18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ് >>> ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് കനത്ത മഴയും വെള്ളപ്പൊക്കവും, യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; വാരാന്ത്യം വീണ്ടും വെയിലും ചൂടുമാകും >>> ഇംഗ്ലീഷ് ടെസ്റ്റ് കടുപ്പിക്കും, സെറ്റില്മെന്റിനുള്ള സമയം 10 വർഷമാക്കും കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ കർശന നിയന്ത്രണങ്ങളുമായി കെയർ സ്റ്റാർമർ, പാർലമെന്റിൽ ധവളപത്രം അവതരിപ്പിക്കുന്നു >>> കാണാതായ ചെസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ കണ്ടെത്തി, കൂട്ടായ അന്വേഷണത്തിനിടെ ഈസ്റ്റ്ഹാമിലെ സ്റ്റാഫോർഡിൽ നിന്ന് ലഭിച്ച സന്ദേശം വഴിത്തിരിവായി, ആശ്വാസത്തോടെ വീട്ടുകാർ >>> നഴ്‌സുമാർക്ക് എങ്ങനെ സേവനവും ആരോഗ്യവും സൗഖ്യജീവിതവും സാധ്യമാക്കാം.. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ, യുകെയിലെ പ്രമുഖ നഴ്‌സിങ് ട്യൂട്ടറും പലതവണ ബെസ്റ്റ് നഴ്‌സ് അവാർഡിന് അർഹയാകുകയും ചെയ്‌ത മിനിജ ജോസഫ് നൽകുന്ന നേഴ്‌സസ് ദിന സന്ദേശം >>>
Home >> Featured Column
ഒരു സ്ത്രീ ഏറ്റവും മനോഹരിയാകുന്ന നിമിഷം; സദാചാര കണ്ണുകളോടെ ഇതിനെ കാണരുതേ...

ജോസ്ന സാബു സെബാസ്റ്റ്യന്‍ 

Story Dated: 2021-09-07

'There's nothing more beautiful than a baby bump,' 

പല സദാചാരവിരുദ്ധരോടുമുള്ള എതിര്‍പ്പ് എത്ര കൂടുതല്‍ കാണിക്കാമോ അത്ര കൂടുതല്‍ കാണിക്കാന്‍ വേണ്ടി നടത്തുന്ന ഇപ്പോഴത്തെ ചില വസ്ത്രധാരണ വൈകല്യത്തോടെയുള്ള ഫോട്ടോ ഷൂട്ടുകളാണിന്നത്തെ നിത്യ കാഴ്ച. ഞാനും മോഡെര്‍ണായി എന്ന് കാണിക്കാന്‍ പലരുമിത് പുറമെ പറയില്ലങ്കിലും സത്യത്തില്‍ കണ്ണിനാരോചകമാണ്. 

നമ്മള്‍ ശ്രദ്ദിച്ചിട്ടുണ്ടോ നമ്മള്‍ ചിലപ്പോ ശാന്തമായി സംസാരിക്കുന്നൊരു വ്യക്തി ആയിരിക്കും പക്ഷെ നമ്മളൊരു ഫോണ്‍ വിളിക്കുമ്പോള്‍ അങ്ങേത്തലക്കല്‍ സംസാരിക്കുന്ന ആള്‍ വളരെയധികം ശബ്ദത്തില്‍ സംസാരിച്ചാല്‍ നമ്മുടെ ശാന്തത മാറ്റിവച്ച് അറിയാതെതന്നെ നമ്മള്‍ അയാളേക്കാള്‍ അധികശബ്ദത്തില്‍ സംസാരിക്കും. 

അതുപോലെ ആരെയൊക്കെയോ എതിര്‍ക്കാന്‍ കൂടുതല്‍ വഷളായി പ്രതികാരം ചെയ്യാന്‍തക്ക കടിഞ്ഞാണില്ലാത്ത മനസാണ് ചിലപ്പോളൊക്കെ മനുഷ്യന്റേത്.

