18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : ജയിലുകളിൽ നിന്ന് ആയിരത്തോളം തടവുകാരെ പുറത്തുവിടുന്നു, നാലുവർഷം വരെ തടവുശിക്ഷ കിട്ടിയവർ പുറത്തിറങ്ങും; കുറ്റവാളികളായ കുടിയേറ്റക്കാരും സ്വതന്ത്രരാകും; നടപടി സ്ഥല പരിമിതി മൂലമെന്നും അധികൃതർ >>> ജനിച്ച് മിനിറ്റുകൾക്കുള്ളിൽ വഴിയരികിൽ ഉപേക്ഷിച്ച 3 കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കണ്ടെത്താൻ പോലീസിന്റെ ഡി.എൻ.എ ടെസ്റ്റ്, ഡോർ ടു ഡോർ നാന്നൂറോളം വീടുകളിൽ കയറി പരിശോധിക്കും >>> ഹാൻഡ് ലഗേജ് വിമാന യാത്രക്കാരുടെ അവകാശം, അധികചാർജ്ജ് ഈടാക്കിയ റിയാനെയറിന് കോടതിയുടെ ശിക്ഷ, യാത്രക്കാരന് 124 പൗണ്ട് തിരികെ നൽകണം; വിധി യൂറോപ്പിലും ബാധകമാകും >>> യുകെയും യുഎസും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമ്പോൾ, നഴ്‌സുമാർക്കും അധ്യാപകർക്കും ഗോൾഡൻ വിസ ഓഫറുമായി യു.എ.ഇ, നഴ്‌സസ് ദിന സമ്മാനമെന്ന് ഭരണാധിപർ! ഏതുവിധത്തിലും ഹെൽത്ത് കെയർ ജീവനക്കാരെ പിടിച്ചുനിർത്താനുള്ള വഴിയെന്നും വിലയിരുത്തൽ >>> മനസ്സിലെ നൊമ്പരമായി ജോനാമോൾ.. കൗമാരത്തിൽ വിടപറഞ്ഞ ന്യൂ കാസിലിലെ മലയാളി ദമ്പതികളുടെ മകൾ, സഹപാഠികൾക്കും സുഹൃത്തുക്കൾക്കും പ്രിയങ്കരി, ജീവൻ കവർന്നത് അപ്രതീക്ഷിത അസുഖം >>>
Home >> NEWS
യുകെയും യുഎസും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമ്പോൾ, നഴ്‌സുമാർക്കും അധ്യാപകർക്കും ഗോൾഡൻ വിസ ഓഫറുമായി യു.എ.ഇ, നഴ്‌സസ് ദിന സമ്മാനമെന്ന് ഭരണാധിപർ! ഏതുവിധത്തിലും ഹെൽത്ത് കെയർ ജീവനക്കാരെ പിടിച്ചുനിർത്താനുള്ള വഴിയെന്നും വിലയിരുത്തൽ

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2025-05-15

 

നഴ്‌സുമാർക്കും അധ്യാപകർക്കും ഗോൾഡൻ വിസ ഓഫർ ചെയ്‌ത്‌ യുണൈറ്റഡ് അറബ് എമിറേറ്റ്സ്. യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുമ്പോൾ, മലയാളി നഴ്‌സുമാർക്ക് വീണ്ടും ഗൾഫ് നാടുകളിൽ ജീവിതം പച്ചത്തുരുത്തായി മാറിയേക്കും.


യു.എ.ഇ സർക്കാരിന്റെ ഗോൾഡൻ വിസ കൈവശമുള്ളവർക്ക് ഒരു ദേശീയ സ്പോൺസറുടെ ആവശ്യമില്ലാതെ യുഎഇയിൽ താമസിക്കാനും ജോലിചെയ്യാനും നിക്ഷേപിക്കാനും കഴിയും, കൂടാതെ ഗോൾഡൻ വിസയുള്ളവർക്ക് അവരുടെ കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാം.

