഇതിനകം പ്രായപൂർത്തിയായ യുവതീയുവാക്കളുമാണ് രജിസ്റ്റർ ചെയ്യേണ്ടത്.

നിലവിലെ പാർലമെന്റിന് മെയ് 30 വ്യാഴാഴ്‌ചവരെ മാത്രമേ ആയുസ്സുണ്ടാകൂ. ജൂലൈ 9 ചൊവ്വാഴ്ച്ച പുതിയതായി വിജയിക്കുന്ന എംപിമാർ ആദ്യമായി പാർലമെന്റിൽ സമ്മേളിക്കും.

35 ദിവസമാണ് ഇനി തിരഞ്ഞെടുപ്പിനുമുമ്പ് ബാക്കിയുള്ളത്. അതിൽ 25 പ്രവർത്തന ദിനങ്ങളുമാണുള്ളത്. അതായത് പ്രചാരണത്തിനും മറ്റും സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്ന സമയം വളരെ കുറവായിരിക്കും.

മഴയ്ക്കും മഞ്ഞിനും മുമ്പേ, സമ്മറിൽ തന്നെ ദേശീയ തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പ്രഖ്യാപനം സമ്മിശ്ര പ്രതികരണമാണ് ഉളവാക്കുന്നത്. പ്രത്യേകിച്ച് കൺസർവേറ്റീവുകളുടെ ജനപ്രിയത വല്ലാതെ ഇടഞ്ഞുനിൽക്കുന്ന ഘട്ടത്തിൽ. 

കഴിഞ്ഞമാസം നടന്ന കൗൺസിൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ലേബർ പാർട്ടി പല സീറ്റുകളിലും അട്ടിമറി നടത്തി സർവ്വകാല റെക്കോർഡ് വിജയവും നേടി. സമീപകാല സർവ്വേകളിലും കൺസർവേറ്റീവുകൾ ഏറെ പിന്നിലാണ്.

ഇതാണ് പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ഋഷി സുനക്കിന്റെ  തീരുമാനം എല്ലാവരേയും  അമ്പരപ്പിക്കുന്നതാകുന്നത്. ചില ടോറി നേതാക്കൾ തന്നെ ഇതിനെതിരെ വിമർശനം  ഉയർത്തിക്കഴിഞ്ഞു. എന്നാൽ മൈക്കേൽ ഗോവ് അടക്കമുള്ള സീനിയർ നേതാക്കൾ സുനക്കിന്റെ തീരുമാനത്തെ അഭിനന്ദിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഡിസംബറിലേക്കോ ജനുവരിയിലേക്കോ തിരഞ്ഞെടുപ്പ് നീട്ടിയാൽ, മഞ്ഞുകാലത്ത് ജനജീവിതം കൂടുതൽ ദുഷ്‌കരമാകാൻ സാധ്യതയുള്ളതിനാൽ സർക്കാർ വിരുദ്ധ വികാരം വർദ്ധിക്കുമെന്ന് കണക്കുകൂട്ടിയിരിക്കാം. നിലവിൽ വിലക്കയറ്റം അത്ര രൂക്ഷമല്ല. ഗ്യാസ്, വൈദ്യുതി, പെട്രോൾ വിലകളും  കുറഞ്ഞിട്ടുണ്ട്. 

അതേസമയം മഞ്ഞുകാലത്ത് ഗ്യാസ്, വൈദ്യുതി വിലകൾ  കൂടാൻ സാധയതയുണ്ട്. പൊതുവേയുള്ള വിലക്കയറ്റവും കുത്തനെ ഉയർന്നേക്കാം.  അതിനാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതിന് മുമ്പേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കാമെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ടാകാം എന്നാണ് ഒരു നിരീക്ഷണം.

എന്നാലിത് ഋഷി സുനക്കിന്റെ  വ്യക്തിപരമായ തീരുമാനമാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. കൂടുതൽ സമയം ലഭിച്ചാൽ ഒരുപക്ഷേ, മുഖഛായ നന്നാക്കാൻ നേതൃമാറ്റം നടത്തി, പാർട്ടി ലീഡറേയും പ്രധാനമന്ത്രിയേയും വരെ മാറ്റി കൺസർവേറ്റീവുകൾ തിരഞ്ഞെടുപ്പിനെ നേരിട്ടേക്കാം. അതിനെ നേരിടാനുള്ള തീരുമാനം എന്ന നിലയിലാകാം നേരത്തെയുള്ള സുനക്കിന്റെ  തിരഞ്ഞെടുപ്പ് പ്രഖ്യാപനം എന്നാണ് നിഗമനം. വിജയിച്ചാൽ സുനക്കിന്  പ്രധാനമന്ത്രിയായി തുടരാനുമാകും.

അതുപോലെ ഹൈന്ദവ മതക്കാരായ സുനക്ക്  കുടുംബത്തിന്റെ ജ്യോതിഷ വിശ്വാസവും പെട്ടെന്നുള്ള തിരഞ്ഞെടുപ്പിന് പിന്നിലുണ്ടെന്ന് ചില യുകെ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. പ്രധാനമന്ത്രിയായി തുടരാൻ, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ഏറ്റവും അനുകൂല സമയം ഇതാണെന്ന  ഉപദേശം ഋഷി സുനക്കിനു ലഭിച്ചെന്നാണ് ഇത്തരക്കാരുടെ വാദം.

ലേബർ പാർട്ടി തീരുമാനത്തെ സ്വാഗതംചെയ്‌തു. ഇത് ജനങ്ങൾ ആഗ്രഹിച്ച തീരുമാനമെന്നും തിരഞ്ഞെടുപ്പിൽ വൻ  വിജയം നേടുമെന്നും പാർട്ടി ലീഡർ കീർ സ്റ്റാർമെർ പ്രതികരിച്ചു. എന്നാൽ ലിബറൽ ഡമോക്രാറ്റുകൾ തീരുമാനത്തെ വിമർശിച്ചു.

അതുപോലെ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയും പെട്ടെന്നുള്ള തിരഞ്ഞെടുപ്പിനെ വിമർശിച്ചു. സ്കോട്ട്ലാൻഡിൽ  സ്‌കൂളുകൾ സമ്മർ അവധിയിലേക്ക് പ്രവേശിക്കുകയും കുടുംബങ്ങൾ കൂട്ടത്തോടെ ഹോളിഡേയ്ക്ക് പോകുകയും ചെയ്യുന്ന ഘട്ടത്തിലുള്ള തിരഞ്ഞെടുപ്പ് ജനങ്ങളോടുള്ള കനത്ത അനീതിയും പോളിംഗ് ശതമാനം കുത്തനെ കുറയ്ക്കുന്നതുമാണെന്ന് സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിനി പറഞ്ഞു.

More Latest News

ഓഫീസില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈയില്‍ എത്ര പണമുണ്ടെന്ന് രജിസ്റ്ററില്‍ രേഖപ്പെടുത്തണം: ഉത്തരവുമായി  പൊതു ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് സര്‍ക്കുലര്‍. പൊതു ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാവുന്ന സമയം അവരുടെ പക്കല്‍ എത്ര തുകയുണ്ടെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തൊക്കെയാണെന്നുമുള്ള വിവരങ്ങള്‍ ഡെയ്ലി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ പേഴ്‌സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. ഇക്കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പു വരുത്തണമെന്നും പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്ത് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഈ രജിസ്റ്ററുകള്‍ സൂക്ഷിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ അന്ത്യശാസന സര്‍ക്കുലര്‍ കീറിയും കത്തിച്ചും പ്രതിഷേധം; എളംകുളം പള്ളിയില്‍ സര്‍ക്കുലര്‍ കീറി ചവിട്ടുകുട്ടയിലിട്ടു,  തൃപ്പൂണിത്തുറയിലും പുതിയകാവ് പള്ളിയിലും സര്‍ക്കുലര്‍ കത്തിച്ചു

എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന സര്‍ക്കുലറിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കുലര്‍ കീറിയും കത്തിച്ചും വിശ്വാസികള്‍ പ്രതിഷേധിച്ചു. ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കി പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവസ്യപ്പെട്ടാണ് പ്രതിഷേധം. അടുത്ത മാസം 3 മുതല്‍ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന സര്‍ക്കുലര്‍ ഇന്ന് എല്ലാ പള്ളികളിലും വിയിക്കാനായിരുന്നു നര്‍ദേശം. ഞായറാഴ്ച രാവിലെ പള്ളികളുടെ മുന്നില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. വിശ്വാസികളും നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. എളംകുളം പള്ളിയില്‍ സര്‍ക്കുലര്‍ കീറി ചവിട്ടുകുട്ടയിലിട്ടു. തൃപ്പൂണിത്തുറ ഫെറോന പള്ളിയിലും പുതിയകാവ് പള്ളിയിലും സര്‍ക്കുലര്‍ കത്തിച്ചു. പള്ളികളിലും സഭാ നേതൃത്വം നിര്‍ദേശിക്കുന്ന ഏകീകൃത കുര്‍ബാന ഇതുവരെ നടപ്പാക്കിയിട്ടില്ല. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും ചേര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കുവൈറ്റ് തീപ്പിടിത്തം; നഷ്ടപരിഹാരമായി പ്രഖ്യാപിച്ച 8 ലക്ഷം രൂപയ്ക്കും ഇന്‍ഷുറന്‍സ് തുകയ്ക്കും പുറമെ 4 വര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കും; വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് എന്‍ബിടിസി ഡയറക്ടര്‍

കുവൈതിലെ മാംഗെഫിലെ ക്യാംപില്‍ ബുധനാഴ്ച പുലര്‍ചെയുണ്ടായ തീപ്പിടിത്തത്തില്‍ 49 ജീവനക്കാര്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് എന്‍ബിടിസി ഡയറക്ടര്‍ കെജി എബ്രഹാം. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹം പൊട്ടിക്കരഞ്ഞു. തങ്ങളുടെ പിഴവുകൊണ്ടല്ല അപകടമുണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നു. ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. അപകട വിവരമറിഞ്ഞതോടെ വീട്ടിലിരുന്ന് കരയുകയായിരുന്നു ഞാന്‍. മരിച്ചവരുടെ കുടുംബങ്ങളെ കംപനി സംരക്ഷിക്കും. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് അധികൃതരുടെ നിഗമനം. മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവര്‍ക്ക് എല്ലാ പിന്തുണയും കംപനി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തീപ്പിടിത്തത്തില്‍ മരിച്ചവരുടെ നാലുവര്‍ഷത്തെ ശമ്ബളവും ആനുകൂല്യങ്ങളും അവരുടെ കുടുംബത്തിന് നല്‍കുമെന്നും അറിയിച്ചു. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച എട്ടു ലക്ഷം രൂപയ്ക്കും ഇന്‍ഷുറന്‍സ് തുകയ്ക്കും പുറമെയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കെജി എബ്രഹാമിന്റെ വാക്കുകള്‍: തങ്ങളുടെ പിഴവുകൊണ്ടല്ല അപകടമുണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നു. ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. അപകട വിവരമറിഞ്ഞതോടെ വീട്ടിലിരുന്ന് കരയുകയായിരുന്നു ഞാന്‍. മരിച്ചവരുടെ കുടുംബങ്ങളെ കംപനി സംരക്ഷിക്കും. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് അധികൃതര്‍ അറിയിച്ചത്. കംപനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരും പറഞ്ഞിട്ടില്ല. ഗ്യാസ് സിലിന്‍ഡറുകള്‍ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്ന് കരുതുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ അത് കുവൈത് പൊലീസിന്റെ റിപോര്‍ടില്‍ പരാമര്‍ശിക്കേണ്ടതായിരുന്നു. ജീവനക്കാര്‍ക്ക് എയര്‍കണ്ടിഷന്‍ ചെയ്ത ഫ് ളാറ്റാണ് നല്‍കിയിരുന്നത്. ഇത്തരത്തില്‍ 32 ഫ് ളാറ്റുകള്‍ കംപനിക്കുണ്ട്. ജീവനക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കാനും വിളമ്ബാനും പ്രത്യേക ജീവനക്കാരെ ഏര്‍പ്പെടുത്തിയിരുന്നു. മുറികളില്‍ പാചകം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്- എന്നും കെജി എബ്രഹാം പറഞ്ഞു. 

കര്‍ശന നിലപാടുകള്‍ സ്വീകരിച്ചത് ബി.ജെ.പി.ക്ക് രാഷ്ടീയമായി ഗുണംചെയ്തു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തുടര്‍ച്ച നല്‍കാന്‍ കേന്ദ്രം

സംസ്ഥാനസര്‍ക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ത്തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ച്ചനല്‍കാന്‍ കേന്ദ്രം. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള പല നടപടികള്‍ക്കും തടയിടാനും തുറന്നുകാട്ടാനും അദ്ദേഹത്തിന്റെ നിലപാടുകള്‍ സഹായിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ബി.ജെ.പി.ക്ക് ഗണ്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഒരുപരിധിവരെ ഗവര്‍ണറുടെ നടപടികളും സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. തുടര്‍ച്ചയുണ്ടാകുമെന്ന സൂചനലഭിച്ചതോടെ തിരഞ്ഞെടുപ്പുകാലത്ത് നിര്‍ത്തിവെച്ചിരുന്ന നടപടികള്‍ ഗവര്‍ണറും പുനരാരംഭിച്ചു. സര്‍വകലാശാലകളുമായി ബന്ധപ്പട്ടെ പരാതികളിലും വി.സി.മാരുടെ നിയമനം സംബന്ധിച്ച പരാതികളിലും ഹിയറിങ്ങിന് രാജ്ഭവന്‍ തീയതി നിശ്ചയിച്ചു. മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചും സര്‍ക്കാരിനെ ഔദ്യോഗികകാര്യങ്ങളില്‍പോലും മുള്‍മുനയില്‍ നിര്‍ത്തിയും ഗവര്‍ണര്‍ സമ്മര്‍ദത്തിലാക്കിയപ്പോള്‍ പ്രതിപക്ഷസ്വരമായി അത് വ്യാഖ്യാനിക്കപ്പെട്ടു. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവച്ചും രാഷ്ട്രപതിക്കയച്ചുമെല്ലാം ഗവര്‍ണര്‍ സര്‍ക്കാരിനെ വീര്‍പ്പുമുട്ടിച്ചു. കോടതികളില്‍നിന്ന് ഗവര്‍ണര്‍ക്ക് തിരിച്ചടിയേറ്റ വിഷയങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും മൊത്തത്തില്‍ 'കേന്ദ്രത്തിന്റെ രാഷ്ട്രീയത്തിന്' ഗുണപരമായി എന്നാണ് വിലയിരുത്തല്‍.

ലണ്ടന്‍ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന 'പ്രണവോത്സവം 2024' ഈ മാസം 29ന് ശനിയാഴ്ച അരങ്ങേറും

മോഹന്‍ജി ഫൗണ്ടേഷനുമായി ചേര്‍ന്ന് ലണ്ടന്‍ ഹിന്ദു ഐക്യവേദി ലണ്ടനില്‍ പണികഴിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന ലണ്ടന്‍ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന 'പ്രണവോത്സവം 2024 'ഈ മാസം 29ന് ശനിയാഴ്ച അരങ്ങേറും. ലണ്ടനില്‍ ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിലാണ് ഗുരുവായൂരപ്പ ക്ഷേത്രം പണികഴിക്കുവാന്‍ ഒരുങ്ങുന്നത്. ആധുനിക സാമൂഹത്തില്‍ ക്ഷേത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മോഹന്‍ജിയുടെ പ്രഭാഷണവും പിന്നീട് നടത്തുന്ന ചോദ്യോത്തര സദസ്സുമാണ് പ്രണവോത്സവത്തിലെ പ്രധാന ആകര്‍ഷണം. പ്രഭാഷണം കൂടാതെ എല്‍എച്ച്എ സംഘാംഗങ്ങള്‍ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, എല്‍എച്ച്എ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന, കോള്‍ചെസ്റ്റര്‍ ടീം അവതരിപ്പിക്കുന്ന തിരുവാതിരകളി, നൃത്താര്‍ച്ചന, കലാകാരന്‍ വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, യുകെയിലെ പ്രശസ്തനായ വാദ്യ കലാകാരന്‍ വിനോദ് നവധാരയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, പ്രശസ്ത സിനിമാതാരം ശങ്കറിന്റെ പത്നി ചിത്രാലക്ഷ്മി ടീച്ചര്‍ നേതൃത്വം നല്‍കുന്ന 'ദക്ഷിണ യുകെ'യുടെ നൃത്തശില്‍പം, യുകെയിലെ അനുഗ്രഹീത നര്‍ത്തകി ആശ ഉണ്ണിത്താനും മകളുടെയും നേതൃത്വത്തില്‍ അരങ്ങേറുന്ന നൃത്താര്‍ച്ചന, അനുഗ്രഹീത നൃത്തകലാകാരനും യുകെ മലയാളികളുടെ പ്രിയപ്പെട്ട ഹരിദാസ് തെക്കുമുറി എന്ന ഹരിയേട്ടന്റെ മകനുമായ വിനോദ് നായര്‍ അവതരിപ്പിക്കുന്ന നൃത്തശില്‍പം, അപ്സരമന്ധൂസ് ടീം അവതരിപ്പിക്കുന്ന സംഘ നൃത്തം, ദേവിക പന്തല്ലൂര്‍ അവതരിപ്പിക്കുന്ന മധുരാഷ്ടകം, വിശ്വജിത് മണ്ഡപത്തില്‍ അവതരിപ്പിക്കുന്ന സോപാന സംഗീതം എന്നിവയാണ് മറ്റ് പ്രധാന കാര്യപരിപാടികള്‍. കേരളത്തിന്റെ തനത് ക്ഷേത്രകലകളില്‍ ഒന്നായ സോപാന സംഗീത മേഖലയില്‍ പ്രശസ്തനായ വിശ്വജിത്, ചെണ്ടയിലെ പഞ്ചാരി, പാണ്ടി, ചെമ്പട തുടങ്ങിയ ക്ഷേത്ര മേളങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. മോഹന്‍ജിയുടെ പ്രഭാഷണത്തിന് ശേഷം മുരളി അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദീപാരാധനയും പിന്നീട് അന്നദാനവും ഉണ്ടായിരിക്കും. ഹരിദാസ് തെക്കുമുറിയുടെ സ്വപ്നമായിരുന്ന ലണ്ടന്‍ ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ സാക്ഷാത്കാരത്തിനായി എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ അറിയിച്ചു. പ്രണവോത്സവം തികച്ചും സൗജന്യമായാണ് സംഘാടകര്‍ അണിയിച്ചൊരുക്കുന്നത്. യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രണവോത്സവത്തിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നതായി മോഹന്‍ജി ഫൗണ്ടേഷനോടൊപ്പം ലണ്ടന്‍ ഹിന്ദു ഐക്യവേദി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Suresh Babu: 07828137478 Vinod Nair : 07782146185  Ganesh Sivan : 07405513236  Geetha Hari: 07789776536 സ്ഥലത്തിന്റെ വിലാസംGreenshaw High School, Grennell Road, Sutton, SM1 3DY