പല പോസുകളിലും വസ്ത്രത്തിലുമൊക്കെ ഫോട്ടോ എടുക്കുകയെന്നത് എനിക്കും ഒരു ക്രേസി തന്നാണ്. കൂടാതെ മിക്ക പെണ്ണുങ്ങള്‍ക്കും നന്നായി അണിഞ്ഞൊരുങ്ങി ഫോട്ടോസ് എടുക്കുന്നതും  സോഷ്യല്‍ മീഡിയകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമൊക്കെ ഒരു മെന്റല്‍ റിലീഫ് തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. ചില സ്ത്രീകളും സെലിബ്രിറ്റികളുമൊക്കെ അവരുടെ കല്യാണ ഫോട്ടോകളും നല്ല കളര്‍ഫുള്‍ ആയ മെറ്റെര്‍ണിറ്റി ഫോട്ടോകളുമൊക്ക അപ്‌ഡേറ്റ് ചെയ്യുന്നത് കണ്ടിരിക്കാന്‍ എന്തൊരു ഭംഗിയാ....

പക്ഷെ മറ്റുചിലര്‍ അവനാകാമെങ്കില്‍ അവള്‍ക്കും ആകാമെന്ന് കാണിക്കാന്‍ അല്ലെങ്കില്‍ വരുത്തിത്തീര്‍ക്കാന്‍ വേണ്ടി വളരെ മൂല്യചുതി വരുത്തി ഫോട്ടോ ഷൂട്ടുകള്‍ നടത്തി സമൂഹത്തില്‍ സ്ത്രീയെന്ന സ്ഥാനം ഉറപ്പിക്കുന്നതു വളരെ പരിതാപകരമാണ്. 

വസ്ത്ര അളവുകുറച്ചു പെണ്ണിനെന്തുമാകാമെന്ന് വരുത്തി തീര്‍ക്കുന്നതിന് പകരം ആളുകള്‍ നമ്മളുടെ ബുദ്ധി കണ്ട് അത്ഭുതപ്പെടട്ടെ കഴിവ് കണ്ട് അഭിനന്ദിക്കട്ടെ പ്രതിഭ കണ്ട് ആശ്ചര്യപ്പെടട്ടെ. അങ്ങനെ നമ്മളെ മറ്റുള്ളവര്‍ തിരിച്ചറിയട്ടെ. അല്ലാതെ തുണിയുടെ നീളകുറവ് നിങ്ങളുടെ ഐഡന്റിറ്റി ആക്കി മാറ്റാതിരുന്നൂടെ?

ഇങ്ങനൊക്കെ പറയാന്‍ കാരണം നമ്മള്‍ പഠിച്ച സ്ത്രീ എന്നതിന്റെ പര്യായം ജനനി അല്ലെങ്കില്‍ ഭൂമി എന്നൊക്കെയാണ്. അതായത് ജനനി എന്നാല്‍ ജനിപ്പിക്കുന്നവള്‍. 

അപ്പോള്‍ ഓരോ സ്ത്രീയും ഭൂമിപോലെ സുന്ദരം. 

ഭൂമിയെ നോക്കി ആസ്വദിച്ചിട്ടുണ്ടോ?
എത്ര ശാന്തമാണല്ലേ... പച്ചപ്പിനാലും ജലാശയങ്ങളാലുമൊക്കെ നിറഞ്ഞവള്‍ എത്ര സുന്ദരിയാണ്... 

നമ്മളവളെ പലതരത്തില്‍ കവരുമ്പോളും ഇടക്കൊരു വെള്ളപ്പൊക്കമോ ഭൂമികുലുക്കമോ കാണിച്ചു ഭയപെടുത്തുന്നതല്ലാതെ അവളെത്ര ശാന്തവും സൗമ്യവുമായാണ് നമ്മളോട് പ്രതികരിക്കുന്നതല്ലേ?

ഭൂമിയെ ദേവിയായി കാണാന്‍ ഇനി വേറെയുമുണ്ട് കാരണങ്ങള്‍. അവളാണ് നമ്മുടെ നിലനില്‍പിനാടിസ്ഥാനംമെങ്കിലും അവളോട് ഇന്നീ പ്രപഞ്ചം മുഴുവന്‍ കാണിക്കുന്ന അശാന്തത നമ്മള്‍ കാണുന്നുണ്ട്. പാറപൊട്ടിക്കല്‍ കോണ്‍ക്രീറ്റ് വാര്‍ക്കല്‍, മരങ്ങള്‍ വെട്ടിനശിപ്പിക്കല്‍, ജലാശയത്തിലേക്കൊഴുക്കുന്ന മാലിന്യങ്ങള്‍, പരിധിയിലേറെയുള്ള കുഴല്‍കിണറുകള്‍ അങ്ങന ങ്ങനെ പലതും. അവളെ പലതരത്തില്‍ നമ്മള്‍ കുത്തികീറി മുറിവേല്‍പ്പിച്ചു നമ്മുടെ നിലനില്‍പിനായി ശ്രമിക്കുമ്പോള്‍ സര്‍വ്വം സഹയായ് നില്‍ക്കുന്ന ഭൂമി. അവളോടുള്ള ബഹുമാനം കൊണ്ടാണ് നമ്മള്‍ ഭൂമിയെ ജനനിയായും അമ്മയായുമൊക്കെ പര്യായം നല്‍കി ആദരിക്കുന്നത്. 

അറിയുംതോറും അവളില്‍ അറിയാനിനിയും ആകാംഷകളേറെ... കാരണം അവള്‍ അവളുടെ പലവിധ സൗന്ദര്യത്താല്‍ നമ്മളെ അകര്‍ഷിക്കുമെങ്കിലും അവളുടെ സ്വകാരികത ആരെയും തുറന്നു കാട്ടുന്നില്ല, അവളുടെ നിധികളെല്ലാം നമ്മളുടെ ആകാംഷകൊണ്ടും ആശ്ചര്യംകൊണ്ടും നമ്മള്‍ തന്നെ കണ്ടുപിടിച്ചവയാണ്. മൂല്യതയേറിയ ഡയമെണ്ടുകളും പെട്രോളും എന്നുവേണ്ട അങ്ങനെ പലതും അവള്‍ മറ്റുള്ളവരെ കാണിക്കാനായി തുറന്നിടുന്നതിലൂടെ സന്തോഷവും അല്മസംതൃപ്തിയും നേടുന്നില്ല. അതുകൊണ്ടു തന്നെ ഇന്നും ഇവയൊക്കെ വളരെ അമൂല്യമാണ് താനും.

നമ്മളിനിയും അവളെ അറിഞ്ഞു വരുന്നതേയുള്ളു. അങ്ങനാകണം ഓരോ സ്ത്രീയും. മറ്റുള്ളവരോടുള്ള പ്രതികാരപരമായി മറ്റുള്ളവര്‍ക്കായി അവളെതന്നെ തുറന്നിട്ട് ആല്‍മ നിര്‍വ്വതിനേടുമ്പോള്‍ ഭൂമിയുടെ പര്യായത്തിനോട് സ്ത്രീ എന്നാ പദത്തിന് എത്രത്തോളം ഒട്ടിനില്‍ക്കാനാകും.

കാരണം നമുക്കെല്ലാമറിയുമ്പോല്‍  ഭൂമിയെപോലെ തന്നെ സ്ത്രീയും ആശ്ചര്യത്തിന്റെ നിറകുടമാണ്.. അവളിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന മനുഷ്യകുലം, അവള്‍ കണ്ടുപിടിക്കുന്ന പ്രശ്‌ന പരിഹാരങ്ങള്‍ അവളുണ്ടാക്കുന്ന ആഹാരങ്ങള്‍ അവളുടെ പെരുമാറ്റ ശൈലി, മക്കളെ തലോടിയുറക്കാനുള്ള കഴിവ്. കൂടാതെ പല രാജ്യങ്ങളും നേടിയ നേട്ടങ്ങളിലൂടെയുമൊക്കെ അവളുടെ ചങ്കൂറ്റം നമ്മള്‍ അറിഞ്ഞു വരുന്നതേയുള്ളു..

സത്യത്തില്‍ ഭൂമിയോട് തുല്യതപെടുത്തിയിരിക്കുന്ന സ്ത്രീ അവളുടെ സ്വകാരികത തുറന്നു കാട്ടുമ്പോള്‍... പലതും നേടാനായി ആക്രോശിച്ചു സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തോ നമ്മള്‍ക്കെന്തെക്കെയോ നഷ്ടപ്പെടുകയാണ്. 

എന്നാല്‍ അവള്‍ സര്‍വ്വം സഹയാകുമ്പോള്‍ അവളോട് മറ്റുള്ളവര്‍ക്കെന്തുമാകാമെന്നല്ല. സ്വന്തം അമ്മയും പെങ്ങളും ഭാര്യയും മാത്രമല്ല ജനനി. ഓരോ പെണ്‍കുഞ്ഞും ഒരു ജനനിയാണ്. അവളെ നല്ല കരുതലോടെ സ്‌നേഹിക്കാനും പരിപാലിക്കാനും പരിരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം ഓരോ പുരുഷനുമുണ്ട്. കാരണം അവള്‍ ഭൂമിയെപോലെതന്നെ അവനറിയാതെത്തന്നെ അവന്റെയും അവന്റെ മക്കളുടെയും മറ്റു പലതിന്റെയും ജീവനടിസ്ഥാനമാണ്.

ചില പരിപാപനമായതും അവളില്‍ മാത്രം നിറഞ്ഞു നില്‍ക്കേണ്ട ചില മുഹൂര്‍ത്തങ്ങള്‍, അതില്‍ ഭാരത സ്ത്രീകളുടെ ഭാവശുദ്ദി കാണപ്പെടട്ടെ. 
ഇന്ന് മനുഷ്യരുടെ അമിതമായ കയ്യേറ്റം മൂലം നമ്മുടെ ഭൂമി പലവിധത്തില്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം  ഒരു സ്ത്രീ സ്ത്രീയായിരിക്കുന്നതിന്റെ ഭംഗി കൂടി നശിക്കാതിരിക്കട്ടെ .. ( ഫോട്ടോക്ക് കടപ്പാട് മനോരമ )

 

ജോസ്ന സാബു സെബാസ്റ്റ്യന്‍ 

 

More Latest News

ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

ഇന്ത്യ-പാക് സംഘർഷത്തിനിടയിൽ വന്ന വെടിനിർത്തൽ പ്രഖ്യാപനതിന് ശേഷവും,ഇന്നലെ രാത്രി പഞ്ചാബിലെ ജലന്ധറിലും,ജമ്മുവിലെ സാംബ മേഖലയിലും ഡ്രോൺ സാന്നിധ്യം കണ്ടെത്തി.അപകട സാധ്യത നിലനിലക്കുന്ന ഈ സാഹചര്യത്തിൽ വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സർവീസുകൾ റദ്ദാക്കി.ജമ്മു, അമൃത്സർ, ചൻഡീഗഡ്, ലേ, ശ്രീനഗർ,രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. പുതിയ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനത്തിൽ എത്തിയതെന്നും,ഇത് മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദമുണ്ടെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇൻഡിഗോ അറിയിച്ചു.സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്ന് വ്യക്തമാക്കിയ കമ്പനി വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കും മുന്പേ യാത്രക്കാർ ആപ്പ് വഴി വിമാനത്തിന്റെ സർവീസ് സ്ഥിതി നോക്കേണമെന്നും നിർദേശിച്ചു.മറ്റനേകം യാത്രക്കാർ ആശ്രയിക്കുന്ന എയർ ഇന്ത്യ വിമാനക്കമ്പനിയും ജമ്മു,ലേ,ജോഥ്പുർ,അമൃത്സർ,ഭുജ്,ജാംനഗർ,ചൻഡീഗഡ്,രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു.

