
പഹൽഗാമിലെ പാക് ഭീകരാക്രമണം 26 പേരുടെ ജീവനെടുത്തതിന്റെ പതിനാലാം ദിവസം ഇന്ത്യ തിരിച്ചടി നൽകി.ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ഇന്ത്യൻ സൈനികരുടെ സംയുക്തമായ ആക്രമണത്തിലൂടെയാണ് പാക് ഭീകരകേന്ദ്രങ്ങൾ തകർക്കപ്പെട്ടത്.ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ എന്നീ സ്ഥലങ്ങളിൽ പുലർച്ചെ 1.44 നായിരുന്നു ആക്രമണം നടന്നത്.5 സ്ഥലങ്ങളിൽ മിസൈൽ ആക്രമണം നടന്നതായും , മൂന്ന് പേർ കൊല്ലപ്പെട്ടതായും, 12 പേർക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിതീകരിച്ചു.
'കൃത്യമായ രീതിയിൽ ഉചിതമായി പ്രവർത്തിക്കുന്നു' എന്ന് ആക്രമണത്തെക്കുറിച്ച് ഇന്ത്യൻ സൈന്യം എക്സ് പോസ്റ്റിൽ കുറിച്ചു. പാക് സൈനിക കേന്ദ്രങ്ങളെയല്ല മറിച്ച് ഭീകര കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യം വച്ചതെന്നും കൂട്ടിച്ചേർത്തു.അതേസമയം കാശ്മീരിലെ പൂഞ്ച്-രജൗരി മേഖലയിലെ ഭിംബര്‍ ഗലിയില്‍ പാക്സൈന്യം വെടിവെപ്പ് നടത്തിയെന്ന വിവരവും സൈന്യം പങ്കുവച്ചു.
26 ഇന്ത്യക്കാരുടെ ജീവനെടുത്ത പാഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയിൽ നിന്നും ഒരു തിരിച്ചടി ഉണ്ടാകുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു.സിന്ധു-നദീജല കരാർ മരവിപ്പിക്കുന്നതിൽ തുടങ്ങി പാക് പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും റദാക്കി ഇന്ത്യ അട്ടാരി അതിർത്തി അടക്കുന്നതടക്കം പല പ്രധാനപ്പെട്ട തീരുമാനങ്ങളും പാക്കിസ്ഥാനെതിരെ കൈക്കൊണ്ടിരുന്നു.ഇതുകൂടാതെ ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കുകയും വ്യോമാതിർത്തി അടക്കുകയും ചെയ്തിരുന്നു.
More Latest News
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനത്തില്‍ എത്തിയെന്ന് ഇന്ത്യ പ്രൊട്ടക്ഷന്‍ ക്വാഷ്യന്റ് (ഐപിക്യു) സർവ്വേ

ബ്രിട്ടീഷ് പാർലമെന്റ് ഹൌസ് ഓഫ് ലോർഡ്‌സിൽ മലയാളി ഡോക്ടർക്ക് ഉന്നത ബഹുമതി; ഡോ.ജീഷ് ജോർജ്ജിന് (കിരൺ) ലഭിച്ചത് ‘ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാർഡ്’

പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ് ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും

ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും
