18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : യൂറോപ്പിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ അടക്കമുള്ള ജോലിക്കാർ വീണ്ടും യുകെയിൽ എത്തുമോ? ബ്രെക്‌സിറ്റ് കരാറുകൾ ഒന്നൊന്നായി ബ്രേക്കുചെയ്ത് ലേബർ സർക്കാർ, പിൻവാതിൽ നിയമനമെന്ന് കെമി >>> കുറ്റവാളികളെക്കൊണ്ട് റോഡുകളിലെ കുഴി നികത്തിക്കും, ചവർ ബിന്നുകൾ ക്ളീൻ ചെയ്യിക്കും, യുകെയിൽ ചെറിയ കുറ്റങ്ങൾക്ക് ഇനി ശിക്ഷകൾ ഇങ്ങനെയൊക്കെ >>> പോപ്പ് ലിയോ പതിനാലാമൻ അഭിഷിക്തനാകുന്നു…സെന്റ് പീറ്റേഴ്‌സ്ബർഗിലെ സ്ഥാനാരോഹണ കുർബ്ബാനയോടെ ഔദ്യോഗികമായി സ്ഥാനമേൽക്കും >>> ലെസ്റ്ററിൽ അജയ്യശക്തിയായി കേരള നഴ്‌സസ് യുകെയുടെ രണ്ടാം സമ്മേളനം! യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 67000 മലയാളി നഴ്‌സുമാർ! എൻഎംസി ചീഫ് എക്സിക്യൂട്ടീവിന്റെ വെളിപ്പെടുത്തൽ, ആരവങ്ങളോടെ ഏറ്റുവാങ്ങി, പുതിയ അറിവും നിറവും നേടി മലയാളി നഴ്‌സുമാർ! >>> പാര്‍ക്കിംഗ് ഫൈന്‍ 75 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ നീക്കം! ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പാര്‍ക്കിംഗ് ടിക്കറ്റുകളുടെ ക്യാപ്പ് ഇല്ലാതാക്കാൻ പദ്ധതിയുമായി മന്ത്രിമാർ! >>>
Home >> HOT NEWS
പോപ്പ് ലിയോ പതിനാലാമൻ അഭിഷിക്തനാകുന്നു…സെന്റ് പീറ്റേഴ്‌സ്ബർഗിലെ സ്ഥാനാരോഹണ കുർബ്ബാനയോടെ ഔദ്യോഗികമായി സ്ഥാനമേൽക്കും

സ്വന്തം ലേഖകൻ

Story Dated: 2025-05-18

 

 

സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടക്കുന്ന ദിവ്യബലിയിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ പുതിയ പൊന്തിഫായി സ്ഥാനമേൽക്കും. ഈ ശുശ്രൂഷ പോപ്പെന്ന പദവിയിലുള്ള ഔദ്യോഗിക ജീവിതത്തിനും കൃത്യനിർവ്വഹണത്തിനും തുടക്കം കുറിയ്ക്കും. 


267-ാമത്തെ പോപ്പാണ് ലിയോ പതിനാലാമൻ.  യുഎസിൽ നിന്നുള്ള ആദ്യ പോപ്പും.


ഞായറാഴ്ച രാവിലെ ദിവ്യബലി അർപ്പിക്കുന്ന അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പിനെ വരവേൽക്കാൻ സെൻറ്‌ പീറ്റേഴ്സ് ബസിലിക്കയിൽ തടിച്ചുകൂടിയ വിശ്വാസസമൂഹം  യുഎസ്, പെറുവിയൻ പതാകകൾ വഹിച്ചു.


വിശ്വാസികൾ  "വിവ ഇൽ പാപ്പാ" (പോപ്പ് നീണാൾ വാഴട്ടെ) എന്നും ഇറ്റാലിയൻ ഭാഷയിൽ അദ്ദേഹത്തിന്റെ പേരായ "പാപ്പാ ലിയോൺ" എന്നും ആർത്തുവിളിച്ചു.


ലിയോയുടെ ആദ്യ സവാരിക്കായി, തുറന്ന മുകൾഭാഗം പോപ്പ് മൊബൈലിനെ ഒരു ഡസനിലധികം സുരക്ഷാ ഗാർഡുകൾ വളഞ്ഞു. സ്ക്വയറിലൂടെയും ടൈബർ നദിയിലേക്ക് നയിക്കുന്ന നീണ്ട ബൊളിവാർഡിലൂടെയും അവർ വണ്ടി ഓടിച്ചു.

വാഹനം വേഗത്തിൽ നീങ്ങി, പക്ഷേ പാപ്പയ്ക്ക്  മൂന്ന് കുഞ്ഞുങ്ങളെ അനുഗ്രഹിക്കാൻ വേണ്ടി രണ്ടുതവണ പെട്ടെന്ന് നിർത്തി.


കുർബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും (പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. പൗരസ്ത്യ സഭകളിൽ നിന്നുള്ള പാത്രിയർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിലെത്തി പ്രാർഥിച്ചശേഷമാണ് മാർ പാപ്പ ചടങ്ങിനെത്തിയത്,


More Latest News

ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് മാത്യു തോമസ്. മനോഹരമായ ചിരിയും, ഹൃദ്യമായ അഭിനയവും കൊണ്ട് കഥാപാത്രങ്ങളെ മിഴിവോടെ അവതരിപ്പിച്ച ഒരു കൊച്ചുപയ്യൻ. പിന്നീട് തണ്ണീർമത്തൻ ദിനങ്ങളിൽ നായകനായി വരികയും വിജയ് നായകനായ 'ലിയോ'എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുകയും ചെയ്തു. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ 'ബ്രൊമാൻസ് 'ലെ അഭിനയത്തിന് ഉയരുന്ന വിമർശനങ്ങൾക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാത്യു. ഇതേ ചിത്രം ഒടിടി യിൽ റിലീസ് ആയതിന് ശേഷം മാത്യുവിന്റെ അഭിനയം ഓവർ ആണെന്ന് പറഞ്ഞു പ്രേക്ഷകരിൽ നിന്ന് അഭിപ്രായമുയർന്നിരുന്നു.ആ കഥാപാത്രം ഓവർ ആയത് കൊണ്ട് തന്നെയാണ് പ്രേക്ഷകർ അങ്ങനെ പറഞ്ഞതെന്നും,ആ കഥാപാത്രത്തിന് എല്ലാവരും കൂടി നൽകിയ മീറ്റർ തെറ്റിപ്പോയെന്നും അത് കഥാ പാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ ഉണ്ടായ ജഡ്ജ്മെന്റ്സിന്റെ പ്രശ്നമാണെന്നും മാത്യു പറഞ്ഞു. ചിത്രത്തിൽ ബിന്റോ എന്ന കഥാപാത്രത്തിന്റെ മെഡിക്കൽ കണ്ടീഷനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് ഭൂരിഭാഗം ആളുകൾക്കും വർക്ക്‌ ഔട്ട് ആയിരുന്നില്ല.തന്റെ ഏറ്റവും പുതിയ ചിത്രമായ ലൗലിയുടെ പ്രെസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു മാത്യു. അത് കുറച്ചുകൂടി കൺവീൻസിങ്ങ് ആകുന്ന രീതിയിൽ വൃത്തിക്ക് ചെയ്യണമായിരുന്നു എന്നും മാത്യു കൂട്ടിച്ചേർത്തു.