സിനിമയാണ് ലഹരി :സിനിമക്കപ്പുറം ഒരു ലഹരിയില്ല, അതുപയോഗിക്കുന്നവർക്ക് തന്റെ സെറ്റിൽ സ്ഥാനവുമില്ല എന്ന് തരുൺ മൂർത്തി

തുടരും എന്ന മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ ആരവം തീർക്കുമ്പോൾ സംവിധായകനെന്ന നിലയിൽ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് തരുൺ മൂർത്തി. അഭിമുഖങ്ങളിലെല്ലാം തന്നെ സിനിമയോടുള്ള ഇഷ്ടവും,തന്റെ കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്ന തരുണിന്റെ ലഹരിയെക്കുറിച്ചുള്ള പരാമർശം ഇപ്പോൾ ഏറെ ചർച്ചയാവുകയാണ്.സിനിമക്ക് പിന്നിലെ ക്രീയേറ്റിവിറ്റിക്കായി താൻ ഒരു ലഹരിയും ഉപയോഗിക്കാറില്ല എന്നും സിനിമയുണ്ടാക്കി അത് പ്രേക്ഷകരാൽ നിറഞ്ഞ തിയേറ്ററിൽ പ്രദർശിപ്പിക്കു ന്നതാണ് ഞങ്ങളുടെ ലഹരിയെന്നും അദ്ദേഹം പറഞ്ഞു.കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി 'തുടരുമോ കഥയുടെ കാലം' എന്ന വിഷയത്തിൽ അരങ്ങേറിയ ചർച്ചയിൽ തന്റെ സെറ്റിൽ കൂടെയുള്ള ആരെങ്കിലും ലഹരി ഉപയോഗിച്ചാൽ അടുത്ത ദിവസം മുതൽ അയാൾക്ക് അവിടെ സ്ഥാനമുണ്ടാകില്ല എന്നും തരുൺ കൂട്ടിച്ചർത്തു.മലയാളസിനിമയുടെ പിന്നാമ്പുറങ്ങളിലെ ലഹരി വാർത്തകൾ ഏറി വരുന്ന സാഹചര്യത്തിൽ ഇതുപോലെയുള്ള ചർച്ചകൾ സംഘടിപ്പിക്കേണ്ടത് ആവശ്യമാണ്‌.കലയുടെ പൂർണ്ണരൂപം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയിൽ കലയും, കലാകാരനും ഒരു കൃത്രിമലഹരിയുടെയും അടിസ്ഥാനമില്ലാതെ വേണം അത്ഭുതങ്ങൾ തീർക്കാൻ എന്ന സന്ദേശം അവിടെ നിറഞ്ഞു നിൽക്കും. അജോയ് ചന്ദ്രൻ മോഡറേറ്ററായി വന്ന് പല ചർച്ചകൾക്കും ഇടം തീർത്ത പരിപാടിയിൽ ബിജിപാൽ,ഷിബു ചക്രവർത്തി, പി. എഫ്. മാത്യൂസ്, ബിപിൻ ചന്ദ്രൻ, എ.വി പവിത്രൻ, ഫാസിൽ മുഹമ്മദ്,താഹിറ കല്ലുമുറിക്കൽ, എ. വി അനൂപ്,ഷെർഗ സന്ദീപ്, ഷെഗ്ന,വിജയകുമാർ ബ്ലാത്തൂർ, ജോഷി ജോസഫ്,എം എസ് ബനേഷ്, പി പ്രേമചന്ദ്രൻ, സന്തോഷ്‌ കീഴാറ്റൂർ, ഷെറി, മനോജ്‌ കാന എന്നിവർ സംസാരിച്ചു.

