18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : യുകെയിൽ ഭവനരഹിതരായ അസുഖബാധിതരുടെ എണ്ണം 60000 ത്തിനും മുകളിൽ! സോഷ്യൽ ഹൌസിങ് വഴി വാടക വീടുകൾ നൽകുന്നതും കുത്തനെ കുറഞ്ഞു >>> അസിസ്റ്റഡ് ഡൈയിംഗ്: ഡോക്ടറുടെ സഹായത്തോടെയുള്ള മരണ ബിൽ മാറ്റങ്ങളോടെ പാസ്സാക്കാൻ പാർലമെന്റ് ചർച്ച ചെയ്യുന്നു; ബിൽ വോട്ടിനിടുന്നത് ജൂണിൽ >>> യു കെ യിലെ നഴ്സുമാർ നാളെ ലെസ്റററിൽ കേരള നേഴ്സസ് യു കെ അണിയിച്ച് ഒരുക്കുന്ന യുകെയിലെ നഴ്സുമാരുടെ മഹാ സമ്മേളനമായ രണ്ടാമത് കോൺഫറൻസിനും നേഴ്സസ് ഡേ ആഘോഷങ്ങൾക്കും നാളെ തിരി തെളിയും >>> പുതിയ നിയമമാറ്റങ്ങൾ മൂലം ആയിരക്കണക്കിന് നഴ്‌സുമാർ യുകെ വിടുമെന്ന മുന്നറിയിപ്പുമായി റോയൽ കോളേജ്, കർശന നിയന്ത്രണം നിലവിലുള്ള മലയാളി നഴ്‌സുമാരേയും ബാധിക്കുമോ? ഇന്ത്യൻ വിദ്യാർത്ഥികളേയും എങ്ങനെയൊക്കെ ബാധിക്കും? അറിയുക >>> ജയിലുകളിൽ നിന്ന് ആയിരത്തോളം തടവുകാരെ പുറത്തുവിടുന്നു, നാലുവർഷം വരെ തടവുശിക്ഷ കിട്ടിയവർ പുറത്തിറങ്ങും; കുറ്റവാളികളായ കുടിയേറ്റക്കാരും സ്വതന്ത്രരാകും; നടപടി സ്ഥല പരിമിതി മൂലമെന്നും അധികൃതർ >>>
Home >> കലാ / സാഹിത്യം
പുസ്തകങ്ങള്‍ വിരല്‍തുമ്പിലെത്തുന്ന ലോകത്ത് അകത്ത് കത്തിയും പുറത്ത് പത്തിയുമായി നടക്കുന്നവരെ എഴുത്തുകാര്‍ മാത്രമല്ല എല്ലാവരും സുക്ഷിക്കുക

കാരൂര്‍ സോമന്‍

Story Dated: 2021-07-26

ലോകമെങ്ങുമുള്ള മാനുഷരുടെ വീടിനുള്ളില്‍ ആമസോണ്‍ പുസ്തകങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍പോലെ യാതൊരു തടസ്സവുമില്ലാതെയെത്തുമ്പോള്‍ മലയാള പുസ്തകങ്ങള്‍ നമ്മുടെ വീടുകളിലെത്താത്തത് എന്താണ്? രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയും പിടിച്ച് കുഴലൂത്തുകാരും കുടപിടിക്കുന്നവരും കാത്തുനില്‍ക്കുന്നത് കണ്ടാല്‍ അല്ലെങ്കില്‍ സാഹിത്യത്തിന്റ സൗന്ദര്യ സംവിധാനങ്ങള്‍ കണ്ടാല്‍ 'ഈശ്വര-മുകുന്ദ-മുരാരേ' എന്ന് വിളിച്ചുപോകും. മലയാള ഭാഷ സാഹിത്യ രംഗത്ത് അടുക്കളപ്പെണ്ണിന് അഴക് വേണമോ എന്നൊരു ചോദ്യം കുറെ കാലങ്ങളായി ചിലരൊക്കെ ചോദിക്കുന്നുണ്ട്. അല്‍പം കൊണ്ട് ആശാനാകാന്‍ സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. ചില സര്‍ഗ്ഗപ്രതിഭകള്‍ ചിന്തിക്കുന്നത് സര്‍ഗ്ഗരചനയില്‍ ഒന്നുമല്ലാത്തവരെ പൊടിപ്പുംതൊങ്ങലും കൊടുത്ത് അധികാരികളും മാധ്യമങ്ങളും മഹാകവിപ്പട്ടം ചാര്‍ത്തുമ്പോള്‍ സാഹിത്യ രചന ഒരു വ്യഥാവ്യായാമമെന്ന് തെറ്റിധരിക്കുന്നു.  

