18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : യൂറോപ്പിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ അടക്കമുള്ള ജോലിക്കാർ വീണ്ടും യുകെയിൽ എത്തുമോ? ബ്രെക്‌സിറ്റ് കരാറുകൾ ഒന്നൊന്നായി ബ്രേക്കുചെയ്ത് ലേബർ സർക്കാർ, പിൻവാതിൽ നിയമനമെന്ന് കെമി >>> കുറ്റവാളികളെക്കൊണ്ട് റോഡുകളിലെ കുഴി നികത്തിക്കും, ചവർ ബിന്നുകൾ ക്ളീൻ ചെയ്യിക്കും, യുകെയിൽ ചെറിയ കുറ്റങ്ങൾക്ക് ഇനി ശിക്ഷകൾ ഇങ്ങനെയൊക്കെ >>> പോപ്പ് ലിയോ പതിനാലാമൻ അഭിഷിക്തനാകുന്നു…സെന്റ് പീറ്റേഴ്‌സ്ബർഗിലെ സ്ഥാനാരോഹണ കുർബ്ബാനയോടെ ഔദ്യോഗികമായി സ്ഥാനമേൽക്കും >>> ലെസ്റ്ററിൽ അജയ്യശക്തിയായി കേരള നഴ്‌സസ് യുകെയുടെ രണ്ടാം സമ്മേളനം! യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 67000 മലയാളി നഴ്‌സുമാർ! എൻഎംസി ചീഫ് എക്സിക്യൂട്ടീവിന്റെ വെളിപ്പെടുത്തൽ, ആരവങ്ങളോടെ ഏറ്റുവാങ്ങി, പുതിയ അറിവും നിറവും നേടി മലയാളി നഴ്‌സുമാർ! >>> പാര്‍ക്കിംഗ് ഫൈന്‍ 75 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ നീക്കം! ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പാര്‍ക്കിംഗ് ടിക്കറ്റുകളുടെ ക്യാപ്പ് ഇല്ലാതാക്കാൻ പദ്ധതിയുമായി മന്ത്രിമാർ! >>>
Home >> NEWS
ലെസ്റ്ററിൽ അജയ്യശക്തിയായി കേരള നഴ്‌സസ് യുകെയുടെ രണ്ടാം സമ്മേളനം! യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 67000 മലയാളി നഴ്‌സുമാർ! എൻഎംസി ചീഫ് എക്സിക്യൂട്ടീവിന്റെ വെളിപ്പെടുത്തൽ, ആരവങ്ങളോടെ ഏറ്റുവാങ്ങി, പുതിയ അറിവും നിറവും നേടി മലയാളി നഴ്‌സുമാർ!

ജിജോ വാളിപ്ലാക്കീല്‍

Story Dated: 2025-05-18

ഇന്നലെ അക്ഷരാർത്ഥത്തിൽ ലെസ്റ്ററിലെ പ്രജാപതി ഹാൾ, യുകെയിലെ മലയാളി നഴ്‌സുമാരുടെ സമുദ്രമായി മാറി എന്നുതന്നെ പറയാം. കേരള നഴ്‌സസ് യുകെ സംഘടിപ്പിച്ച രണ്ടാമത് കോൺഫറൻസിൽ പങ്കെടുക്കാൻ യുകെയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള മലയാളി നഴ്‌സുമാർ അതിരാവിലെ മുതൽ ലെസ്റ്ററിലെ സമ്മേളന ഹാളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. 

യുകെയിലെ നഴ്‌സുമാരുടെ രജിസ്‌ട്രേഷനും നിയമനങ്ങളും നിയന്ത്രിക്കുന്ന നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ അഥവാ എൻഎംസിയുടെ ചീഫ് എക്സിക്യൂട്ടീവ് പോള്‍ റീസ്, യുകെയിലെ ആദ്യ മലയാളി എംപിയും നഴ്‌സുമായി സോജൻ ജോസഫ്, ആർസി.എൻ. പ്രസിഡന്റും മലയാളി നഴ്‌സുമായി ബിജോയ് സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം ആരോഗ്യമേഖലയിലെ മറ്റുപ്രമുഖരും പങ്കെടുത്ത സമ്മേളനം എന്തുകൊണ്ടും യുകെയിലെ മലയാളി നഴ്‌സുമാരുടെ അപൂർവ്വ സംഗമവേദികളിൽ ഒന്നായി മാറി. 

യുകെ മലയാളി നഴ്‌സുമാരുടെ കൂട്ടായ്മയുടെ ചരിത്രര്‍ത്തിലെ അപൂര്‍വ്വ നിമിഷങ്ങളായിരുന്നു ശനിയാഴ്ച മെയ് 17 ാം തീയതി ലെസ്റ്ററിലെ പ്രജാപതി ഹാളില്‍ അരങ്ങേറിയത്. യുകെയുടെ നാനാഭാഗത്തു നിന്നൂം ഒത്തുകൂടിയ ആയിരത്തോളം നഴ്‌സുമാര്‍ മലയാളി ഐക്യം അരക്കിട്ടുറപ്പിച്ചു.

കൂട്ടായ്മയുടെ തെളിവായി എല്ലാ നഴ്‌സുമാരും പ്രതിഞ്ജ ചെല്ലുന്നൂ

നനീറ്റനില്‍ നഴ്‌സായ ജോബി ഐത്തില്‍ എന്ന മെയില്‍ നഴ്‌സ് തുടക്കമിട്ട കേരള നേഴ്‌സസ് യുകെ എന്ന കൂട്ടായ്മ ഇപ്പോള്‍ യുകെയുടെ അങ്ങോളമിങ്ങോളമുള്ള പതിമൂവായിരത്തോളം നഴ്‌സുമാരുടെ വൻ കൂട്ടായ്മയായി പടർന്നുപന്തലിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററില്‍ വിജയകരമായി നടന്ന ഒന്നാം കോണ്‍ഫറന്‍സിന് ശേഷം ലെസ്റ്ററിലെ കോള്‍ഫറന്‍സിനും ആയിരത്തോളം മലയാളി നഴ്‌സുമാരെ സാക്ഷിയാക്കി ഇന്നലെ തിരിതെളിഞ്ഞപ്പോൾ, ചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണ ലിപികളിൽ അതും ഇടംപിടിച്ചു. 

ആയിരത്തോളം നേഴ്‌സുമാര്‍ ഹാളില്‍

എന്‍എംസി ചീഫ് എക്‌സികൂട്ടീവും റജിസ്ട്രാറുമായ പോള്‍ റീസ് മുഖ്യാഥിതിയായി പങ്കെടുത്ത്, ഭദ്രദീപം കൊളുത്തിയതോടെ രണ്ടാം കോണ്‍ഫറന്‍സിന് തുടക്കമായി.  യുകെ മലയാളികളുടെ അഭിമാനമായ ആദ്യ ബ്രിട്ടീഷ്‌ പാര്‍ലമെന്റ് അംഗമായ മലയാളി സോജന്‍ ജോസഫ് വിശിഷ്ടാതിഥിയായി സംബന്ധിച്ചിരുന്നു.

അതിഥികള്‍ സ്റ്റേജില്‍

അതിനൊപ്പം ആദ്യമായി മലയാളി നഴ്‌സുമാരുടെ പെരുമ റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ തലപ്പത്തും എത്തിച്ച് അഭിമാനമായ കഥാപാത്രം  ബിജോയ് സെബാസ്റ്റ്യനൂം അഥിതിയായി പങ്കെടുത്തു. കൂടാതെ ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പറ്റല്‍ ചീഫ് നഴ്‌സ് ജൂലി ഹോഗും, ചീഫ് എക്‌സിക്യുട്ടീവ് റിച്ചാര്‍ഡ് മിച്ചലും ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികളായി.

രാവിലെ  9 മണിക്കുതന്നെ കോണ്‍ഫറന്‍സിന് തുടക്കം കുറിച്ചു. കോണ്‍ഫറന്‍സ് പ്രോഗ്രാം ലീഡായ മിനിജ ജോസഫ്, പ്രോഗ്രാമിന്റെ  സമയ കൃത്യതയെക്കുറിച്ച് സദസ്സിനെ അറിയിച്ചതും കേരളത്തിലെ പ്രോഗ്രാമുകളുടെ സമയനിഷ്ഠയെക്കുറിച്ച് അറിയാവുന്ന മലയാളി നഴ്‌സുമാർ എല്ലാവരും സാകൂതം ചിരിയോടെയാണ് അത് ശ്രവിച്ചത്.  സമയ കൃമം പാലിക്കുന്നതില്‍ മിനിജയുടെ കൃത്യ നിഷ്ഠിത പരിപാടികള്‍ കൃത്യ സമയത്ത് തന്നെ തീരുന്നതിന് സഹായകമായി.

സോജന്‍ എം പിയും മുഖ്യാതിഥി പോള്‍ റീസും

മാഞ്ചസ്റ്റര്‍ ഹോസ്പിറ്റലിലെ അഡ്വാന്‍സ് ക്ലിനിക്കല്‍ പ്രാക്ടീഷണറായ സീമ സൈമണ്‍ ആമുഖമായി ഹാളില്‍ പാലിക്കേണ്ട നിബന്ധനകളക്കുറിച്ചു അറിയിച്ചു. തുടന്ന് കേരളാ നഴ്‌സസ് യുകെ ഫെയ്‌സ് ബുക്ക്  കൂട്ടായ്മയുടെ ശില്പി ജോബി ഐത്തലിന്റെ സ്വാഗത പ്രസംഗമായിരുന്നു. രണ്ടാമതും കോണ്‍ഫറന്‍സിന് എത്തിച്ചേര്‍ന്ന നഴ്‌സുമാരുടെ, ഈ കൂട്ടായ്മയോടുള്ള വിശ്വാസത്തെയും അർപ്പണബോധത്തെയും ജോബി നന്ദിയോടെ സ്മരിച്ചു. ഈ കൂട്ടായ്മ വളര്‍ന്ന് യുകെയില്‍ എത്തിച്ചേർന്നിട്ടുള്ള എല്ലാ നഴ്‌സുമാര്‍ക്കൂം അവരുടെ കരിയറില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളിലേയ്ക്ക് എത്തിച്ചേരുവാനല്ല വഴിയൊരുക്കട്ടെയെന്നും  ജോബി ആശംസിച്ചു. ജോബിയുടെ വാക്കുകൾ കരഘോഷത്തോടെയാണ് ഓരോ മലയാളി നഴ്‌സുമാരും ഏറ്റെടുത്തത്.

കേരള നേഴ്‌സ് യുകെ സ്ഥാപകന്‍ ജോബി ഐത്തില്‍

തുടര്‍ന്ന് നടന്ന കരിയര്‍ ഗൈഡന്‍സ്പ്രസന്റേഷന്‍സില്‍ ഷീബാ ഫിലിപ്പൂം, ഡില്ലാ ഡേവിസും മഞ്ജു പള്ളം, റോസ്‌മേരി മാത്യൂ എന്നിവറം അവരവരുടെ സ്‌പെഷ്യാലിറ്റിയില്‍ ക്ലാസുകള്‍ എടുത്തു. 

11:30 ഓടു കൂടി കോണ്‍ഫറന്‍സ് സമ്മേളനം ആരംഭിച്ചു. കോണ്‍ഫറന്‍സിന്റെ ആഥിതേയരായ  ലെസ്റ്റർ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ മലയാളി നഴ്‌സും പേഷ്യന്റ് പാത്‌വേ ഫെയിസിലിറ്റേറ്ററുമായ സ്റ്റെഫി ഹര്‍ഷാല്‍, ഓരോ അതിഥികളേയും പ്രത്യേകം സ്റ്റേജിലേയ്ക്ക് ക്ഷണിക്കുകയും സംഘാടകര്‍ പൂച്ചെണ്ട് കൊടുത്ത് സ്വീകരിക്കുകയും ചെയ്തു. 

പോള്‍ റീസിന് പൂച്ചെണ്ട് നല്കി സ്വീകരിക്കുന്ന അജിമോള്‍ പ്രദീപ്

അതിനുശേഷം കേരള നഴ്‌സസ് കൂട്ടായ്മയുടെ മറ്റൊരു പ്രധാന സംഘാടകനും നോട്ടിംങ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സര്‍ജറി വിഭാഗം മേട്രനുമായ മാത്തുക്കുട്ടി ആനകുത്തിക്കല്‍ എല്ലാ അഥിതികളെയും സ്വാഗതം ചെയ്തു.

അതിനുശേഷം  ഭദ്രംദീപം കൊളുത്തലും അഥികളുടെ ആശംസാ പ്രസംഗവും നടന്നു. മുഖ്യാഥിതിയായ എന്‍ എം സി ചീഫ് എക്‌സിക്യൂട്ടീവ് പോള്‍ റീസ് പ്രസന്റേഷന്‍ നല്കി. അതില്‍ യുകെയില്‍ റെജിസ്റ്റര്‍ ചെയ്ത മലയാളി നേഴ്‌സുമാരുടെ ഡറ്റയും കാണിച്ചു. 67000 ഓളം മലയാളി നഴ്‌സുമാര്‍ നിലവിൽ എന്‍എംസി റെജിസ്റ്ററിലുണ്ടെന്ന്  പോള്‍ പറഞ്ഞപ്പോൾ, ഹർഷാരവങ്ങളൊടെയാണ് നഴ്‌സുമാർ അതേറ്റെടുത്തത്.

