
ഇന്ത്യൻ ജനതയ്‌ക്കൊപ്പം ലോകരാജ്യങ്ങളിലെ പ്രവാസികളും ടിവി ചാനലുകൾക്ക് മുന്നിൽ ആശങ്കയോടെയിരുന്ന ദിനരാത്രമാണ് കടന്നുപോയത്. അരനൂറ്റാണ്ടിലേറെ വർഷങ്ങൾക്ക് ശേഷമാണ് രാജ്യം ഇതുപോലൊരു യുദ്ധസമാന സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നത്. ലോകത്തിലെ ബദ്ധവൈരികളായ രണ്ട് രാജ്യങ്ങൾ. അതിലൊന്ന് ഏറ്റവും വലിയ ജനാധിപത്യ രാജ്യവും മറ്റൊന്ന് ഭീകര വാദികൾക്കും സൈന്യത്തിനും സ്വാധീനമുള്ള മതാധിഷ്ടിത ഭരണകൂടവും. ആണവശക്തികളായ ഈ രണ്ട് രാജ്യങ്ങളുടെയും ഏറ്റുമുട്ടൽ ലോകരാജ്യങ്ങളും സാകൂതം നോക്കിക്കാണുന്നു. ടിവികളിൽ, ഒരു ഹോളിവുഡ് യുദ്ധസിനിമ കാണുന്നതുപോലെയാണ് ഇന്നലത്തെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഇന്ത്യക്കാർക്കൊപ്പം ലോകജനതയും വീക്ഷിക്കുന്നത്. ഇതിനു സമാനമായ 1971 യുദ്ധത്തിലെ കാര്യങ്ങൾ ഓർമ്മകളിലുള്ളവർ ഇന്ന് 65 പിന്നിട്ടവരുമാണ്. സമാധാനത്തിന്റെ അർദ്ധ സെഞ്ചുറിക്കുശേഷം ഇപ്പോൾ യുദ്ധത്തിന്റെ കാലമായിരിക്കുന്നു. അതിർത്തിയിൽ രൂക്ഷമായ പോരാട്ടവും പാകിസ്ഥാൻ ഭാഗത്തുനിന്നുള്ള ഷെൽ, റോക്കറ്റ് ആക്രമണവും തുടരുന്നു. ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാൻ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളെ കുറിച്ച് കേന്ദ്രസർക്കാർ അറിയിച്ചത്. ഇതിനു തിരിച്ചടിയായി പാകിസ്ഥാൻ നഗരങ്ങളിൽ ഇന്ത്യ ആക്രമണം നടത്തുകയാണെന്നും അറിയിച്ചു. മെയ് 8 വ്യാഴാഴ്ച വൈകുന്നേരം, സത്വാരിയിലെ തന്ത്രപരമായി പ്രധാനപ്പെട്ട ജമ്മു വിമാനത്താവളം ഉൾപ്പെടെ ജമ്മുവിലെ പ്രധാന അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ വിക്ഷേപിച്ച കുറഞ്ഞത് എട്ട് മിസൈലുകളെങ്കിലും ഇന്ത്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ വിജയകരമായി തടഞ്ഞുവെന്ന് പ്രതിരോധ വൃത്തങ്ങൾ സ്ഥിരീകരിച്ചു. പലസ്തീൻ ഭീകര സംഘടനയായ ഹമാസ് ഉപയോഗിച്ചതിന് സമാനമായ നിലവാരം കുറഞ്ഞ റോക്കറ്റുകൾ എന്ന് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ച എല്ലാ ഇൻകമിംഗ് പ്രൊജക്റ്റൈലുകളും ഇന്ത്യയുടെ നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആകാശത്ത് നിർവീര്യമാക്കി. സത്വാരി (ജമ്മു വിമാനത്താവളം), സാംബ, ആർഎസ് പുര, അർനിയ തുടങ്ങിയ ഉയർന്ന മൂല്യമുള്ള സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു മിസൈലുകൾ. മിസൈൽ ആക്രമണത്തോടൊപ്പം, പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന നിരവധി പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തി. ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകൾ ഉടനടി തടഞ്ഞ് നശിപ്പിച്ചു. ജമ്മു വിമാനത്താവള പരിധിക്ക് പുറത്ത് ഒരു ഡ്രോൺ ഇടിച്ചുവീഴുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഭീഷണി നിർവീര്യമാക്കിയതിന് തൊട്ടുപിന്നാലെ, ജമ്മു നഗരത്തെ ഇരുട്ടിൽ മൂടി, രണ്ട് ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി. ഡ്രോൺ ഇടപെടലുകളുടെ ഫലമായിരിക്കാം ഇതെന്ന് കരുതുന്നു. അതോടെ നഗരത്തിലുടനീളം വ്യോമാക്രമണ സൈറണുകൾ സജീവമാക്കി, വ്യോമാക്രമണം തുടരുന്നതിനാൽ ആളുകൾ വീടിനുള്ളിൽ തന്നെ തുടരാൻ മുന്നറിയിപ്പ് നൽകി. രാത്രി ആകാശത്ത് തീജ്വാലകൾ പ്രകാശിച്ചുപോകുന്നതും , പ്രതിരോധ സംവിധാനങ്ങൾ തകർക്കുന്നതും ജനം ടിവിയിലിരുന്നും ജമ്മു - കാശ്‌മീർ ജനത നേരിട്ടും കണ്ടു. ജമ്മു, പത്താൻകോട്ട്, ഉധംപൂർ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള സൈനിക സ്റ്റേഷനുകളും പാകിസ്ഥാൻ ഡ്രോണുകളും മിസൈലുകളും ലക്ഷ്യമിട്ടു. ഇതിനുശേഷം ലാഹോർ, കറാച്ചി, ഇസ്ലാമബാദ് എന്നിവ അടക്കമുള്ള പാക്ക് നഗരങ്ങളിൽ ഇന്ത്യ ശക്തമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ വന്നു. കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേന വൻ ആക്രമണം നടത്തിയെന്ന് വാർത്ത വന്നെങ്കിലും ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചില്ല. എന്നാൽ ഈ വാർത്തയെ പാക്കിസ്ഥാൻ നിഷേധിച്ചു. അതിർത്തിക്കുപുറമെ, പഞ്ചാബ്, ചണ്ഡിഗഡ്, അമൃത്സർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇന്നുവെളുപ്പിനെ മുതൽ സൈറണുകൾ മുഴങ്ങുകയും പാക്ക് ആക്രമണം പ്രതീക്ഷിക്കുകയും ചെയ്യുന്നു. രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. യുദ്ധസമാന സാഹചര്യത്തെ ഇന്ത്യൻ സർക്കാർ ഇതുവരെ പാക്കിസ്ഥാനുമായുള്ള യുദ്ധമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെ വന്നാൽ രാജ്യമെങ്ങും അടിയന്തരാവസ്ഥ പോലുള്ള കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിക്കേണ്ടി വരും. രാജ്യം അതീവ ജാഗ്രതയിലാണ്. അടുത്ത 24 മണിക്കൂറുകൾ നിർണ്ണായകമാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചിട്ടുണ്ട്. എന്തിനും തയ്യാറായി ഇന്ത്യൻ ജനത കാത്തിരിക്കുമ്പോൾ നാട്ടിലെ പ്രശനങ്ങളിൽ, മനസ്സുനിറയെ ആശങ്കയുമായി കഴിയുകയാണ് ലോകമെങ്ങുമുള്ള ഇന്ത്യൻ പ്രവാസികളും.
More Latest News
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനത്തില്‍ എത്തിയെന്ന് ഇന്ത്യ പ്രൊട്ടക്ഷന്‍ ക്വാഷ്യന്റ് (ഐപിക്യു) സർവ്വേ

ബ്രിട്ടീഷ് പാർലമെന്റ് ഹൌസ് ഓഫ് ലോർഡ്‌സിൽ മലയാളി ഡോക്ടർക്ക് ഉന്നത ബഹുമതി; ഡോ.ജീഷ് ജോർജ്ജിന് (കിരൺ) ലഭിച്ചത് ‘ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാർഡ്’

പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ് ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും

ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും
