18
MAR 2021
THURSDAY
1 GBP =106.09 INR
1 USD =83.57 INR
1 EUR =89.55 INR
breaking news : മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ഒരുക്കുന്ന ദ്രാവിഡ സാംസ്‌കാരിക മാമാങ്കം ഈ മാസം 30ന് ലണ്ടന്‍ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍, രജിസ്ട്രേഷനുള്ള അവസാന തീയതി ഇന്ന് >>> യുഎസിലെ മിഷിഗണിലെ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം >>> വാട്‌സ്ആപ്പ് ഓഡിയോ കോള്‍ മാത്രമല്ല വീഡിയോ കോളിലും പുതിയ അപ്‌ഡേഷന്‍ വരുന്നു, മൊബൈല്‍ ഡെസ്‌ക് ടോപ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത് >>> കോവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചു? പുതിയ പഠനം പറയുന്നത് ഇങ്ങനെ >>> ഇനി നിങ്ങളുടെ നായ്ക്കള്‍ എന്തിനാണ് കുരയ്ക്കുന്നതെന്ന് മനസ്സിലാകും, പുതിയ എഐ സോഫ്റ്റ്വെയര്‍ സംവിധാനം പുറത്തിറങ്ങി >>>
Home >> TECHNOLOGY
നിങ്ങളുടെ കുടുംബ ചിത്രങ്ങള്‍ എക്‌സില്‍ ധൈര്യമായി പോസ്റ്റ് ചെയ്‌തോളൂ, കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ മികച്ചത് എക്‌സെന്ന് ഇലോണ്‍ മസ്‌ക്

സ്വന്തം ലേഖകൻ

Story Dated: 2024-05-22

സോഷ്യല്‍ മീഡിയയില്‍ സുരക്ഷ ഏറെ പ്രധാനമാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും മറ്റ് പലരീതിയില്‍ ചൂഷണം ചെയ്യപ്പെട്ടേക്കാം എന്ന് മുന്നറിയിപ്പ് ഉണ്ട്. അതിനാല്‍ തന്നെ പലരും തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പ്രൈവറ്റാക്കി വയ്ക്കാറാണ് പതിവ്. അത് സുരക്ഷയുടെ ഭാഗമാണ്.

ഇപ്പോഴിതാ സുരക്ഷയുടെ കാര്യത്തില്‍ മുന്നിലാണ് തങ്ങളെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എക്‌സ്. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയില്‍ ഇന്‍സ്റ്റഗ്രാമിനെക്കാള്‍ മികച്ചത് എക്‌സെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്. രണ്ട് ഫോട്ടോകളോടൊപ്പം പങ്കുവച്ച കുറിപ്പിലാണ് മസ്‌കിന്റെ അവകാശവാദം. കുട്ടികളെ ചൂഷണം ചെയ്യുന്നതിനുള്ള മികച്ച സുരക്ഷ എക്സിലുണ്ടെന്നും നിങ്ങളുടെ കുടുംബ ചിത്രങ്ങള്‍ ധൈര്യമായി പോസ്റ്റ് ചെയ്‌തോളൂ എന്നുമാണ് എക്‌സ് പോസ്റ്റ് ചെയ്തത്.

14 മില്യണ്‍ ആളുകളാണ് മസ്‌കിന്റെ പോസ്റ്റ് കണ്ടത്. സോഷ്യല്‍ മീഡിയ ഒന്നാകെ ആ പോസ്റ്റ് ഏറ്റെടുക്കുകയും അതിന്മേല്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. യു.എസ് സെനറ്റിന്റെ ജുഡീഷ്യറി കമിറ്റി പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ മെറ്റ, എക്‌സ്, ടിക് ടോക് എന്നിവയില്‍ കുട്ടികളുടെയും കൗമാരക്കാരുടയും സുരക്ഷയുടെ കാര്യത്തില്‍ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌കിന്റെ പോസ്റ്റ്.

More Latest News

മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ഒരുക്കുന്ന ദ്രാവിഡ സാംസ്‌കാരിക മാമാങ്കം ഈ മാസം 30ന് ലണ്ടന്‍ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍, രജിസ്ട്രേഷനുള്ള അവസാന തീയതി ഇന്ന്

മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ഒരുക്കുന്ന ദ്രാവിഡ സാംസ്‌കാരിക മാമാങ്കം ജൂണ്‍ 30ന് അരങ്ങേറും. ലണ്ടന്‍ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കലാരവത്തില്‍ സാംസ്‌കാരിക പരിപാടികള്‍, ദക്ഷിണേന്ത്യന്‍ ഫുഡ് സ്റ്റാളുകള്‍, ദേശി ഡാന്‍സ് ഫ്‌ലോര്‍ എന്നിവയുടെ മഹത്തായ വിരുന്ന് ആസ്വദിക്കാനാണ് അവസരം ഒരുങ്ങുന്നത്. ഒപ്പം പ്രേക്ഷകര്‍ക്കും നിങ്ങളുടെ കഴിവുകള്‍ പ്രകടിക്കാനും സാധിക്കും. ഇതിനായി താഴെയുള്ള രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുക. ഇന്നാണ് രജിസ്ട്രേഷനുള്ള അവസാന തീയതി. നിങ്ങളുടെ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ 07412 671 671 എന്ന നമ്പറില്‍ വിളിക്കാവുന്നതും ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി: 07903 823372 നമ്പരില്‍ ബന്ധപ്പെടുക.

യുഎസിലെ മിഷിഗണിലെ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

യുഎസില്‍ വെടിവയ്പ്പില്‍ വീണ്ടും മരണം. രണ്ട് കുട്ടികളാണ് തോക്കുധാരിയുടെ ആക്രമണത്തില്‍ മരണപ്പെട്ടത്. യുഎസിലെ മിഷിഗണിലെ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ രണ്ട് കുട്ടികള്‍ക്ക് ജീവന്‍ നഷ്ട്ടമായി.  സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റോച്ചസ്റ്റര്‍ ഹില്‍സിലെ ബ്രൂക്ക്ലാന്‍ഡ്സ് പ്ലാസ സ്പ്ലാഷ് പാഡില്‍ നടന്ന വെടിവയ്പില്‍ പത്തിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ വീടിനുള്ളില്‍ ഒളിച്ചിരുന്ന പ്രതിയെ തിരിച്ചറിഞ്ഞതായി ഓക്ലാന്‍ഡ് കൗണ്ടി ഷെരീഫ് മൈക്കല്‍ ബൗച്ചാര്‍ഡ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സ്പ്ലാഷ് പാഡിലെത്തിയ പ്രതി വാഹനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഓക്ലാന്‍ഡ് പൊലീസ് ഓഫീസര്‍ ഷെരീഫ് പറഞ്ഞു. 28 തവണ വെടിയുതിര്‍ത്ത പ്രതി പലതവണ തോക്ക് റീലോഡ് ചെയ്തുവെന്ന് ഷെരീഫ് പറഞ്ഞു.  വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ആക്രമണം നടന്ന സ്ഥലം നിയന്ത്രണ വിധേയമാക്കിയതായി റോച്ചസ്റ്റര്‍ ഹില്‍സ് മേയര്‍ ബ്രയാന്‍ കെ ബാര്‍നെറ്റ് പറഞ്ഞു. 2024ല്‍ മാത്രം ഇതുവരെ 215ലധികം വെടിവയ്പ്പുകളാണ് അമേരിക്കയില്‍ നടന്നത്.  