  

മെയ് 12 ന്, അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച്, ദുബായ് ഹെൽത്തിൽ 15 വർഷത്തിലേറെയായി ജോലിചെയ്യുന്ന നഴ്‌സുമാർക്കാണ്  യുണൈറ്റഡ് അറബ് എമിറേറ്റ്സ് 10 വർഷത്തെ ഗോൾഡൻ വിസ പ്രഖ്യാപിച്ചത്. 

 

ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് നടപടി.

 

"ആരോഗ്യസംരക്ഷണ സംവിധാനത്തിൽ നഴ്സിംഗ് ജീവനക്കാർ മുൻപന്തിയിലാണ്, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെയും മെച്ചപ്പെട്ട ജീവിത നിലവാരത്തിന്റെയും ദർശനം സാക്ഷാത്കരിക്കുന്നതിൽ അത്യാവശ്യ പങ്കാളികളായി അവർ പ്രവർത്തിക്കുന്നു," റാഷിദ് അൽ മക്തൂ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

 

രോഗി പരിചരണത്തിനായുള്ള നഴ്‌സുമാരുടെ ദൈനംദിന സമർപ്പണത്തെ ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു. ദുബായ് മികവിനെ അംഗീകരിക്കുകയും പ്രതിബദ്ധതയോടെ സേവനം ചെയ്യുന്നവരെ ആദരിക്കുകയും ചെയ്യുന്നുവെന്ന് പദ്ധതി പ്രഖ്യാപിച്ച് വിശദീകരിച്ചു.


നേരത്തേ, അധികം പ്രശസ്തർ പോലുമല്ലാത്ത നിരവധി സിനിമാതാരങ്ങൾക്കും സെലിബ്രിറ്റികൾക്കും ബിസിനസ്സുകാർക്കുമൊക്കെ യു.എ.ഇ. ഗോൾഡൻ വിസ വാരിക്കോരി നൽകിയിരുന്നു. പ്രശസ്‌തരേയും സമ്പന്നരേയും  യു.എ.ഇയിൽ സ്ഥിരതാമസക്കാർ ആക്കുന്നതിന്റെ ഭാഗമായിരുന്നു പദ്ധതി.


എന്നാൽ ഇതാദ്യമാണ് ഇപ്പോൾ സർവ്വീസ് മേഖലയിൽ പ്രവർത്തിക്കുന്ന നഴ്സുമാരെപ്പോലുള്ളവരെ ആദരിക്കുന്നതിന്റെ ഭാഗമായി ഈ പ്രഖ്യാപനം. എന്നാൽ 15 വർഷം  യു.എ.ഇ. ഹെൽത്ത് സർവീസിൽ ജോലിചെയ്തവർക്കാണ് ഗോൾഡൻ വിസ ലഭിക്കുക. അതേസമയം സ്വകാര്യമേഖലയിൽ ജോലിചെയ്‌തവർക്ക് ഇത് ലഭിക്കില്ല. അത് വിമർശനത്തിനും ഇടയാക്കുന്നു.


അതുപോലെ പരിചയസമ്പന്നരായ നഴ്‌സുമാരെ യു.എ.ഇയിൽ പിടിച്ചുനിർത്താനും അവർ ഇക്കാലംകൊണ്ട് സമ്പാദിച്ച പണം യു.എ.ഇയിൽത്തന്നെ ചിലവഴിപ്പിക്കുകയും കൂടി പദ്ധതി ലക്ഷ്യമിടുന്നു.


സാധാരണ മലയാളി നഴ്‌സുമാർ ഉൾപ്പടെ യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവർ, പത്തോ ഇരുപതോ വർഷം  കഴിഞ്ഞ് നാട്ടിലേക്ക് തിരികെവന്ന്  വലിയൊരു വീടും വച്ച് അവിടെ സെറ്റിൽ ചെയ്യുകയാണ് പതിവ്. മറ്റുചിലർ യുകെ അടക്കമുള്ള രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു. അറബിനാട്ടിലെ കർശന നിയമങ്ങളും സ്വാതന്ത്ര്യക്കുറവും ജീവിതം ഡ്രൈ ആണെന്നുള്ളതും ആവശ്യത്തിന് പണം സമ്പാദിച്ചശേഷം  നാട്ടിലേക്ക് തിരിച്ചുപോകാൻ പലരെയും പ്രേരിപ്പിക്കുകയാണ് പതിവ്.