കേരളത്തില്‍ എഴുത്തുകാരുടെ തലച്ചോറ് തിന്ന് ജീവിക്കുന്ന പ്രസാധകര്‍ക്ക് ചുട്ട മറുപടിയുമായിട്ടാണ് ആമസോണ്‍ പുസ്തകങ്ങള്‍ എഴുത്തുകാരുടെ രക്ഷകരായി ലോകമെങ്ങുമെത്തിയിരിക്കുന്നത്. ഇംഗ്ലീഷ് പുസ്തകങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത്. ആമസോണില്‍ കാമക്കയങ്ങളില്‍ കയ്യിട്ടടിച്ചു നീന്തിപ്പുളക്കുന്ന വാസവദത്തമാരില്ല. കൊടിയുടെ നിറത്തിലോ പണത്തിലോ ആരെയും താലോലിക്കുന്നില്ല. ആമസോണ്‍ നോക്കുന്നത് അക്ഷരങ്ങള്‍ മാത്രമാണ്. ആരെയും അവഗണിക്കുന്നില്ല. സര്‍ഗ്ഗ പ്രതിഭകളെ അവരുടെ സംഭവനകളെമാനിച്ച് അംഗീകരിക്കുന്നു. അങ്ങനെ എനിക്കും ഒരു ഇന്റര്‍നാഷണല്‍ എഴുത്തുകാരന്‍ എന്ന അംഗീകാരം കിട്ടി. ഇങ്ങനെ ലിമ വേള്‍ഡ് ലൈബ്രറി വഴി ആമസോണ്‍ ബുക്കിന് പലര്‍ക്കും ലഭിച്ചിട്ടുണ്ട്.  

വര്‍ത്തമാനകാല സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ എഴുത്തുകാര്‍ക്ക് ഒരാശ്രയമായിട്ടാണ് ആമസോണ്‍ കടന്നുവന്നിരിക്കുന്നത്. പാശ്ചാത്യ സാഹിത്യലോകം അതിന്റ മാധുര്യം അനുഭവിക്കുന്നുണ്ട്. നല്ലൊരു പറ്റം മലയാളി എഴുത്തുകാരും ആമസോണില്‍ നിന്ന് വളരെയകലത്തില്‍ സഞ്ചരിക്കുന്നു. അതിന്റ പ്രധാന കാരണം പല എഴുത്തുകാരും പ്രസാധക ചങ്ങലയില്‍ ബന്ധിക്കപ്പെട്ടവരാണ്. മറ്റൊരു കൂട്ടര്‍ക്ക് ഇതിനെപ്പറ്റി കുടുതലൊന്നുമറിയില്ല.  പ്രമുഖരായ എഴുത്തുകാരുടെ വിലപിടിപ്പുള്ള നല്ല നല്ല പുസ്തകങ്ങള്‍ പൊടിപിടിച്ചു കിടക്കുന്നു. അതൊന്നും ആമസോണില്‍ കാണാറില്ല. അഥവ ഉണ്ടെങ്കിലും ആമസോണില്‍ നിന്ന് കിട്ടുന്ന പണം അവരുടെ കൈകളില്‍ എത്താറില്ല. ചോദിക്കുമ്പോള്‍ പറയും ആമസോണിലുണ്ട്. ആമസോണ്‍ എല്ലാം മാസവും സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നതു പോലും പലര്‍ക്കുമറിയില്ല. ഈ രംഗത്ത് എഴുത്തുകാരോട് കാട്ടുന്ന ചൂക്ഷണം മനസ്സിലാക്കിയാണ് ലിമ വേള്‍ഡ് ലൈബ്രറി എഴുത്തുകാരുടെ അധ്വാന ഫലം മറ്റുള്ളവര്‍ തട്ടിയെടുക്കാന്‍ ഇടവരാത്ത വിധം മലയാളം ഇംഗ്ലീഷ് ബുക്കുകള്‍ പ്രസിദ്ധികരിക്കാന്‍ തീരുമാനിച്ചത്. മറ്റുള്ളവരെപോലെ ഇടക്ക് നിന്ന് കമ്മീഷന്‍ എടുക്കുന്നില്ല. എഴുത്തുകാരന്‍ മരിച്ചാലും പുസ്തകങ്ങള്‍ വിറ്റഴിക്കുന്ന പണം അതെ ആളിന്റെ അക്കൗണ്ടിലെത്തുന്നു. പുസ്തകങ്ങള്‍ ഒരു സ്മരണിക പോലെ എക്കാലവും ആമസോണില്‍ ജീവിക്കുന്നു. ലിമ വേള്‍ഡ് ലൈബ്രറി വഴി പുസ്തകങ്ങള്‍ ഇറക്കിയവരെല്ലാം അതിന്റ ഗുണങ്ങള്‍ ഇന്നനുഭവിക്കുന്നു. മാത്രവുമല്ല ആമസോണ്‍, പൊത്തി, നോഷ്യന്‍, ലുലു തുടങ്ങിയ ആഗോള പുസ്തക വിതരണക്കാര്‍ വഴി പുസ്തകങ്ങള്‍ ലോകത്തിന്റ ഏത് ഭാഗത്തിരുന്നും വാങ്ങാം. ഇന്റര്‍നെറ്റില്‍ വായിക്കാം. കൂടുതല്‍ പുസ്തകങ്ങള്‍ വേണ്ടവര്‍ക്ക് അതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മാത്രവുമല്ല ആമസോണ്‍ സാഹിത്യ സംഭാവനകളെ മാനിച്ചുകൊണ്ട് പുരസ്‌കാരങ്ങളും നല്‍കുന്നു.    

ഞാന്‍ ആദ്യം ആമസോണ്‍ വഴി ഒരു പുസ്തകമിറക്കിയപ്പോള്‍ അതിലെ ഭാരവാഹികള്‍ പറഞ്ഞത് എനിക്ക് മുപ്പത് ശതമാനം റോയല്‍റ്റി കിട്ടുമെന്നാണ്. സത്യത്തില്‍ ഇതിന്റ പിന്നിലെ കച്ചവട തന്ത്രങ്ങള്‍ എനിക്കറിയില്ലായിരുന്നു. പുസ്തക  വിപണിയിലും ഇതെ കുതന്ത്രങ്ങളാണ് നടത്തുന്നത്. നൂറുരൂപയുടെ ഒരു പുസ്തകത്തിന് എനിക്ക് പ്രമുഖ പ്രസാധകരില്‍ നിന്ന് കിട്ടുന്നത് പത്തു ശതമാനം റോയല്‍റ്റിയാണ്. ബാക്കി തൊണ്ണൂറ് രൂപ അവരുടെ പോക്കറ്റില്‍. ഇന്നും അതിനൊരു മാറ്റം വന്നിട്ടില്ല. ആമസോണ്‍ ഇ-പേപ്പര്‍ ആയും പുസ്തകരൂപത്തിലും ലോകത്തിന്റ ഏത് ഭാഗത്തു നിന്നും വായിക്കാനും പുസ്തകം വാങ്ങാനും സംവിധാനങ്ങളുള്ളപ്പോള്‍ മലയാളി ഇപ്പോഴും പരപരാഗത വിശ്വാസംപോലെ പുസ്തകപ്രസാധനത്തിന്റ പിറകെ സഞ്ചരിക്കുന്നു.  

മറ്റൊരു പ്രധാനപ്പെട്ട കാര്യം, ആമസോണില്‍ സെല്‍ഫ് പബ്ലിഷിംഗ് പണച്ചിലവില്ലാതെ നടത്താം. അതിന് യാതൊരു നീലയോ വിലയോ അംഗീകാരമോ ഇല്ലെന്നുള്ളത് പലര്‍ക്കുമറിയില്ല. അതിന് മറ്റൊരു ദോഷമുണ്ട്. മറ്റുള്ളര്‍വര്‍ക്ക് അത് സ്വന്തം പേരിലാക്കി പുസ്തകമിറക്കാം. നമ്മള്‍ എവിടെ പോസ്റ്റ് ചെയ്തുവോ അവിടെയത് കുളത്തിലെ താവളപോലെ കിടക്കും. പുസ്തകങ്ങള്‍ ലോകമെങ്ങും എത്തിക്കണമെങ്കില്‍ മാര്‍ക്കറ്റിങ് നടത്തണം. അതിന് പ്രമുഖരായ ആമസോണ്‍ പ്രൊഫഷണല്‍ തന്നെ വേണം. നമ്മുടെ സാഹിത്യ സാംസ്‌കാരിക രംഗത്ത് നടക്കുന്ന അപമാനകരമായ പല സംഭവങ്ങള്‍പോലെയാണ് മൂല്യശോഷണം ഈ രംഗത്ത് നടക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖരായ സാഹിത്യകാരന്മാര്‍, കവികളുടെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പുറത്തിറക്കി കാശുണ്ടാക്കുന്നത് നമ്മള്‍ കാണാറുണ്ട്. ഞാനും അത്തരത്തിലുള്ള പുസ്തകങ്ങള്‍ വാങ്ങിയിട്ടുണ്ട്. അതൊരു നല്ല കാര്യമാണ്. എന്നാല്‍ കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകം വിറ്റ് കാശുണ്ടാക്കി തടിച്ചുകൊഴുത്തവര്‍ അവരുടെ പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് എത്രയെണ്ണം മൊഴിമാറ്റം നടത്തിയിട്ടുണ്ട്? പാശ്ചാത്യ എഴുത്തുകാരെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രസാധകര്‍ കേരളത്തിലെ എത്ര എഴുത്തുകാരെ കയറ്റുമതി ചെയ്തിട്ടുണ്ട്?  

ഈ രംഗത്തുള്ളവര്‍ സ്വയം വളരുന്നതിനൊപ്പം മറ്റുള്ളവരെ വളര്‍ത്താനും ശ്രമിക്കണം. സ്വയം പൊങ്ങി നടക്കുകയും ഒപ്പം നടക്കുന്നവരെ പൊക്കിയിരിത്തുന്ന ചുമടുതാങ്ങികളെയല്ല മലയാള ഭാഷയ്ക്ക് വേണ്ടത്. സ്വദേശ വിദേശ എഴുത്തുകാരന്റെ എഴുത്തിന് അംഗീകാരവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സാധിക്കാത്തവര്‍ക്ക് എന്ത് സാഹിത്യ സാംസ്‌കാരിക സംസ്‌കാരമാണുള്ളത്? സ്ത്രീത്വത്തെ അപമാനിക്കുന്നതുപോലെ, ചൂക്ഷണം ചെയ്യുന്നതുപോലെ സര്‍ഗ്ഗധനരായ എഴുത്തുകാരെ ചൂക്ഷണം ചെയ്യരുത്. അപമാനിക്കരുത്. അക്ഷരങ്ങള്‍ വിരല്‍ത്തുമ്പിലുണ്ട്. അക്ഷരങ്ങള്‍ അടിക്ക മാത്രമല്ല പുളിയും കുടിപ്പിക്കും. അകത്ത് കത്തിയും പുറത്ത് പത്തിയുമായി നടക്കുന്നവരെ എഴുത്തുകാര്‍ മാത്രമല്ല എല്ലാവരും സുക്ഷിക്കുക.

More Latest News

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ : നേഴ്‌സുമാർക്കുള്ള അനുമോദനത്തിനോടൊപ്പം മറ്റു പല പരിപാടികളും അരങ്ങേറും

യുക്മ നേഴ്സസ് ഫോറമും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനും സംയുക്തമായി നടത്തുന്ന 'നഴ്സസ് ഡേ സെലിബ്രേഷൻ' നാളെ ഹാർലോയിൽ വച്ച് നടത്തപ്പെടുന്നു. യുക്മ നാഷണൽ വൈസ് പ്രസിഡണ്ട് സ്മിതാ തോട്ടം മുഖ്യാതിഥിയായി പങ്കെടുക്കും. യു കെ യിലെ തൊഴിലിടങ്ങളിൽ മലയാളികളുടെ ശക്തമായ സാന്നിദ്ധ്യമരുളുന്ന നേഴ്സിങ് പ്രൊഫഷണൽസിനെ അണിനിരത്തിയും, അനുമോദിച്ചും, ഏറ്റവും പ്രൗഢവും, അർഹമായ പ്രാധാന്യത്തോടെയും സംഘടിപ്പിക്കുന്ന നേഴ്സസ് ദിനാഘോഷത്തിന് ഹാർലോ, ഔർ ലേഡി ഓഫ് ഫാത്തിമ ചർച്ച്‌ ഹാൾ വേദിയാകും. യു കെ യിൽ നഴ്സുമാരായി ജോലിചെയ്യുന്നവർക്കും, എൻ.എം.സി രജിസ്ട്രേഷനായി കാത്തിരിക്കുന്നവർക്കും, നേഴ്സിങ് പ്രൊഫഷൻ ഉണ്ടായിരിക്കെ ഇതര മേഖലകളിൽ ജോലിചെയ്യുന്നവർക്കും, ഇന്റർവ്യൂ, ജോലി കയറ്റം എന്നീ വിഷയങ്ങളിലും ഏറെ പ്രയോജനപ്പെടുന്ന വിദഗ്ധ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ യുക്മയുടെ ബാനറിൽ ഏറ്റവും വലിയ നെറ്റ്‌വർക്കിംഗ് പ്രയോജനം നേടുന്നതിനും യുക്മ നേഴ്സസ് ഫോറം അഭികാമ്യമാണ്‌. അർഹരായവർക്ക് സർട്ടിഫിക്കറ്റും നൽകുന്നതാണ്. മെയ് 17 ന് രാവിലെ 8 :45 ന് രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്ന പരിപാടിയിൽ 9:15 ന് പരസ്പരം പരിചയപ്പെടലിന് ശേഷം ഒൻപതരയോടെ നേഴ്സസ് ദിനാഘോഷ ഉദ്ഘാടന കർമ്മവും, തുടർന്ന് പ്രോഗ്രാമുകളും ആരംഭിക്കും. പ്രൊഫഷണൽ ഡെവലപ്പ്മെന്റ്, അറിവ് മെച്ചപ്പെടുത്തൽ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, കരിയർ മുന്നേറ്റം, കലാപരിപാടികൾ, ഡി ജെ, കമ്മ്യൂണിറ്റി ബിൽഡിങ് ഒപ്പം വിജ്ഞാനപ്രദവും, വിദ്യാഭ്യാസപരവും, വിനോദപരവും പ്രൗഢവുമായ നേഴ്സസ് ദിനാഘോഷമാണ് യു.എൻ.എഫ് ഇത്തവണ ഒരുക്കുന്നത്‌.

അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസ് പിടിയിൽ : നഗരത്തിൽ തന്നെ താമസിച്ചിരുന്ന പ്രതിയെ കണ്ടെത്തിയത് കാറിൽ സഞ്ചരിക്കുമ്പോൾ

അഭിഭാഷകയെ ക്രൂരമായി മർദിച്ച് മുഖത്ത് പരിക്കേല്പിച്ച കേസിലെ പ്രതി ബെയ്‌ലിൻ ദാസിനെ പോലീസ് പിടികൂടി. തിരുവനന്തപുരം വഞ്ചിയൂരിൽ, തന്റെ ഓഫീസിൽ വച്ച് അകാരണമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത ജെ. വി ശ്യാമിലി എന്ന ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ പോലീസ് ഇയാളെ തിരയുകയായിരുന്നു.എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ബെയ്‌ലിൻ ദാസ് നഗരത്തിൽ തന്നെയാണ് ഒളിവിൽ കഴിഞ്ഞതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. പൂന്തുറയിലുള്ള പ്രതിയുടെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തുമ്പോൾ ഇയാൾ പള്ളിത്തുറയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്.ബെയ്ലിന്റെ സഹോദരനെ ചോദ്യം ചെയ്തപ്പോൾ അയാളുടെ കാർ കാണാനില്ല എന്ന് മനസ്സിലാക്കിയ പോലിസ് അതിൽ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ ബെയ്ലിൻ കാറുമായി പോയി എന്ന വിവരം ലഭിക്കുകയായിരുന്നു.പിന്നീട് കഴക്കൂട്ടം ഭാഗത്തും കാറിന്റെ സാന്നിധ്യമറിഞ്ഞ തുമ്പ പോലീസും ഡാൻസാഫ് സംഘവും നടത്തിയ അന്വേഷണത്തിന്റെയും പരിശോധനയുടെയും ഇടയിൽ സ്റ്റേഷൻ കടവിൽ വച്ച് ബെയ്ലിനെ പിടികൂടുകയായിരുന്നു. മുടി പറ്റെ വെട്ടി, ക്ഷീണിതനായി കാണപ്പെട്ട ബെയ്‌ലിൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി 'ഞാൻ എല്ലാം കോടതിയിൽ പറഞ്ഞോളാം' എന്ന് പറയുകയുണ്ടായി.അറസ്റ്റിന് ശേഷം പ്രതിയെ ആദ്യം തുമ്പ പോലീസ് സ്റ്റേഷനിലേക്കും പിന്നീട് വഞ്ചിയൂർ സ്റ്റേഷനിലേക്കും കൊണ്ടുവരികയാണുണ്ടായത്.

കോവിഡ് കേസുകൾ പിന്നെയും ഉയരുന്നു:ഹോങ്കോങ്ങ്,സിങ്കപ്പൂർ,ചൈന എന്നിവിടങ്ങളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു

ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഹോങ്കോങ്ങ്,സിങ്കപ്പൂർ,ചൈന എന്നിവിടങ്ങളിൽ ജാഗ്രതാനിർ ദേശങ്ങൾ ഉയരുന്നതായി റിപ്പോർട്ടുകൾ ലഭിച്ചു. ഹോങ്കോങ്ങിൽ കോവിഡ് വൈറസിന്റെ സജീവത ഇപ്പോൾ വളരെ ഉയർന്ന തോതിൽ ആണെന്ന് നഗരത്തിലെ ഹെൽത്ത് പ്രൊട്ടക്ഷൻ സെന്ററിന്റെ കമ്യൂണിക്കബിൾ ഡിസീസ് ബ്രാഞ്ച് തലവൻ ആൽബർട്ട് ഔവ് ഈ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞു.ഗുരുതരവും, മരണത്തിന് കാരണമാകാവുന്നതുമായ കേസുകളും കൂടിവരുന്ന അവസ്ഥയിൽ ഇത് മറ്റൊരു കോവിഡ് തരംഗത്തിന് വഴിമാറുമോ എന്നതും സംശയമാണ്. ഇത്രയധികം കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത് ഈ വർഷത്തിൽ ഇതാദ്യമാണ്. ബ്ലൂബെർഗിന്റെ റിപ്പോർട്ടിൽ ചൈനയിൽ പുതിയ കോവിഡ് താരംഗമുണ്ടെന്നും പറയപ്പെടുന്നു. ചൈനയിലെ ജനങ്ങൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് മെയ്‌ നാലു വരെയുള്ള അഞ്ച് ആഴ്ചകളിലെ കണക്കിന്റെ അടിസ്ഥാനത്തിൽ ഇരട്ടിയിലേറെ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. സിങ്കപ്പൂരിലും സമാന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്.മേയ് 3-ന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച് അതിന് മുൻപുള്ള ആഴ്ചയേക്കാൾ രോഗബാധിതരുടെ ആകെ എണ്ണം 28 ശതമാനം ഉയർന്ന് 14,200 ൽ എത്തിയതായി രാജ്യത്തിന്റെ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ഒരുവർഷത്തിനുശേഷം ഈ മാസം പുറത്തിറക്കിയ ആദ്യ അപ്‌ഡേറ്റിൽ വെളിപ്പെടുത്തി. ഏഷ്യയിലെ പല രാജ്യങ്ങളിലായി കോവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വാക്സിനും, അപകടസാധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഷോട്ടുകളും എടുക്കേണ്ടിവരുമെന്ന് ആരോഗ്യവിദഗ് ധർ വ്യക്തമാക്കി.

അപ്രതീക്ഷിതമായി വന്ന പാട്ടിന്റെ മധുരം :കാണിക്കൾക്കിടയിൽ നിന്നും വന്ന് സിതാരയെ ഞെട്ടിച്ച ആ പാട്ടുകാരൻ ആര്

പാട്ടുകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന വേദികളിലേക്ക് കണ്ണുംനട്ടിരിക്കുന്ന കാണികൾക്കും ചിലപ്പോളൊരു കഥ പറയാനുണ്ടാകും. അവരുടെ ഉള്ളിലൊളിപ്പിച്ചു വച്ച സംഗീതമധുരത്തിന്റെയും വേറിട്ട താളത്തിന്റെയും കഥ. അങ്ങനെ അപ്രതീക്ഷിതമായി വീണ് കിട്ടിയ ഒരവസരത്തിൽ,തന്റെ ഉള്ളിലെ പാട്ടിലൂടെ ഒരു സായാഹ്നം മനോഹരമാക്കിയ ഹെഗിൻ എന്ന അതുല്യ കലാകാരനാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ താരം. കോഴിക്കോട് നടന്ന 'എന്റെ കേരളം' പരിപാടിയിൽ പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറിന്റെ ഗാനവിരുന്നിനിടെയാണ് സംഭവം അരങ്ങേറിയത്.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകളിൽ എന്നും സ്ഥാനം പിടിച്ചിട്ടുള്ള 'എന്തേ ഇന്നും വന്നില്ലാ' എന്ന ഗാനം ആലപിച്ചുകൊണ്ട് കാണിക്കൾക്കിടയിൽ നടന്ന സിതാരയുടെ കണ്ണുകളിൽ അയാൾ പതിഞ്ഞു. സിതാരയെ നോക്കിക്കൊണ്ട് ആ പാട്ടിന്റെ ലോകത്തിൽത്തന്നെ അലഞ്ഞ് ആ വരികൾ കൂടെപ്പാടുന്ന ഒരു ചെറുപ്പക്കാരൻ.അയാൾക് മൈക്ക് നീട്ടെണ്ട താമസം, അതിമധുരമായ ശബ്ദത്തിൽ അടുത്ത വരികൾ പടിക്കൊണ്ട് കണ്ടു നിന്ന എല്ലാവരുടെയും, പ്രിയപ്പെട്ട ഗായികയുടെയും പ്രശംസാപാത്രമായി അയാൾ മാറുകയായിരുന്നു.ആ നിമിഷം വീഡിയോയായി സമൂഹമാധ്യമങ്ങളിലെത്തിയപ്പോൾ അയാളെ അറിയാത്തവരായ പലരും ആ പാട്ടിനോടും പാട്ടുകാരനോടുമുള്ള ഇഷ്ടം പങ്കുവച്ചുകൊണ്ട് രംഗത്ത് വന്നു. കുറ്റിച്ചിറയിൽ, അരിക്കോട് സ്വദേശിയായ ഹെഗിൻ ഹാൻ ആയിരുന്നു ആ പാട്ടുകാരൻ.വക്കീലായ ഹെഗിൻ സംഗീതം പഠിച്ചിട്ടില്ലെങ്കിലും പണ്ടുതൊട്ടെ നാടകങ്ങളിലും മറ്റു കലാവേദികളിലും പാട്ടിനെ കൂട്ടുപിടിച്ചിരുന്നു. ഇപ്പോൾ ഒരുപാട് പേർ തനിക്ക് ആശംസകൾ അറിയിച്ച് മെസ്സേജ് അയക്കുന്നുണ്ടെന്നും അപ്രതീക്ഷിതമായി ലഭിച്ച ഈ അവസരമോർക്കെ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും ഹെഗിൻ പറഞ്ഞു.ഇതിനോടകം മൂന്ന് മില്ല്യൻ ആളുകൾ ഹെഗിന്റെ പാട്ട് സമൂഹമാധ്യമത്തിലൂടെ കേട്ട് കഴിഞ്ഞു.