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

ഇക്കഴിഞ്ഞ മെയ് 12-ാം തീയതി ചൈന വൻമതിൽ കാണാനെത്തിയ സഞ്ചാരികളുടെ മനസ്സ് കീഴടക്കിയത് നോക്കെത്താദൂരത്തോളം നീണ്ടു നിൽക്കുന്ന മതിലിനെക്കാളും,താളത്തിൽ ചുവടുവയ്ക്കുന്ന ചില മലയാളികളാണ്.കേരളത്തിലെ ഒൻപത് ജില്ലകളിൽ നിന്നായി ഒരേ ട്രാവൽ കമ്പനിയിൽ ബുക്ക്‌ ചെയ്ത് ചൈന കാണാനെത്തിയവരായിരുന്നു ഇവർ.മെയ്‌ ഏഴിന് മുപ്പത്തിയെട്ടുപേർ അടങ്ങുന്ന ഈ മലയാളിക്കൂട്ടം ചൈനയിലേക്ക് പറന്നു. അതിനും മുന്പേ തന്നെ ട്രാവൽ ഏജൻസി എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ കലാപദ്ധതിയുടെ തിരി തെളിഞ്ഞിരുന്നു. കണ്ണൂരുകാരിയായ ഹിമയാണ് വന്മതിലിന് മുകളിൽ തിരുവാതിര കളിക്കാമെന്ന ആശയം മുന്നോട്ട് വച്ചത്.ഇത് വെറുമൊരു യാത്ര മാത്രമായിപ്പോകാതെ മറക്കാൻ കഴിയാത്ത ഒരു അനുഭവം കൂടെയാക്കാനായിരുന്നു ഈ പദ്ധതി. അങ്ങനെ നീണ്ടു നിന്ന ചർച്ചകളുടെ ഫലമായി വന്മതിലിന് മുകളിൽ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് കേരള സാരിയുടെയും വേഷ്ടി മുണ്ടിന്റെയും തിളക്കത്തിൽ പല പ്രായത്തിലുള്ള പത്തോളം പേരുടെ തിരുവാതിര അരങ്ങേരി. കണ്ടു നിന്നവർ കൗതുകം കൊണ്ട് അടുത്ത് കൂടുകയും, സംശയങ്ങൾ ചോദിക്കുകയും ചെയ്തു. എന്തായാലും മനോഹരമായ ഓർമ്മകൾക്ക് വേണ്ടി ഈ മലയാളിക്കൂട്ടം കണ്ടു പിടിച്ച വിദ്യയിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

ഒരു വിമാനയാത്രക്കിടയിൽ നടന്ന അത്യപൂർവ്വസംഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ ലോകം.കഴിഞ്ഞ വർഷം ജനുവരി 17 ന് ആണ് സംഭവം.ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടനിൽ നിന്നും 199 യാത്രക്കാരെയും ആറ് ജീവനക്കാരെയും കൊണ്ട് സ്പെയിനിലെ സവിലിലേക്കായിരുന്നു ലുഫ്താൻസയുടെ ഒരു വിമാനം പറന്നിരുന്നത്. പൈലറ്റ് ശുചിമുറിയിലേക്ക് പോയ അതേസമയം സഹപൈലറ്റ് കുഴഞ്ഞുവീഴുകയും,ബോധം നഷ്ടപ്പെട്ടുകൊണ്ടിരുന്ന പരിഭ്രാന്തിയേറിയ സാഹചര്യത്തിൽ ഇയാൾ വിമാനം നിയന്ത്രിക്കാൻ ശ്രമിക്കുകയും ഇതിലൂടെ ഓട്ടോ പൈലറ്റ് മോഡിലായ വിമാനം യാതൊരു പ്രശ്നവും കൂടാതെ പത്ത് മിനുട്ടോളം പറക്കുകയുമായിരുന്നു. തുടർന്ന് ശുചിമുറിയിൽ നിന്നുമെത്തിയ പൈലറ്റിന് കോക്പിറ്റിലേക്ക് കയറാൻ കഴിയാതെ വന്ന സാഹചര്യത്തിൽ, അതിന് വേണ്ടി പരിശ്രമിക്കുന്നതിനിടെ സഹപൈലറ്റിന്റെ നിയന്തരപ്രയത്നത്തിൽ തുറക്കാൻ കഴിയുകയുമാണുണ്ടായത്.ഡിപിഎ എന്ന ജെർമൻ വാർത്ത ഏജൻസിയാണ് ഈ ഭാഗ്യപരീക്ഷണത്തിന്റെ കഥ ലോകത്തെ അറിയിച്ചത്.