യുകെയും യുഎസും യൂറോപ്പുമായി താരതമ്യം ചെയ്യുമ്പോൾ, അവിടെ ലഭിക്കുന്ന വേതനത്തിന്റെ മൂന്നിലൊന്നു മാത്രമാണ് ഗൾഫിലെ നഴ്‌സുമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് ലഭിക്കുന്നത് എന്നതും മറ്റുരാജ്യങ്ങളിലേക്ക് മാറാനുള്ള പ്രചോദനമാണ്. എന്നാലിപ്പോൾ യുകെ അടക്കമുള്ള രാജ്യങ്ങൾ നിയമങ്ങൾ കർശനമാക്കുമ്പോൾ, കഴിവതും യു.എ.ഇയിൽത്തന്നെ പിടിച്ചുനിൽക്കാൻ നഴ്‌സുമാർ ശ്രമിക്കും.


ഈ പ്രഖ്യാപനത്തോടെ, യുഎഇ തങ്ങളുടെ ഗോൾഡൻ വിസ പ്രോഗ്രാം വിപുലീകരിച്ചു. 2019 ൽ ആദ്യമായി ആരംഭിച്ച ഗോൾഡൻ വിസ പ്രോഗ്രാം, തിരഞ്ഞെടുത്ത വിദേശ പൗരന്മാർക്ക് 10 വർഷത്തെ റെസിഡൻസി വാഗ്ദാനം ചെയ്യുന്നു. രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുന്ന പ്രൊഫഷണലുകൾക്ക് ദീർഘകാല സ്ഥിരതയിലേക്കുള്ള പാതയാണ് ഈ വിസ നൽകുന്നത്.

 

ഈ സംരംഭം നിരവധി പേർക്ക് തുറന്നിരിക്കുന്നു, അതിൽ പുതിയതായി പ്രവേശിക്കുന്നവർ ഉൾപ്പെടുന്നു. ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും യോഗ്യതയുള്ള പ്രൊഫഷണലുകൾ, നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, സാങ്കേതികവിദ്യ, സൃഷ്ടിപരമായ വ്യവസായങ്ങൾ, ഗെയിമിംഗ് തുടങ്ങിയ പ്രധാന മേഖലകളിലെ വൈദഗ്ധ്യമുള്ള തൊഴിലാളികളെയെല്ലാം  ഉൾപ്പെടുത്തും.


More Latest News

സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

സ്വർണ്ണം വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ഒരു സുവർണ്ണാവസരമെന്നത് പോലെ വിലയിൽ വൻ കുറവ് സംഭവിച്ചിരിക്കുകയാണ്.ഗ്രാമിന് 195 വച്ച് പവന് 1560 രൂപയോളം കുറഞ്ഞ് 68,880 ൽ എത്തിനിൽക്കുകയാണ് സ്വർണ്ണവില.ഇന്നലെ ഇത് 70,440 ആയിരുന്നു. കഴിഞ്ഞ ഏപ്രിൽ 11 ന് ശേഷം വന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.രാജ്യാന്തര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ്  സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.ഇതുകൂടാതെ ഡോളർ -രൂപ വിനിമയനിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സാരമായി ബാധിക്കുന്നുണ്ട്.സ്വർണ്ണത്തിന് പുറമെ വെള്ളിക്കും വിലക്കുറവ് സംഭവിച്ചു.കടകളിലൊക്കെയും വെള്ളിക്ക് ഗ്രാമിന് 107 രൂപയായി വില കുറഞ്ഞു.