ഒരു ലക്ഷം കെയർഗിവർമാരെ പരിശീലിപ്പിക്കാൻ എൻ‌എസ്‌ഡി‌സി ഇന്‍റർനാഷണൽ:വിവിധരാജ്യങ്ങളിലേക്ക് വിദഗ്ധരായ കെയർഗിവർമാരെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു

നൈപുണ്യ വികസനത്തിനായുള്ള രാജ്യത്തെ ഉന്നത സ്ഥാപനമായ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ (എൻഎസ്‌ഡിസി) അനുബന്ധ സ്ഥാപനമായ എൻഎസ്‌ഡിസി ഇന്‍റർനാഷണൽ ആഗോള ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുവാനായി ഒരു ലക്ഷം കെയർഗീവർമാർക്കുള്ള പരിശീലനം ഉറപ്പ് വരുത്തിയിരിക്കുകയാണ്. പ്രൊഫഷണൽ കെയർഗിവർമാർക്കു വേണ്ടിയുള്ള ആവശ്യം ലോകമെമ്പാടും ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ പരിശീലനത്തിന്റെ പ്രാധാന്യം കൂടുകയാണ്. ജർമ്മനി, ജപ്പാൻ, യുകെ, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് വിദഗ്‌ദ്ധരായ കെയർഗിവർമാരെ ഇതിനോടകം എൻഎസ്‌ഡിസി ഇന്‍റർനാഷണൽ നിയമിച്ചിട്ടുണ്ട്. തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിന് പ്രത്യേക സോഫ്റ്റ് സ്‌കിൽ പരിശീലനവും ഇംഗ്ലീഷ്, ജർമ്മൻ, ജാപ്പനീസ് ഉൾപ്പെടെയുള്ള ഭാഷാ വൈദഗ്ധ്യവും ഇവർക്ക് ലഭ്യമാക്കുന്നു. ആരോഗ്യസംരക്ഷണ വിഭാഗത്തിലെ പ്രൊഫഷണലുകളുടെ ആവശ്യം നിറവേറ്റാൻ പല രാജ്യങ്ങളുംഇന്ന് ബുദ്ധിമുട്ടുമ്പോൾ, കാനഡ, യുഎസ്എ, യുകെ, ഓസ്ട്രേലിയ, ജർമ്മനി, സിംഗപ്പൂർ, ജപ്പാൻ, ഗൾഫ് രാജ്യങ്ങള്‍ എന്നിവയുമായി സഹകരിച്ച് അവരുടെ ഈ മേഖലയിലെ ആവശ്യം നിറവേറ്റാൻ എൻഎസ്‌ഡിസി ഇന്‍റർനാഷണലിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. കേംബ്രിഡ്‌ജ് സർവകലാശാല, കേംബ്രിഡ്‌ജ് ബോക്‌സ്ഹിൽ ലാംഗ്വേജ് അസസ്മെന്‍റ് ട്രസ്റ്റ്, ജാപ്പനീസ്, ജർമ്മൻ ഭാഷാ ദാതാക്കൾ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുമായും എൻഎസ്‌ഡിസി ഇന്‍റർനാഷണൽ പങ്കാളിത്തം വളർത്തുന്നു. ഇസ്രായേലിനായി 5,000-ത്തോളം കെയർഗിവർമാർക്ക് ആരോഗ്യ പരിപാലന വൈദഗ്ധ്യം നർകുന്നതിന് തുടക്കം കുറിച്ചിട്ടുമുണ്ട്. സുസ്ഥിര ആരോഗ്യവും സൗഖ്യവും എന്ന സുസ്ഥിര വികസന ദൗത്യം പൂർത്തീകരിക്കാൻ ലോകം ഇന്ന് പരിശ്രമിക്കുമ്പോൾ, സാർവത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കുന്നതിനായുള്ള ആഗോള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് എൻഎസ്‌ഡിസി ഇന്‍റർനാഷണൽ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് എൻഎസ്‌ഡിസി ഇന്‍റർനാഷണൽ സിഇഒ അലോക് കുമാർ പറഞ്ഞു. ആരോഗ്യപരിപാലന വെല്ലുവിളികൾ ലഘൂകരിക്കാൻ കഴിവുള്ളവരെ പരിശീലിപ്പിക്കുന്നതിന് ദേശീയ, ആഗോള സ്ഥാപനങ്ങളുമായുള്ള പങ്കാളിത്ത അവസരങ്ങൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ലോകത്തെമ്പാടുമായി വിദഗ്‌ദ്ധ പരിചരണം നൽകാൻ കഴിവുള്ള ആയിരക്കണക്കിന് ആളുകളെ വിന്യസിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടുചേർത്തു.

Most Read

British Pathram Recommends