18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : കോഴ്സുകൾ വെട്ടിക്കുറച്ച് യൂണിവേഴ്സിറ്റികൾ.. കോൾഡ് സ്പോട്ടിൽ പെട്ട് വിദ്യാർത്ഥികൾ കഷ്ടപ്പെടുന്നു, ഒരുമിച്ച് പ്രവർത്തിക്കാൻ അനുവാദം വേണമെന്ന് സർവ്വകലാശാലകൾ >>> യുകെയിൽ മരുന്നിന് ക്ഷാമം, കാൻസർ രോഗികളെ കാര്യമായി ബാധിക്കുന്നുവെന്ന് ഫാർമസിസ്റ്റുകൾ, അടുത്ത വർഷം വരെ ക്ഷാമം തുടരുമെന്ന് ചില വിദഗ്ധർ! >>> ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ ഇതാദ്യമായി ആണവായുധങ്ങൾ വഹിക്കാൻ തയ്യാറെടുക്കുന്നു, യുഎസ് നിർമ്മിത അത്യാധുനിക വിമാനങ്ങൾ വാങ്ങും, ഓർഡർ നൽകി പ്രധാനമന്ത്രി സ്റ്റാർമർ >>> യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു ആകസ്‌മിക വിയോഗം കൂടി, റെഡ്ഡിംഗില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു! അപ്രതീക്ഷിത മരണം വിശ്വസിക്കാൻ കഴിയാതെ മാതാപിതാക്കളും ബന്ധുക്കളും >>> തായ്‌ലൻഡിന്റെ ഒപൽ സുചാത ചുവാങ്‌ശ്രീ 2025 ലെ ലോകസുന്ദരി! എത്യോപ്യൻ സുന്ദരി റണ്ണർ അപ്, മിസ് ഇംഗ്ലണ്ട് മില്ല മാഗി ഉയർത്തിയ വിവാദ വെളിപ്പെടുത്തലുകളുടെ ചൂടാറും മുമ്പേ,ഹൈദരാബാദിൽ കർട്ടൻ വീണു >>>
Home >> കലാ / സാഹിത്യം
ഇന്നും പൂക്കുന്ന മുറ്റത്തെ നീർമാതളം :ഇന്ന് മാധവിക്കുട്ടിയുടെ 15-ാം ചരമവാർഷികം, മരണമില്ലാത്ത ഓർമ്മകളുടെ വസന്തം തന്ന് കഥാകാരി മറഞ്ഞ ദിനം

സ്വന്തം ലേഖകൻ

Story Dated: 2025-05-31

പ്രണയമെന്ന് കേൾക്കുമ്പോൾ തന്നെ  കണ്ണും കണ്ണും കോർത്തിണങ്ങുന്ന ഒരു മൃദുല വികാരമെന്നതിനപ്പുറം, ചോരയും, അസ്തിയും, ആത്മാവും ഒന്നിച്ചെരിയുന്ന ഒരു തീവ്രമായ കടലാണ് അതെന്ന് ഒരാൾ അറിയുന്നുണ്ടെങ്കിയിൽ, അയാളുടെ പുസ്തകത്തട്ടുകൾ ഒന്ന് തിരയണം. അതിലെവിടെയെങ്കിലും മാധവിക്കുട്ടി എന്ന പതിഞ്ഞ എഴുത്ത് മുഖപടത്തിൽ കോറിയിട്ട ഒരു പുസ്തകമുണ്ടാവും.

ആരായിരുന്നു അവർ എന്ന ചോദ്യത്തിന് ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞാൽ, മാധവിക്കുട്ടി ഒരു വീടായിരുന്നു. ഉമ്മറത്തും, ഇടനാഴികളിലും,ജനൽപ്പാളികളിലും,അടുക്കളത്തിണ്ണയിലും, സ്മരണകളുടെ മനോഹര ചിത്രങ്ങൾ കൊത്തി വച്ച ഒരു വീട്. ആ വീടിനെ ഒറ്റ നോട്ടത്തിൽ പുറമെ നോക്കിക്കണ്ടവരാരും തന്നെ അകമുറികളുടെ ആത്മാവും ആഴവും അറിഞ്ഞിട്ടുണ്ടാവില്ല. അവരൊക്കെയും ഭൂതകാലം പഠിപ്പിച്ച ഭ്രാന്തുകൾ കേട്ട് ആ വീട്ടുപടിക്കൽ പഴി പറഞ്ഞു നിന്നു. എന്നാൽ മലയാള മുറ്റത്ത് ഓടി നടന്ന അക്ഷരപ്രേമികളെ വായനയുടെ ആകാശത്തേക്ക് പടികയറ്റി വിടാൻ ആ എഴുത്തുകാരിയാവുന്ന വീടും, അവരുടെ കഥകളാകുന്ന മുറ്റവും എന്നും നിത്യഹരിതമായി നിലനിന്നു.

ബാല്യകാല സ്മരണകളിൽ ഒരു ഗ്രാമജീവിതത്തെ പറിച്ചുനട്ടു. നീർമാതളപ്പൂക്കളുടെ വറ്റാത്ത വാസനയെ ഓർമ്മയുടെ കുരുക്കിൽ കോർത്ത് വിതറിയിട്ടു.പല പേരിലും ജീവിക്കുന്ന 'പെണ്ണ് ' എന്ന ലോകത്തെ കോലാടിലും, നഷ്ടപ്പെട്ട നീലാംബരിയിലും,വണ്ടിക്കാളകളിലും തളച്ചിട്ടു. മലയാളത്തിന് പുറമെ ഇംഗ്ലീഷ് സാഹിത്യത്തിലും പേര് പതിപ്പിച്ചു. വായനക്കാരുടെ മനസ്സിൽ പതിഞ്ഞത് ഒന്നിന് പകരം മൂന്ന് പേരുകളാണ്. മൂന്നിലും തീവ്രഭാവം. ഒരേ സമയം കൊൽക്കത്തയിലെ തിരക്ക് പിടിച്ച തെരുവോരങ്ങളിലും, നാലപ്പാട്ടെ തറവാട് വീട്ടിലെ നിശബ്ദമായ ഇടനാഴികളിലും വായനക്കാരന്റെ ഹൃദയം അലഞ്ഞു.ഇന്നും ആ പേരിൽ എത്ര ചലച്ചിത്രങ്ങൾ ഉടലെടുത്താലും,പകർത്തിവയ്ക്കാനാവാത്ത തെളിമയോടെ വായനക്കാരുടെ ഉള്ളിൽ ജ്വലിച്ചു നിൽക്കുന്ന ആ എഴുത്തുകാരിയെ മലയാളികൾക്ക് എങ്ങനെ മറക്കാനാവും.എത്ര വസന്തങ്ങൾ വന്ന് പോയാലും, ഓർമ്മകൾ മണക്കുന്ന പുസ്തകങ്ങളിൽ പതിഞ്ഞ ആ നീർമാതളപ്പൂവിന് എവിടെയാണ് മരണം.

More Latest News

സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ബെന്നി പാലാട്ടി, സെക്രട്ടറി സജി ജോർജ്ജ് മുളക്കൽ, പുതിയ ഭരണസമിതി ലക്ഷ്യം വയ്ക്കുന്നത് സംഘടനയുടെ പുരോഗതി

യുകെ യിലെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ പുതിയ നേതൃത്വ നിരയെ തിരഞ്ഞെടുത്തു. മെയ് 10 ന് ചെസ്റ്റർടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭരണസമിതിയെ ചുമതലപ്പെടുത്തിയത്. മുൻ പ്രസിഡന്റായ എബിൻ ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സെക്രട്ടറി ജിജോ ജോസഫ് കഴിഞ്ഞ വർഷത്തിലെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ആന്റണി വാർഷിക കണക്കും അവതരിപ്പിച്ചു. ശേഷം റിട്ടേണിങ് ഓഫീസർ റോയി ഫ്രാൻസിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബെന്നി പാലാട്ടി (പ്രസിഡന്റ്), സജി ജോർജ്ജ് മുളക്കൾ ( സെക്രട്ടറി), ആന്റണി സെബാസ്റ്റ്യൻ ( ട്രഷറർ),രാജലക്ഷ്മി ജയകുമാർ, ജോസ് ജോൺ ( വൈസ് പ്രസിഡന്റ്) എന്നിവരാണ് 2025-2026 വർഷത്തേക്ക് സംഘടനയെ നയിക്കാൻ ഒരുങ്ങുന്നത്. ഇവർക്ക് പുറമെ ജിൽസൺ കുര്യാക്കോസ്, ജയ വിപിൻ,(ജോയിന്റ് സെക്രട്ടറി), സിബി തോമസ് (പിആർഒ), എബിൻ ബേബി, ജിജോ ജോസഫ് ( എക്സ് ഓഫീസ് കോ.), ആഷ്ലി കുര്യൻ, എബിൻ തോമസ് (സ്പോർട്സ് കോർഡിനേറ്റർ), സിറിൽ മാഞ്ഞൂരാൻ, ജോസ്നി ജിനോ, രാജലക്ഷ്മി ജയകുമാർ ( ആർട്സ് കോർഡിനേറ്റർ) എന്നിവരെയും തിരഞ്ഞെടുത്തിരിക്കുന്നു. അസോസിയേഷന്റെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ സംഘടിപ്പിക്കുന്നതിനും, സംഘടനയിൽ അംഗങ്ങളായ കുടുംബങ്ങളുടെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നതിനുമൊപ്പം സാമുദായിക സൗഹൃദം വളർത്തിയെടുക്കാനും ശ്രദ്ധ ചെലുത്തുമെന്ന് പുതിയ ഭാരവാഹികൾ വ്യക്തമാക്കി.