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എക്കാലവും മലയാളി പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടം നേടിയ ചിത്രമായ ആറാം തമ്പുരാനിലെ മോഹൻലാൽ -ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയിൽ സത്യമില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഷാജി കൈലാസ്. ഈയിടെയായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ വാർത്തയെക്കുറിച്ച് അദ്ദേഹം ഫേസ്ബുക് പേജിലൂടെ കുറിപ്പ് പങ്കുവച്ച് പ്രതികരിച്ചു. "തന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം വരുന്നു എന്ന വാർത്തകൾ കണ്ണിൽപെട്ടുവെന്നും, അവ അടിസ്ഥാനരഹിതവും, അതിൽ യാതൊരു സത്യവുമില്ലെന്നും ഷാജി കൈലാസ് കുറിച്ചു.എന്റെ പ്രൊജക്റ്റുകൾ വരുന്നുണ്ടെങ്കിൽ അത് എന്നിലൂടെ തന്നെ അറിയാൻ കഴിയുമെന്നും, എല്ലാവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും നമുക്ക് എല്ലായ്‌പ്പോഴും പോസിറ്റീവായി ഇരിക്കാം"എന്നും ഫേസ്ബുക്കിലൂടെ പങ്കുവച്ച പോസ്റ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളസിനിമയിൽ ഒരു നീണ്ട ഇടവേളക്ക് ശേഷം കടുവ, കാപ്പ എന്നീ പ്രിത്വിരാജ് ചിത്രങ്ങളുമായി ഷാജി കൈലാസ് തിരിച്ചു വന്നിരുന്നു.ആറാം തമ്പുരാന് ശേഷം 2023 ൽ മോഹൻലാലിനെ നായകനാക്കി എലോൺ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു.

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

അന്തരിച്ച നടനും, മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്ക് നേരെയുള്ള പരിഹാസങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയും, റിയാലിറ്റി ഷോയിലൂടെ പ്രമുഖയുമായ തെസ്നി ഖാൻ. സുധിയുടെ മരണത്തിന് ശേഷം ഷോർട്ട് ഫിലിമിലൂടെയും, റീലുകളിലൂടെയും രേണു സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ അഭിനയത്തിന്റെയും, സൗന്ദര്യത്തിന്റെയും പേരിൽ ഒട്ടേറെ പരിഹാസങ്ങൾക്കും സൈബർ അക്രമണങ്ങൾക്കും ഇവർ വിധേയയായി. എന്നാലിപ്പോൾ ഇവരെ പരിഹസിച്ചുകൊണ്ട് പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോക്ക് അടിയിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് തെസ്നി ഖാൻ. രേണുവിനെ കാണാൻ മഞ്ജു വാര്യരെ പോലെയുണ്ട് എന്ന് വ്ലോഗ്ഗർ കളിയാക്കിക്കൊണ്ട് പറഞ്ഞ വിഡിയോക്ക് അടിയിൽ തെസ്നി തന്റെ അനിഷ്ടം രേഖപ്പെടുത്തി. ഒരുപാട് നാളായി രേണുവിന്റെ വിഡിയോ കാണാറുണ്ടെന്നും, അവർ ജീവിച്ചുപോയ്ക്കോട്ടെ, അതിനിടയിൽ കളിയാക്കുന്നതെന്തിനാണെന്നും തെസ്നി ചോദിച്ചു. താല്പര്യമുള്ളവർ മാത്രം കാണുക അല്ലാത്തവർ മാറ്റുക, അല്ലാതെ ആർക്കും ഒരു ശല്യവുമില്ലാതെ ജീവിക്കുന്നതിനിടയിൽ അവരെ കളിയാക്കേണ്ട ആവശ്യമില്ലെന്നും, മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ലെന്നും തെസ്നി കൂട്ടിച്ചേർത്തു.