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ്‌ ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ വിരാട് കോഹ്ലി ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്ത പങ്കുവച്ചതിന് പിന്നാലെ ഇന്നലെ ഐപിഎൽ മത്സരവേദിയിൽ ആദരവുമായെത്തി ആരാധകർ.ടെസ്റ്റ്‌ ക്രിക്കറ്റിൽ പതിനാല് വർഷം തിളങ്ങിയ താരം കഴിഞ്ഞ ദിവസം തന്റെ സമൂഹമാധ്യമങ്ങളിൽ ഹൃദ്യമായ ഒരു കുറിപ്പിലൂടെ വിരമിക്കൽ വാർത്ത അറിയിച്ചത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ ഇന്ന്,ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയുടെ തലവനായി ചരിത്രമുഹൂർത്തങ്ങൾ സമ്മാനിച്ച തങ്ങളുടെ താരത്തിനെ 18-ാം നമ്പർ ജേഴ്‌സി അണിഞ്ഞാണ് ആരാധകർ സ്വീകരിച്ചത്.ഈ ദൃശ്യവിരുന്ന് ആരാധകക്കൂട്ടം ഒറ്റക്കെട്ടായി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.അത്കൊണ്ട് തന്നെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്റ്റേഡിയം പരിസരത്തിൽ കോഹ്ലിയുടെ ജേഴ്സി വിൽക്കാനെത്തിയ ധാരാളം കച്ചവടക്കാരുമുണ്ടായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനേതിരരെയാണ് ആർസിബി കളിക്കളത്തിൽ ഇറങ്ങിയത്. എന്നാൽ കടുത്ത മഴ മൂലം മത്സരം മുടങ്ങുകയും പ്ലേ ഓഫ് കാണാതെ കൊൽക്കത്ത ടീം ഐപിഎല്ലിൽ നിന്ന് പുറത്താവുകയും ചെയ്തു.വെള്ള നിറത്തിൽ ഒത്തൊരുമിച്ച്,മഴ തുടരുമ്പോളും മടങ്ങി പോകാതെ നിന്ന കോഹ്ലി ആരാധകരായിരുന്നു ഇന്നലത്തെ ദിവസത്തെ ഏറ്റവും മനോഹരമായ ഐപിഎൽ കാഴ്ച.

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ ഇന്ന് ഔദ്യോഗികമായി സ്ഥനാരോഹണമേൽക്കും.പ്രാദേശിക സമയം 10 മണിക്ക് (ഇന്ത്യൻ സമയം 1.30 ന് ) വത്തിക്കാനിലെ സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ ആരംഭിക്കുന്ന സ്ഥനാരോഹരണചടങ്ങുകൾ ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കും.കർദിനാൾമാരെ അനുഗമിച്ചുകൊണ്ട് പ്രധാന ബലിവേദിയിലേക്ക് എത്തിച്ചേരുന്ന മാർപാപ്പ കുർബ്ബാനയിലെ ധന്യമുഹൂർത്തത്തിൽ വലിയ ഇടയന്റെ വസ്ത്രവും (പാലിയം),സ്ഥാനമോതിരവും സ്വീകരിച്ച് കൊണ്ട് ഔദ്യോഗികമായി സഭയുടെ സാരഥിയായി ചുമതലയേൽക്കും.കുർബ്ബാനക്ക് ശേഷം തന്റെ പ്രതേക വാഹനമായ പോപ്പ് മൊബീലിൽ സഞ്ചരിച്ചുകൊണ്ട് വിശ്വാസികൾക്ക് അനുഗ്രഹം ചൊരിയുന്ന ചടങ്ങും ഇതിനൊപ്പമുണ്ടാവും. അതിവിഷിഷ്ഠമായ ഈ ചടങ്ങിന്റെ ഭാഗമാകാൻ വിശ്വാസികളുടെ വൻ പ്രവാഹമാണ് വത്തിക്കാനിലേക്ക് ഒഴുകിയെത്തുന്നത്. യുഎസ്, ഉക്രൈൻ, ഓസ്ട്രേലിയ, ജെർമനി,കാനഡ, എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർക്കും, മറ്റു പ്രതിനിധികൾക്കും പുറമെ മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽ നിന്നും,ദീർഘകാലം സേവനമനുഷ്ടച്ച പെറുവിൽ നിന്നും അനേകം വിശ്വാസികൾ വത്തിക്കാനിലെത്തി. സെന്റ് പീറ്റേർഴ്സ് ബസിലിക്കയോട് ചേർന്നുള്ള വത്തിക്കാൻ കൊട്ടാരത്തിലാവും ഇനി മുതൽ ലിയോ പതിനാലാമന്റെ താമസം.ഇദ്ദേഹവും മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുടെ കാലടികൾ പിന്തുടരുമെന്നത് വാക്കുകളിൽ നിന്ന് വ്യക്തമാക്കി.നയതന്ത്ര പ്രതിനിധികളോടായി സംസാരിക്കവേ, കുടിയേറ്റക്കാരെ നിന്ദിക്കരുതെന്നും അവരുടെ അന്തസ്സിന് വില കൽപ്പിക്കണമെന്നും സ്വന്തം ജീവിതത്തിന്റെ പൂർവ്വകാലങ്ങളെ തുറന്നുകാണിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