സൈലന്റ്പ്രോ ഫ്‌ളൂയിഡോ വേവ് സീലിംഗ് ഫാനുകള്‍ പുറത്തിറക്കി ക്രോംപ്ടണ്‍, ആധുനിക ഇന്റീരിയറുകളെ കൂടുതൽ മനോഹരമാക്കാൻ ആറ് മോഡലുകളിൽ ഇവ ലഭ്യം

ക്രോംപ്ടണ്‍ ഗ്രീവ്സ് ഏറ്റവും പുതിയ സൈലന്റ്പ്രോ ഫ്ളൂയിഡോ വേവ് സീലിംഗ് ഫാനുകള്‍ പുറത്തിറക്കി . സിനമണ്‍ ബ്ലഷ്, കോഞ്ച് ക്രീം, ഫോഗ് ഗ്രേ, മാറ്റ് ബ്ലാക്ക്, ഷീഷാം വുഡ, സ്നോ വൈറ്റ് എന്നിങ്ങനെ ആറ് പുതിയ മോഡലുകളാണ് ഈ ശ്രേണിയിലുള്ളത്. രണ്ട് മടങ്ങ് കൂടുതല്‍ നിശബ്ദ പ്രകടനം, എയറോഡൈനാമിക് ഡിസൈന്‍, ശക്തമായ വായുപ്രവാഹം, ദൈര്‍ഘ്യമേറിയതും ശക്തമായതുമായ മോട്ടോര്‍ ആയുസ്സ്, പ്രീമിയം എബിഎസ് ബോഡി എന്നിവയാണ് പുതിയ സീലിംഗ് ഫാനുകളുടെ പ്രത്യേകതകള്‍. 9,799 രൂപ മുതല്‍ 16,249 രൂപവരെയാണ് വില. ആധുനിക ഇന്റീരിയറുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് സൈലന്റ്പ്രോ ഫ്ലൂയിഡോ വേവ് സീലിംഗ് ഫാനുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നത് മറ്റൊരു പ്രത്യേകതയാണ്. "ഫാനുകള്‍ വ്യക്തിഗത ശൈലിയുടെ ഭാഗവും, പുതിയ ഡിസൈന്‍ പ്രകൃതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതുമാണ്" എന്നും ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ ഹോം ഇലക്ട്രിക്കല്‍സ് ആന്‍ഡ് പമ്പ്സ് ബിസിനസ് മേധാവി രജത് ചോപ്ര പറഞ്ഞു.

ഐഫോൺ കയറ്റുമതിയിൽ ചൈനയെ പിന്നിലാക്കി ഇന്ത്യ: ഐഫോൺ നിർമ്മാണത്തിലും,അമേരിക്കയിലേക്കുള്ള കയറ്റുമതിയിലും ഇന്ത്യ മുന്നറുന്നു

ഐഫോൺ നിർമ്മാണ രംഗത്ത് പുതിയ നേട്ടങ്ങൾ സൃഷ്ടിക്കുകയാണ് ഇന്ത്യയിപ്പോൾ. മുൻപ് ഏറ്റവുമധികം ഐഫോണുകൾ നിർമ്മിക്കുന്നതിലും, അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിലും ചൈനയായിരുന്നു മുൻപിലെങ്കിൽ,ഇപ്പോൾ മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഓംഡിയയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പ്രതിമാസം ഏറ്റവും കൂടുതൽ ഐഫോണുകൾ കയറ്റുമതി ചെയ്യുന്നതിൽ ചൈനയെ കടത്തി വെട്ടിയിരിക്കുകയാണ് ഇന്ത്യ. ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ നിന്ന് ഏകദേശം 29 ലക്ഷത്തോളം ഐഫോണുകളാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്.76 ശതമാനത്തോളം വർദ്ധനയാണ് മുൻമാസത്തെ അപേക്ഷിച്ച് ഇതിലൂടെ ഇന്ത്യ നേടിയത്.ചൈനയിൽ നിന്നും വെറും 9 ലക്ഷം ഐഫോണുകൾ മാത്രം അമേരിക്ക സ്വീകരിച്ചപ്പോൾ,ഇന്ത്യയിലെ കണക്കിന് വിപരീതമായി 76 ശതമാനം കുറവാണ് കയറ്റുമതിയിൽ ചൈന നേരിട്ടത്. അതേസമയം " ഇന്ത്യയിലോ, മറ്റേതെങ്കിലും രാജ്യങ്ങളിലോ നിർമ്മിക്കുന്ന ഐഫോണുകൾ അമേരിക്കയിൽ വിൽക്കുമ്പോൾ, അതിന് 25 ശതമാനം താരിഫ് ചുമത്തപ്പെടും " എന്ന് അമേരിക്കൻ പ്രസിഡന്റ്‌ ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.ഐഫോണുകൾ അമേരിക്കയിൽ തന്നെ നിർമ്മിക്കണമെന്നായിരുന്നു ട്രംപിന്റെ വാദം. ഈ അഭിപ്രായവാദങ്ങളുടെ അലകൾ അവസാനിക്കും മുൻപേയാണ് പുതിയ കണക്കുകൾ പുറത്ത് വന്നത്.ചൈനയിൽ നിന്നും കയറ്റിവിടുന്ന ഉത്പന്നങ്ങൾക്ക് ട്രംപ് ചുമത്തിയ അധിക നികുതിയെ കഴിയുന്നത്രയും ഒഴിവാക്കാനുള്ള അമേരിക്കയുടെ പുതിയ തന്ത്രം എന്നാണ് വിദഗ്ധർ ഇതിനെ വിശേഷിപ്പിച്ചത്.

തെലങ്കാനയിലും താരം ദുൽഖർ സൽമാൻ : തെലങ്കാന സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം നേടി ദുൽഖർ,വഴിവച്ചത് 'ലക്കി ഭാസ്കർ'

പതിനാല് വർഷങ്ങൾക്ക് ശേഷം തെലങ്കാന സംസ്ഥാന സർക്കാർ 'ഗദ്ദർ ' അവാർഡ് എന്ന പേരിൽ നൽകുന്ന ചലച്ചിത്ര അവാഡിൽ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് അർഹനായിരിക്കുകയാണ് ദുൽഖർ സൽമാൻ.വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ലക്കി ഭാസ്കർ 'എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുൽഖറിനെ തേടി ഈ നേട്ടമെത്തിയത്. മികച്ച നടനുള്ള അവാർഡിന് പുറമെ മികച്ച മൂന്നാമത്തെ ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ മറ്റ് മൂന്ന് അവാർഡുകളും 'ലക്കി ഭാസ്കർ ' സ്വന്തമാക്കി. 1992 ൽ യഥാർത്ഥത്തിൽ നടന്ന ഒരു പണം തട്ടിപ്പിനെ അടിസ്ഥാനമാക്കിയാണ് 'ലക്കി ഭാസ്കർ ' എന്ന പീരിയഡ് ഡ്രാമ ത്രില്ലെർ നിർമ്മിക്കപ്പെട്ടത്.തിയേറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രത്തിന് ' ഒറ്റിറ്റി പ്ലാറ്റ്ഫോമുകളിലും മികച്ച സ്വീകരണവും, പ്രേക്ഷകശ്രദ്ധയും ലഭിച്ചിരുന്നു. തെലുങ്കിന് പുറമെ മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും പ്രദർശിപ്പിച്ച ചിത്രത്തിന്റെ ബോക്സ്‌ ഓഫീസ് വിജയം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ടൈറ്റിൽ കഥാപാത്രമായ 'ഭാസ്കർ ' ആയി ദുൽഖർ നടത്തിയ പ്രകടനം വ്യത്യസ്തവും, അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ചു നിൽക്കുന്നതുമായിരുന്നു എന്ന തരത്തിൽ നിരൂപക പ്രശംസ ലഭിച്ചിരുന്നു. ഈ അവാർഡിലൂടെ കൂടുതൽ പ്രേക്ഷകരിലും ഇതേ അഭിപ്രായമാണ് ഇപ്പോൾ ഉയരുന്നത്.

'ഗ്രീക്ക് ഗോഡ്' ഇനിയും അവതരിക്കും : ഹോംബാലെ ഫിലിംസിന്റെ അടുത്ത ചിത്രത്തിൽ നായകനായെത്തുന്നത് ഹൃതിക്ക് റോഷൻ, റെക്കോർഡുകൾ പലതും തകരുമെന്ന് ആരാധകർ

സിനിമാ ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം ഹൃതിക് റോഷൻ ഹോംബാലെ ഫിലിംസിന്റെ അടുത്ത ചിത്രത്തിൽ നായകനായെത്തും.കാലമെത്ര കഴിഞ്ഞാലും മാറാത്ത സ്റ്റാർഡവും, ആരാധകക്കൂട്ടവുമാണ് ഹൃതിക് റോഷനുള്ളത്.കെജിഎഫ്, സലാർ, കാന്താരാ, എന്നിങ്ങനെ പല പാൻ- ഇന്ത്യൻ ഹിറ്റുകൾക്കും അടിത്തറയിട്ട ഹോംബാലെ ഫിലിംസിന്റെ കൂട്ടുകെട്ടിൽ താരമെത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷയും ഏറുകയാണ്. " ധൈര്യത്തിന്റെയും, ഗാംഭീര്യത്തിന്റെയും, മഹത്വത്തിന്റെയും ഒരു കഥ ഇവിടെ ആരംഭിക്കുന്നു" എന്നാണ് ഹോംബാലെ ഫിലിംസ് അവരുടെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചത്. "പ്രേക്ഷകർക്ക് വേണ്ടി ഒരു മികച്ച സിനിമാ അനുഭവം പങ്കുവയ്ക്കാൻ ഹോംബാലെ ഫിലിംസുമായുള്ള ഈ കൂട്ടുകെട്ടിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നു" എന്നാണ് ഹൃതിക് റോഷന്റെ വാക്കുകൾ. എന്ത് തന്നെയായാലും ചിത്രം ഒരു വൻവിജയമായി മാറുമെന്നും, പല റെക്കോർഡുകളും തകർക്കുമെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം.

Other News in this category

  • എന്നും തളിർത്തു നിൽക്കുന്ന ആ മുന്തിരിവള്ളികളുടെ ഓർമ്മക്ക് :മലയാളത്തിന്റെ പ്രാണഹാരിയായ എഴുത്തുകാരൻ പി. പത്മരാജന് ഇന്ന് എൻപതാം ജന്മദിനം
  • കന്നട എഴുത്തുകാരി ബാനു മുഷ്താഖിന് ഇന്റർനാഷണൽ ബുക്കർ പുരസ്‌കാരം,77-ാം വയസ്സിലെ ഈ നേട്ടം'ഹാർട്ട്‌ ലാമ്പ്'എന്ന ചെറുകഥാ സമാഹാരത്തിന്
  • പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്
  • 2025 ലെ മെറ്റ് ഗാലയിൽ തിളങ്ങിയത് മലയാളികളുടെ കൈപ്പിടിയിലൊരുങ്ങിയ പരവതാനി
  • പുസ്തകങ്ങള്‍ വിരല്‍തുമ്പിലെത്തുന്ന ലോകത്ത് അകത്ത് കത്തിയും പുറത്ത് പത്തിയുമായി നടക്കുന്നവരെ എഴുത്തുകാര്‍ മാത്രമല്ല എല്ലാവരും സുക്ഷിക്കുക
  • Most Read

    British Pathram Recommends