18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട് >>> ഈ സമ്മറിൽ ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് കുട്ടികൾക്ക് ജിസിഎസ്ഇ പരീക്ഷാഫലം ഡിജിറ്റലായി ഫോണിൽ അറിയാം! പുതിയ ആപ്പ് പരീക്ഷണം യുകെയിൽ ഇതാദ്യം >>> ഐടി സാങ്കേതിക തടസ്സം.. സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു! ചെക്ക് ഇൻ ക്യൂവിൽ പലരും നിന്നത് മണിക്കൂറുകൾ! ബാഗേജുകളും കിട്ടാൻ വൈകുന്നു >>> മിസ്സൈലുപോലെ വെടിനിർത്തൽ പ്രഖ്യാപനം.. പിന്നെ ഞെട്ടിപ്പിച്ച് വെടിനിർത്തൽ ലംഘനം! നാടകീയ ദിനരാത്രങ്ങൾക്കൊടുവിൽ ആശ്വാസവുമായി പ്രവാസി മലയാളികളും >>> ഗൃഹതാമസവും മാമ്മോദീസയും കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം! നാട്ടിലെ പുതിയ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് അയർലാണ്ടിലെ മലയാളി ദമ്പതികളുടെ 2 വയസ്സുള്ള കുഞ്ഞ് മരണപ്പെട്ടു! >>>
Home >> HOT NEWS
അവൾ ആമി… അത്ഭുത പെൺകുട്ടി! യുകെയിൽ ഇതാദ്യമായി മാറ്റിവെച്ച ഗർഭപാത്രത്തിൽ ശിശു പിറന്നു.. ഗർഭപാത്രം ദാനം നൽകിയത് സഹോദരി

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2025-04-08

 

 

അമ്മയുടെ മാറ്റിവച്ച ഗർഭപാത്രത്തിൽ, യുകെയിൽ ഇതാദ്യമായി ശിശു ജനിച്ചു.  ചരിത്രത്തിൻറെ ഭാഗമാകാൻ ഭാഗ്യം സിദ്ധിച്ച് ബ്രിട്ടന്റെ മണ്ണിലേക്ക്  പിഞ്ചുകാൽ വച്ചത് പെൺകുട്ടി! 


 ബ്രിട്ടീഷ് മെഡിക്കൽ ലോകം അവളെ അത്ഭുത പെൺകുട്ടി എന്ന് വിളിക്കുന്നു. കുഞ്ഞിന്റെ അമ്മയായ 36 കാരിയായ ഗ്രേസ് ഡേവിഡ്‌സൺ പ്രവർത്തനരഹിതമായ ഗർഭപാത്രവുമായാണ് ജനിച്ചത്. സ്വാഭാവിക രീതിയിൽ ഗർഭിണിയാകുക അവർക്ക് അസാധ്യമായിരുന്നു. 


യു.എസ് അടക്കം ലോകത്തിൻറെ പല ഭാഗത്തും ഗർഭപാത്രങ്ങൾ മാറ്റിവെച്ച് സ്ത്രീകൾ കുട്ടികൾക്ക് ജന്മം നൽകിയെങ്കിലും ബ്രിട്ടനിൽ ഇതുവരെ അത് വിജയകരം ആയിരുന്നില്ല. അതിനിടെ സ്വന്തം സഹോദരി തന്നെ ഗ്രേസ് ഡേവിഡ്‌സണിന്റെ രക്ഷയ്‌ക്കെത്തി.  2023 ൽ അവരുടെ സഹോദരിയുടെ ഗർഭപാത്രം ഡോക്ടർമാർ ഗ്രേസിൽ വച്ചുപിടിപ്പിച്ചു. അന്ന് യുകെയിലെ ഒരേയൊരു വിജയകരമായ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു അത്.


ആ പയനിയറിംഗ് ശസ്ത്രക്രിയയ്ക്ക് രണ്ട് വർഷത്തിന് ശേഷം, ഫെബ്രുവരിയിൽ ഗ്രേസ് തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. ഗർഭപാത്രം ദാനം ചെയ്ത ഗ്രേസിന്റെ സഹോദരിയുടെ പേരാണ് അവരും ഭർത്താവ് ആംഗസും (37) മകൾക്ക് നൽകിയത് - ആമി.


രണ്ട് കിലോയിൽ കൂടുതൽ (നാലര പൗണ്ട്) ഭാരമുള്ള കുഞ്ഞ് ആമിയെ ആദ്യമായി കൈയിലെടുക്കുന്നത് അവിശ്വസനീയവും അതിശയകരവുമായിരുന്നുവെന്ന് അമ്മ ഗ്രേസ് പറയുന്നു.


വടക്കൻ ലണ്ടനിൽ താമസിക്കുന്ന ഗ്രേസും ഭർത്താവ് ആംഗസും സ്കോട്ട്ലൻഡിൽ നിന്നുള്ളവരാണ്. മാറ്റിവയ്ക്കപ്പെട്ട ഗർഭപാത്രം ഉപയോഗിച്ച് ഇനി രണ്ടാമത്തെ കുട്ടിയുണ്ടാകുമെന്നും  അവർ പ്രതീക്ഷിക്കുന്നു.


ആദ്യം അജ്ഞാതയായി തുടരാനാണ് ദമ്പതികൾ ആഗ്രഹിച്ചിരുന്നത്, ഗ്രേസിന്റെ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ദാതാക്കളെ ഉപയോഗിച്ച് മൂന്ന് ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കൂടി നടത്തിയതായി ശസ്ത്രക്രിയാ സംഘം പറഞ്ഞു. തുടർന്നും ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായി ആകെ 15 എണ്ണം നടത്താനാണ് മെഡിക്കൽ ടീം ലക്ഷ്യമിടുന്നത്.


More Latest News

ഇപ്‌സ്‌വിച്ചില്‍ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ചത് മൂവായിരത്തോളം പൗണ്ട്

ഇപ്‌സ്‌വിച്ചിലെ സെന്റ് മേരീസ് പാരീഷ് ഹാള്‍ നവീകരണത്തിനായി ഇപ്‌സ്വിച്ചിലെ വിവിധ ചര്‍ച്ചുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫൂഡ് ഫെസ്റ്റ് നടത്തി മൂവായിരത്തോളംപൗണ്ട് സമാഹരിച്ചു. മെയ് 4 ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം നടത്തിയ ഫുഡ് ഫെസ്റ്റിവലില്‍ മലയാളികളൂം സ്വദേശികളുമായി നിരവധി ആളുകള്‍ പങ്കെടൂത്തു. ഇപ്‌സ്വിച്ചിലെ ആദ്യ കാല മലയാളികള്‍ വര്‍ഷങ്ങളായിഈ പള്ളിയില്‍ ഒത്തുചേര്‍ന്നതിന്റെ നന്ദി സൂചകമായികൂടിയായിരുന്നൂ ഈ ഒത്തു ചേരല്‍. ഇന്‍ഡ്യന്‍ ചാരിറ്റി ഫൂഡ് മേള വികാരി ഫാ ജൂഡ് നിലവിളക്ക് കൊളൂത്തി ഉദ്ഘാടനം ചെയ്തു. കൂടാതെ കുട്ടികളുടേയും മുതിര്‍ന്നവരുടെയും കലാ പരിപാടികളൂം കാണികള്‍ഭക്ഷണത്തൊടൊപ്പം ആസ്വദിച്ചു. ഇന്‍ഡ്യന്‍ സംഗീതവും ഫുഡ് മേളയ്ക്ക് കൊഴുപ്പേകി. സെന്റ് മേരീസ് റോമന്‍ കാത്തലിക് പള്ളിയില്‍ വരുന്ന മറ്റ് കമ്മ്യൂണിറ്റി അംഗങ്ങളും ഫുഡ് ഫെസ്റ്റില്‍ സഹകരിച്ചു.  

ഇന്ന് ലോകമാതൃദിനം:അമ്മയുടെ സ്നേഹത്തിന് പകരം ആലിംഗനങ്ങളും നന്ദിവാക്കും പങ്കുവയ്ക്കാനൊരു ദിനം

മാതൃത്വത്തിന്റെയും,മാതാവിന്റെയും സ്നേഹാദരവിനെ പ്രകീർത്തിക്കുന്ന മാതൃദിനം ലോകത്തിന്റെ പല ഭാഗത്തും പല ദിവസങ്ങളിലായി ആഘോഷിക്കുന്നു.അമേരിക്ക മാതൃദിനം ആഘോഷിക്കുന്ന ദിവസം മറ്റു പല രാജ്യങ്ങളും പിന്തുടരുന്നുണ്ട്.ഈ വർഷം മാർച്ച്‌ 30 ന് ആയിരുന്നു യുകെയിലെ മദറിംഗ് സൺ‌ഡേ ആഘോഷം. അമ്മയുടെ സ്നേഹത്തോളം പകരം വയ്ക്കാൻ ഈ ഭൂമിയിൽ മറ്റൊന്നും തന്നെയില്ലെന്ന് പറയപ്പെടുന്നു.എല്ലാ കാലത്തും അമ്മയുടെ മാതൃകകൾ പൊളിച്ചെഴുതപ്പെടുമ്പോഴും സ്നേഹമെന്ന ഒറ്റ അക്ഷരം കൊണ്ട് അത് വിശേഷിക്കപ്പെടാറുണ്ട്.അമ്മയെ സ്നേഹിക്കാനെന്നതിലുപരി കൂടുതൽ മനസ്സിലാക്കാനായി ഈ ദിവസത്തിന് കഴിയട്ടെ.ത്യാഗങ്ങൾ കൊണ്ട് മാത്രം ലോകം അമ്മയെന്ന സൃഷ്ടിയെ അടയാളപ്പെടുത്താതെ, സ്വപ്നങ്ങളുടെ ചിറകിലേറാൻ അവർക്ക് ഊർജ്ജം പകരട്ടെ എന്ന് ആശംസിക്കുന്നു.

പാക് ഡ്രോൺ ആക്രമണം : ഉദ്ദംപൂരിൽ സൈനികന് വീരമൃത്യു.ആക്രമണം ഉണ്ടായത് വെടിനിർത്തൽ പ്രഖ്യാപനത്തിന് മുൻപ്

ഉദ്ദംപൂർ വ്യോമതാവളത്തിന് നേരെ ശനിയാഴ്ച പുലർച്ചെ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൈനികന് വീരമൃത്യു.വ്യോമസേനയിലെ മെഡിക്കൽ വിഭാഗത്തിൽ 14 വർഷത്തിലേറെയായി സേവനം അനുഷ്ഠിക്കുകയും ഇപ്പോൾ മെഡിക്കൽ സർജന്റായി തുടരുകയും ചെയ്തിരുന്ന രാജസ്ഥാൻ ജുഝുനു സ്വദേശി സുരേന്ദ്ര കുമാർ മോംഗയാണ് വീരമൃത്യു വരിച്ചത്. വെടിനിർത്തൽ പ്രഖ്യാപനതിന് മുൻപ് ശനിയാഴ്ച പുലർച്ചെയാണ് വ്യോമതാവളത്തിന് നേരെ പാക് ആക്രമണം ഉണ്ടായത്.ഇന്ത്യയുടെ വ്യോമപ്രതിരോധ ശക്തിയിൽ ഡ്രോണുകൾ തകർക്കപ്പെട്ടിരുന്നു. ഇതിനിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര കുമാറിന്റെ ശരീരത്തിൽ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിക്കുകയും ഗുരുതരമായ പരിക്കേറ്റത് മൂലം ആശുപത്രിയിലെത്തിച്ചിട്ടും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികയുമായിരുന്നു. രണ്ട് മാസം മുൻപ് ഉദ്ദംപൂരിലെത്തിയ സുരേന്ദ്ര കുമാർ ഏപ്രിൽ മാസത്തിൽ തന്റെ സ്വദേശമായ ജുഝുനു സന്ദർശിക്കുകയും കുടുംബത്തോടൊപ്പം സമയം പങ്കിടുകയും ചെയ്തിരുന്നു.ഇദ്ദേഹം ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി പുതിയ വീടിന്റെ പ്രവേശന ചടങ്ങും നടന്നിരുന്നു.ഭാര്യ സീമയുടെ താമസം ഉദ്ദംപേരൂരിൽ ഇദ്ദേഹത്തോടൊപ്പമായിരുന്നെങ്കിലും കുറച്ചു നാളുകൾക്കു മുൻപ് തന്റെ മുത്തശ്ശന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു.സുരേന്ദ്ര കുമാറിന്റെ മരണവിവരം അറിഞ്ഞ് കുഴഞ്ഞുവീണ സീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വർധിക, ദക്ഷ് എന്നിവരാണ് ഇവരുടെ മക്കൾ. അകാലത്തിൽ മരണമടഞ്ഞ ഇദ്ദേഹത്തിന്റെ അച്ഛൻ ശിശുപാൽ സിംഗ് റിട്ടയട് സിപിആർഎഫ് ഉദോഗസ്ഥനായിരുന്നു."തികഞ്ഞ ദേശസ്നേഹിയും എല്ലാവർക്കും സഹായിയായും നിന്ന സുരേന്ദ്ര കുമാർ യുവതലമുറയെ സായുധസേനയുടെ ഭാഗമാകാൻ എന്നും പ്രചോദനം നൽകിയിരുന്നു" എന്ന് അദ്ദേഹത്തിന്റെ അമ്മാവൻ സുഭാഷ് മോംഗ പറഞ്ഞു.

