18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : ടെസ്‌കോയിൽ നിന്ന് സൂപ്പർബെ റാക്ലെറ്റ് ചീസ് വാങ്ങിയവർ കഴിക്കരുതേ.. മെനിഞ്ചറ്റിസ്, ഗർഭമലസൽ ബാക്ടീരിയകൾ കണ്ടെത്തി, തിരിച്ചെത്തിക്കാൻ നിർദ്ദേശം >>> ഇന്ത്യക്കെതിര സൈനിക നീക്കം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ഓപ്പറേഷൻ ബന്യാൻ ഉൽ മർസൂസ്, പാക്ക് കരസേന അതിർത്തികളിലേക്ക് നീങ്ങുന്നുവെന്നും റിപ്പോർട്ടുകൾ >>> നാട്ടിൽ ചികിത്സയിലായിരുന്ന യുകെയിലെ മലയാളി നഴ്‌സ് വിടപറഞ്ഞു; അർബുദരോഗം തിരിച്ചറിഞ്ഞത് ഒരുവർഷം മുമ്പുമാത്രം >>> ഇന്ത്യ, പാക് സംഘർഷം രൂക്ഷം.. സൂപ്പർസോണിക് , ബാലിസ്റ്റിക് മിസ്സൈലുകൾ വിട്ട് പോരാട്ടം! മിലിട്ടറി ബേസുകളും പവർ ഗ്രിഡുകളും ലക്ഷ്യമിട്ടു; ഇന്ത്യ അടച്ച എയർപോർട്ടുകളുടെ എണ്ണം 32 ആയി, നാട്ടിലെ ബന്ധുക്കളുടേയും പഠിക്കുന്ന കുട്ടികളുടേയും ആശങ്കയിൽ പ്രവാസികൾ >>> മോർട്ട് ഗേജ് നിരക്കുകൾ കുറയും, പലിശ നിരക്ക് 4.25 ശതമാനമായി കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ട്രംപിന്റെ താരിഫ് കുറയ്ക്കലും ഗുണമായി >>>
Home >> NEWS
ഇന്ത്യ - പാക്ക് സംഘർഷം: ഇന്ത്യയുറങ്ങാത്ത യുദ്ധസമാന രാവിൽ അരങ്ങേറിയത് ഈ നൂറ്റാണ്ടിലെ അപൂർവ്വ കാഴ്ച്ചകൾ! പ്രവാസികളും കണ്ണിലെണ്ണയുമായി ടിവികൾക്കു മുന്നിലിരുന്നു; അതീവ ജാഗ്രതയോടെ രാജ്യവും ജനതയും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2025-05-09

 

 

ഇന്ത്യൻ ജനതയ്‌ക്കൊപ്പം ലോകരാജ്യങ്ങളിലെ  പ്രവാസികളും ടിവി ചാനലുകൾക്ക് മുന്നിൽ ആശങ്കയോടെയിരുന്ന ദിനരാത്രമാണ് കടന്നുപോയത്. അരനൂറ്റാണ്ടിലേറെ വർഷങ്ങൾക്ക് ശേഷമാണ് രാജ്യം ഇതുപോലൊരു യുദ്ധസമാന സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നത്. 


ലോകത്തിലെ ബദ്ധവൈരികളായ രണ്ട് രാജ്യങ്ങൾ. അതിലൊന്ന് ഏറ്റവും വലിയ ജനാധിപത്യ രാജ്യവും മറ്റൊന്ന് ഭീകര വാദികൾക്കും സൈന്യത്തിനും സ്വാധീനമുള്ള മതാധിഷ്ടിത ഭരണകൂടവും. ആണവശക്തികളായ ഈ രണ്ട്  രാജ്യങ്ങളുടെയും ഏറ്റുമുട്ടൽ ലോകരാജ്യങ്ങളും  സാകൂതം നോക്കിക്കാണുന്നു. 


ടിവികളിൽ, ഒരു ഹോളിവുഡ് യുദ്ധസിനിമ കാണുന്നതുപോലെയാണ് ഇന്നലത്തെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഇന്ത്യക്കാർക്കൊപ്പം ലോകജനതയും വീക്ഷിക്കുന്നത്. ഇതിനു സമാനമായ 1971 യുദ്ധത്തിലെ കാര്യങ്ങൾ ഓർമ്മകളിലുള്ളവർ ഇന്ന് 65 പിന്നിട്ടവരുമാണ്. സമാധാനത്തിന്റെ അർദ്ധ സെഞ്ചുറിക്കുശേഷം ഇപ്പോൾ യുദ്ധത്തിന്റെ കാലമായിരിക്കുന്നു.