Other News in this category

  • എസ്സെക്‌സിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ കുടുംബത്തോടൊപ്പം ആശ്വസിച്ച് യുകെ മലയാളികളും; വഴിയൊരുക്കി സോഷ്യൽ മീഡിയ പോസ്റ്റുകൾ, അത്യാവശ്യഘട്ടത്തിൽ പരസ്പരം സഹായിക്കുന്ന യുകെയിലെ മലയാളി കൂട്ടായ്‌മയുടെ മറ്റൊരു ഉദാഹരണം
  • യുകെയിൽ അതിസാരം പടർത്തുന്ന വില്ലനെ കണ്ടെത്തി.. ഇ.കോളി അണുബാധയുള്ളത് സൂപ്പർ മാർക്കറ്റിലെ സാൻഡ്‌വിച്ചുകളിൽ! നിരവധി പ്രീ-പാക്ക്ഡ് സാൻഡ്‌വിച്ചുകളും സലാഡുകളും പിൻവലിച്ചു! ബാധിച്ച ഐറ്റംസും രോഗം പിടിപെട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയുക
  • കേരളം കേഴുന്നു… കുവൈറ്റ് ദുരന്തത്തിൽ ജീവൻ വെടിഞ്ഞ 31 പേരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; 23 മലയാളികളും 8 അയൽ സംസ്ഥാനക്കാരും; മരിച്ച മലയാളികളുടെ എണ്ണം 26 ആയുയർന്നു? എരിഞ്ഞടങ്ങിയത് കുടുംബങ്ങളുടെ നെടുംതൂണുകൾ; ലോക കേരള സഭാ സമ്മേളനം മാറ്റിവയ്ക്കില്ല
  • കുവൈറ്റ് അഗ്‌നി ദുരന്തത്തിൽ നടുങ്ങി പ്രവാസിലോകം! മരിച്ച മലയാളികളുടെ എണ്ണം 14 ആയി! ആകെ അമ്പതോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു! പരുക്കേറ്റവരിൽ പലരും ഗുരുതരനിലയിൽ! മലയാളികളുടേത് അടക്കം മരണസംഖ്യ ഇനിയുമുയരും; കൂട്ടക്കുരുതിയറിഞ്ഞ് ചങ്കുപൊട്ടി നാട്ടിലെ ഉറ്റവർ
  • യുകെയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മാത്രം ജോലി പോയത് 80,000 പേര്‍ക്ക്, പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കി വേതന വര്‍ധനവ്
  • ജൂനിയർമാർക്കു പിന്നാലെ സീനിയർ ഡോക്ടർമാരും സമരത്തിലേക്ക്.. നോർത്തേൺ അയർലൻഡിൽ ഈമാസം അവസാനം സമരം പ്രഖ്യാപിച്ച് ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ; എൻഎച്ച്എസ് സേവനങ്ങളും ഡോക്ടർമാരെ കാണലും കാര്യമായി തടസ്സപ്പെടും
  • സൈബർ ആക്രമണം: മെഡിക്കൽ വിദ്യാർത്ഥികളെ അടിയന്തര ഡ്യൂട്ടിക്കു വിളിച്ച് ലണ്ടനിലെ ആശുപത്രികൾ! ഓൺലൈൻ സർവ്വീസുകൾ തുടങ്ങാൻ ആഴ്‌ചകൾ വേണ്ടിവരും; പാത്തോളജി ഫലങ്ങൾ ഒഴിവാക്കി ചികിത്സ; രോഗികളോട് അപ്പോയിന്റ്മെന്റ് മുടക്കേണ്ടെന്നും എൻഎച്ച്എസ്
  • കൊതിതീരുംവരെ വൈനും സ്‌പിരിറ്റും രുചിയ്ക്കാം.. ഇങ്ങനെയും ഒരു ജോലിയുണ്ട്.. വെയ്റ്റർ ജോലിയിൽ നിന്നും ലണ്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ വൈൻ സോമിലിയർ ആയുയർന്ന മലയാളി യുവാവ്! നിയോഗംപോലെ കൂടെയെത്തിയ പ്രിയതമ; അപൂർവ്വമായ വൈൻ ടേസ്റ്റർ ജോലിയിലെ വിജയവും വീര്യവും
  • യുകെയിൽ പാചകക്കാരുടെ പൂക്കാലം..! വർക്ക് വിസകളുടെ എണ്ണത്തിൽ ടെക്കികളെ പിന്തള്ളി ഷെഫുകൾ! പ്രൊഫഷണലുകൾക്ക് വിസ കിട്ടാൻ എളുപ്പമാർഗമായി പാചകപഠനം! കാറ്ററിങ് കോളേജുകൾക്ക് കൊയ്ത്തുകാലവും! ഷെഫ് വിസയിൽ കുടിയേറാൻ അറിയേണ്ടതെല്ലാം
  • അതിസാരം പിടിപെട്ട് നൂറുകണക്കിന് ആളുകൾ! യുകെയിലെമ്പാടും വിതരണം ചെയ്യുന്ന ഏതോ ഭക്ഷ്യവസ്തുവിലൂടെ ഇ.കോളി പടരുന്നു! ഛർദ്ദിയും വയറിളക്കവും ലക്ഷണം, ഇ.കോളി സംശയിക്കുന്ന ഭക്ഷ്യവസ്തുക്കളും ആളുകൾ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളും അറിയുക
  • Most Read

    British Pathram Recommends