വാട്‌സ്ആപ്പ് ഓഡിയോ കോള്‍ മാത്രമല്ല വീഡിയോ കോളിലും പുതിയ അപ്‌ഡേഷന്‍ വരുന്നു, മൊബൈല്‍ ഡെസ്‌ക് ടോപ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്

വാട്‌സ്ആപ്പ് ഓഡിയോ കോളില്‍ പുത്തന്‍ മാറ്റങ്ങള്‍ നേരത്തെ തന്നെ വാട്‌സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിത ഓഡിയോ കോളില്‍ മാത്രമല്ല വീഡിയോ കോളിലും മാറ്റങ്ങളാണ് വരുന്നത്. വാട്‌സ്ആപിന്റെ മൊബൈല്‍ ഡെസ്‌ക് ടോപ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വീഡിയോകോളില്‍ പങ്കെടുക്കുന്ന പരമാവധി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതുള്‍പ്പെടെ പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് വാട്‌സ്ആപ് അവതരിപ്പിച്ചത്. 2015 ലാണ് വാട്‌സ്ആപ്പില്‍ കോളിങ് സൗകര്യം അവതരിപ്പിച്ചത്. തൊട്ടുപിന്നാലെ ഗ്രൂപ്പ് കോളുകള്‍, വീഡിയോ കോളുകള്‍ ഉള്‍പെടെ പലവിധ പരിഷ്‌കാരങ്ങളും അവതരിപ്പിച്ചു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡെസ്‌ക്‌ടോപ് ആപ്പില്‍ വാട്‌സ് ആപ് വീഡിയോ കോളില്‍ ഇനി ഒരേ സമയം കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കെടുക്കാനാവും. നേരത്തെ വിന്‍ഡോസ് ആപില്‍ 16 പേരെയും മാക് ഒഎസില്‍ 18 പേരെയുമാണ് വീഡിയോ കോളില്‍ അനുവദിച്ചിരുന്നത്. ഇത് 32 ആയി വര്‍ധിപ്പിച്ചു. മൊബൈല്‍ പ്ലാറ്റ് ഫോമില്‍ നേരത്തെ തന്നെ 32 പേര്‍ക്ക് വീഡിയോ കോളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നു. ഗ്രൂപ് വീഡിയോ കോളില്‍ സംസാരിക്കുന്ന ആളുടെ വിന്‍ഡോ സ്‌ക്രീനില്‍ ആദ്യം കാണുന്ന സ്പീകര്‍ ഹൈലൈറ്റ് അപ്‌ഡേറ്റും കംപനി അവതരിപ്പിച്ചിട്ടുണ്ട്. ശബ്ദത്തോടു കൂടി സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. വാട്‌സ്ആപ് ഉപഭോക്താക്കള്‍ക്ക് ഒന്നിച്ചിരുന്ന് സിനിമ കാണാനും വീഡിയോകള്‍ ആസ്വദിക്കാനും ഇതുവഴി സാധിക്കും. സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം അതിലെ ശബ്ദവും മറ്റുള്ളവരുമായി പങ്കുവെക്കാനാവും.  

കോവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചു? പുതിയ പഠനം പറയുന്നത് ഇങ്ങനെ

കോവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചെന്ന് യുകെയിലെ ബര്‍മിംഗ്ഹാം സര്‍വകലാശാല ഗവേഷകരുടെ പഠനം. 1.8 ദശലക്ഷം സ്ത്രീകളുടെ ആഗോള മെറ്റാ അനാലിസിസ് പ്രകാരം കോവിഡ് വാക്‌സിനുകള്‍ ഗര്‍ഭിണികളില്‍ അണുബാധയ്ക്കുള്ള സാധ്യത 61% കുറയ്ക്കുന്നതിനും ഹൈപ്പര്‍ടെന്‍ഷനും സിസേറിയനും ഉള്‍പ്പെടെയുള്ള ഗര്‍ഭകാല സങ്കീര്‍ണതകളില്‍ ഗണ്യമായ കുറവുണ്ടാക്കിയെന്നും പഠനത്തില്‍ പറയുന്നു. 2019 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലഘട്ടത്തിലെ വിവരങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. കോവിഡ് വൈറസ് ബാധയ്ക്ക് അധിക സാധ്യതയുള്ള ഗര്‍ഭിണികളില്‍ വാക്‌സിനേഷന്‍ ഫലപ്രദമായോ എന്ന് നിര്‍ണ്ണയിക്കുന്നതിന് വേണ്ടിയായിരുന്നു പഠനം. ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത ഒന്‍പതു ശതമാനം കുറഞ്ഞതായും ഗര്‍ഭാവസ്ഥയിലെ ഹൈപ്പര്‍ടെന്‍സിവ് ഡിസോര്‍ഡേഴ്‌സില്‍ 12 ശതമാനം കുറവും കണ്ടെത്തി. കൂടാതെ വാക്‌സിനേഷന്‍ എടുത്ത അമ്മമാര്‍ക്ക് ജനിച്ച നവജാത ശിശുക്കള്‍ക്ക് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത എട്ട് ശതമാനമായി കുറഞ്ഞുവെന്നും പഠനത്തില്‍ പറയുന്നു.