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

പഹൽഗാം പാക് ഭീകരാക്രമണത്തിന്റെയും, ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന്റെയും തുടർന്നുണ്ടായ സംഘർഷാവസ്ഥയുടെയും അടിസ്ഥാനത്തിൽ സുരക്ഷാനടപടിയെന്ന നിലയിൽ നിർത്തിവച്ചിരുന്ന ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച മുതൽ പുനരാരംഭിക്കാം എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് ബിസിസിഐ. കനത്ത സംഘർഷം നിലനിന്ന സാഹചര്യത്തിൽ കഴിഞ്ഞ ഒൻപതാം തീയതിയാണ് മത്സരങ്ങൾ ഒരാഴ്ചത്തേക്ക് മാറ്റിവച്ചത്. ഇനിയും ബാക്കിനിൽക്കുന്ന 17 മത്സരങ്ങൾ ആറു വേദികളിലായി നടക്കും. മെയ്‌ 29,30,ജൂൺ ഒന്ന് എന്നീ തീയതികളിലാവും പ്ലേഓഫ് മത്സരങ്ങൾ നടക്കുക.ജൂൺ മൂന്നിനാവും ഫൈനൽ മത്സരം. പ്ലേഓഫ്,ഫൈനൽ മത്സരങ്ങളുടെ വേദികൾ പിന്നീട് തീരുമാനിക്കും.ഇന്ത്യ-പാക് സംഘർഷത്തിന്റെ അലകൾ ഇപ്പോഴും അടങ്ങാത്തതിനാൽ അഹമ്മദാബാദ്, ജയ്പുർ, ബെംഗളൂരു,ഡൽഹി,ലക്ക്നൗ, മുംബൈ എന്നിവിടങ്ങളിലേക്ക് വേദികൾ ചുരുക്കിയിരിക്കുകയാണ്.പ്ലേഓഫ് സ്ഥാനത്തിന് വേണ്ടി കടുത്ത പോരാട്ടം നടക്കുന്ന ഇപ്രാവശ്യത്തെ ഐപിഎൽ മത്സരത്തിൽ ഗുജറാത്ത്,ബെംഗളൂരു,പഞ്ചാബ് എന്നീ ടീമുകളാണ് പോയിന്റ് അടിസ്ഥാനത്തിൽ മുന്നിട്ട് നിൽക്കുന്നത്.

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വാര്‍ഷിക പൊതു യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പൂം നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡന്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി അജയ് പിള്ള കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ രാജി ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരണവും നടത്തി. പ്രസിഡന്റായി ജോബി ജോര്‍ജിനെ വീണ്ടും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍, സീമ ഗോപിനാഥ് (സെക്രട്ടറി), ടോമി പറയ്ക്കല്‍ (ട്രഷറര്‍), ജിമിന്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഷാജി പോള്‍ (ജോയിന്റ് സെക്രട്ടറി),  നീതു ജിമിന്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ജെയിസണ്‍ മാത്യു (സ്‌പോര്‍ട്ട്‌സ് കോ- ഓര്‍ഡിനേറ്റര്‍), അനൂപ് ചിമ്മന്‍ (സോഷ്യല്‍ മീഡിയ കോ ഓഡിനേറ്റര്‍), സുമേഷ് അരന്ദാക്ഷന്‍ (യുക്മ കോഡിനേറ്റര്‍), തോമസ് രാജന്‍ (യുക്മ കോഡിനേറ്റര്‍), ടോമി പാറയ്ക്കല്‍ (യുക്മ കോഡിനേറ്റര്‍). കൂടാതെ യുക്മ കോര്‍ഡിനേറ്റര്‍ ലോക്കല്‍ സപ്പോര്‍ട്ടര്‍ ആയി റീജാ രാജനേയും തിരഞ്ഞെടുത്തു.  

വിരാട് കോഹ്ലി ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മക്ക് പിന്നാലെ ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു എന്ന വാർത്ത പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രിയ കളിക്കാരൻ വിരാട് കോഹ്ലി.തന്റെ സാമൂഹ്യമാധ്യമങ്ങളിൽ,ഒരു ഹൃദ്യമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് കോഹ്ലി ഈ തീരുമാനം ലോകത്തെ അറിയിച്ചത്. ഇതത്ര എളുപ്പമല്ല, എന്നാൽ ശെരിയായ തീരുമാനമാണെന്നും, ടെസ്റ്റ്‌ ക്രിക്കറ്റിനായി തന്നെക്കൊണ്ട് കഴിയുന്നതെല്ലാം നൽകിയെന്നും, പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരികെ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിരാട് കോഹ്ലിയുടെ വിരമിക്കൽ സംബന്ധിച്ച വാർത്തകൾ മുൻപ് പല ദിവസങ്ങളായി പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഒരു പുനരാലോചനക്കായുള്ള നിർദേശം നൽകിയെങ്കിലും താരത്തിന്റെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ പകരക്കാരില്ലാത്ത കളിക്കാരനാണ് വിരാട് കോഹ്ലി. ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ, ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലെ മായാത്ത ചിത്രമായി കോഹ്ലിയുടെ പല വിജയനിമിഷങ്ങളും പതിഞ്ഞു കഴിഞ്ഞു.ടെസ്റ്റിലെ ഇന്ത്യയുടെ നായകസ്ഥാനത്തെത്തി റെക്കോർഡുകൾ സ്വന്തമാക്കുകയും ഇന്ത്യയെ ഏറ്റവും കൂടുതൽ തവണ വിജയകിരീടം ചൂടിക്കുകയും ചെയ്ത കോഹ്ലിക്ക് ഗ്രൗണ്ടിന് അകത്തും പുറത്തും ആരാധകവൃന്ദങ്ങളേയാണ്. 2011 ൽ വെസ്റ്റ്‌ ഇൻഡീസിനെതിരായി ഇന്ത്യൻ ജേഴ്സിയണിഞ്ഞ് അരങ്ങേറ്റം നടത്തിയ കോഹ്ലി അവസാനമായി ഈ വർഷം നടന്ന ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ കളിച്ചപ്പോൾ കടന്ന് പോയത് അദ്ദേഹത്തിന്റെ ടെസ്റ്റ്‌ ക്രിക്കറ്റ് ജീവിതത്തിലെ 14 വർഷങ്ങളാണ്. 14 സീസണുകളിലായി 123 ടെസ്റ്റുകളിൽ കളിച്ച് 9230 റൺസ് നേടാൻ കോഹ്ലിക്ക് സാധിച്ചു.ക്യാപ്റ്റൻ വേഷമണിഞ്ഞ 68 ടെസ്റ്റുകളിൽ 40 ലും വിജകിരീടം നേടി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിജയപാത തീർത്ത ക്യാപ്റ്റൻ എന്ന അപൂർവ്വനേട്ടവും സ്വന്തമാക്കി. ടി20 ലോകകപ്പ് വിജയമുന്നേറ്റത്തിന് ശേഷം ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ച വിരാട് കോഹ്ലിയെ ഇനി ഏകദിനത്തിൽ മാത്രമാണ് കാണാൻ സാധിക്കുക.

Other News in this category

  • സൗജന്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സുകൾ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിന് കീഴിലുള്ള സ്വയം പ്ലസ്
  • 'സമയദലങ്ങള്‍' ആസ്വാദക ഹൃദയങ്ങളിലേക്ക്... ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍വച്ച് നവംബര്‍ ഏഴാം തിയതി പ്രകാശനം ചെയ്തു...
  • '2021 എക്കോ ചാരിറ്റി അവാര്‍ഡ്' ലോങ്ങ് ഐലന്‍ഡ് എന്‍. വൈ. യു. ലോങ്കോണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ടെക്ക്നോളജിസ്റ്റ് ആയ ജോണ്‍ മാത്യുവിന്
  • കുട്ടികള്‍ക്കു നേരെ വടിയെടുക്കുന്നതിനു മുന്‍പ് ഒരുപാട് ചിന്തിക്കണം; ഈ പറയുന്ന കാര്യങ്ങള്‍ ഒന്ന് മനസ്സില്‍ വച്ചോളൂ
  • അവന്‍ പറക്കാന്‍ കൊതിക്കുന്ന അവന്റെ കൗമാരത്തില്‍ ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ നിങ്ങള്‍ക്ക് ഒപ്പം നിന്നുകൂടെ?
  • കുട്ടിത്തം മറന്നു പോകുന്ന, സോഷ്യല്‍ ആകാന്‍ മീഡിയ കണ്ടെത്തുന്ന കുട്ടിക്കാലം...
  • ഇന്ത്യന്‍ ലോകസഭയുടെ അപമാനം മാത്യു ജോയിസ്, ലാസ് വേഗാസ്
  • Most Read

    British Pathram Recommends