18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : പാര്‍ക്കിംഗ് ഫൈന്‍ 75 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ നീക്കം! ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പാര്‍ക്കിംഗ് ടിക്കറ്റുകളുടെ ക്യാപ്പ് ഇല്ലാതാക്കാൻ പദ്ധതിയുമായി മന്ത്രിമാർ! >>> ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ബിസിനസ്സ് പാർക്കിൽ തീപിടിത്തം: യുവതിയടക്കം രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു! അപകടത്തിൽ മൂന്ന് മരണം! >>> ഉത്തർപ്രദേശിലെ സാധാരണ കർഷകന്റെ മകനായ ഇന്ത്യൻ യുവാവ് ഇംഗ്ലീഷ് കൗൺസിലിൽ മേയറായി! എല്ലവരേയും ഒരേപോലെ ചേർത്തുപിടിക്കുമെന്ന് വെല്ലിംഗ്ബറോയുടെ ഇന്ത്യൻ നഗരപിതാവ് >>> അസ്സിസ്റ്റഡ് ഡൈയിങ്, ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള മെഡിക്കൽ സ്റ്റാഫിന് രോഗിയെ മരണം തിരഞ്ഞെടുക്കാൻ നിർബന്ധിക്കാൻ കഴിയില്ല, നിയമമാറ്റത്തിന് വോട്ടുചെയ്‌ത്‌ എംപിമാർ >>> ലണ്ടനിൽ തൊഴിലിടത്തിൽ മലയാളി കുടുംബനാഥൻ കുഴഞ്ഞുവീണ് മരിച്ചു! വിടപറഞ്ഞത് സൗത്തോളിൽ കുടുംബസമേതം താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി; യുകെ മലയാളികൾക്കിടയിൽ കുഴഞ്ഞുവീണ് മരണങ്ങൾ തുടർക്കഥ! >>>
Home >> NEWS
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ്‌ കുമാർ നിയമിതനായി: ചുമതലയേൽക്കുന്നത് മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്ക്

സ്വന്തം ലേഖകൻ

Story Dated: 2025-05-17

സി.പി.ഐ.എം സംസ്ഥാന സമിതിയംഗവും കോഴിക്കോട് (നോര്‍ത്ത്) മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ എം.എല്‍.എ യുമായിരുന്ന എ. പ്രദീപ് കുമാറിനെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. മുന്‍ സെക്രട്ടറി കെ.കെ. രാഗേശിന്റെ ഒഴിവിലേക്കാണ് പ്രദീപ് കുമാർ നിയമിതനായത്.

വടകര താലൂക്കിലെ നാദാപുരം സമീപമുള്ള ചേലക്കാട് സ്വദേശിയായ പ്രദീപ് കുമാര്‍ 1980 കളില്‍ സ്റ്റൂഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ) പ്രവര്‍ത്തകനായാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.തുടർന്ന് എസ്.എഫ്.ഐ യുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. പന്ത്രണ്ടാമത്തേയും, പതിമൂന്നാമത്തെയും, പതിനാലാമത്തെയും കേരള നിയമസഭകളില്‍ കോഴിക്കോട് (നോര്‍ത്ത്) മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.തന്നെ പാർട്ടി ഏൽപ്പിച്ച ഈ കർത്തവ്യം ഭംഗിയായി നിറവഹിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

More Latest News

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കോട്ടയം നസീർ: കൂടെ നിന്ന് ഫോട്ടോ എടുക്കാനും താൻ വരച്ച ചിത്രങ്ങളുടെ പുസ്തകം നൽകാനും സാധിച്ചെന്ന് നടൻ

തമിഴകത്തിന്റ സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിട്ട് കണ്ട അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് മലയാളികൾക്ക് ഏറെ സുപരിചിതനായ മിമിക്രി കലാകാരനായ കോട്ടയം നസീർ. തമിഴ് സൂപ്പർ ഹിറ്റ്‌ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ രജനികാന്തിന്റെ സിനിമാ സെറ്റിലെത്തിയാണ് കോട്ടയം നസീർ നേരിട്ട് സന്ദർശിച്ചത്.ചെറുപ്പം തൊട്ട് താൻ ആരാധിച്ചിരുന്ന താരത്തെ നേരിട്ട് കാണാനും തന്റെ ചിത്രങ്ങൾ അടങ്ങിയ പുസ്തകം സമ്മാനിക്കാനും കൂടെ നിന്ന് അദ്ദേഹം ചേർത്ത് നിർത്തിയ നിമിഷം ചിത്രമായി പകർത്താനുമൊക്ക സാധിച്ചത് പടച്ചവന്റെ തിരക്കാഥയാണെന്ന് നസീർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ആ ഹൃദ്യമായ കുറിപ്പ് ഇങ്ങനെയാണ് " ഒരു കഥ സൊല്ലട്ടുമാ..വർഷങ്ങൾക്ക് മുൻപ്... കറുകച്ചാലിലെ ഓലമേഞ്ഞ'മോഡേൺ' സിനിമാ ടാകീസിൽ ചരൽ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനിൽ കണ്ട് ആരാധിച്ച മനുഷ്യൻ..പിന്നീട് ചിത്രകാരനായി ജീവിച്ച നാളുകൾ.. എത്രയോ ചുവരുകളിൽ 'ഈ സ്റ്റൈൽ മന്നന്റെ' എത്രയൊക്കെ സ്റ്റൈലൻ ചിത്രങ്ങൾ വരച്ചിട്ടു...പിന്നീട് മിമിക്രി എന്ന കലയിൽ പയറ്റുന്ന കാലത്ത് എത്രയോ വേദികളിൽ ആ സ്റ്റൈലുകൾ അനുകരിച്ചു.ഇന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ വരച്ച ചിത്രങ്ങൾ അടങ്ങിയ "ART OF MY HEART " എന്ന ബുക്ക്‌ ജയിലർ ടുവിന്റെ സെറ്റിൽ വച്ച് സമ്മാനിച്ചപ്പോൾ ഓരോ ചിത്രങ്ങളും ആസ്വദിച്ച് കാണുകയും,തോളിൽ കയ്യിട്ട് ചേർത്ത് നിർത്തി ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തപ്പോൾ സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടുന്നില്ല. മനസ്സിൽ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു.ഇവിടെ വരെ എത്തിച്ച ദൈവത്തിനും, മാതാപിതാക്കൾക്കും, ഗുരുക്കന്മാർക്കും നിങ്ങൾ ഓരോരുത്തർക്കും നന്ദി.അല്ലെങ്കിലും 'പടച്ചവന്റെ തിരക്കഥ',അത് വല്ലാത്തൊരു തിരക്കാഥയാ.

ശ്രദ്ധിച്ച് നോക്കിയാൽ മാറ്റമറിയാം :പത്തു വർഷങ്ങൾക്ക് ശേഷം ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ഗൂഗിൾ

ലോകമെമ്പാടും ഉപയോക്താക്കളുള്ള ടെക് കമ്പനിയായ ഗൂഗിൾ പത്ത് വർഷങ്ങൾക്ക് ശേഷം ലോഗോയിൽ വരുത്തിയ ചെറിയ മാറ്റം ഇന്ന് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.ഏറെ ആകർഷകവും, മനസ്സിൽ പതിയുന്നതുമായ ഗൂഗിളിന്റെ ഇംഗ്ലീഷിൽ 'ജി'എന്നെഴുതിയ ലോഗോയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.   മുൻപ് ഇതേ അക്ഷരത്തിൽ ചുവപ്പ്, മഞ്ഞ, പച്ച,നീല എന്നിങ്ങനെ നാല് നിറങ്ങൾ നാല് ബ്ലോക്കുകളിലായി വിന്യസിച്ചിരിക്കുന്നതായിരുന്നു ലോഗോ. ഇതേ നിറങ്ങളെ ഒരു ഗ്രേഡിയന്റ് ലൈനിൽ ലായിപ്പിച്ചെടുത്തതാണ് ഇപ്പോഴുണ്ടായ പുതിയ മാറ്റം. ഒറ്റനോട്ടത്തിൽ വലിയ മാറ്റമൊന്നും തോന്നില്ലയെങ്കിലും എ. ഐ ടൂളുകൾക്കും ഇതിലൊരു പങ്കുണ്ട്. ഗൂഗിൾ ന്റെ തന്നെ എ. ഐ ചാറ്റ്ബോട്ടായ ഗൂഗിൾ ജമിനൈ യുടെ ലോഗോയിലെ കളർ ഗ്രേഡിയന്റ് സ്റ്റൈലാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ഇതിന് മുൻപ് 2015 ലാണ് ഗൂഗിൾ ലോഗോയിൽ മാറ്റം വരുത്തിയത്.    പുതിയ ലോഗോയാണ് നല്ലതൊന്നും, പഴയ ലോഗോ മാറ്റേണ്ട ആവശ്യമില്ലായിരുന്നെന്നും അഭിപ്രായങ്ങൾ ഇതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

സ്വപ്നദൂരം താണ്ടി നീരജ് ചോപ്ര : ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം കടന്ന ഏറിൽ നേടിയത് രണ്ടാം സ്ഥാനത്തിന്റെ തിളക്കം

ടോക്യോ ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ നേടി ഇന്ത്യക്ക് അഭിമാനയി മാറിയ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇപ്പോൾ ഡയമണ്ട് ലീഗിൽ ആദ്യമായി 90.23 മീറ്റർ കടന്ന് രണ്ടാം സ്ഥാനം നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. എല്ലാക്കാലത്തും ഇന്ത്യക്കാർ ഉറ്റുനോക്കുന്ന നീരജിന്റെ കളിക്കളത്തിൽ യാൻ സെലസ്‌നി എന്ന പുതിയ പരിശീലകന്റെ നേതൃത്വത്തിൽ പുതിയ നേട്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. നീരജിന്റെ ത്രോയിൽ 90 മീറ്റർ ദൂരം മറയുന്നത് ഇതാദ്യമായാണ്.2022 ൽ നടന്ന സ്റ്റോക്ഹോം ഡയമണ്ട് ലീഗിൽ 89.94 ,ടോക്യോ ഒളിമ്പിക്സിലെ സ്വർണ്ണനിറവിൽ 87.58,പാരിസ് ഒളിമ്പിക്സിൽ 89.45 എന്നിവയായിരുന്നു ഇത് വരെ പിന്നിട്ട ദൂരം. ദോഹയിൽ നടന്ന മത്സരത്തിൽ,ആദ്യ ത്രോയിൽ നീരജ് തന്റെ ആവേശം വ്യക്തമാക്കുകയും,രണ്ടും, അഞ്ചും, ആറും പ്രതീക്ഷകൾക്ക് വിപരീതമാവുകയും ചെയ്തപ്പോൾ മൂന്നാമത്തെ ത്രോയിലാണ് 90 മീറ്റർ വിസ്മയം വിരിഞ്ഞത്. തുടക്കം മുതല്‍ അവസാന റൗണ്ടുവരെ നീരജ് ലീഡ് ചെയ്തിരുന്നെങ്കിലും, ഫൈനലില്‍ ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ തന്റെ തന്നെ പേഴ്‌സണല്‍ ബെസ്റ്റ് ബ്രേക്ക് ചെയ്ത് 91.06 മീറ്റര്‍ ദൂരം സ്വന്തമാക്കിയതോടെ നീരജ് രണ്ടാം സ്ഥാനത്തേക്ക് മാറുകയായിരുന്നു. വനിതാ 3000 മീറ്റര്‍ സ്റ്റീപിള്‍ചേസില്‍ പാരുല്‍ ചൗധരി ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചുകൊണ്ട് മറ്റൊരു അഭിമാനനിമിഷവും ഇന്ത്യയ്ക്ക് സമ്മാനിച്ചിരുന്നു.