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

എല്ലാ വർഷവും മെയ്‌ 15 അന്താരാഷ്ട്ര കുടുംബദിനമായി ആചരിച്ചു വരുന്നു. 1993 ൽ യു എൻ പൊതുസഭയിൽ വച്ച് നടന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ ഈ ദിനം ഏറെ പ്രാധാന്യമർഹിക്കുന്നു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നിർവചനമെന്നതിനപ്പുറം ഓരോ കുടുംബവും ഒരു കമ്മ്യൂണിറ്റിയായി കണക്കാക്കാം.കുടുംബത്തിൽ നിന്ന് നാം ഓരോ ദിവസവും പല കാര്യങ്ങളും പഠിക്കുന്നുണ്ട്. ഈ പറനമുറിയിൽ നിന്നുമാണ് ഓരോ വ്യക്തിയും രൂപപ്പെടുന്നത്. സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയപരവുമായ ചുറ്റുപാടുകൾ കുടുംബങ്ങളിലും വ്യക്തികളിലും സാരമായ മാറ്റം വരുത്തുന്നുണ്ട്. സ്നേഹബന്ധങ്ങൾക്കുമപ്പുറം ഒരു കമ്മ്യൂണിറ്റിയെന്ന നിലയിൽ തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, പൊതുസമൂഹത്തിൽ കുടുംബങ്ങളെ സ്വാധീനിക്കാൻ തക്കവണ്ണം നടക്കുന്ന മാറ്റങ്ങളെക്കുറിച്ചും എല്ലാവരും അവബോധം നേടണം.അങ്ങനെയുള്ള അറിവുകളെയും ചർച്ചകളെയും പ്രോത്സാഹിപ്പിക്കുവാനാണ് ഈ ദിനം ആചരിക്കുന്നത്.സമൂഹത്തിന്റെ ഉന്നമനങ്ങളിൽ സ്വയം വളരാൻ ഓരോ കുടുംബങ്ങളെയും ഈ ദിനം പ്രേരിപ്പിക്കുന്നു.

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ്‌ 17 ന് കൊച്ചിയിൽ

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും, ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും ചേർന്ന് കേരളത്തിലെ വിദ്യാർത്ഥികൾക്കായി ഒരു പ്രമുഖ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ്. മെയ് 17-ന് ശനിയാഴ്ച, കൊച്ചി ഗോകുലം പാർക്കിൽ ഉച്ചയ്ക്ക് ശേഷമാണ് ഈ വിദ്യാർത്ഥി സംവേദന പരിപാടി അരങ്ങേറുന്നത്.എൽ.ജെ.എം.യു ഇന്റർനാഷണൽ ഓഫീസർ ബെദനി പ്രിൻസ്,ഇന്റർനിം ഹെഡ് ഓഫ് ഇന്റർനാഷണൽ മാത്യു വിർ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ,ഇന്ത്യയിലെ വിദ്യാർത്ഥികളുമായി നേരിട്ടുള്ള ഇടപഴകൽ വഴി അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങൾ ശക്തിപ്പെടുത്തുകയെന്നതാണ് എൽ.ജെ.എം.യു ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾക്കായി UK സർവകലാശാലയുടെ അനുഭവം നേരിൽകൊണ്ടെത്തിക്കുന്ന ഈ സംരംഭം, സർവകലാശാല പ്രതിനിധികളുമായുള്ള വ്യക്തിഗത ആശയവിനിമയവും,സെപ്റ്റംബർ 2025 പ്രവേശനത്തിനായുള്ള വേഗതയേറിയ അഡ്മിഷൻ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.അന്താരാഷ്ട്ര അക്കാദമിക് മേഖലയിൽ നിന്നുള്ളവരുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരം നൽകുന്നതിനോടൊപ്പം,യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സ്പോട്ട് അഡ്മിഷൻ ഓഫർ ലെറ്ററുകൾ,യോഗ്യത നേടിയ അപേക്ഷകർക്കായി IELTS ഒഴിവാക്കൽ, ഒൻപത് ലക്ഷത്തോളം സ്കോളർഷിപ്പുകൾ,നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള എൽ.ജെ.എം.യു വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങൾ കേൾക്കാനുള്ള അവസരം എന്നിവ ലഭ്യമാക്കും. അണ്ടർഗ്രാജുവേറ്റ്, പോസ്റ്റ്‌ഗ്രാജുവേറ്റ് നഴ്സിംഗ് പ്രോഗ്രാമുകളിൽ പ്രത്യേക ശ്രദ്ധ നൽകുന്നതിൽ ലിവർപൂൾ എന്നും മുന്നിലാണ്. ഇപ്പോൾ യു.കെയിലെ നമ്പർ വൺ സ്റ്റുഡന്റ് സിറ്റി, ഗ്ലോബലായി 7-ാം സ്ഥാനത്ത് ടൈം ഔട്ട് റാങ്ക് ചെയ്ത ലിവർപൂളിനെക്കുറിച്ചറിയാൻ ഒരു അവസരമെന്ന നിലയിലും ഈ വേദിയെ കാണാൻ സാധിക്കും. വിദ്യാർത്ഥികളെക്കൂടാതെ രക്ഷിതാക്കൾക്കും വിദ്യാഭ്യാസ ഉപദേശകർക്കും തികച്ചും സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാം. എന്നാൽ മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ആവശ്യമാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://zfrmz.com/PEecE7mW7VMYo0P8eBzL എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Other News in this category

  • സിന്ധു നദീജല കരാർ മരവിപ്പിക്കുന്നതിൽ പുനംപരിശോധന ആവശ്യപ്പെട്ട് പാകിസ്ഥാൻ: അഭ്യർത്ഥന പ്രകടിപ്പിച്ചത് ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് കത്ത് നൽകിക്കൊണ്ട്
  • വെടിനിർത്തലിന്റെ സമാധാനത്തിൽ ക്ലാസ്സ്‌ മുറികളിലേക്ക് : ഓപ്പറേഷൻ സിന്ദൂറിന് ശേഷം അടച്ചിട്ട അതിർത്തിയിലെ സ്കൂളുകൾ തുറക്കുന്നു
  • പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്
  • ജൂനിയർ അഭിഭാഷകയുടെ മുഖം തകർത്ത് ക്രൂരത : മോപ്പ് സ്റ്റിക്ക് ഉപയോഗിച്ച് മൃഗീയമായി അടിച്ച് പരിക്കേൽപ്പിച്ച സീനിയർ അഭിഭാഷകൻ ഒളിവിൽ
  • യുകെയിലെ സൂപ്പർമാർക്കറ്റ് ചെക്ക് ഔട്ടുകളിൽ വലിയ മാറ്റം വരുന്നു; കോൺടാക്റ്റ്‌ലെസ് കാർഡിന്റെ 100 പൗണ്ട് പരിധി എടുത്തുകളയും; പർച്ചേസും പേയ്‌മെന്റും കൂടുതലും എളുപ്പവുമാക്കുമെന്ന് ഷോപ്പുകൾ, പണമോഷണ ചീറ്റിംഗ് ഭയപ്പാടിൽ ഷോപ്പർമാരും!
  • വിദേശ ഹെൽത്ത് കെയർ വിസ അവസാനിപ്പിക്കും, സ്‌കിൽഡ് വർക്കേഴ്‌സിനും ഡിപെൻഡന്റുകൾക്കും നിയന്ത്രണങ്ങൾ, പോസ്റ്റ് സ്റ്റഡി കാലാവധി കുറച്ചു, ഇംഗ്ലീഷ് ടെസ്റ്റ് നിർബന്ധം, സെറ്റില്മെന്റിന് കൂടുതൽ സമയം; യുകെയിലെ പുതിയ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ വിശദമായി അറിയുക
  • ജലന്ധറിലും സാംബയിലും പാക് ഡ്രോൺ സാന്നിധ്യം : സുരക്ഷാനടപടിയെന്ന നിലയിൽ സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും
  • നഴ്‌സുമാർക്ക് എങ്ങനെ സേവനവും ആരോഗ്യവും സൗഖ്യജീവിതവും സാധ്യമാക്കാം.. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ, യുകെയിലെ പ്രമുഖ നഴ്‌സിങ് ട്യൂട്ടറും പലതവണ ബെസ്റ്റ് നഴ്‌സ് അവാർഡിന് അർഹയാകുകയും ചെയ്‌ത മിനിജ ജോസഫ് നൽകുന്ന നേഴ്‌സസ് ദിന സന്ദേശം
  • ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും
  • പാക് ഡ്രോൺ ആക്രമണം : ഉദ്ദംപൂരിൽ സൈനികന് വീരമൃത്യു.ആക്രമണം ഉണ്ടായത് വെടിനിർത്തൽ പ്രഖ്യാപനത്തിന് മുൻപ്
  • Most Read

    British Pathram Recommends