
കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് ബുധനാഴ്ച്ച പൂർത്തീകരിക്കുമെന്ന പ്രതീക്ഷക്ക് വഴിമുടങ്ങി. സിസ്റ്റെയ്ൻ ചാപ്പലിൽ നിന്നുമുയർന്നു വന്ന കറുത്ത പുകയാണ് തിരഞ്ഞെടുപ്പ് വാർത്തയറിയാൻ കാത്തിരുന്നവർക്കുള്ള മറുപടിയായെത്തിയത്.പാപ്പയെ തിരഞ്ഞെടുത്താൽ വെളുത്ത പുകയാവും ചിമ്മിനിയിൽ നിന്നുമുയരുന്നത്. ആദ്യ റൗണ്ട് വോട്ടെടുപ്പിൽ മാർപാപ്പയെ തിരഞ്ഞെടുക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ വ്യാഴാഴ്ച വോട്ടെടുപ്പ് തുടരും.
നിലവിലുള്ള കാനോൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ,മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശം വരുന്നത് 80 വയസ്സിൽ താഴെ പ്രായമുള്ള കർദിനാൾമാർക്കാണ്. ഇവരോരോരുത്തരും തങ്ങൾ തിരഞ്ഞെടുത്ത കർദിനാളിന്റെ പേര് ബാലറ്റ് പേപ്പറുകളിൽ രേഖപ്പെടുത്തും. ബൈബിളിൽ തൊട്ടുള്ള സത്യപ്രതിജ്ഞക്ക് ശേഷമാണ് ഈ ചടങ്ങ് നടക്കുന്നത്.ബുധനാഴ്ച്ച ഒരു തവണയാണ് വോട്ടെടുപ്പ് നടന്നതെങ്കിൽ വ്യാഴാഴ്ച മുതൽ അത് ദിവസേന നാല് തവണയായി കൂടും.
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനായുള്ള കോൺക്ലേവിന്റെ പ്രധാന ചുമതലകൾ കർദിനാൾ മാർ ജോർജ് കൂവക്കാടിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. വോട്ടെണ്ണൽ പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്ന മൂന്ന് കർദിനാൾമാരെയും, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നേരിട്ട് പങ്കാളികളാകാനാവാത്തവരിൽ നിന്ന് ബാലറ്റ് ശേഖരിക്കുന്ന മൂന്നുപേരെയും, വോട്ടുകളുടെ കൃത്യത പരിശോധിക്കുന്ന മറ്റ് മൂന്നുപേരെയും മാർ കൂവക്കാട് തന്നെയാണ് തിരഞ്ഞെടുക്കുന്നത്. കൂടാതെ, കോൺക്ലേവ് നടക്കുന്ന സിസ്റ്റൈൻ ചാപ്പലിന്റെ വാതിലുകൾ ഔപചാരികമായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ദൗത്യവും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് നിർവഹിക്കപ്പെടുന്നത്.
More Latest News
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനത്തില്‍ എത്തിയെന്ന് ഇന്ത്യ പ്രൊട്ടക്ഷന്‍ ക്വാഷ്യന്റ് (ഐപിക്യു) സർവ്വേ

ബ്രിട്ടീഷ് പാർലമെന്റ് ഹൌസ് ഓഫ് ലോർഡ്‌സിൽ മലയാളി ഡോക്ടർക്ക് ഉന്നത ബഹുമതി; ഡോ.ജീഷ് ജോർജ്ജിന് (കിരൺ) ലഭിച്ചത് ‘ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാർഡ്’

പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ് ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും

ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും
