
തിരുവനന്തപുരം വഞ്ചിയൂരിൽ അഭിഭാഷകയ ക്രൂരമായി മർദിച്ച് മുഖം തകർത്ത കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം ലഭിച്ചു.ബെയ്‌ലിൻ ദാസ് കോടതിയിൽ സമർപ്പിച്ച എട്ട് ഹർജികളിലെ വ്യവസ്ഥകളിൻമേലാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചത്.
സംഭവങ്ങൾ മുഴുവനായും കറങ്ങിത്തിരിഞ്ഞ് പുതിയ കഥാമുഹൂർത്തങ്ങളായാണ് കോടതിയിൽ പ്രതിഭാഗം അവതരിപ്പിച്ചത്. ഓഫീസിലെ രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിലുള്ള വഴക്കിനിടയിൽ മർദനം സംഭവിച്ചെന്ന് പ്രതിഭാഗം പറഞ്ഞു.കൂടാതെ ബെയ്‌ലിൻ ദാസിന് ശ്യാമിലിയുടെ പക്കൽ നിന്നും മർദനമേറ്റെന്നും കൂട്ടിച്ചർത്തു. ഈ ആരോപണങ്ങളൊക്കെയും കേസിൽ നിന്ന് രക്ഷ നേടാനുള്ള മാർഗമാണെന്ന് ശ്യാമിലി വ്യക്തമാക്കി.ബെയിലിൻ ദാസിന് ജാമ്യം നൽകുന്നതിലുള്ള വെല്ലുവിളികൾ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും അവയൊക്കെയും കാറ്റിൽപ്പറത്തിക്കൊണ്ട് പ്രതിഭാഗം വെളിപ്പെടുത്തിയ പുതിയ കഥകളുടെയും,ബോധത്തോടെയുള്ള അക്രമണമായിരുന്നില്ല എന്ന വാദത്തിലും ജാമ്യം ലഭിക്കുകയായിരുന്നു.
വഞ്ചിയൂരിലെ ഓഫീസിൽ വച്ച്, അകാരണമായി ജോലിയിൽ നിന്ന് പിരിച്ചവിട്ടതിനെ ചോദ്യം ചെയ്തതിനാണ് ജൂനിയർ അഭിഭാഷകയായ ജെ വി ശ്യാമിലിക്ക് സീനിയർ അഭിഭാഷകനായ ബെയിലിന്റെ ദാസിൽ നിന്ന് മർദനമേറ്റത്. ഈ വിഷയം കേസായ സാഹചര്യത്തിൽ ഒളിവിൽപ്പോയ പ്രതിയെ വ്യാഴാഴ്ചയാണ് കാറിൽ സഞ്ചരിക്കെ പിടികൂടിയത്.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു

കത്തിപ്പുകഞ്ഞത് നിരവധി മുറികൾ: കോഴിക്കോട് ബസ്റ്റാന്റ് കെട്ടിടത്തിലെ ടെക്സ്റ്റെയിൽസ് തുണിവ്യാപാര കടയിൽ തീപിടുത്തം,രക്ഷയായെത്തിയത് അഗ്നിരക്ഷാ യൂണിറ്റുകൾ