പുതിയ പ്രതീക്ഷയുടെ വെളിച്ചം : പുലിറ്റ്സർ പുരസ്‌കാരം നേടി പലസ്തീൻ കവി മൊസാബ് അബു തോഹ,അവാർഡ് ലഭിച്ചത് ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ ലേഖനങ്ങൾക്ക്

പലസ്തീൻ കവിയും എഴുത്തുകാരനുമായ മൊസാബ് അബു തോഹ പുലിറ്റ്സർ പുരസ്‌കാരത്തിന് അർഹനായി. ഗാസയിലെ ജനങ്ങളുടെ ദൈനംദിന കഷ്ടപ്പാടുകളെകുറിച്ചും, അവർ അനുഭവിച്ച ശാരീരികവും മാനസികവുമായ തകർച്ചയെക്കുറിച്ചും, ന്യൂ യോർക്കറിൽ എഴുതിയ ലേഖനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.യു എസിലുള്ള ഇദ്ദേഹത്തെ നാടുകടത്തിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ സംഘടനകളുടെ ഭാഗത്ത്‌ നിന്നുമുണ്ടായിരുന്നു. "ഗാസയിലെ യുദ്ധാനന്തര ദുരിതം ഉൾക്കൊള്ളിച്ചുവെക്കുന്ന, ആഴത്തിലുള്ള റിപ്പോർട്ടിംഗും ആത്മകഥാനുഭവങ്ങളുടെ സമന്വയവുമായ ലേഖനങ്ങളാണ് അവാർഡിന് പിന്‍തുണയാകുന്നത്” എന്നാണ് അവാർഡ് പ്രഖ്യാപനത്തിൽ പറയപ്പെട്ടത്. 2023 ഇൽ നടന്ന ഇസ്രയേൽ എയർ സ്ട്രൈകിൽ 31 ഓളം കുടുംബാംഗങ്ങളെ അബു തോഹക്ക് നഷ്ടപ്പെട്ടു.ഇതേവർഷം ഇസ്രായേൽ സൈന്യം ഇദ്ദേഹത്തെ ഗാസയിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ലഭിച്ച പുരസ്‌കാരം ആ 31 പേർക്കും തന്റെ അധ്യാപകർക്കും വേണ്ടി സമർപ്പിക്കുന്നു എന്ന് അബു തോഹ പറഞ്ഞു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കവി ഗാസ ആണെന്നും, ഗാസ എന്നും ഒരു പ്രചോദനമാണെന്നും അദ്ദേഹം പറയുന്നുണ്ട്. “ഞാൻ കമന്ററിക്കായുള്ള പുലിറ്റ്സർ പുരസ്‌കാരം നേടിയിരിക്കുന്നു,” എന്ന് തന്റെ സാമൂഹമാധ്യമ പേജിൽ കുറിക്കുന്നതിനോടൊപ്പം “ഇത് പ്രത്യാശയുടെ സന്ദേശമാകട്ടെ. ഒരു കഥയാകട്ടെ.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ജെയിംസിന് : അവാർഡിന് അർഹമായ ചിത്രം 'സ്ലേവ്സ് ഓഫ് ദി എംപയർ'

യു കെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള 'ടങ്സ് ഓൺ ഫയർ ഫ്ലെയിം' അവാർഡ് മലയാളിയായ ഡോ.രാജേഷ് ജെയിംസ് കരസ്ഥമാക്കി. ഇദ്ദേഹം സംവിധാനം ചെയ്ത 'സ്ലേവ്സ് ഓഫ് ദി എംപയർ' എന്ന ഡോക്കുമെന്ററിക്കാണ് അന്തർദേശീയ അവാർഡ് ലഭിച്ചത്. യു കെ യിൽ വിവിധ സ്ഥലങ്ങളിലായി മെയ് ഒന്ന് മുതൽ പത്ത് വരെ നീണ്ടു നിന്ന ഇരുപത്തിയേഴാമത്‌ 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' ഫിലിം ഫെസ്റ്റിവലിൽ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട നിരവധി ചിത്രങ്ങൾ പ്രദർശിക്കപ്പെട്ടിരുന്നു. 1997-ൽ സ്ഥാപിതമായ ചാരിറ്റി സംഘടനയായ 'ടംഗ്സ് ഓൺ ഫയർ', സിനിമ മേഖലയിൽ ലിംഗാധിഷ്‌ഠിത സമത്വത്തിനായി വാദിക്കുന്നവരുടെ വേദി കൂടിയാണ്.മുൻനിര കലാകാരന്മാരെയും എഴുത്തുകാരെയും എന്നും പിന്തുണയ്ക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ചിരുന്ന ഡച്ച് സൈനീക ഉദ്യോഗസ്ഥരുടെ യൂണിഫോം അലക്കി വെളുപ്പിക്കുവാനായി തിരുനെൽവേലിയിൽ നിന്നും ഫോർട്ട് കൊച്ചിയിലെത്തിച്ച വണ്ണാർ സമുദായാംഗങ്ങളായ തൊഴിലാളികളുടെ കഥയാണ് 'സ്ലേവ്സ് ഓഫ് ദി എംപയർ' പറയുന്നത്. അക്കാലഘട്ടത്തിന്റെ നിറവും, മണവും, തനിമയും, ശബ്ദവും, വേഷവും, ഭാഷയും വരെ ഒട്ടും ചോരാതെ, ബ്ളാക്ക് ആൻഡ് വൈറ്റിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. തൊഴിലാളികളെ ഏറെ സ്വാധീനിച്ചിട്ടാണ് വിഡിയോയിൽ പകർത്തുവാൻ അനുമതി കിട്ടിയതെന്നും, ചിത്രം മുഴുമിപ്പിക്കുവാൻ ദീർഘമായ സമയമെടുക്കേണ്ടി വന്നുവെന്നും രാജേഷ് ജെയിംസ് പറഞ്ഞു. ഇദ്ദേഹം കൊച്ചിയിൽ നിന്നുള്ള ഡോക്യുമെന്ററി ചലച്ചിത്രകാരനും, ചലച്ചിത്ര ഗവേഷകനുമാണ്. 2017 ൽ റിയാദ് വാഡിയ അവാർഡ് സമിതിയുടെ ഇന്ത്യയിലെ 'ബെസ്ററ് എമേർജിങ് ഫിലിം മേക്കർ' അവാർഡ് ലഭിച്ച രാജേഷിന് 2018-ൽ മുംബൈയിലെ 'കാശിഷ് ഇന്റർനാഷണൽ ക്വിയർ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ ‘നേക്കഡ് വീൽസ്' എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച ഡോക്യുമെന്ററിക്കുള്ള 'കെ.എഫ്. പാട്ടീൽ യൂണിറ്റി ഇൻ ഡൈവേഴ്‌സിറ്റി' അവാർഡും, 2020-ൽ 'ഇൻ തണ്ടർ ലൈറ്റ്നിങ് ആൻഡ് റെയിൻ ' മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും നേടാൻ സാധിച്ചിട്ടുണ്ട്. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജ് ഇംഗ്ലീഷ് അദ്ധ്യാപകനായ രാജേഷ്,കോഴിക്കോട് ജില്ലയിലെ, വിലങ്ങാട്, എളുക്കുന്നേൽ ജെയിംസിൻ്റേയും, അന്നമ്മയുടേയും മകനാണ്. ഭാര്യ മെറിൻ സാറാ കുര്യൻ കോതമംഗലം എം എ കോളേജ് അസി.പ്രൊഫസറാണ്. മകൻ നെയ്തൻ.