ഇനി നിങ്ങളുടെ നായ്ക്കള്‍ എന്തിനാണ് കുരയ്ക്കുന്നതെന്ന് മനസ്സിലാകും, പുതിയ എഐ സോഫ്റ്റ്വെയര്‍ സംവിധാനം പുറത്തിറങ്ങി

മനുഷ്യനോട് ഏറ്റവും അടുത്തിരിക്കുന്ന വളര്‍ത്തു മൃഗമാണ് നായകള്‍. പലപ്പോഴും പല രീതിയില്‍ മനുഷ്യനോട് ആശയവിനിമയം നടത്താന്‍ നായ നായയുടെ രീതിയില്‍ ശ്രമിക്കാറുണ്ട്. പക്ഷെ മനുഷ്യന് നായ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കണമെന്നില്ല. ഇപ്പോഴിതാ അതിന് സഹായിക്കുന്ന ഒരു പുതിയ സംവിധാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നായകള്‍ എന്തിനാണ് ഒച്ചവയ്ക്കുന്നതെന്നും മുരളുന്നതെന്നും എളുപ്പം മനസിലാക്കാന്‍ സാധിക്കുന്ന സംവിധാനമാണ് പുറത്തിറങ്ങുന്നത്. ഇതൊരു എഐ സോഫ്റ്റവെയര്‍ സംവിധാനമാണ്. വിവിധ രീതികളില്‍ കുരയ്ക്കുന്ന നായ്ക്കള്‍ എന്താണ് നമ്മോട് പറയാന്‍ ശ്രമിക്കുന്നത്. നായ്ക്കളുടെ കുരയും ശബ്ദങ്ങളും മനസ്സിലാക്കി അവര്‍ നമ്മോട് ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നത് എന്തെന്നു തിരിച്ചറിയാന്‍ പണ്ടേ ശ്രമങ്ങളുണ്ടായിരുന്നു. ഡോഗ് വിസ്പറേഴ്സ് എന്നാണ് ഇതു ചെയ്യുന്ന ആളുകളെ പറയുന്നത്. എഐ സംവിധാനങ്ങളുപയോഗിച്ച് നായയുടെ ശബ്ദം വിലയിരുത്തി അവരുടെ ആശയവിനിമയം മനസ്സിലാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. നായ്ക്കളുടെ കുര, മുരള്‍ച്ച, മോങ്ങല്‍ തുടങ്ങി വിവിധ ശബ്ദങ്ങള്‍ ഇവര്‍ റെക്കോര്‍ഡ് ചെയ്തു. 74 നായ്ക്കളെയാണ് ഇതിനായി ഇവര്‍ പരീക്ഷണത്തിന് വിധേയരാക്കിയത്. അവരുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍ കാണുന്നതു മുതല്‍ നായ്ക്കളുടെ ഉടമകള്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന സാഹചര്യത്തില്‍ വരെ നായ്ക്കള്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് എഐ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി. നായകളുടെ ശബ്ദം വിലയിരുത്തി ഇവ ഏതുതരം നായ്ക്കളാണെന്നു മനസ്സിലാക്കാനും ഈ സോഫ്റ്റ്വെയറിനു സാധിച്ചു. ഇതില്‍ നിന്ന് 14 തരം നായ സംസാര രീതികള്‍ ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി. സന്തോഷം വരുമ്പോഴും , സങ്കടം വരുമ്പോഴും ദേഷ്യം വരുമ്പോഴുമൊക്കെയുള്ള നായ്ക്കളുടെ ശബ്ദങ്ങള്‍ ഇതിലുണ്ട്. നോണ്‍ ഹ്യൂമന്‍ കമ്യൂണിക്കേഷന്‍ അഥവാ മനുഷ്യേതര സംഭാഷണം മനസ്സിലാക്കാന്‍ എഐ എങ്ങനെ സഹായകമായേക്കാമെന്നതിന്റെ ഒരു നേര്‍ചിത്രമാണ് ഈ പഠനം.

Other News in this category

  • വാട്‌സ്ആപ്പ് ഓഡിയോ കോള്‍ മാത്രമല്ല വീഡിയോ കോളിലും പുതിയ അപ്‌ഡേഷന്‍ വരുന്നു, മൊബൈല്‍ ഡെസ്‌ക് ടോപ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്
  • ഇനി വാട്‌സ്ആപ്പ് കോളുകളിലെ ഓഡിയോ ക്വാളിറ്റി മികച്ചതായി മാറും, പുതിയ ഫീച്ചര്‍ ഇങ്ങനെ
  • ഫോണ്‍ മെമ്മറിയിലേക്ക് പോകുന്നവരെ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത, ഗൂഗിള്‍ ഫോട്ടോസ് സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറീസ് ഇനി ആളുകള്‍ക്ക് എഡിറ്റ് ചെയ്യാന്‍ സാധിക്കും
  • എക്‌സില്‍ പുതിയ മാറ്റങ്ങള്‍, ഇനി ഉപഭോക്താക്കളുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന ലൈക്കുകള്‍ ഹൈഡ് ചെയ്യാം
  • വാട്‌സാപ്പിലെ കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ഫേസ്ബുക്ക് മെസഞ്ചറിലും, നിലവില്‍ മെസഞ്ചറിലുള്ള കമ്മ്യൂണിറ്റി ചാറ്റ്‌സിന് പുറമെയാണ് ഈ സൗകര്യം
  • വാട്‌സ്ആപ്പ് അക്കൗണ്ടിന്റെ സുരക്ഷയെ കുറിച്ച് ചിന്തയുണ്ടോ? സുരക്ഷ ഉറപ്പാക്കാന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
  • വമ്പന്‍ മാറ്റവുമായി ഗൂഗിള്‍ മാപ്സ്, മാറ്റങ്ങള്‍ ഇങ്ങനെ
  • വാട്സ്ആപ്പ് ബിസിനസ് ആപ്പില്‍ ഇനി മുതല്‍ മെറ്റ വെരിഫൈഡ് ബാഡ്ജുകള്‍, പുതിയ ഫീച്ചര്‍ ഇങ്ങനെ
  • ഐഫോണിലും ആപ്പിള്‍ വാച്ചിലും ഉണ്ടാവുന്ന നേര്‍ത്ത പൊട്ടലുകള്‍ക്ക് സ്റ്റാന്റേര്‍ഡ് വാറണ്ടി ലഭിക്കില്ല, നയങ്ങളില്‍ മാറ്റം വരുത്തി ഐഫോണ്‍
  • വാട്‌സ്ആപ്പ് സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം കൂട്ടുക മാത്രമല്ല, അണിയറയില്‍ ഒരുങ്ങുന്നത് വലിയൊരു അപ്‌ഡേഷന്‍!!!
  • Most Read

    British Pathram Recommends