Other News in this category

  • യൂറോപ്പിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ അടക്കമുള്ള ജോലിക്കാർ വീണ്ടും യുകെയിൽ എത്തുമോ? ബ്രെക്‌സിറ്റ് കരാറുകൾ ഒന്നൊന്നായി ബ്രേക്കുചെയ്ത് ലേബർ സർക്കാർ, പിൻവാതിൽ നിയമനമെന്ന് കെമി
  • കുറ്റവാളികളെക്കൊണ്ട് റോഡുകളിലെ കുഴി നികത്തിക്കും, ചവർ ബിന്നുകൾ ക്ളീൻ ചെയ്യിക്കും, യുകെയിൽ ചെറിയ കുറ്റങ്ങൾക്ക് ഇനി ശിക്ഷകൾ ഇങ്ങനെയൊക്കെ
  • പാര്‍ക്കിംഗ് ഫൈന്‍ 75 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ നീക്കം! ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പാര്‍ക്കിംഗ് ടിക്കറ്റുകളുടെ ക്യാപ്പ് ഇല്ലാതാക്കാൻ പദ്ധതിയുമായി മന്ത്രിമാർ!
  • ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ബിസിനസ്സ് പാർക്കിൽ തീപിടിത്തം: യുവതിയടക്കം രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു! അപകടത്തിൽ മൂന്ന് മരണം!
  • ഉത്തർപ്രദേശിലെ സാധാരണ കർഷകന്റെ മകനായ ഇന്ത്യൻ യുവാവ് ഇംഗ്ലീഷ് കൗൺസിലിൽ മേയറായി! എല്ലവരേയും ഒരേപോലെ ചേർത്തുപിടിക്കുമെന്ന് വെല്ലിംഗ്ബറോയുടെ ഇന്ത്യൻ നഗരപിതാവ്
  • അസ്സിസ്റ്റഡ് ഡൈയിങ്, ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള മെഡിക്കൽ സ്റ്റാഫിന് രോഗിയെ മരണം തിരഞ്ഞെടുക്കാൻ നിർബന്ധിക്കാൻ കഴിയില്ല, നിയമമാറ്റത്തിന് വോട്ടുചെയ്‌ത്‌ എംപിമാർ
  • യുകെയിൽ ഭവനരഹിതരായ അസുഖബാധിതരുടെ എണ്ണം 60000 ത്തിനും മുകളിൽ! സോഷ്യൽ ഹൌസിങ് വഴി വാടക വീടുകൾ നൽകുന്നതും കുത്തനെ കുറഞ്ഞു
  • അസിസ്റ്റഡ് ഡൈയിംഗ്: ഡോക്ടറുടെ സഹായത്തോടെയുള്ള മരണ ബിൽ മാറ്റങ്ങളോടെ പാസ്സാക്കാൻ പാർലമെന്റ് ചർച്ച ചെയ്യുന്നു; ബിൽ വോട്ടിനിടുന്നത് ജൂണിൽ
  • ജയിലുകളിൽ നിന്ന് ആയിരത്തോളം തടവുകാരെ പുറത്തുവിടുന്നു, നാലുവർഷം വരെ തടവുശിക്ഷ കിട്ടിയവർ പുറത്തിറങ്ങും; കുറ്റവാളികളായ കുടിയേറ്റക്കാരും സ്വതന്ത്രരാകും; നടപടി സ്ഥല പരിമിതി മൂലമെന്നും അധികൃതർ
  • ജനിച്ച് മിനിറ്റുകൾക്കുള്ളിൽ വഴിയരികിൽ ഉപേക്ഷിച്ച 3 കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കണ്ടെത്താൻ പോലീസിന്റെ ഡി.എൻ.എ ടെസ്റ്റ്, ഡോർ ടു ഡോർ നാന്നൂറോളം വീടുകളിൽ കയറി പരിശോധിക്കും
  • Most Read

    British Pathram Recommends