ബിസിനസ്സ് ക്ലാസ്സ് യാത്രക്കാർക്ക് മുന്നിൽ ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാരിയുടെ നഗ്നനൃത്തം! ഒടുവിൽ സീറ്റിൽ കെട്ടിയിട്ട് പോലീസിനെ ഏല്പിച്ചു
ലണ്ടൻ: സ്വന്തം ലേഖകൻ
Story Dated: 2025-05-31
കഴിഞ്ഞ ഞായറാഴ്ച യു.എസിൽ നിന്നും ലണ്ടനിലേക്ക് 470 യാത്രക്കാരുമായി പറന്ന് ബ്രിട്ടീഷ് എയർവേയ്‌സിന്റെ ഡബിൾ ഡെക്കർ എയർബസ് A380 -800 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വിമാനത്തിനുള്ളിൽ ഭക്ഷണം വിളമ്പുന്ന ബ്രിട്ടീഷ് എയർവേയ്‌സിലെ ഒരു ക്രൂ അംഗത്തെ സമയമായിട്ടും കാണാതായതോടെ സഹജീവനക്കാർ അന്വേഷിക്കുകയായിരുന്നു. 30,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലെ ബിസിനസ് ക്ലാസ് ടോയ്‌ലറ്റിനു മുന്നിൽ ഇവർ നഗ്നയായി നൃത്തം ചെയ്യുന്നതായി കണ്ടെത്തി.
നഗ്‌ന നൃത്തം നടത്തും മുമ്പ് സ്റ്റുവാർഡ് ടോയ്‌ലെറ്റിൽ കയറി മയക്കുമരുന്ന് ഉപയോഗിച്ചതായാണ് സംശയിക്കുന്നത് . തിരക്കേറിയ ജെറ്റിൽ ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം..
ക്ലബ് വേൾഡ് ക്യാബിൻ ടോയ്‌ലറ്റിൽ യുവതി പൂർണ്ണമായും നഗ്നനായി അങ്ങോട്ടും ഇങ്ങോട്ടും ആടുന്നത് കണ്ട് വിമാനത്തിലെ ക്രൂ ബോസ് സ്തബ്ധനായി .
സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള വിമാനത്തിൽ ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി കരുതിവച്ചിരുന്ന ഒരു ജോഡി പൈജാമ ഉടുപ്പിച്ച് ഈ സ്റ്റാഫിനെ ഒരുവിധത്തിൽ ആഡംബര സീറ്റിൽ കെട്ടിയിട്ട് യാത്ര തുടരുകയായിരുന്നു. .
വിമാനം ലണ്ടനിൽ ലാൻഡ് ചെയ്തപ്പോൾ ബ്രിട്ടീഷ് എയർലൈൻ മേധാവികൾ അറിയിച്ചതനുസരിച്ച് പോലീസ് ഇവരെ അറസ്റ്റുചെയ്ത് ഒരുവീൽചെയറിൽ ഇരുത്തി കൊണ്ടുപോയതായി യാത്രക്കാർ പറഞ്ഞു.
More Latest News
യുകെ യിലെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ പുതിയ നേതൃത്വ നിരയെ തിരഞ്ഞെടുത്തു. മെയ് 10 ന് ചെസ്റ്റർടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭരണസമിതിയെ ചുമതലപ്പെടുത്തിയത്. മുൻ പ്രസിഡന്റായ എബിൻ ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സെക്രട്ടറി ജിജോ ജോസഫ് കഴിഞ്ഞ വർഷത്തിലെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ആന്റണി വാർഷിക കണക്കും അവതരിപ്പിച്ചു. ശേഷം റിട്ടേണിങ് ഓഫീസർ റോയി ഫ്രാൻസിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ബെന്നി പാലാട്ടി (പ്രസിഡന്റ്), സജി ജോർജ്ജ് മുളക്കൾ ( സെക്രട്ടറി), ആന്റണി സെബാസ്റ്റ്യൻ ( ട്രഷറർ),രാജലക്ഷ്മി ജയകുമാർ, ജോസ് ജോൺ ( വൈസ് പ്രസിഡന്റ്) എന്നിവരാണ് 2025-2026 വർഷത്തേക്ക് സംഘടനയെ നയിക്കാൻ ഒരുങ്ങുന്നത്. ഇവർക്ക് പുറമെ ജിൽസൺ കുര്യാക്കോസ്, ജയ വിപിൻ,(ജോയിന്റ് സെക്രട്ടറി), സിബി തോമസ് (പിആർഒ), എബിൻ ബേബി, ജിജോ ജോസഫ് ( എക്സ് ഓഫീസ് കോ.), ആഷ്ലി കുര്യൻ, എബിൻ തോമസ് (സ്പോർട്സ് കോർഡിനേറ്റർ), സിറിൽ മാഞ്ഞൂരാൻ, ജോസ്നി ജിനോ, രാജലക്ഷ്മി ജയകുമാർ ( ആർട്സ് കോർഡിനേറ്റർ) എന്നിവരെയും തിരഞ്ഞെടുത്തിരിക്കുന്നു.
അസോസിയേഷന്റെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ സംഘടിപ്പിക്കുന്നതിനും, സംഘടനയിൽ അംഗങ്ങളായ കുടുംബങ്ങളുടെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നതിനുമൊപ്പം സാമുദായിക സൗഹൃദം വളർത്തിയെടുക്കാനും ശ്രദ്ധ ചെലുത്തുമെന്ന് പുതിയ ഭാരവാഹികൾ വ്യക്തമാക്കി.
ക്രോംപ്ടണ്‍ ഗ്രീവ്സ് ഏറ്റവും പുതിയ സൈലന്റ്പ്രോ ഫ്ളൂയിഡോ വേവ് സീലിംഗ് ഫാനുകള്‍ പുറത്തിറക്കി . സിനമണ്‍ ബ്ലഷ്, കോഞ്ച് ക്രീം, ഫോഗ് ഗ്രേ, മാറ്റ് ബ്ലാക്ക്, ഷീഷാം വുഡ, സ്നോ വൈറ്റ് എന്നിങ്ങനെ ആറ് പുതിയ മോഡലുകളാണ് ഈ ശ്രേണിയിലുള്ളത്. രണ്ട് മടങ്ങ് കൂടുതല്‍ നിശബ്ദ പ്രകടനം, എയറോഡൈനാമിക് ഡിസൈന്‍, ശക്തമായ വായുപ്രവാഹം, ദൈര്‍ഘ്യമേറിയതും ശക്തമായതുമായ മോട്ടോര്‍ ആയുസ്സ്, പ്രീമിയം എബിഎസ് ബോഡി എന്നിവയാണ് പുതിയ സീലിംഗ് ഫാനുകളുടെ പ്രത്യേകതകള്‍. 9,799 രൂപ മുതല്‍ 16,249 രൂപവരെയാണ് വില.
ആധുനിക ഇന്റീരിയറുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് സൈലന്റ്പ്രോ ഫ്ലൂയിഡോ വേവ് സീലിംഗ് ഫാനുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നത് മറ്റൊരു പ്രത്യേകതയാണ്. "ഫാനുകള്‍ വ്യക്തിഗത ശൈലിയുടെ ഭാഗവും, പുതിയ ഡിസൈന്‍ പ്രകൃതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതുമാണ്" എന്നും ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ ഹോം ഇലക്ട്രിക്കല്‍സ് ആന്‍ഡ് പമ്പ്സ് ബിസിനസ് മേധാവി രജത് ചോപ്ര പറഞ്ഞു.
ഐഫോൺ നിർമ്മാണ രംഗത്ത് പുതിയ നേട്ടങ്ങൾ സൃഷ്ടിക്കുകയാണ് ഇന്ത്യയിപ്പോൾ. മുൻപ് ഏറ്റവുമധികം ഐഫോണുകൾ നിർമ്മിക്കുന്നതിലും, അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിലും ചൈനയായിരുന്നു മുൻപിലെങ്കിൽ,ഇപ്പോൾ മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഓംഡിയയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പ്രതിമാസം ഏറ്റവും കൂടുതൽ ഐഫോണുകൾ കയറ്റുമതി ചെയ്യുന്നതിൽ ചൈനയെ കടത്തി വെട്ടിയിരിക്കുകയാണ് ഇന്ത്യ.
ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ നിന്ന് ഏകദേശം 29 ലക്ഷത്തോളം ഐഫോണുകളാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്.76 ശതമാനത്തോളം വർദ്ധനയാണ് മുൻമാസത്തെ അപേക്ഷിച്ച് ഇതിലൂടെ ഇന്ത്യ നേടിയത്.ചൈനയിൽ നിന്നും വെറും 9 ലക്ഷം ഐഫോണുകൾ മാത്രം അമേരിക്ക സ്വീകരിച്ചപ്പോൾ,ഇന്ത്യയിലെ കണക്കിന് വിപരീതമായി 76 ശതമാനം കുറവാണ് കയറ്റുമതിയിൽ ചൈന നേരിട്ടത്.
അതേസമയം " ഇന്ത്യയിലോ, മറ്റേതെങ്കിലും രാജ്യങ്ങളിലോ നിർമ്മിക്കുന്ന ഐഫോണുകൾ അമേരിക്കയിൽ വിൽക്കുമ്പോൾ, അതിന് 25 ശതമാനം താരിഫ് ചുമത്തപ്പെടും " എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.ഐഫോണുകൾ അമേരിക്കയിൽ തന്നെ നിർമ്മിക്കണമെന്നായിരുന്നു ട്രംപിന്റെ വാദം. ഈ അഭിപ്രായവാദങ്ങളുടെ അലകൾ അവസാനിക്കും മുൻപേയാണ് പുതിയ കണക്കുകൾ പുറത്ത് വന്നത്.ചൈനയിൽ നിന്നും കയറ്റിവിടുന്ന ഉത്പന്നങ്ങൾക്ക് ട്രംപ് ചുമത്തിയ അധിക നികുതിയെ കഴിയുന്നത്രയും ഒഴിവാക്കാനുള്ള അമേരിക്കയുടെ പുതിയ തന്ത്രം എന്നാണ് വിദഗ്ധർ ഇതിനെ വിശേഷിപ്പിച്ചത്.
പതിനാല് വർഷങ്ങൾക്ക് ശേഷം തെലങ്കാന സംസ്ഥാന സർക്കാർ 'ഗദ്ദർ ' അവാർഡ് എന്ന പേരിൽ നൽകുന്ന ചലച്ചിത്ര അവാഡിൽ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് അർഹനായിരിക്കുകയാണ് ദുൽഖർ സൽമാൻ.വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ലക്കി ഭാസ്കർ 'എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുൽഖറിനെ തേടി ഈ നേട്ടമെത്തിയത്. മികച്ച നടനുള്ള അവാർഡിന് പുറമെ മികച്ച മൂന്നാമത്തെ ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ മറ്റ് മൂന്ന് അവാർഡുകളും 'ലക്കി ഭാസ്കർ ' സ്വന്തമാക്കി.
1992 ൽ യഥാർത്ഥത്തിൽ നടന്ന ഒരു പണം തട്ടിപ്പിനെ അടിസ്ഥാനമാക്കിയാണ് 'ലക്കി ഭാസ്കർ ' എന്ന പീരിയഡ് ഡ്രാമ ത്രില്ലെർ നിർമ്മിക്കപ്പെട്ടത്.തിയേറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രത്തിന് ' ഒറ്റിറ്റി പ്ലാറ്റ്ഫോമുകളിലും മികച്ച സ്വീകരണവും, പ്രേക്ഷകശ്രദ്ധയും ലഭിച്ചിരുന്നു. തെലുങ്കിന് പുറമെ മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും പ്രദർശിപ്പിച്ച ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ടൈറ്റിൽ കഥാപാത്രമായ 'ഭാസ്കർ ' ആയി ദുൽഖർ നടത്തിയ പ്രകടനം വ്യത്യസ്തവും, അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ചു നിൽക്കുന്നതുമായിരുന്നു എന്ന തരത്തിൽ നിരൂപക പ്രശംസ ലഭിച്ചിരുന്നു. ഈ അവാർഡിലൂടെ കൂടുതൽ പ്രേക്ഷകരിലും ഇതേ അഭിപ്രായമാണ് ഇപ്പോൾ ഉയരുന്നത്.
സിനിമാ ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം ഹൃതിക് റോഷൻ ഹോംബാലെ ഫിലിംസിന്റെ അടുത്ത ചിത്രത്തിൽ നായകനായെത്തും.കാലമെത്ര കഴിഞ്ഞാലും മാറാത്ത സ്റ്റാർഡവും, ആരാധകക്കൂട്ടവുമാണ് ഹൃതിക് റോഷനുള്ളത്.കെജിഎഫ്, സലാർ, കാന്താരാ, എന്നിങ്ങനെ പല പാൻ- ഇന്ത്യൻ ഹിറ്റുകൾക്കും അടിത്തറയിട്ട ഹോംബാലെ ഫിലിംസിന്റെ കൂട്ടുകെട്ടിൽ താരമെത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷയും ഏറുകയാണ്.
" ധൈര്യത്തിന്റെയും, ഗാംഭീര്യത്തിന്റെയും, മഹത്വത്തിന്റെയും ഒരു കഥ ഇവിടെ ആരംഭിക്കുന്നു" എന്നാണ് ഹോംബാലെ ഫിലിംസ് അവരുടെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചത്. "പ്രേക്ഷകർക്ക് വേണ്ടി ഒരു മികച്ച സിനിമാ അനുഭവം പങ്കുവയ്ക്കാൻ ഹോംബാലെ ഫിലിംസുമായുള്ള ഈ കൂട്ടുകെട്ടിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നു" എന്നാണ് ഹൃതിക് റോഷന്റെ വാക്കുകൾ.
എന്ത് തന്നെയായാലും ചിത്രം ഒരു വൻവിജയമായി മാറുമെന്നും, പല റെക്കോർഡുകളും തകർക്കുമെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം.