18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : ടെസ്‌കോയിൽ നിന്ന് സൂപ്പർബെ റാക്ലെറ്റ് ചീസ് വാങ്ങിയവർ കഴിക്കരുതേ.. മെനിഞ്ചറ്റിസ്, ഗർഭമലസൽ ബാക്ടീരിയകൾ കണ്ടെത്തി, തിരിച്ചെത്തിക്കാൻ നിർദ്ദേശം >>> ഇന്ത്യക്കെതിര സൈനിക നീക്കം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ഓപ്പറേഷൻ ബന്യാൻ ഉൽ മർസൂസ്, പാക്ക് കരസേന അതിർത്തികളിലേക്ക് നീങ്ങുന്നുവെന്നും റിപ്പോർട്ടുകൾ >>> നാട്ടിൽ ചികിത്സയിലായിരുന്ന യുകെയിലെ മലയാളി നഴ്‌സ് വിടപറഞ്ഞു; അർബുദരോഗം തിരിച്ചറിഞ്ഞത് ഒരുവർഷം മുമ്പുമാത്രം >>> ഇന്ത്യ, പാക് സംഘർഷം രൂക്ഷം.. സൂപ്പർസോണിക് , ബാലിസ്റ്റിക് മിസ്സൈലുകൾ വിട്ട് പോരാട്ടം! മിലിട്ടറി ബേസുകളും പവർ ഗ്രിഡുകളും ലക്ഷ്യമിട്ടു; ഇന്ത്യ അടച്ച എയർപോർട്ടുകളുടെ എണ്ണം 32 ആയി, നാട്ടിലെ ബന്ധുക്കളുടേയും പഠിക്കുന്ന കുട്ടികളുടേയും ആശങ്കയിൽ പ്രവാസികൾ >>> മോർട്ട് ഗേജ് നിരക്കുകൾ കുറയും, പലിശ നിരക്ക് 4.25 ശതമാനമായി കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ട്രംപിന്റെ താരിഫ് കുറയ്ക്കലും ഗുണമായി >>>
Home >> HOT NEWS
നാളെ കേരളത്തിലെത്തുന്ന പ്രവാസികൾ അസാധാരണ സൈറൺ കേട്ടാൽ ഭയപ്പെടേണ്ട.. കൊച്ചിയും തിരുവനന്തപുരവും അടക്കം രാജ്യത്ത് നാളെ യുദ്ധ മുൻകരുതലായി മോക്ക് ഡ്രിൽ, വ്യോമാക്രമണ സൈറൺ, ബ്ലാക്ക്‌ഔട്ട് പരിശീലനം

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2025-05-06

 

1971 നുശേഷം ഇന്ത്യൻ നഗരങ്ങളിൽ ഇതാദ്യമായി വീണ്ടും യുദ്ധഭീഷണിയുടെ പരിശീലന മോക്ക് ഡ്രില്‍ നടത്തുന്നു. കേരളത്തിലെ കൊച്ചിയും തിരുവനന്തപുരം അടക്കം രാജ്യത്തെ 244  നഗരങ്ങളിലും അതിർത്തി ഗ്രാമപ്രദേശങ്ങളിലുമാണ് ജനങ്ങൾക്ക് മോക്ക് ഡ്രിൽ  പരിശീലനം നൽകുന്നത്.

പാകിസ്ഥാനുമായി ഒരു യുദ്ധം ഉണ്ടായാൽ ജനങ്ങൾ അടിയന്തര സാഹചര്യത്തെ എങ്ങനെ നേരിടണം എന്നാകും മോക്ക് ഡ്രില്ലിൽ പരിശീലിപ്പിക്കുക. മിസൈൽ, വ്യോമാക്രമണം ഉണ്ടായാൽ മുഴങ്ങുന്ന സൈറൺ, ജനങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ, ബ്ലാക്ക് ഔട്ട് പ്രതിരോധവും അത് സംഭവിച്ചാൽ നേരിടേണ്ട കാര്യങ്ങളും ഒക്കെയാകും പരിശീലിപ്പിക്കുക. 

വ്യോമാക്രമണ മുന്നറിയിപ്പ് അടയാളങ്ങൾ, അപകട ഭീഷണി തടയൽ നടപടികൾ, സുപ്രധാന ഇൻസ്റ്റാളേഷനുകൾ മറയ്ക്കൽ, ഒഴിപ്പിക്കൽ പദ്ധതികൾ, ഇന്ത്യൻ വ്യോമസേനയുമായി ഹോട്ട്‌ലൈൻ സ്ഥാപിക്കൽ, ശത്രു ആക്രമണം ഉണ്ടായാൽ സിവിൽ പ്രതിരോധ നടപടികളെക്കുറിച്ച് സാധാരണക്കാർക്ക് പരിശീലനം നൽകൽ എന്നിവയിലൂടെ 244 തരംതിരിച്ച ജില്ലകളിലെ ഗ്രാമതലം വരെ മോക്ക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച മെയ് 5 ൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

കൺട്രോൾ റൂമുകൾ, ഫയർഫൈറ്റിംഗ്, വാർഡൻ സേവനങ്ങൾ എന്നിവ സജീവമാക്കാനും ബങ്കറുകളും ട്രഞ്ചുകളും വൃത്തിയാക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിർത്തി കടന്നുള്ള വെടിവയ്പ്പിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി ജമ്മു കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ ബങ്കറുകൾ വ്യാപകമാണ്. മെയ് 7 ന് രാജ്യവ്യാപകമായി മോക്ക് ഡ്രില്ലുകൾ ആരംഭിച്ച് മെയ് 9 വരെ തുടരുമെന്ന് ഒരു മുതിർന്ന സർക്കാർപ്രതിരോധ ഉദ്യോഗസ്ഥൻ അറിയിച്ചു.


ഇന്ത്യ നേരിട്ട് തിരിച്ചടി നടത്തിയില്ലെങ്കിലും സിന്ധു നദീജല കരാർ റദ്ദാക്കി പാക്കിസ്ഥാനിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തിയാൽ സൈനികമായി ഇന്ത്യയെ ആക്രമിക്കുമെന്നാണ് പാക്കിസ്ഥാൻ ഭീഷണിപ്പെടുത്തിയിട്ടുള്ളത്.  ഇതിൻറെ കൂടി പശ്ചാത്തലത്തിലാണ്  ഇപ്പോഴത്തെ മോക്ക് ഡ്രിൽ എന്നും നിരീക്ഷകർ കരുതുന്നു.


More Latest News

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.ഇന്ത്യൻ സൈന്യം സംയുക്തമായി നിന്ന് പാകിസ്ഥാൻ ഭീകരർക്കെതിരെ ആക്രമണം നടത്തിയത് കഴിഞ്ഞ മെയ്‌ ഏഴാം തീയതി പുലർച്ചെയായിരുന്നു.ജെയ്ഷെ മുഹമ്മദ്‌, ലഷ്കറെ തൊയ്ബ എന്നീ പ്രധാന ഭീകരസംഘടന ക്യാമ്പുകൾക്ക് നേരെയായിരുന്ന ഇന്ത്യയുടെ ഈ മിന്നാലാക്രമണം നടന്നത്.ഇപ്പോൾ കൊല്ലപ്പെട്ട ഭീകരരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് എഎൻഐ. ജമ്മുകാശ്മീരിൽ നടന്ന പല ഭീകരാക്ര മണങ്ങളിലും പങ്കുള്ള മുദസ്സർ ഖദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ്‌ ജലീൽ,മുഹമ്മദ്‌ യൂസഫ് അസർ, ഖാലിദ്,മുഹമ്മദ് ഹസ്സൻ ഖാൻ എന്നീ ഭീകരർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്‌ ലഭിച്ചിരിക്കുന്നത്. ലഷ്കറെ തൊയ്ബയിലെ മുഖ്യകണ്ണിയായ മുദസ്സർ ഖദിയാൻ ഖാസിന്റെ സംസ്കാരച്ചടങ്ങുകൾ പാകിസ്ഥാനിലെ ഒരു സർക്കാർ സ്കൂളിൽ വച്ചു നടന്നു എന്നാണ് വിവരം.ജെയ്ഷെ നേതാവ് മസൂദ് അസ്സറിന്റെ ബന്ധുക്കളാണ് കൊല്ലപ്പെട്ട ജെയ്ഷെ മുഹമ്മദിലെ ഭീകരൻ ഹാഫിസ് മുഹമ്മദ് ജമീൽ,കാൻഡാഹാർ വിമാനറാഞ്ചലിലെ പ്രതിയായ മുഹമ്മദ്‌ യൂസഫ് അസർ എന്നിവർ. ജമ്മുകാശ്മീരിൽ നടന്ന ഒരുപാട് ഭീകരാക്രമണങ്ങളിലെ പ്രധാനിയും ലഷ്കറെ തൊയ്ബയിലെ നേതാവുമായ ഖാലിദ്,അബു അഖാശ എന്ന പേരിലും അറിയപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തലുകളിലും ഇയാൾക്ക് സുപ്രധാന പങ്കുണ്ട്. കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ മുഹമ്മദ്‌ ഹസ്സൻ ഖാൻ ജെയ്ഷെ മുഹമ്മദ്‌ കമാൻഡർ അസ്ഗർ ഖാൻ കാശ്മീരിയുടെ മകനാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനത്തില്‍ എത്തിയെന്ന് ഇന്ത്യ പ്രൊട്ടക്ഷന്‍ ക്വാഷ്യന്റ് (ഐപിക്യു) സർവ്വേ

ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനമായതായി സര്‍വ്വേ. ആക്സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഗവേഷണ സ്ഥാപനമായ കാന്ററുമായി സഹകരിച്ച് നടത്തിയ ഇന്ത്യ പ്രൊട്ടക്ഷന്‍ ക്വാഷ്യന്റ് (ഐപിക്യു) സര്‍വേയുടെ ഏഴാം പതിപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. 'ഭറോസ ടോക്‌സ്' എന്ന സംരംഭത്തിന്റെ ഭാഗമായ ഈ സര്‍വേയില്‍ രാജ്യത്തെ 25 നഗരങ്ങളിലായി 6,360 ആളുകള്‍ പങ്കെടുത്തു. കൂടുതല്‍ ആളുകള്‍ ടേം ഇന്‍ഷുറന്‍സ് എടുക്കുന്നതിന്റെയും വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍ സ്വാധീനത്തിന്റെയും ഫലമായി സംരക്ഷണ മാനം (Protection Quotient) എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 48-ല്‍ എത്തി. ടേം ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധം 74 ശതമാനം ആയി വളരുകയും ഇതുള്ളവരുടെ എണ്ണം 34 ശതമാനം ആയി ഉയരുകയും ചെയ്തുവെന്ന് സര്‍വേയില്‍ പറയുന്നു. പ്രതികരിച്ചവരില്‍ 22 ശതമാനം പേര്‍ ടേം ഇന്‍ഷുറന്‍സ് ഓണ്‍ലൈനായാണ് എടുത്തത്. നേരത്തെ ഇത് 18 ശതമാനം ആയിരുന്നു. തൊഴില്‍ ചെയ്യുന്ന പുരുഷന്മാരിലെ ഐപിക്യു 47ല്‍ നിന്നും 50 ആയി ഉയര്‍ന്നപ്പോള്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളില്‍ ഇത് മാറ്റമില്ലാതെ 48 ആയി തുടരുന്നു. ജോലിയില്‍ നിന്നും വിരമിക്കല്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ പ്രധാന ജീവിത ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷ കുറവാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്തു. പ്രീമിയം ചിലവിനേക്കാള്‍ ആളുകള്‍ സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കുന്നു എന്ന് സര്‍വേ സൂചിപ്പിക്കുന്നുവെന്ന് ആക്സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ പ്രശാന്ത് ത്രിപാഠി പറഞ്ഞു

ബ്രിട്ടീഷ് പാർലമെന്റ് ഹൌസ് ഓഫ് ലോർഡ്‌സിൽ മലയാളി ഡോക്ടർക്ക് ഉന്നത ബഹുമതി; ഡോ.ജീഷ് ജോർജ്ജിന് (കിരൺ) ലഭിച്ചത് ‘ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാർഡ്’

                                                                                                                                                                        നിരവധി ദേശീയ-അന്തർദ്ദേശീയ ബഹുമതികൾ നേടിയിട്ടുള്ള പ്രശസ്ത സംരംഭകനും, വിദ്യാഭ്യാസ-ആരോഗ്യ-ജീവകാരുണ്യ മേഖലകളിലെ കർമ്മ നിരതനുമായ മലയാളി ഡോ.ജീഷ് ജോർജ്ജിന് (ഡോ.കിരൺ), ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ പാർലിമെന്റ്, ഹൌസ് ഓഫ് ലോർഡ്‌സിൽ നടന്ന ഇന്റർനാഷണൽ സമ്മിറ്റ് ആൻഡ് അവാർഡ്‌സ് ഉച്ചകോടിയിൽ നിന്നും ഉന്നത അംഗീകാരം ലഭിച്ചു. സാമൂഹിക സേവനരംഗത്തെ ദീർഘകാല സമർപ്പണത്തിനും, വിദ്യാഭ്യാസ-ആരോഗ്യപരിപാലന രംഗങ്ങളിലെ നേട്ടങ്ങൾ, പാവപ്പെട്ടവർക്കായുള്ള സേവനങ്ങൾ, ധാർമ്മിക നേതൃത്വം, ഫുഡ് ബാങ്ക്, രക്ത ദാനം, വസ്ത്രദാനം തുടങ്ങി വിവിധ മേഖലകളിൽ കാഴ്ചവെച്ച കാരുണ്യ പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഡോക്ടർ കിരണിനെ തേടി 'എക്സലൻസ് ഇൻ സോഷ്യൽ സർവീസ്, 'ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേർസ് അവാർഡ്' എന്ന ബഹുമതിയെത്തിയത്. ഗുൽബർഗയിൽ പ്രവർത്തിക്കുന്ന 'ഡിവൈൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ' സ്ഥാപകനും, ഡയറക്ടറുമായ ഡോ.കിരൺ സാധാരണക്കാർക്കും ദരിദ്രർക്കും പരിഗണനാപൂർവം ചികിൽസാസൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. 2002 മുതൽ കല്യാൺ കർണാടക മേഖലയിലുടനീളം നഴ്‌സിംഗ്, പാരാ മെഡിക്കൽ, ആരോഗ്യശാസ്ത്രം എന്നിവയിൽ ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകുന്ന പല സ്ഥാപനങ്ങളുടെയും ചെയർമാനുമാൻ കൂടിയാണ് ഇദ്ദേഹം. ബ്രിട്ടീഷ് പാർലിമെന്റ് ഹൌസ് ഓഫ് ലോർഡ്‌സിൽ രണ്ടു പതിറ്റാണ്ടോളമായി മെംബറായി തുടരുന്ന ദി ബാരോനെസ്സ്‌, സാൻഡി വർമ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മിറ്റിൽ, ആഗോളതലത്തിൽ പ്രശസ്തവും, യു കെ യിലെ പ്രമുഖ കമ്പനിയുമായ യു കെ, എം എസ് ജി ആതിഥേയത്വം വഹിച്ചു. ആഗോള രാഷ്ട്രീയ, ബിസിനസ്സ്, ശാസ്ത്ര, വിദ്യാഭ്യാസ, ജീവ കാരുണ്യ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ ഒത്തുകൂടിയ ഉച്ചകോടിയിൽ, ഗ്ലോബൽ ലീഡർഷിപ്പ്, നവീന കണ്ടുപിടിത്തങ്ങൾ, സാമ്പത്തിക സഹകരണത്വം എന്നിവയെ കുറിച്ച് ഗഹനമായ ചർച്ചകൾ നടത്തുകയും, വിവിധ മേഖലകളിൽ ഉത്കൃഷ്ട സംഭാവനകൾ നൽകിയ മറ്റുപല  വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുകയും ചെയ്തു.

പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സ്റ്റാഫോർഡ്‌ ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ 'പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സംഘടിപ്പിക്കുന്നു. 2025 ജൂൺ 5 മുതൽ 8 വരെ ഒരുക്കുന്ന താമസമടങ്ങുന്ന ധ്യാനത്തിൽ, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH എന്നിവർ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും. ആത്മീയ-ഭൗതീക -മാനസ്സിക മേഖലകളിൽ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന ധ്യാനം യാൺഫീൽഡ് പാർക്ക് ട്രെയിനിങ് & കോൺഫറൻസ് സെന്ററിൽ വെച്ചാണ് നടക്കുക. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://forms.gle/H5oNjL5LP32qsS8s9 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും

റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച' ബൈബിൾ കൺവെൻഷൻ ജൂൺ 7 ന് നടത്തപ്പെടും. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധബലി അർപ്പിച്ചു സന്ദേശം നൽകും. യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് കൺവെൻഷൻ നയിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്. ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുന്ന ഫാ.ഷിനോജ് കളരിക്കൽ സഹകാർമ്മികത്വം വഹിക്കുകയും, ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്. 2025 ജൂൺ 7 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്.

Other News in this category

  • ടെസ്‌കോയിൽ നിന്ന് സൂപ്പർബെ റാക്ലെറ്റ് ചീസ് വാങ്ങിയവർ കഴിക്കരുതേ.. മെനിഞ്ചറ്റിസ്, ഗർഭമലസൽ ബാക്ടീരിയകൾ കണ്ടെത്തി, തിരിച്ചെത്തിക്കാൻ നിർദ്ദേശം
  • ഇന്ത്യക്കെതിര സൈനിക നീക്കം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ഓപ്പറേഷൻ ബന്യാൻ ഉൽ മർസൂസ്, പാക്ക് കരസേന അതിർത്തികളിലേക്ക് നീങ്ങുന്നുവെന്നും റിപ്പോർട്ടുകൾ
  • നാട്ടിൽ ചികിത്സയിലായിരുന്ന യുകെയിലെ മലയാളി നഴ്‌സ് വിടപറഞ്ഞു; അർബുദരോഗം തിരിച്ചറിഞ്ഞത് ഒരുവർഷം മുമ്പുമാത്രം
  • മോർട്ട് ഗേജ് നിരക്കുകൾ കുറയും, പലിശ നിരക്ക് 4.25 ശതമാനമായി കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ട്രംപിന്റെ താരിഫ് കുറയ്ക്കലും ഗുണമായി
  • ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെ എൻ എച്ച്സിലെ 5% സ്റ്റാഫുകളെ പിരിച്ചുവിടും! യുവാക്കളുടെ ഡയബറ്റിസ് ചികിത്സ, പ്രസവ യൂണിറ്റുകൾ എന്നിവ അടക്കമുള്ള ചികിത്സകൾ നിർത്തും; ചിലവുകുറയ്ക്കാൻ പുതിയ പദ്ധതികളുമായി എൻഎച്ച്എസ് ബോസുമാർ
  • പഞ്ചാബ് നഗരങ്ങളിലും ലാഹോർ വിമാനത്താവളത്തിലും ഇന്ത്യയുടെ ഡ്രോൺ തിരിച്ചടി? 12 ഡ്രോണുകൾ വെടിവച്ചിട്ടതായി പാക്കിസ്ഥാൻ, മൂന്നുപേർ മരണപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റു
  • ആക്രമണം നടത്തിയത് എൺപതിലേറെ യുദ്ധവിമാനങ്ങൾ, ഇന്ത്യയുടെ 5 ജെറ്റുകളും ഒരു ഡ്രോണും വെടിവെച്ചിട്ടതായി പാക്കിസ്ഥാൻ, അമൃത്സറിൽ ഇന്ന് വെളുപ്പിനെ പാക്ക് മിസൈൽ ആക്രമണം തകർത്തു
  • ഇന്ത്യ - പാക്ക് സംഘർഷത്തിനിടെ ഇന്ത്യ - യുകെ ട്രേഡ് കരാർ യാഥാർഥ്യമായി! ഇന്ത്യൻ ഹ്രസ്വകാല തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ, എതിർപ്പുമായി നിഗേൽ ഫരേജ്‌ അടക്കം പ്രതിപക്ഷ കക്ഷികൾ
  • ഇംഗ്ലണ്ടിലെ ആയിരത്തോളം ജിപി സർജറികൾ ആധുനികവത്കരിക്കുമെന്ന് സർക്കാർ, സമ്മറിൽ പണിതുടങ്ങും; അപര്യാപ്തമെന്ന് റോയൽ കോളേജ് ഓഫ് ജീപീസ്
  • പാക്കിസ്ഥാൻ അടക്കം ഏതാനും രാജ്യങ്ങളിലെ പൗരന്മാർക്ക് വർക്ക്, സ്റ്റഡി വിസകളിൽ യുകെ നിരോധനം ഏർപ്പെടുത്തുന്നു; ആദ്യ നിരോധന ലിസ്റ്റിൽ ഇന്ത്യ ഇല്ലാത്തത് ഈഘട്ടത്തിൽ അനുകൂലമാകും
  • Most Read

    British Pathram Recommends