അതിർത്തിയിൽ രൂക്ഷമായ പോരാട്ടവും  പാകിസ്ഥാൻ ഭാഗത്തുനിന്നുള്ള ഷെൽ, റോക്കറ്റ് ആക്രമണവും തുടരുന്നു. ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാൻ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളെ കുറിച്ച് കേന്ദ്രസർക്കാർ അറിയിച്ചത്.  ഇതിനു തിരിച്ചടിയായി പാകിസ്ഥാൻ നഗരങ്ങളിൽ ഇന്ത്യ ആക്രമണം നടത്തുകയാണെന്നും അറിയിച്ചു.


മെയ് 8 വ്യാഴാഴ്ച വൈകുന്നേരം, സത്വാരിയിലെ തന്ത്രപരമായി പ്രധാനപ്പെട്ട ജമ്മു വിമാനത്താവളം ഉൾപ്പെടെ ജമ്മുവിലെ പ്രധാന അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ വിക്ഷേപിച്ച കുറഞ്ഞത് എട്ട് മിസൈലുകളെങ്കിലും ഇന്ത്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ വിജയകരമായി തടഞ്ഞുവെന്ന് പ്രതിരോധ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

പലസ്തീൻ ഭീകര സംഘടനയായ ഹമാസ് ഉപയോഗിച്ചതിന് സമാനമായ നിലവാരം കുറഞ്ഞ റോക്കറ്റുകൾ എന്ന് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ച എല്ലാ ഇൻകമിംഗ് പ്രൊജക്റ്റൈലുകളും ഇന്ത്യയുടെ നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആകാശത്ത് നിർവീര്യമാക്കി. സത്വാരി (ജമ്മു വിമാനത്താവളം), സാംബ, ആർഎസ് പുര, അർനിയ തുടങ്ങിയ ഉയർന്ന മൂല്യമുള്ള സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു മിസൈലുകൾ.


മിസൈൽ ആക്രമണത്തോടൊപ്പം, പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന നിരവധി പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തി. ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകൾ ഉടനടി തടഞ്ഞ് നശിപ്പിച്ചു. ജമ്മു വിമാനത്താവള പരിധിക്ക് പുറത്ത് ഒരു ഡ്രോൺ ഇടിച്ചുവീഴുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.


ഭീഷണി നിർവീര്യമാക്കിയതിന് തൊട്ടുപിന്നാലെ, ജമ്മു നഗരത്തെ ഇരുട്ടിൽ മൂടി, രണ്ട് ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി. ഡ്രോൺ ഇടപെടലുകളുടെ ഫലമായിരിക്കാം ഇതെന്ന്  കരുതുന്നു. അതോടെ നഗരത്തിലുടനീളം വ്യോമാക്രമണ സൈറണുകൾ സജീവമാക്കി, വ്യോമാക്രമണം തുടരുന്നതിനാൽ ആളുകൾ വീടിനുള്ളിൽ തന്നെ തുടരാൻ മുന്നറിയിപ്പ് നൽകി. 


രാത്രി ആകാശത്ത് തീജ്വാലകൾ പ്രകാശിച്ചുപോകുന്നതും , പ്രതിരോധ സംവിധാനങ്ങൾ തകർക്കുന്നതും ജനം ടിവിയിലിരുന്നും ജമ്മു - കാശ്‌മീർ  ജനത നേരിട്ടും കണ്ടു.


ജമ്മു, പത്താൻകോട്ട്, ഉധംപൂർ എന്നിവിടങ്ങളിലെ  അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള സൈനിക സ്റ്റേഷനുകളും പാകിസ്ഥാൻ ഡ്രോണുകളും മിസൈലുകളും ലക്ഷ്യമിട്ടു.


ഇതിനുശേഷം ലാഹോർ, കറാച്ചി, ഇസ്ലാമബാദ് എന്നിവ അടക്കമുള്ള  പാക്ക് നഗരങ്ങളിൽ ഇന്ത്യ ശക്തമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ വന്നു. കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേന വൻ  ആക്രമണം നടത്തിയെന്ന് വാർത്ത വന്നെങ്കിലും ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചില്ല. എന്നാൽ ഈ വാർത്തയെ പാക്കിസ്ഥാൻ നിഷേധിച്ചു.


അതിർത്തിക്കുപുറമെ, പഞ്ചാബ്, ചണ്ഡിഗഡ്, അമൃത്സർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇന്നുവെളുപ്പിനെ മുതൽ സൈറണുകൾ മുഴങ്ങുകയും പാക്ക് ആക്രമണം പ്രതീക്ഷിക്കുകയും ചെയ്യുന്നു. രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. 


യുദ്ധസമാന സാഹചര്യത്തെ ഇന്ത്യൻ സർക്കാർ ഇതുവരെ പാക്കിസ്ഥാനുമായുള്ള യുദ്ധമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെ വന്നാൽ രാജ്യമെങ്ങും അടിയന്തരാവസ്ഥ  പോലുള്ള കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിക്കേണ്ടി വരും. 


രാജ്യം അതീവ ജാഗ്രതയിലാണ്. അടുത്ത 24 മണിക്കൂറുകൾ നിർണ്ണായകമാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചിട്ടുണ്ട്. എന്തിനും തയ്യാറായി ഇന്ത്യൻ ജനത കാത്തിരിക്കുമ്പോൾ നാട്ടിലെ പ്രശനങ്ങളിൽ, മനസ്സുനിറയെ ആശങ്കയുമായി  കഴിയുകയാണ് ലോകമെങ്ങുമുള്ള ഇന്ത്യൻ  പ്രവാസികളും.

More Latest News

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.ഇന്ത്യൻ സൈന്യം സംയുക്തമായി നിന്ന് പാകിസ്ഥാൻ ഭീകരർക്കെതിരെ ആക്രമണം നടത്തിയത് കഴിഞ്ഞ മെയ്‌ ഏഴാം തീയതി പുലർച്ചെയായിരുന്നു.ജെയ്ഷെ മുഹമ്മദ്‌, ലഷ്കറെ തൊയ്ബ എന്നീ പ്രധാന ഭീകരസംഘടന ക്യാമ്പുകൾക്ക് നേരെയായിരുന്ന ഇന്ത്യയുടെ ഈ മിന്നാലാക്രമണം നടന്നത്.ഇപ്പോൾ കൊല്ലപ്പെട്ട ഭീകരരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് എഎൻഐ. ജമ്മുകാശ്മീരിൽ നടന്ന പല ഭീകരാക്ര മണങ്ങളിലും പങ്കുള്ള മുദസ്സർ ഖദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ്‌ ജലീൽ,മുഹമ്മദ്‌ യൂസഫ് അസർ, ഖാലിദ്,മുഹമ്മദ് ഹസ്സൻ ഖാൻ എന്നീ ഭീകരർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്‌ ലഭിച്ചിരിക്കുന്നത്. ലഷ്കറെ തൊയ്ബയിലെ മുഖ്യകണ്ണിയായ മുദസ്സർ ഖദിയാൻ ഖാസിന്റെ സംസ്കാരച്ചടങ്ങുകൾ പാകിസ്ഥാനിലെ ഒരു സർക്കാർ സ്കൂളിൽ വച്ചു നടന്നു എന്നാണ് വിവരം.ജെയ്ഷെ നേതാവ് മസൂദ് അസ്സറിന്റെ ബന്ധുക്കളാണ് കൊല്ലപ്പെട്ട ജെയ്ഷെ മുഹമ്മദിലെ ഭീകരൻ ഹാഫിസ് മുഹമ്മദ് ജമീൽ,കാൻഡാഹാർ വിമാനറാഞ്ചലിലെ പ്രതിയായ മുഹമ്മദ്‌ യൂസഫ് അസർ എന്നിവർ. ജമ്മുകാശ്മീരിൽ നടന്ന ഒരുപാട് ഭീകരാക്രമണങ്ങളിലെ പ്രധാനിയും ലഷ്കറെ തൊയ്ബയിലെ നേതാവുമായ ഖാലിദ്,അബു അഖാശ എന്ന പേരിലും അറിയപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തലുകളിലും ഇയാൾക്ക് സുപ്രധാന പങ്കുണ്ട്. കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ മുഹമ്മദ്‌ ഹസ്സൻ ഖാൻ ജെയ്ഷെ മുഹമ്മദ്‌ കമാൻഡർ അസ്ഗർ ഖാൻ കാശ്മീരിയുടെ മകനാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനത്തില്‍ എത്തിയെന്ന് ഇന്ത്യ പ്രൊട്ടക്ഷന്‍ ക്വാഷ്യന്റ് (ഐപിക്യു) സർവ്വേ

ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനമായതായി സര്‍വ്വേ. ആക്സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഗവേഷണ സ്ഥാപനമായ കാന്ററുമായി സഹകരിച്ച് നടത്തിയ ഇന്ത്യ പ്രൊട്ടക്ഷന്‍ ക്വാഷ്യന്റ് (ഐപിക്യു) സര്‍വേയുടെ ഏഴാം പതിപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. 'ഭറോസ ടോക്‌സ്' എന്ന സംരംഭത്തിന്റെ ഭാഗമായ ഈ സര്‍വേയില്‍ രാജ്യത്തെ 25 നഗരങ്ങളിലായി 6,360 ആളുകള്‍ പങ്കെടുത്തു. കൂടുതല്‍ ആളുകള്‍ ടേം ഇന്‍ഷുറന്‍സ് എടുക്കുന്നതിന്റെയും വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍ സ്വാധീനത്തിന്റെയും ഫലമായി സംരക്ഷണ മാനം (Protection Quotient) എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 48-ല്‍ എത്തി. ടേം ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധം 74 ശതമാനം ആയി വളരുകയും ഇതുള്ളവരുടെ എണ്ണം 34 ശതമാനം ആയി ഉയരുകയും ചെയ്തുവെന്ന് സര്‍വേയില്‍ പറയുന്നു. പ്രതികരിച്ചവരില്‍ 22 ശതമാനം പേര്‍ ടേം ഇന്‍ഷുറന്‍സ് ഓണ്‍ലൈനായാണ് എടുത്തത്. നേരത്തെ ഇത് 18 ശതമാനം ആയിരുന്നു. തൊഴില്‍ ചെയ്യുന്ന പുരുഷന്മാരിലെ ഐപിക്യു 47ല്‍ നിന്നും 50 ആയി ഉയര്‍ന്നപ്പോള്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളില്‍ ഇത് മാറ്റമില്ലാതെ 48 ആയി തുടരുന്നു. ജോലിയില്‍ നിന്നും വിരമിക്കല്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ പ്രധാന ജീവിത ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷ കുറവാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്തു. പ്രീമിയം ചിലവിനേക്കാള്‍ ആളുകള്‍ സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കുന്നു എന്ന് സര്‍വേ സൂചിപ്പിക്കുന്നുവെന്ന് ആക്സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ പ്രശാന്ത് ത്രിപാഠി പറഞ്ഞു

ബ്രിട്ടീഷ് പാർലമെന്റ് ഹൌസ് ഓഫ് ലോർഡ്‌സിൽ മലയാളി ഡോക്ടർക്ക് ഉന്നത ബഹുമതി; ഡോ.ജീഷ് ജോർജ്ജിന് (കിരൺ) ലഭിച്ചത് ‘ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാർഡ്’