പോള്‍ റീസ് ഭദ്ര ദീപം കൊളുത്തി രണ്ടാം കോണ്‍ഫറന്‍സിന് തുടക്കം കുറിക്കുന്നൂ

യുകെയിലെ മലയാളി കുടിയേറ്റ  സമൂഹത്തിൽ ഇത്രയധികം രജിസ്റ്റേർഡ്  നഴ്‌സുമാര്‍ ഉണ്ടെന്ന യാഥാർഥ്യം പലരും അതിശയത്തോടെയാണ് ശ്രവിച്ചത്. പലർക്കുമിത് പുതിയ അറിവുമായി. നഴ്‌സുമാര്‍ ജോലിസ്ഥലത്ത് നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരത്തെക്കുറിച്ചും പോള്‍ വിശദമായി സംസാരിച്ചു. പിന്നീട് യുകെ മലയാളി എംപിയും നഴ്‌സുമായ സോജന്‍ ജോസഫിന്റെ ഊഴമായിരുന്നു.

 

മലയാളികളുടെ അഭിമാനം യുകെ പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫ്

നഴ്‌സുമാര്‍ ജോലിസ്ഥലങ്ങളില്‍ നേരിടുന്ന വിഷയങ്ങൾ ഉയർത്തി പലരും ഉന്നയിച്ച ചോദ്യങ്ങൾക്കും  പുതിയ ഇമിഗ്രേഷന്‍ മാറ്റങ്ങളെക്കുറിച്ചും മറുപടി പറഞ്ഞ സോജൻ, പാര്‍ലമെന്റില്‍ നഴ്‌സുമാരുടെ ശബ്ദമുയർത്താനാണ് കൂടുതൽ ശ്രമിച്ചിട്ടുള്ളതെന്ന് പറഞ്ഞപ്പോള്‍,  സദസ്സ് ഒന്നടങ്കം ഹർഷാരവത്തോടെ കൈയടിച്ച് അനുമോദിച്ചു.

നേഴ്‌സുമാരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്കുന്ന സോജന്‍ ജോസഫ് എം പി

മലയാളി നഴ്‌സുമാരുടെ ഇടയിൽനിന്നും മറ്റൊരു അത്ഭുത വിജയം നേടിയ ആര്‍സിഎന്‍ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്റെ ഊഴമായിരുന്നു പിന്നീട്. പ്രസംഗ തുടക്കം പതുക്കെ ആരംഭിച്ച ബിജോയ്, പിന്നീട് പറഞ്ഞുവന്നപ്പോൾ കത്തിക്കയറി ഒരു തീപന്തമായി മാറി.

 

നേഴ്‌സുമാര്‍ ജോലിസ്ഥലങ്ങളില്‍ അനുഭവിക്കുന്ന പലവിധ പീഡനങ്ങൾക്കുമെതിരെ ആര്‍സിഎന്‍ ശബ്ദമുയര്‍ത്തുമെന്ന്  ഉറക്കെ പ്രഖ്യാപിച്ച ബിജോയ്, യുകെ ഗവണ്മെന്റ് മൈഗ്രന്റ് നഴ്‌സുമാരോട് കാണിക്കുന്ന വിവേചനത്തെയും വിമര്‍ശിച്ചു. ഒരു പെര്‍മനന്റ് റസിഡന്‍സിക്കായി ഗവണ്മെന്റ് ഓരോ നഴ്‌സുമാരില്‍ നിന്നൂം ഈടാക്കുന്നത് മൂവായിരത്തോളം പൗണ്ടാണെന്നും ഇത് വെറും 600 പൗണ്ടിന് നൽകുവാൻ  പറ്റുന്ന കാര്യമാണെന്നും കണക്കുകൾ നിരത്തി ബിജോയ് ചൂണ്ടിക്കാണിച്ചു. 

ഇത്രയും ഭീമമായ തുകയാണ് യുകെയുടെ  ആതുരരംഗത്ത് സേവനം ചെയ്യാൻ  ഓരോ നഴ്‌സുമാരും കൊടുക്കുന്നതെന്ന് ബിജോയി ചൂണ്ടിക്കാണിച്ചു.  ഇതിനെതിരെ ഗവണ്മെന്റില്‍ ആര്‍സിഎൻ  ശക്തമായ സമര്‍ദ്ദം ചെലുത്തിയെന്നും  ഈ തുക കുറച്ചു കൊണ്ടുവരുവാന്‍ യുകെ ഗവണ്മെന്റിനോടുള്ള അഭ്യര്‍ത്ഥന തുടരുമെന്നും ബിജോയ് പറഞ്ഞപ്പോഴും നിർത്താതെ കരഘോഷം മുഴങ്ങി.

നഴ്‌സുമാരുടെ പാനല്‍ ചര്‍ച്ചകളായിരുന്നു പിനീട് അരങ്ങേറിയത്. സോണിയ മണി മോഡറേറ്ററായ പാനല്‍ ചര്‍ച്ചയില്‍, ലോമി പൗലോസ്, ധന്യ രാധാമനു, പാന്‍സി ജോസ് ലീമ ഫിലിപ്പ് തുടങ്ങിയവര്‍ പാനലിസ്റ്റുകളായി.

അതിനുശേഷം നഴ്‌സുമാര്‍ അവതരിപ്പിക്കുന്ന കള്‍ച്ചറന്‍ പ്രോഗ്രാമുകളായി. യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ നഴ്‌സുമാര്‍ വിവിധ നൃത്തരൂപങ്ങൾ സ്റ്റേജില്‍ അവതരിപ്പിച്ചു.

വൈകുന്നേരം അഞ്ചര മണിയോടുകൂടി സിജി സലിംകുട്ടി എല്ലാവര്‍ക്കൂം നന്ദി പറഞ്ഞു. പിന്നീട് വേദിയിലും സദസ്സിലും ഒത്തുകൂടലിന്റെ ആഘോഷങ്ങളും തുടങ്ങി. ഡിജെയ്‌ക്കൊപ്പം നൃത്തം ചവിട്ടിയും അതിനിടയിൽ ചിലരൊക്കെ പരസ്പരം വിശേഷങ്ങള്‍ പങ്കുവെച്ചും സന്തോഷം തിരതല്ലവേ, അടുത്ത സമ്മേളനത്തിൽ വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെ മനസ്സില്ലാമനസ്സോടെ ഓരോരുത്തരായി യാത്രയായി.

 
 

More Latest News

ആ കഥാപാത്രം ഓവർ ആയി പ്രേക്ഷകർക്ക് തോന്നി : പുതിയ ചിത്രത്തിന് വന്ന വിമർശനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാത്യു തോമസ്

കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് മാത്യു തോമസ്. മനോഹരമായ ചിരിയും, ഹൃദ്യമായ അഭിനയവും കൊണ്ട് കഥാപാത്രങ്ങളെ മിഴിവോടെ അവതരിപ്പിച്ച ഒരു കൊച്ചുപയ്യൻ. പിന്നീട് തണ്ണീർമത്തൻ ദിനങ്ങളിൽ നായകനായി വരികയും വിജയ് നായകനായ 'ലിയോ'എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുകയും ചെയ്തു. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ 'ബ്രൊമാൻസ് 'ലെ അഭിനയത്തിന് ഉയരുന്ന വിമർശനങ്ങൾക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാത്യു. ഇതേ ചിത്രം ഒടിടി യിൽ റിലീസ് ആയതിന് ശേഷം മാത്യുവിന്റെ അഭിനയം ഓവർ ആണെന്ന് പറഞ്ഞു പ്രേക്ഷകരിൽ നിന്ന് അഭിപ്രായമുയർന്നിരുന്നു.ആ കഥാപാത്രം ഓവർ ആയത് കൊണ്ട് തന്നെയാണ് പ്രേക്ഷകർ അങ്ങനെ പറഞ്ഞതെന്നും,ആ കഥാപാത്രത്തിന് എല്ലാവരും കൂടി നൽകിയ മീറ്റർ തെറ്റിപ്പോയെന്നും അത് കഥാ പാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ ഉണ്ടായ ജഡ്ജ്മെന്റ്സിന്റെ പ്രശ്നമാണെന്നും മാത്യു പറഞ്ഞു. ചിത്രത്തിൽ ബിന്റോ എന്ന കഥാപാത്രത്തിന്റെ മെഡിക്കൽ കണ്ടീഷനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് ഭൂരിഭാഗം ആളുകൾക്കും വർക്ക്‌ ഔട്ട് ആയിരുന്നില്ല.തന്റെ ഏറ്റവും പുതിയ ചിത്രമായ ലൗലിയുടെ പ്രെസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു മാത്യു. അത് കുറച്ചുകൂടി കൺവീൻസിങ്ങ് ആകുന്ന രീതിയിൽ വൃത്തിക്ക് ചെയ്യണമായിരുന്നു എന്നും മാത്യു കൂട്ടിച്ചേർത്തു.

എവിടെ ചെന്നാലും മലയാളികളാണ് താരം : ചൈന വൻമതിലിന് മുകളിൽ തിരുവാതിരകളി അവതരിപ്പിച്ച് ശ്രദ്ധ നേടി മലയാളികൾ

ഇക്കഴിഞ്ഞ മെയ് 12-ാം തീയതി ചൈന വൻമതിൽ കാണാനെത്തിയ സഞ്ചാരികളുടെ മനസ്സ് കീഴടക്കിയത് നോക്കെത്താദൂരത്തോളം നീണ്ടു നിൽക്കുന്ന മതിലിനെക്കാളും,താളത്തിൽ ചുവടുവയ്ക്കുന്ന ചില മലയാളികളാണ്.കേരളത്തിലെ ഒൻപത് ജില്ലകളിൽ നിന്നായി ഒരേ ട്രാവൽ കമ്പനിയിൽ ബുക്ക്‌ ചെയ്ത് ചൈന കാണാനെത്തിയവരായിരുന്നു ഇവർ.മെയ്‌ ഏഴിന് മുപ്പത്തിയെട്ടുപേർ അടങ്ങുന്ന ഈ മലയാളിക്കൂട്ടം ചൈനയിലേക്ക് പറന്നു. അതിനും മുന്പേ തന്നെ ട്രാവൽ ഏജൻസി എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ കലാപദ്ധതിയുടെ തിരി തെളിഞ്ഞിരുന്നു. കണ്ണൂരുകാരിയായ ഹിമയാണ് വന്മതിലിന് മുകളിൽ തിരുവാതിര കളിക്കാമെന്ന ആശയം മുന്നോട്ട് വച്ചത്.ഇത് വെറുമൊരു യാത്ര മാത്രമായിപ്പോകാതെ മറക്കാൻ കഴിയാത്ത ഒരു അനുഭവം കൂടെയാക്കാനായിരുന്നു ഈ പദ്ധതി. അങ്ങനെ നീണ്ടു നിന്ന ചർച്ചകളുടെ ഫലമായി വന്മതിലിന് മുകളിൽ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് കേരള സാരിയുടെയും വേഷ്ടി മുണ്ടിന്റെയും തിളക്കത്തിൽ പല പ്രായത്തിലുള്ള പത്തോളം പേരുടെ തിരുവാതിര അരങ്ങേരി. കണ്ടു നിന്നവർ കൗതുകം കൊണ്ട് അടുത്ത് കൂടുകയും, സംശയങ്ങൾ ചോദിക്കുകയും ചെയ്തു. എന്തായാലും മനോഹരമായ ഓർമ്മകൾക്ക് വേണ്ടി ഈ മലയാളിക്കൂട്ടം കണ്ടു പിടിച്ച വിദ്യയിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മനുഷ്യനിയന്ത്രണമില്ലാതെ വിമാനം പറന്നത് 10 മിനുട്ട്:സംഭവം നടന്നത് പൈലറ്റ് ശുചിമുറിയിൽ പോയ സമയം സഹപൈലറ്റ് കുഴഞ്ഞു വീണപ്പോൾ

ഒരു വിമാനയാത്രക്കിടയിൽ നടന്ന അത്യപൂർവ്വസംഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ ലോകം.കഴിഞ്ഞ വർഷം ജനുവരി 17 ന് ആണ് സംഭവം.ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടനിൽ നിന്നും 199 യാത്രക്കാരെയും ആറ് ജീവനക്കാരെയും കൊണ്ട് സ്പെയിനിലെ സവിലിലേക്കായിരുന്നു ലുഫ്താൻസയുടെ ഒരു വിമാനം പറന്നിരുന്നത്. പൈലറ്റ് ശുചിമുറിയിലേക്ക് പോയ അതേസമയം സഹപൈലറ്റ് കുഴഞ്ഞുവീഴുകയും,ബോധം നഷ്ടപ്പെട്ടുകൊണ്ടിരുന്ന പരിഭ്രാന്തിയേറിയ സാഹചര്യത്തിൽ ഇയാൾ വിമാനം നിയന്ത്രിക്കാൻ ശ്രമിക്കുകയും ഇതിലൂടെ ഓട്ടോ പൈലറ്റ് മോഡിലായ വിമാനം യാതൊരു പ്രശ്നവും കൂടാതെ പത്ത് മിനുട്ടോളം പറക്കുകയുമായിരുന്നു. തുടർന്ന് ശുചിമുറിയിൽ നിന്നുമെത്തിയ പൈലറ്റിന് കോക്പിറ്റിലേക്ക് കയറാൻ കഴിയാതെ വന്ന സാഹചര്യത്തിൽ, അതിന് വേണ്ടി പരിശ്രമിക്കുന്നതിനിടെ സഹപൈലറ്റിന്റെ നിയന്തരപ്രയത്നത്തിൽ തുറക്കാൻ കഴിയുകയുമാണുണ്ടായത്.ഡിപിഎ എന്ന ജെർമൻ വാർത്ത ഏജൻസിയാണ് ഈ ഭാഗ്യപരീക്ഷണത്തിന്റെ കഥ ലോകത്തെ അറിയിച്ചത്.

വെള്ളപ്പടയിൽ നിറഞ്ഞ ആരവത്തിൽ ചിന്നസ്വാമി സ്റ്റേഡിയം: ടെസ്റ്റ്‌ ക്രിക്കറ്റ് ജേഴ്സിയിലെത്തി സ്നേഹം അറിയിച്ച് കോഹ്ലി ആരാധകർ, മത്സരം മുടക്കി മഴ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ വിരാട് കോഹ്ലി ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്ത പങ്കുവച്ചതിന് പിന്നാലെ ഇന്നലെ ഐപിഎൽ മത്സരവേദിയിൽ ആദരവുമായെത്തി ആരാധകർ.ടെസ്റ്റ്‌ ക്രിക്കറ്റിൽ പതിനാല് വർഷം തിളങ്ങിയ താരം കഴിഞ്ഞ ദിവസം തന്റെ സമൂഹമാധ്യമങ്ങളിൽ ഹൃദ്യമായ ഒരു കുറിപ്പിലൂടെ വിരമിക്കൽ വാർത്ത അറിയിച്ചത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ ഇന്ന്,ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയുടെ തലവനായി ചരിത്രമുഹൂർത്തങ്ങൾ സമ്മാനിച്ച തങ്ങളുടെ താരത്തിനെ 18-ാം നമ്പർ ജേഴ്‌സി അണിഞ്ഞാണ് ആരാധകർ സ്വീകരിച്ചത്.ഈ ദൃശ്യവിരുന്ന് ആരാധകക്കൂട്ടം ഒറ്റക്കെട്ടായി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.അത്കൊണ്ട് തന്നെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്റ്റേഡിയം പരിസരത്തിൽ കോഹ്ലിയുടെ ജേഴ്സി വിൽക്കാനെത്തിയ ധാരാളം കച്ചവടക്കാരുമുണ്ടായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനേതിരരെയാണ് ആർസിബി കളിക്കളത്തിൽ ഇറങ്ങിയത്. എന്നാൽ കടുത്ത മഴ മൂലം മത്സരം മുടങ്ങുകയും പ്ലേ ഓഫ് കാണാതെ കൊൽക്കത്ത ടീം ഐപിഎല്ലിൽ നിന്ന് പുറത്താവുകയും ചെയ്തു.വെള്ള നിറത്തിൽ ഒത്തൊരുമിച്ച്,മഴ തുടരുമ്പോളും മടങ്ങി പോകാതെ നിന്ന കോഹ്ലി ആരാധകരായിരുന്നു ഇന്നലത്തെ ദിവസത്തെ ഏറ്റവും മനോഹരമായ ഐപിഎൽ കാഴ്ച.

ഇന്ന് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം : സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥനാരോഹരണ കുർബ്ബാനയിൽ വിശ്വാസി ജനങ്ങളുടെ പ്രവാഹം

ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ ഇന്ന് ഔദ്യോഗികമായി സ്ഥനാരോഹണമേൽക്കും.പ്രാദേശിക സമയം 10 മണിക്ക് (ഇന്ത്യൻ സമയം 1.30 ന് ) വത്തിക്കാനിലെ സെന്റ് പീറ്റേർഴ്സ് ബസിലിക്കയിൽ ആരംഭിക്കുന്ന സ്ഥനാരോഹരണചടങ്ങുകൾ ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കും.കർദിനാൾമാരെ അനുഗമിച്ചുകൊണ്ട് പ്രധാന ബലിവേദിയിലേക്ക് എത്തിച്ചേരുന്ന മാർപാപ്പ കുർബ്ബാനയിലെ ധന്യമുഹൂർത്തത്തിൽ വലിയ ഇടയന്റെ വസ്ത്രവും (പാലിയം),സ്ഥാനമോതിരവും സ്വീകരിച്ച് കൊണ്ട് ഔദ്യോഗികമായി സഭയുടെ സാരഥിയായി ചുമതലയേൽക്കും.കുർബ്ബാനക്ക് ശേഷം തന്റെ പ്രതേക വാഹനമായ പോപ്പ് മൊബീലിൽ സഞ്ചരിച്ചുകൊണ്ട് വിശ്വാസികൾക്ക് അനുഗ്രഹം ചൊരിയുന്ന ചടങ്ങും ഇതിനൊപ്പമുണ്ടാവും. അതിവിഷിഷ്ഠമായ ഈ ചടങ്ങിന്റെ ഭാഗമാകാൻ വിശ്വാസികളുടെ വൻ പ്രവാഹമാണ് വത്തിക്കാനിലേക്ക് ഒഴുകിയെത്തുന്നത്. യുഎസ്, ഉക്രൈൻ, ഓസ്ട്രേലിയ, ജെർമനി,കാനഡ, എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർക്കും, മറ്റു പ്രതിനിധികൾക്കും പുറമെ മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽ നിന്നും,ദീർഘകാലം സേവനമനുഷ്ടച്ച പെറുവിൽ നിന്നും അനേകം വിശ്വാസികൾ വത്തിക്കാനിലെത്തി. സെന്റ് പീറ്റേർഴ്സ് ബസിലിക്കയോട് ചേർന്നുള്ള വത്തിക്കാൻ കൊട്ടാരത്തിലാവും ഇനി മുതൽ ലിയോ പതിനാലാമന്റെ താമസം.ഇദ്ദേഹവും മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുടെ കാലടികൾ പിന്തുടരുമെന്നത് വാക്കുകളിൽ നിന്ന് വ്യക്തമാക്കി.നയതന്ത്ര പ്രതിനിധികളോടായി സംസാരിക്കവേ, കുടിയേറ്റക്കാരെ നിന്ദിക്കരുതെന്നും അവരുടെ അന്തസ്സിന് വില കൽപ്പിക്കണമെന്നും സ്വന്തം ജീവിതത്തിന്റെ പൂർവ്വകാലങ്ങളെ തുറന്നുകാണിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

Other News in this category

  • മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ്‌ കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്
  • ലണ്ടനിൽ തൊഴിലിടത്തിൽ മലയാളി കുടുംബനാഥൻ കുഴഞ്ഞുവീണ് മരിച്ചു! വിടപറഞ്ഞത് സൗത്തോളിൽ കുടുംബസമേതം താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി; യുകെ മലയാളികൾക്കിടയിൽ കുഴഞ്ഞുവീണ് മരണങ്ങൾ തുടർക്കഥ!
  • പുതിയ നിയമമാറ്റങ്ങൾ മൂലം ആയിരക്കണക്കിന് നഴ്‌സുമാർ യുകെ വിടുമെന്ന മുന്നറിയിപ്പുമായി റോയൽ കോളേജ്, കർശന നിയന്ത്രണം നിലവിലുള്ള മലയാളി നഴ്‌സുമാരേയും ബാധിക്കുമോ? ഇന്ത്യൻ വിദ്യാർത്ഥികളേയും എങ്ങനെയൊക്കെ ബാധിക്കും? അറിയുക
  • യുകെയും യുഎസും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമ്പോൾ, നഴ്‌സുമാർക്കും അധ്യാപകർക്കും ഗോൾഡൻ വിസ ഓഫറുമായി യു.എ.ഇ, നഴ്‌സസ് ദിന സമ്മാനമെന്ന് ഭരണാധിപർ! ഏതുവിധത്തിലും ഹെൽത്ത് കെയർ ജീവനക്കാരെ പിടിച്ചുനിർത്താനുള്ള വഴിയെന്നും വിലയിരുത്തൽ
  • സിന്ധു നദീജല കരാർ മരവിപ്പിക്കുന്നതിൽ പുനംപരിശോധന ആവശ്യപ്പെട്ട് പാകിസ്ഥാൻ: അഭ്യർത്ഥന പ്രകടിപ്പിച്ചത് ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് കത്ത് നൽകിക്കൊണ്ട്
  • വെടിനിർത്തലിന്റെ സമാധാനത്തിൽ ക്ലാസ്സ്‌ മുറികളിലേക്ക് : ഓപ്പറേഷൻ സിന്ദൂറിന് ശേഷം അടച്ചിട്ട അതിർത്തിയിലെ സ്കൂളുകൾ തുറക്കുന്നു
  • പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്
  • ജൂനിയർ അഭിഭാഷകയുടെ മുഖം തകർത്ത് ക്രൂരത : മോപ്പ് സ്റ്റിക്ക് ഉപയോഗിച്ച് മൃഗീയമായി അടിച്ച് പരിക്കേൽപ്പിച്ച സീനിയർ അഭിഭാഷകൻ ഒളിവിൽ
  • യുകെയിലെ സൂപ്പർമാർക്കറ്റ് ചെക്ക് ഔട്ടുകളിൽ വലിയ മാറ്റം വരുന്നു; കോൺടാക്റ്റ്‌ലെസ് കാർഡിന്റെ 100 പൗണ്ട് പരിധി എടുത്തുകളയും; പർച്ചേസും പേയ്‌മെന്റും കൂടുതലും എളുപ്പവുമാക്കുമെന്ന് ഷോപ്പുകൾ, പണമോഷണ ചീറ്റിംഗ് ഭയപ്പാടിൽ ഷോപ്പർമാരും!
  • വിദേശ ഹെൽത്ത് കെയർ വിസ അവസാനിപ്പിക്കും, സ്‌കിൽഡ് വർക്കേഴ്‌സിനും ഡിപെൻഡന്റുകൾക്കും നിയന്ത്രണങ്ങൾ, പോസ്റ്റ് സ്റ്റഡി കാലാവധി കുറച്ചു, ഇംഗ്ലീഷ് ടെസ്റ്റ് നിർബന്ധം, സെറ്റില്മെന്റിന് കൂടുതൽ സമയം; യുകെയിലെ പുതിയ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ വിശദമായി അറിയുക
  • Most Read

    British Pathram Recommends