ഒരിക്കൽക്കൂടി ജയിലർ വേഷമണിയാൻ ഒരുങ്ങി രജനികാന്ത് : കോഴിക്കോട് പുരോഗമിക്കുന്ന ജയിലർ-2 ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് രജനികാന്ത് ഉടൻ എത്തിച്ചേരും

തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപത്രം പ്രേക്ഷകർ അത്ര വേഗം മറക്കില്ല.ഏറേക്കാലത്തിന് ശേഷം പുതിയ രൂപത്തിലും പഴയ സ്റ്റൈലിലും പ്രത്യക്ഷപ്പെട്ട് തീയറ്ററുകളിൽ ആവേശം തീർത്ത ചരിത്രം ജയിലർ -ടു വിലൂടെ ഒരിക്കൽക്കൂടി ആവർത്തിക്കാൻ പോവുകയാണ് ഇപ്പോൾ.കോഴിക്കോടിലെ ചെറുവണ്ണൂരിൽ ചിത്രീകരണം നടക്കുന്ന 'ജയിലർ ടു' വിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാൻ രജനികാന്ത് ഉടൻ തന്നെയെത്തും. നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിൽ ആരംഭിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്. ചിത്രത്തിന്റെ പ്രധാനലൊക്കേഷനായി തിരഞ്ഞെടുത്ത ഇവിടെ 20 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.കനത്ത സുരക്ഷാസജ്ജീകരണങ്ങളോടെയാവും ഷൂട്ടിംഗ് നടക്കുക. ഇതിന് മുൻപും കോഴിക്കോടിലെ സുദർശൻ ബംഗ്ലാവ് പല മലയാള സിനിമകളുടെയും പ്രധാനലൊക്കേഷനായി തിരഞ്ഞെടുത്തിട്ടുണ്ട്.ശനിയാഴ്ച നടന്ന ചിത്രീകരണത്തിൽ തമിഴ് നടീനടന്മാരെ കൂടാതെ മലയാളത്തിന്റെ കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ,സുനിൽ സുഖദ എന്നിവരും ഭാഗമായി

കരിയർ സംബന്ധിച്ച പ്രത്യേക പോഡ്‍കാസ്റ്റ് ആരംഭിച്ച് ഐഐടി മദ്രാസ് പ്രൊഫസർ മഹേഷ് പഞ്ചഗ്‌നുള.ഇപ്പോൾ സ്‍പോട്ടിഫൈ, യൂട്യൂബ്, ആപ്പിൾ പോഡ്‍കാസ്റ്റ് എന്നിവയിലൂടെ അറിയാം മികച്ച കരിയർ സാധ്യതകൾ

ശാസ്ത്ര സാങ്കേതിക രംഗത്തെ വിദ്യാർത്ഥികൾക്കുള്ള കരിയർ ഓപ്ഷനുകൾക്ക് ഊന്നൽ നൽകിക്കൊണ്ട് പോഡ്‌കാസ്റ്റ് പരമ്പര ആരംഭിച്ച് ഐഐടി മദ്രാസ് പ്രൊഫസർ മഹേഷ് പഞ്ചഗ്‌നുള. വിവിധ വിഷയങ്ങളിലെ വിവിധ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അറിവ് വളർത്താനും ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യ മേഖലകളിലെ കരിയർ ചോയിസുകൾ സുപരിചിതമാക്കുവാനും ലക്ഷ്യമിടുന്നതാണ് പോഡ്‌കാസ്റ്റ്. ഇത്തരത്തിലുള്ള ആദ്യത്തെ പോഡ്‌കാസ്റ്റ് പരമ്പരയായ 'പ്രൊഫ. മഹേഷ് പോഡ്‌കാസ്റ്റ്' ആഴ്ച്ചതോറും ഓരോ പുതിയ എപ്പിസോഡ് അവതരിപ്പിക്കും. സ്‍പോട്ടിഫൈ, യൂട്യൂബ്, ആപ്പിൾ പോഡ്‍കാസ്റ്റ് എന്നിവ പോലുള്ള എല്ലാ പ്രമുഖ പ്ലാറ്റ്‍ഫോമുകളിലും പോഡ്‍കാസ്റ്റ് ലഭിക്കും. വിശ്വസനീയവും അപ്-ടു-ഡേറ്റുമായ മാർഗ്ഗ നിർദ്ദേശം നൽകിക്കൊണ്ട്, ഈ പോഡ്‌കാസ്റ്റ് ആധുനിക വിദ്യാഭ്യാസ രീതികളിൽ തീരുമാനമെടുക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും അനിവാര്യമായ അറിവ് ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. വിദഗ്ദ്ധുടെ അഭിമുഖങ്ങൾ, വിദ്യാർത്ഥികളുടെ ചോദ്യോത്തരവേള തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഐഐടി മദ്രാസിലെ സെന്‍റർ ഓഫ് എക്‌സലൻസ് ഓൺ സ്പോർട്ട്‍സ് സയൻസ് ആൻഡ് അനലിറ്റിക്‌സിന്‍റെ മേധാവിയാണ് പ്രൊഫ. മഹേഷ് പഞ്ചഗ്‌നുള.

Other News in this category

  • ഈ സമ്മറിൽ ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് കുട്ടികൾക്ക് ജിസിഎസ്ഇ പരീക്ഷാഫലം ഡിജിറ്റലായി ഫോണിൽ അറിയാം! പുതിയ ആപ്പ് പരീക്ഷണം യുകെയിൽ ഇതാദ്യം
  • ഐടി സാങ്കേതിക തടസ്സം.. സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു! ചെക്ക് ഇൻ ക്യൂവിൽ പലരും നിന്നത് മണിക്കൂറുകൾ! ബാഗേജുകളും കിട്ടാൻ വൈകുന്നു
  • മിസ്സൈലുപോലെ വെടിനിർത്തൽ പ്രഖ്യാപനം.. പിന്നെ ഞെട്ടിപ്പിച്ച് വെടിനിർത്തൽ ലംഘനം! നാടകീയ ദിനരാത്രങ്ങൾക്കൊടുവിൽ ആശ്വാസവുമായി പ്രവാസി മലയാളികളും
  • ഗൃഹതാമസവും മാമ്മോദീസയും കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം! നാട്ടിലെ പുതിയ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് അയർലാണ്ടിലെ മലയാളി ദമ്പതികളുടെ 2 വയസ്സുള്ള കുഞ്ഞ് മരണപ്പെട്ടു!
  • ടെസ്‌കോയിൽ നിന്ന് സൂപ്പർബെ റാക്ലെറ്റ് ചീസ് വാങ്ങിയവർ കഴിക്കരുതേ.. മെനിഞ്ചറ്റിസ്, ഗർഭമലസൽ ബാക്ടീരിയകൾ കണ്ടെത്തി, തിരിച്ചെത്തിക്കാൻ നിർദ്ദേശം
  • ഇന്ത്യക്കെതിര സൈനിക നീക്കം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ഓപ്പറേഷൻ ബന്യാൻ ഉൽ മർസൂസ്, പാക്ക് കരസേന അതിർത്തികളിലേക്ക് നീങ്ങുന്നുവെന്നും റിപ്പോർട്ടുകൾ
  • നാട്ടിൽ ചികിത്സയിലായിരുന്ന യുകെയിലെ മലയാളി നഴ്‌സ് വിടപറഞ്ഞു; അർബുദരോഗം തിരിച്ചറിഞ്ഞത് ഒരുവർഷം മുമ്പുമാത്രം
  • മോർട്ട് ഗേജ് നിരക്കുകൾ കുറയും, പലിശ നിരക്ക് 4.25 ശതമാനമായി കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ട്രംപിന്റെ താരിഫ് കുറയ്ക്കലും ഗുണമായി
  • ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെ എൻ എച്ച്സിലെ 5% സ്റ്റാഫുകളെ പിരിച്ചുവിടും! യുവാക്കളുടെ ഡയബറ്റിസ് ചികിത്സ, പ്രസവ യൂണിറ്റുകൾ എന്നിവ അടക്കമുള്ള ചികിത്സകൾ നിർത്തും; ചിലവുകുറയ്ക്കാൻ പുതിയ പദ്ധതികളുമായി എൻഎച്ച്എസ് ബോസുമാർ
  • പഞ്ചാബ് നഗരങ്ങളിലും ലാഹോർ വിമാനത്താവളത്തിലും ഇന്ത്യയുടെ ഡ്രോൺ തിരിച്ചടി? 12 ഡ്രോണുകൾ വെടിവച്ചിട്ടതായി പാക്കിസ്ഥാൻ, മൂന്നുപേർ മരണപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റു
  • Most Read

    British Pathram Recommends