                                                                                                                                                                        നിരവധി ദേശീയ-അന്തർദ്ദേശീയ ബഹുമതികൾ നേടിയിട്ടുള്ള പ്രശസ്ത സംരംഭകനും, വിദ്യാഭ്യാസ-ആരോഗ്യ-ജീവകാരുണ്യ മേഖലകളിലെ കർമ്മ നിരതനുമായ മലയാളി ഡോ.ജീഷ് ജോർജ്ജിന് (ഡോ.കിരൺ), ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ പാർലിമെന്റ്, ഹൌസ് ഓഫ് ലോർഡ്‌സിൽ നടന്ന ഇന്റർനാഷണൽ സമ്മിറ്റ് ആൻഡ് അവാർഡ്‌സ് ഉച്ചകോടിയിൽ നിന്നും ഉന്നത അംഗീകാരം ലഭിച്ചു. സാമൂഹിക സേവനരംഗത്തെ ദീർഘകാല സമർപ്പണത്തിനും, വിദ്യാഭ്യാസ-ആരോഗ്യപരിപാലന രംഗങ്ങളിലെ നേട്ടങ്ങൾ, പാവപ്പെട്ടവർക്കായുള്ള സേവനങ്ങൾ, ധാർമ്മിക നേതൃത്വം, ഫുഡ് ബാങ്ക്, രക്ത ദാനം, വസ്ത്രദാനം തുടങ്ങി വിവിധ മേഖലകളിൽ കാഴ്ചവെച്ച കാരുണ്യ പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഡോക്ടർ കിരണിനെ തേടി 'എക്സലൻസ് ഇൻ സോഷ്യൽ സർവീസ്, 'ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേർസ് അവാർഡ്' എന്ന ബഹുമതിയെത്തിയത്. ഗുൽബർഗയിൽ പ്രവർത്തിക്കുന്ന 'ഡിവൈൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ' സ്ഥാപകനും, ഡയറക്ടറുമായ ഡോ.കിരൺ സാധാരണക്കാർക്കും ദരിദ്രർക്കും പരിഗണനാപൂർവം ചികിൽസാസൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. 2002 മുതൽ കല്യാൺ കർണാടക മേഖലയിലുടനീളം നഴ്‌സിംഗ്, പാരാ മെഡിക്കൽ, ആരോഗ്യശാസ്ത്രം എന്നിവയിൽ ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകുന്ന പല സ്ഥാപനങ്ങളുടെയും ചെയർമാനുമാൻ കൂടിയാണ് ഇദ്ദേഹം. ബ്രിട്ടീഷ് പാർലിമെന്റ് ഹൌസ് ഓഫ് ലോർഡ്‌സിൽ രണ്ടു പതിറ്റാണ്ടോളമായി മെംബറായി തുടരുന്ന ദി ബാരോനെസ്സ്‌, സാൻഡി വർമ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മിറ്റിൽ, ആഗോളതലത്തിൽ പ്രശസ്തവും, യു കെ യിലെ പ്രമുഖ കമ്പനിയുമായ യു കെ, എം എസ് ജി ആതിഥേയത്വം വഹിച്ചു. ആഗോള രാഷ്ട്രീയ, ബിസിനസ്സ്, ശാസ്ത്ര, വിദ്യാഭ്യാസ, ജീവ കാരുണ്യ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ ഒത്തുകൂടിയ ഉച്ചകോടിയിൽ, ഗ്ലോബൽ ലീഡർഷിപ്പ്, നവീന കണ്ടുപിടിത്തങ്ങൾ, സാമ്പത്തിക സഹകരണത്വം എന്നിവയെ കുറിച്ച് ഗഹനമായ ചർച്ചകൾ നടത്തുകയും, വിവിധ മേഖലകളിൽ ഉത്കൃഷ്ട സംഭാവനകൾ നൽകിയ മറ്റുപല  വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുകയും ചെയ്തു.

പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ്‌ ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ 'പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സംഘടിപ്പിക്കുന്നു. 2025 ജൂൺ 5 മുതൽ 8 വരെ ഒരുക്കുന്ന താമസമടങ്ങുന്ന ധ്യാനത്തിൽ, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH എന്നിവർ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും. ആത്മീയ-ഭൗതീക -മാനസ്സിക മേഖലകളിൽ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന ധ്യാനം യാൺഫീൽഡ് പാർക്ക് ട്രെയിനിങ് & കോൺഫറൻസ് സെന്ററിൽ വെച്ചാണ് നടക്കുക. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://forms.gle/H5oNjL5LP32qsS8s9 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും

റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച' ബൈബിൾ കൺവെൻഷൻ ജൂൺ 7 ന് നടത്തപ്പെടും. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധബലി അർപ്പിച്ചു സന്ദേശം നൽകും. യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് കൺവെൻഷൻ നയിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്. ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുന്ന ഫാ.ഷിനോജ് കളരിക്കൽ സഹകാർമ്മികത്വം വഹിക്കുകയും, ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്. 2025 ജൂൺ 7 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്.

Other News in this category

  • ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്
  • ഇന്ത്യ, പാക് സംഘർഷം രൂക്ഷം.. സൂപ്പർസോണിക് , ബാലിസ്റ്റിക് മിസ്സൈലുകൾ വിട്ട് പോരാട്ടം! മിലിട്ടറി ബേസുകളും പവർ ഗ്രിഡുകളും ലക്ഷ്യമിട്ടു; ഇന്ത്യ അടച്ച എയർപോർട്ടുകളുടെ എണ്ണം 32 ആയി, നാട്ടിലെ ബന്ധുക്കളുടേയും പഠിക്കുന്ന കുട്ടികളുടേയും ആശങ്കയിൽ പ്രവാസികൾ
  • കത്തോലിക്ക സഭയ്ക്ക് ആദ്യ അമേരിക്കൻ പോപ്പ്, കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് ആഗോള റോമൻ കത്തോലിക്കാസഭയുടെ പുതിയ വലിയ ഇടയൻ, തിരഞ്ഞെടുത്തത് നാലാം റൗണ്ടിൽ, ആശംസകളോടെ വിശ്വാസസമൂഹം
  • പാക് പ്രഹരണങ്ങൾക്ക് തിരിച്ചടിയായി ഇത്തവണ രംഗത്തെത്തിയത് നാവികസേന : ഐഎൻഎസ് വിക്രാന്തിന്റെ പ്രഹരമേറ്റത് കറാച്ചിയിൽ
  • യുകെയിലെ ഇന്ത്യക്കാർ നേരിടുന്ന പ്രധാനപ്രശ്‌നം നാട്ടിലേക്കുള്ള യാത്ര, പലരും സമ്മർ അവധി യാത്രകൾ വരെ റദ്ദാക്കുന്നു; ഇന്ത്യ അടച്ചത് 27 വിമാനത്താവളങ്ങൾ, വിദേശ വിമാനക്കമ്പനികളും പാക്ക് വ്യോമമേഖല ഒഴിവാക്കുന്നു, ടിക്കറ്റ് ചാർജ്ജും കുത്തനെ ഉയർന്നു
  • ഇന്ത്യയുടെ തിരിച്ചടി: 9 കേന്ദ്രങ്ങൾ ആക്രമിച്ചു; 26 പേർ കൊല്ലപ്പെട്ടു, 46 പേർക്ക് പരിക്കേറ്റെന്നും പാകിസ്ഥാൻ! ഇന്ത്യയുടെ 5 വിമാനങ്ങൾ വീഴ്ത്തിയെന്നും ശക്തമായി തിരിച്ചടിയ്ക്കുമെന്നും പാക്ക്, നാട്ടിലേക്കുള്ള യാത്രകൾ റദ്ദാക്കി ആശങ്കയോടെ പ്രവാസികൾ
  • പഹൽഗാമിലെ കണ്ണീരിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ തിരിച്ചടി
  • അങ്കമാലിയിലെ അഭിഭാഷകൻ, യുകെയിൽ പോസ്റ്റ്മാൻ! ഇപ്പോൾ മൂന്നാംവട്ടവും ന്യൂകാസിലിൽ പ്രാദേശിക ജനപ്രതിനിധി! ഇഗ്‌നേഷ്യസ് വര്‍ഗീസ് കരസ്ഥമാക്കിയത് മലയാളികൾക്ക് അഭിമാനിക്കാവുന്ന അപൂർവ്വനേട്ടം!
  • നിരവധി മലയാളികളടക്കം സൗത്ത്എൻഡ്, ബാസിൽഡൺ, ചെംസ്ഫോർഡ് ആശുപത്രികളിൽ നിന്ന് 743 സ്റ്റാഫുകളെ പിരിച്ചുവിടാൻ എസ്സെക്‌സിലെ എൻ.എച്ച്.എസ് ട്രസ്റ്റ് തയ്യാറെടുക്കുന്നു; നഴ്സുമാരേയും കെയറർമാരേയും ബാധിക്കുമോയെന്ന് ആശങ്ക, മുന്നറിയിപ്പുമായി യൂണിസൺ യൂണിയൻ
  • കൗൺസിൽ തിരഞ്ഞെടുപ്പിൽ തിളങ്ങുന്ന വിജയവുമായി കേംബ്രിജ്‌ഷയർ കൗണ്ടിയിൽ അങ്കമാലി സ്വദേശി ലീഡോ ജോർജ്ജും കിങ്‌സ്തോർപ്പ് ടൗൺ സീറ്റിൽ മലയാളി ദിലീപ് കുമാറും; റിഫോം യുകെയുടെ തകർപ്പൻ ഓളത്തിലും പിടിച്ചുനിന്ന് കൺസർവേറ്റീവ്, ലേബർ സ്ഥാനാർത്ഥികൾ
  • Most Read

    British Pathram Recommends