ആക്രമണം നടത്തിയത് എൺപതിലേറെ യുദ്ധവിമാനങ്ങൾ, ഇന്ത്യയുടെ 5 ജെറ്റുകളും ഒരു ഡ്രോണും വെടിവെച്ചിട്ടതായി പാക്കിസ്ഥാൻ, അമൃത്സറിൽ ഇന്ന് വെളുപ്പിനെ പാക്ക് മിസൈൽ ആക്രമണം തകർത്തു
ലണ്ടൻ: സ്വന്തം ലേഖകൻ
Story Dated: 2025-05-08
വ്യോമാക്രമണത്തിൽ പങ്കെടുത്തത് എൺപതോളം ഇന്ത്യൻ വിമാനങ്ങളാണെന്ന് പാക്കിസ്ഥാൻ പറയുന്നു. അതിൽ അഞ്ച് ഇന്ത്യൻ റഫേൽ ജെറ്റുകളും ഒരു ഡ്രോണും വെടിവച്ചിട്ടതായുള്ള അവകാശവാദം ഇസ്ലാമാബാദ് തുടരുന്നു.
എന്നാൽ ഇന്ത്യ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് മാത്രമല്ല, വ്യോമാക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടുമില്ല.
ഇന്ത്യയുടെ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെടുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പാകിസ്ഥാൻ ഏറ്റവും പുതിയതായി അന്താരാഷ്ട്ര മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്.
കശ്മീരിനെ വിഭജിക്കുന്ന അതിർത്തിയായ നിയന്ത്രണ രേഖയുടെ (എൽഒസി) അരികിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു.
നിയന്ത്രണരേഖയിൽ അതിർത്തി കടന്നുള്ള ഷെല്ലാക്രമണം തുടരുകയാണെന്നും പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനമില്ലാത്ത വെടിവയ്പ്പിന് മറുപടി നൽകുന്നുണ്ടെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു.
അതിനിടെ അമൃത്സറിൽ ഇന്ന് വെളുപ്പിനെ അതിർത്തി കടന്നെത്തിയ പാക്ക് മിസ്സൈലിനെ ഇന്ത്യ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായുള്ള വാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്നു. ഇക്കാര്യം പ്രാദേശിക അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ പാക്കിസ്ഥാനിലെ ലാഹോറിലും ഒരു വൻ സ്‌ഫോടനം നടന്നതായും നഗരം മുഴുവൻ പുക നിറഞ്ഞതായും മറ്റുമുള്ള വാർത്തകളും പ്രചരിക്കുന്നു. എന്നാൽ ഇക്കാര്യം പാക്ക് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
അതിനിടെ 5 വിമാനങ്ങൾ വീഴ്ത്തിയതും പൂഞ്ചിലെ ഇന്ത്യൻ വീടുകൾ തകർത്തതും ഇന്ത്യൻ ആക്രമണത്തിനുള്ള തിരിച്ചടിയാണെന്ന് പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അവകാശപ്പെട്ടു.
രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുമ്പോഴാണ് ഇത് "ഇന്ത്യക്കുള്ള ഞങ്ങളുടെ ഭാഗത്തെ മറുപടിയായിരുന്നു" എന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞത്.
More Latest News
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.ഇന്ത്യൻ സൈന്യം സംയുക്തമായി നിന്ന് പാകിസ്ഥാൻ ഭീകരർക്കെതിരെ ആക്രമണം നടത്തിയത് കഴിഞ്ഞ മെയ് ഏഴാം തീയതി പുലർച്ചെയായിരുന്നു.ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ എന്നീ പ്രധാന ഭീകരസംഘടന ക്യാമ്പുകൾക്ക് നേരെയായിരുന്ന ഇന്ത്യയുടെ ഈ മിന്നാലാക്രമണം നടന്നത്.ഇപ്പോൾ കൊല്ലപ്പെട്ട ഭീകരരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് എഎൻഐ.
ജമ്മുകാശ്മീരിൽ നടന്ന പല ഭീകരാക്ര മണങ്ങളിലും പങ്കുള്ള മുദസ്സർ ഖദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജലീൽ,മുഹമ്മദ് യൂസഫ് അസർ, ഖാലിദ്,മുഹമ്മദ് ഹസ്സൻ ഖാൻ എന്നീ ഭീകരർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.
ലഷ്കറെ തൊയ്ബയിലെ മുഖ്യകണ്ണിയായ മുദസ്സർ ഖദിയാൻ ഖാസിന്റെ സംസ്കാരച്ചടങ്ങുകൾ പാകിസ്ഥാനിലെ ഒരു സർക്കാർ സ്കൂളിൽ വച്ചു നടന്നു എന്നാണ് വിവരം.ജെയ്ഷെ നേതാവ് മസൂദ് അസ്സറിന്റെ ബന്ധുക്കളാണ് കൊല്ലപ്പെട്ട ജെയ്ഷെ മുഹമ്മദിലെ ഭീകരൻ ഹാഫിസ് മുഹമ്മദ് ജമീൽ,കാൻഡാഹാർ വിമാനറാഞ്ചലിലെ പ്രതിയായ മുഹമ്മദ് യൂസഫ് അസർ എന്നിവർ. ജമ്മുകാശ്മീരിൽ നടന്ന ഒരുപാട് ഭീകരാക്രമണങ്ങളിലെ പ്രധാനിയും ലഷ്കറെ തൊയ്ബയിലെ നേതാവുമായ ഖാലിദ്,അബു അഖാശ എന്ന പേരിലും അറിയപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തലുകളിലും ഇയാൾക്ക് സുപ്രധാന പങ്കുണ്ട്. കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ മുഹമ്മദ് ഹസ്സൻ ഖാൻ ജെയ്ഷെ മുഹമ്മദ് കമാൻഡർ അസ്ഗർ ഖാൻ കാശ്മീരിയുടെ മകനാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനമായതായി സര്‍വ്വേ. ആക്സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഗവേഷണ സ്ഥാപനമായ കാന്ററുമായി സഹകരിച്ച് നടത്തിയ ഇന്ത്യ പ്രൊട്ടക്ഷന്‍ ക്വാഷ്യന്റ് (ഐപിക്യു) സര്‍വേയുടെ ഏഴാം പതിപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. 'ഭറോസ ടോക്‌സ്' എന്ന സംരംഭത്തിന്റെ ഭാഗമായ ഈ സര്‍വേയില്‍ രാജ്യത്തെ 25 നഗരങ്ങളിലായി 6,360 ആളുകള്‍ പങ്കെടുത്തു.
കൂടുതല്‍ ആളുകള്‍ ടേം ഇന്‍ഷുറന്‍സ് എടുക്കുന്നതിന്റെയും വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍ സ്വാധീനത്തിന്റെയും ഫലമായി സംരക്ഷണ മാനം (Protection Quotient) എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 48-ല്‍ എത്തി. ടേം ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധം 74 ശതമാനം ആയി വളരുകയും ഇതുള്ളവരുടെ എണ്ണം 34 ശതമാനം ആയി ഉയരുകയും ചെയ്തുവെന്ന് സര്‍വേയില്‍ പറയുന്നു. പ്രതികരിച്ചവരില്‍ 22 ശതമാനം പേര്‍ ടേം ഇന്‍ഷുറന്‍സ് ഓണ്‍ലൈനായാണ് എടുത്തത്. നേരത്തെ ഇത് 18 ശതമാനം ആയിരുന്നു. തൊഴില്‍ ചെയ്യുന്ന പുരുഷന്മാരിലെ ഐപിക്യു 47ല്‍ നിന്നും 50 ആയി ഉയര്‍ന്നപ്പോള്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളില്‍ ഇത് മാറ്റമില്ലാതെ 48 ആയി തുടരുന്നു. ജോലിയില്‍ നിന്നും വിരമിക്കല്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ പ്രധാന ജീവിത ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷ കുറവാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്തു.
പ്രീമിയം ചിലവിനേക്കാള്‍ ആളുകള്‍ സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കുന്നു എന്ന് സര്‍വേ സൂചിപ്പിക്കുന്നുവെന്ന് ആക്സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ പ്രശാന്ത് ത്രിപാഠി പറഞ്ഞു
നിരവധി ദേശീയ-അന്തർദ്ദേശീയ ബഹുമതികൾ നേടിയിട്ടുള്ള പ്രശസ്ത സംരംഭകനും, വിദ്യാഭ്യാസ-ആരോഗ്യ-ജീവകാരുണ്യ മേഖലകളിലെ കർമ്മ നിരതനുമായ മലയാളി ഡോ.ജീഷ് ജോർജ്ജിന് (ഡോ.കിരൺ), ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ പാർലിമെന്റ്, ഹൌസ് ഓഫ് ലോർഡ്‌സിൽ നടന്ന ഇന്റർനാഷണൽ സമ്മിറ്റ് ആൻഡ് അവാർഡ്‌സ് ഉച്ചകോടിയിൽ നിന്നും ഉന്നത അംഗീകാരം ലഭിച്ചു.
സാമൂഹിക സേവനരംഗത്തെ ദീർഘകാല സമർപ്പണത്തിനും, വിദ്യാഭ്യാസ-ആരോഗ്യപരിപാലന രംഗങ്ങളിലെ നേട്ടങ്ങൾ, പാവപ്പെട്ടവർക്കായുള്ള സേവനങ്ങൾ, ധാർമ്മിക നേതൃത്വം, ഫുഡ് ബാങ്ക്, രക്ത ദാനം, വസ്ത്രദാനം തുടങ്ങി വിവിധ മേഖലകളിൽ കാഴ്ചവെച്ച കാരുണ്യ പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഡോക്ടർ കിരണിനെ തേടി 'എക്സലൻസ് ഇൻ സോഷ്യൽ സർവീസ്, 'ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേർസ് അവാർഡ്' എന്ന ബഹുമതിയെത്തിയത്.
ഗുൽബർഗയിൽ പ്രവർത്തിക്കുന്ന 'ഡിവൈൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ' സ്ഥാപകനും, ഡയറക്ടറുമായ ഡോ.കിരൺ സാധാരണക്കാർക്കും ദരിദ്രർക്കും പരിഗണനാപൂർവം ചികിൽസാസൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. 2002 മുതൽ കല്യാൺ കർണാടക മേഖലയിലുടനീളം നഴ്‌സിംഗ്, പാരാ മെഡിക്കൽ, ആരോഗ്യശാസ്ത്രം എന്നിവയിൽ ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകുന്ന പല സ്ഥാപനങ്ങളുടെയും ചെയർമാനുമാൻ കൂടിയാണ് ഇദ്ദേഹം.
ബ്രിട്ടീഷ് പാർലിമെന്റ് ഹൌസ് ഓഫ് ലോർഡ്‌സിൽ രണ്ടു പതിറ്റാണ്ടോളമായി മെംബറായി തുടരുന്ന ദി ബാരോനെസ്സ്, സാൻഡി വർമ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മിറ്റിൽ, ആഗോളതലത്തിൽ പ്രശസ്തവും, യു കെ യിലെ പ്രമുഖ കമ്പനിയുമായ യു കെ, എം എസ് ജി ആതിഥേയത്വം വഹിച്ചു. ആഗോള രാഷ്ട്രീയ, ബിസിനസ്സ്, ശാസ്ത്ര, വിദ്യാഭ്യാസ, ജീവ കാരുണ്യ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ ഒത്തുകൂടിയ ഉച്ചകോടിയിൽ, ഗ്ലോബൽ ലീഡർഷിപ്പ്, നവീന കണ്ടുപിടിത്തങ്ങൾ, സാമ്പത്തിക സഹകരണത്വം എന്നിവയെ കുറിച്ച് ഗഹനമായ ചർച്ചകൾ നടത്തുകയും, വിവിധ മേഖലകളിൽ ഉത്കൃഷ്ട സംഭാവനകൾ നൽകിയ മറ്റുപല വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുകയും ചെയ്തു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ 'പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സംഘടിപ്പിക്കുന്നു. 2025 ജൂൺ 5 മുതൽ 8 വരെ ഒരുക്കുന്ന താമസമടങ്ങുന്ന ധ്യാനത്തിൽ, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH എന്നിവർ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.
ആത്മീയ-ഭൗതീക -മാനസ്സിക മേഖലകളിൽ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന ധ്യാനം യാൺഫീൽഡ് പാർക്ക് ട്രെയിനിങ് & കോൺഫറൻസ് സെന്ററിൽ വെച്ചാണ് നടക്കുക. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://forms.gle/H5oNjL5LP32qsS8s9 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച' ബൈബിൾ കൺവെൻഷൻ ജൂൺ 7 ന് നടത്തപ്പെടും. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധബലി അർപ്പിച്ചു സന്ദേശം നൽകും. യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് കൺവെൻഷൻ നയിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്. ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുന്ന ഫാ.ഷിനോജ് കളരിക്കൽ സഹകാർമ്മികത്വം വഹിക്കുകയും, ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്.
2025 ജൂൺ 7 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്.