Other News in this category

  • ലണ്ടനിൽ തൊഴിലിടത്തിൽ മലയാളി കുടുംബനാഥൻ കുഴഞ്ഞുവീണ് മരിച്ചു! വിടപറഞ്ഞത് സൗത്തോളിൽ കുടുംബസമേതം താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി; യുകെ മലയാളികൾക്കിടയിൽ കുഴഞ്ഞുവീണ് മരണങ്ങൾ തുടർക്കഥ!
  • പുതിയ നിയമമാറ്റങ്ങൾ മൂലം ആയിരക്കണക്കിന് നഴ്‌സുമാർ യുകെ വിടുമെന്ന മുന്നറിയിപ്പുമായി റോയൽ കോളേജ്, കർശന നിയന്ത്രണം നിലവിലുള്ള മലയാളി നഴ്‌സുമാരേയും ബാധിക്കുമോ? ഇന്ത്യൻ വിദ്യാർത്ഥികളേയും എങ്ങനെയൊക്കെ ബാധിക്കും? അറിയുക
  • യുകെയും യുഎസും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമ്പോൾ, നഴ്‌സുമാർക്കും അധ്യാപകർക്കും ഗോൾഡൻ വിസ ഓഫറുമായി യു.എ.ഇ, നഴ്‌സസ് ദിന സമ്മാനമെന്ന് ഭരണാധിപർ! ഏതുവിധത്തിലും ഹെൽത്ത് കെയർ ജീവനക്കാരെ പിടിച്ചുനിർത്താനുള്ള വഴിയെന്നും വിലയിരുത്തൽ
  • സിന്ധു നദീജല കരാർ മരവിപ്പിക്കുന്നതിൽ പുനംപരിശോധന ആവശ്യപ്പെട്ട് പാകിസ്ഥാൻ: അഭ്യർത്ഥന പ്രകടിപ്പിച്ചത് ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് കത്ത് നൽകിക്കൊണ്ട്
  • വെടിനിർത്തലിന്റെ സമാധാനത്തിൽ ക്ലാസ്സ്‌ മുറികളിലേക്ക് : ഓപ്പറേഷൻ സിന്ദൂറിന് ശേഷം അടച്ചിട്ട അതിർത്തിയിലെ സ്കൂളുകൾ തുറക്കുന്നു
  • പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്
  • ജൂനിയർ അഭിഭാഷകയുടെ മുഖം തകർത്ത് ക്രൂരത : മോപ്പ് സ്റ്റിക്ക് ഉപയോഗിച്ച് മൃഗീയമായി അടിച്ച് പരിക്കേൽപ്പിച്ച സീനിയർ അഭിഭാഷകൻ ഒളിവിൽ
  • യുകെയിലെ സൂപ്പർമാർക്കറ്റ് ചെക്ക് ഔട്ടുകളിൽ വലിയ മാറ്റം വരുന്നു; കോൺടാക്റ്റ്‌ലെസ് കാർഡിന്റെ 100 പൗണ്ട് പരിധി എടുത്തുകളയും; പർച്ചേസും പേയ്‌മെന്റും കൂടുതലും എളുപ്പവുമാക്കുമെന്ന് ഷോപ്പുകൾ, പണമോഷണ ചീറ്റിംഗ് ഭയപ്പാടിൽ ഷോപ്പർമാരും!
  • വിദേശ ഹെൽത്ത് കെയർ വിസ അവസാനിപ്പിക്കും, സ്‌കിൽഡ് വർക്കേഴ്‌സിനും ഡിപെൻഡന്റുകൾക്കും നിയന്ത്രണങ്ങൾ, പോസ്റ്റ് സ്റ്റഡി കാലാവധി കുറച്ചു, ഇംഗ്ലീഷ് ടെസ്റ്റ് നിർബന്ധം, സെറ്റില്മെന്റിന് കൂടുതൽ സമയം; യുകെയിലെ പുതിയ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ വിശദമായി അറിയുക
  • ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും
  • Most Read

    British Pathram Recommends